ലേഖകന്‍: Anu Nair

തിരുവനന്തപുരം: പരീക്ഷാ ക്രമക്കേട് ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പിഎസ്‌സി സെക്രട്ടറിയെ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ഇന്നലെ വൈകീട്ടാണ് സാജു ജോര്‍ജിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയത്. ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയില്‍ ഇടപെടാനുള്ള സ്വന്തം അധികാരം ഉപയോഗിച്ചാണ് ഗവര്‍ണറുടെ ഈ നടപടി. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ അടക്കം ഗവര്‍ണര്‍ പിഎസ്‌സി സെക്രട്ടറിയോട് ചോദിച്ചറിഞ്ഞു എന്നാണ് വിവരം.അന്വേഷണത്തിന്റെ പുരോഗതിയും ചോദിച്ചറിഞ്ഞു.കേസ് അന്വേഷണവുമായി പിഎസ്‌സി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നാണ് സെക്രട്ടറി അറിയിച്ചിരിക്കുന്നത്. പിഎസ്‌സി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളുയര്‍ന്നാല്‍ പിഎസ്‌സിയുടെ ആഭ്യന്തര വിജിലന്‍സ് സംവിധാനം അത് പരിശോധിച്ച് നടപടിയെടുക്കുന്നതാണ് പതിവ് രീതി. ഉദ്യോഗസ്ഥരെ ലോക്ഭവനിലേക്ക് വിളിപ്പിച്ച് വിശദീകരണം തേടുന്നത് വരും ദിവസങ്ങളിലും വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവക്കുമെന്നാണ് സൂചന. ഉദ്യോഗസ്ഥരെ വിളിപ്പിക്കാന്‍ തനിക്ക് അധികാരമുണ്ടെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഗവര്‍ണര്‍. സര്‍ക്കാരിന്റെ അറിവില്ലാതെ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ഡിജിപിയെ വിളിച്ചുവരുത്തിയിരുന്നു. ഇതിൽ മുഖ്യമന്ത്രി വി ഡി സതീശന്‍ പരസ്യമായി…

Read More

ന്യൂഡൽഹി : ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളിൽ വലിയ മാറ്റങ്ങൾ തുടക്കമാകുന്നു . വിക്ഷേപണ വാഹനങ്ങളുടെയും സ്റ്റാൻഡേർഡ് ഉപഗ്രഹങ്ങളുടെയും നിർമ്മാണം സ്വകാര്യ കമ്പനികൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും കൈമാറാൻ ഒരുങ്ങുകയാണ് ഐഎസ്ആർഒ . സ്വകാര്യ കമ്പനികൾക്ക് സ്വന്തമായി നിർമ്മിക്കാൻ കഴിയാത്ത ഗവേഷണം, പുതിയ സാങ്കേതികവിദ്യകൾ, ശാസ്ത്രീയ ദൗത്യങ്ങൾ, നൂതന അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇസ്രോയുടെ നീക്കം. ഈ മാറ്റം ഇതിനകം ആരംഭിച്ചു കഴിഞ്ഞു എന്നാണ് ഐഎൻ-സ്പേസിന്റെ ചെയർമാൻ ഡോ. പവൻ ഗോയങ്ക പറയുന്നത്. ‘ ഇസ്രോ ഇനി വിക്ഷേപണ വാഹനങ്ങൾ നിർമ്മിക്കില്ല . ഈ ജോലി സ്വകാര്യ മേഖലയോ പൊതുമേഖലാ സ്ഥാപനങ്ങളോ ആയിരിക്കും കൈകാര്യം ചെയ്യുക. സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ ഉപയോഗിച്ച് ഈ മാറ്റം ഇതിനകം ആരംഭിച്ചു. ലേല നടപടികൾക്ക് ശേഷം, അതിന്റെ സാങ്കേതികവിദ്യയും ഉൽപ്പാദന അവകാശങ്ങളും ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന് നൽകി. അടുത്ത ഘട്ടത്തിൽ, പിഎസ്എൽവിയും ഇന്ത്യയിലെ ഏറ്റവും ശക്തമായ പ്രവർത്തന റോക്കറ്റായ എൽവിഎം3യും സ്വകാര്യ മേഖലയ്ക്ക് കൈമാറും.…

