- വർഗീയ അടിസ്ഥാനത്തിൽ വോട്ട് തേടി ; ഫാത്തിമ തഹിലിയയ്ക്കെതിരെ പരാതി
- അബുദാബിയിൽ ഇറാൻ മിസൈൽ ആക്രമണം; 5 ഇന്ത്യക്കാർ ഉൾപ്പെടെ 12 പേർക്ക് പരിക്ക്
- കേരളത്തിൽ ലവ് ജിഹാദ് നടന്ന സംഭവങ്ങൾ സർക്കാർ അവഗണിച്ചു ; തനിക്ക് മോശം അനുഭവം ഉണ്ടായപ്പോൾ ഡിജിപി പോലും കൂടെ നിന്നില്ലെന്നും ആർ ശ്രീലേഖ
- സമ്മാനം നല്ല കുട്ടികൾക്ക് മാത്രം; ഈസ്റ്റർ തലേന്ന് എത്തുന്ന ഈസ്റ്റർ ബണ്ണി ആരാണ്
- മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു ; എ.എൻ. ഷംസീറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി ഷിബു ബേബി ജോൺ
- തമിഴിസൈയും, എൽ മുരുകനും , വാനതി ശ്രീനിവാസനും ; തമിഴ്നാട്ടിൽ 27 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കി ബിജെപി
- ഫാമിൽ തീപിടിത്തം; 300 ഓളം ആടുകളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി
- ഗുണ്ടയുടെ കൊലപാതകം; പ്രതി അറസ്റ്റിൽ
Author: Anu Nair
ചെന്നൈ : തമിഴ്നാട് മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ മൂത്ത മകനും നടനുമായ എം കെ മുത്തു (77) അന്തരിച്ചു. വിവിധ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മുത്തു വളരെക്കാലം പൊതുജീവിതത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഈസ്റ്റ് കോസ്റ്റ് റോഡിലെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. കരുണാനിധിയാണ് മുത്തുവിനെ ചലച്ചിത്രമേഖലയിലേക്ക് കൊണ്ടുവന്നത്, നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നാഗപട്ടണം ജില്ലയിലെ തിരുക്കുവളൈയിൽ കരുണാനിധിയുടെയും ആദ്യ ഭാര്യ പത്മാവതിയുടെയും മകനായി 1948 ലാണ് മുത്തു ജനിച്ചത്. മുത്തുവിനെ പ്രസവിച്ചതിന് തൊട്ടുപിന്നാലെ പത്മാവതി ക്ഷയരോഗം ബാധിച്ച് മരിച്ചു. ആദ്യ ഭാര്യയുടെ മരണശേഷം കരുണാനിധി ദയാലു അമ്മാളിനെ വിവാഹം കഴിച്ചു. 1970 കളുടെ തുടക്കത്തിലാണ് മുത്തു ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ചത്. എം.ജി.ആറിന്റെ ജനപ്രീതി കണ്ടാണ് കരുണാനിധി, തന്റെ മകൻ സിനിമയിൽ പ്രശസ്തനാകുമെന്ന് പ്രതീക്ഷിച്ച് മുത്തുവിനെ ചലച്ചിത്രലോകത്തേക്ക് കൊണ്ടുവന്നത് .. 1972 ൽ ഇറങ്ങിയ ‘പിള്ളയോ പിള്ളൈ’ എന്ന ചിത്രത്തിലൂടെയാണ് മുത്തു സിനിമാരംഗത്തേക്ക് പ്രവേശിച്ചത്. പിതാവിന്റെ പോലെ സ്നേഹം പകർന്ന് നൽകിയ സഹോദരനെയാണ് തനിക്ക്…
കായംകുളം: ചെങ്കടലിൽ ഹൂത്തി വിമതർ ആക്രമിച്ച കപ്പലിൽ നിന്ന് കാണാതായ മലയാളി ജീവനക്കാരൻ അനിൽ കുമാർ യെമനിൽ ഉണ്ടെന്ന് റിപ്പോർട്ട്. അനിൽ നിലവിൽ യെമൻ സൈന്യത്തിന്റെ കസ്റ്റഡിയിലാണോ അതോ ഹൂത്തി വിമതരുടെ കസ്റ്റഡിയിലാണോ എന്ന് അറിയില്ല. അനിലിന്റെ ഭാര്യ ശ്രീജയാണ് തന്റെ ഭർത്താവിൽ നിന്ന് ഒരു ഫോൺ കോൾ ലഭിച്ചതായി എംബസിയെ അറിയിച്ചത്. നമ്പർ ഉദ്യോഗസ്ഥർക്ക് കൈമാറി. സൗദി അറേബ്യയിലെ എംബസി വഴി അനിലിന്റെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പ് വരുത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ . നിലവിൽ ഇന്ത്യയ്ക്ക് യെമനിൽ എംബസി ഇല്ല. ഇന്നലെ യെമനിൽ അവധി ദിവസമായതിനാൽ, അനിൽ കുമാറിനെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ ഇന്ന് ആരംഭിക്കും. താൻ യെമനിലാണെന്നും ഉടൻ നാട്ടിലേക്ക് മടങ്ങുമെന്നും അനിൽ പറഞ്ഞുവെന്നാണ് ശ്രീജ പറയുന്നത്. മകൻ അനുജിനോടും അനിൽ സംസാരിച്ചു. മകൾ അനഘ സംസാരിക്കും മുൻപ് കോൾ കട്ട് ചെയ്തു. ഈ മാസം 7 നാണ് ചെങ്കടലിൽ കപ്പൽ ഗ്രനേഡ് ആക്രമണത്തിൽ മുങ്ങി സുരക്ഷാ ഉദ്യോഗസ്ഥനായ…
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ സംരംഭത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി .പദ്ധതിയിൽ വെറും അസംബ്ലിംഗ് മാത്രമാണ് നടക്കുന്നതെന്നാണ് രാഹുലിന്റെ ആരോപണം. ഇന്ത്യയെ ഒരു യഥാർത്ഥ ഉൽപ്പാദന ശക്തിയായി സ്ഥാപിക്കുന്നതിന് ഘടനാപരമായ പരിഷ്‌കാരം വേണമെന്നും, പ്രധാന ഘടകങ്ങൾക്ക് ഇന്ത്യ ഇപ്പോഴും ഇറക്കുമതിയെ ആശ്രയിക്കുന്നുവെന്നും രാഹുൽ പറഞ്ഞു. , “ഇന്ത്യയിൽ നിർമ്മിക്കുന്ന മിക്ക ടിവികളുടെയും 80% ഘടകങ്ങളും ചൈനയിൽ നിന്നാണെന്ന് നിങ്ങൾക്കറിയാമോ? ‘മെയ്ക്ക് ഇൻ ഇന്ത്യ’ എന്ന പേരിൽ, ഞങ്ങൾ യഥാർത്ഥത്തിൽ ഉൽപ്പാദനം നടത്തുന്നില്ല, അസംബിൾ ചെയ്യുക മാത്രമാണ് ചെയ്യുന്നത്. ഐഫോണുകൾ മുതൽ ടിവികൾ വരെ – ഭാഗങ്ങൾ വിദേശത്ത് നിന്നാണ് വരുന്നത്; ഇവിടെ അവ ഒരുമിച്ച് ചേർക്കുന്നു.”സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം എക്‌സിൽ രാഹുൽ കുറിച്ചു. “ചെറുകിട സംരംഭകർ ഉൽപ്പാദനം നടത്താൻ ആഗ്രഹിക്കുന്നു, പക്ഷേ നയമോ പിന്തുണയോ ഇല്ല. നേരെമറിച്ച്, കനത്ത നികുതികളും തിരഞ്ഞെടുത്ത കോർപ്പറേറ്റുകളുടെ കുത്തകയും – രാജ്യത്തിന്റെ വ്യവസായത്തെ പിടിമുറുക്കിയിരിക്കുന്നു.ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നില്ലെങ്കിൽ, തൊഴിൽ സൃഷ്ടിക്കൽ,…
തൃശൂർ: നിപ്പ വൈറസ് ലക്ഷണങ്ങളോടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 15 വയസ്സുകാരിയെ പ്രവേശിപ്പിച്ചു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിനിയായ പെൺകുട്ടിയെ ഇന്നലെ രാത്രിയാണ് മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത് . പരിശോധനാ ഫലങ്ങൾ വന്ന ശേഷമേ രോഗബാധ സ്ഥിരീകരിക്കാനാകൂവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സംസ്ഥാനത്ത് നാല് പുതിയ നിപ്പ കേസുകൾ സ്ഥിരീകരിച്ചെങ്കിലും പരിഭ്രാന്തരാകരുതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. അതേസമയം, നിപ്പ ജാഗ്രതയുടെ ഭാഗമായി കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥരെ കബളിപ്പിച്ച് കണ്ടെയ്‌ൻമെന്റ് സോണിന് പുറത്തുള്ള തന്റെ സ്ഥാപനം തുറന്ന കടയുടമയെ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. വൈറസ് പടരുമെന്ന ആശങ്കകൾക്കിടയിൽ പൊതുജനങ്ങൾ തങ്ങളുമായി സഹകരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.
