ലേഖകന്‍: Anu Nair

കൊച്ചി : കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് പേര് മാറ്റാനൊരുങ്ങുന്നു. ‘കേരളം മെട്രോ’ റെയിൽ ലിമിറ്റഡ് എന്ന് പുനർനാമകരണം ചെയ്യാൻ കെ.എം.ആർ.എൽ. എംഡി ലോക്‌നാഥ് ബെഹ്‌റ സംസ്ഥാന സർക്കാരിന് ശുപാർശ സമർപ്പിച്ചു. നാഗ്പുർ മെട്രോ ‘മഹാരാഷ്ട്ര മെട്രോ’ ആയും ലക്നൗ മെട്രോ ‘ഉത്തർപ്രദേശ് മെട്രോ’ ആയും അഹമ്മദാബാദ് മെട്രോ ‘ഗുജറാത്ത് മെട്രോ’ ആയും പുനഃസംഘടിപ്പിച്ച മാതൃക പിന്തുടർന്നാണ് നീക്കം.കൊച്ചിയിലെ മെട്രോ സർവീസുകൾക്ക് പുറമേ, സംസ്ഥാനത്തൊട്ടാകെയുള്ള നഗര ഗതാഗത പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ലക്ഷ്യമിട്ടാണ് പേരുമാറ്റം. എന്നാൽ ശുപാർശയ്ക്കെതിരെ ഹൈബി ഈഡൻ എംപി മുഖ്യമന്ത്രിക്ക് കത്തയച്ചു. പേരുമാറ്റത്തിന് ആദ്യം സംസ്ഥാന സർക്കാരിന്‍റെ അനുമതിയാണ് ലഭിക്കേണ്ടത്. ഡയറക്ടർ ബോർഡ്, ഓഹരി ഉടമകൾ, കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയം, കേന്ദ്ര സർക്കാർ എന്നിവയുടെ അംഗീകാരവും ലഭിക്കണം.

Read More

തിരുവനന്തപുരം: ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവിൽ മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയെ നിയമിച്ചു. മന്ത്രി ശുപാർശ ചെയ്ത സി.എസ്. ശരത് ചന്ദ്രന്റെ നിയമനത്തിന് മുഖ്യമന്ത്രി വി.ഡി. സതീശൻ അനുമതി നൽകി. കഴിഞ്ഞ ദിവസം, മുഖ്യമന്ത്രി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സെക്രട്ടേറിയറ്റിലെ സ്പെഷ്യൽ സെക്രട്ടറിയാണ് ശരത് ചന്ദ്രൻ, കെ.സി. വേണുഗോപാലുമായി വളരെ അടുപ്പമുള്ളയാളുമാണ് ശരത് ചന്ദ്രനെ പി.എസ്. ആയി നിയമിക്കാനുള്ള അപേക്ഷ ലഭിച്ച് മൂന്ന് മാസത്തിന് ശേഷമാണ് മുഖ്യമന്ത്രി അനുമതി നൽകിയത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം മന്ത്രി അദ്ദേഹത്തിന്റെ പേര് നിർദ്ദേശിക്കുകയും തന്റെ ഓഫീസ് വഴി അപേക്ഷ സമർപ്പിക്കുകയും ചെയ്തു. എങ്കിലും, മുഖ്യമന്ത്രി അഭ്യർത്ഥന സ്വീകരിച്ചില്ല. മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ ഡൽഹി യാത്രയ്ക്ക് ശേഷമാണ് പി.എസ്. സംബന്ധിച്ച തീരുമാനം. കെ.സി. വേണുഗോപാല്‍ എം.എല്‍.എ ആയിരുന്ന കാലത്ത് ശരത് ചന്ദ്രന്‍ അദ്ദേഹത്തിന്റെ പി.എ ആയിരുന്നു. കെ.സി. വേണുഗോപാല്‍ ടൂറിസം മന്ത്രിയായപ്പോള്‍ അദ്ദേഹം പേഴ്സണല്‍ സ്റ്റാഫിലും ഉണ്ടായിരുന്നു. നിയമനത്തിലെ കാലതാമസത്തിന് കാരണമായത്…

Read More

തിരുവനന്തപുരം: വരും ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് . കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ വടക്കൻ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട് 23 ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ അഞ്ച് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ ഈ ജില്ലകളിൽ ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

