Author: Anu Nair

കോര്‍ക്ക് : നഗരത്തില്‍ സ്ഥാപിച്ച ദേശീയ പതാകകള്‍ നീക്കുന്ന കോര്‍ക്ക് സിറ്റി കൗണ്‍സിലിന്റെ തീരുമാനത്തിനെതിരെ ഫാര്‍ റൈറ്റ് ഗ്രൂപ്പുകളുടെ പ്രതിഷേധം. കുടിയേറ്റ വിരുദ്ധ ഗ്രൂപ്പുകള്‍ സ്ഥാപിച്ച പതാകകളാണ് നീക്കം ചെയ്യുന്നത് . കഴിഞ്ഞ രണ്ട് ദിവസമായി കൗണ്‍സില്‍ പതാകകള്‍ നീക്കം ചെയ്തു വരികയാണ്. ഇതിനെതിരെയാണ് ഫാര്‍ റൈറ്റ് ഗ്രൂപ്പുകള്‍ രംഗത്തുവന്നത്.മുന്‍കൂട്ടി പ്രഖ്യാപിച്ച പ്രതിഷേധം പരിഗണിച്ച് വന്‍ ഗാര്‍ഡ സന്നാഹത്തെ വിന്യസിച്ചിരുന്നു. കറുത്ത മുഖം മൂടി ധരിച്ച് , ഐറിഷ് ത്രിവര്‍ണ്ണ പതാക വീശിയായിരുന്നു പ്രതിഷേധം.കോര്‍ക്ക് സിറ്റി സെന്ററിലെ ഗ്രാന്‍ഡ് പരേഡിലാണ് 250 ലേറെ പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്. ആഴ്ചതോറുമുള്ള പലസ്തീന്‍ അനുകൂല മാര്‍ച്ചും ഇതേസമയമുണ്ടായിരുന്നു.ആയിരത്തോളം പേര്‍ പങ്കെടുക്കുന്ന ഈ പതിവ് പ്രകടനം കൂടി ഒത്തു വന്നപ്പോള്‍ സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ ഗാര്‍ഡ ഏറെ പ്രയാസപ്പെട്ടു. കോര്‍ഡോണുകളും സ്ഥാപിച്ചിരുന്നു. പാലസ്തീന്‍ അനുകൂലികള്‍ ഗ്രാന്‍ഡ് പരേഡിലേക്കാണ് മാര്‍ച്ച് ചെയ്തത്. ഫാര്‍ റൈറ്റ് ഗ്രൂപ്പുകള്‍ സൗത്ത് മാളില്‍ നിന്ന് സിറ്റി ഹാളിലെ വേദിയിലേക്കും നീങ്ങി.നാഷണല്‍ പാര്‍ട്ടി നേതാവ് ജസ്റ്റിന്‍ ബാരറ്റാണ്…

Read More

ചെന്നൈ : കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. സെപ്റ്റംബർ 27 നാണ് നടനും , ടിവികെ നേതാവുമായി വിജയ് നടത്തിയ റാലിക്കിടെ വൻ ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 41 പേർ കൊല്ലപ്പെട്ടു, 60 ഓളം പേർക്ക് പരിക്കേറ്റു. ജസ്റ്റിസുമാരായ ജെ കെ മഹേശ്വരിയും എൻ വി അഞ്ജരിയയും ഉൾപ്പെട്ട ബെഞ്ചാണ് ഇത് സംബന്ധിച്ച ഹർജി പരിഗണിച്ചത് . ‘ സംഭവം പൗരന്മാരുടെ മൗലികാവകാശങ്ങളെ സ്വാധീനിക്കുകയും ദേശീയ മനസ്സാക്ഷിയെ പിടിച്ചുലയ്ക്കുകയും ചെയ്തു. ഇക്കാര്യത്തിൽ നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യമാണെന്നും ‘- കോടതി വ്യക്തമാക്കി. ദുരന്തത്തിനിരയായവർക്ക് സമഗ്രമായ അന്വേഷണത്തിന് അർഹതയുണ്ടെന്നും നിഷ്പക്ഷമായ അന്വേഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് യാതൊരു സംശയവുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.സിബിഐ അന്വേഷണം നിരീക്ഷിക്കാൻ സുതാര്യത ഉറപ്പാക്കാൻ, മുൻ സുപ്രീം കോടതി ജഡ്ജി അജയ് റസ്തോഗിയുടെ നേതൃത്വത്തിൽ മൂന്നംഗ സൂപ്പർവൈസറി കമ്മിറ്റിയും സുപ്രീം കോടതി രൂപീകരിച്ചു.ഇൻസ്പെക്ടർ ജനറൽ റാങ്കിൽ കുറയാത്ത രണ്ട് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ…

