- ഈസ്റ്റർ സ്പെഷ്യൽ പിടിയും, വറുത്തരച്ച കോഴിക്കറിയും
- കുതിച്ചുപായാൻ ഇന്ത്യൻ നാവികസേനയ്ക്ക് ഇനി തദ്ദേശീയ INS ദുനഗിരിയും
- രാഹുലിനെ പിന്തുണയ്ക്കുന്നവർ ഇങ്ങോട്ട് കയറരുത് : പിഷാരടിയെ തടഞ്ഞ് ബിജെപി വനിതാ പ്രവർത്തകർ
- രഞ്ജിത്തിനെ പുറത്താക്കി ഫെഫ്ക ; നടി ഇതുവരെ പരാതി നൽകിയിട്ടില്ലെന്ന് ബി ഉണ്ണിക്കൃഷ്ണൻ
- ശ്രീരാമന്റെ വേഷം അവതരിപ്പിക്കാൻ വിളിച്ചപ്പോൾ ആദ്യം പറഞ്ഞത് ‘ നോ‘ ; മകൾ ജനിച്ചതോടെ തീരുമാനം മാറി
- മുടി മുറിച്ചാൽ നല്ലത്, മരപ്പണിക്കാർ വെറുതെയിരിക്കും; ആരും കേൾക്കാത്ത ദു:ഖവെള്ളി ആചാരങ്ങൾ
- ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം
- പേര് മാറ്റണം ; അഞ്ജലി നായരുടെ ആവശ്യം പരിഗണിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിർദേശം
Author: Anu Nair
ലക്നൗ : രാജ്യത്ത് വീണ്ടും ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം . ഉത്തർപ്രദേശിലെ ബറേലി-പിലിഭിത്ത് റെയിൽവേ ലൈനിലെ ഭോജിപുര പോലീസ് സ്റ്റേഷൻ പ്രദേശത്തെ ദോഹ്ന പ്രദേശത്താണ് സംഭവം. 05307 തനക്പൂർ-ബറേലി ജംഗ്ഷൻ പാസഞ്ചർ നമ്പർ വരുന്ന പാതയിലാണ് വലിയ കല്ലുകളും ഇരുമ്പ് ആംഗിളും ട്രാക്കുകൾക്കിടയിലുള്ള സ്ഥലത്ത് വച്ച് ട്രെയിൻ അപകടത്തിൽപ്പെടുത്താൻ ശ്രമിച്ചത്. ലോക്കോ പൈലറ്റ് അടിയന്തര ബ്രേക്കുകൾ സമയോചിതമായി പ്രയോഗിച്ചതോടെയാണ് വൻ അപകടം ഒഴിവായത്. തുടർന്ന് ലോക്കോ പൈലറ്റ് വിവരം കൺട്രോൾ റൂമിൽ അറിയിച്ചു. വിവരം ലഭിച്ചയുടൻ, ഭോജിപുര പോലീസ് സ്റ്റേഷൻ സ്ഥലത്തെത്തി 20 മിനിറ്റിനുള്ളിൽ സ്ഥലത്തെത്തി. ട്രാക്കുകളിൽ നിന്ന് കല്ലുകളും മറ്റും നീക്കം ചെയ്ത ശേഷമാണ് ട്രെയിൻ യാത്ര വീണ്ടും തുടങ്ങിയത് . ആർപിഎഫ്, ജിആർപി, പോലീസ് സംഘം സംയുക്ത അന്വേഷണം ആരംഭിച്ചു.