Read More

ധാക്ക ; ഊർജ്ജ പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് ബംഗ്ലാദേശ് . രാജ്യത്തിന്റെ പല ഭാഗങ്ങളിലും 8 മുതൽ 10 മണിക്കൂർ വരെയാണ് വൈദ്യുതി മുടക്കം . ബംഗ്ലാദേശിലെ മഹേഷ്ഖാലിയിൽ എക്സലറേറ്റ് നടത്തുന്ന എൽഎൻജി ഫ്ലോട്ടിംഗ് സ്റ്റോറേജ് ആൻഡ് റീഗാസിഫിക്കേഷൻ യൂണിറ്റിൽ (എഫ്എസ്ആർയു) എൽഎൻജി തീർന്നുവെന്നും , കമ്പനി ദേശീയ ഗ്രിഡിലേക്കുള്ള വിതരണം നിർത്തിവച്ചുവെന്നുമാണ് റിപ്പോർട്ടുകൾ. ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് പ്രകാരം, ബംഗ്ലാദേശിന്റെ ഗ്യാസ് വിതരണം മൊത്തം ആവശ്യകത ഏകദേശം 3,800 mmcfd (ഒരു ദിവസം ദശലക്ഷം ഘന അടി) ആണ് . എന്നാൽ ഇപ്പോൾ അത് 2,200 mmcfd ൽ താഴെയായി. എക്സലറേറ്റിന്റെ ഫ്ലോട്ടിംഗ് സ്റ്റോറേജ് ആൻഡ് റീഗാസിഫിക്കേഷൻ യൂണിറ്റ് ടെർമിനൽ അടച്ചുപൂട്ടിയതാണ് ഇതിന് പ്രധാന കാരണം. ഇതിനെ തുടർന്ന് ബംഗ്ലാദേശ് നിലവിൽ സമ്മിറ്റിന്റെ ടെർമിനലിനെയാണ് ആശ്രയിക്കുന്നത്. എന്നാൽ അതിന് ഏകദേശം 550 mmcfd മാത്രമേ വിതരണം ചെയ്യാൻ കഴിയൂ. 600 mmcfd ശേഷിയുള്ള എക്സലറേറ്റ് ടെർമിനൽ കുറച്ചുകാലമായി തുടർച്ചയായ സാങ്കേതിക…

Read More

ലഖ്‌നൗ : ഉത്തർപ്രദേശിലെ മുസാഫർനഗറിലെ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ കഴിഞ്ഞ നാല് മാസത്തിനിടെ 22 പേർക്ക് വധശിക്ഷ വിധിച്ച ജഡ്ജിയുടെ പക്കൽ പരിഗണനയിലുണ്ടായിരുന്ന നൂറോളം കൊലപാതക കേസുകൾ മറ്റൊരു കോടതിയിലേക്ക് മാറ്റി. മുസാഫർനഗർ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ജഡ്ജി രവികുമാർ ദിവാകർ ആണ് 22 പേർക്ക് വധശിക്ഷ വിധിച്ചത്. സുപ്രീം കോടതിയുടെ ഭരണപരമായ ഉത്തരവിലൂടെ 100 കേസുകൾ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി വീരേന്ദ്ര കുമാർ സിങ്ങിന്റെ കോടതിയിലേക്ക് മാറ്റിയത്. എല്ലാ കുറ്റവാളികൾക്കും വധശിക്ഷ വിധിച്ചതിൽ അഭിഭാഷകരും മനുഷ്യാവകാശ പ്രവർത്തകരും ആശങ്കകൾ പങ്കുവെച്ചതായി ജില്ലാ ബാർ അസോസിയേഷൻ പ്രസിഡന്റ് പ്രമോദ് ത്യാഗി പറഞ്ഞു. മുസാഫർനഗറിൽ ചുമതലയേൽക്കുന്നതിനുമുമ്പ്, ബറേലിയിലെ ഒരു കോടതിയിൽ 13 വധശിക്ഷകൾ രവികുമാർ ദിവാകർ വിധിച്ചിരുന്നു. മുസാഫർനഗറിൽ നിയമിതനായ ശേഷം ഏപ്രിൽ 6 ന് അദ്ദേഹം ആദ്യ വധശിക്ഷ വിധിച്ചു. ഒരു അഭിഭാഷകനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾക്കാണ് അദ്ദേഹം വധശിക്ഷ വിധിച്ചത്. തുടർന്ന് ഏപ്രിൽ 28…

