Author: Anu Nair

തിരുവനന്തപുരം: അടിയന്തരാവസ്ഥയെ വിമർശിച്ചുകൊണ്ടുള്ള തന്റെ ലേഖനത്തിൽ വ്യക്തത വരുത്തി ശശി തരൂർ . ഗാന്ധി കുടുംബത്തെക്കുറിച്ച് താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നടന്ന ചില സംഭവങ്ങളെയും അവയിൽ ഉൾപ്പെട്ട ചില വ്യക്തികളെയും കുറിച്ച് ലേഖനത്തിൽ പരാമർശിച്ചുവെന്നേയുള്ളൂവെന്നും തരൂർ മാധ്യമങ്ങളോട് പറഞ്ഞു. 1997 ലും താൻ ഇതേ കാര്യം എഴുതിയതായി അദ്ദേഹം വ്യക്തമാക്കി. അടിയന്തരാവസ്ഥയെ വിമർശിച്ചും അധികാരം പിടിച്ചെടുത്ത അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും മകൻ സഞ്ജയ് ഗാന്ധിയുടെയും അതിക്രമങ്ങൾ തുറന്നുകാട്ടിയുമാണ് ശശി തരൂർ ലേഖനം എഴുതിയത്. മുഖ്യമന്ത്രി സ്ഥാനത്തിന് തരൂരിന് കൂടുതൽ പൊതുജന പിന്തുണയുണ്ടെന്ന് കാണിക്കുന്ന ഒരു സർവേ റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്നാണ് ഇത്. പ്രോജക്ട് സിൻഡിക്കേറ്റ് എന്ന ഏജൻസി വഴിയാണ് ശശി തരൂരിന്റെ ലേഖനം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. അടിയന്തരാവസ്ഥക്കാലത്ത്, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാ വാഗ്ദാനങ്ങളുടെ സത്ത പരീക്ഷിക്കപ്പെട്ടുവെന്നും ലേഖനം പറയുന്നു. ഭരണഘടനാ ലംഘനങ്ങൾ മനുഷ്യാവകാശ ലംഘനങ്ങളുടെ ഭയാനകമായ കുത്തൊഴുക്കിനു വഴിയൊരുക്കി. തടങ്കലിലെ പീഡനങ്ങളും നിയമവിരുദ്ധ കൊലപാതകങ്ങളും ഭരണകൂടത്തെ ധിക്കരിക്കാൻ…

Read More

അഹമ്മദാബാദ്: ലിവ് ഇൻ പാർട്ണറായ വനിതാ പോലീസുകാരിയെ കൊലപ്പെടുത്തിയ കേസിൽ സിആർപിഎഫ് കോൺസ്റ്റബിൾ അറസ്റ്റിൽ. ഗുജറാത്തിലെ കച്ചിലാണ് സംഭവം. കച്ചിലെ അഞ്ജർ പോലീസ് സ്റ്റേഷനിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (എഎസ്ഐ) ആയി സേവനമനുഷ്ഠിക്കുന്ന അരുണാബെൻ നതുഭായ് ജാദവ് (25) ആണ് മരിച്ചത്. സംഭവത്തിൽ സിആർപിഎഫ് കോൺസ്റ്റബിൾ ദിലീപ് ഡാങ്‌ചിയ അറസ്റ്റിലായി. കൊലപാതകം നടത്തിയ ശേഷം ദിലീപ് ഡാങ്‌ചിയ അഞ്ജർ പോലീസ് സ്റ്റേഷനിൽ എത്തി കൊലപാതകവിവരം വെളിപ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ച രാത്രി അഞ്ജറിലെ വീട്ടിൽ വെച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടായതായി ദിലീപ് ഡാങ്‌ചിയ പൊലീസിനോട് പറഞ്ഞു. വഴക്കിനിടയിൽ അരുണാബെൻ തന്റെ അമ്മയെക്കുറിച്ച് ചില അപമാനകരമായ പരാമർശങ്ങൾ നടത്തി. അതിൽ പ്രകോപിതനായാണ് താൻ അരുണാബെന്നിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്നും ദിലീപ് ഡാങ്‌ചിയ പറഞ്ഞു. ദിലീപ് ഡാങ്‌ചിയ അരുണബെന്നുമായി ദീർഘകാലമായി പ്രണയ ത്തിലായിരുന്നു. വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരുന്നു. 2021 ൽ ഇൻസ്റ്റാഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. അതിനുശേഷം ഒരുമിച്ച് താമസിക്കുfeaകയായിരുന്നു.

