- നരേന്ദ്രമോദി നാളെ കേരളത്തിലേയ്ക്ക് ; തിരുവല്ലയിലും, തിരുവനന്തപുരത്തും നടക്കുന്ന പരിപാടികളിൽ പങ്കെടുക്കും
- പ്രസംഗത്തിനിടെ കുഴഞ്ഞുവീണു; പന്ന്യൻ രവീന്ദ്രൻ ആശുപത്രിയിൽ
- വർഗീയ അടിസ്ഥാനത്തിൽ വോട്ട് തേടി ; ഫാത്തിമ തഹിലിയയ്ക്കെതിരെ പരാതി
- അബുദാബിയിൽ ഇറാൻ മിസൈൽ ആക്രമണം; 5 ഇന്ത്യക്കാർ ഉൾപ്പെടെ 12 പേർക്ക് പരിക്ക്
- കേരളത്തിൽ ലവ് ജിഹാദ് നടന്ന സംഭവങ്ങൾ സർക്കാർ അവഗണിച്ചു ; തനിക്ക് മോശം അനുഭവം ഉണ്ടായപ്പോൾ ഡിജിപി പോലും കൂടെ നിന്നില്ലെന്നും ആർ ശ്രീലേഖ
- സമ്മാനം നല്ല കുട്ടികൾക്ക് മാത്രം; ഈസ്റ്റർ തലേന്ന് എത്തുന്ന ഈസ്റ്റർ ബണ്ണി ആരാണ്
- മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു ; എ.എൻ. ഷംസീറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി ഷിബു ബേബി ജോൺ
- തമിഴിസൈയും, എൽ മുരുകനും , വാനതി ശ്രീനിവാസനും ; തമിഴ്നാട്ടിൽ 27 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കി ബിജെപി
Author: Anu Nair
ബെംഗളൂരു : കർണാടകയിലെ റായ്ച്ചൂരിൽ ഭക്ഷ്യവിഷബാധയേറ്റ് അച്ഛനും, രണ്ട് പെൺമക്കളും മരിച്ചു. ഭാര്യയും മറ്റ് രണ്ട് കുട്ടികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രമേശ് (35) , നാഗമ്മ (8 ) , ദീപ (6) എന്നിവരാണ് മരിച്ചത് . രമേഷ് രണ്ടേക്കറിൽ പരുത്തിയും വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ച പച്ചക്കറികളിൽ കീടനാശിനി തളിച്ചിരുന്നു. തിങ്കളാഴ്ച രാത്രി വീട്ടിൽ പാകം ചെയ്ത ബീൻസ് കറി, റൊട്ടി, ചോറ്, സാമ്പാർ എന്നിവ കഴിച്ചു.രാത്രിയിൽ, തന്നെ ആറ് കുടുംബാംഗങ്ങളെയും കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് പുലർച്ചെ നാല് മണിയോടെ ലിങ്സുഗുർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ രമേശും നാഗമ്മയും മരിച്ചു. ദീപ റായ്ച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (റിംസ്) ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നവഴിയാണ് മരണപ്പെട്ടത് . രമേശിന്റെ ഭാര്യ പത്മാവതിയും മറ്റ് രണ്ട് കുട്ടികളായ 11 വയസ്സുള്ള കൃഷ്ണയും 10 വയസ്സുള്ള ചൈത്രയും പ്രാദേശിക ആശുപത്രികളിൽ ചികിത്സയിലാണ്.
വണ്ടൂര്‍: അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച് വീണ്ടും പോസ്റ്റ്. സംഭവത്തിൽ ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിൻ്റെ മകൻ യാസിൻ അഹമ്മദിനെ വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പിന്നീട് ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. വിഎസിനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട അധ്യാപകനെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. തിരുവനന്തപുരം നഗരൂർ സ്വദേശിയായ അനൂപിനെയാണ് നഗരൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വിഎസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് പോസ്റ്റിട്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അധ്യാപകനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം തുടർ നടപടികളിലേക്ക് പൊലീസ് കടക്കും. വിഎസിൻ്റെ പേരെടുത്ത് പറയാതെയുള്ള അനൂപിൻ്റെ സ്റ്റാറ്റസ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. പലരും അനൂപിനെതിരെ വിമർശനവുമായി രംഗത്ത് വന്നിരുന്നു.