Read More

തിരുവനന്തപുരം: ഡിവൈഎഫ്‌ഐയുടെ ആദ്യ വനിതാ സംസ്ഥാന പ്രസിഡന്റായി യുവജന കമ്മീഷൻ മുൻ ചെയർപേഴ്‌സണും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ ചിന്ത ജെറോം ചുമതലയേൽക്കും. കല്ല്യാശ്ശേരിയിൽ നിന്നുള്ള എംഎൽഎയും എസ്‌എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറിയുമായ എം വിജിനാണ് സംസ്ഥാന സെക്രട്ടറി . തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രനെയും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആർ ശ്യാമ, വി അനൂപ്, മുഹമ്മദ് അഫ്‌സൽ, പി ഷബീർ, നിഖിൽ ബാബു എന്നിവരെ വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുത്തു. ട്രഷററായി അഡ്വ ആർ രാഹുൽ തിരഞ്ഞെടുക്കപ്പെട്ടു. ഗ്രീഷ്മ അജയ് ഘോഷ്, രാജീവ് വെള്ളാട്ട്, ശ്യാം പ്രസാദ്, സച്ചിൻ ദേവ്, കെ അനുശ്രീ എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാർ. കൊല്ലം സ്വദേശിയാണ് ചിന്ത ജെറോം. എസ്എഫ്ഐ വഴിയാണ് സംഘടനാ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. എസ്എഫ്ഐ കൊല്ലം ഏരിയ പ്രസിഡന്റ്, ജില്ലാ ജോയിന്റ് സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2007–08 കാലയളവിൽ കേരള യൂണിവേഴ്സിറ്റി…

Read More

ബെയ്ജിംഗ് : ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കില്ലെന്ന് ചൈന. ഇറാന് മേലുള്ള സാമ്പത്തിക ഉപരോധങ്ങള്‍ കൂടുതല്‍ സംഘര്‍ഷാവസ്ഥയിലേക്ക് നയിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഉപരോധങ്ങളും സാമ്പത്തിക സമ്മര്‍ദങ്ങളും ഏല്‍പ്പിക്കുന്നത് ഒരിക്കലും പരിഹാരമല്ല. ചൈനീസ് വിദേശകാര്യ മന്ത്രി ലിന്‍ ജിയാനാണ് ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇറാനെ സാമ്പത്തികമായി തകര്‍ക്കുമെന്ന അമേരിക്കയുടെ പ്രഖ്യാപനത്തെ സാമ്പത്തിക ഭീകരവാദമെന്നാണ് ഇറാന്‍ വിളിക്കുന്നത്. യുദ്ധം അവസാനിപ്പിക്കാനുള്ള സമയമായെന്നാണ് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പ്രതികരിച്ചത്. ഇറാന്‍ ശക്തമായി നിലകൊള്ളുന്ന നിലവിലെ സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കുന്നതാണ് നല്ലത്. എന്നാല്‍ ഇറാന്‍ അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തെ നേരിടാന്‍ തയാറെടുക്കണമെന്ന് രാജ്യത്തോട് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഗേര്‍ ഗാലിബഫും അഭ്യര്‍ഥിച്ചു. അമേരിക്കയുടെ പുതിയ ഉപരോധങ്ങള്‍ ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് ഭീഷണിയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു. സാമ്പത്തിക യുദ്ധത്തില്‍ അമേരിക്ക പരാജയപ്പെടുമെന്നും സാമ്പത്തിക ഉപരോധ ഭീഷണി നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്നും…

