Author: Anu Nair

കോഴിക്കോട്: സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് വിവാദ പരാമർശങ്ങളുമായി നടി മാലാ പാർവതി. നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ പരാതി നൽകിയ നടി വിൻസിയെ കുറ്റപ്പെടുത്തിയായിരുന്നു മാലാ പാർവതിയുടെ പരാമർശം . യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ, അത്തരം പ്രശ്‌നങ്ങൾ കളി തമാശയായി കാണണമെന്നും, ഇതൊക്കെ മാനേജ് ചെയ്യാൻ സ്ത്രീകൾ പഠിക്കണമെന്നും മാലാ പാർവതി പറഞ്ഞു . ‘ സിനിമയിലെ ചിലർക്ക് ഒരു തമാശ പോലും മനസിലാകില്ല, ഞാൻ നിങ്ങളുടെ ബ്ലൗസ് ശരിയാക്കി തരട്ടെ’ അല്ലെങ്കിൽ ‘ഞാൻ അങ്ങോട്ട് വരട്ടെ’ എന്ന് ആരെങ്കിലും പറഞ്ഞാൽ, അത് ഈ വലിയ സമ്മർദ്ദമായി മാറുന്നു, എല്ലാം തകർന്നതായി തോന്നുന്നു. എന്തിനാണ് അങ്ങനെ. പോടാ എന്ന് പറഞ്ഞാൽ കഴിഞ്ഞില്ലേ . എല്ലാ ചെറിയ സംഭവങ്ങളെയും നമ്മൾ ഒരു വലിയ കാര്യമായി കണക്കാക്കുകയാണെങ്കിൽ, സ്ത്രീകൾ ഈ മേഖലയിൽ എങ്ങനെ നിലനിൽക്കും?” “നമ്മൾ റോഡിലിറങ്ങുമ്പോൾ, ലോറികളും ബസുകളും ഞങ്ങളുടെ വഴിക്ക് വരും, പക്ഷേ അത് കാരണം നിങ്ങൾ റോഡ് മുറിച്ചുകടക്കരുത്…

Read More

തിരുവനന്തപുരം: വഖഫ് ഭേദഗതി നിയമം 2025 നടപ്പാക്കി മുനമ്പം ഭൂമി തർക്കം പരിഹരിക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു ഉറപ്പുനൽകിയതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ . മുനമ്പം നിവാസികളുടെ ആശങ്കകൾ പരിഹരിക്കുന്നില്ലെന്ന് അവകാശപ്പെട്ട് യു.ഡി.എഫും സി.പി.എമ്മും നിയമം തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും ലൂർദ് ഫൊറാൻ പള്ളിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. “നിർഭാഗ്യവശാൽ, ചില പാർട്ടികൾ വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ച് തെറ്റായ വിവരങ്ങളും പ്രചരണങ്ങളും നടത്തി. അത് തടയാൻ സുപ്രീം കോടതിയെ വരെ സമീപിച്ചിട്ടുണ്ട്. മുനമ്പം നിവാസികൾ ഉൾപ്പെടെ രാജ്യത്തെ എല്ലാവർക്കും അറിയാം, തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആരാണ് ആത്മാർത്ഥമായി പ്രവർത്തിച്ചതെന്ന് . ആരാണ് ഈ നിയമം കൊണ്ടുവന്നതെന്ന് . 35 വർഷമായി അവരെ മറ്റാരും സഹായിച്ചില്ല,” കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്ക് ഈസ്റ്റർ ആശംസകൾ നേർന്നാണ് രാജീവ് ചന്ദ്രശേഖർ ലൂർദ് പള്ളിയിലെത്തിയത് .‘ ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം എല്ലാ ആഘോഷങ്ങളും പ്രധാനവും വിശുദ്ധവുമാണ്. ഇന്ന് എനിക്ക് പള്ളിയിൽ വരാനും എല്ലാവരിൽ നിന്നും…

