- ലോർഡ് മേയറുടെ അവാർഡുകൾക്കായി നിങ്ങൾക്കും നിർദേശിക്കാം : ഡബ്ലിൻ സിറ്റിയിലെ ജനങ്ങൾക്ക് അവസരം
- ഡീസല് ലിറ്ററിന് വില 2 യൂറോയില് താഴെയെന്ന് പരസ്യം : ഇടിച്ചു കയറി ആളുകൾ , പിന്നീട്…
- ഗാർഡൻ ക്യാബിൻ’ മോഡുലാർ യൂണിറ്റുകളുടെ വാടകയ്ക്ക് നികുതി ഇളവ്
- സർക്കാർ നിക്ഷേപ പദ്ധതി പ്രകാരമുള്ള വരുമാനത്തിന് ക്യാപിറ്റൽ ഗെയ്ൻസ് ടാക്സ് ബാധകമല്ല
- ഐറിഷ് പൗരത്വദാന ചടങ്ങ് ഏപ്രിൽ 14,15 തീയതികളിൽ
- അയര്ലൻഡില് ഏറ്റവുമധികം ജനപ്രീതിയുള്ള രാഷ്ട്രീയ പാര്ട്ടിയായി ഷിന് ഫെയ്ൻ
- പെസഹാ അപ്പത്തിന്റെ മാധുര്യത്തിലേയ്ക്ക്
- ഭീകരപ്രവർത്തനത്തിന്റെ ഭാഗമായി കൊലപാതകം ചെയ്താൽ മരണം ഉറപ്പ് ;നിയമത്തിന് അംഗീകാരം നൽകി ഇസ്രായേൽ
Author: Anu Nair
തിരുവനന്തപുരം: കുട്ടികൾക്കും രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കുമായി സാർവത്രിക പ്രീ-എക്‌സ്‌പോഷർ റാബിസ് വാക്‌സിനേഷൻ പരിപാടി ആരംഭിക്കണമെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ . സംസ്ഥാനവ്യാപകമായി പൂർണ്ണമായി റാബിസ് വാക്‌സിനേഷൻ ഉടനടി സാധ്യമല്ലെങ്കിൽ, ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ പദ്ധതി ആരംഭിച്ച് ക്രമേണ വിപുലീകരിക്കണമെന്നും അസോസിയേഷൻ നിർദ്ദേശിച്ചു. എല്ലാ കുട്ടികൾക്കും, പ്രത്യേകിച്ച് ഉയർന്ന അപകടസാധ്യതയുള്ളതോ മെഡിക്കൽ സേവനങ്ങൾ കുറഞ്ഞതോ ആയ പ്രദേശങ്ങളിൽ വാക്‌സിനേഷൻ തുടങ്ങി, ഡോക്ടർമാർ, മൃഗഡോക്ടർമാർ, മൃഗസംരക്ഷണ ഉദ്യോഗസ്ഥർ, ശുചിത്വ ജീവനക്കാർ തുടങ്ങിയ ഉയർന്ന അപകടസാധ്യതയുള്ള തൊഴിലാളികളെ ക്രമേണ ഉൾപ്പെടുത്തി ഘട്ടം ഘട്ടമായി വ്യാപിപ്പിക്കാൻ ആസൂത്രണം ചെയ്യുന്നതിനായി ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാനും കെജിഎംഒഎ നിർദ്ദേശിച്ചു. വാക്‌സിനേഷൻ നൽകിയിട്ടും പത്ത് വയസിൽ താഴെ പ്രായമുള്ള രണ്ട് കുട്ടികളാണ് അടുത്തിടെ പേവിഷബാധയേറ്റ് മരിച്ചത് . ലോകമെമ്പാടുമായി ഏകദേശം 59,000 പേർ ഈ രോഗം മൂലം മരിക്കുന്നു, ഇതിൽ 18,000 മുതൽ 20,000 വരെ മരണങ്ങൾ ഇന്ത്യയിലാണ്. ഇരകളിൽ ഏകദേശം 40 ശതമാനവും കുട്ടികളാണ്, കേരളത്തിൽ,…