Read More

വാല്‍പ്പാറ : തമിഴ്‌നാട് വാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ മുത്തശ്ശിയും രണ്ടര വയസുകാരിയും മരിച്ചു. ഉമ്മാണ്ടി മുടക്ക് എസ്റ്റേറ്റിന് സമീപം ഇന്ന് പുലര്‍ച്ചെ രണ്ടരയ്ക്കാണ് സംഭവം. അസ്ല (52), ഹേമശ്രീ (രണ്ടര) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഇവരുടെ വീടിനു നേരെയുണ്ടായ കാട്ടാന ആക്രമണത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു മരണം. രണ്ട് കാട്ടാനകള്‍ വീടിന്റെ ജനല്‍ തകര്‍ക്കുന്നതറിഞ്ഞ് കുട്ടിയുമായി രക്ഷപെടാന്‍ പുറത്തിറങ്ങിയതായിരുന്നു അസ്ല. .ഈ സമയം വീടിന്റെ മുന്‍ഭാഗത്ത് നില്‍ക്കുകയായിരുന്ന മറ്റൊരു കാട്ടാന ഇരുവരെയും ആക്രമിക്കുകയായിരുന്നു. അസ്ലയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, ഹേമശ്രീ തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ അസ്ലയെ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണം നടക്കുമ്പോള്‍ വീട്ടില്‍ രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നു. അവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.ആനയെ കാട്ടിലേക്ക് തിരിച്ചയക്കാനുള്ള ശ്രമങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ആരംഭിച്ചിട്ടുണ്ട്, പ്രദേശത്ത് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.

Read More

ന്യൂഡൽഹി : വിദേശമണ്ണിൽ വച്ച് ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായം ‘ഉയർന്ന ജാതി’ സമൂഹത്തിന് മാത്രം അനുകൂലമായി രൂപകൽപ്പന ചെയ്‌തതാണെന്നാണ് രാഹുലിന്റെ ആരോപണം . ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തിൽ സമഗ്രമായ പരിഷ്കരണം വേണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പെറുവിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യവെയായിരുന്നു രാഹുലിന്റെ ഈ കുറ്റപ്പെടുത്തൽ . “ഇന്ത്യയിൽ സാമൂഹിക വ്യവസ്ഥയിൽ ആധിപത്യം പുലർത്തുന്ന ഉയർന്ന ജാതിക്കാരുണ്ട്, തുടർന്ന് മധ്യ ജാതികളും താഴ്ന്ന ജാതികളുമുണ്ട്. രണ്ടാമത്തേത് ഇന്ത്യൻ ജനസംഖ്യയുടെ ഭൂരിഭാഗവും ഉൾക്കൊള്ളുന്നു.ഇന്ത്യൻ ജനസംഖ്യയുടെ ഏകദേശം 90% മധ്യ ജാതിക്കാരും താഴ്ന്ന ജാതിക്കാരുമാണ്. അവരുടെ ചരിത്രം, പാരമ്പര്യം, ചിന്താ സമ്പ്രദായം എന്നിവ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം അടിസ്ഥാനപരമായി സമൂഹത്തിലെ ഉന്നതരുടെ വിദ്യാഭ്യാസ സമ്പ്രദായമാണ്. അതിനാൽ നമ്മുടെ ആദിവാസികൾ, ഗോത്രവർഗക്കാർ, മധ്യവർഗക്കാർ, താഴ്ന്ന ജാതിക്കാർ എന്നിവരുടെ ചരിത്രം, പാരമ്പര്യങ്ങൾ എന്നിവ ആ സമ്പ്രദായത്തിൽ ഉൾപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു.…

