Author: Anu Nair

ന്യൂഡൽഹി : ഇന്ത്യയുടെ അതിർത്തിയിൽ പ്രവേശിക്കുന്ന ഭീകരരെ തീർത്തുകളയുമെന്ന് മുന്നറിയിപ്പ് നൽകി ആഭ്യന്തരമന്ത്രി അമിത് ഷാ . ചൊവ്വാഴ്ച സഭയിൽ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടെ, അമിത് ഷാ ഓപ്പറേഷൻ മഹാദേവിനെക്കുറിച്ച് ചർച്ച ചെയ്യുകയും രാജ്യത്തിനു വേണ്ടി സൈന്യത്തിന് നന്ദി പറയുകയും ചെയ്തു. പഹൽഗാമിൽ പാകിസ്ഥാൻ ഭീകരർ നടത്തിയ ആക്രമണത്തിന് മറുപടി നൽകാൻ രാജ്യത്തിന്റെ പ്രധാനമന്ത്രി ശക്തമായ ഇച്ഛാശക്തി പ്രകടിപ്പിക്കുകയും ഓപ്പറേഷൻ സിന്ദൂരിന് അനുമതി നൽകുകയും ചെയ്തു. പഹൽഗാം ആക്രമണ ദിവസം മുതൽ ‘ഓപ്പറേഷൻ മഹാദേവ്’ ആരംഭിച്ചതായും അദ്ദേഹം വെളിപ്പെടുത്തി . ‘ഓപ്പറേഷൻ മഹാദേവ് 2025 മെയ് 22 ന് ആരംഭിച്ചു. ഒരു തരത്തിൽ പറഞ്ഞാൽ, പഹൽഗാമിൽ ഭീകരാക്രമണം നടന്ന ദിവസം , ജമ്മു കശ്മീരിൽ ഒരു സുരക്ഷാ യോഗം ചേർന്നിരുന്നു. ആക്രമണം നടന്ന ദിവസം രാത്രി 1 മണിക്ക് ഞാൻ ശ്രീനഗറിൽ എത്തി.തീവ്രവാദികൾക്ക് രാജ്യം വിട്ട് പാകിസ്ഥാനിലേക്ക് രക്ഷപ്പെടാൻ കഴിയാത്തവിധം ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസും സുരക്ഷാ ഏജൻസികളും…

Read More

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെ എക്സൈസ് കമ്മീഷണറായി നിയമിച്ചു. ശബരിമല വിവാദത്തെ തുടർന്ന് അജിത് കുമാറിനെ പോലീസിൽ നിന്ന് മാറ്റാൻ തീരുമാനിച്ചതിനു പിന്നാലെയാണിത് . നിലവിലെ എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ് അവധിയിൽ പോയ സാഹചര്യത്തിലാണ് നടപടി.അജിത് കുമാറിനെ ബറ്റാലിയനിൽ നിന്ന് മാറ്റിയ വിവരം സർക്കാർ ഹൈക്കോടതിയെ അറിയിക്കും ശബരിമലയിൽ അജിത് കുമാറിന്റെ ട്രാക്ടർ യാത്ര വിവാദം സൃഷ്ടിച്ചിരുന്നു. സംഭവത്തിൽ ശബരിമല സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സാധനങ്ങൾ കൊണ്ടുപോകാൻ മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂ എന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. അജിത് കുമാർ ഇത് ലംഘിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ജൂലൈ ആദ്യവാരത്തിലാണ് സംഭവം. പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരിച്ചുമായിരുന്നു അജിത് കുമാറിന്റെ ട്രാക്ടർ യാത്ര. സൗകര്യം ഒരുക്കിയത് പത്തനംതിട്ട എസ്പി വിജി വിനോദ് കുമാറാണെന്നും ആരോപണമുണ്ട്. പമ്പയിൽ സിസിടിവി ക്യാമറയില്ലാത്ത സ്ഥലത്ത് നിന്നായിരുന്നു അജിത് കുമാർ ട്രാക്ടർ യാത്ര നടത്തിയത്. ചില തീർത്ഥാടകർ ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണുകളിൽ പകർത്തിയിരുന്നു.…