Read More

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ശബരിമലയിൽ ട്രാക്ടർ യാത്ര നടത്തിയ എഡിജിപി എം.ആർ. അജിത് കുമാറിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് സംസ്ഥാന പോലീസ് മേധാവി റവാദ ചന്ദ്രശേഖർ . ഭാവിയിൽ ഇത്തരം നിയമലംഘനങ്ങൾ ഒഴിവാക്കാനുള്ള നിർദ്ദേശങ്ങളോടെ അജിത് കുമാറിന് ഔദ്യോഗിക മുന്നറിയിപ്പ് നൽകിയതായും ഡിജിപി സ്ഥിരീകരിച്ചു. അനധികൃത യാത്ര നടത്തിയതായി എം.ആർ. അജിത് കുമാർ സമ്മതിച്ചതായി റിപ്പോർട്ടുണ്ട്. പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരിച്ചും ആയിരുന്നു എം.ആർ. അജിത് കുമാറിന്റെ യാത്ര. യാത്രയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ പത്തനംതിട്ട എസ്പി വി.ജി. വിനോദ് കുമാർ ഒരുക്കിയിരുന്നതായി ആരോപണമുണ്ടായിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് വിശദമായ അന്വേഷണം നടത്തി, ഇന്റലിജൻസ് മേധാവി പി. വിജയൻ ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിച്ചു. പമ്പയിൽ സിസിടിവി ഇല്ലാത്ത ഭാഗത്ത് നിന്ന് എഡിജിപി ട്രാക്ടറിൽ കയറി, ടാർപോളിൻ ഷീറ്റ് കൊണ്ട് മറച്ച വാഹനത്തിന്റെ പിൻഭാഗത്താണ് അജിത് കുമാർ ഇരുന്നതെന്നും, തീർത്ഥാടകർ ഈ യാത്രയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണുകളിൽ പകർത്തിയതായും റിപ്പോർട്ടുണ്ട്. മാളികപ്പുറം ക്ഷേത്രത്തിന് സമീപം പുതുതായി…

Read More

ധാർവാഡ് : വെജിറ്റേറിയൻ ഓർഡർ ചെയ്ത വിദ്യാർത്ഥിക്ക് നോൺ-വെജ് വിഭവം ഡെലിവറി ചെയ്ത ഡൊമിനോസ് കമ്പനിക്ക് ഉപഭോക്തൃ കോടതി 50,000 രൂപ പിഴ ചുമത്തി. ബെൽഗാം ജില്ലയിലെ ബൈലഹോംഗല സ്വദേശിയായ പ്രദ്യുമ്‌നയാണ് വിദ്യാഗിരിയിലെ ഡൊമിനോസിൽ നിന്ന് പിസ്സ ഓർഡർ ചെയ്തത്. ഒരു വെജ് പിസ്സ, ഒരു ഗാർലിക് പിസ്സ എന്നിവയാണ് പ്രദ്യുമ്‌ന ഓർഡർ ചെയ്തത് . ഓർഡർ ഡെലിവറി ചെയ്യാൻ വൈകിയതിനെച്ചൊല്ലി പ്രദ്യാംനയും ഡെലിവറി ബോയിയും തമ്മിൽ ചെറിയൊരു വാക്കുതർക്കമുണ്ടാകുകയും ചെയ്തു. ഇതിനുശേഷം, മുറിയിലേക്ക് പോയി പാഴ്സൽ തുറന്ന് കഴിച്ചപ്പോൾ, വെജിറ്റേറിയന് പകരം നോൺ-വെജ് ആണ് ഡെലിവറി ചെയ്തിരിക്കുന്നത് കണ്ടെത്തിയത്. ചിക്കൻ കഷണങ്ങളാണ് പിസയിൽ കണ്ടത് . ഡൊമിനോസിനെ വിളിച്ച് ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ, വീണ്ടും ഓർഡർ ചെയ്യുമ്പോൾ നഷ്ടപരിഹാരമായി മറ്റെന്തെങ്കിലും ഭക്ഷണം അയയ്ക്കാമെന്ന് മാത്രമാണ് അവർ പറഞ്ഞത്. തുടർന്ന് പ്രദ്യുമ്നൻ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. അന്വേഷണം നടത്തിയ ഉപഭോക്തൃ കോടതി സസ്യാഹാരത്തിന് പകരം മാംസാഹാരം നൽകുന്നതിലൂടെ ഡൊമിനോസ് സേവന ലംഘനം നടത്തിയതായി…