ഇസ്ലാമാബാദ് : ഇന്ത്യയ്ക്ക് അഭിമാനമായ ഓപ്പറേഷൻ സിന്ദൂറിനെ വില കുറച്ച് കാണിക്കാനുള്ള ശ്രമവുമായി കോൺഗ്രസ് നേതാവ് റാഷിദ് ആൽവി . വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ വളരെ കൃത്യതയോടെ ‘ഓപ്പറേഷൻ സിന്ദൂർ’ നടപ്പിലാക്കിയ ഇന്ത്യൻ സായുധ സേനയെക്കുറിച്ച് ലോകം പോലും അഭിമാനിക്കുമ്പോഴാണ് , റാഷിദ് ആൽവിയുടെ പ്രസ്താവന. ഓപ്പറേഷൻ സിന്ദൂർ ഏറ്റവും കുറഞ്ഞ നടപടിയാണെന്നും, സർക്കാർ ആവശ്യപ്പെട്ടത് സായുധ സേന ചെയ്തുവെന്നുമാണ് ആൽവി പറഞ്ഞത് . പാകിസ്ഥാൻ, പാക് അധീന ജമ്മു & കാശ്മീർ എന്നിവിടങ്ങളിലെ ഭീകര വിക്ഷേപണ പാഡുകൾ നശിപ്പിച്ച ഓപ്പറേഷന്റെ വൻ വിജയത്തെ നിസ്സാരവൽക്കരിക്കാനായിരുന്നു ആൽവിയുടെ ശ്രമം . കൂടാതെ, ഓപ്പറേഷൻ സിന്ദൂരിന് ശേഷം എല്ലാ തീവ്രവാദികളും കൊല്ലപ്പെട്ടിട്ടുണ്ടോ എന്നും ഈ ഓപ്പറേഷനുശേഷം മറ്റൊരു പഹൽഗാം ഉണ്ടാകില്ലെന്ന് എന്തെങ്കിലും ഉറപ്പുണ്ടോ എന്നും റാഷിദ് ആൽവി ചോദിച്ചു.
പാകിസ്ഥാൻ, പാക് അധീന കാശ്മീർ (PoK) എന്നിവിടങ്ങളിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണത്തെ “ഖേദകരം” എന്ന് വിശേഷിപ്പിച്ച് ചൈന . ഇന്ത്യയും, പാകിസ്ഥാനും സംയമനം പാലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. “ഇന്ന് പുലർച്ചെയുള്ള ഇന്ത്യയുടെ സൈനിക നടപടി ഖേദകരമാണെന്ന് ചൈന അറിയിക്കുന്നു. നിലവിലുള്ള സാഹചര്യത്തിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്. ഇന്ത്യയും പാകിസ്ഥാനും അയൽക്കാരാണ്,” ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. “അവരും ചൈനയുടെ അയൽക്കാരാണ്. എല്ലാത്തരം ഭീകരതയെയും ചൈന എതിർക്കുന്നു. സമാധാനത്തിന്റെയും സ്ഥിരതയുടെയും താൽപ്പര്യങ്ങൾക്കായി പ്രവർത്തിക്കാനും, ശാന്തത പാലിക്കാനും, സംയമനം പാലിക്കാനും, സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുന്ന നടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും ഞങ്ങൾ ഇരു കക്ഷികളോടും അഭ്യർത്ഥിക്കുന്നു,” പ്രസ്താവനയിൽ പറയുന്നു. ഈ ആഴ്ച ആദ്യം പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി പാകിസ്ഥാനിലെ ചൈനീസ് അംബാസഡർ ജിയാങ് സൈദോങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
