- ലോർഡ് മേയറുടെ അവാർഡുകൾക്കായി നിങ്ങൾക്കും നിർദേശിക്കാം : ഡബ്ലിൻ സിറ്റിയിലെ ജനങ്ങൾക്ക് അവസരം
- ഡീസല്‍ ലിറ്ററിന് വില 2 യൂറോയില്‍ താഴെയെന്ന് പരസ്യം : ഇടിച്ചു കയറി ആളുകൾ , പിന്നീട്…
- ഗാർഡൻ ക്യാബിൻ’ മോഡുലാർ യൂണിറ്റുകളുടെ വാടകയ്ക്ക് നികുതി ഇളവ്
- സർക്കാർ നിക്ഷേപ പദ്ധതി പ്രകാരമുള്ള വരുമാനത്തിന് ക്യാപിറ്റൽ ഗെയ്ൻസ് ടാക്സ് ബാധകമല്ല
- ഐറിഷ് പൗരത്വദാന ചടങ്ങ് ഏപ്രിൽ 14,15 തീയതികളിൽ
- അയര്‍ലൻഡില്‍ ഏറ്റവുമധികം ജനപ്രീതിയുള്ള രാഷ്ട്രീയ പാര്‍ട്ടിയായി ഷിന് ഫെയ്ൻ
- പെസഹാ അപ്പത്തിന്റെ മാധുര്യത്തിലേയ്ക്ക്
- ഭീകരപ്രവർത്തനത്തിന്റെ ഭാഗമായി കൊലപാതകം ചെയ്താൽ മരണം ഉറപ്പ് ;നിയമത്തിന് അംഗീകാരം നൽകി ഇസ്രായേൽ
Author: Anu Nair
പട്ന : ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷൻ സിന്ദൂറിൽ അഭിമാനം . തങ്ങൾക്ക് ജനിച്ച മകൾക്ക് ‘ സിന്ദൂർ ‘ എന്ന് പേരിട്ട് മാതാപിതാക്കൾ . ബീഹാറിലെ സന്തോഷ് മണ്ഡൽ- രാഖി കുമാരി ദമ്പതികൾക്ക് കുഞ്ഞ് പിറന്നത് ഇന്ത്യ പാകിസ്ഥാനിൽ ഓപ്പറേഷൻ സിന്ദൂർ നടത്തിയ ദിവസമാണ് . അതുകൊണ്ട് തന്നെ കുഞ്ഞിന് എന്ത് പേര് നൽകണമെന്ന കാര്യത്തിൽ മാതാപിതാക്കൾക്ക് സംശയമുണ്ടായില്ല. “പാകിസ്ഥാനെതിരായ വിജയവും ഒരേ ദിവസം ഞങ്ങളുടെ മകളുടെ ജനനവും ഞങ്ങളുടെ കുടുംബത്തിന് അഭിമാനകരമായ കാര്യമാണ് “ – സന്തോഷ് മണ്ഡൽ പറഞ്ഞു. വലിയ അഭിമാനകരമായ കാര്യമാണിതെന്ന് ബന്ധുക്കളായ കുന്ദൻ കുമാറും സിമ്പിൾ ദേവിയും പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ നടത്തിയ സൈനികർക്കുള്ള തങ്ങളുടെ ആദരാവാണിതെന്നും സന്തോഷ് മണ്ഡൽ പറഞ്ഞു. ബീഹാറിലെ കതിഹാർ ജില്ലയിലെ ബാൽത്തി മഹേഷ്പൂർ ഗ്രാമവാസികളാണിവർ . ദമ്പതികളുടെ മകൾ ജനിച്ച സ്വകാര്യ നഴ്‌സിംഗ് ഹോമായ കതിഹാർ സേവാ സദന്റെ മാനേജർ പപ്പു കുമാർ, ഓരോ ഇന്ത്യക്കാരനിലും ദേശസ്‌നേഹം എത്രത്തോളം ആഴത്തിൽ…