Read More

കോഴിക്കോട്: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. നേരത്തെ താൽക്കാലികമായി റദ്ദ് ചെയ്ത വധശിക്ഷയാണ് പൂർണ്ണമായും റദ്ദ് ചെയ്തെന്നും , സനയിൽ നടന്ന ഉന്നതതലയോഗത്തിലാണ് തീരുമാനമെന്നുമാണ് വിവരം . അതേസമയം ഇക്കാര്യം കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ ആവശ്യപ്രകാരം ശൈഖ് ഉമർ ഹഫീള് തങ്ങൾ നിയോഗിച്ച യമൻ പണ്ഡിത സംഘത്തിനു പുറമെ നോർത്തേൺ യെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചർച്ചകളിലാണ് തീരുമാനം കൈക്കൊണ്ടത് എന്നാണ് കാന്തപുരത്തിന്റെ ഓഫീസിൽനിന്നും പുറത്തുവരുന്ന വിവരം. വധശിക്ഷ റദ്ദാക്കിയ ശേഷമുള്ള മറ്റു കാര്യങ്ങൾ തുടർ ചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാൻ ധാരണയായി. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള തുടർ ചർച്ചകൾക്ക് ശേഷമായിരിക്കും മറ്റു കാര്യങ്ങൾ തീരുമാനിക്കുക എന്നീ വിവരങ്ങളാണ് കാന്തപുരത്തിന്റെ ഓഫീസ് പങ്കുവെച്ചിരിക്കുന്നത്. അതേസമയം, മരിച്ച തലാലിന്റെ സഹോദരൻ അബ്ദുൾ ഫത്താഹ് മഹ്ദി നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് പുതിയ തീയതി ആവശ്യപ്പെട്ട്…

Read More

ദിവസവും പാൽ കുടിക്കുന്ന ശീലം എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കുണ്ട് . കുട്ടികൾക്കും, മുതിർന്നവർക്കും ആരോഗ്യം നിലനിർത്താൻ പാൽ കുടിക്കുന്നത് നല്ലതാണെന്ന് ഡോക്ടർമാർ പറയുന്നു. എന്നാൽ ആരോഗ്യത്തിന് ഏതാണ് നല്ലത്, തണുത്ത പാലോ ചൂടുള്ള പാലോ? എന്ന് പലർക്കും സംശയമുണ്ട്. നമുക്ക് സൗകര്യപ്രദമായ ഏത് രീതിയിലും പാൽ കഴിക്കാം. എന്നാൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ തണുത്ത പാൽ കുടിക്കണമെന്ന് വിദഗ്ദ്ധർ പറയുന്നു. തണുത്ത പാൽ ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിക്കും, ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. മാത്രമല്ല, ഇത് നമ്മുടെ പേശികൾക്ക് വളരെ ഗുണം ചെയ്യുമെന്നും പറയപ്പെടുന്നു. അതുകൊണ്ടാണ് വ്യായാമത്തിന് ശേഷം തണുത്ത പാൽ കുടിക്കാൻ ഡോക്ടർമാർ ഉപദേശിക്കുന്നത്. അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് തണുത്ത പാൽ കുടിക്കുന്നത് നല്ലതാണെന്ന് വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നു, കാരണം ഇതിന് അസ്ഥികളെ ശക്തിപ്പെടുത്താനുള്ള കഴിവുണ്ട്. എന്നാൽ ഉറങ്ങാൻ പോകുന്നതിനു മുമ്പ് ചൂട് പാൽ കുടിക്കുന്നത് വളരെ നല്ലതാണെന്ന്, ഡോക്ടർമാർ പറയുന്നു .അത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുമെന്നാണ്…