ന്യൂയോർക്ക് : അമേരിക്കയിൽ ഭീകരാക്രമണം . കൊളറാഡോയിലെ ബൗൾഡറിൽ ഇസ്രായേലി ബന്ദികൾക്ക് പിന്തുണ നൽകുന്നതിനായി നടത്തിയ ചടങ്ങിൽ “സ്വതന്ത്ര പലസ്തീൻ” എന്ന് വിളിച്ചുപറഞ്ഞ് തീവ്രവാദി മുഹമ്മദ് സോളിമാൻ (45) പെട്രോൾ ബോംബ് എറിയുകയായിരുന്നു.സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ആക്രമണം നടന്ന സമയത്ത്, ഗാസയിൽ തടവിലാക്കപ്പെട്ട ബന്ദികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ‘റൺ ഫോർ ദെയർ ലൈവ്സ്’ എന്ന ഗ്രൂപ്പിലെ പ്രകടനക്കാർ സ്ഥലത്ത് ഒത്തുകൂടിയിരുന്നു. ബന്ദികളുടെ മോചനത്തിനായി വാദിക്കുന്നതിനായി ഈ സംഘം പതിവായി പരിപാടികൾ നടത്തുന്നുണ്ട്. സംഭവത്തെക്കുറിച്ച് യുഎസ് രഹസ്യാന്വേഷണ ഏജൻസി എഫ്ബിഐ അന്വേഷണം ആരംഭിച്ചു. ആക്രമണം നടത്തിയയാളെ മുഹമ്മദ് സാബ്രി സോളിമാൻ എന്നാണ് തിരിച്ചറിഞ്ഞത്. ജനക്കൂട്ടത്തെ ആക്രമിച്ച ശേഷം മുഹമ്മദ് സോളിമാൻ ‘സ്വതന്ത്ര പലസ്തീൻ’ എന്ന മുദ്രാവാക്യം വിളിച്ചു. തുടർന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. “സയണിസ്റ്റുകളെ അവസാനിപ്പിക്കൂ!”, “പലസ്തീൻ സ്വതന്ത്രമാണ്!”, “അവർ കൊലയാളികളാണ്!” എന്ന് അയാൾ ആക്രോശിച്ചുവെന്നാണ് റിപ്പോർട്ടുകൾ .
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിൽ ആശങ്ക. ഇന്ത്യയിൽ കോവിഡ് കേസുകളുടെ എണ്ണം 3758 ആയി ഉയർന്നു. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിൽ നിന്നാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. നിലവിൽ കേരളത്തിൽ 1400 കോവിഡ് രോഗികളുണ്ട്, തൊട്ടുപിന്നാലെ 506 കേസുകളുമായി മഹാരാഷ്ട്രയുമുണ്ട് . കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1360 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ട് കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു . കേരളത്തിലും കർണാടകയിലും കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കേരളത്തിൽ 24 വയസ്സുള്ള യുവതിയാണ് കോവിഡ് ബാധിച്ച് മരിച്ചത്. യുവതിയ്ക്ക് കരൾ രോഗവും ഉയർന്ന രക്തസമ്മർദ്ദവും ഉണ്ടായിരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കർണാടകയിൽ 63 വയസ്സുള്ളയാളാണ് കോവിഡ് ബാധിച്ച് മരിച്ചത്. അദ്ദേഹത്തിന് ടിബിയും മറ്റ് രോഗങ്ങളും ഉണ്ടായിരുന്നുവെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കേരളത്തിൽ 64 പുതിയ കോവിഡ് കേസുകളും മഹാരാഷ്ട്രയിൽ 18…
മോസ്കോ: റഷ്യൻ വ്യോമതാവളങ്ങളെ ലക്ഷ്യമിട്ട് ഞായറാഴ്ച ഉക്രെയ്ൻ വൻ ഡ്രോൺ ആക്രമണം നടത്തി. ആക്രമണത്തിൽ റഷ്യൻ ഹൈവേ പാലം തകർന്നു.ഏഴു പേർ മരിച്ചു . 69 പേർക്ക് പരിക്ക്. മോസ്കോയിലേക്ക് 388 യാത്രക്കാരുമായി പോവുകയായിരുന്ന പാസഞ്ചർ ട്രെയിനിന് മുകളിലെ ഹൈവേ പാലമാണ് സ്ഫോടനത്തിൽ തകർന്നത്. 