Read More

കൊച്ചി: മയക്കുമരുന്ന് കേസിൽ ഒന്നാം പ്രതിയായി നടൻ ഷൈൻ ടോം ചാക്കോ . ശനിയാഴ്ച രജിസ്റ്റർ ചെയ്ത എഫ്ഐആറിലാണ് താരത്തിന്റെ പേര് ഉൾപ്പെടുത്തിയത്. ഷൈനും സുഹൃത്ത് മലപ്പുറം സ്വദേശി അഹമ്മദ് മുർഷാദും ചേർന്ന് കൊച്ചിയിലെ ഹോട്ടൽ മുറിയിൽ മയക്കുമരുന്ന് ഉപയോഗിച്ചതായി എഫ്ഐആറിൽ പറയുന്നു. ഷൈൻ ഒന്നാം പ്രതിയും മുർഷാദ് രണ്ടാം പ്രതിയുമാണ്.തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിൽ ഷൈൻ ഹോട്ടൽ മുറിയിൽ നിന്ന് രക്ഷപ്പെട്ടതായും എഫ്ഐആറിൽ ആരോപിക്കുന്നു. നാല് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ശനിയാഴ്ചയാണ് താരത്തെ അറസ്റ്റ് ചെയ്തത്. പിന്നീട് വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന.ഇന്ന് പുലർച്ചെ എറണാകുളം നോർത്ത് പോലീസ് സ്‌റ്റേഷനിൽ അഭിഭാഷകർക്കൊപ്പമാണ് താരം ഹാജരായത്.ഹോട്ടൽ മുറിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിന് പിന്നിലെ കാരണം വിശദീകരിക്കാൻ ആവശ്യപ്പെട്ട് പോലീസ് നൽകിയ നോട്ടീസിന് മറുപടിയായാണ് ഷൈൻ ഹാജരായത്.

Read More

ധാക്ക: പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഉൾപ്പെടെ 12 പേർക്കെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് പോലീസിൻ്റെ നാഷണൽ സെൻട്രൽ ബ്യൂറോ ഇൻ്റർപോളിന് അപേക്ഷ സമർപ്പിച്ചതായി റിപ്പോർട്ട്.77 കാരിയായ ഹസീന, തൻ്റെ അവാമി ലീഗിൻ്റെ (AL) 16 വർഷത്തെ ഭരണത്തെ അട്ടിമറിച്ച വൻ പ്രതിഷേധത്തെത്തുടർന്ന് ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്‌ത് കഴിഞ്ഞ വർഷം ഓഗസ്റ്റ് 5 മുതൽ ഇന്ത്യയിൽ താമസിക്കുകയാണ്. കോടതികളിൽ നിന്നോ പബ്ലിക് പ്രോസിക്യൂട്ടർമാരിൽ നിന്നോ അന്വേഷണ ഏജൻസികളിൽ നിന്നോ ഉള്ള അപ്പീലുകളെ അടിസ്ഥാനമാക്കിയാണ് എൻസിബി ഇത്തരം അഭ്യർത്ഥനകൾ നടത്തുന്നതെന്ന് അസിസ്റ്റൻ്റ് ഇൻസ്പെക്ടർ ജനറൽ ഇനാമുൽ ഹക്ക് സാഗോർ പറഞ്ഞു.”അന്വേഷണത്തിനിടയിലോ നിലവിലുള്ള കേസ് നടപടികളിലൂടെയോ ഉയർന്നുവരുന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് ഈ അപേക്ഷകൾ ഫയൽ ചെയ്തിരിക്കുന്നത്.”എന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 8-ന് മുഹമ്മദ് യൂനുസ് ഇടക്കാല ഗവൺമെൻ്റിൻ്റെ തലവനായി ചുമതലയേറ്റതിന് ശേഷം ആഴ്ചകൾക്ക് ശേഷം, ബംഗ്ലാദേശിലെ ഇൻ്റർനാഷണൽ ക്രൈംസ് ട്രിബ്യൂണൽ (ICT) ഹസീനയ്ക്കും നിരവധി മുൻ കാബിനറ്റ് മന്ത്രിമാർക്കും ഉപദേഷ്ടാക്കൾക്കും…

