Author: Anu Nair

കൊല്ലം : സ്വതന്ത്രസ്ഥാനാർത്ഥിയ്ക്ക് നേരെ സിപിഐ പ്രവർത്തകരുടെ ഭീഷണി . കൊല്ലം കൊട്ടാരക്കര ഉമ്മന്നൂർ പൊലിക്കോട് ഒൻപതാം ഡിവിഷനിലെ സ്വതന്ത്രസ്ഥാനാർത്ഥി ഷീജയ്ക്കും , ഭർത്താവിനും എതിരെയാണ് സിപിഐ പ്രവർത്തകരുടെ ഭീഷണി . ഷീജയുടെ പോസ്റ്ററുകളും കീറി മാറ്റി എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പോസ്റ്റർ അതിനു മുകളിൽ പതിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷമായി സിപിഐയുടെ സജീവ പ്രവർത്തകയായിരുന്നു ഷീജ . ഇത്തവണ പാർട്ടി സീറ്റിൽ മത്സരിക്കാൻ താല്പര്യം അറിയിച്ചെങ്കിലും ഷീജയെ മത്സരിപ്പിക്കാൻ പാർട്ടി തയ്യാറായില്ല . തുടർന്ന് സ്വതന്ത്രയായി മത്സരിക്കാൻ ഷീജ തീരുമാനിക്കുകയായിരുന്നു. ശുപാർശ ചെയ്യാൻ ആളില്ലാത്തതിനാലാകാം തന്നെ മത്സരിപ്പിക്കാൻ തയ്യാറാകാതിരുന്നതെന്നാണ് ഷീജ പറയുന്നത് . രാജ്യത്ത്  ഭരണഘടന പ്രകാരം മത്സരിക്കാൻ അവകാശമുള്ളപ്പോൾ സിപിഐ ഭീഷണിയിലൂടെ അതിനെ എതിർക്കാൻ ശ്രമിക്കുന്നത് എന്തിനാണെന്നും ഷീജ ചോദിക്കുന്നു. കഴിഞ്ഞ ദിവസം ഷീജയുടെ ഭർത്താവിന്റെ മൊബൈൽ ഫോൺ , വാഹനത്തിന്റെ താക്കോൽ എന്നിവയും സിപിഐ പ്രവർത്തകർ തട്ടിയെടുത്ത് മാറ്റിയിരുന്നു. ഒടുവിൽ പൊലീസ് എത്തിയ ശേഷമാണ് അവ മടക്കി നൽകിയത്…

Read More

പള്ളുരുത്തി : അതിദാരിദ്ര്യം അവസാനിപ്പിച്ച രാജ്യത്തെ ഏക സംസ്ഥാനമാക്കി കേരളത്തെ മാറ്റിയത് ഇടതുമുന്നണി സർക്കാരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ . പള്ളുരുത്തിയിൽ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയിലെ ഒരു സംസ്ഥാനത്തും അതിദാരിദ്ര്യം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു ‘ ഇതിന്റെ തുടർച്ചയായി കേരളത്തിലെ ദാരിദ്ര്യം പൂർണമായി ഇല്ലാതാക്കാനാണ് എൽഡിഎഫ് സർക്കാരിന്റെ തീരുമാനം. അതിന്റെ ഭാഗമായാണ് 62 ലക്ഷം ആളുകളുടെ പെൻഷൻ വർധിപ്പിച്ചുകൊണ്ട് തീരുമാനമെടുത്തത് . സംസ്ഥാനത്ത് മൂന്നാംതവണയും എൽഡിഎഫ് ഭരിക്കും. തദ്ദേശ തിരഞ്ഞെടുപ്പിലും എൽഡിഎഫ് വമ്പിച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും ‘ – അദ്ദേഹം പറഞ്ഞു.സിപിഎം ഏരിയ സെക്രട്ടറി കെ.എസ്. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