തിരിച്ചടിയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായി ഓപ്പറേഷൻ സിന്ദൂർ . ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂറിന്റെ അർത്ഥം എന്താണെന്ന് ഗൂഗ്ഗിളിൽ തിരയുകയാണ് പാകിസ്ഥാൻ പൗരന്മാർ . പഹൽഗാം ഭീകരാക്രമണത്തിൽ 26 സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെട്ട് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ്, പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ (പിഒകെ) ഭീകര ക്യാമ്പുകൾക്കെതിരെ ഇന്ത്യ ആക്രമണം നടത്തിയത് . നിയന്ത്രണ രേഖയ്ക്ക് (എൽഒസി) അപ്പുറത്ത് നിന്ന് പ്രവർത്തിക്കുന്ന ഭീകര ഗ്രൂപ്പുകൾ ഉപയോഗിച്ചിരുന്ന ലോഞ്ച്പാഡുകളും ക്യാമ്പുകളും പൊളിക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. 26 പേരുടെ സിന്ദൂരം മായ്ച്ച മതഭീകർക്ക് തിരിച്ചടി നൽകാനുള്ള ഓപ്പറേഷന് സിന്ദൂർ എന്ന് പേര് നൽകിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് .വിവാഹിതരായ ഹിന്ദു സ്ത്രീകൾ നെറ്റിയിൽ അണിയുന്നതാണ് സിന്ദൂരം. ഏപ്രിൽ 22-ന് പഹൽഗാമിലെ ബൈസരൻ താഴ്‌വരയിൽ വിനോദസഞ്ചാരികളുൾപ്പെടെ 26 നിരപരാധികളെയാണ് തീവ്രവാദികൾ വെടിവച്ചുകൊന്നത്. പുരുഷൻമാരെയാണ് ഭീകരർ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയത്. ഇതിലൂടെ നിരവധി സ്ത്രീകൾക്കാണ് അവരുടെ ഭർത്താക്കൻമാരെ നഷ്ടമായത്. ഭർത്താവിന്റെ മൃതദേഹത്തിനരികെ കരഞ്ഞുതളർന്നിരുന്ന ഹിമാൻഷിയുടെ ചിത്രവും…
ന്യൂഡൽഹി : ഒന്നും അവസാനിച്ചിട്ടില്ല , പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി, ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ മുൻ കരസേനാ മേധാവി മനോജ് നരവാനെ പറഞ്ഞ വാക്കുകളാണിത് . പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര സംഘടനകളായ ലഷ്കർ-ഇ-തൊയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ എന്നിവയുടെ താവളങ്ങളാണ് മിസൈൽ ആക്രമണങ്ങളിലൂടെ ഇന്ത്യ തകർത്തത് . ഇത്രയേറെ മുൻ കരുതലുകൾ പാകിസ്ഥാൻ എടുത്തിട്ടും ഇത്രത്തോളം നാശനഷ്ടം വന്നിട്ടുണ്ടെങ്കിൽ അപ്രതീക്ഷിതമായി ഇന്ത്യ ഒരു ആക്രമണത്തിന് തുനിഞ്ഞിറങ്ങിയാൽ എന്താകും സംഭവിക്കുക എന്നും നരവാനെ ചോദിക്കുന്നു. ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് സംഘർഷം രൂക്ഷമാക്കാൻ പാകിസ്ഥാൻ തീരുമാനിച്ചാൽ ഇത്തരം കൂടുതൽ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്നും മുൻ സൈനിക മേധാവി സൂചിപ്പിച്ചു.പഹൽഗാം ഭീകരാക്രമണത്തിനുള്ള കൃത്യവും സംയമനം പാലിച്ചതുമായ പ്രതികരണമായിട്ടാണ് പ്രതിരോധ മന്ത്രാലയം ഓപ്പറേഷൻ സിന്ദൂരിനെ വിശേഷിപ്പിച്ചത്.
