- ഹോളി ആഘോഷിച്ച് ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ ; വീഡിയോ വൈറലാകുന്നു
- ഇന്ത്യയെ പാഠം പഠിപ്പിക്കണം; ഐപിഎല്‍ ബഹിഷ്കരിക്കണം; മറ്റ് രാജ്യങ്ങളോട് ആവശ്യപ്പെട്ട് ഇന്‍സമാം ഉൾ ഹക്ക്
- 25 വർഷമായി പരിചയം , ഒരു വർഷമായി ഡേറ്റിംഗ് : ആമിർ ഖാന് മൂന്നാമത്തെ പങ്കാളിയായി ഗൗരി സ്പ്രാറ്റ്
- ‘ തമിഴ്നാട്ടിലെ സ്കൂളിൽ ഹിന്ദി പഠിച്ച് വളർന്നയാളാണ് ഞാൻ ‘ ; സുന്ദർ പിച്ചൈയുടെ വീഡിയോ പങ്ക് വച്ച് അണ്ണാമലൈ
- സംഭാലിലെ കാർത്തികേയ മഹാദേവ ക്ഷേത്രത്തിൽ 46 വർഷങ്ങൾക്ക് ശേഷം ഹോളി ആഘോഷം
- ലോകം മുഴുവൻ കാവി വസ്ത്രം ധരിക്കുന്ന ഒരു ദിനം വരും ; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
- യുക്രെയ്നിൽ വെടിനിർത്തൽ ; നരേന്ദ്രമോദിയ്ക്കും, ട്രമ്പിനും നന്ദി പറഞ്ഞ് വ്ളാഡിമിർ പുടിൻ
- അമ്മ വഴക്ക് പറഞ്ഞതിന് വീട് വിട്ടിറങ്ങി ; കൊല്ലത്ത് നിന്ന് കാണാതായ പതിമൂന്നുകാരിയെ തിരൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി
Author: Suneesh
പാലക്കാട് പരീക്ഷ കഴിഞ്ഞ് പോയ സ്കൂൾ കുട്ടികളുടെ മേലേക്ക് ലോറി മറിഞ്ഞു; നാല് കുട്ടികൾക്ക് ദാരുണാന്ത്യം
പാലക്കാട്: ക്രിസ്മസ് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്കൂൾ കുട്ടികളുടെ മേലേക്ക് ലോറി പാഞ്ഞുകയറി നാല് പേർ മരിച്ചു. മണ്ണാർക്കാട് കരിമ്പ ഹയർ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളായ ഇർഫാന, മിത,റിദ, ആയിഷ എന്നിവരാണ് മരിച്ചത്. നാല് പേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. സിമന്റുമായി വന്ന ലോറി കുട്ടികളുടെ മേലേക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. അരമണിക്കൂറിലേറെ നീണ്ടുനിന്ന പരിശ്രമങ്ങൾക്കൊടുവിലാണ് കുട്ടികളെ പുറത്തെടുത്തത്. മൃതദേഹങ്ങൾ ആശുപത്രികളിൽ സൂക്ഷിച്ചിരിക്കുകയാണ്. കടയിൽ നിന്ന് മിഠായി വാങ്ങി വരികയായിരുന്ന കുട്ടികളുടെ മേലേക്ക്, സിമന്റുമായെത്തിയ ലോറി കാറുമായിടിച്ച് നിയന്ത്രണം വിട്ട് പാഞ്ഞുകയറുകയായിരുന്നു. ലോറി വരുന്നതുകണ്ട് മതിൽ ചാടിക്കടന്നതിനാലാണ് ഒരു കുട്ടി രക്ഷപ്പെട്ടത്. ദുരന്തമുണ്ടായ പനയമ്പാടം സ്ഥിരം അപകട മേഖലയാണെന്ന് നാട്ടുകാർ പറയുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അശാസ്ത്രീയമായ റോഡ് നിർമാണമാണ് അപകടത്തിന് കാരണമെന്നാരോപിച്ച് സംഭവസ്ഥലത്ത് നാട്ടുകാർ പ്രതിഷേധിക്കുകയാണ്. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്…
