- ‘ ഇവിടെ എല്ലാവരും സനാതനികളാണ് , സാറാ അലിഖാനും അങ്ങനെ എഴുതി നൽകണം , അതിൽ എന്താണ് എതിർപ്പ് ‘ ; കങ്കണ
- ഫെർമനാഗിൽ വാഹനാപകടം; 30 കാരി മരിച്ചു
- ജയിൽ മാറ്റത്തെ എതിർത്തുള്ള ഹർജി; എനോക്ക് ബർക്കിന് തിരിച്ചടി
- യുവാവ് കുത്തേറ്റ് മരിച്ച സംഭവം; പ്രതി അറസ്റ്റിൽ
- ജിഎഎ കോച്ച് മരിച്ച നിലയിൽ
- ചൈനയിലേക്കില്ല , ഇന്ത്യയിലേയ്ക്ക് ; ഗതി തിരിച്ചുവിട്ട് റഷ്യൻ എണ്ണക്കപ്പൽ
- ഐറിഷ് ഓപ്പൺ ഗോൾഫ് ടൂർണമെന്റിന് എത്താൻ ശ്രമിക്കും; ഡൊണാൾഡ് ട്രംപ്
- സെന്റ് പാട്രിക് ദിനം ആഘോഷിച്ച് അയർലൻഡ്
Author: sreejithakvijayan
ഗാൽവെ: വാരിയെല്ലിലെ ഒടിവുകൾ ചികിത്സിക്കുന്നതിനായി പുതിയ ശസ്ത്രക്രിയാ രീതി അവതരിപ്പിച്ച് ഗാൽവെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ. കൺവെർജന്റ് ബയാക്‌സിയൽ 3 ഡൈമൻഷണൽ രീതിയ്ക്കാണ് ആശുപത്രിയിലെ ഡോക്ടർമാർ രൂപം നൽകിയിരിക്കുന്നത്. നെഞ്ചിൽ വലിയ മുറിവുണ്ടാക്കാതെ ഫലപ്രദമായി ഒടിവുകൾ പരിഹരിക്കാമെന്നതാണ് ഈ ശസ്ത്രക്രിയാ രീതിയുടെ പ്രധാന സവിശേഷത. വാരിയെല്ല് ഒടിവ് പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയ കൂടുതൽ ഫലപ്രദവും സുരക്ഷിതവും ആക്കുന്നതിന് വേണ്ടിയാണ് പുതിയ രീതി കണ്ടെത്തിയിരിക്കുന്നത്. പരമ്പരാഗത രീതിയെക്കാൾ കൂടുതൽ ഫലപ്രദമാണ് ഈ രീതിയെന്ന് ഡോക്ടർമാർ അവകാശപ്പെടുന്നു. എല്ലുകൾക്ക് സമ്മർദ്ദമേറുകയോ ദുർബലമായതോ ആയ ഭാഗങ്ങളിൽ ഫലപ്രദമായി ശസ്ത്രക്രിയ നടത്താൻ ഈ രീതി സഹായിക്കും. ഈ രീതി വഴി അനസ്‌തേഷ്യ സമയം കുറയ്ക്കുകയും ചെയ്യാം.
ലാവോയിസ്: യൂറോപ്യൻ കമ്മീഷന്റെ 2026 ലെ യൂറോപ്യൻ ഗ്രീൻ പയനിയർ ഓഫ് സ്മാർട്ട് ടൂറിസം അവാർഡിനുള്ള ഷോർട്ട്ലിസ്റ്റിൽ അയർലൻഡിൽ നിന്നുള്ള കൗണ്ടിയും. ലാവോയിസ് ആണ് യൂറോപ്യൻ ഗ്രീൻ ടൂറിസം പുരസ്‌കാര പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. ക്രൊയേഷ്യയിലെ ഡുബ്രോവ്നിക്, ജർമ്മനിയിലെ ഗീസ്റ്റ്ലാൻഡ്, സ്‌പെയിനിലെ ഇബിസ, ഡെൻമാർക്കിലെ മരിയഗെർഫ്ജോർഡ് എന്നിവയാണ് പട്ടികയിലെ മറ്റ് പ്രദേശങ്ങൾ. തുർക്കിയിലെ മർമാരിസ്, ഡെൻമാർക്കിലെ റീബിൽഡ്, എസ്റ്റോണിയയിലെ ടാർട്ടു എന്നിവയും അന്തിമ പട്ടികയിൽ ഇടം നേടി. നവംബറിലാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുക. ഇതിന് മുന്നോടിയായുള്ള മത്സരങ്ങളിൽ പങ്കാളികളാകാൻ ലാവോയിസ് കൗണ്ടി കൗൺസിലിൽ നിന്നുള്ള പ്രതിനിധികൾ ബ്രസ്സൽസിലേക്ക് പോകും. അയർലൻഡിനെയും ലാവോയിസിനെയുമാണ് ഇവർ ബ്രസ്സൽസിൽ പ്രതിനിധീകരിക്കുന്നത്. ടൂറിസത്തിന്റെ വികസനത്തിനായി കൗണ്ടി കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രവർത്തനങ്ങളാണ് ലാവോയിസിന് പട്ടികയിൽ ഇടം നേടിക്കൊടുത്തത്.