Read More

വാഷിംഗ്ടൺ : ഇന്ത്യയും, പാകിസ്ഥാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന് അവകാശപ്പെട്ട് വീണ്ടും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. യുദ്ധങ്ങൾ പരിഹരിക്കുന്നതിൽ താൻ മിടുക്കനാണെന്ന് ട്രമ്പ് സ്വയം പുകഴ്ത്തുകയും ചെയ്തു. ഈ വർഷമാദ്യം നടന്ന സൈനിക സംഘർഷത്തിനിടെ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള യഥാർത്ഥ സമാധാന നിർമ്മാതാവാണ് തന്റെ താരിഫ് ഭീഷണികളെന്ന് ട്രംപ് പറഞ്ഞു. ഇസ്രായേലും ഹമാസും തമ്മിലുള്ള സമാധാന ചർച്ചയ്ക്കായി മിഡിൽ ഈസ്റ്റിലേക്ക് പറക്കുന്നതിനിടെയാണ് എട്ട് ആഗോള സംഘർഷങ്ങൾ “പരിഹരിക്കാൻ” തനിക്ക് കഴിഞ്ഞതായി ട്രമ്പ് പറഞ്ഞത്.പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തിയിലെ സംഘർഷങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. “താരിഫുകളെ അടിസ്ഥാനമാക്കിയാണ് ഞാൻ ചില യുദ്ധങ്ങൾ പരിഹരിച്ചത്. ഉദാഹരണത്തിന്, ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിൽ. നിങ്ങൾ ഒരു യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ കൈവശം ആണവായുധങ്ങൾ ഉണ്ടെങ്കിൽ, ഞാൻ നിങ്ങൾ രണ്ടുപേർക്കും 100 ശതമാനം, 150 ശതമാനം, 200 ശതമാനം എന്നിങ്ങനെ വലിയ തീരുവകൾ ചുമത്തുമെന്ന് ഞാൻ പറഞ്ഞു. ഞാൻ താരിഫുകൾ ഏർപ്പെടുത്തുകയാണെന്ന് പറഞ്ഞു. 24 മണിക്കൂറിനുള്ളിൽ…

Read More

കൊല്ലം: നെടുവത്തൂരിൽ കിണറ്റിൽ ചാടിയ സ്ത്രീയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. 80 അടി ആഴമുള്ള കിണറിന്റെ കൈവരി തകർന്നതാണ് അപകടത്തിനിടയാക്കിയത് . കിണറ്റിൽ ചാടിയ നെടുവത്തൂർ സ്വദേശിനിയായ അർച്ചന (33), സുഹൃത്ത് ശിവകൃഷ്ണൻ (22), കൊട്ടാരക്കരയിലെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥന ആറ്റിങ്ങൽ സ്വദേശി സോണി എസ് കുമാർ (36) എന്നിവരാണ് മരിച്ചത്. അർച്ചന 80 അടി ആഴമുള്ള കിണറ്റിൽ ചാടിയതായി അറിയിച്ചുകൊണ്ട് ഫയർഫോഴ്‌സിന് പുലർച്ചെയാണ് ഫോൺകോൾ ലഭിച്ചത് . ഫയർഫോഴ്‌സ് എത്തിയപ്പോൾ, അർച്ചനയുടെ മക്കളാണ് അവരെ കിണറ്റിന് സമീപം കൊണ്ടുപോയി, അമ്മ കിണറ്റിൽ കിടക്കുന്നുണ്ടെന്ന് പറഞ്ഞത്. കിണറ്റിൽ നിന്ന് അർച്ചനയെ പുറത്തെടുക്കാൻ, സോണി കയറും മറ്റ് വസ്തുക്കളും ഉപയോഗിച്ച് കിണറ്റിൽ ഇറങ്ങി. മുകളിലേക്ക് വലിച്ചെടുക്കുന്നതിനിടെ , കിണറിന്റെ കൈവരി തകർന്ന് അവരുടെ മുകളിലേക്ക് വീഴുകയായിരുന്നു . കൈവരിക്ക് സമീപം നിന്നിരുന്ന ശിവകൃഷ്ണനും അപകടത്തിൽപ്പെട്ടു. കിണർ വളരെ ആഴമുള്ളതായതിനാൽ കല്ലുകളും ചെളിയും അവരുടെ…