കൊല്ലം: ആയൂരിൽ ടെക്സ്റ്റൈൽസ് ഉടമയും വനിതാ മാനേജറും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, മരണങ്ങളിലൊന്ന് കൊലപാതകമാകാനുള്ള സാധ്യത പോലീസ് തള്ളിക്കളഞ്ഞിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷമേ ഇക്കാര്യത്തിൽ ആധികാരികമായി പറയാനാകൂവെന്നും പോലീസ് പറഞ്ഞു.ദിവ്യയുടെയും അലിയുടെയും ഫോൺ രേഖകൾ പരിശോധിക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. സംഭവം ടെക്സ്റ്റൈൽസ് കടയുടെ താഴത്തെ നിലയിലെ മുറിയിലാണ് നടന്നത്. അത് ജീവനക്കാർ ഗോഡൗണായും വിശ്രമ കേന്ദ്രമായും ഉപയോഗിച്ചിരുന്ന മുറിയാണ്. വ്യാഴാഴ്ച രാത്രി മറ്റ് ജീവനക്കാർ പോയതിനുശേഷം ദിവ്യയും അലിയും മുറിയിൽ പ്രവേശിച്ചതായി പോലീസ് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് ബിയർ കുപ്പികളും ഗ്ലാസുകളും കണ്ടെത്തി. മരണത്തിന് മുമ്പ് ഇരുവരും തമ്മിൽ വഴക്കുണ്ടായിരിക്കാമെന്നാണ് സാഹചര്യ തെളിവുകൾ സൂചിപ്പിക്കുന്നത്. പുതിയ വീടിന്റെ നിർമ്മാണം ആരംഭിച്ചതിനുശേഷം ദിവ്യ കടുത്ത സാമ്പത്തിക സമ്മർദ്ദത്തിലായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. മുൻപ്, ഭർത്താവ് രാജീവിന്റെ കുടുംബ വീട്ടിലാണ് അവർ താമസിച്ചിരുന്നത്. പള്ളിക്കലിൽ നിർമ്മിക്കുന്ന പുതിയ വീടിന്റെ പണി പൂർത്തിയാകാറായിരുന്നു, കോൺക്രീറ്റ് ജോലികൾ ഏതാണ്ട്…
ന്യൂഡൽഹി : വരും തലമുറ യുദ്ധവിമാന എഞ്ചിനുകൾ വികസിപ്പിക്കുന്നതിനായി ഫ്രാൻസുമായി തന്ത്രപരമായ സഹകരണത്തിനൊരുങ്ങി ഇന്ത്യ. ഇത് ഇന്ത്യയിലേക്ക് നൂതന രൂപകൽപ്പനയും നിർമ്മാണ സാങ്കേതികവിദ്യകളും കൊണ്ടുവരുമെന്ന് പ്രതിരോധ മന്ത്രാലയം ശുപാർശ ചെയ്തിട്ടുണ്ട്. തദ്ദേശീയ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (AMCA) ഉൾപ്പെടെ ഭാവിയിലെ യുദ്ധ പ്ലാറ്റ്‌ഫോമുകൾക്ക് ശക്തി പകരുന്ന 120kN ത്രസ്റ്റ് എഞ്ചിൻ സംയുക്തമായി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 61,000 കോടി രൂപയുടെ പദ്ധതിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിനായി ഫ്രാൻസിന്റെ സഫ്രാനും യുകെയുടെ റോൾസ് റോയ്‌സും നൽകുന്ന മത്സര ഓഫറുകൾ മന്ത്രാലയം വിലയിരുത്തിയിരുന്നുണ്ട്. സഫ്രാന്റെ നിർദ്ദേശത്തിൽ പൂർണ്ണ സാങ്കേതിക കൈമാറ്റം ഉൾപ്പെടുന്നു. ഇത് AMCA യുടെ വികസന സമയക്രമവുമായി യോജിക്കുന്നു, നേരത്തെയും സഫ്രാൻ നൽകിയ നിർദേശ്ശം പരിഗണനയിലായിരുന്നു.നിലവിലെ പദ്ധതി പ്രകാരം, ആദ്യത്തെ AMCA സ്ക്വാഡ്രണുകൾ യുഎസ് നിർമ്മിത GE-414 എഞ്ചിനുകൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കും . അതേസമയം പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച ഒരു പ്രൊപ്പൽഷൻ സിസ്റ്റം വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ സമാന്തരമായി തുടരുകയും ചെയ്യും. അടുത്ത…