ഡബ്ലിൻ: ആറ് ദിവസമായി തുടരുന്ന സെക്രട്ടറിമാരുടെയും കെയർടേക്കർമാരുടെയും സമരം സ്‌കൂളുകളുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നു. സമരത്തെ തുടർന്ന് പകുതിയോളം വിദ്യാർത്ഥികൾക്ക് സ്‌കൂളുകളിൽ എത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. അയർലൻഡിലെ തന്നെ ഏറ്റവും വലിയ സ്‌കൂളായ ഗോറി കമ്യൂണിറ്റി സ്‌കൂളിൽ സ്ഥിതിഗതികൾ രൂക്ഷമാണ്. പകുതിയോളം കുട്ടികൾക്ക് ഇതുവരെ സ്‌കൂളിൽ എത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പ്രിൻസിപ്പാൾ മൈക്കൾ ഫിൻ വ്യക്തമാക്കുന്നത്. പണി മുടക്കിനെ തുടർന്ന് 3,4,5 വർഷ വിദ്യാർത്ഥികളോട് ഈ ആഴ്ച വീട്ടിൽ തന്നെ തുടരാൻ നിർദ്ദേശിച്ചിരിക്കുകയാണ്. സമരം തുടർന്നാൽ ഇവർ വീണ്ടും വീട്ടിൽ തന്നെ തുടരാൻ നിർബന്ധിതരാകും. 1600ൽ അധികം വിദ്യാർത്ഥികളാണ് സ്‌കൂളിൽ ഉള്ളത്. അതിനാൽ ശക്തമായ നടപടികൾ സ്വീകരിക്കുകയല്ലാതെ മറ്റ് മാർഗ്ഗമില്ല. സ്‌കൂളിലെ മൂന്ന് കെയർ ടേക്കർമാർ സമരം ചെയ്യുന്നു. അതിനാൽ സ്‌കൂളിൽ മാലിന്യ പ്രശ്‌നം രൂക്ഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിക്ലോ: ആർക്ലോയിലെ ഡാറ്റാ സെന്റർ ക്യാമ്പസിൽ പുതിയ സോളാർ ഫാം നിർമ്മിക്കുന്നതിനുള്ള അനുമതി നിഷേധിച്ച് വിക്ലോ കൗണ്ടി കൗൺസിൽ. ഐറിഷ് കമ്പനിയായ എച്ചെലോൺ നൽകിയ അപേക്ഷയാണ് നിരസിച്ചത്. കിഷ് ബിസിനസ് പാർക്കിലെ DUB30 ഡാറ്റാ സെന്ററിന്റെ ഭാഗമായി സോളാർ ഫാം നിർമ്മിക്കാൻ ആയിരുന്നു എച്ചെലോണിന്റെ പദ്ധതി. സോളാർ ഫാമിനൊപ്പം രണ്ട് വെയർഹൗസുകൾ കൂടി നിർമ്മിക്കാൻ കമ്പനി പദ്ധതിയിട്ടിരുന്നു. 2,400 ചതുരശ്ര മീറ്ററിലധികം വിസ്തീർണ്ണമുള്ള രണ്ട് വെയർഹൗസുകളും ഏകദേശം 40 ഏക്കറിൽ ഒരു സോളാർ പാനൽ ഫാമും ഉൾപ്പെടുന്നതാണ് കമ്പനിയുടെ പദ്ധതി. ജൂലൈ 9 ന് ആയിരുന്നു പദ്ധതിയ്ക്കായുള്ള അപേക്ഷ കമ്പനി കൗൺസിൽ മുൻപാകെ സമർപ്പിച്ചത്. ഇത് കഴിഞ്ഞ ആഴ്ച കൗൺസിൽ പരിഗണിക്കുകയായിരുന്നു. നിലവിലെ സോണിംഗ് വ്യവസ്ഥകൾക്ക് അനുയോജ്യമല്ല പദ്ധതി എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അനുമതി നിഷേധിച്ചത്.