Read More

ഭോപ്പാൽ: വഖഫ് ഭേദഗതി നിയമം പാസാക്കിയതിന് പിന്നാലെ അനധികൃതമായി കെട്ടി ഉയർത്തിയ മദ്രസകൾ സ്വമേധയാ പൊളിച്ചു മാറ്റി മദ്രസ നടത്തിപ്പുകാർ . മധ്യപ്രദേശിലെ പന്ന ജില്ലയിലാണ് സംഭവം . മുസ്ലീം സമുദായത്തിൽപ്പെട്ട പ്രദേശവാസികളും, ബിജെപി പ്രസിഡൻ്റ് വി ഡി ശർമ്മയും പരാതി നൽകിയതിനെ തുടർന്നാണ് മദ്രസ നടത്തിപ്പുകാർക്ക് നോട്ടീസ് നൽകിയതെന്ന് അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രാദേശിക ഭരണകൂടം ഇത് പൊളിച്ചുമാറ്റാൻ നടപടി ആരംഭിക്കുന്നതിന് മുമ്പ്, പുതുതായി പാസാക്കിയ നിയമത്തിൻ്റെ വെളിച്ചത്തിൽ മദ്രസ നടത്തിപ്പുകാർ സ്വയം നടപടി സ്വീകരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. പന്നയിലെ ബിഡി കോളനിയിൽ കഴിഞ്ഞ 30 വർഷമായി അനധികൃതമായാണ് മദ്രസ പ്രവർത്തിക്കുന്നത്. വർഷങ്ങളായി നിരവധി അറിയിപ്പുകൾ നൽകിയിട്ടും, പൊളിച്ചു നീക്കാൻ തയ്യാറായിരുന്നില്ല . അനധികൃതമായി കൈയേറിയ വഖഫ് ഭൂമിയിൽ നടക്കുന്ന ‘അധാർമ്മിക പ്രവർത്തനങ്ങൾ’ സംബന്ധിച്ച് മുസ്ലീം സമുദായാംഗങ്ങൾ തന്നെ ആശങ്ക ഉന്നയിച്ചിരുന്നുവെന്ന് ശർമ്മ പറഞ്ഞു

Read More

ഷൈൻ ടോം ചാക്കോയ്‌ക്കെതിരായ നടി വിൻസി അലോഷ്യസിൻ്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. ‘നടിമാർ പരാതിയുമായി വരുന്നത് നല്ല കാര്യമാണ്. അത് വ്യക്തിപരമായ പ്രശ്‌നം കൂടിയാണ്. ലഹരി ഉപയോഗം എല്ലാ മേഖലകളിലും ഉണ്ട്. സിനിമാ മേഖലയിലാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്,’ ഉണ്ണി മുകുന്ദൻ പറഞ്ഞു സിനിമയുടെ സെറ്റിൽ മയക്കുമരുന്ന് ഉപയോഗിച്ച് നടൻ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു വിൻസിയുടെ മൊഴി . ഷൈൻ ടോം ചാക്കോയെയാണെന്ന് പിന്നീടാണ് വെളിപ്പെട്ടത്. ഷൈനിനെതിരെ ഫിലിം ചേമ്പറിനും അമ്മ സംഘടനയ്ക്കും വിൻസി പരാതി നൽകിയിട്ടുണ്ട്. സൂത്രവാക്യം സിനിമയുടെ സെറ്റിൽ വച്ചാണ് ഷൈൻ നടിയോട് മോശമായി പെരുമാറിയത്. പോലീസിൻ്റെ മയക്കുമരുന്ന് പരിശോധനയ്ക്കിടെ ഓടിപ്പോയ ഷൈൻ ടോം ചാക്കോ എറണാകുളം നോർത്ത് പോലീസ് സ്‌റ്റേഷനിലെത്തി മൊഴി നൽകി . ‘പോലീസ് എന്നെ അന്വേഷിച്ച് ഹോട്ടലിൽ വന്നത് എനിക്കറിയില്ലായിരുന്നു. അടുത്ത ദിവസം രാവിലെയാണ് എത്തിയത് DANSAF ആണെന്ന് ഞാൻ അറിഞ്ഞത്,’ പോലീസിനെ കബളിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. ആരെങ്കിലും എന്നെ ആക്രമിക്കാൻ വരുമെന്ന്…