ആലപ്പുഴ: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാൻ നടന്ന പോരാട്ട പാതകളിലൂടെ വിഎസിന്റെ അന്ത്യയാത്ര. വിഎസിന്റെ മൃതദേഹം വീണ്ടും ആലപ്പുഴയുടെ മണ്ണിൽ എത്തിയപ്പോൾ, കണ്ണീരോടെയാണ് ജനങ്ങൾ തങ്ങളുടെ പ്രിയസഖാവിനെ സ്വീകരിച്ചത്. റെഡ് സല്യൂ നൽകാൻ പാർട്ടി പ്രവർത്തകരും, സാധാരണക്കാരും ഒഴുകിയെത്തി. വിപ്ലവഭൂമിയായ പുന്നപ്രയിൽ നിന്ന് വളർന്ന ഒരു പാർട്ടിയിലൂടെ കേരള രാഷ്ട്രീയത്തിലെ അതികായനായി മാറിയ ആലപ്പുഴയുടെ അഭിമാനമായ വിഎസിനെ ആലപ്പുഴ അവസാനമായി സ്വീകരിച്ചു.ഇന്നലെ ഉച്ചയ്ക്ക് 2 മണിക്ക് സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നിന്ന് പുറപ്പെട്ട വിലാപയാത്ര തിരുവനന്തപുരവും കൊല്ലവും കടന്ന് ആലപ്പുഴയിലെത്തിയത് 20 മണിക്കൂർ കൊണ്ടാണ് . ‘കണ്ണേ കരളേ, വി.എസ്.., ഇല്ല.. ഇല്ല, മരിക്കുന്നില്ല, നമ്മളിലൂടെ ജീവിക്കുന്നു’ തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടാണ് ആയിരങ്ങൾ വിലാപയാത്രയ്ക്കൊപ്പം അകമ്പടി സേവിച്ചത് . അതേസമയം വീട്ടിലെ പൊതുദർശനം അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ് . ഇനിയും കാണാൻ കാത്തുനിൽക്കുന്നവർ ജില്ലാ കമ്മിറ്റി ഓഫിസിലേക്കു പോകണമെന്ന് അറിയിപ്പ് നൽകിത്തുടങ്ങി. . കമ്യൂണിസ്റ്റ് നേതാക്കളായ ടി.വി.തോമസിന്റെയും പി.ടി.പുന്നൂസിന്റെയും അന്ത്യവിശ്രമ ഭൂമിക്ക്…
കോഴിക്കോട്: നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യെമനിൽ നടക്കുന്ന മധ്യസ്ഥ ചർച്ചകളിൽ കേന്ദ്ര സർക്കാർ പ്രതിനിധികളും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് അയച്ച്കാന്തപുരം അബൂബക്കർ മുസ്ലിയാർ . രണ്ടാം ഘട്ട ഇടപെടലിനായി വിദേശകാര്യ മന്ത്രാലയവുമായി സംയുക്ത സംരംഭം ഏകോപിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. അടുത്ത ഘട്ട നടപടികൾക്ക് ഇന്ത്യൻ സർക്കാർ പ്രതിനിധികളുടെ പങ്കാളിത്തവും പിന്തുണയും നിർണായകമാണെന്ന് കാന്തപുരത്തിന്റെ ഓഫീസ് കേന്ദ്ര സർക്കാരിനെയും യെമനിലെ മധ്യസ്ഥരെയും ഔപചാരികമായി അറിയിച്ചിട്ടുണ്ട്. സമീപ ദിവസങ്ങളിൽ തന്നെ സന്ദർശിച്ച ആക്ഷൻ കമ്മിറ്റി അംഗങ്ങളുമായും പൊതുജന പ്രതിനിധികളുമായും കാന്തപുരം ഈ അഭിപ്രായം പങ്കുവെച്ചു. യോജിച്ച നീക്കം ഉണ്ടെങ്കിൽ മാത്രമേ മോചന ശ്രമങ്ങൾ വിജയിക്കൂ. അനുബന്ധ നിയമനടപടി ക്രമങ്ങൾക്ക് ഡിപ്ലോമാറ്റിക് ചാനലുകൾ ഉപയോഗപ്പെടുത്തണമെന്നാണ് കത്തിൽ പറയുന്നത് . നിമിഷപ്രിയയുടെ മോചനത്തിനായുളള ശ്രമങ്ങൾ അവരുടെ കുടുംബം മാത്രമായി ഏറ്റെടുക്കണമെന്നാണ് നിലപാടെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ നേരത്തെ അറിയിച്ചിരുന്നു. ബാഹ്യ സംഘടനകളുടെ ഇടപെടൽ വിഷയത്തിൽ ഫലം നൽകാനിടയില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു. അതേസമയം തങ്ങളുമായി ബന്ധപ്പെട്ടുവെന്നും,…
