- ഇറാന്റെ നതാൻസ് ആണവ കേന്ദ്രത്തിൽ യുഎസ് – ഇസ്രയേൽ വ്യോമാക്രമണം; ആണവ ചോർച്ചയില്ലെന്ന് അധികൃതർ
- ജീവന് ഭീഷണിയുണ്ട് : സംരക്ഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് മൊണാലിസയും, ഫർമാനും
- ചുവട് മാറ്റി യുഎസ് ; കടലില് കുടുങ്ങി കിടക്കുന്ന ഇറാന് എണ്ണ വിൽക്കാം
- ഇന്ധനത്തിന്റെ എക്സൈസ് തീരുവ കുറച്ചേക്കും
- ബാൽക്കണിയിൽ നിന്നും കുട്ടികൾ വീണ സംഭവം; അന്വേഷണവുമായി വാട്ടർഫോർഡ് സിറ്റി ആൻഡ് കൗണ്ടി കൗൺസിൽ
- അമേരിക്കൻ താരത്തോട് തോറ്റു; പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് മൈക്കൽ കോൺലാൻ
- പരാതിക്കാരി മുദ്രവെച്ച കവർ കൈമാറി; രാഹുലിനെതിരായ ഹർജി ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കും
- കരമന ജയൻ തിരുവനന്തപുരത്ത് ; അരുവിക്കരയിൽ വിവേക് ഗോപൻ : മൂന്നാം പട്ടിക പുറത്തിറക്കി ബിജെപി
Author: sreejithakvijayan
ഡബ്ലിൻ: അയർലൻഡിൽ പുതുതായി നിർമ്മിക്കുന്ന അപ്പാർട്ട്‌മെന്റുകൾക്ക് വാറ്റിൽ ഇളവ് നൽകാൻ തീരുമാനം. അപ്പാർട്ട്‌മെന്റ് പദ്ധതികളുടെ പൂർത്തീകരണം ദ്രുതഗതിയിലാക്കുക ലക്ഷ്യമിട്ടാണ് തീരുമാനം. ബജറ്റിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും. നിലവിൽ 40,000 പുതിയ അപ്പാർട്ട്‌മെന്റുകളുടെ നിർമ്മാണത്തിന് അനുമതിയുണ്ട്. വാറ്റിലെ ഇളവ് ഇതിന് ഗുണം ചെയ്യും. ബജറ്റ് അവതരണത്തിന് ശേഷം സർക്കാർ ഏറ്റവും ആദ്യം നടപ്പിലാക്കുന്ന പ്രഖ്യാപനം ഇതാകാനാണ് സാധ്യത. ഇക്കുറി 9.4 ബില്യൺ യൂറോയുടെ പാക്കേജുകളാണ് സർക്കാർ പ്രഖ്യാപിക്കുന്നത്. അപ്പാർട്ട്‌മെന്റുകളുടെ വാറ്റിലെ ഇളവിന് പുറമേ കോളേജ് ഫീസിൽ കുറവുവരുത്തുന്ന പ്രഖ്യാപനവും ഉണ്ടായേക്കും.
കിൽക്കെന്നി: കിൽക്കെന്നിയിൽ ആളുകളെ ആക്രമിക്കുകയും അപകടകരമായ രീതിയിൽ വാഹനമോടിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും ആണ് അറസ്റ്റിലായത്. അപകടം സൃഷ്ടിച്ച വാഹനം പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ലൈറത്തിലെ ഓൾഡ് ഡബ്ലിൻ റോഡിലൂടെ ആയിരുന്നു മൂവർ സംഘം അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത്. ഇതിനിടെ വാഹനം ഇടിച്ച് അപകടം ഉണ്ടാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മൂന്നംഗ സംഘം വാഹനത്തിൽ മുൽദിൻ സ്ട്രീറ്റിലേക്ക് വരികയായിരുന്നു. ഇവിടെയും ഇവർ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചു. ഇതിന് പുറമേ രണ്ട് പേരെ പോലീസ് അക്രമിക്കുകയും ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച പോലീസ് ഉടനെ സ്ഥലത്ത് എത്തി മൂന്നംഗ സംഘത്തെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ബെൽഫാസ്റ്റ്: പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാൻ ആഴ്ചകൾ ശേഷിക്കേ പ്രചാരണം ശക്തമാക്കി ഫിൻ ഗെയ്ൽ സ്ഥാനാർത്ഥി ഹെതർ ഹംഫ്രീസ്. ഇന്നലെ ബെൽഫാസ്റ്റിൽ ആയിരുന്നു ഹംഫ്രീസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ. നമ്മളെ ഭിന്നിപ്പിക്കുന്നതിനെക്കാൾ ഒന്നിപ്പിക്കുന്ന നിരവധി കാര്യങ്ങൾ ഉണ്ടെന്ന് ഹംഫ്രീസ് പറഞ്ഞു. ബെൽഫാസ്റ്റിലെ ഫാൾസ് റോഡിലുള്ള സെന്റ് ഡൊമിനിക്‌സ് ഗ്രാമർ സ്‌കൂൾ ഹംഫ്രീസ് സന്ദർശിച്ചു. ഇവിടെ എത്തി സ്‌കൂൾ അധികൃതരുമായി കുട്ടികളുമായും സംവദിച്ചു. വിദ്യാർത്ഥികളുമായി സംസാരിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് ഹംഫ്രീസ് പറഞ്ഞു. വളരെ നല്ലൊരു പ്രഭാതം ആയിരുന്നു കടന്ന് പോയത്. സ്‌കൂളുകൾ തമ്മിലുള്ള സഹകരണത്തെക്കുറിച്ച് താൻ അധികൃതരുമായി സംസാരിച്ചു. നമ്മളെ ഭിന്നിപ്പിക്കുന്നതിനെക്കാൾ ഒന്നിപ്പിക്കുന്ന നിരവധി കാര്യങ്ങൾ ഉണ്ടെന്നും ഹംഫ്രീസ് വ്യക്തമാക്കി.