Read More

തിരുവനന്തപുരം: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെകെ രാഗേഷിനെ പുകഴ്ത്തിയ ദിവ്യ എസ് അയ്യർക്കെതിരെ പരാതി. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡൻ്റ് വിജിൽ മോഹനാണ് പരാതി നൽകിയത്. സംസ്ഥാന ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, കേന്ദ്ര പബ്ലിക് ഗ്രീവൻസ് റിഡ്രസൽ ഡയറക്ടർ എന്നിവർക്കാണ് പരാതി നൽകിയത്. ദിവ്യ എസ് അയ്യർ ഗുരുതരമായ പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്നാരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത് നീതി ലഭിക്കും വരെ നിയമപോരാട്ടം തുടരാനാണ് യൂത്ത് കോൺഗ്രസിൻ്റെ തീരുമാനം. ദിവ്യ എസ് അയ്യർ 1968ലെ ഐഎഎസുകാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും കർശന നടപടി വേണമെന്നും പരാതിയിൽ പറയുന്നു. ഐഎഎസ് ഉദ്യോഗസ്ഥർ പാലിക്കേണ്ട രാഷ്ട്രീയ നിഷ്പക്ഷത ദിവ്യ പാലിച്ചിട്ടില്ലെന്നാണ് പരാതിയിലെ പ്രധാന ആരോപണം. ‘മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാഷ്ട്രീയ നിയമനമാണ്. സിപിഎം സംസ്ഥാന കമ്മിറ്റിയാണ് കെകെ രാഗേഷിനെ നിയമിച്ചത്. അതിനെക്കുറിച്ച് പോസ്റ്റ് ചെയ്യുന്നത് രാഷ്ട്രീയ നിഷ്പക്ഷതയ്ക്ക് എതിരാണ്. വ്യക്തിപരവും തൊഴിൽപരവുമായ അഭിപ്രായമാണ് അവർ പ്രകടിപ്പിക്കുന്നതെങ്കിൽ, എന്തുകൊണ്ടാണ് അവർ…

Read More

നിലമ്പൂർ: ഉപതെരഞ്ഞെടുപ്പിൽ നിലമ്പൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് വരെ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് പി.വി അൻവർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിവി അൻവർ ഇക്കാര്യം അറിയിച്ചത്. നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി ആരെന്ന ആശയക്കുഴപ്പം നിലനിൽക്കെയാണ് അൻവറിൻ്റെ തീരുമാനം. ആര്യാടൻ ഷൗക്കത്തും വിഎസ് ജോയിയും മണ്ഡലത്തിൽ സ്ഥാനാർഥിത്വത്തിനായി രംഗത്തുണ്ട്.നിലമ്പൂരിൽ ജോയിയെ സ്ഥാനാർഥിയാക്കിയാൽ മാത്രമേ പിന്തുണ നൽകൂവെന്ന് പിവി അൻവർ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. ജോയ് മത്സരിച്ചാൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അൻവർ പറഞ്ഞിരുന്നു. ഇക്കാര്യം തിരഞ്ഞെടുപ്പ് ചുമതലയുള്ള കോൺഗ്രസ് നേതാവ് എപി അനിൽകുമാറിനെയും അൻവർ നേരിട്ട് അറിയിച്ചിരുന്നു. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ മത്സരിപ്പിക്കരുതെന്ന് അൻവർ അഭ്യർത്ഥിച്ചിരുന്നു.ഇപ്പോൾ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഷൗക്കത്ത് തന്നെ സ്ഥാനാർത്ഥിയാണെന്ന് അവകാശപ്പെട്ട് വാർത്തകളിൽ ഇടംപിടിച്ചെങ്കിലും അൻവറിനെ നിരാശപ്പെടുത്തുന്നത് പാർട്ടിയുടെ വിജയസാധ്യതയെ ബാധിക്കുമെന്ന് കോൺഗ്രസിന് അറിയാം. ഇതോടൊപ്പം തൃണമൂൽ കോൺഗ്രസിൻ്റെ കേരള പ്രവേശനം വേഗത്തിലാക്കണമെന്നും കോൺഗ്രസ് നേതൃത്വവുമായി നടത്തിയ ചർച്ചയിൽ അൻവർ ആവശ്യപ്പെട്ടിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലേക്കുള്ള ഐക്യ ജനാധിപത്യ മുന്നണിയുടെ(UDF)സ്ഥാനാർത്ഥി…