Read More

ഷാർജ: കൊല്ലം സ്വദേശിനിയായ അതുല്യ സതീഷിനെ (30) ഷാർജയിലെ റോളയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ദുബായിലെ കൺസ്ട്രക്ഷൻ കമ്പനിയിൽ എഞ്ചിനീയറായ ഭർത്താവ് സതീഷും സുഹൃത്തുക്കളും അജ്മാനിൽ പോയി പുലർച്ചെ 4 മണിക്ക് തിരിച്ചെത്തിയപ്പോഴാണ് അതുല്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സതീഷ് സ്ഥിരമായി മദ്യപിക്കുന്നയാളാണെന്നും പലപ്പോഴും ശാരീരികമായി പീഡിപ്പിക്കാറുണ്ടെന്നും ബന്ധുക്കൾ പറയുന്നു. ഇതുസംബന്ധിച്ച് ഷാർജ പോലീസിന് മുമ്പ് പരാതി ലഭിച്ചിട്ടുണ്ട്. വർഷങ്ങളായി യുഎഇയിൽ താമസിക്കുന്ന സതീഷ് ഒന്നര വർഷം മുമ്പാണ് അതുല്യയെ ഇവിടെ കൊണ്ടുവന്നത്. ദമ്പതികളുടെ ഏക മകൾ ആരാധിക (10) അതുല്യയുടെ മാതാപിതാക്കളായ രാജശേഖരൻ പിള്ളയ്ക്കും തുളസിഭായിക്കുമൊപ്പം കൊല്ലത്താണ് താമസിക്കുന്നത്. ഏക സഹോദരി അഖില ഗോകുൽ ഷാർജയിലെ അതുല്യയുടെ ഫ്ലാറ്റിനടുത്താണ് താമസിക്കുന്നത്. ഭർത്താവിന്റെ പീഡനത്തെക്കുറിച്ച് അതുല്യ സഹോദരിയോട് പറഞ്ഞിരുന്നതായും വിവരമുണ്ട് . ഷാർജയിലെ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരും. ദിവങ്ങൾക്ക് മുൻപാണ് കൊല്ലം കേരളപുരം സ്വദേശിയായ വിപഞ്ചിക ഒന്നരവയസുകാരിയായ മകൾക്കൊപ്പം യുഎഇയിൽ…

Read More

വിയറ്റ്നാമിൽ ബോട്ട് മറിഞ്ഞ് 37 പേർ മരിച്ചു . അഞ്ച് പേരെ കാണാതായി . ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ഹാ ലോങ് ബേയിലാണ് സംഭവം . യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ ഹാ ലോങ് ബേയിൽ കുടുംബങ്ങളുമായി സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബോട്ടാണ് കൊടുങ്കാറ്റിൽ മറിഞ്ഞത്. പെട്ടെന്നുള്ള കനത്ത മഴയെത്തുടർന്ന് 48 യാത്രക്കാരും അഞ്ച് ജീവനക്കാരുമായി യാത്ര ചെയ്ത “വണ്ടർ സീ” എന്ന ബോട്ട് മറിഞ്ഞതെന്ന് വിഎൻഎക്സ്പ്രസ് വാർത്താ സൈറ്റ് റിപ്പോർട്ട് ചെയ്തു. തലസ്ഥാനമായ ഹനോയിയിൽ നിന്നുള്ളവരായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നവരിൽ ഭൂരിഭാഗവും. യാത്രക്കാരിൽ 20 ലധികം കുട്ടികളും ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെ 11 സൈനികർ രക്ഷപ്പെടുത്തി 34 മൃതദേഹങ്ങൾ കണ്ടെടുത്തതായും റിപ്പോർട്ടിൽ പറയുന്നു. രാത്രിയിൽ മൂന്ന് ക്രൂ അംഗങ്ങളുടെ മൃതദേഹങ്ങൾ ക്യാബിനിൽ കണ്ടെത്തി, കാണാതായ അഞ്ച് പേരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ് . പ്രധാനമന്ത്രി ഫാം മിൻ ചിൻ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുകയും അടിയന്തര തിരച്ചിലും രക്ഷാപ്രവർത്തനവും നടത്താൻ…