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ പ്രശംസിച്ച് എൻസിപി (എസ്‌പി) മേധാവി ശരദ് പവാറും ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെയും. ഫഡ്നാവിസിന്റെ 55-ാം ജന്മദിനത്തോടനുബന്ധിച്ച് മന്ത്രി ഗിരീഷ് മഹാജൻ പുറത്തിറക്കിയ ‘മഹാരാഷ്ട്ര നായക്’ എന്ന കോഫി ടേബിൾ പുസ്തകത്തിലാണ് ഫഡ്‌നാവിസിനെ പ്രശംസിച്ചുള്ള വാക്കുകൾ . ‘ദേവേന്ദ്ര ഫഡ്‌നാവിസിനെ, അദ്ദേഹം പ്രവർത്തിക്കുന്ന രീതിയെ കാണുമ്പോൾ, മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന എന്റെ ദിവസങ്ങൾ എനിക്ക് ഓർമ്മ വരുന്നു. അദ്ദേഹത്തിന്റെ ജന്മദിനത്തിൽ, ജോലിയോടുള്ള അദ്ദേഹത്തിന്റെ തീക്ഷ്ണത എല്ലാ വർഷവും വളരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. തമാശകൾ മാറ്റിനിർത്തിയാൽ, അദ്ദേഹം പ്രവർത്തിക്കുന്ന രീതി, പലപ്പോഴും ഞാൻ കരുതുന്നു, അദ്ദേഹം എങ്ങനെ ക്ഷീണമില്ലാതെ പ്രവർത്തിക്കുന്നു. കുട്ടിക്കാലം മുതൽ ദേവേന്ദ്ര ഫഡ്‌നാവിസിന് രാഷ്ട്രീയ പാഠങ്ങൾ വീട്ടിൽ നിന്ന് ലഭിച്ചിരുന്നുവെങ്കിലും, വളരെ ചെറുപ്പത്തിൽ തന്നെ പിതാവും ഉപദേഷ്ടാവും മരിച്ചതിനുശേഷം അദ്ദേഹത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി പദവികളിലൂടെ ഉയരുക എന്നതായിരുന്നു. അതുകൊണ്ടാണ്, അദ്ദേഹത്തിന്റെ നേട്ടങ്ങൾക്കും വിജയത്തിനും അഭിനന്ദിക്കേണ്ടത്. ദേവേന്ദ്ര ഫഡ്‌നാവിസിന് നിയമത്തിൽ ബിരുദമുണ്ട്, കൂടാതെ…
സന : നിമിഷ പ്രിയ കേസിൽ പുതിയ വെളിപ്പെടുത്തലുമായി മരിച്ച യെമൻ പൗരൻ തലാൽ അബ്ദു മഹ്ദിയുടെ സഹോദരൻ അബ്ദുൾ ഫത്താഹ് മഹ്ദി. തങ്ങളുമായി ബന്ധപ്പെട്ടുവെന്നും, സംസാരിച്ചെന്നുമുള്ള കാന്തപുരത്തിന്റെ പ്രസ്താവനകൾ മഹ്ദി തള്ളി. കാന്തപുരവുമായി സംസാരിച്ചതായോ ഞങ്ങളുമായി ചർച്ച നടത്തിയതായോ അവകാശപ്പെടുന്നവർക്ക് “ഞങ്ങളുമായി യാതൊരു ബന്ധവുമില്ല” എന്ന് ഫേസ്ബുക്ക് പോസ്റ്റിൽ അബ്ദുൾ ഫത്താഹ് പ്രഖ്യാപിച്ചു. “ഞങ്ങൾ ഒരു സമയത്തും സ്ഥലത്തും അവരെ ബന്ധപ്പെടുകയോ കാണുകയോ ചെയ്തിട്ടില്ല” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റി വച്ചത് സൂഫി പണ്ഡിതന്മാരുടെ ഇടപെടലിനെ തുടർന്നാണെന്ന് വാദങ്ങൾ ഉയർന്നതിനു പിന്നാലെയാണ് ഈ വെളിപ്പെടുത്തൽ. ‘ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന അപവാദങ്ങൾക്കും ആരോപണങ്ങൾക്കും വിരുദ്ധമായി, യാഥാർത്ഥ്യത്തെ വികലമായ യുക്തിക്കും വിരുദ്ധമായി, ഒരു വ്യവസ്ഥയും നിയമവും ഭരിക്കുന്ന ഒരു രാജ്യത്താണ് നമ്മൾ ജീവിക്കുന്നതെന്ന് ഞങ്ങൾ വ്യക്തമായി പ്രസ്താവിക്കുന്നു, അവിടെ ന്യായവും വിധിയുമുണ്ട് . ഇത് ആ രക്തത്തിന്റെ മാതാപിതാക്കളുടെ അവകാശമാണ്, അവർ സ്വന്തം രക്തത്തിന്റെ രാജാക്കന്മാരാണ്; ആർക്കും അതിൽ…