ഡബ്ലിൻ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രണ്ട് പേർ അറസ്റ്റിൽ. നോർത്ത് ഡബ്ലിനിൽ പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്. ഡബ്ലിൻ, ലൗത്ത് എന്നിവിടങ്ങളിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. രാത്രി മേഖലയിൽ വാഹന പരിശോധന നടത്തുകയായിരുന്നു പോലീസ്. ഇതിനിടെയാണ് പ്രതികൾ പിടിയിലായത്. ഇവരുടെ ഡബ്ലിനിലും ലൗത്തിലും ഉള്ള റെസിഡൻഷ്യൽ പ്രോപ്പർട്ടികളിൽ പരിശോധന നടത്തി. ഇവിടെ നിന്നും രണ്ടര ലക്ഷം യൂറോയും മൊബൈൽ ഫോണുകളും പിടിച്ചെടുക്കുകയായിരുന്നു.
ക്ലെയർ: കൗണ്ടി ക്ലെയറിൽ പുതിയ കാറ്റാടിപ്പാടം നിർമ്മിക്കാനുള്ള പദ്ധതിയ്‌ക്കെതിരെ പ്രദേശവാസികൾ രംഗത്ത്. ഇതിനോടകം തന്നെ പദ്ധതിയ്‌ക്കെതിരെ 200 ഓളം പരാതികളാണ് ക്ലെയർ കൗണ്ടി കൗൺസിലിന് ലഭിച്ചത്. ക്ലെയറിലെ വില്ലി ക്ലാൻസി സമ്മർ സ്‌കൂളിന് സമീപമാണ് കാറ്റാടിപ്പാടം നിർമ്മിക്കുന്നത്. സ്വിറ്റ്‌സർലൻഡ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇല്ലോൺബൗൺ വിൻഡ് ഫാം ലിമിറ്റഡ് ആണ് പ്രദേശത്ത് കാറ്റാടി പാടം നിർമ്മിക്കുന്നത്. 10 വർഷത്തേക്കുള്ള പദ്ധതി അനുമതി തേടി അടുത്തിടെ കമ്പനി ക്ലെയർ കൗണ്ടി കൗൺസിലിന് മുൻപിൽ അപേക്ഷ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് എതിർപ്പ് ഉയർന്നത്. നിലവിൽ മിൽടൗൺ/ വെസ്റ്റ് ക്ലെയർ മേഖലയിൽ കാറ്റാടി പാടങ്ങൾ ഉണ്ട്. പുതിയ പദ്ധതി കൂടി വരുമ്പോൾ അത് പരിസ്ഥിതിയ്ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നാണ് എതിർക്കുന്നവർ പറയുന്നത്.
ഡബ്ലിൻ: സൗത്ത് ഡബ്ലിനിൽ ഉണ്ടായ വെടിവയ്പ്പിൽ കൗമാരക്കാരന് പരിക്ക്. ബ്ലൂബെൽ മേഖലയിൽ ഇന്നലെ രാത്രി 8.15 ഓടെയായിരുന്നു സംഭവം. പരിക്കേറ്റ കൗമാരക്കാർ സെന്റ് ജെയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. വീടിന് പുറത്തുവച്ചായിരുന്നു കൗമാരക്കാരന് വെടിയേറ്റത്. വെടിയേറ്റ് കുട്ടി താഴെ വീണതോടെ അക്രമി അവിടെ നിന്നും കടന്ന് കളയുകയായിരുന്നു. കുട്ടിയുടെ പരിക്കുകൾ സാരമുള്ളതാണ്. എന്നാൽ അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ തങ്ങളെ വിവരം അറിയിക്കണമെന്നാണ് പോലീസിന്റെ നിർദ്ദേശം.