ഡബ്ലിൻ: ഡബ്ലിൻ നഗരത്തെ മാലിന്യ മുക്തമാക്കാൻ നിർണായക നടപടികളുമായി ഡബ്ലിൻ സിറ്റി കൗൺസിൽ. അനധികൃത മാലിന്യ നിക്ഷേപം കൂടുതലുള്ള പ്രദേശങ്ങളിലെ മാലിന്യ ശേഖരണ കരാറുകളില്ലാത്ത വീടുകളെ ലക്ഷ്യമിട്ട് പുതിയ എൻഫോഴ്‌സ്‌മെന്റ് പ്രോഗ്രാം ആരംഭിക്കാനാണ് തീരുമാനം. ഡബ്ലിനിലെ നോർത്ത് ഇന്നർ സിറ്റിയിൽ പരിശോധന നടത്തും. പുതിയ റിവേഴ്‌സ് രജിസ്റ്റർ സംവിധാനത്തിന് കീഴിൽ മാലിന്യ ശേഖരണ കമ്പനികൾ വിവരങ്ങൾ സൂക്ഷിക്കുകയും അത് കൗൺസിലിന് ലഭ്യമാക്കുകയും വേണം. ഇതിന് ശേഷം മാലിന്യ ശേഖരണത്തിന് കരാറുകളില്ലാത്ത വീടുകളിൽ വാർഡന്മാർ നേരിട്ട് എത്തി രേഖകൾ ആവശ്യപ്പെടും. ഇതിന് പുറമേ മാലിന്യ സംസ്‌കരണത്തെക്കുറിച്ച് ബോധവത്കരിക്കും. ശിക്ഷിക്കുന്നതിന് പകരം ബോധവത്കരിക്കുകയാണ് ഇത് വഴി കൗൺസിൽ ലക്ഷ്യമിടുന്നത്.
ഡബ്ലിൻ: അയർലൻഡ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് തിയതി പുറത്ത്. അടുത്ത മാസം 24 ന് തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് ഏറ്റവും ഓടുവിലായി പുറത്തുവരുന്ന വിവരം. വോട്ടെടുപ്പ് തിയതി സ്ഥിരീകരിച്ചുകൊണ്ടുള്ള മെമോ ഇന്ന് ഭവനമന്ത്രി ജെയിംസ് ബ്രൗൺ ക്യാബിനറ്റ് മുൻപാകെ സമർപ്പിക്കും. നവംബർ 11 നാണ് നിലവിലെ പ്രസിഡന്റ് മൈക്കിൾ ഡി ഹിഗ്ഗിൻസിന്റെ കാലാവധി അവസാനിക്കുന്നത്. ഇതിന് 60 ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തണം എന്നാണ് ചട്ടം. തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള യോഗ്യത നേടണമെങ്കിൽ ഒയിറിയാച്ച്ടാസിലെ 20 അംഗങ്ങൾ അല്ലെങ്കിൽ നാല് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒരു സ്ഥാനാർത്ഥിയെ നാമനിർദ്ദേശം ചെയ്യണം. ഇതുവരെ വിവിധ പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയുള്ള ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി കാതറിൻ കനോലിയും മുൻ ഫിൻ ഗെയ്ൽ മന്ത്രി ഹീതർ ഹംഫ്രീസും മാത്രമാണ് മത്സരിക്കാൻ ആവശ്യമായ പിന്തുണ നേടിയത്.
ഡബ്ലിൻ: കൗണ്ടി ഡബ്ലിനിൽ വൻ ലഹരി വേണ്ട. ഒരു ലക്ഷം യൂറോയിലധികം വിലവരുന്ന കൊക്കെയ്ൻ പിടികൂടി. സംഭവത്തിൽ 40 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. റെവന്യൂവിഭാഗം നടത്തിയ പരിശോധനയിൽ ആയിരുന്നു വൻ ലഹരി ശേഖരം പിടിച്ചെടുത്തത്. ചൊവ്വാഴ്ചയായിരുന്നു പരിശോധന. ഗാർഡന നാഷണൽ ഡ്രഗ്‌സ് ആൻഡ് ഓർഗനൈസ്ഡ് ക്രൈം ബ്യൂറോയും, ഡബ്ലിൻ മെട്രോപോളിറ്റൻ റീജിയനും, ഈസ്റ്റ് ഡിവിഷണൽ ഡ്രഗ് യൂണിറ്റും, റെവന്യൂ കസ്റ്റംസ് സർവ്വീസും സംയുക്തമായിട്ടായിരുന്നു പരിശോധന. നിലവിൽ പ്രതി പോലീസ് കസ്റ്റഡിയിലാണ്. ഇയാളെ വിശദമായി പോലീസ് ചോദ്യം ചെയ്തുവരുന്നുണ്ട്. പിടിച്ചെടുത്ത ലഹരി വസ്തുക്കൾക്ക് 1,40,000 യൂറോ വിലവരുമെന്ന് അധികൃതർ അറിയിച്ചു. ഇവ വിശദമായി പരിശോധിച്ചുവരികയാണ്.
ഡബ്ലിൻ: ഡബ്ലിനിൽ ഇന്ത്യൻ ടെസ്‌കോ ജീവനക്കാരന് നേരെ ആക്രമണം. 27 വയസ്സുള്ള ക്ലിഫോർഡ് തോമസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റ ക്ലിഫോർഡ് ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ആക്രമണം എന്നാണ് റിപ്പോർട്ടുകൾ. ജോലി കഴിഞ്ഞ് താമസസ്ഥലത്തേയ്ക്ക് മടങ്ങുകയായിരുന്നു യുവാവ്. ഇതിനിടെ നോർത്ത്‌വുഡിന് സമീപം വച്ച് ഒരു സംഘം ആക്രമിക്കുകയായിരുന്നു. ബഹളംകേട്ട് പ്രദേശവാസികൾ ഓടിക്കൂടി. ഇതോടെ അക്രമി സംഘം കടന്നുകളയുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഡബ്ലിൻ ബിസിനസ് സ്‌കൂളിലെ വിദ്യാർത്ഥി കൂടിയാണ് ക്ലിഫോർഡ്.
മയോ: കൗണ്ടി മയോയിൽ യുവാവിനെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കഴിഞ്ഞ മാസം 23 ന് ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. മൂന്ന് പ്രതികളെയും പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ടക്കർ സ്ട്രീറ്റിൽവച്ചായിരുന്നു 20 വയസ്സുള്ള യുവാവിനെ മൂന്നംഗ സംഘം ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ യുവാവ് ഇപ്പോഴും ഗുരുതരാവസ്ഥയിൽ ബ്യൂമൗണ്ട് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
ബെൽഫാസ്റ്റ്: മലങ്കര കത്തോലിക്കാ കൂട്ടായ്മയുടെ ഇടവക തിരുനാളും ദൈവമാതാവിന്റെ ജനന പെരുന്നാളും സംയുക്തമായി ഈ മാസം ഏഴിന് നടത്തും. സെന്റ് കോംസില്ലെസ് ചർച്ച് ഇടവകയിലാണ് ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്. ഫാ. അജോ ഏലിയാസ് പന്തപ്പിള്ളി മുഖ്യകാർമ്മികത്വം വഹിക്കും. വൈകീട്ട് മൂന്ന് മണിയ്ക്കാണ് പരിപാടികൾ നടക്കുന്നത്. കുർബാനയും മധ്യസ്ഥ പ്രാർത്ഥനയും നടക്കും. ഇതിന് ശേഷം പ്രദക്ഷിണവും നേർച്ചയും ഉണ്ടായിരിക്കും. തിരുനാൾ ക്രമീകരണങ്ങൾക്ക് ഫാ. ബെനഡിക്റ്റ് കുര്യൻ പെരുമുറ്റത്ത് ( വികാരി), എബി മാത്യു ( ട്രസ്റ്റി). എ.ജെ അലക്‌സാണ്ടർ, എബ്രഹാം തോമസ്, ബിജോ കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകും.
Subscribe to Updates
Get the latest creative news from FooBar about art, design and business.