Read More

ന്യൂഡൽഹി : ലോക്സഭയിൽ പ്രതിപക്ഷത്തിനെതിരെ പൊട്ടിത്തെറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ . തിങ്കളാഴ്ച ലോക്‌സഭയിൽ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള ചർച്ചയിൽ, വിദേശകാര്യ മന്ത്രി (ഇഎഎം) എസ്. ജയ്ശങ്കർ സംസാരിക്കുമ്പോൾ അത് തടസപ്പെടുത്താൻ പ്രതിപക്ഷം ശ്രമിച്ചതാണ് അമിത് ഷായെ പ്രകോപിപ്പിച്ചത് . കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയിൽ വിശ്വാസിക്കുന്നില്ലെന്നും പകരം മറ്റൊരു രാജ്യത്തെയാണ് വിശ്വസിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. “അവർക്ക് (പ്രതിപക്ഷത്തിന്) ഒരു ഇന്ത്യൻ വിദേശകാര്യ മന്ത്രിയിൽ വിശ്വാസമില്ല, പക്ഷേ അവർക്ക് മറ്റേതെങ്കിലും രാജ്യത്താണ് വിശ്വാസമുള്ളത് . അവരുടെ പാർട്ടിയിൽ വിദേശത്തിന്റെ പ്രാധാന്യം എനിക്ക് മനസ്സിലാകും. എന്നാൽ ഇതിനർത്ഥം അവരുടെ പാർട്ടിയുടെ എല്ലാ കാര്യങ്ങളും ഇവിടെ സഭയിൽ അടിച്ചേൽപ്പിക്കണമെന്നല്ല . അവർ ഈ പ്രതിപക്ഷ ബഞ്ചിൽ ഇരിക്കുന്നതിന്റെ കാരണവും ഇതാണ്, അടുത്ത 20 വർഷത്തേക്കും അവർ അവിടെ തന്നെ തുടരും,” അദ്ദേഹം കൂട്ടിച്ചേർത്തു. “അവരുടെ അംഗങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, ഞങ്ങൾ അവരെ ക്ഷമയോടെ കേട്ടിരുന്നു. അവർ എത്ര കള്ളങ്ങൾ പറഞ്ഞിട്ടുണ്ടെന്ന് ഞാൻ നാളെ…

Read More

ന്യൂഡൽഹി : മെയ് 9 ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് ഇന്ത്യയെ വിളിച്ച് പാകിസ്ഥാന്റെ ആക്രമണ സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ . ‘ഓപ്പറേഷൻ സിന്ദൂർ’, പഹൽഗാം ഭീകരാക്രമണം എന്നിവയെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് ലോക്‌സഭയിൽ മറുപടികൾ നൽകുകയായിരുന്നു അദ്ദേഹം. ഐക്യരാഷ്ട്രസഭ ഉൾപ്പെടെ ലോകം മുഴുവൻ ഓപ്പറേഷൻ സിന്ദൂരിന് പിന്തുണ നൽകി. അന്താരാഷ്ട്ര സമൂഹം ഇന്ത്യയ്‌ക്കൊപ്പം നിന്നു . . ഐക്യരാഷ്ട്രസഭയിലെ 193 അംഗ രാജ്യങ്ങളിൽ പാകിസ്ഥാനും മറ്റ് മൂന്ന് രാജ്യങ്ങളും മാത്രമാണ് ഇതിനെ എതിർത്തതെന്നും ബാക്കിയുള്ളവയെല്ലാം പിന്തുണ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ഏപ്രിൽ 25 ലെ യുഎൻഎസ്‌സി പ്രസ്താവനയും പഹൽഗാം ആക്രമണത്തെ ശക്തമായി അപലപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു “പഹൽഗാം ആക്രമണത്തിന് ശേഷം, പാകിസ്ഥാന് വ്യക്തമായ സന്ദേശം നൽകേണ്ടത് അത്യാവശ്യമായിരുന്നു. നമ്മുടെ പരിധികൾ ലംഘിച്ചാൽ, അനന്തരഫലങ്ങൾ നല്ലതല്ലെന്ന് പറയേണ്ടത് അത്യാവശ്യമായിരുന്നു.” സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കുക, അട്ടാരി അതിർത്തി അടയ്ക്കുക തുടങ്ങിയ നയതന്ത്ര നടപടികൾ…