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് . മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിരുന്നു. വരും ദിവസങ്ങളിലും മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ജൂലൈ 22 വരെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കുന്നു, വയനാട് പോലുള്ള മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങൾ അതീവ ജാഗ്രതയിലാണ്. കഴിഞ്ഞ വർഷം ചൂരൽമലയിലും മുണ്ടക്കൈയിലും രണ്ട് വിനാശകരമായ മണ്ണിടിച്ചിൽ ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നു. കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ ഞായറാഴ്ചയും റെഡ് അലേർട്ട് പുറപ്പെടുവിച്ചു. ജൂലൈ 21, 24 തീയതികളിൽ അതിശക്തമായ (12–20 സെന്റീമീറ്റർ) മഴയും, 22, 23 തീയതികളിൽ കനത്ത മഴയും (7–11 സെന്റീമീറ്റർ) ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. 21 വരെ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. 22 വരെ കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾ…
ന്യൂഡൽഹി ; അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചതിലൂടെ തബ്ലീഗി ജമാഅത്ത് കോവിഡ് പടർത്തിയെന്ന് ആരോപിച്ച് സമർപ്പിച്ച കുറ്റപത്രങ്ങൾ ഡൽഹി ഹൈക്കോടതി റദ്ദാക്കി.നടപടികൾ റദ്ദാക്കിയതായി ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ തുറന്ന കോടതിയിൽ അറിയിച്ചു. 2020 മാർച്ച് 24 മുതൽ 30 വരെ പകർച്ചവ്യാധി സമയത്ത് വിദേശ പൗരന്മാരെ പള്ളികളിലും വീടുകളിലും താമസിപ്പിച്ചതിന് 16 എഫ്‌ഐആറുകളിലായി പ്രതികളായി ഉൾപ്പെടുത്തിയ 70 പേർക്കെതിരെയും ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ള ഐപിസി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. എഫ്‌ഐആറുകളിൽ 195 വിദേശ പൗരന്മാരെയും ഉൾപ്പെടുത്തിയിരുന്നു. ബാക്കിയുള്ള കുറ്റപത്രങ്ങൾ മജിസ്‌ട്രേറ്റ് കോടതി പരിഗണിച്ചില്ല. ഡൽഹി പോലീസിന്റെ ക്രൈംബ്രാഞ്ച് 1897 ലെ പകർച്ചവ്യാധി രോഗ നിയമത്തിലെ സെക്ഷൻ 3 പ്രകാരവും 2005 ലെ ദുരന്തനിവാരണ നിയമത്തിലെ വ്യവസ്ഥകൾക്കൊപ്പം ഐപിസി 188, 269, 270, 120-ബി, 271 എന്നീ വകുപ്പുകൾ പ്രകാരവും ഏഴ് ഇന്ത്യക്കാർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.പിന്നീട്, 193 വിദേശ, ഇന്ത്യൻ പൗരന്മാർക്കെതിരെ സമാനമായ കുറ്റകൃത്യങ്ങൾക്ക് ഡൽഹിയിലുടനീളം 28 മറ്റ് എഫ്‌ഐആറുകൾ രജിസ്റ്റർ…