കൊല്ലം ; ഷാർജയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ചു .യു എ ഇ സമയം വൈകിട്ട് അഞ്ചരയോടെ ദുബായ് വിമാനത്താവളത്തിൽ നിന്നാണ് മൃതദേഹം കേരളത്തിലേയ്ക്ക് അയച്ചത് . വിപഞ്ചികയുടെ അമ്മയും മറ്റ് ബന്ധുക്കളും മൃതദേഹത്തെ അനുഗമിച്ചു. രാത്രി 12 മണിയോടെ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി. രാവിലെ ഷാർജയിൽ എംബാംമിംഗ് നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം ദുബായിൽ എത്തിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് മൃതദേഹം റീ പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി . കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് റീ പോസ്റ്റ്മോർട്ടം നടത്തുക. വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ സംസ്കാരം നടക്കും.മകൾ വൈഭവിയുടെ സംസ്ക്കാരം രണ്ട് ദിവസം മുൻപ് ഷാർജയിൽ നടത്തിയിരുന്നു. വിപഞ്ചിക (33) യെയും മകൾ വൈഭവിയെയും രണ്ടാഴ്ച്ച മുൻപ് ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു . എംബിഎ ബിരുദധാരിയായ വിപഞ്ചിക ഷാർജയിലെ സ്വകാര്യ കമ്പനിയിൽ എച്ച്ആർ മാനേജരായിരുന്നു. 2020 നവംബറിൽ കോട്ടയത്തുള്ള നിധീഷിനെ വിപഞ്ചിക…
അടുത്ത ദശകത്തിൽ വൻതോതിലുള്ള അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി 200 ബില്യൺ യൂറോ ചെലവഴിക്കാൻ സർക്കാർ പദ്ധതി . രാവിലെ മന്ത്രിസഭാ യോഗത്തിന് ശേഷം പ്രസിദ്ധീകരിക്കാനിരിക്കുന്ന ദേശീയ വികസന പദ്ധതി റിപ്പോർട്ടിൽ നടപ്പിലാക്കാൻ പോകുന്ന വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ പദ്ധതികൾ വിശദീകരിക്കും. വരും ദശകത്തിൽ ആവശ്യമായ ഭവന നിർമ്മാണം, ഊർജ്ജ ഗ്രിഡ്, ജല അടിസ്ഥാന സൗകര്യങ്ങൾ, റോഡുകൾ, പൊതുഗതാഗതം, ആരോഗ്യ സൗകര്യങ്ങൾ എന്നിവയിൽ വലിയ ശ്രദ്ധ കേന്ദ്രീകരിക്കും. പ്രതിരോധത്തിനുള്ള ധനസഹായവും വർധിക്കും. ജലസേവനം ഉൾപ്പെടെയുള്ള ഭവന നിർമ്മാണത്തിന് 40 ബില്യൺ യൂറോ അനുവദിക്കുമെന്നാണ് റിപ്പോർട്ട് . താഗതത്തിന് 24 ബില്യൺ യൂറോ, ഇതിൽ 2 ബില്യൺ യൂറോ ഡബ്ലിനിലെ മെട്രോലിങ്കിനായി വിനിയോഗിക്കും.3.5 ബില്യൺ യൂറോ ESB നെറ്റ്‌വർക്കുകൾക്കും എർഗ്രിഡിനും നൽകും. ചെലവ് പദ്ധതിയുടെ അന്തിമ വിശദാംശങ്ങൾ തയ്യാറാക്കുന്നതിനായി താവോയിസച്ച് മൈക്കൽ മാർട്ടിൻ, ടാനൈസ്റ്റ് സൈമൺ ഹാരിസ്, സംസ്ഥാന മന്ത്രി സീൻ കാനി എന്നിവർ ഇന്നലെ ധനമന്ത്രി പാസ്ചൽ ഡൊണോഹോയെയും,ജാക്ക് ചേംബേഴ്സിനെയും കണ്ടിരുന്നു.