Read More

കർണാൽ ; ഭീകരാക്രമണ പദ്ധതി തകർത്ത് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് . ഇന്ദ്രിക്ക് സമീപം അറസ്റ്റിലായ കുപ്രസിദ്ധ കുറ്റവാളിയായ അമർ സിംഗ്, ജിൻജാരിക്ക് സമീപമുള്ള കുറ്റിക്കാട്ടിൽ ഹാൻഡ് ഗ്രനേഡുകളും ഐ‌ഇ‌ഡിയും ഒളിപ്പിച്ചതായി സമ്മതിച്ചു. തുടർന്ന് ഫോറൻസിക്, ബോംബ് ഡിസ്‌പോസൽ സ്ക്വാഡ്, സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ടീമുകൾ ഉടൻ സ്ഥലത്തെത്തി, എല്ലാ സ്‌ഫോടകവസ്തുക്കളും നിർവീര്യമാക്കി. കൊലപാതകം, കവർച്ച എന്നിവയുൾപ്പെടെ 10 ഗുരുതരമായ കുറ്റങ്ങൾ അമർ സിംഗ് നേരിടുന്നുണ്ടെന്നും ലോറൻസ്, കലാ റാണ സംഘങ്ങളുമായി ബന്ധമുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. ഭീകരാക്രമണ സാധ്യത തള്ളിക്കളയാനാവില്ലെന്ന് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടി‌എഫ്) പറയുന്നു. നോണി റാണയുടെ ഉത്തരവനുസരിച്ച് പഞ്ചാബിൽ നിന്നാണ് എല്ലാ സ്ഫോടകവസ്തുക്കളും വാങ്ങിയതെന്ന് അമർ സിംഗ് വെളിപ്പെടുത്തി. എന്നാൽ, നോണി റാണയുടെ അറസ്റ്റിനെത്തുടർന്ന്, അമർ സിങ്ങിന് കൂടുതൽ നിർദ്ദേശങ്ങൾ ലഭിച്ചില്ല. കൂടാതെ സ്ഫോടകവസ്തുക്കളും ഉപയോഗിക്കാനായില്ല . ഐഇഡിയിൽ ഒരു ഡിറ്റണേറ്റർ, ഒരു ടൈമർ, ഒന്നര കിലോഗ്രാം ആർഡിഎക്സ് എന്നിവ ഉണ്ടായിരുന്നു. ജയിലിൽ വെച്ചാണ് അമർ സിംഗ് മോനു…

Read More

ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും മഹാസഖ്യവും പരാജയപ്പെട്ടതിന്റെ കാരണം ചർച്ച ചെയ്യുന്നതിനായി രാഹുൽ ഗാന്ധി ഡൽഹിയിൽ പരാജയപ്പെട്ട സ്ഥാനാർത്ഥികളുമായി അവലോകന യോഗം നടത്തി. വ്യാഴാഴ്ച നടന്ന യോഗത്തിൽ രാഹുൽ ഗാന്ധി, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ എന്നിവർ 10 സ്ഥാനാർത്ഥികളുടെ ഗ്രൂപ്പുകളുമായി സംസാരിച്ചു. “എനിക്ക് തർക്കങ്ങളും ആരോപണങ്ങളും കേൾക്കാൻ താൽപ്പര്യമില്ല. നിങ്ങളുടെ അഭിപ്രായം അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ എന്തുകൊണ്ടാണ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതെന്ന് പറയൂ “ എന്നാണ് രാഹുൽ അവരോട് പറഞ്ഞത് . ‘ ഞങ്ങളുടെ നേതാക്കളും സ്ഥിതിഗതികൾ അവലോകനം ചെയ്തു. സീമാഞ്ചലിൽ ഒവൈസി ഘടകം ഉണ്ടായിരുന്നു. ബിജെപിയുമായി ചേർന്ന്, സീമാഞ്ചലിനെ മാത്രമല്ല, മറ്റ് ജില്ലകളെയും ബീഹാറിലെ മറ്റ് പ്രദേശങ്ങളെയും സ്വാധീനിച്ച ഒരു ആഖ്യാനം അവർ രൂപപ്പെടുത്തി. ശക്തമായ ഒരു പ്രത്യയശാസ്ത്രമുള്ള പാർട്ടിയാണ് കോൺഗ്രസ് പാർട്ടി. തിരഞ്ഞെടുപ്പ് പരാജയത്തിൽ നിരാശരല്ല. രാഹുൽ ഗാന്ധിയുടെയും ഖാർഗെയുടെയും നേതൃത്വത്തിൽ കോൺഗ്രസ് മുന്നോട്ട് പോകും, ​​വരും ദിവസങ്ങളിൽ ഞങ്ങൾ മികച്ച പ്രകടനം…

