Author: Anu Nair

കൊച്ചി: വിദ്വേഷ പ്രസംഗ കേസിൽ പി.സി. ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ കേരള ഹൈക്കോടതി തള്ളി. ടെലിവിഷൻ ചർച്ചയ്ക്കിടെ മുസ്ലീങ്ങളെ ഭീകരരെന്ന് വിളിച്ചതിന് മുൻ എംഎൽഎയായ ജോർജ്ജിനെതിരെ ഈരാറ്റുപേട്ട പോലീസ് കേസെടുത്തിരുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തിയതിന് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 196(1)(എ) പ്രകാരവും മതവികാരം വ്രണപ്പെടുത്തുന്നതിനായി മനഃപൂർവം പ്രവർത്തിച്ചതിന് 299 പ്രകാരവും പി.സി. ജോർജിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. കൂടാതെ, കേരള പോലീസ് ആക്ടിന്റെ സെക്ഷൻ 120(ഒ) പ്രകാരവും ശല്യമുണ്ടാക്കിയതിനും പൊതു ക്രമം ലംഘിച്ചതിനും അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. കോടതി ഉത്തരവുകൾ അവഗണിച്ചുകൊണ്ട് സമാനമായ 4 കേസുകളിൽ ജാമ്യ വ്യവസ്ഥകൾ ആവർത്തിച്ച് ലംഘിച്ചതിനാൽ ജോർജിന് മുൻകൂർ ജാമ്യം ലഭിക്കാൻ അർഹതയില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചിരുന്നു. നേരത്തെ, തന്റെ വിദ്വേഷ പ്രസംഗ പരാമർശങ്ങൾ മനഃപൂർവമല്ലെന്നും ചൂടേറിയ ടിവി ചർച്ചയ്ക്കിടെ നടത്തിയ നാക്ക് വഴുതിപ്പോയതാണെന്നും പി.സി. ജോർജ് പറഞ്ഞിരുന്നു. മതവികാരം വ്രണപ്പെടുത്താൻ താൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്ന് അദ്ദേഹം വാദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിലെ…

Read More

കൊച്ചി: അദാനി ഗ്രൂപ്പ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിൽ 30,000 കോടി രൂപ നിക്ഷേപിക്കുമെന്ന് അദാനി പോർട്‌സ് ആൻഡ് സെസ് ലിമിറ്റഡ് എംഡി കരൺ അദാനി .വിഴിഞ്ഞം തുറമുഖം ഉൾപ്പെടെ, തിരുവനന്തപുരം വിമാനത്താവളത്തിന്റെ ശേഷി വർദ്ധിപ്പിക്കൽ, ലോജിസ്റ്റിക്സ് ഹബ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.ഇൻവെസ്റ്റ് കേരള ഗ്ലോബൽ ഉച്ചകോടിയുടെ ഉദ്ഘാടന സെഷനിൽ സംസാരിക്കുകയായിരുന്നു കരൺ അദാനി . “കേരളം വികസനത്തിന്റെയും പുരോഗതിയുടെയും ഒരു മാതൃകയായി ഉയർന്നുവരുന്നു, ഈ യാത്രയിൽ ഭാഗമാകാൻ അദാനി ഗ്രൂപ്പിലെ ഞങ്ങൾക്ക് ബഹുമതി തോന്നുന്നു.കേരളത്തിന്റെ ആഗോള വ്യാപാര പാരമ്പര്യം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. പുരാതന തുറമുഖമായ മുസിരിസ്, റോം, ഈജിപ്ത്, ചൈന എന്നിവയെ ബന്ധിപ്പിക്കുന്ന ഒരു സുപ്രധാന കേന്ദ്രമായിരുന്നു, ഇത് കേരളത്തെ സുഗന്ധവ്യഞ്ജനങ്ങളുടെയും സ്വർണ്ണ വ്യാപാരത്തിന്റെയും കേന്ദ്രമാക്കി മാറ്റി. ഇന്ന്, വിഴിഞ്ഞം ഈ സമ്പന്നമായ പാരമ്പര്യം തുടരുന്നു, ഇന്ത്യയെ ആഗോള വാണിജ്യത്തിന്റെ ഹൃദയഭാഗത്ത് നിർത്തുന്നു. ഈ പുതിയ യുഗത്തിലേക്ക് സംഭാവന ചെയ്യുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. വിഴിഞ്ഞം തുറമുഖവുമായുള്ള ഞങ്ങളുടെ യാത്ര 2015…