Read More

വാഷിംഗ്ടൺ ; താൻ കൃത്യസമയത്ത് ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെടുമായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . വ്യാപാര ചർച്ചകൾ നിർത്തുമെന്ന് ഇരു രാജ്യങ്ങളെയും ഭീഷണിപ്പെടുത്തിയതായും അങ്ങനെയാണ് യുദ്ധം ഒഴിവാക്കിയതെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ-പാകിസ്ഥാൻ ഉൾപ്പെടെ ലോകത്തിലെ ആറ് പ്രധാന യുദ്ധങ്ങൾ തടയാൻ താൻ പ്രവർത്തിച്ചതായും ട്രംപ് പറഞ്ഞു. ഇന്ത്യ-പാകിസ്ഥാൻ എന്നിവ രണ്ടും ആണവായുധ രാജ്യങ്ങളായതിനാൽ അദ്ദേഹം “വലിയ ഹോട്ട്‌സ്‌പോട്ട്” എന്ന് വിശേഷിപ്പിച്ചാണ് ഇതേ പറ്റി സംസാരിച്ചത്. ഇന്ത്യയുടെയും പാകിസ്ഥാന്റെയും നേതാക്കളെ തനിക്ക് നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചപ്പോൾ, ‘നിങ്ങൾ യുദ്ധത്തിന് പോകുകയാണെങ്കിൽ, ഞാൻ നിങ്ങളുമായി ഒരു വ്യാപാര കരാറും ഉണ്ടാക്കില്ല’ എന്ന് താൻ ഇരുവരോടും പറഞ്ഞതായി ട്രംപ് പറഞ്ഞു. ആണവായുധങ്ങൾ ഉപയോഗിച്ചിരുന്നെങ്കിൽ നിരവധി രാജ്യങ്ങൾ അതിൽ ചേരുമായിരുന്നുവെന്നും വൻ നാശം സംഭവിക്കുമായിരുന്നുവെന്നും ട്രംപ് പറഞ്ഞു. അത് അൽപ്പം സ്വാർത്ഥമായി തോന്നാമെങ്കിലും യുദ്ധങ്ങൾ തടയുന്നത് അമേരിക്കയ്ക്ക് അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.…

Read More

കണ്ണൂർ: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് റിജോ ജോണിനെ സസ്‌പെൻഡ് ചെയ്തു . . ജയിൽ ഡിജിപി ബൽറാം കുമാർ ഉപാധ്യായയുടേതാണ് നടപടി. മൂന്ന് ഉദ്യോഗസ്ഥരെ നേരത്തെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. അന്ന് രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡെപ്യൂട്ടി ജയിൽ ഓഫീസർ രജീഷ്, അസിസ്റ്റന്റ് ജയിൽ ഓഫീസർമാരായ സഞ്ജയ്, അഖിൽ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി ജയിൽ ഡിജിപി പറഞ്ഞിരുന്നു. അതേസമയം, സംസ്ഥാനത്തെ ജയിലുകളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് സുരക്ഷാ വീഴ്ചകൾക്ക് കാരണമാകുന്നതായി റിപ്പോർട്ടുകളുണ്ട്. കണ്ണൂർ, വിയ്യൂർ, പൂജപ്പുര സെൻട്രൽ ജയിലുകളിലെ സ്ഥിതി ദയനീയമാണ്. ഓഫീസ് ജോലി, വീഡിയോ കോൺഫറൻസിംഗ്, മിനിസ്റ്റീരിയൽ ജോലി, നിർമ്മാണ യൂണിറ്റിലെ ജോലി, കോടതി യാത്ര എന്നിവയ്ക്കായി ഉദ്യോഗസ്ഥരെ നിയോഗിക്കുമ്പോൾ, സുരക്ഷാ, നിരീക്ഷണ ചുമതലകൾക്ക് ആരുമുണ്ടാകില്ല. കണ്ണൂരിൽ ജയിൽ ചാട്ടത്തിന് എല്ലാ സാഹചര്യങ്ങളും ഗോവിന്ദച്ചാമിക്ക് അനുകൂലമായിരുന്നു. 24 മണിക്കൂറും നിരീക്ഷിക്കേണ്ട സിസിടിവി നോക്കാൻ ആരുമുണ്ടായിരുന്നില്ല.…