Read More

തിരുവനന്തപുരം: വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച് കാസ (CASA)ക്രിസ്ത്യന്‍ അലയന്‍സ് ആന്റ് അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍) സുപ്രീം കോടതിയെ സമീപിച്ചു. കേരളത്തില്‍ നിന്ന് നിയമത്തെ പിന്തുണച്ച് സുപ്രീം കോടതിയിലെത്തുന്ന ആദ്യ സംഘടനയാണ് കാസ. മുനമ്പം നിവാസികളെ സംബന്ധിച്ചിടുത്തോളം നിര്‍ണായകമാണ് വഖഫ് ഭേദഗതി നിയമം എന്ന് കാസ പറയുന്നു. സുപ്രീം കോടതിയില്‍ നിന്ന് ഉണ്ടാകുന്ന ഏത് തീരുമാനവും മുനമ്പം നിവാസികള്‍ക്ക് നിര്‍ണായകമാണ്. മുസ്ലിം ലീഗ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ കക്ഷി ചേരാനുള്ള അപേക്ഷയിലാണ് കാസ നിലപാട് വ്യക്തമാക്കിയത്.കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ കൊണ്ടു വന്ന വഖഫ് നിയമഭേദഗതിയെ ശകതമായി എതിര്‍ക്കുകയാണ് കോണ്‍ഗ്രസും സി പി എമ്മും മുസ്ലീം ലീഗും ഉള്‍പ്പെടെയുളള സംഘടനകള്‍. മുസ്ലീങ്ങള്‍ക്കെതിരല്ല നിയമഭേദഗതിയെന്ന് വ്യക്തമാക്കിയിട്ടും ആ സമുദായത്തെ തെറ്റിദ്ധരിപ്പിച്ച് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍.

Read More

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയയ്ക്കും, രാഹുലിനുമെതിരെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ട്രെയിൻ തടഞ്ഞു. പട്നയിലായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം . “ഇഡി-ഷാഹി നഹി ചലേഗി!” മുഴക്കി പാർട്ടി പതാകകൾ വീശി, ട്രെയിനിൽ മുകളിൽ ചാടി കയറിയായിരുന്നു പ്രതിഷേധം . പ്രതിഷേധത്തിനിടെ റെയിൽവേ ഗേറ്റ് അടച്ചത് യാത്രക്കാർക്കും വാഹന ഗതാഗതത്തിനും സാരമായ ബുദ്ധിമുട്ടുണ്ടാക്കി.സ്ഥിതിഗതികൾ നിയന്ത്രിക്കാൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിൻ്റെ (ആർപിഎഫ്) സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും പ്രതിഷേധക്കാരെ നീക്കം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ഗാർഡനിബാഗിലും റെയിൽവേ ക്രോസ് തടഞ്ഞത് മേഖലയിൽ കനത്ത ഗതാഗതക്കുരുക്കിന് കാരണമായി.അതേസമയം ട്രെയിൻ തടഞ്ഞവർക്കെതിരെ റെയിൽവേയുടെ ഭാഗത്ത് നിന്ന്  കർശന നടപടിയുണ്ടാകുമെന്നാണ് സൂചന .

Read More