Read More

ലക്നൗ : സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശിൽ രാഷ്ട്രീയ നേതാക്കളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു . ഉത്തർപ്രദേശിലെ 52 രാഷ്ട്രീയക്കാർക്കും വിശിഷ്ട വ്യക്തികൾക്കും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ വാങ്ങിയിട്ടുണ്ട്. ഇതിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, എസ്പി പ്രസിഡന്റ് അഖിലേഷ് യാദവ്, ബിഎസ്പി മേധാവി മായാവതി എന്നിവരടക്കം ഉൾപ്പെടുന്നു. ഈ നേതാക്കൾക്കെല്ലാം വ്യത്യസ്ത വിഭാഗത്തിലുള്ള സുരക്ഷയാണ് ഉള്ളത്. ഇസെഡ് മുതൽ ഇസെഡ്+ വരെയുള്ള കാറ്റഗറി സുരക്ഷയുള്ള നേതാക്കളും ഇതിൽ ഉൾപ്പെടുന്നു. വൈ കാറ്റഗറി സുരക്ഷയുള്ള സംസ്ഥാന സർക്കാർ മന്ത്രിമാരും ഈ പട്ടികയിലുണ്ട്.സുരക്ഷാ നടപടികളുടെ ഭാഗമായി 52 നേതാക്കൾക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നൽകും. ഇത് രണ്ട് ഘട്ടങ്ങളിലായാണ് ചെയ്യുന്നത്. ആദ്യ ഘട്ടത്തിൽ എട്ട് നേതാക്കൾക്ക് ജാക്കറ്റുകൾ ലഭിക്കും. രണ്ടാം ഘട്ടത്തിൽ 44 നേതാക്കൾക്ക് ജാക്കറ്റുകൾ ലഭിക്കും. ഇത്തവണ വൈ കാറ്റഗറി സുരക്ഷയുള്ള നിരവധി മന്ത്രിമാർക്കും ജാക്കറ്റ് നൽകുന്നുണ്ട്. സഞ്ജയ് നിഷാദ്, നന്ദ് ഗോപാൽ ഗുപ്ത നന്ദി, ഓം പ്രകാശ് രാജ്ഭർ, സ്വതന്ത്ര…

Read More

ന്യൂഡൽഹി : മഹാരാഷ്ട്ര മതസ്വാതന്ത്ര്യ നിയമം നടപ്പിലാക്കുന്നതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ജാമിയത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മൗലാന മഹ്മൂദ് അസദ് മദനി. ഈ നിയമത്തിലെ പല വ്യവസ്ഥകളും പൗരന്മാരുടെ , മതസ്വാതന്ത്ര്യം, സ്വകാര്യത, ഇഷ്ടമുള്ള ജീവിതം നയിക്കാനുള്ള അവകാശം എന്നിവയെ ഇല്ലാതാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ‘ ഇന്ത്യയുടെ ശക്തി അതിന്റെ വൈവിധ്യമാർന്ന മത-സാംസ്കാരിക സ്വത്വങ്ങളിലാണ് . ഭരണഘടന ഓരോ പൗരനും മതസ്വാതന്ത്ര്യം നൽകുന്നു. ഒരാൾക്ക് ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമില്ലെങ്കിൽ, ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരം ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശം അർത്ഥശൂന്യമായിരിക്കും. ഇത്തരം നിയമങ്ങളുടെ മറവിൽ ധാരാളം ആളുകൾ ജയിലിലടയ്ക്കപ്പെടും. ഒരു വ്യക്തിയുടെ മനസ്സാക്ഷിയുടെയും മതപരമായ തിരഞ്ഞെടുപ്പിന്റെയും തീരുമാനത്തിന്റെയും സംരക്ഷകനാകാൻ സംസ്ഥാനത്തിന് ഭരണഘടനാപരമായ അവകാശമില്ല . മതപരിവർത്തനത്തിന് മുമ്പുള്ള നിർബന്ധിത പ്രഖ്യാപനം, പോലീസ് പരിശോധന, ഒരു വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തൽ തുടങ്ങിയ വ്യവസ്ഥകൾ വ്യക്തിസ്വാതന്ത്ര്യത്തിന്മേൽ അനാവശ്യവും അസാധാരണവുമായ ഭാരങ്ങൾ അടിച്ചേൽപ്പിക്കുമെന്നും മൗലാന മദനി പറഞ്ഞു. നിർബന്ധിതമോ വഞ്ചനാപരമോ ആയ മതപരിവർത്തനങ്ങൾ…