തിരുവനന്തപുരം : ബജറ്റ് എയർലൈൻ കമ്പനിയായ ഇൻഡിഗോ കേരളത്തിൽ നിന്ന് പുതിയ ആഭ്യന്തര വിമാന സർവീസുകൾ പ്രഖ്യാപിച്ചു . തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഗുജറാത്തിലെ അഹമ്മദാബാദിലെ സർദാർ പട്ടേൽ വിമാനത്താവളത്തിലേക്ക് നാല് ദിവസമാണ് സർവീസ് നടത്തുക. ഡിസംബർ 13 മുതലാണ് അഹമ്മദാബാദ് റൂട്ടിലേക്കും തിരിച്ചും സർവീസ് ആരംഭിക്കുക എന്നും തിങ്കൾ, ബുധൻ, വെള്ളി, ഞായർ എന്നീ ദിവസങ്ങളിലായിരിക്കും സർവീസ് നടത്തുകയെന്നും കമ്പനി അറിയിച്ചു. വിമാനം 4 : 25 ന് അഹമ്മദാബാദിൽ നിന്ന് പുറപ്പെട്ട് രാത്രി 7: 05 ന് തിരുവനന്തപുരത്ത് എത്തിച്ചേരുകയും, 7: 35 ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് രാത്രി 9 : 55 ന് അഹമ്മദാബാദിൽ തിരികെയെത്തുകയും ചെയ്യും. തിരുവനന്തപുരത്തുനിന്ന് അഹമ്മദാബാദിലേക്ക് ടാക്സ് അടക്കം 7,970 രൂപയും തിരുവനന്തപുരത്ത് തിരികെയെത്താൻ 12, 910 രൂപയും ടാക്സും എന്നിങ്ങനെയാണ് ഇൻഡിഗോയുടെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ടിക്കറ്റ് നിരക്കുകൾ. തിരുവനന്തപുരത്തുനിന്ന് അഹമ്മദാബാദിലേക്ക് നേരിട്ടുള്ള സർവീസ് ആദ്യമായിട്ടാണ് ഇൻഡിഗോ ഓപ്പറേറ്റ് ചെയ്യുന്നത്. ബംഗളൂരു,…
കോഴിക്കോട് :ഗതാഗത നിയമലംഘനങ്ങളും അവ നിമിത്തമുള്ള അപകടങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കർശനമായ ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ. ഗതാഗത നിയമങ്ങൾ ലംഘിച്ച് വാഹനങ്ങൾ ഉപയോഗിച്ചുള്ള റീൽസ് ചിത്രീകരണങ്ങൾക്കും വാഹനങ്ങൾ തമ്മിലുള്ള മത്സരയോട്ടങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കും. ഇക്കാര്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ച് റോഡിൽ പ്രമോഷൻ റീൽസ് ചിത്രീകരണത്തിനിടെ വീഡിയോഗ്രാഫർ കാറിടിച്ച് മരിച്ച സംഭവം പരിഗണിച്ചാണ് നടപടി കർശനമാക്കിയത്. സംഭവത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോഴിക്കോട് പോലീസ് കമ്മീഷണറോട് കമ്മീഷൻ നിർദ്ദേശിച്ചു. മത്സരയോട്ടങ്ങളിൽ ഏർപ്പെടുന്നവർക്ക് പുറമേ ഇത്തരം അപകടങ്ങൾ മറ്റുള്ള വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ജീവഹാനി സംഭവിക്കുന്നത് ഉൾപ്പെടെ മറ്റ് അപകടങ്ങൾക്കു വരെ കാരണമാകുന്നു എന്ന് കമ്മീഷൻ നിരീക്ഷിച്ചു. നിയമങ്ങളെ തള്ളി സോഷ്യൽ മീഡിയയിൽ റീച്ച് കൂട്ടാൻ വാഹനം ഉപയോഗിച്ചുള്ള ചെറുപ്പക്കാരുടെ അഭ്യാസപ്രകടനങ്ങൾ റോഡിൽ പതിവ് കാഴ്ചയായി മാറിയിരിക്കുന്നു. അത്തരത്തിൽ…