Read More

ടെൽ അവീവ് : ഗാസ സമാധാനപദ്ധതിയുടെ ഭാഗമായി മോചിപ്പിക്കപ്പെട്ട ഏഴ് ഇസ്രായേലി ബന്ദികളെ ഹമാസ് റെഡ് ക്രോസിന്റെ കസ്റ്റഡിയിൽ വിട്ടു. ഗാലി, സിവ് ബെർമാൻ, മതാൻ ആംഗ്രെസ്റ്റ്, അലോൺ ഓഹെൽ, ഒമ്രി മിറാൻ, ഈറ്റൻ മോർ, ഗൈ ഗിൽബോവ-ഡല്ലാൽ എന്നീ ഏഴ് ഇസ്രായേലി ബന്ദികളെയാണ് ഹമാസ് മോചിപ്പിച്ചത്. നിലവിലെ അവരുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് വിവരമൊന്നുമില്ലെങ്കിലും, കൈമാറ്റം വീക്ഷിച്ചുകൊണ്ടിരുന്ന പതിനായിരക്കണക്കിന് ഇസ്രായേലികളാണ് , റെഡ് ക്രോസ് അന്താരാഷ്ട്ര കമ്മിറ്റിയ്ക്ക് മുൻപിൽ ഉച്ചത്തിൽ ആർപ്പുവിളിച്ച് ആഹ്ലാദം പ്രകടിപ്പിച്ചത്. അതേസമയം, ഇസ്രായേൽ തടവിലാക്കിയ നൂറുകണക്കിന് തടവുകാരുടെ മോചനത്തിനായി കാത്തിരിക്കുകയാണ് പലസ്തീനികൾ . രണ്ട് വർഷത്തെ യുദ്ധത്തിനുശേഷം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ നടന്ന നിർണായക വെടിനിർത്തലിനെ തുടർന്നാണ് ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റം. യുഎസ് നിർദ്ദേശിച്ച കരാറും യുദ്ധാനന്തര പദ്ധതികളും ചർച്ച ചെയ്യാൻ ട്രംപും മറ്റ് നേതാക്കളോടൊപ്പം ഗാസയിൽ എത്തുമെന്നും സൂചനയുണ്ട്. ബന്ദികളുടെ മോചനം ഇസ്രായേലും പലസ്തീൻ ഗ്രൂപ്പും തമ്മിലുള്ള ഏറ്റവും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പ്രധാന ചുവടുവയ്പ്പായാണ്…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏഴ് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലർട്ട് . തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് ആയിരിക്കും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുളളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് മുതല്‍ 16/10/2025 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം കേരള- കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.