Read More

കോഴിക്കോട് : താൻ നിരപരാധിയാണെന്ന് വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക കാവ്യ . കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴായിരുന്നു കാവ്യ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. മയക്കുമരുന്ന് കേസിലെ പ്രധാന കണ്ണി അധ്യാപികയാണോ എന്ന ചോദ്യത്തിന് താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കള്ളക്കേസിൽ കുടുക്കിയതാണെന്നും കാവ്യ പറഞ്ഞു. കേസിലെ മറ്റൊരു പ്രതിയായ കീർത്തനയുടെ മൊഴികൾ വിശ്വസിക്കരുതെന്നും റിയാലിറ്റി താൻ പറയാമെന്നും കാവ്യ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ കാവ്യയെ കൂടുതൽ അഭിപ്രായങ്ങൾ പറയാൻ അനുവദിക്കാതെ പോലീസ് കൂട്ടി കൊണ്ടുപോയി. കാവ്യ ഉൾപ്പെടെ മൂന്ന് വനിതാ അധ്യാപികമാരെയും രണ്ട് പുരുഷന്മാരെയുമാണ് കേസിൽ അറസ്റ്റ് ചെയ്തത്. പേരാമ്പ്ര ബിആർസിയിലെ മൂന്ന് സ്പെഷ്യലിസ്റ്റ് അധ്യാപികമാരെയും കേസിൽ പ്രതി ചേർത്തതിനെത്തുടർന്ന് പിരിച്ചുവിട്ടു.മയക്കുമരുന്ന് വിൽപ്പനയിലൂടെ സമ്പാദിച്ച പണം, കേസിൽ അറസ്റ്റിലായ ഇരിട്ടിയിലെ ഓൺലൈൻ ഡെലിവറി ഏജന്റ് ജിജിൽ കുര്യാകോസിനാണ് അധ്യാപകർ കൈമാറിയിരുന്നത് . കേസിലെ പ്രധാന കണ്ണിയെന്ന് സംശയിക്കപ്പെടുന്ന ഷിന്റോ ഷിബു (22) ഇതുവരെ അറസ്റ്റിലായിട്ടില്ല. വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ വഴിയാണ് ഷിന്റോ…

Read More

ഇസ്ലാമാബാദ് : ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമാണെന്ന യുഎസ് അംബാസഡർ സെർജിയോ ഗോറിന്റെ പ്രസ്താവനയിൽ പ്രകോപിതരായി പാകിസ്ഥാൻ . ഗോറിന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് പാക് വിദേശകാര്യ മന്ത്രാലയം പാകിസ്ഥാനിലെ യുഎസ് ചാർജ് ഡി അഫയേഴ്‌സ് നതാലി ബേക്കറിനെ വിളിച്ചുവരുത്തി. ജമ്മു കശ്മീർ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട തർക്ക പ്രദേശമാണെന്നും ഇത് സംബന്ധിച്ച അന്തിമതീരുമാനം യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾക്കും കാശ്മീരി ജനതയുടെ അഭിലാഷങ്ങൾക്കും അനുസൃതമായി കാത്തിരിക്കുകയാണെന്നും പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ജമ്മു കശ്മീർ തർക്കത്തിൽ അമേരിക്കയുടെ ദീർഘകാല നിലപാടിന് വിരുദ്ധമാണ് യുഎസ് അംബാസഡറുടെ പ്രസ്താവനയെന്നും പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ജമ്മു കശ്മീരിന്റെ നിലവിലെ തർക്കങ്ങൾക്ക് അനുസൃതമാണ് തങ്ങളുടെ പൊതു പ്രസ്താവനകളെന്ന് യുഎസ് ഉറപ്പാക്കണമെന്നും പാക് വിദേശകാര്യമന്ത്രാലയം പറയുന്നു. പതിനഞ്ച് വർഷത്തിന് ശേഷം ജമ്മു കശ്മീരിലെത്തുന്ന ആദ്യ യുഎസ് അംബാസഡറാണ് സെർജിയോ ഗോർ . ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമാണെന്നും വളരെ മനോഹരമായ സ്ഥലമാണെന്നുമാണ് ഗോർ പറഞ്ഞത്.…

Read More

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ശക്തമാക്കി. 85 ലക്ഷം രൂപ ദുബായിലേക്ക് മാറ്റിയതിൽ ഫെമ ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടോ എന്നും ഇഡി അന്വേഷിക്കും. അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്യലിനായി വീണയെ വിളിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. മറ്റൊരാളുടെ പേരിൽ രജിസ്റ്റർ ചെയ്ത സിം കാർഡ് ഹവാല ഇടപാടുകൾക്ക് ഉപയോഗിച്ചിരിക്കാമെന്ന സംശയവുമുണ്ട്. ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചതായി വീണ തന്റെ ഡയറിയിൽ എഴുതിയിരുന്നു. പണം എങ്ങനെ കൈമാറിയെന്നും ആർക്കൊക്കെ അയച്ചുവെന്നും ഇഡി അന്വേഷിക്കുന്നുണ്ട്. വീണയുടെ ഡയറിയിൽ 20.05 കോടി രൂപയുടെ ഇടപാടുകളുടെ വിശദാംശങ്ങളും ദുബായിലേക്ക് 85 ലക്ഷം രൂപ കൈമാറ്റം ചെയ്തതിനെക്കുറിച്ചുള്ള വിവരങ്ങളും അടങ്ങിയിട്ടുണ്ടെന്ന് ഇഡി പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കോഴിക്കോട്ടെ ഒമ്പത് സ്ഥലങ്ങളിൽ ഇഡി നടത്തിയ റെയ്ഡുകളെ തുടർന്നാണ് പ്രസ്താവന പുറപ്പെടുവിച്ചത്. മെയ് 27 ന് വീണയിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ കൈകൊണ്ട് എഴുതിയ അക്കൗണ്ടുകളുടെ വിശദാംശങ്ങളും…