Read More

ശ്രീനഗർ : പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ ഉൾപ്പെടെ മൂന്ന് ലഷ്‌കർ തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു. ജമ്മു കശ്മീരിലെ ദാരയിലെ ലിദ്വാസ് പ്രദേശത്താണ് തിങ്കളാഴ്ച സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, സൈന്യവും സിആർപിഎഫും ജമ്മു കശ്മീർ പോലീസും ‘ഓപ്പറേഷൻ മഹാദേവ്’ എന്ന രഹസ്യനാമത്തിൽ സംയുക്ത ഓപ്പറേഷൻ ആരംഭിക്കുകയായിരുന്നു. രാവിലെ 11 മണിയോടെയാണ് വെടിവയ്പ്പ് ആരംഭിച്ചത്, ഇപ്പോഴും തുടരുകയാണെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇതുവരെ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. ഇവരിൽ പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനും പാകിസ്ഥാൻ സൈന്യത്തിലെ മുൻ അംഗവുമായ ഹാഷിം മൂസ എന്നറിയപ്പെടുന്ന സുലൈമാനും ഉൾപ്പെടുന്നു. കൊല്ലപ്പെട്ട മറ്റ് രണ്ട് തീവ്രവാദികൾ ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള പാകിസ്ഥാൻ പൗരന്മാരായ അബു ഹംസ, യാസിർ എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രദേശത്ത് കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നും സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ഡ്രോൺ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Read More

കൊല്ലം: സ്വകാര്യ ക്ലിനിക്കിൽ അതിക്രമിച്ച് കയറി വനിതാ ദന്തഡോക്ടറെ വായിൽ തുണി തിരുകിയ ശേഷം പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി . ഈ മാസം 26 ന് വൈകുന്നേരം 6.30 ന് പത്തനാപുരം കല്ലുംകടവിലെ ദന്ത ആശുപത്രിയിലാണ് സംഭവം. പത്തനാപുരം കുണ്ടയം കർമൂട് സൽദാൻ മൻസിലിൽ മുഹമ്മദ് സൽദാനെ (24) പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്തു. ക്ലിനിക്കിൽ മറ്റു ജീവനക്കാരില്ലാത്ത സമയം നോക്കിയാണ് പ്രതി അതിക്രമിച്ചുക്കയറിയത്. കടന്നുപിടിച്ചപ്പോൾ ഡോക്ടർ ബഹളം വയ്ക്കാൻ ശ്രമിച്ചു. ഉടനെ പ്രതി വായിൽ തുണി തിരുകുകയായിരുന്നു. കുതറിമാറി രക്ഷപ്പെട്ട ഡോക്ടർ ആളുകളെ വിളിച്ചുക്കൂട്ടിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു . ഡോക്ടർക്ക് സാരമായി പരിക്കേറ്റു. 329 (3), 126 (2), 74 എന്നീ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു. പത്തനാപുരം പോലീസ് അന്വേഷിച്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. പ്രതിയെ കടയ്ക്കൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയെങ്കിലും 31 വരെ ഇടക്കാല ജാമ്യത്തിൽ വിട്ടയച്ചു. പത്തനാപുരം മജിസ്ട്രേറ്റ് അവധിയിലാണ്. കേസ് 31 ന്…

Read More