തിരുവനന്തപുരം: ഏരിയ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുയോഗത്തിന് റോഡ് കൈയ്യേറി പന്തൽ കെട്ടിയ സംഭവത്തിൽ സിപിഎം പുലിവാല് പിടിച്ചതിന്റെ അലയൊലികൾ അടങ്ങുന്നതിന് മുൻപേ, സമാനമായ പ്രവൃത്തിയുമായി എൽഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ സിപിഐ. വഞ്ചിയൂർ കോടതിക്ക് മുന്നിലാണ് സിപിഎം നഗ്നമായ നിയമലംഘനം നടത്തിയതെങ്കിൽ, സെക്രട്ടറിയേറ്റിന് മുന്നിലാണ് സിപിഐ അനുകൂല സംഘടനയുടെ റോഡ് കൈയ്യേറ്റം. സിപിഐ അനുകൂല സർവീസ് സംഘ്ടനയായ ജോയിൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻസ് സമ്മേളനത്തിന്‍റെ വേദിയാണ് സെക്രട്ടറിയേറ്റിന് സമീപം റോഡ് കൈയ്യേറി പന്തലിട്ട് ഒരുക്കിയത്. കാൽനടയാത്ര ദുഷ്കരമാക്കുന്ന വിധം നടപ്പാത കെട്ടി അടച്ചായിരുന്നു പന്തലിട്ടത്. സമ്മേളനത്തിന്റെ ഭാഗമായുള്ള രാപ്പകൽ സമരം ഉത്ഘാടനം ചെയ്തത് മുതിർന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനായിരുന്നു. സംഭവം വിവാദമായത് ശ്രദ്ധയിൽ പെട്ടതോടെ, പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതീയിലാണ് സമരം നടത്തേണ്ടതെന്നും ഭാവിയിൽ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും പറഞ്ഞ് അദ്ദേഹം തലയൂരി. അതേസമയം, വഞ്ചിയൂരിൽ റോഡ് അടച്ചുകെട്ടി സിപി എം ഏര്യാ സമ്മേളനം നടത്തിയതിൽ രൂക്ഷ…
കൊച്ചി : പ്രേക്ഷകരുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ എത്തിയ ചിത്രം രണ്ടാം പകുതിയാണ് ആദ്യപകുതി എന്ന വിശ്വാസത്തിൽ കാണേണ്ടി വന്നാൽ എങ്ങനെ ഉണ്ടാവും? അങ്ങനെ ആരാധകരെ നിരാശപ്പെടുത്തിയ അനുഭവമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. റെക്കോർഡ് കളക്ഷനുമായി പ്രേക്ഷകശ്രദ്ധ ആകർഷിച്ച പുഷ്പ 2 എന്ന ചിത്രത്തിനാണ് ഇത്തരമൊരു ദുരാനുഭവം ഉണ്ടായത് . കൊച്ചി സെൻട്രൽ സ്ക്വയർ മാളിലെ സിനി പോളിസ് മൾട്ടിപ്ലക്സിലെ സ്ക്രീനിൽ വെള്ളിയാഴ്ച വൈകിട്ട് 6 30 ന്റെ ഷോയ്ക്കാണ് സിനിമ പ്രദർശിപ്പിച്ചത്. ഇടവേളയ്ക്ക് തൊട്ടുമുൻപ് എൻഡ് ക്രെഡിറ്റ് എഴുതി കാണിച്ചപ്പോഴാണ് പ്രേക്ഷകർ അബദ്ധം മനസ്സിലാക്കുന്നത്. ഇതോടെ പണം തിരിച്ച് നൽകണമെന്ന് ഒരു വിഭാഗവും, ആദ്യപകുതി പ്രദർശിപ്പിക്കണമെന്ന് മറ്റൊരു വിഭാഗവും ആവശ്യപ്പെട്ടു. ചിലർ സിനിമ കാണാതെ തന്നെ മടങ്ങുകയും ചെയ്തു. 2021 ലാണ് പുഷ്പയുടെ ആദ്യഭാഗം എത്തിയത് . ചിത്രം വമ്പൻ ഹിറ്റായിരുന്നു. അതുകൊണ്ടുതന്നെയാണ് ഇന്ത്യൻ സിനിമയിൽ ഏറ്റവും വലിയ പ്രി റിലീസ് ഹൈപ്പുമായി പുഷ്പ 2 എത്തിയത്.