Read More

ന്യൂഡൽഹി : പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബർ 1 ന് ആരംഭിക്കും. സഭാ നടപടികളിൽ ചില വാക്കുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ രാജ്യസഭാ ബുള്ളറ്റിനിൽ എംപിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തിങ്കളാഴ്ച പുറത്തിറക്കിയ ബുള്ളറ്റിനിൽ പാർലമെന്റ് അംഗങ്ങൾ ‘നന്ദി’, ‘ജയ് ഹിന്ദ്’, ‘വന്ദേമാതരം’ തുടങ്ങിയ വാക്യങ്ങൾ ഉപയോഗിച്ച് പ്രസംഗം അവസാനിപ്പിക്കരുതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. സ്പീക്കർ എടുക്കുന്ന തീരുമാനങ്ങളെ സഭയ്ക്കകത്തോ പുറത്തോ നേരിട്ടോ അല്ലാതെയോ വിമർശിക്കരുതെന്ന് അതിൽ പറയുന്നു. ഒരു അംഗം മറ്റൊരു അംഗത്തെ വിമർശിക്കുകയും അദ്ദേഹം മറുപടി നൽകുമ്പോൾ ഹാജരാകാതിരിക്കുകയും ചെയ്താൽ അത് അവിശ്വസ്തതയായി കണക്കാക്കുമെന്ന് ബുള്ളറ്റിനിൽ പറയുന്നു. ഏതെങ്കിലും അംഗം മറ്റൊരു അംഗത്തെയോ മന്ത്രിയെയോ വിമർശിക്കുമ്പോൾ, വിമർശകൻ തന്റെ മറുപടി കേൾക്കാൻ സഭയിൽ ഉണ്ടായിരിക്കണമെന്ന് പ്രതീക്ഷിക്കാൻ അദ്ദേഹത്തിന് അവകാശമുണ്ട്. അദ്ദേഹം മറുപടി നൽകുമ്പോൾ ഹാജരാകാതിരിക്കുന്നത് പാർലമെന്ററി മര്യാദയുടെ ലംഘനമാണെന്നും അതിൽ പറയുന്നു. പാർലമെന്റിനുള്ളിൽ ജയ് ഹിന്ദ്, വന്ദേമാതരം എന്നിവ പറയുന്നത് നിരോധിച്ചത് ആശങ്കാജനകമാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു .…

Read More

പട്ന ; ബിഹാറിന്റെ തലസ്ഥാനമായ പട്ന ഉൾപ്പെടെ വിവിധ ജില്ലകളിൽ ബുൾഡോസർ നടപടികൾ ആരംഭിച്ചു. കയ്യേറ്റങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വീടുകൾ പൊളിച്ചുമാറ്റുന്നതിന്റെ ചിത്രങ്ങൾ നിരവധി ജില്ലകളിൽ നിന്ന് പുറത്തുവന്നിട്ടുണ്ട്. അതേസമയം, ഈ ബുൾഡോസർ നടപടിയിൽ എതിർപ്പുമായി ജനശക്തി ജനതാദൾ ദേശീയ പ്രസിഡന്റ് തേജ് പ്രതാപ് യാദവ് രംഗത്തെത്തി . “ഇന്ന്, ബീഹാറിലെ ആയിരക്കണക്കിന് ദരിദ്രരും, ദളിതരും, പിന്നാക്കം നിൽക്കുന്നവരുമായ കുടുംബങ്ങൾ അവരുടെ വീടുകളുടെ നാശത്താൽ തകർന്നിരിക്കുകയാണ്. അവരുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകുന്നു, പക്ഷേ അവരെ നോക്കാൻ പോലും ആരുമില്ല. സംസ്ഥാനത്തെ ദരിദ്രർക്കും, ദളിതർക്കും, പിന്നാക്കം നിൽക്കുന്നവർക്കും ഇനി ഒരു “സാമൂഹിക നീതി”യും ഇല്ലെന്ന് തോന്നുന്നു. കഴിഞ്ഞ രണ്ട് ദിവസമായി, നളന്ദ, സീതാമർഹി, പട്‌ന, ആര തുടങ്ങിയ പല ജില്ലകളിലും ദരിദ്രരുടെയും ദളിതരുടെയും പിന്നോക്ക സമുദായാംഗങ്ങളുടെയും വീടുകൾ ബുൾഡോസറുകൾ ഉപയോഗിച്ച് ബലമായി പൊളിച്ചുമാറ്റുകയാണ്. നവംബറിൽ ശൈത്യകാലം ആരംഭിക്കുമെന്നും ഡിസംബർ, ജനുവരി മാസങ്ങൾ പ്രത്യേകിച്ച് തണുപ്പാണെന്നും നമുക്കെല്ലാവർക്കും നന്നായി അറിയാം.…