Read More

മലപ്പുറം: മലപ്പുറം വൈലത്തൂരിൽ മകൻ അമ്മയെ വെട്ടിക്കൊന്നു . ആമിന (62) ആണ് കൊല്ലപ്പെട്ടത് . മരിച്ച ആമിനയുടെ മകൻ മുസിമ്മിലിനെ (35) പോലീസ് അറസ്റ്റ് ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് മുസിമ്മിൽ . ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം . ആമിനയുടെ ഭർത്താവ് രാവിലെ ജോലിയ്ക്ക് പോയി കഴിഞ്ഞ ശേഷമായിരുന്നു മുസിമ്മിൽ അമ്മയെ ആക്രമിച്ചത് .ആദ്യം കൊടുവാൾ ഉപയോഗിച്ച് മുസിമ്മിൽ അമ്മയെ വെട്ടുകയായിരുന്നു. തുടർന്ന് നിലത്തു വീണ ആമിനയുടെ തലയിൽ ഗ്യാസ് സിലിണ്ടർ എടുത്ത് അടിച്ചു. സംഭവസ്ഥലത്ത് വച്ച് തന്നെ ആമിന മരിച്ചു. മുസമ്മലിന് മാനസിക പ്രശ്നങ്ങൾ ഉളളതിനാൽ സമാന സംഭവങ്ങൾ ഇതിന് മുൻപും നടന്നതായാണ് വിവരം. അടുക്കളയിൽ നിന്ന ആമിനയെ പ്രതി പിന്നിൽ വെട്ടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Read More

ലക്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ പ്രയാഗ്‌രാജിലെത്തും. ഉച്ചയ്ക്ക് ഒരു മണിയോടെ പ്രയാഗ് രാജിലെത്തുന്ന യോഗി കേന്ദ്രമന്ത്രിയും ബിജെപി ദേശീയ പ്രസിഡന്റുമായ ജെ പി നദ്ദയെ ത്രിവേണി ഗസ്റ്റ് ഹൗസിൽ സ്വീകരിക്കും . മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഗം ഘട്ട്, ലത് ഹനുമാൻ ക്ഷേത്രം, അക്ഷയവത് എന്നിവിടങ്ങൾ സന്ദർശിക്കും. കേന്ദ്രമന്ത്രിയും ബിജെപി ദേശീയ പ്രസിഡന്റുമായ ജെ പി നദ്ദയുടെ യാത്രയയപ്പിന് ശേഷം അദ്ദേഹം രാത്രി 08:15 ന് പ്രയാഗ്‌രാജിൽ നിന്ന് ലഖ്‌നൗവിലേക്ക് പോകും. അതേസമയം മഹാകുംഭമേളയിൽ തിരക്കേറുകയാണ് . ഇതിനോടകം 57 കോടിയോളം ഭക്തരാണ് കുംഭമേളയിൽ സ്നാനം ചെയ്യാൻ എത്തിയത് .

Read More

ജറുസലേം : ഇസ്രായേൽ നഗരമായ ബാറ്റ് യാമിൽ മൂന്ന് ബസുകളിൽ ബോംബ് സ്ഫോടനം . പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സുരക്ഷാ യോഗം ചേരാനിരിക്കെയാണ് സ്ഫോടനങ്ങൾ നടന്നത് . സംഭവത്തിനു പിന്നിൽ “പലസ്തീൻ തീവ്രവാദ സംഘടനകൾ” ആണെന്ന് പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് ആരോപിച്ചു. ബസുകളിൽ മൂന്ന് ബോംബുകൾ പൊട്ടിത്തെറിച്ചപ്പോൾ രണ്ടെണ്ണം നിർവീര്യമാക്കിയതായി പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി. “കൂടുതൽ സംശയാസ്പദമായ വസ്തുക്കൾ കണ്ടെത്താനായി പോലീസ് ബോംബ് നിർമാർജന യൂണിറ്റുകൾ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. സംശയാസ്പദമായ വസ്തുക്കൾക്കായി ജാഗ്രത പാലിക്കാനും ഞങ്ങൾ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു,” പോലീസ് കുറിപ്പിൽ പറയുന്നു.രാജ്യത്തുടനീളമുള്ള ബസ് ഡ്രൈവർമാരോട് കൂടുതൽ സ്ഫോടകവസ്തുക്കൾ ഉണ്ടോയെന്ന് പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇസ്രായേലി മാധ്യമങ്ങൾ പറഞ്ഞു. സ്ഫോടനങ്ങൾക്ക് ഉപയോഗിച്ച ഉപകരണങ്ങൾ ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ കണ്ടെത്തിയതിന് സമാനമാണെന്ന് മധ്യ ഇസ്രായേലിൽ നിന്നുള്ള പോലീസ് കമാൻഡർ ഹൈം സർഗറോഫ് പറഞ്ഞു.

