- അനന്തപുരിയിൽ സർവ്വാധിപത്യം; കോർപ്പറേഷൻ പോക്കറ്റിലാക്കി ബിജെപി
- വികസിത കേരളമെന്ന മുദ്രാവാക്യം ജനങ്ങൾ നെഞ്ചോട് ചേർത്തു; എൽഡിഎഫിന്റെ കാലം കഴിഞ്ഞു; രാജീവ് ചന്ദ്രശേഖർ
- പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല , ഒരു മാതിരി പണിയായി പോയി ; ജനങ്ങൾക്കെതിരെ എം എം മണി
- അനന്തപുരിയിൽ കാവിത്തരംഗം ; പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് എത്തുമ്പോള് സ്വീകരിക്കാന് ബിജെപി മേയര്
- വടക്കൻ അയർലൻഡിൽ വീടുകളിൽ തീപിടിത്തം; രണ്ട് മരണം
- എറണാകുളത്ത് സർവ്വാധിപത്യം; 12 നഗരസഭകൾ പിടിച്ചെടുത്ത് യുഡിഎഫ്; തകർന്ന് എൽഡിഎഫ്
- വാരാന്ത്യം അതിശക്തമായ മഴ; കൗണ്ടികളിൽ യെല്ലോ വാണിംഗ്
- തിരുവനന്തപുരത്ത് ബിജെപിയെ മാറ്റി നിർത്തുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് സണ്ണി ജോസഫ്
Author: Anu Nair
ന്യൂഡൽഹി: അമർനാഥ് യാത്രയ്ക്ക് സുരക്ഷ ഒരുക്കാൻ ‘ഓപ്പറേഷൻ ശിവ 2025’ ആരംഭിച്ച് ഇന്ത്യൻ സൈന്യം . ഓപ്പറേഷൻ സിന്ദൂറിനെത്തുടർന്ന് പാകിസ്ഥാൻ പിന്തുണയുള്ള ഭീകരർ ഉയർത്തുന്ന ഭീഷണികൾ വർദ്ധിച്ച സാഹചര്യത്തിൽ ഈ വർഷത്തെ ഓപ്പറേഷന് കൂടുതൽ പ്രാധാന്യം സൈന്യം നൽകുന്നുണ്ട്. സിവിൽ അഡ്മിനിസ്ട്രേഷനുമായും കേന്ദ്ര സായുധ പോലീസ് സേനകളുമായും ഏകോപിപ്പിച്ച് നടത്തുന്ന ഈ ഓപ്പറേഷൻ, യാത്രയുടെ വടക്കൻ, തെക്കൻ റൂട്ടുകളിൽ ശക്തമായ സുരക്ഷാസന്നാഹങ്ങളും ഒരുക്കുന്നു. ഡ്രോൺ ഭീഷണികൾ നിർവീര്യമാക്കാനുള്ള സാങ്കേതിക വിദഗ്ധരും ഇതിന്റെ ഭാഗമാണ്.സമഗ്രമായ സാങ്കേതിക ഉപകരണങ്ങളുടെ പിന്തുണയോടെ 8,500-ലധികം സൈനികരെ ഭക്തർക്ക്ക് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.തീവ്രവാദ വിരുദ്ധ ഗ്രിഡ്, പ്രതിരോധ സുരക്ഷാ വിന്യാസങ്ങൾ, ഇടനാഴി സംരക്ഷണ തന്ത്രങ്ങൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ഡ്രോൺ ഭീഷണികളെ നിർവീര്യമാക്കുന്നതിന് 50-ലധികം സി-യുഎഎസുകളും ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങളും ഉൾക്കൊള്ളുന്ന ഏരിയൽ സിസ്റ്റം (സി-യുഎഎസ്) ഗ്രിഡ് ഒരുക്കിയിട്ടുണ്ട്. ജമ്മുവിനും വിശുദ്ധ അമർനാഥ് ഗുഹയ്ക്കും ഇടയിലുള്ള യാത്രാ വാഹനവ്യൂഹങ്ങളുടെ ചലനം ട്രാക്ക് ചെയ്യുന്നതിന് ഉയർന്ന റെസല്യൂഷനുള്ള പാൻ-ടിൽറ്റ്-സൂം ക്യാമറകളും ലൈവ് ഡ്രോൺ…