Read More

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ പരാതി നൽകിയ പെൺകുട്ടിയുടെ മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവന്നു. രാഹുൽ ഗർഭഛിദ്രത്തിന് ഭീഷണിപ്പെടുത്തുകയും ഗർഭഛിദ്രത്തിനുള്ള ഗുളികകൾ കൊണ്ടുവന്നത് സുഹൃത്ത് ജോബി ജോസഫ് വഴിയാണെന്നും യുവതി നൽകിയ മൊഴിയിൽ പറയുന്നു . ‘ഗുളികകൾ കഴിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് പറഞ്ഞപ്പോൾ രാഹുൽ നിർബന്ധിച്ചു. വീഡിയോകോൾ വഴി നിർദ്ദേശങ്ങൾ നൽകി. ഗുളികകൾ കഴിച്ചുവെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് അദ്ദേഹം ഫോൺ കട്ട് ചെയ്തത്. അതിനുശേഷം ഏറെ ബുദ്ധിമുട്ടായിരുന്നു. മൂന്ന് ദിവസത്തേക്ക് കടുത്ത രക്തസ്രാവമുണ്ടായി. പരിശോധനയ്ക്ക് പോയപ്പോൾ ഡോക്ടർ എന്നെ വഴക്ക് പറഞ്ഞു . ജീവൻ പോലും നഷ്ടമായേനെയെന്നും ഡോക്ടർ പറഞ്ഞു,’ മൊഴിയിൽ പറയുന്നു. ബെംഗളൂരുവിലെ ഒരു ആശുപത്രിയിൽ യുവതി ഗർഭഛിദ്രത്തിന് പോയതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പെൺകുട്ടിയുടെ മൊഴിയിൽ നിന്ന് പ്രാകൃതമായ രീതിയിലാണ് ഗർഭഛിദ്രം നടത്തിയതെന്ന് വ്യക്തമാണ്. റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെയാണ് അവരുടെ മൊഴി രേഖപ്പെടുത്തിയത് . മൊഴിയെടുപ്പ് അഞ്ചര മണിക്കൂർ നീണ്ടുനിന്നു. ഇരുപത് പേജുള്ള മൊഴിയാണ് യുവതി നൽകിയത്. ഗുളികകൾ…

Read More

മലയാള സിനിമാ മേഖലയിലെ ചിലർ പൃഥ്വിരാജിനെതിരെ ഗൂഢാലോചന നടത്തുന്നുണ്ടെന്നും പൃഥ്വിരാജിന്റെ കരിയർ അവസാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അമ്മ മല്ലിക . പൃഥ്വിരാജ് സുകുമാരന്റെ ‘വിലായത്ത് ബുദ്ധ’ എന്ന ചിത്രം ദിവസങ്ങൾക്ക് മുൻപാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത് . ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നതിന് മുമ്പുതന്നെ സൈബർ ആക്രമണത്തിനും പൈറേറ്റഡിനും വിധേയമായി. ഇത് ചിത്രത്തിന് വലിയ തിരിച്ചടിയായി. വിലായത്ത് ബുദ്ധയ്ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ രൂക്ഷവിമര്‍ശനമാണ് മല്ലിക സുകുമാരന്‍ ഉയർത്തിയത് . ‘ കുറച്ച് വർഷങ്ങളായി സിനിമാ മേഖലയിൽ എന്റെ മകനെ ചവിട്ടിമെതിക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ട് . ഈ സൈബർ ആക്രമണവും അതിന്റെ ഭാഗമാണ്. ഒരു നടനോ ഫിലിം അസോസിയേഷനോ പൃഥ്വിരാജ് സുകുമാരനെ പിന്തുണച്ച് രംഗത്തെത്തിയിട്ടില്ല.വ്യക്തി വിരോധം തീർക്കാനാണ് ശ്രമം. ഇത് ചോദിക്കാന്‍ സിനിമ സംഘടനകളുമില്ല. സൈബർ ആക്രമണം നടത്തിയവരുടെ ഐ.ഡി ഉൾപ്പെടെ ഞാൻ ശേഖരിച്ചു. ഒരു നടൻ എന്ന നിലയിൽ അവന്റെ ഐഡന്റിറ്റി ഇല്ലാതാക്കാനും ശ്രമിക്കുകയാണ്. ഈ സൈബർ ആക്രമണം അത്തരം ഗ്രൂപ്പുകളുടെ…