2022 ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതിനുശേഷം റഷ്യക്കെതിരെ ഉക്രെയ്ൻ നടത്തിയ ഏറ്റവും വലിയ ഡ്രോൺ ആക്രമണങ്ങളിലൊന്നാണിത്. ഒലെന്യ, ബെലയ വ്യോമതാവളങ്ങളിൽ ഉക്രെയ്ൻ കനത്ത ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. നാൽപ്പതോളം റഷ്യൻ വിമാനങ്ങൾ ആക്രമിച്ചതായി ഉക്രെയ്ൻ അവകാശപ്പെടുന്നു.. ഞായറാഴ്ച ഉക്രെയ്നിലെ ഒരു സൈനിക പരിശീലന കേന്ദ്രത്തിൽ റഷ്യ മിസൈൽ ആക്രമണം നടത്തി 12 പേർ കൊല്ലപ്പെടുകയും 60 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് ഡ്രോൺ ആക്രമണങ്ങൾ. ഉക്രെയ്നിൽ നിന്ന് 4,000 കിലോമീറ്ററിലധികം അകലെയുള്ള സൈബീരിയയിലെ ഇർകുട്സ്ക് മേഖലയിലാണ് ബെലയ, ഒലെന്യ വ്യോമതാവളങ്ങൾ സ്ഥിതി ചെയ്യുന്നത്. ആക്രമണം ഇർകുട്സ്ക് ഗവർണർ സ്ഥിരീകരിച്ചു. ഉക്രെയ്ൻ സൈബീരിയയെ ആക്രമിക്കുന്നത് ഇതാദ്യമാണ്. സ്രെഡ്നി…
തിരുവനന്തപുരം: നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്‌എഐ) ചെയർമാൻ സന്തോഷ് കുമാർ യാദവ് ഞായറാഴ്ച കേരളത്തിലെത്തി. കാസർഗോഡിനും തിരുവനന്തപുരത്തിനും ഇടയിലുള്ള ദേശീയപാത 66 ലെ സമീപകാല തകർച്ചകളുടെ പശ്ചാത്തലത്തിലാണ് സന്ദർശനം.തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പ്രോജക്ട് സൈറ്റുകളുടെ പരിശോധനകൾക്ക് അദ്ദേഹം നേതൃത്വം നൽകി, ഗുണനിലവാര മാനദണ്ഡങ്ങൾ, പൊതു സൗകര്യങ്ങൾ, ഭൂമിശാസ്ത്രപരമായി ദുർബലവും ജലസാധ്യതയുള്ളതുമായ മേഖലകളിലെ വെല്ലുവിളികൾ എന്നിവയെ കുറിച്ചും അദ്ദേഹം വിവരങ്ങൾ ആരാഞ്ഞു. കൺസഷെയർ കമ്പനികളുടെ പ്രതിനിധികൾ, തിരുവനന്തപുരം പ്രോജക്ട് ഡയറക്ടർ, എൻഎച്ച്‌എഐ റീജിയണൽ ഓഫീസർ (കേരളം) എന്നിവരുൾപ്പെടെയുള്ള സാങ്കേതിക വിദഗ്ധർക്കൊപ്പം യാദവ്, ഇഞ്ചക്കൽ, കഴക്കൂട്ടം, ചെമ്പകമംഗലം, കൊട്ടിയം, മേവറം തുടങ്ങിയ ഭാഗങ്ങൾ സന്ദർശിച്ചു. സംസ്ഥാനത്ത് നടന്നുവരുന്ന എല്ലാ ദേശീയപാത പദ്ധതികളും വിലയിരുത്തുന്നതിനായി ഒരു ഉന്നതതല അവലോകന യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. സമയപരിധി വേഗത്തിലാക്കാനും നിർമ്മാണ ഗുണനിലവാരം മെച്ചപ്പെടുത്താനും നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും പൊതുജനങ്ങളുടെ അസൗകര്യം കുറയ്ക്കാനുമുള്ള വഴികൾ ചർച്ച ചെയ്യുന്നതിനായി പ്രോജക്ട് ഡയറക്ടർമാർ, കരാറുകാർ, കൺസൾട്ടന്റുകൾ, കൺസഷനർമാർ എന്നിവരെ ഈ…
കൊച്ചി: കൊച്ചി കായലിലേക്ക് ചാടിയ ടാൻസാനിയൻ നാവിക ട്രെയിനിയെ കാണാതായതായി റിപ്പോർട്ട്. 22 കാരനായ അബ്ദുൾ ഇബ്രാഹിം സാലിഹാണ് വെണ്ടുരുത്തി പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയത്. ഏഴിമലയിലെ ഇന്ത്യൻ നാവിക അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ ശേഷം അബ്ദുൾ ഇബ്രാഹിം സാലിഹ് രാവിലെ കൊച്ചിയിലെത്തിയിരുന്നു. ശനിയാഴ്ചയാണ് പാസിംഗ് ഔട്ട് പരേഡ് നടന്നത്.മറ്റ് ചില ട്രെയിനികൾക്കൊപ്പമാണ് വെണ്ടുരുത്തി പാലത്തിന് സമീപം അബ്ദുൾ ഇബ്രാഹിം എത്തിയത്. സാലിഹ് ആദ്യം പാലത്തിൽ നിന്ന് ചാടി വിജയകരമായി നീന്തി തിരിച്ചുവന്നു. എന്നാൽ വീണ്ടും പാലത്തിൽ നിന്ന് ചാടിയെങ്കിലും മടങ്ങി വന്നില്ല. മറ്റ് ഏജൻസികളുമായി സഹകരിച്ച് നാവികസേന തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെങ്കിലും ശക്തമായ അടിയൊഴുക്കുള്ളത് തെരച്ചിൽ ദുഷ്ക്കരമാക്കിയിരിക്കുകയാണ്.
തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പിച്ച് തൃണമൂൽ കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.വി. അൻവർ .സാധാരണക്കാരുടെ സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത് എന്ന് പ്രഖ്യാപിച്ചാണ് അൻവർ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയത്. താൻ ജനങ്ങളോടൊപ്പമാണെന്നും ജനങ്ങളുടെ പിന്തുണയാണ് തന്റെ യഥാർത്ഥ ശക്തിയെന്നും അൻവർ പറഞ്ഞു. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നവകേരള സദസിന്റെ പേരിൽ കരാറുകാരിൽ നിന്ന് പണം വാങ്ങിയെന്നും പി.വി. അൻവർ ആരോപിച്ചു. റിയാസും അദ്ദേഹത്തിന്റെ പേഴ്‌സണൽ സ്റ്റാഫും കരാറുകാരിൽ നിന്ന് പണം ആവശ്യപ്പെട്ടതിന്റെ ഓഡിയോ, വീഡിയോ തെളിവുകൾ തന്റെ പക്കലുണ്ടെന്ന് അൻവർ അവകാശപ്പെട്ടു.തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്ന ഒരു പ്രചാരണം നടക്കുന്നുണ്ടെന്നും അൻവർ ആരോപിച്ചു. “വി.ഡി. സതീശൻ ആകട്ടെ, മുഹമ്മദ് റിയാസ് ആകട്ടെ, ആര്യാടൻ ഷൗക്കത്ത് ആകട്ടെ – അവർ ഈ പ്രചാരണം തുടർന്നാൽ, നിലമ്പൂരിൽ നിന്ന് ഓടിപ്പോകേണ്ടിവരും. ഇത് ഒരു പ്രസ്താവന മാത്രമല്ല, ഒരു മുന്നറിയിപ്പാണ്. ആക്രമണങ്ങൾ ഒരു പരിധിക്കപ്പുറത്തേക്ക് പോയാൽ, ഞാൻ സ്വയം പ്രതിരോധിക്കാൻ നിർബന്ധിതനാകും. നവകേരള…
റിയാദ്: സൗദി അറേബ്യയിൽ മലയാളി വെടിയേറ്റ് മരിച്ചു. കാസർകോട് സ്വദേശിയായ ബഷീർ (41) ആണ് മരിച്ചത്. അസീർ പ്രവിശ്യയിലെ ബിഷയിലാണ് സംഭവം. താമസ സ്ഥലത്ത് വാഹനം കഴുകുന്നതിനിടെ അജ്ഞാത സംഘം ബഷീറിനെ വെടിവച്ചു വീഴ്ത്തുകയായിരുന്നു. 13 വർഷമായി സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ബഷീർ ഹൗസ് ഡ്രൈവർ വിസയിലാണ് അവിടെ എത്തിയത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം . താമസ സ്ഥലത്തിന് സമീപം സ്വന്തം വാഹനം കഴുകുന്നതിനിടെ, മറ്റൊരു വാഹനത്തിൽ എത്തിയ അക്രമികൾ വെടിയുതിർത്തതായാണ് റിപ്പോർട്ട്. ശബ്ദം കേട്ട് ആളുകൾ എത്തിയപ്പോൾ വാഹനത്തിനുള്ളിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന ബഷീറിനെയാണ് കണ്ടത്. സമീപത്തുണ്ടായിരുന്ന ഒരു ഈജിപ്ഷ്യൻ പൗരനാണ് ബഷീറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലേക്കുള്ള വഴിമധ്യേ ബഷീർ മരിച്ചു. സംഭവത്തിന് തൊട്ടുമുമ്പ് ബഷീർ ഭക്ഷണം വാങ്ങി വീട്ടിലേക്ക് പോകുന്നത് ചിലർ കണ്ടിരുന്നു. മൃതദേഹം ബിഷയിലെ കിംഗ് അബ്ദുള്ള ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ബിഷ കെഎംസിസി പ്രസിഡന്റും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ കമ്മിറ്റി അംഗവുമായ ഹംസ കണ്ണൂർ…