ന്യൂഡൽഹി : പാകിസ്ഥാനിലെയും പാകിസ്ഥാൻ അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകൾ ആക്രമിച്ച ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് പിന്തുണയുമായി . ഒരു നേപ്പാളി പൗരൻ ഉൾപ്പെടെ 26 വിനോദസഞ്ചാരികളുടെ മരണത്തിന് കാരണമായ പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യയുടെ ശക്തമായ മറുപടിയാണിത്. ഇന്ത്യയുടെ ആക്രമണത്തിന് മണിക്കൂറുകൾക്ക് ശേഷം, ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ, ഇന്ത്യ സ്വയം പ്രതിരോധത്തിനാണ് പ്രതികരിച്ചതെന്നും നിരപരാധികളായ സാധാരണക്കാരെ കൊന്നതിന് തീവ്രവാദികളെ വെറുതെ വിടരുതെന്നും വ്യക്തമാക്കി. “ഇസ്രായേൽ ഇന്ത്യയുടെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തെ പിന്തുണയ്ക്കുന്നു. നിരപരാധികൾക്കെതിരായ അവരുടെ ഹീനമായ കുറ്റകൃത്യങ്ങളിൽ നിന്ന് ഒളിക്കാൻ ഒരിടവുമില്ലെന്ന് തീവ്രവാദികൾ അറിയണം. #OperationSindoor,” അദ്ദേഹം X-ൽ കുറിച്ചു.
ഇന്ത്യ ആക്രമണം നിർത്തണം , ഞങ്ങൾ ഒരു നടപടിയും സ്വീകരിക്കില്ല ; പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്
ന്യൂഡൽഹി : ഇന്ത്യ ആക്രമണം നിർത്തിയാൽ തങ്ങളും ഒരു നടപടിയും സ്വീകരിക്കില്ലെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് . അതേസമയം പാകിസ്ഥാൻ മൂന്ന് ഇന്ത്യൻ സൈനികരെ യുദ്ധത്തടവുകാരായി പിടികൂടിയതായി നേരത്തെ നടത്തിയ പ്രസ്താവന ആസിഫ് പിൻവലിച്ചു. ഇന്ത്യൻ സൈനികരിൽ ആരെയും പിടികൂടുകയോ തടവുകാരായി കൊണ്ടുപോകുകയോ ചെയ്തിട്ടില്ലെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകളിൽ ഓപ്പറേഷൻ സിന്ദൂർ എന്ന രഹസ്യനാമത്തിൽ കൃത്യമായ ആക്രമണങ്ങൾ നടത്തിയതിന് പിന്നാലെയാണ് ആസിഫിന്റെ പ്രതികരണം . അതേസമയം രാജ്യത്ത് പലയിടങ്ങളിലുമുള്ള മദ്രസകളടക്കം പാകിസ്ഥാൻ അടച്ചു പൂട്ടിക്കഴിഞ്ഞു .
പാകിസ്ഥാൻ മണ്ണിൽ നിന്ന് ഇന്ത്യയ്‌ക്കെതിരെ ഗൂഢാലോചന നടത്തിയ ഭീകരരുടെ ലോഞ്ച് പാഡുകൾ ഇന്ത്യൻ സൈന്യം തകർത്തു. ഓപ്പറേഷൻ സിന്ദൂരിന്റെ കീഴിൽ, ഇന്ത്യ പാകിസ്ഥാനിലെ ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കർ-ഇ-തൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ എന്നീ സംഘടനകളിലെ 900 ഓളം ഭീകരത്താവളങ്ങളെയാണ് ലക്ഷ്യമിട്ടത്. ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 വിനോദസഞ്ചാരികൾ ക്രൂരമായി കൊല്ലപ്പെട്ടതിൽ ഇന്ത്യ മുഴുവൻ രോഷാകുലരായിരുന്നു. ആക്രമണത്തിൽ ഉൾപ്പെട്ട തീവ്രവാദികളെയും അവരെ പിന്തുണയ്ക്കുന്നവരെയും ഭൂമിയുടെ അവസാന കോണിൽ നിന്ന് പിഴുതെറിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബീഹാറിന്റെ മണ്ണിൽ നിന്ന് പ്രഖ്യാപിച്ചിരുന്നു. പഹൽഗാം ആക്രമണത്തിന് കൃത്യം 15 ദിവസത്തിന് ശേഷം, പാകിസ്ഥാൻ, പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ (പിഒകെ) ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചു. ആക്രമണത്തെക്കുറിച്ച് ഇന്ത്യ പറഞ്ഞത്, ഓപ്പറേഷൻ ‘കേന്ദ്രീകൃതവും കൃത്യവുമായിരുന്നു’ എന്നാണ് . കൃത്യമായ ഈ ആക്രമണങ്ങൾക്ക് ശേഷം, ഇന്ത്യ ലോകത്തിലെ പല രാജ്യങ്ങളെയും ബന്ധപ്പെടുകയും പാകിസ്ഥാനെതിരായ ഭീകരവിരുദ്ധ നടപടികളെക്കുറിച്ച് അവരുടെ മുതിർന്ന ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. ദേശീയ സുരക്ഷാ…