Read More

ലക്നൗ : മദ്രസ ഇമാമിന്റെ കുടുംബത്തെ വക വരുത്തി മദ്രസ വിദ്യാർത്ഥികൾ . ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിലെ ഗംഗ്നൗലിയിലാണ് സംഭവം. മുഫ്തി ഇബ്രാഹിമിന്റെ ഭാര്യ ഇസ്രാന , പെൺമക്കളായ സോഫിയ , സുമയ്യ എന്നിവരാണ് കൊല്ലപ്പെട്ടത്.സംഭവ സമയത്ത് മുഫ്തി ഇബ്രാഹിം താലിബാൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താൻ ദിയോബന്ദിലായിരുന്നു. മദ്രസയിൽ പഠിച്ചിരുന്ന 15 ഉം 16 ഉം വയസ്സുള്ള പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളാണ് കുറ്റകൃത്യം ചെയ്തത്. പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കുകയും ചെയ്തു. പഠനത്തിനിടെ മുഫ്തി ശകാരിച്ചതിലുള്ള ദേഷ്യമാണ് കൊലപാതകം ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് മദ്രസ വിദ്യാർത്ഥികളുടെ മൊഴി. രക്തത്തിൽ കുളിച്ച മൃതദേഹങ്ങൾ പള്ളി സമുച്ചയത്തിലെ ഒരു മുറിയിൽ നിന്നാണ് കണ്ടെടുത്തത്. . പള്ളിയിലെ സിസിടിവി ക്യാമറകൾ ഓഫ് ചെയ്ത ശേഷമായിരുന്നു കൃത്യം . മുഫ്തി ഇബ്രാഹിം ചില സമയങ്ങളിൽ മദ്രസയിൽ പഠിപ്പിച്ചിരുന്നു. മറ്റ് സമയങ്ങളിൽ അദ്ദേഹത്തിന്റെ ഭാര്യ ഇസ്രാനയും പഠിപ്പിച്ചിരുന്നു. മുഫ്തിയുടെ ശകാരവും മർദനവും കണ്ട് മനം മടുത്താണ്…

Read More

ബെംഗളൂരു ; പൊതുസ്ഥലങ്ങളിൽ ആർ എസ് എസ് പ്രവർത്തനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി പ്രിയങ്ക് ഖാർഗെ . സർക്കാർ, എയ്ഡഡ് സ്കൂൾ പരിസരങ്ങൾ, പാർക്കുകൾ, മൈതാനങ്ങൾ എന്നിവിടങ്ങളിൽ ആർ‌എസ്‌എസ് പ്രവർത്തനങ്ങളും ശാഖകളും നടത്തുന്നതിന് അനുമതി നിഷേധിക്കണമെന്നുമാണ് പ്രിയങ്ക് ഖാർഗെ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടത് . ഇന്ത്യയുടെ ഐക്യത്തിനും ഭരണഘടനയുടെ അഭിലാഷങ്ങൾക്കും എതിരായ നിഷേധാത്മക ചിന്തകൾ കുത്തിവയ്ക്കുന്നതിനായി രാഷ്ട്രീയ സ്വയംസേവക സംഘം എന്ന സംഘടന സർക്കാർ, എയ്ഡഡ് സ്കൂളുകളും പൊതു സർക്കാർ മൈതാനങ്ങളും ശാഖകൾ സ്ഥാപിക്കാനും മുദ്രാവാക്യങ്ങൾ വിളിക്കാനും ഉപയോഗിക്കുന്നു.പോലീസിന്റെ അനുമതിയില്ലാതെ വടികളുമായി അവർ ആക്രമണാത്മക പ്രകടനങ്ങൾ നടത്തുന്നു, ഇത് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെയും യുവാക്കളുടെയും മനസ്സിനെ പ്രതികൂലമായി ബാധിക്കുന്നു. രാജ്യത്തെ കുട്ടികളുടെയും യുവാക്കളുടെയും പൊതുജനങ്ങളുടെയും സമൂഹത്തിന്റെയും ആരോഗ്യ താൽപ്പര്യങ്ങൾക്കായി, സർക്കാർ സ്കൂളുകളിലും സർക്കാർ എയ്ഡഡ് സ്കൂളുകളിലും മുസ്രായി വകുപ്പിന്റെ മൈതാനങ്ങൾ, പാർക്കുകൾ, ക്ഷേത്രങ്ങൾ, പുരാവസ്തു വകുപ്പിന്റെ സ്ഥലങ്ങൾ എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ ശാഖ, സംഘിക് അല്ലെങ്കിൽ ബൈഠക് എന്നിവയുടെ പേരിൽ ആർ‌എസ്‌എസ്…

Read More