ലഖ്‌നൗ: ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗിനു മാംഗല്യം . . സമാജ്‌വാദി പാർട്ടി എംപി പ്രിയ സരോജയാണ് വധു. ജൂൺ 8 ന് ലഖ്‌നൗവിലെ ഒരു ഹോട്ടലിൽ വെച്ചാണ് ഇരുവരുടെയും വിവാഹനിശ്ചയം. 2025 ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായിരുന്നു റിങ്കു സിംഗ്. പ്ലേഓഫിലേക്ക് യോഗ്യത നേടാതെ കൊൽക്കത്ത മത്സരത്തിൽ നിന്ന് പുറത്തായി. റിങ്കു സിംഗ് 13 മത്സരങ്ങളിൽ നിന്ന് 206 റൺസ് നേടി. ഒരു വർഷത്തിലേറെയായി സുഹൃത്തുക്കളാണ് റിങ്കുവും പ്രിയയും . ഇവരുടെ വിവാഹത്തെക്കുറിച്ചുള്ള കിംവദന്തികൾ സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിച്ചിരുന്നു. വാരണാസിയിലെ കാർഖിയോൺ ഗ്രാമത്തിൽ വർഷങ്ങളായി സമാജ്‌വാദി പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സജീവ രാഷ്ട്രീയ പ്രവർത്തകയാണ് പ്രിയ . മുൻ സുപ്രീം കോടതി അഭിഭാഷകയായ പ്രിയ 2022 ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ പിതാവിനുവേണ്ടി പ്രചാരണം നടത്തിയപ്പോഴാണ് ആദ്യമായി പൊതുജനശ്രദ്ധ നേടിയത്. 2024-ൽ ജൗൻപൂർ, വാരണാസി ജില്ലകളിലെ മച്ചാലി ഷഹർ മണ്ഡലത്തിൽ നിന്ന് പ്രിയ സമാജ്‌വാദി പാർട്ടിയുടെ…
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വിദേശത്ത് നിന്ന് കടത്തുകയായിരുന്ന പത്ത് കിലോ ഹൈബ്രിഡ് കഞ്ചാവ് എയർ കസ്റ്റംസ് പിടികൂടി. കർണാടകയിൽ പഠിക്കുകയായിരുന്ന മലപ്പുറം സ്വദേശികളായ വിദ്യാർത്ഥികളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ലഗേജിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കഞ്ചാവിന് ഏകദേശം പത്ത് കോടി രൂപ വിലവരുമെന്ന് അധികൃതർ പറയുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ ഇത്രയും വിലയുള്ള ഹൈബ്രിഡ് കഞ്ചാവ് പിടികൂടുന്നത് ഇതാദ്യമായാണ്. ശനിയാഴ്ച രാത്രി 11.10 ന് സിംഗപ്പൂരിൽ നിന്ന് എത്തിയ സ്കൂട്ട് എയർലൈൻസിന്റെ TR 530 വിമാനത്തിലെ യാത്രക്കാരായിരുന്നു ഇവർ. ബാങ്കോക്കിലേക്ക് പോയി സിംഗപ്പൂർ വഴി മടങ്ങുന്നതിനിടെയാണ് ഇവർ പിടിയിലായത്. പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതിനാൽ കസ്റ്റംസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വിമാനത്തിൽ നിന്ന് ടെർമിനലിൽ കയറിയപ്പോൾ അധികൃതർക്ക് സംശയം തോന്നി. കൺവെയർ ബെൽറ്റിൽ നിന്ന് എടുത്ത ലഗേജുമായി പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ അധികൃതർ അവരെ തിരികെ വിളിച്ച് ലഗേജ് പരിശോധിച്ചു. രാത്രി വൈകിയും ചോദ്യം ചെയ്യൽ തുടർന്നു. കഞ്ചാവിന്റെ ഉറവിടം, ആർക്കാണ് വിൽക്കാൻ കൊണ്ടുവന്നത് തുടങ്ങിയ…
Subscribe to Updates
Get the latest creative news from FooBar about art, design and business.