ഇസ്ലാമാബാദ് : ബസ് തടഞ്ഞ് നിർത്തി യാത്രക്കാരെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവം പാകിസ്ഥാനിൽ പരിഭ്രാന്തി പടർത്തിയിരിക്കുകയാണ് . ഇതിനുമുമ്പും പാകിസ്ഥാനിൽ നിരവധി ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ബലൂചിസ്ഥാൻ പാകിസ്ഥാനെ നിരന്തരം എതിർക്കുന്നുമുണ്ട് . എന്നാൽ ഇതിനെല്ലാം ഉത്തരവാദി ഇന്ത്യയാണെന്നാണ് പാകിസ്ഥാൻ ആർമി ചീഫ് അസിം മുനീർ ആരോപിക്കുന്നത് . ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് പാകിസ്ഥാനിലെ നിരവധി സർക്കാർ സ്ഥാപനങ്ങളെ ലക്ഷ്യം വച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി ബലൂച് ഫ്രണ്ട് 17 സ്ഥലങ്ങളിൽ ആക്രമണം നടത്തുകയും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു. ഈ ആക്രമണത്തിന് അവർ ‘ഓപ്പറേഷൻ ബാം’ എന്നാണ് പേരിട്ടത്. ആക്രമണത്തിന് പിന്നിലും ഇന്ത്യയാണെന്നാണ് അസിം മുനീർ പറയുന്നത് . ഇന്ത്യ നിഴൽ യുദ്ധം നടത്തുകയാണെന്നും രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്നും അസിം മുനീർ അവകാശപ്പെട്ടു. “അജിത് ഡോവൽ കാരണമാണ് പാകിസ്ഥാനിൽ ആക്രമണങ്ങൾ നടക്കുന്നത്. ഇന്ത്യ ഈ തീവ്രവാദ സംഘടനകളെ സഹായിക്കുന്നു. പാകിസ്ഥാനുമായി നിഴൽ യുദ്ധം നടത്തുകയാണ്. അവർ പാകിസ്ഥാനിലെ സ്ഥിതി കൂടുതൽ വഷളാക്കാൻ ശ്രമിക്കുകയാണ്…
ന്യൂഡൽഹി : കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് ബോംബ് ഭീഷണി . ഈ വർഷം അവസാനം ബീഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യത്തിൽ സജീവമായി രംഗത്തുണ്ട് . അതിനിടെയാണ് ലോക് ജനശക്തി പാർട്ടി (രാം വിലാസ്) പ്രസിഡന്റ് കൂടിയായ ചിരാഗിന് ബോംബ് ഭീഷണി വന്നിരിക്കുന്നത് . സോഷ്യൽ മീഡിയയിലാണ് വധഭീഷണി ഉയർന്നത് . തുടർന്ന് പാർട്ടിയുടെ മുഖ്യ വക്താവ് രാജേഷ് ഭട്ട് പട്നയിലെ സൈബർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.പോലീസ് വിഷയത്തിൽ അന്വേഷണം ആരംഭിച്ചു. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹാജിപൂർ സീറ്റിൽ നിന്ന് വൻ വിജയം നേടിയാണ് ചിരാഗ് പാസ്വാൻ പാർലമെന്റിൽ എത്തിയത് . സജീവ രാഷ്ട്രീയത്തിൽ ചേരുന്നതിന് മുമ്പ്, ചിരാഗ് ഒരു ബോളിവുഡ് നടൻ കൂടിയായിരുന്നു. തന്റെ പിതാവ് രാം വിലാസ് പാസ്വാന്റെ രാഷ്ട്രീയ പാരമ്പര്യവും ചിരാഗിന്റെ കൈകളിൽ ഭദ്രമാണ്.നേരത്തെ, ഛപ്രയിൽ സംഘടിപ്പിച്ച ‘നവ സങ്കൽപ്പ് മഹാസഭ’യെ അഭിസംബോധന ചെയ്യുന്നതിനിടെ, ചിരാഗ് പാസ്വാൻ ബീഹാറിലെ എല്ലാ സീറ്റുകളിലും…
ബെംഗളൂരു ; ഒരു മാസം പ്രായമുള്ള ആൺകുഞ്ഞിനെ അമ്മ തിളച്ച വെള്ളം ഒഴിച്ച് കൊലപ്പെടുത്തി. കർണാടകയിലെ ബാംഗ്ലൂരിലെ നാലമംഗല പ്രദേശത്തുനിന്നുള്ള രാധാമണി (25 ) ആണ് കുഞ്ഞിനെ കൊലപ്പെടുത്തിയത് . രാധാമണിയുടെ ഭർത്താവ് മദ്യപാനിയാണ്, പലപ്പോഴും മദ്യപിക്കുകയും രാധാമണിയെയും കുഞ്ഞിനെയും അവഗണിക്കുകയും ചെയ്യുന്നു. ഇത് രാധാമണിയുടെ മാനസിക ക്ലേശം വർദ്ധിപ്പിച്ചു.മാസം തികയാതെ ജനിച്ച തന്റെ കുഞ്ഞിന് മാനസികമായി തകരാർ ഉണ്ടെന്നും അതിനാലാണ് ഇടയ്ക്കിടെ കരയുന്നതെന്നുമാണ് രാധാമണി വിശ്വസിച്ചിരുന്നത്. സംഭവദിവസം രാധാമണി അമ്മയുടെ വീട്ടിലായിരുന്നു . അമ്മ രേണുകയും വികലാംഗനായ മൂത്ത സഹോദരനും അവിടെ ഉണ്ടായിരുന്നു. ആ സമയത്ത് കുഞ്ഞ് പതിവുപോലെ പാൽ കുടിക്കാതെ കരയാൻ തുടങ്ങി.ഇത് കണ്ട രാധാമണി തിളച്ച വെള്ളം ഒഴിച്ച് കുഞ്ഞിനെ ശരീരത്തിൽ ഒഴിക്കുകയായിരുന്നു . സംഭവം അറിഞ്ഞെത്തിയ അയൽക്കാരാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത് . എന്നാൽ ജീവൻ രക്ഷിക്കാനായില്ല . രാധാമണിയെ പൊലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടികൾക്കും ഹാൻഡ് ബാഗുകളോട് വലിയ ഭ്രമമാണ്. മികച്ച ബാഗ് സ്റ്റൈലും സ്റ്റാറ്റസും കാണിക്കുന്നു. ആളുകൾ ഇതിനായി ലക്ഷങ്ങൾ വരെ ചെലവഴിക്കുന്നു. ഇപ്പോഴിതാ ഫ്രഞ്ച് ബ്രാൻഡായ ഹെർമിസ് നിർമ്മിച്ച ഒറിജിനൽ ബിർകിൻ ബാഗ് ലേലത്തിൽ വിറ്റത് റെക്കോർഡ് തുകയ്ക്കാണ്. ബാഗ് വളരെ പഴയതാണെങ്കിലും, ലേലത്തിൽ നിരവധി ഈ അപൂർവ ബാഗ് റെക്കോർഡുകളാണ് തകർന്നത് . തുടക്കത്തിൽ തന്നെ ഒരു മില്യൺ എന്ന റെക്കോർഡ് നേടിയാണ് ലേലം തുടങ്ങിഅത് . ലേലം കഴിഞ്ഞ് വെറും 10 മിനിറ്റിനുള്ളിൽ, ജപ്പാനിൽ നിന്നുള്ള യുവാവ് ഈ കറുത്ത ഹാൻഡ് ബാഗ് 8.6 മില്യൺ യൂറോയ്ക്ക് അതായത് 10 മില്യൺ ഡോളറിന് വാങ്ങി. ഇന്ത്യൻ വില ഏകദേശം 86 കോടി രൂപ . ബ്രിട്ടീഷ് ഗായികയും നടിയുമായ ജെയ്ൻ ബിർക്കിൻ ഉപയോഗിച്ചിരുന്നതിനാൽ ഫാഷൻ ലോകത്ത് ഈ ബാഗിന് വളരെ പ്രത്യേക സ്ഥാനമുണ്ട്. ഇത് ഒരു നിക്ഷേപ വസ്തുവായാണ് ലേലത്തിൽ പങ്കെടുത്തവർ ഇതിനെ കാണുന്നത് . കാരണം ഈ ബാഗിന്റെ…
ചെന്നൈ : പരിചയസമ്പന്നരായ ആളുകളില്ലാതെ ഒരു പാർട്ടിയും ജയിക്കില്ലെന്ന് നടൻ രജനികാന്ത്. എഴുത്തുകാരനും മധുര എംപിയുമായ സു. വെങ്കിടേശൻ എഴുതിയ വേൽപാരിയുടെ വിജയച്ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു രജനികാന്ത് . ‘ നിങ്ങൾക്ക് ഒരു നായകനെ വേണമെങ്കിൽ ശിവകുമാർ ഉണ്ട്. രാമായണത്തെക്കുറിച്ചും മറ്റും അദ്ദേഹത്തിന് മികച്ച അറിവുണ്ട്. അല്ലെങ്കിൽ, കമൽഹാസനെ വിളിക്കാമായിരുന്നു. അദ്ദേഹം എത്ര ബുദ്ധിമാനും വിദ്യാഭ്യാസമുള്ളവനുമാണ്. 75 വയസ്സായിട്ടും കൂളിംഗ് ഗ്ലാസുകൾ ധരിച്ച് സ്ലോ മോഷനിൽ നടക്കുന്ന ഈ മനുഷ്യനെ അവർ വിളിക്കുമെന്ന് ആരും കരുതില്ല . ഞാൻ പറഞ്ഞു കുറച്ചു മാസങ്ങൾക്ക് മുമ്പ്, കലൈവാനർ അരങ്ങിൽ നടന്ന ഇ.