ശ്രീനഗർ : പത്താൻകോട്ട് വ്യോമതാവളത്തിൽ പാകിസ്ഥാന്റെ ഡ്രോൺ ആക്രമണം . ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലാണ് പാകിസ്ഥാൻ ജമ്മുവിനെ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം രാത്രി ഡ്രോണുകൾ ഉപയോഗിച്ചത് . ജമ്മുവിലെ ചന്നി പ്രദേശത്ത് സ്ഫോടനങ്ങളും വെടിവയ്പ്പുകളും ഉണ്ടായതായും റിപ്പോർട്ടുകളുണ്ട് . തുടർന്ന് നഗരത്തിൽ വൈദ്യുതിയും നിലച്ചു. ജമ്മു കശ്മീരിലെ അഖ്‌നൂർ അടക്കമുള്ള ജില്ലകളിലുടനീളം അപായ സൈറണുകൾ മുഴങ്ങി . മേഖലയിൽ കനത്ത പീരങ്കി വെടിവയ്പ്പ് ആരംഭിച്ചു. പാകിസ്ഥാൻ ആക്രമണത്തിന് ഇന്ത്യൻ സൈന്യം ശക്തമായ മറുപടി നൽകുകയും ചെയ്തു . അതേസമയം ജമ്മു ഭരണകൂടം ജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാനും എൻഡിഎംഎയും സർക്കാരും പുറപ്പെടുവിച്ച നിർദേശങ്ങൾ പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട് . ഉധംപൂർ, ജമ്മു, അഖ്‌നൂർ, പത്താൻകോട്ട് എന്നിവ ലക്ഷ്യമിട്ടാണ് പീരങ്കി, ഡ്രോൺ ആക്രമണങ്ങൾ നടന്നത്.
പാക് തലസ്ഥാനമായ ഇസ്ലാമാബാദിൽ ഇന്ത്യയുടെ പ്രത്യാക്രമണം . ഇസ്ലാമാബാദ്, കറാച്ചി, ബഹാവൽപൂർ എന്നിവയുൾപ്പെടെ പ്രധാന നഗരങ്ങളിൽ അപായ സൈറണുകൾ മുഴങ്ങുന്നു. സൈറണുകളുടെ ശബ്ദം നിവാസികൾക്കിടയിൽ വ്യാപകമായ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. ലാഹോറില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് സൈനിക കേന്ദ്രങ്ങളിലുള്‍പ്പെടെ ആക്രമണം നടത്തിയെന്നാണ് വിവരം. ലാഹോറിന് പുറമെ സിയാല്‍കോട്ടിലും ഇന്ത്യയുടെ ആക്രമണം ഉണ്ടായെന്നാണ് വിവരം. ഇതിന് പുറമെ പാകിസ്താന്റെ അവാക്‌സ് വിമാനവും വെടിവെച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.കടല്‍ മാര്‍ഗ്ഗവും പാകിസ്ഥാന്് മറുപടി നല്‍കാന്‍ നീക്കമുണ്ട്. നാവിക സേന യുദ്ധക്കപ്പലുകള്‍ തയാറെടുത്തു. പാകിസ്താന്റെ മൂന്ന് പോര്‍ വിമാനങ്ങളും തകര്‍ത്തു. അതേസമയം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രിയെ കാണുന്നു. നിലവിലെ സാഹചര്യം വിശദീകരിക്കാനാണ് കൂടിക്കാഴ്ച. പഞ്ചാബ് , ഹരിയാന , രാജസ്ഥാന്‍ എന്നിവടങ്ങളില്‍ അതീവ ജാഗ്രത
കാണ്ഡഹാർ വിമാനറാഞ്ചലിന്റെ മുഖ്യസൂത്രധാരൻ റൗഫ് അസ്ഹർ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടു. ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്‍റെ സഹോദരനാണ് അബ്ദുൽ റൗഫ് അസ്ഹർ. മിസൈൽ ആക്രമണത്തിലാണ് റൗഫ് അസ്ഹറിന് പരിക്കേറ്റത്. ആക്രമണത്തിൽ പരിക്കേറ്റ ഇയാൾ പാകിസ്താനിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മസൂദ് അസ്ഹർ സ്ഥാപിച്ച ഭീകര സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദിന്റെ പരമോന്നത കമാൻഡറായിരുന്നു റൗഫ് . ജമ്മു കശ്മീരിലെ ഭീകര പ്രവർത്തനങ്ങളിൽ പങ്കുള്ളതിനാൽ ഇന്ത്യ തേടുന്ന ഭീകരരിൽ ഒരാളായിരുന്നു റൗഫ് .പാകിസ്ഥാനിലെ ബഹവൽപൂരിലെ ജെയ്ഷ്-ഇ-മൊഹമ്മദിന്റെ ആസ്ഥാനത്ത് ഇന്ത്യ നടത്തിയ ആക്രമണത്തിൽ മസൂദ് അസ്ഹറിന്റെ 10 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു 1999 ൽ ഇന്ത്യൻ എയർലൈൻസ് വിമാനം ഐസി-814 ഹൈജാക്ക് ചെയ്തതിന്റെ സൂത്രധാരൻ റൗഫ് അസ്ഹറായിരുന്നു. വെറും 24 വയസ്സുള്ളപ്പോഴായിരുന്നു ഇത് . ഒടുവിൽ ഇത് മൂത്ത സഹോദരനും ജെയ്ഷ്-ഇ.എം സ്ഥാപകനുമായ മൗലാന മസൂദ് അസ്ഹറിനെ മോചിപ്പിക്കുന്നതിലേക്ക് നയിച്ചു. അതിനുശേഷം, 2001 ൽ ജമ്മു കശ്മീർ നിയമസഭയിലും ഇന്ത്യൻ പാർലമെന്റിലും നടന്ന ആക്രമണം, 2016…
ഇസ്ലാമാബാദ് : ലഹോറിനു പിന്നാലെ കറാച്ചിയിലും സ്ഫോടനം . 12 ഹെറോൺ ഡ്രോണുകൾ ആക്രമണം നടത്തിയെന്നും, ഒമ്പത് നഗരങ്ങളിൽ ഉച്ചത്തിലുള്ള സ്ഫോടനങ്ങൾ ഉണ്ടായതായും ഇന്ത്യയാണിതിനു പിന്നിലെന്നും പാകിസ്ഥാൻ സൈന്യം അവകാശപ്പെട്ടു. ലാഹോർ, റാവൽപിണ്ടി, ഗുജ്‌റൻവാല, ചക്‌വാൾ, അറ്റോക്ക്, ബഹവൽപൂർ, മിയാൻവാലി, ചോർ, കറാച്ചി എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടന്നതെന്ന് പാകിസ്ഥാൻ ഡിജി ഐഎസ്‌പിആർ ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് പറഞ്ഞു. ഡ്രോണുകൾ വെടിവച്ച് വീഴ്ത്തിയെന്നാണ് പാക് സൈന്യം പറയുന്നത് . ഇതുവരെ ഒമ്പത് സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നേരത്തെ, കറാച്ചിയിലെ ഷറാഫി ഗോത്ത് പ്രദേശത്ത് ഒരു സ്ഫോടനം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നുവെന്ന് എസ്‌എസ്‌പി മാലിർ സ്ഥിരീകരിച്ചു . . കറാച്ചിയിൽ തുടർച്ചയായ സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, നിലവിൽ പോലീസ് സംഘങ്ങൾ സ്ഥലത്തുണ്ട്. എന്നാൽ ഇന്ത്യാ വിരുദ്ധ നയം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പാകിസ്ഥാൻ സൈന്യം നടത്തിയ ഒരു “തെറ്റായ ഫ്ലാഗ്” ഓപ്പറേഷനാണിതെന്ന് പ്രതിരോധ വിദഗ്ധർ പറയുന്നു.