Read More

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ച സംഭവത്തിൽ മേയ്ക്കപ്പ് ആർട്ടിസ്റ്റ് ജാന്മണി അറസ്റ്റിൽ. മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് നവ്യ ഹരിദാസ് നൽകിയ പരാതിയിലാണ് നടപടി. കോഴിക്കോട് സൈബർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കാനും സമാധാനം തകർക്കാനുമുള്ള ഉദ്ദേശ്യത്തോടെ ജാന്മണി പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തുവെന്ന് എഫ്‌ഐആറിൽ പറയുന്നു. കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം തന്റെ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് ജാന്മണി മുന്നോട്ട് വന്നിരുന്നു. ‘ആരെയും വേദനിപ്പിക്കാൻ വേണ്ടിയല്ല ഞാൻ അത് പറഞ്ഞത്. പരസ്യമായി ക്ഷമ ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ വാക്കുകൾ പ്രധാനമന്ത്രിയുടെ അമ്മയ്‌ക്കെതിരെയല്ല. മലയാളം സംസാരിക്കാൻ എനിക്ക് പ്രാവീണ്യമില്ലാത്തതുകൊണ്ടാകാം അങ്ങനെ തോന്നിയത്. ആരെയും വേദനിപ്പിക്കാൻ ഞാൻ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല. എന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. പരസ്യമായി ക്ഷമ ചോദിക്കുന്നു. ഒരു കൊച്ചുകുട്ടിയായി കരുതി ദയവായി എന്നോട് ക്ഷമിക്കൂ. “ എന്നാണ് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോയിൽ ജാൻമോണി പറഞ്ഞത്.…

Read More

ന്യൂഡൽഹി ; രാജ്യതലസ്ഥാനത്ത് അനധികൃതമായി താമസിച്ചിരുന്ന പാകിസ്ഥാൻ പൗരനെ ക്രൈം ബ്രാഞ്ചിന്റെ എആർഎസ്‌സി സംഘം അറസ്റ്റ് ചെയ്തു. കറാച്ചി സ്വദേശി മുഹമ്മദ് അദ്‌നാനാണ് പിടിയിലായത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് അദ്നാൻ കുടുങ്ങിയത്. വിശദമായ ചോദ്യം ചെയ്യലിൽ മുഹമ്മദ് അദ്നാന് ഇന്ത്യയിൽ താമസിക്കാൻ ആവശ്യമായ വിസയോ യാത്രാ രേഖകളോ ഇല്ലെന്ന് വ്യക്തമായി. എന്നിട്ടും ഡൽഹിയിൽ ഷെഫായി ജോലി ചെയ്യുകയായിരുന്നു. 2022 ഡിസംബർ 30 ന്, ഭാര്യ സൈനബിനൊപ്പം അദ്നാൻ ഇന്ത്യയിൽ നിന്ന് പാകിസ്ഥാനിലേക്ക് അട്ടാരി-വാഗ അതിർത്തി വഴി യാത്ര ചെയ്തിരുന്നു . തുടർന്ന് അംഗീകൃത ഇമിഗ്രേഷൻ മാർഗങ്ങൾ വഴി സൈനബ് ഇന്ത്യയിലേക്ക് മടങ്ങി. എന്നാൽ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പാലിക്കാതെ 2025 മെയ് മാസത്തിൽ മുഹമ്മദ് അദ്‌നാൻ നേപ്പാൾ വഴി വീണ്ടും ഇന്ത്യയിലേക്ക് എത്തി . അന്വേഷണത്തിൽ ഡൽഹിയിലെ കുച്ച ചേലാൻ, ദര്യഗഞ്ച് എന്നിവിടങ്ങളിൽ ഇയാൾ താമസിച്ചതായി കണ്ടെത്തിട്ടുണ്ട് . ഡൽഹി മിലിട്ടറി ഇന്റലിജൻസ് യൂണിറ്റിലെയും സ്പെഷ്യൽ സെല്ലിലെയും ഉദ്യോഗസ്ഥർ സംയുക്തമായാണ് അദ്നാനെ…

Read More