Read More

മുംബൈ : വന്ദേമാതരവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി എ.ഐ.എം.ഐ.എം നേതാവ് വാരിസ് പത്താൻ . തൂക്കിലേറ്റപ്പെട്ടാലും വന്ദേമാതരം പാടില്ലെന്നാണ് വാരിസ് പത്താൻ പറയുന്നത്. വന്ദേമാതരത്തെ നമ്മൾ ബഹുമാനിക്കുന്നുണ്ടെങ്കിലും അത് ആരുടെയും മേൽ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും പത്താൻ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ പേര് പരാമർശിക്കാതെ അദ്ദേഹത്തെയും വാരിസ് പത്താൻ ലക്ഷ്യം വച്ചു. ജെൻസെഡിന്റെയും വിദ്യാർത്ഥികളുടെയും പേരിൽ രാഷ്ട്രീയം കളിക്കരുത്. വിദ്യാർത്ഥി പ്രസ്ഥാനത്തിന് ശേഷം സർക്കാരിന് തലകുനിക്കേണ്ടിവന്നു . ഞങ്ങൾ വിദ്യാർത്ഥികളോടൊപ്പമാണ് നിൽക്കുന്നത്. എന്നാൽ ഈ വിഷയം രാഷ്ട്രീയവൽക്കരിക്കരുതെന്നും വാരിസ് പത്താൻ പറഞ്ഞു. എല്ലാവരും മറാത്തി പഠിക്കുന്നത് നല്ലതാണ് , എന്നാൽ അതിന്റെ പേരിൽ ഭീഷണിപ്പെടുത്തുന്നത് ശരിയല്ല. ധൈര്യമുണ്ടെങ്കിൽ ബോളിവുഡ് സിനിമാ താരങ്ങൾക്കും പ്രമുഖ വ്യവസായികൾക്കും മറാത്തി നിർബന്ധമാക്കണമെന്ന് അദ്ദേഹം സർക്കാരിനെ വെല്ലുവിളിച്ചു. ഈദ്-ഇ-മിലാദ് ദിനത്തിൽ മഹാരാഷ്ട്രയിൽ ഒരു ദിവസത്തെ മദ്യനിരോധനം വേണമെന്നും വാരിസ് പത്താൻ ആവശ്യപ്പെട്ടു. രാജ്യത്ത് തുല്യത നിലനിൽക്കുന്നുണ്ടെങ്കിൽ, ഭരണഘടന എല്ലാവർക്കും വേണ്ടിയാണെങ്കിൽ, ഹിന്ദു ഉത്സവങ്ങളിൽ മദ്യവും മാംസവും വിൽക്കുന്നത് നിരോധിച്ചിരിക്കുന്നതുപോലെ,…

Read More

കോഴിക്കോട് : മുഖ്യമന്ത്രി വി ഡി സതീശൻ പൂക്കിയല്ല രാജ്യദ്രോഹിയായ പോക്കിരിയാണെന്ന് ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി. വന്ദേമാതരത്തെ അപമാനിച്ച സോണിയാ ഗാന്ധിയ്ക്കും, സ്വാതന്ത്ര്യദിനത്തിൽ ഗാനം ആലപിക്കാൻ തയ്യാറാവാത്ത മുഖ്യമന്ത്രി വിഡി സതീശനും രാജ്യം മാപ്പ് നൽകില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ആലപിക്കാത്ത രാജ്യത്തെ ഒരേയൊരു മുഖ്യമന്ത്രി വിഡി സതീശനാണ് . ജമാത്തെ ഇസ്ലാമിയുടെ മുഖ്യമന്ത്രിയും, ലീഗിന്റെ അടിമയുമാണ് സതീശൻ.  ആത്മാർത്ഥതയില്ലാത്ത കള്ളച്ചിരിയാണ് സതീശന്റേത്. ദേശീയഗീതത്തെ അപമാനിച്ചതിലൂടെ മൂന്നുവർഷം ജയിലിൽ കിടക്കേണ്ട കുറ്റമാണ് സോണിയാഗാന്ധി ചെയ്തത്. വിദേശിയായ സോണിയയെ ഭാര്യയായും സഹോദരിയായും അമ്മയായും ഒരു വലിയ നേതാവായിപോലും അംഗീകരിച്ച പുണ്യഭൂമിയാണ് ഈ രാജ്യം. ഈ മണ്ണിനെയാണ് സോണിയ നന്ദിയില്ലാതെ അപമാനിച്ചത്. ഈ തിന്മ രാജ്യം പൊറുക്കില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