Read More

അതിരപ്പിള്ളി : മസ്തകത്തിൽ മുറിവേറ്റ നിലയിൽ അതിരപ്പിള്ളിയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു . കഴിഞ്ഞയാഴ്ച്ചയാണ് അതിരപ്പിള്ളീയിൽ നിന്ന് ആനയെ 2 മാസത്തെ ചികിത്സയ്ക്കായി കോടനാട്ടെ അഭയാണ്യത്തിലെത്തിച്ചത് . മസ്തകത്തിലെ മുറിവിലൂടെയാണ് ആന ശ്വസിച്ചിരുന്നതെന്ന് പരിപാലിച്ച ഡോക്ടർ ബിനോയ് സി ബാബു പറഞ്ഞു. മുറിവ് തുമ്പിക്കൈയിലേയ്ക്ക് വ്യാപിച്ചിരുന്നതിനാൽ വെള്ളം കുടിക്കാൻ പോലും ബുദ്ധിമുട്ടായിരുന്നു . മസ്തകത്തിലെ മുറിവിൽ അണുബാധയുമുണ്ടായിരുന്നു. വേദന അസഹ്യമാകുമ്പോൾ മുറിവിൽ ആന സ്വയം ചെളിവാരിപ്പൊരിയാണ് അണുബാധ ഉണ്ടായത്.

Read More

ചെന്നൈ: ചലച്ചിത്ര സംവിധായകൻ എസ് ശങ്കറിന്റെ 10.11 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് . പിഎംഎൽഎ പ്രകാരമാണ് നടപടി . 2010-ൽ രജനീകാന്ത് നായകനായി പുറത്തിറങ്ങിയ എന്തിരന്റെ കഥ ആറൂർ തമിഴ്‌നാടൻ രചിച്ച ‘ജിഗുബ’യിൽ നിന്ന് ശങ്കർ പകർത്തിയതാണെന്ന് ആരോപിച്ച് 1957-ലെ പകർപ്പവകാശ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പകർപ്പവകാശ നിയമത്തിന്റെ അടിസ്ഥാനത്തിൽ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം ആരംഭിച്ച രാജ്യത്തെ അപൂർവ്വം കേസുകളിൽ ഒന്നാണിത് . .2011 മെയ് 19-ന് ചെന്നൈ എഗ്മോറിലെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ എസ് ശങ്കറിനെതിരെ ആറൂർ തമിഴ്‌നാടൻ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചതെന്ന് ഇഡി പറഞ്ഞു എന്തിരന് കഥാ വികസനം, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയുൾപ്പെടെ നൽകിയ സംഭാവനകൾക്ക് ശങ്കർ 11.5 കോടി രൂപ കൈപ്പറ്റിയതായി ഇ.ഡി.യുടെ അന്വേഷണത്തിൽ കണ്ടെത്തി.

Read More

ന്യൂഡൽഹി: രാജ്യത്ത് ആറ് മാസത്തിനുള്ളിൽ സ്ത്രീകളെ ബാധിക്കുന്ന കാൻസറുകളെ പ്രതിരോധിക്കാൻ വാക്‌സിൻ ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി പ്രതാപ്‌റാവു ജാദവ്. 9 മുതൽ 16 വയസ് വരെ പ്രായമുള്ള പെൺകുട്ടികൾക്കും വാക്‌സിൻ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രി അറിയിച്ചു. വാക്‌സിനെ കുറിച്ചുള്ള ഗവേഷണം അവസാന ഘട്ടത്തിലാണെന്നും പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കയാണെന്നും മന്ത്രി വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. “സ്ത്രീകളെ ബാധിക്കുന്ന കാൻസറുകൾക്കുള്ള വാക്‌സിനുകളെക്കുറിച്ചുള്ള ഗവേഷണം ഏതാണ്ട് പൂർത്തിയായി, പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അഞ്ച് മുതൽ ആറ് മാസത്തിനുള്ളിൽ ഇത് ലഭ്യമാക്കും. ഒമ്പത് മുതൽ 16 വയസ് വരെ പ്രായമുള്ള പെൺകുട്ടികൾക്കും കുത്തിവയ്പ്പിന് അർഹതയുണ്ടായിരിക്കും,” മന്ത്രി പറഞ്ഞു. ബ്രെസ്റ്റ് കാൻസർ, വായിലെ അർബുദം, സെർവിക്കൽ അർബുദം തുടങ്ങിയവയ്ക്കുള്ള വാക്‌സിനാണ് ലഭ്യമാക്കുക. കാൻസർ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി കേന്ദ്രസർക്കാർ നേരത്തെ തന്നെ ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിചേർത്തു. രാജ്യത്ത് കാൻസർ കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത് തടയുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഇത്തരമൊരു നടപടി ആരംഭിച്ചത്. 30 വയസിനു മുകളിലുള്ള…