Read More

ശ്രീനഗർ : സിന്ധു നദീജല കരാർ റദ്ദാക്കിയത് കശ്മീരിന് അനുഗ്രഹമാണെന്ന് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ . 1960 കളിൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഒപ്പുവച്ച കരാർ തെറ്റാണെന്നും മനോജ് സിൻഹ പറഞ്ഞു. ജമ്മുവിൽ നടന്ന പുസ്തക പ്രകാശന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മനോജ് സിൻഹ. ‘രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല. ഭീകരതയും ചർച്ചകളും വ്യാപാരവും ഒരുമിച്ച് പോകില്ല.അതിഥികൾ ജമ്മു കശ്മീരിന്റെ സംസ്കാരം നശിപ്പിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് ചിലർ നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തുന്നു. നുഴഞ്ഞുകയറ്റം നടക്കുന്നുണ്ടെന്നും മദ്യപാനം പടരുന്നുണ്ടെന്നും അവർ പറയുന്നു. തീവ്രവാദ സംഘടനയായ ടിആർഎഫിന്റെ അതേ പ്രസ്താവനയാണിത്. അത്തരം പ്രസ്താവനകൾ നടത്തുന്നവരോട് അത്തരം പ്രസ്താവനകൾ നിർത്താൻ ഞാൻ അഭ്യർത്ഥിക്കുന്നു. സമാനമായ പ്രസ്താവനകൾ കാരണം നമുക്ക് ഇതിനകം നിരവധി നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടു.‘ – മനോജ് സിൻഹ പറഞ്ഞു. പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ ജമ്മു കശ്മീരിന് ഒരു ശാപമായി മാറിയിരുന്നു . വളരെക്കാലമായി സംസ്ഥാനത്തിന്റെ വികസനത്തിന് ഇത് ഒരു…

Read More

കട്ടപ്പന : കട്ടപ്പനയിൽ നടക്കുന്ന സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തിൽ സിപിഎമ്മിനും, സംസ്ഥാന സർക്കാരിനുമെതിരെ വിമർശനം . പ്രവർത്തന റിപ്പോർട്ടിൽ കേരളത്തിൽ പിണറായിസം നടപ്പിലാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നാണ് വിമർശനം. സർക്കാരിന്റെ വികസന നേട്ടങ്ങൾ ഒരു വ്യക്തിയുടെ കഴിവുകൾ മൂലമാണെന്ന് വരുത്തിത്തീർക്കാൻ സിപിഎം സംഘടിത ശ്രമം നടത്തുകയാണ്. സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള സിവിൽ സപ്ലൈസ്, കൃഷി, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകൾക്ക് ഫണ്ട് നൽകുന്നതിൽ ധനമന്ത്രി പിശുക്ക് കാണിക്കുന്നുണ്ടെന്നും ജില്ലാ സെക്രട്ടറി കെ. സലിം കുമാർ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. സിപിഎം ഭരിക്കുന്ന വകുപ്പുകൾക്ക് ധനമന്ത്രി ഫണ്ട് വാരിക്കോരി വിതരണം ചെയ്യുന്നു. സിപിഐ വകുപ്പുകൾക്ക് നേരെ കണ്ണടയ്ക്കുന്ന സമീപനമാണിത്. ഒന്നാം പിണറായി സർക്കാരിനെ അപേക്ഷിച്ച് രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനം തൃപ്തികരമല്ല. ആശാ വർക്കർമാരുടെ വിഷയത്തിൽ സർക്കാരിന് ശരിയായ രീതിയിൽ ഇടപെടാൻ കഴിഞ്ഞിട്ടില്ല. ഇത് ജനങ്ങൾക്കിടയിൽ അതൃപ്തി സൃഷ്ടിച്ചതായും റിപ്പോർട്ടിൽ പറയുന്നു. നവകേരള സദസ് ജനങ്ങൾക്ക് ഗുണം ചെയ്തില്ല. വനം വകുപ്പിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച്…