ഡബ്ലിൻ: 11 വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. 63 കാരനായ ജോസഫ് കാംബെല്ലിനാണ് സെൻട്രൽ ക്രിമിനൽ കോടതി എട്ടര വർഷം ശിക്ഷ വിധിച്ചത്. 9 വർഷം മുൻപുള്ള കേസിലാണ് ശിക്ഷാവിധി. ഇപ്പോൾ 19 വയസ്സുള്ള വ്യക്തിയാണ് പീഡനത്തിന് ഇരയായത്. 19 കാരന്റെ അമ്മയുടെ രണ്ടാം ഭർത്താവാണ് കാംബെൽ. 2017 ഒക്ടോബറിൽ ആയിരുന്നു കാംബെൽ 11 വയസ്സുകാരനെ പീഡിപ്പിച്ചത്. കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയതോടെ കാംബെല്ലിനെതിരായ നിയമ നടപടി ആരംഭിക്കുകയായിരുന്നു. പിറ്റേ വർഷം ജൂണിൽ നടന്ന വിചാരണയിൽ കാംബെൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
ഡൊണഗൽ: കൗണ്ടി ഡൊണഗൽ തീരത്ത് നിന്നും ഭീമൻ മത്സ്യത്തെ പിടികൂടി. കില്ലിബെഗ്‌സ് ഫിഷിംഗ് ട്രിപ്പ്‌സിന്റെ ഭാഗമായവർക്കാണ് ഭീമൻ മത്സ്യം ലഭിച്ചത്. അയർലൻഡിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഇത്രയും വലിയ മീനിനെ ലഭിക്കുന്നത്. കില്ലിബെഗ്‌സ് ഫിഷിംഗ് ട്രിപ്പിന്റെ ഭാഗമായ അയോയിഫ് മക്‌ഗെറ്റിഗന്റെ ചൂണ്ടയിലാണ് ഭീമൻ മത്സ്യം കുടുങ്ങിയത്. 344 കിലോ ഗ്രാം ഭാരമുള്ള ബ്ലൂഫിൻ ട്യൂണയെ ആണ് ഇവർക്ക് ലഭിച്ചത്. മീനിനെ അയോയിഫ് ബോട്ടിലേക്ക് വളരെ പാടുപെട്ടാണ് അടുപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഓസ്‌ട്രേലിയൻ സ്വദേശിനിയാണ് അയോയിഫ്.
ന്യൂറി: ന്യൂറിയിലെ സിൻ ഫെയ്ൻ പാർട്ടി ഓഫീസിന് സമീപം സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിൽ പ്രതികരിച്ച് നോർതേൺ അയർലൻഡ് ഫസ്റ്റ് മിനിസ്റ്റർ മൈക്കിൽ ഒ നീൽ. ഇത് ജനാധിപത്യത്തിന് മേലുള്ള ആക്രമണം ആണെന്ന് അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ ദിവസം ന്യൂറി- അർമാഗ് എംപി ഡെയിർ ഹ്യൂഗ്‌സ് സ്റ്റാർമോണ്ട് എംഎൽഎ ലിസ് കിമ്മിൻസ് എന്നിവരുടെ ഓഫീസ് ആയി പ്രവർത്തിക്കുന്ന കെട്ടിടത്തിന് സമീപം ആയിരുന്നു സ്‌ഫോടക വസ്തു കണ്ടെത്തിയത്. ജനപ്രതിനിധികളുടെ ഓഫീസിന് മുൻപിൽ സ്‌ഫോടക വസ്തു ഉപേക്ഷിക്കുന്നത് അത്യന്തം ഭയാനകമാണ്. ശരിയായ മനസ്സുള്ളവർ ഈ പ്രവൃത്തിയെ അപലപിക്കും. ശരിക്കും ഇത് ജനാധിപത്യത്തിന് നേരെയുളള ആക്രമണം ആണ്. ജനപ്രതിനിധികൾക്ക് നേരെയുള്ള ആക്രമണം ആണെന്നും നീൽ കൂട്ടിച്ചേർത്തു.
ഡബ്ലിൻ: ഫിയന്ന ഫെയിലിന് പ്രസിഡന്റ് സ്ഥാനാർത്ഥിയെ നഷ്ടമായതിന്റെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി പ്രധാനമന്ത്രിയും മുതിർന്ന നേതാവുമായി മൈക്കിൾ മാർട്ടിൻ. സംഭവിച്ച കാര്യങ്ങൾ പാർട്ടിയിലെ നിരവധി അംഗങ്ങൾക്ക് വേദനയുണ്ടാക്കി. ഇത് തുറന്ന് സമ്മതിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് സ്ഥാനാർത്ഥി ജിം ഗാവിന്റെ പിന്മാറ്റത്തിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാർട്ടിയെ സംബന്ധിച്ച് ഏറ്റവും ദുഷ്‌കരമായ നിമിഷം ആയിരുന്നു ഉണ്ടായത്. മുൻ കാലങ്ങളിലും നാം ദുഷ്‌കരമായ സമയങ്ങളിലൂടെ കടന്ന് പോയിട്ടുണ്ട്. പാർട്ടി നേതാവെന്ന നിലയിൽ തനിക്കും കടമ്പകൾ ഏറെയായിരുന്നു. ഈ നിമിഷം ഒരിക്കലും താൻ ആഗ്രഹിച്ചതല്ല. പിൻവാങ്ങാനുള്ള തീരുമാനം ജിമ്മിന്റെ ആയിരുന്നുവെന്നും മൈക്കിൾ മാർട്ടിൻ കൂട്ടിച്ചേർത്തു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