Read More

ന്യൂഡൽഹി ; ജന്തർ മന്തർ പ്രതിഷേധത്തിനിടെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചുവെന്നാരോപിച്ച്, സാഹിൽ ലോച്ചവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഡൽഹി പോലീസ് വെള്ളിയാഴ്ച അജ്ഞാതരായ വ്യക്തികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വെള്ളിയാഴ്ച പാർലമെന്റ് സ്ട്രീറ്റ് ഡിസിപി ഓഫീസിന് മുന്നിൽ സമരം നടത്തിയിരുന്നു. നേരത്തെ രാഹുൽ ഗാന്ധി പോലീസ് ഉദ്യോഗസ്ഥരെ കണ്ട് വിഷയത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു . ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ ചില ഡൽഹി പോലീസ് ഉദ്യോഗസ്ഥർ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചതായും നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായും അദ്ദേഹം ആരോപിച്ചു. എന്നാൽ സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും, കേസ് രജിസ്റ്റർ ചെയ്യുന്നതിൽ താമസം ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചിരുന്നു. തുടന്നാണ് രാഹുൽ പ്രതിഷേധം ഡിസിപി ഓഫീസിന് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തിയത് . പെല്ലറ്റ് ഗൺ കേസിൽ എഫ്‌ഐആർ ഫയൽ ചെയ്യുന്നത് വരെ പോലീസ് സ്റ്റേഷനിൽ തുടരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു കോൺഗ്രസ് പ്രവർത്തകരും , പ്രിയങ്കാഗാന്ധിയും അദ്ദേഹത്തോടൊപ്പം…

Read More

ന്യൂഡൽഹി : തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ യുഎസ് സന്ദർശനത്തിന് അനുമതി നിഷേധിച്ചതിൽ പ്രതികരിച്ച് വിദേശകാര്യ മന്ത്രാലയം. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് അനുയോജ്യമായ പരിപാടിയല്ലാത്തതിനാലാണ് അനുമതി നിഷേധിച്ചതെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. പതിവ് പത്രസമ്മേളനത്തിനിടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം . മുഖ്യമന്ത്രിമാരുടെയും മറ്റ് വിശിഷ്ടാതിഥികളുടെയും സന്ദർശനങ്ങൾ രാഷ്ട്രീയ അനുമതിക്കായി വിദേശകാര്യ മന്ത്രാലയം അവലോകനം ചെയ്യുമെന്നും ജയ്‌സ്വാൾ പറഞ്ഞു . സന്ദർശനം നടത്തുന്ന ആൾ വഹിക്കുന്ന പദവിയ്ക്കും, സന്ദർശനത്തിന്റെ ലക്ഷ്യത്തിനും അനുയോജ്യമായിരിക്കണം നിർദിഷ്ട പരിപാടികൾ . എന്നാൽ രേവന്ത് റെഡ്ഡിയുടെ വിഷയത്തിൽ അത് അങ്ങനെ ആയിരുന്നില്ല. അതിനാണ് അനുമതി നിഷേധിക്കപ്പെട്ടത്. അതേസമയം രേവന്ത് റെഡ്ഡിയുടെ യുകെ സന്ദർശനത്തിന് അനുമതി നൽകിയിട്ടുണ്ടെന്നും ജയ്സ്വാൾ പറഞ്ഞു. കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചതിന് പിന്നാലെ യുഎസ് സന്ദർശനം രേവന്ത് റെഡ്ഡി റദ്ദാക്കിയിരുന്നു. നിലവിൽ യുകെയിലുള്ള രേവന്ത്, അമേരിക്കൻ സന്ദർശനം ഒഴിവാക്കി ഞായറാഴ്ച ലണ്ടനിൽനിന്ന് ഹൈദരാബാദിലേക്ക് എത്തുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചിട്ടുമുണ്ട്.

Read More