Read More

ന്യൂഡൽഹി: സൗദിയിലെ ‘ഉറങ്ങുന്ന രാജകുമാരൻ ‘ നിത്യനിദ്രയിലേയ്ക്ക് . അൽവലീദ് ബിൻ ഖാലിദ് ബിൻ തലാൽ ആണ് അന്തരിച്ചത് . 36 വയസ്സായിരുന്നു. 2005-ൽ ലണ്ടനിൽ ഉണ്ടായ വാഹനാപകടത്തെത്തുടർന്ന് കോമയിലായ രാജകുമാരൻ ജീവൻ നിലനിർത്തുന്ന ഉപകരണങ്ങളുടെ സഹായത്തോടെയാണ് കഴിഞ്ഞത് . ഇരുപത് വർഷമായി കണ്ണ് പോലും തുറക്കാനാകാതെ കിടപ്പിലായിരുന്നു രാജകുമാരൻ. ‘ അല്ലാഹുവിന്റെ വിധിയിലും വിധിയിലുമുള്ള വിശ്വാസം നിറഞ്ഞ ഹൃദയങ്ങളോടെയും, അഗാധമായ ദുഃഖത്തോടും ദുഃഖത്തോടും കൂടി, ഞങ്ങളുടെ പ്രിയപ്പെട്ട മകൻ പ്രിൻസ് അൽ-വലീദ് ബിൻ ഖാലിദ് ബിൻ തലാൽ ബിൻ അബ്ദുൽ അസീസ് അൽ സൗദ്, അല്ലാഹു അദ്ദേഹത്തോട് കരുണ കാണിക്കട്ടെ, ഇന്ന് അല്ലാഹുവിന്റെ കാരുണ്യത്താൽ അദ്ദേഹം മരണമടഞ്ഞു,” എന്നാണ് അദ്ദേഹത്തിന്റെ പിതാവ് പ്രിൻസ് ഖാലിദ് ബിൻ തലാൽ പ്രസ്താവനയിൽ പറഞ്ഞത്. യുകെയിലെ സൈനിക കോളേജിൽ പഠിക്കുമ്പോഴാണ് രാജകുമാരന് അപകടം സംഭവിച്ചത്. അന്ന് 15 വയസായിരുന്നു രാജകുമാരന് പ്രായം. തലച്ചോറിന് ഗുരുതരമായ പരിക്കുകളും ആന്തരിക രക്തസ്രാവവും ഉണ്ടായി, ഇത് അദ്ദേഹത്തെ പൂർണ്ണമായും…

Read More

കൊല്ലം: സ്കൂൾ പരിസരത്ത് വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ മൃതദേഹം അന്ത്യകർമങ്ങൾക്കായി വിലന്തറയിലെ വസതിയിലേക്ക് കൊണ്ടുവന്നു. കുവൈറ്റിൽ നിന്ന് അമ്മ സുജ ഇന്ന് രാവിലെ എത്തിയിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ സുജയെ വീട്ടിലേയ്ക്ക് കൊണ്ടുവരാനായി ബന്ധുവും, സുജയുടെ ഇളയ മകനും , അൻവർ സാദത്ത് എം എൽ എയും എത്തിയിരുന്നു. മകൻ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലാണ് സുജ . നാലു മാസം മുൻപാണ് സുജ കുവൈറ്റിൽ അറബികുടുംബത്തിൽ ജോലിയ്ക്കായി പോയത് . മരണവിവരം അറിയിക്കുമ്പോൾ അറബികുടുംബത്തിനൊപ്പം തുർക്കിയിലായിരുന്നു സുജ . വിവരം അറിഞ്ഞതോടെ ട്രിപ്പ് ക്യാൻസൽ ചെയ്ത കുടുംബം സുജയെ ഉടൻ തന്നെ നാട്ടിൽ എത്തിക്കാനുള്ള നടപടിക്രമങ്ങൾ ചെയ്യുകയായിരുന്നു. അതേസമയം, ദാരുണമായ വാർത്ത കേട്ട് കുഴഞ്ഞുവീണ മിഥുന്റെ മുത്തശ്ശി മണിയമ്മയെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. കൊച്ചുമകന്റെ മരണവിവരം അറിഞ്ഞ ശേഷം മണിയമ്മ ആഹാരം കഴിച്ചിട്ടില്ലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ബന്ധുക്കൾ അവരെ ആശുപത്രിയിലേക്ക് മാറ്റി. മിഥുന്റെ സംസ്കാരം ഇന്ന് വൈകുന്നേരം നടക്കും.

Read More