വി. വേലുവിന്റെ കലൈഞ്ജർ പുസ്തക പ്രകാശന ചടങ്ങിൽ ഞാൻ പങ്കെടുത്തു. അന്ന് ഞാൻ പറഞ്ഞിരുന്നു, ‘പഴയ വിദ്യാർത്ഥികളെ കൈകാര്യം ചെയ്യാൻ പ്രയാസമാണ്. അവർ ക്ലാസ് മുറി വിട്ട് പോകില്ല’ എന്ന്. അതേസമയം, ഞാൻ പറഞ്ഞു, ‘അങ്ങനെയാണെങ്കിലും, പഴയ വിദ്യാർത്ഥികളാണ് തൂണുകൾ. അവരാണ് അടിത്തറ. അവർക്ക് ധാരാളം അനുഭവപരിചയമുണ്ട്.പരിചയസമ്പന്നരായ ആളുകളില്ലെന്ന് നമ്മൾ പറഞ്ഞാൽ,…
തിരുവനന്തപുരം : ബിജെപിയ്ക്ക് പുതിയ സംസ്ഥാന കാര്യാലയം . മാരാർ ഭവൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. കാര്യാലയത്തിനു മുന്നിലെ കൂറ്റൻ കൊടിമരത്തിൽ പാർട്ടി കൊടി ഉയർത്തിയാണ് പരിപാടികൾക്ക് തുടക്കമിട്ടത്. കെട്ടിടത്തിന് മുന്നിൽ കണിക്കൊന്ന തൈ നട്ടു . പുതിയ കെട്ടിടത്തിന്റെ സെൻട്രൽ ഹാളിൽ സ്ഥാപിച്ചിരിക്കുന്ന കെ ജി മാരാറിന്റെ വെങ്കല അർദ്ധപ്രതിമയ്ക്ക് മുന്നിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി. കാര്യാലയത്തിലെ മുഖ്യകവാടത്തിലെ നാട മുറിച്ച് ഉദ്ഘാടനം നിർവ്വഹിച്ച അമിത് ഷാ പണ്ഡിറ്റ് ദീനദയാൽജിയുടെയും ഡോ. ശ്യാമപ്രസാദ് മുഖർജിയുടെയും പ്രതിമയിൽ അർച്ചനയും ഹാരാർപ്പണവും നടത്തി. കെ.ജി. മാരാരുടെ പ്രതിമ അനാച്ഛാദനം ചെയ്ത് മുതിർന്ന നേതാക്കൾക്കൊപ്പം ചിത്രമെടുത്ത് ഓഫീസിലെ അഞ്ചുനിലകളിലും കയറിയിറങ്ങി സംവിധാനങ്ങളും ഒരുക്കങ്ങളും അവലോകനം ചെയ്തു. ഉദ്ഘാടനത്തിന് ശേഷം, പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന വാർഡ് തല നേതൃയോഗത്തിൽ അമിത് ഷാ പങ്കെടുക്കും.ഉച്ചയ്ക്ക് ശേഷം, ബിജെപി സംസ്ഥാന നേതൃയോഗത്തിൽ പങ്കെടുക്കും. അവിടെ കേരളത്തിൽ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ…
കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിലെ ഇരുമ്പ് കമ്പി താഴേക്ക് പതിച്ച് രണ്ട് യാത്രക്കാർക്ക് പരിക്ക് . നീരാവിൽ സ്വദേശി സുധീഷിനും (40) വട്ടിയൂർക്കാവ് സ്വദേശിയും അദ്ധ്യാപികയുമായ ആശയ്ക്കുമാണ് (52) പരിക്കേറ്റത്. ഇന്ന് രാവിലെ പത്ത് മണിയോടുകൂടിയായിരുന്നു സംഭവം. മെയിലിൽ വന്നിറങ്ങിയ യാത്രക്കാർ റെയിൽവേ സ്റ്റേഷനു പുറത്തേക്ക് പോകുന്നതിനിടെ നാലുനില കെട്ടിടത്തിൻ്റെ മുകളിൽ നിന്നും നീളമുള്ള കമ്പി യാത്രക്കാരുടെ തലയിലേക്ക് വീഴുകയായിരുന്നു. പരിക്കേറ്റവരെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. റെയിൽവേ സ്റ്റേഷനിലെ നിർമാണം പുരോഗമിക്കുന്ന സ്ഥലത്ത് ഉപകരണങ്ങളോ മറ്റോ താഴേക്ക് വീഴാതിരിക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങളൊന്നും ഏര്‍പ്പെടുത്തിയിരുന്നില്ലെന്നാണ് വിവരം. കമ്പി താഴെയുണ്ടായ ഷീറ്റിലേക്ക് വീണ ശേഷമാണ് യാത്രക്കാരുടെ മുകളിലേക്ക് പതിച്ചത്. തൊഴിലാളികളുടെ കൈയില്‍ നിന്ന് കമ്പി തെന്നി വീണതാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം നടക്കുകയാണ്.
തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് . ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ നാളെയും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക അലേർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് ഐഎംഡി അറിയിച്ചു. മധ്യ-പടിഞ്ഞാറൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ-കിഴക്കൻ അറബിക്കടലിലും, തെക്ക് പടിഞ്ഞാറൻ അറബിക്കടലിന്റെ വടക്കൻ ഭാഗങ്ങളിലും, വടക്ക് പടിഞ്ഞാറൻ അറബിക്കടലിന്റെ തെക്കൻ ഭാഗങ്ങളിലും ഇന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചിലപ്പോൾ 65 കിലോമീറ്റർ വരെയും ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. മധ്യ-കിഴക്ക്-തെക്കുകിഴക്ക്-തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ,…
പൂനെ: കുടുംബ വഴക്കിനിടെ തൃശൂലം വച്ച് തലയ്ക്കടിയേറ്റ് 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ജില്ലയിലാണ് സംഭവം . അവധൂത് മെങ്‌വാഡെ എന്ന കുട്ടിയ്ക്കാണ് ദാരുണാന്ത്യം. സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി പോലീസ് കുട്ടിയുടെ മാതാപിതാക്കളെയും സഹോദരനെയും ഭാര്യയെയും കസ്റ്റഡിയിലെടുത്തു. മാതാപിതാക്കളായ പല്ലവി മെങ്‌വാഡെയും ഭർത്താവ് സച്ചിൻ മെങ്‌വാഡെയും തമ്മിൽ വാക്കുതർക്കമുണ്ടായതായി പോലീസ് പറഞ്ഞു. വഴക്കിനിടയിൽ, പല്ലവി ത്രിശൂലം എടുത്ത് തന്റെ ഭർതൃസഹോദരൻ നിതിൻ മെങ്‌വാഡെയെ ആക്രമിക്കാൻ ശ്രമിച്ചു. കുഞ്ഞിനെ എടുത്ത് കയ്യിൽ വച്ചാണ് പല്ലവി നിതിനെ അക്രമിക്കാൻ ശ്രമിച്ചത്. ഇതിനിടെ നിതിൻ ഒഴിഞ്ഞുമാറിയപ്പോൾ അത് തിരികെ കുട്ടിയുടെ തലയിൽ വന്നിടിക്കുകയായിരുന്നു . തലയ്ക്ക് മാരകമായി പരിക്കേറ്റ കുഞ്ഞ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. തലയിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് വീട്ടിലെത്തിയപ്പോൾ, ത്രിശൂലം കഴുകി വൃത്തിയാക്കുകയും മുറിയിലെ രക്തക്കറ തുടച്ചുമാറ്റുകയും ചെയ്തിരുന്നു. തെളിവുകൾ നശിപ്പിക്കാനായിരുന്നു ഇതെന്ന് പോലീസ് കരുതുന്നു. വീട്ടിലെ എല്ലാ മുതിർന്ന…
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.