ന്യൂഡൽഹി: പാകിസ്ഥാനിലെ ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന് പിന്നാലെ രാജ്യം അതീവ ജാഗ്രതയിൽ . സുരക്ഷാ കാരണങ്ങളാൽ രാജ്യത്തെ 27 വിമാനത്താവളങ്ങൾ അടച്ചു. ജമ്മു കശ്മീരിലേതുൾപ്പെടെയുള്ള വിമാനത്താവളങ്ങൾ മെയ് 10 ശനിയാഴ്ച പുലർച്ചെ 5.29 വരെ അടച്ചിട്ടതായി റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യൻ വിമാനക്കമ്പനികൾ ഇതുവരെ 430 വിമാനങ്ങൾ റദ്ദാക്കിയതായും റിപ്പോർട്ടുണ്ട്. ശ്രീനഗർ, ജമ്മു, ലേ, ചണ്ഡീഗഢ്, അമൃത്സർ, ലുധിയാന, പട്യാല, ബതിന്ദ, ഹൽവാര, പത്താൻകോട്ട്, ഭുന്തർ, ഷിംല, ഗഗ്ഗൽ, ധർമ്മശാല, കിഷൻഗഡ്, ജയ്സാൽമീർ, ജോധ്പൂർ, ബിക്കാനീർ, മുണ്ട, ജാംനഗർ, രാജ്കോട്ട്, പോർബന്ദർ, കാണ്ട്ല, കെശോദ്, ഭുജ്, ഗ്വാളിയോർ, ഹിൻഡൺ എന്നീ വിമാനത്താവളങ്ങളാണ് അടച്ചിട്ടത്. ഇന്നലെ ഏകദേശം 250 വിമാനങ്ങൾ റദ്ദാക്കി. അമൃത്സറിലേക്കുള്ള രണ്ട് അന്താരാഷ്ട്ര വിമാനങ്ങൾ ഡൽഹിയിലേക്ക് തിരിച്ചുവിട്ടതായി എയർ ഇന്ത്യ അറിയിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ജമ്മു കശ്മീർ മേഖലയിലെ പത്ത് വിമാനത്താവളങ്ങൾ അടച്ചു. മേഖലയിലേക്കുള്ള എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് വിമാനങ്ങൾ പൂർണ്ണമായും റദ്ദാക്കി. പാകിസ്ഥാനിൽ…
ന്യൂഡൽഹി ; ഇന്ത്യക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത് ഭീകരസംഘടനയായ അൽ–ഖായിദ. സംഘടനയുടെ ഇന്ത്യൻ ഉപഭൂഖണ്ഡ വിഭാഗമായ അൽ-ഖായിദ ഇൻ ദി ഇന്ത്യൻ സബ്കോണ്ടിനെന്റ് (എക്യുഐഎസ്) ആണ് ജിഹാദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഓപറേഷൻ സിന്ദൂറിനെ അപലപിച്ചു കൊണ്ടുള്ള പ്രസ്താവനയാണ് സംഘടന പുറത്തുവിട്ടിരിക്കുന്നത്. അസ്-സഹാബ് മീഡിയയിലൂടെയാണ് ഈ പ്രസ്താവന വന്നത്. “2025 മെയ് 6 ന് രാത്രിയിൽ, ഇന്ത്യയുടെ ‘കാവി സർക്കാർ’ പാകിസ്ഥാനിലെ ആറ് സ്ഥലങ്ങൾ ആക്രമിച്ചു. പള്ളികളും ജനവാസ കേന്ദ്രങ്ങളുമാണ് പ്രത്യേകിച്ച് ലക്ഷ്യമിട്ടത്. ഇതിൽ നിരവധി മുസ്ലീങ്ങൾ രക്തസാക്ഷികളാകുകയും പരിക്കേൽക്കുകയും ചെയ്തു. നമ്മൾ അല്ലാഹുവിന്റേതാണ്, അവനിലേക്ക് മടങ്ങും. അല്ലാഹു രക്തസാക്ഷികൾക്ക് സ്വർഗത്തിൽ ഉന്നത സ്ഥാനം നൽകട്ടെ, പരിക്കേറ്റവരെ ഉടൻ സുഖപ്പെടുത്തട്ടെ, ആമേൻ. ഈ ആക്രമണം കാവി സർക്കാരിന്റെ കുറ്റകൃത്യങ്ങളുടെ പട്ടികയിലെ മറ്റൊരു കറുത്ത അധ്യായമാണ് “ഇസ്ലാമിനും മുസ്ലീങ്ങൾക്കും എതിരായ ഇന്ത്യയുടെ യുദ്ധം പുതിയതല്ല, വർഷങ്ങളായി അത് തുടരുകയാണ്. ഇന്ത്യയിലെയും കശ്മീരിലെയും മുസ്ലീങ്ങൾ വളരെയധികം അടിച്ചമർത്തലുകൾ അനുഭവിച്ചിട്ടുണ്ട്. സൈനിക, രാഷ്ട്രീയ, സാംസ്കാരിക, മാധ്യമ മാർഗങ്ങളിലൂടെ…
ഇസ്ലാമാബാദ് : പാകിസ്ഥാനിലെ ലാഹോറിൽ വൻ സ്ഫോടനങ്ങൾ .ഇന്ത്യ പാകിസ്ഥാനിലെ ഭീകര ക്യാമ്പുകൾ ആക്രമിച്ചതിന്റെ തൊട്ടുപിന്നാലെയാണ് സ്ഫോടനങ്ങൾ. പരിഭ്രാന്തരായ ആളുകൾ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടിയെന്ന് റോയിട്ടേഴ്‌സും പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. വാൾട്ടൺ വിമാനത്താവളത്തിന് സമീപമുള്ള ലാഹോറിലെ ഗോപാൽ നഗർ, നസീറാബാദ് പ്രദേശങ്ങളിൽ സ്ഫോടനശബ്ദങ്ങൾ കേട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആളുകൾ പരിഭ്രാന്തരായി വീടുകളിൽ നിന്ന് പുറത്തേക്ക് ഓടുന്നതും പ്രദേശത്തെ പുകമേഘങ്ങൾ മൂടുന്നതും പുറത്ത് വന്ന ദൃശ്യങ്ങളിൽ കാണാം. ലാഹോറിന്റെ ആഡംബര കേന്ദ്ര ബിസിനസ് ജില്ലയ്ക്കും ലാഹോർ ആർമി കന്റോൺമെന്റിനും സമീപമാണ് ഈ പ്രദേശം. സിയാൽകോട്ട്, കറാച്ചി, ലാഹോർ വിമാനത്താവളങ്ങളിലെ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നു.ഡ്രോണ്‍ ആക്രമണമാണെന്നും ഡ്രോണ്‍ വെടിവച്ചിട്ടെന്നും പാക് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ഇതുവരെ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് പിന്തുണയുമായി മലയാളത്തിലെയും, തമിഴിലെയും, ബോളിവുഡിലെയും താരങ്ങൾ രംഗത്തെത്തിയിരുന്നു. എന്നാൽ ‘ഓപ്പറേഷൻ സിന്ദൂറിനെ ‘ പുച്ഛിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്തത് മലയാള നടി ആമിന നിജാമാണ് . ഇപ്പോൾ ശക്തമായ വിമർശനമാണ് താരം നേരിടുന്നത്. ഇന്ത്യ നടത്തിയ ആക്രമണത്തിന് മണിക്കൂറുകൾക്ക് ശേഷം, പാകിസ്ഥാനിൽ ഒരു കുട്ടിയുൾപ്പെടെ പാവപ്പെട്ട സാധാരണക്കാരെ ഇന്ത്യ കൊലപ്പെടുത്തിയെന്നും, ക്രൂരതയാണെന്നും കാണിച്ചായിരുന്നു ആമിന പാകിസ്ഥാൻ സ്ത്രീയുടെ പോസ്റ്റ് പങ്കിട്ടത് . ആക്രമണങ്ങൾ തീവ്രവാദ ക്യാമ്പുകളെ മാത്രമേ ലക്ഷ്യമിട്ടുള്ളൂ എന്നതിന് സർക്കാരിന്റെ വ്യക്തമായ തെളിവുകൾ ഉണ്ടായിരുന്നിട്ടും ഇത് സംഭവിച്ചുവെന്നായിരുന്നു വിമർശനം . മണിക്കൂറുകൾക്ക് ശേഷം, പോസ്റ്റ് വ്യാജമാണെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്ന് ആമിന പോസ്റ്റ് പിൻവലിച്ചു. എന്നാൽ അതിനിടെ തന്നെ നടിയുടെ കമന്റ് ബോക്സ് വിമർശനങ്ങൾ കൊണ്ട് നിറഞ്ഞു. നടി പിന്നീട് ഇൻസ്റ്റാഗ്രാമിൽ തന്റെ അഭിപ്രായം വ്യക്തമാക്കി പുതിയ പോസ്റ്റും പങ്ക് വച്ചു. “അതെ, നിരവധി ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരം ലഭിക്കാത്തപ്പോഴും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ഏറ്റവും മോശമായിരിക്കുമ്പോഴും…
ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ വിജയമായതിനു പിന്നാലെ വ്യാജ പ്രചാരണങ്ങളുമായി പാകിസ്ഥാൻ . ഇന്ത്യൻ സൈന്യം വെള്ളക്കൊടി ഉയർത്തി, റാഫേൽ വിമാനം തങ്ങൾ വെടിവച്ചിട്ടു എന്നിങ്ങനെയൊക്കെയായിരുന്നു പാക് സൈനികരടക്കം പ്രചരിപ്പിച്ചത് . വ്യാജ വാർത്തകളെ തള്ളിക്കളഞ്ഞ കേന്ദ്ര സർക്കാർ ഇതിനെ പാകിസ്ഥാന്റെ നിരാശാജനകമായ ശ്രമമാണെന്ന് വിശേഷിപ്പിച്ചു. ബഹാവൽപൂരിന് സമീപം പാകിസ്ഥാൻ സൈന്യം ഇന്ത്യൻ റാഫേൽ വിമാനം വെടിവച്ചിട്ടുവെന്ന രീതിയിൽ പ്രചരിപ്പിച്ചത് 2021-ൽ പഞ്ചാബിലെ മോഗയിൽ നടന്ന മിഗ്-21 വിമാനാപകടത്തിന്റേതാണ് എന്ന് പിഐബി ഫാക്ട് ചെക്ക് സ്ഥിരീകരിച്ചു. ഇതിന് നിലവിലെ സംഭവങ്ങളുമായി യാതൊരു ബന്ധവുമില്ല. ചോറ പോസ്റ്റിൽ വെള്ളക്കൊടി ഉയർത്തി ഇന്ത്യൻ സൈന്യം കീഴടങ്ങി എന്ന വ്യാജ അവകാശവാദം പാക് മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നു . വ്യാജവും കെട്ടിച്ചമച്ചതുമായ ഈ വിവരണത്തെ പാകിസ്ഥാൻ മന്ത്രി അട്ട ഉല്ലാ തരാർ പിന്തുണയ്ക്കുക മാത്രമല്ല, യാതൊരു തെളിവുമില്ലാതെ ഈ അവകാശവാദം പരസ്യമായി സ്ഥിരീകരിക്കുകയും ചെയ്തു. പാകിസ്ഥാൻ വ്യോമസേന ശ്രീനഗർ വ്യോമതാവളം ലക്ഷ്യമിട്ടുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോയും പ്രചരിച്ചിരുന്നു. എന്നാൽ…
Subscribe to Updates
Get the latest creative news from FooBar about art, design and business.