ന്യൂഡൽഹി: രാജ്യത്തിന്റെ കേന്ദ്ര ബാങ്കിന്റെ മേധാവിയാകാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണെന്ന് റിസർവ് ബാങ്കിന്റെ പുതിയ ഗവർണറായി നിയമിക്കപ്പെട്ട സഞ്ജയ് മൽഹോത്ര. റിസർവ് ബാങ്കിന്റെ പാരമ്പര്യം ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകുമെന്നും പദ്ധതികളുടെ വിജയകരമായ തുടർച്ച ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് റിസർവ് ബാങ്കിലുള്ള വിശ്വാസം കാത്ത് സൂക്ഷിക്കും. സുസ്ഥിര വികസനം മുൻനിർത്തി പൊതുജന താത്പര്യാർത്ഥം തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും ആർബിഐ ഗവർണറായി ചുമതലയേറ്റെടുത്ത ശേഷമുള്ള ആദ്യ വാർത്താ സമ്മേളനത്തിൽ മൽഹോത്ര വ്യക്തമാക്കി. ബാങ്കിംഗ് മേഖലയിൽ എല്ലാ വിഭാഗങ്ങളെയും പരിഗണിച്ച് നടപടികൾ കൈക്കൊള്ളുക എന്നതാണ് പ്രധാനം. അതിനായിട്ടായിരിക്കും തന്റെ പ്രവർത്തനങ്ങളിൽ ഊന്നൽ നൽകുകയെന്നും സഞ്ജയ് മൽഹോത്ര പറഞ്ഞു. മുൻ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ് സ്ഥാനമൊഴിഞ്ഞതോടെയാണ് സഞ്ജയ് മൽഹോത്ര ആ പദവിയിലേക്ക് എത്തുന്നത്.
മോസ്കോ: രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായി ക്രെമ്ലിനിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യ- റഷ്യ സഖ്യം തീവ്രശക്തിയുള്ളതാണെന്നും ഒരുമിച്ചുള്ള പ്രയാണം അതുല്യമായ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നും ഇരു നേതാക്കളും അഭിപ്രായപ്പെട്ടു. കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊഷ്മളമായ ആശംസകൾ രാജ്നാഥ് സിംഗ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനെ അറിയിച്ചു. ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ഏറ്റവും ഉന്നതമായ പർവ്വതത്തേക്കാൾ ഔന്നത്യമുള്ളതും ഏറ്റവും അഗാധമായ സമുദ്രത്തേക്കാൾ ആഴമേറിയതുമാണെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. നേരത്തേ, റഷ്യൻ പ്രതിരോധ മന്ത്രി ആന്ദ്രെ ബെലൂസോവുമായി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ച അങ്ങേയറ്റം ഫലപ്രദമായിരുന്നുവെന്നും ഉഭയകക്ഷി പ്രതിരോധ സഹകരണം ശക്തിപ്പെടുത്താൻ ധാരണയായതായും രാജ്നാഥ് സിംഗ് വ്യക്തമാക്കി. തന്ത്രപ്രധാന മേഖലകളിൽ കൂടുതൽ സഹകരണത്തിന് ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും നേതാക്കൾ അറിയിച്ചു.
ഖാർതൂം: സൈന്യവും വിമതരും തമ്മിൽ 20 മാസമായി ശക്തമായ ഏറ്റുമുട്ടൽ നടക്കുന്ന സുഡാനിൽ തിങ്കളാഴ്ച മാത്രം കൊല്ലപ്പെട്ടത് നൂറ്റി ഇരുപതിലധികം പേരെന്ന് റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ അധികവും സാധാരണക്കാരാണ്. ബാരൽ ബോംബ് സ്ഫോടനങ്ങൾക്കൊപ്പം ഷെല്ലാക്രമണവും രൂക്ഷമായതാണ് സ്ഥിതി വഷളാക്കിയതെന്ന് അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തിന്റെ പകുതിയോളം പ്രദേശം നിലവിൽ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് എന്ന സായുധ വിമത സംഘത്തിന്റെ നിയന്ത്രണത്തിലാണ്. കൂടുതൽ ഗ്രാമങ്ങളിലേക്ക് സംഘം സ്വാധീനം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നതിനെ സൈന്യം ചെറുക്കാൻ ശ്രമിക്കുകയാണ്. വ്യോമാക്രമണങ്ങളും രൂക്ഷമായതോടെ കടുത്ത ആൾനാശമാണ് പ്രതിദിനം സുഡാനിൽ സംഭവിക്കുന്നത്. ഉത്തര ഡാർഫറിലെ കബ്കബീയ പട്ടണത്തിലെ ചന്തയിൽ തിങ്കളാഴ്ച എട്ട് ബാരൽ ബോംബുകളാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ നൂറിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. വിമതരുടെ നിയന്ത്രണത്തിലുള്ള അൽ ഫാഷിറിൽ നിലയുറപ്പിക്കാനാണ് സൈന്യം തീവ്രമായി പരിശ്രമിക്കുന്നത്. നിലവിൽ ഉത്തര ഡാർഫറിൽ സൈന്യത്തിന് പേരിനെങ്കിലും സ്വാധീനമുള്ളത് തലസ്ഥാനമായ അൽ ഫാഷിറിൽ മാത്രമാണ്. ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ മൃതശരീരങ്ങൾ കൂട്ടത്തോടെ സംസ്കരിക്കുന്ന ദൃശ്യങ്ങൾ മനുഷ്യാവകാശ സംഘടനകൾ…