അയർലണ്ടിൽ വരാനിരിക്കുന്ന ആഴ്ചയിൽ കൂടുതൽ മഴയും ഈർപ്പമുള്ള കാലാവസ്ഥയും ആയിരിക്കുമെന്ന് മെറ്റ് ഐറാൻ . രാവിലെ മിക്കവാറും വരണ്ടതായിരിക്കും, നേരിയ അളവിൽ മേഘാവൃതമായിരിക്കും. ചിലയിടങ്ങളിൽ നേരിയ കാറ്റും ഒറ്റപ്പെട്ട മഴയും ഉണ്ടാകും. രാവിലെയും ഉച്ചകഴിഞ്ഞും പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഇടയ്ക്കിടെ മഴ പെയ്യും. ഏറ്റവും ഉയർന്ന താപനില 15 മുതൽ 19C വരെ ആയിരിക്കും.ബുധനാഴ്ച വടക്കുപടിഞ്ഞാറൻ മേഖലയിൽ മഴ ഉണ്ടാകും. .മഴ മാറുന്നതോടെ മിക്കയിടത്തും വരണ്ട കാലാവസ്ഥയാകും . 16 മുതൽ 20C വരെ ഉയർന്ന താപനില അനുഭവപ്പെടും.വെള്ളിയാഴ്ച രാവിലെ കൂടുതൽ മേഘാവൃതമായിരിക്കും, ഇടയ്ക്കിടെ മഴ പെയ്യുകയും ചെയ്യും, . താപനില വീണ്ടും 16 മുതൽ 20C വരെ ആയിരിക്കും.
പങ്കാളിയുടെ രണ്ട് പെൺമക്കളെ ലൈംഗികമായി പീഡിപ്പിച്ചയാൾക്ക് ഏഴ് വർഷം തടവ് ശിക്ഷ. വെസ്റ്റ്മീത്ത് കോയിലാണ് സംഭവം. 2006 നും 2010 നും ഇടയിലാരുന്നു പീഡനം . 9 ഉം, 5 ഉം പ്രായമുള്ള കുട്ടികളാണ് പീഡനത്തിനിരയായത് . ഏഴ് കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത് .ജഡ്ജി കെന്നത്ത് കോണോളിയാണ് കേസ് പരിഗണിച്ചത്. പങ്കാളി തന്റെ മക്കളെ പീഡിപ്പിച്ചത് അറിഞ്ഞില്ലെന്നായിരുന്നു 59 കാരിയായ അമ്മ കോടതിയിൽ പറഞ്ഞത് . എങ്കിലും മുള്ളിംഗർ സർക്യൂട്ട് ക്രിമിനൽ കോടതിയിലെ ജൂറി ഇയാൾ കുറ്റക്കാരാനാണെന്ന് കണ്ടെത്തുകയായിരുന്നു. പെൺകുട്ടികളോട് അവരുടെ അടിവസ്ത്രത്തിന്റെ നിറം പറയാൻ ആവശ്യപ്പെട്ടതായും, വസ്ത്രങ്ങൾ വലിച്ചു കീറിയതായും കോടതി കണ്ടെത്തി .പ്രതിക്ക് അതേ പ്രായത്തിലുള്ള ഒരു മകളുണ്ടായിരുന്നു. എന്നിട്ടും ഇത്തരം പ്രവർത്തികൾ ചെയ്തത് ക്ഷമിക്കാനാകില്ലെന്നും കോടതി വിലയിരുത്തി. പീഡനത്തിനിരയായ ഇളയ കുട്ടിക്ക് ഇപ്പോഴും വിട്ടുമാറാത്ത വിഷാദം, പരിഭ്രാന്തി എന്നിവയുണ്ടെന്നും കോടതി പരാമർശിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