മുംബൈ : സാംഗ്ലിയിലെ ഇസ്ലാംപൂരിന്റെ പേര് ഈശ്വർപൂർ എന്നാക്കി മാറ്റാൻ മഹാരാഷ്ട്ര സർക്കാർ . ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള മഹായുതി സർക്കാരാണ് മന്ത്രിസഭാ യോഗത്തിൽ ഈ തീരുമാനം എടുത്തത് . നിയമസഭയുടെ മൺസൂൺ സമ്മേളനത്തിന്റെ അവസാന ദിവസമായ വെള്ളിയാഴ്ചയാണ് പേര്മാറ്റം പ്രഖ്യാപിച്ചത്. ഈ നിർദ്ദേശം അന്തിമ അംഗീകാരത്തിനായി കേന്ദ്ര സർക്കാരിന് അയയ്ക്കുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ഛഗൻ ഭുജ്ബൽ നിയമസഭയെ അറിയിച്ചു. ഇസ്ലാംപൂരിന്റെ പേര് മാറ്റണമെന്ന ആവശ്യം വളരെക്കാലമായി നിലനിന്നിരുന്നു. 1986 മുതൽ, പ്രദേശത്തെ ജനങ്ങളും ഹിന്ദുത്വ സംഘടനയായ ശിവ് പ്രതിഷ്ഠാനും ഇതിനായി ശബ്ദമുയർത്തുന്നുണ്ട്. സാംഗ്ലി കളക്ടറേറ്റിൽ നിവേദനം സമർപ്പിച്ചുകൊണ്ട് സംഘടനയുടെ നേതാവ് സംഭാജി ഭിഡെയും രംഗത്തെത്തി. പ്രാദേശിക ശിവസേന നേതാവും ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. ഔറംഗബാദിനെ ഛത്രപതി സംഭാജിനഗർ എന്നും ഒസ്മാനാബാദിനെ ധാരാശിവ് എന്നും അഹമ്മദ് നഗറിനെ അഹല്യനഗർ എന്നും പുനർനാമകരണം ചെയ്യുന്നതുപോലുള്ള തീരുമാനങ്ങൾ മഹാരാഷ്ട്ര സർക്കാർ ഇതിനകം കൈക്കൊണ്ടിട്ടുണ്ട്. ഇസ്‌ലാംപൂരിൻ്റെ പേര് മാറ്റുന്നതും അതേ ദിശയിലേക്കുള്ള ഒരു…
അമൃത്സർ ; ലഹരിമരുന്നുമായി പാകിസ്ഥാനിൽ നിന്ന് വന്ന ഡ്രോണുകൾ ബി എസ് എഫ് പിടികൂടി. പാകിസ്ഥാനിൽ നിന്ന് പഞ്ചാബിലെ അമൃത്സറിൽ വന്ന ആറ് ഡ്രോണുകളാണ് ബിഎസ്എഫ് പിടികൂടിയത്. അതിൽ നിന്ന് 2.34 കിലോഗ്രാം ഹെറോയിൻ കണ്ടെടുത്തു. ജവാന്മാർ ഡ്രോണുകൾ നിർവീര്യമാക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രി ധോനെ കലാൻ, പുൽ മോറ എന്നീ ഗ്രാമങ്ങളിലെ മുള്ളുവേലികൾക്ക് സമീപത്ത് നിന്നാണ് ഡ്രോണുകൾ കണ്ടെത്തിയതെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് സൈനികർ ഉടൻ തന്നെ ഡ്രോൺ വെടിവച്ചു വീഴ്ത്തി. ഇതിനുശേഷം, വെള്ളിയാഴ്ച രാവിലെ വയലുകളിൽ തിരച്ചിൽ നടത്തിയപ്പോഴാണ് , അവിടെ നിന്ന് 6 ഡ്രോണുകളും ഹെറോയിനും കണ്ടെടുത്തത്. പോലീസും അതിർത്തി സുരക്ഷാ സേനയും ചുറ്റുമുള്ള പ്രദേശത്ത് സമഗ്രമായ അന്വേഷണം നടത്തിവരികയാണ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