Read More

കൊച്ചി: കോടതി രേഖകളില്‍ കൃത്രിമം കാണിച്ചെന്ന പരാതിയിൽ നടന്‍ ബാലയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. മുൻ ഭാര്യാ അമൃത സുരേഷിന്റെ പരാതിയിലാണ് കേസ് . നേരത്തെ സോഷ്യല്‍ മീഡിയയില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന അമൃതയുടെ പരാതിയില്‍ ബാലയെ അറസ്റ്റ് ചെയ്തിരുന്നു. മകളുമായി ബന്ധപ്പെട്ട് അടക്കം ബാല നടത്തിയ പരാമര്‍ശങ്ങള്‍ അറസ്റ്റിന് കാരണമായിരുന്നു. ബാലയുടെ മാനേജര്‍ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണന്‍ എന്നിവരും കേസിലെ പ്രതികളായിരുന്നു.എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വിവാഹമോചന കരാറിലെ കോംപ്രമൈസ് എഗ്രിമെന്റില്‍ കൃത്രിമം കാണിച്ചെന്നും അമൃതയുടെ ഒപ്പ് വ്യാജമായി ഇട്ടെന്നും പരാതിയുണ്ട്. ‘കരാറിന്റെ അഞ്ചാം പേജ് വ്യാജമായുണ്ടാക്കി, മകളുടെ പേരിലുള്ള ഇന്‍ഷുറന്‍സിലും തിരിമറി കാണിച്ചു, പ്രീമിയം തുക അടയ്ക്കാതെ വഞ്ചിച്ചു, ഇന്‍ഷുറന്‍സ് തുക പിന്‍വലിച്ചു, ബാങ്കില്‍ മകള്‍ക്കായി നിക്ഷേപിച്ചിരുന്ന 15 ലക്ഷം പിന്‍വലിച്ചു, വ്യാജ രേഖയുണ്ടാക്കി ബാല കോടതിയെ തെറ്റിദ്ധരിപ്പിച്ചു’ തുടങ്ങിയ പരാതികളാണ് അമൃത ബാലയ്‌ക്കെതിരെ നല്‍കിയത്.

Read More

മലയാളികളെ ത്രില്ലർ സിനിമയുടെ പുതിയ അനുഭവതലത്തിലേക്ക് കൊണ്ടുപോയ ദൃശ്യം സിനിമയുടെ മൂന്നാം ഭാഗം വരുന്നു. മോഹൻലാൽ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ‘‘ഭൂതകാലം ഒരിക്കലും നിശബ്ദമല്ല’’ എന്ന വാക്കുകളോടെയാണ് സിനിമയുടെ മൂന്നാം ഭാഗമെത്തുന്ന കാര്യം മോഹൻലാൽ പങ്കുവച്ചത്. നേരത്തെ സിനിമയുടെ മൂന്നാം ഭാഗവുമായി ബന്ധപ്പെട്ട് മോഹൻലാൽ ഒരഭിമുഖത്തിൽ പറഞ്ഞത് ചർച്ചയായിരുന്നു: ‘‘ഷൂട്ട് ചെയ്യുന്നതിന് അഞ്ചു വര്‍ഷം മുൻപെ സംവിധായകന്‍റെ കയ്യിലുള്ള തിരക്കഥയായിരുന്നു ദൃശ്യം. ഒരുപാട് പേരോട് തിരക്കഥ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. പക്ഷേ അവര്‍ക്ക് ഈ സിനിമ ബോധ്യപ്പെട്ടില്ല. ആന്‍റണിയാണ് എന്നോട് പറഞ്ഞത് ഇങ്ങനെ ഒരു സബ്ജക്റ്റ് ഉണ്ട് കേള്‍ക്കാമോ എന്ന്. തിരക്കഥ കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അവിശ്വസനീയമായ ഒന്നായിരുന്നു അത്. കുടുംബത്തിന് വേണ്ടി നില്‍ക്കുന്ന ഒരാള്‍ എന്നതായിരുന്നു ആ ചിത്രത്തില്‍ ആളുകള്‍ക്ക് താല്‍പര്യമുണ്ടാക്കിയ ഘടകം. ആറു വര്‍ഷത്തിന് ശേഷം ദൃശ്യം 2 പ്ലാന്‍ ചെയ്യുമ്പോഴാണ് കോവിഡ് വന്നത്. പക്ഷേ അത് മലയാളം ഇന്‍ഡസ്ട്രിക്ക് ഗുണമായി. കാരണം ലോകമെമ്പാടുമുള്ളവര്‍ ചിത്രം കണ്ടു. അടുത്തിടെ ​ഗുജറാത്തില്‍…

Read More