Read More

ബെയ്ജിംഗ്: ചൈനയിലെ തെക്കുപടിഞ്ഞാറൻ യുനാൻ പ്രവിശ്യയുടെ തലസ്ഥാനമായ കുൻമിങ്ങിൽ വൻ ട്രെയിൻ അപകടം . പതിനൊന്ന് റെയിൽവേ തൊഴിലാളികൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു, മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കുൻമിങ്ങിലെ ലുയാങ്‌ഷെൻ റെയിൽവേ സ്റ്റേഷന് സമീപം രാത്രിയിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടത്തുകയായിരുന്ന തൊഴിലാളികളാണ് മരിച്ചത് . ചരക്ക് ട്രെയിൻ ഇടിക്കുകയായിരുന്നുവെന്ന് ചൈന റെയിൽവേ കുൻമിംഗ് ഗ്രൂപ്പ് കമ്പനി ലിമിറ്റഡ് അറിയിച്ചു. പുലർച്ചെ 4:30 ഓടെയാണ് അപകടം നടന്നത്. മരിച്ചവരെയും പരിക്കേറ്റവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും 11 ജീവനക്കാരെ രക്ഷിക്കാനായില്ല. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. അപകടത്തിന്റെ കൃത്യമായ കാരണത്തെക്കുറിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരക്ഷാ പ്രോട്ടോക്കോൾ ലംഘനവും സിഗ്നലിംഗ് പരാജയവുമാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക വിവരം. അപകടം നടന്ന് , ലുവാങ്‌ഷെൻ സ്റ്റേഷനിലെ ട്രെയിൻ പ്രവർത്തനങ്ങൾ ഏതാനും മണിക്കൂറുകൾക്കുള്ളിൽ പുനഃസ്ഥാപിച്ചതായും പാസഞ്ചർ ട്രെയിൻ ഗതാഗതത്തെ കാര്യമായി ബാധിച്ചിട്ടില്ലെന്നും റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Read More

തിരുവനന്തപുരം: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് ലൈംഗിക പീഡന പരാതി നൽകി യുവതി . മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടതിനു ശേഷമാണ് യുവതി പരാതി നൽകിയത്. ചാറ്റ്, ഓഡിയോ റെക്കോർഡിംഗുകൾ ഉൾപ്പെടെയുള്ള തെളിവുകളും കൈമാറി. യുവതിയുമായുള്ള രാഹുലിന്റെ ഓഡിയോ ചാറ്റ് ചാനൽ പുറത്തുവിട്ടതിനെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ആരും മൊഴി നൽകാൻ മുന്നോട്ട് വരാത്തതിനാൽ അന്വേഷണം തടസ്സപ്പെട്ടിരുന്നു. അതേസമയം, രാഹുലിനെതിരെ ഇന്ന് രാവിലെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സാജൻ എഐസിസിക്കും പ്രിയങ്ക ഗാന്ധിക്കും പരാതി നൽകി. ഇരകളായ പെൺകുട്ടികളെ കാണാനും വിഷയം ഗൗരവമായി ചർച്ച ചെയ്യാനും വനിതാ നേതാക്കൾ ഉൾപ്പെടെയുള്ള അന്വേഷണ കമ്മീഷനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി . ലൈംഗിക പീഡന ആരോപണങ്ങളുമായി ബന്ധപ്പെട്ട ഓഡിയോ റെക്കോർഡിംഗ് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കുഞ്ഞിനെ വേണമെന്നുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് രാഹുൽ പറയുന്നതും കേൾക്കാം .

Read More