ന്യൂദൽഹി : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ . ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയെ പിന്തുണയ്ക്കുമെന്നും പുടിൻ ആവർത്തിച്ചു. പഹൽഗാം ഭീകരാക്രമണത്തെ അദ്ദേഹം അപലപിക്കുകയും ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം അറിയിക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നിലുള്ളവരെയും അവരെ പിന്തുണയ്ക്കുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് റഷ്യൻ പ്രസിഡന്റ് സംഭാഷണത്തിനിടെ ഊന്നിപ്പറഞ്ഞതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ട്വിറ്ററിൽ കുറിച്ചു. ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ഏകദേശം രണ്ടാഴ്ച കഴിഞ്ഞാണ് പുടിൻ ഇന്ത്യയെ പിന്തുണച്ച് വീണ്ടും രംഗത്തെത്തുന്നത് . ഈ വർഷം അവസാനം ഇന്ത്യയിൽ നടക്കുന്ന വാർഷിക ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി മോദി പുടിനെ ക്ഷണിച്ചു. പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് എസ് ജയശങ്കറുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇരു രാജ്യങ്ങളോടും സംയമനം പാലിക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു.
ഇസ്ലാമാബാദ് : പാകിസ്ഥാൻ സർക്കാരിനെതിരെ ബലൂചിസ്ഥാനിൽ പൊതുജന രോഷം ശക്തമാകുകയാണ് . പാകിസ്ഥാൻ സൈന്യത്തെ ലക്ഷ്യമിട്ട് സായുധ ബലൂച് വിമത ഗ്രൂപ്പുകൾ ആക്രമണം നടത്തിയിട്ടുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി പ്രദേശത്ത് നടക്കുന്ന ക്രൂരമായ അക്രമങ്ങളും തീവയ്പ്പുകളും കണ്ട് പാകിസ്ഥാൻ സൈന്യം ഭയന്നിരിക്കുകയാണ്. ഇപ്പോഴിതാ പാക് നേതാക്കൾ തോറ്റ് തുന്നം പാടിയ കഥകൾ ഓർമ്മിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബലൂച് നാഷണൽ പാർട്ടി നേതാവ് അക്തർ മെംഗൽ . 1971 ലെ യുദ്ധത്തിലെ ദയനീയ പരാജയത്തെക്കുറിച്ചാണ് അദ്ദേഹം പാകിസ്ഥാനെ ഓർമ്മിപ്പിച്ചത്. ആ യുദ്ധത്തിൽ 93,000 പാകിസ്ഥാൻ സൈനികർ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങി. ആ ദിവസം അനുസ്മരിച്ചുകൊണ്ട്, പാകിസ്ഥാൻ സൈന്യം സ്വബോധം വീണ്ടെടുക്കണമെന്ന് മെംഗൽ പറഞ്ഞു, കാരണം ബലൂച് ജനതയ്ക്ക് ഈ സൈന്യത്തിന്റെ ക്രൂരതകൾ ഒരിക്കലും മറക്കാൻ കഴിയില്ല. ‘ബംഗാളികൾ നിങ്ങളോട് ചെയ്തത് നിങ്ങളുടെ ഭാവി തലമുറകളിൽ പലരും ഓർക്കും . പാകിസ്ഥാൻ സൈനികരുടെ ട്രൗസറുകളും, ആയുധങ്ങളും ഇപ്പോഴും അവിടെ തൂങ്ങിക്കിടക്കുന്നുണ്ടെന്നും മെംഗൽ പറഞ്ഞു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