ന്യൂഡൽഹി: ബംഗ്ലാദേശിന്റെ സുസ്ഥിര വികസന നടപടികൾക്ക് പൂർണ്ണ പിന്തുണ അറിയിക്കുന്നതിനോടൊപ്പം, ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളിൽ ആശങ്ക അറിയിച്ച് ഇന്ത്യ. ബംഗ്ലാദേശ് സന്ദർശന വേളയിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഇക്കാര്യങ്ങൾ ഔദ്യോഗികമായി ബംഗ്ലാദേശിനെ അറിയിച്ചത്. ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ്, വിദേശകാര്യ മേധാവി മുഹമ്മദ് തൗഹീദ് ഹുസൈൻ, വിദേശകാര്യ സെക്രട്ടറി ജാഷിമുദ്ദീൻ എന്നിവരുമായി മിസ്രി കൂടിക്കാഴ്ച നടത്തി. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയ്ക്കാണ് ഇടക്കാല സർക്കാർ അടിയന്തിര പ്രാധാന്യം നൽകുന്നതെന്ന് ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി ജാഷിമുദ്ദീൻ, വിക്രം മിസ്രിയെ അറിയിച്ചു. അഗർത്തലയിലെ ബംഗ്ലാദേശ് ഉപസ്ഥാനപതി കാര്യാലയത്തിന് നേർക്ക് അടുത്തയിടെ നടന്ന അനിഷ്ടസംഭവങ്ങളിൽ ജാഷിമുദ്ദീൻ ആശങ്ക അറിയിച്ചു. എല്ലാവരെയും ഉൾക്കൊള്ളുന്ന തരത്തിൽ ബംഗ്ലാദേശ് സർക്കാർ പ്രവർത്തിക്കുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്ന് മിസ്രി ജാഷിമുദ്ദീനെ അറിയിച്ചു. ബംഗ്ലാദേശുമായി തുറന്ന സൗഹൃദമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും, പരസ്പരവിശ്വാസം, ബഹുമാനം എന്നിവയിലൂന്നി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യ ഒരുക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗ്ലാദേശിന്റെ നയതന്ത്ര കാര്യാലയത്തിന് നേർക്ക് നടന്ന അനിഷ്ടസംഭവങ്ങളിൽ…
തിരുവനന്തപുരം: മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2023ലെ ജെ സി ഡാനിയേൽ പുരസ്കാരം സംവിധായകൻ ഷാജി എൻ കരുണിന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്കാരം. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയാണ് ജെ സി ഡാനിയേൽ പുരസ്കാരം. വാർത്താക്കുറിപ്പിലൂടെ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. 2022-ലെ ജെ.സി. ഡാനിയേല്‍ അവാര്‍ഡ് ജേതാവും സംവിധായകനുമായ ടി.വി ചന്ദ്രന്‍ ചെയര്‍മാനും ഗായിക കെ.എസ്. ചിത്ര, നടന്‍ വിജയരാഘവന്‍ എന്നിവര്‍ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് മെമ്പര്‍ സെക്രട്ടറിയുമായ സമിതിയാണ് ഷാജി എൻ കരുണിനെ പുരസ്കാര ജേതാവായി പ്രഖ്യാപിച്ചത്. പിറവി, സ്വം, വാനപ്രസ്ഥം തുടങ്ങിയ ചിത്രങ്ങളിലൂടെ ദേശീയ, അന്തർദേശീയ തലങ്ങളിൽ മലയാള സിനിമയ്ക്ക് അഭിമാനകരമായ അംഗീകാരങ്ങള്‍ നേടിത്തന്ന സംവിധായകനാണ് ഷാജി എൻ കരുൺ. കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാന്‍, പോക്കുവെയില്‍, ചിദംബരം, ഒരിടത്ത് തുടങ്ങിയ അരവിന്ദന്‍ ചിത്രങ്ങളുടേത് ഉൾപ്പെടെ നാൽപ്പതോളം ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിര്‍വഹിച്ച…
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.