- നരേന്ദ്രമോദി നാളെ കേരളത്തിലേയ്ക്ക് ; തിരുവല്ലയിലും, തിരുവനന്തപുരത്തും നടക്കുന്ന പരിപാടികളിൽ പങ്കെടുക്കും
- പ്രസംഗത്തിനിടെ കുഴഞ്ഞുവീണു; പന്ന്യൻ രവീന്ദ്രൻ ആശുപത്രിയിൽ
- വർഗീയ അടിസ്ഥാനത്തിൽ വോട്ട് തേടി ; ഫാത്തിമ തഹിലിയയ്ക്കെതിരെ പരാതി
- അബുദാബിയിൽ ഇറാൻ മിസൈൽ ആക്രമണം; 5 ഇന്ത്യക്കാർ ഉൾപ്പെടെ 12 പേർക്ക് പരിക്ക്
- കേരളത്തിൽ ലവ് ജിഹാദ് നടന്ന സംഭവങ്ങൾ സർക്കാർ അവഗണിച്ചു ; തനിക്ക് മോശം അനുഭവം ഉണ്ടായപ്പോൾ ഡിജിപി പോലും കൂടെ നിന്നില്ലെന്നും ആർ ശ്രീലേഖ
- സമ്മാനം നല്ല കുട്ടികൾക്ക് മാത്രം; ഈസ്റ്റർ തലേന്ന് എത്തുന്ന ഈസ്റ്റർ ബണ്ണി ആരാണ്
- മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു ; എ.എൻ. ഷംസീറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി ഷിബു ബേബി ജോൺ
- തമിഴിസൈയും, എൽ മുരുകനും , വാനതി ശ്രീനിവാസനും ; തമിഴ്നാട്ടിൽ 27 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കി ബിജെപി
Author: Anu Nair
ന്യൂഡൽഹി : മാലിദ്വീപിന്റെ പ്രധാന വികസന പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി 4,850 കോടി രൂപയുടെ (565 മില്യൺ യുഎസ് ഡോളർ) പുതിയ വായ്പാ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . മാലിദ്വീപിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ മാലിയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ-മാലിദ്വീപ് നയതന്ത്ര ബന്ധത്തെ പ്രശംസിച്ചു. ഇരു രാജ്യങ്ങളും തങ്ങളുടെ നയതന്ത്ര ബന്ധത്തിന്റെ 60 വർഷം ആഘോഷിക്കുകയാണ്. ഈ ബന്ധങ്ങളുടെ വേരുകൾ ആ ചരിത്രത്തേക്കാൾ പഴക്കമുള്ളതും കടൽ പോലെ ആഴമുള്ളതുമാണ്. സൗഹൃദത്തിന് എപ്പോഴും ഞങ്ങൾ പ്രഥമ പരിഗണന നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദിയും മുഹമ്മദ് മുജിബുർ റഹ്മാനും ചേർന്ന് ഇരു രാജ്യങ്ങളിലെയും പരമ്പരാഗത ബോട്ടുകൾ ഉൾക്കൊള്ളുന്ന സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി. “നമ്മൾ അയൽക്കാർ മാത്രമല്ല, സഹയാത്രികർ കൂടിയാണെന്ന് ഇത് പ്രതിഫലിപ്പിക്കുന്നു,” എന്നും മോദി പറഞ്ഞു. “മാലിദ്വീപിന്റെ ഏറ്റവും അടുത്ത അയൽക്കാരനാണ് ഇന്ത്യ. മാലിദ്വീപിന്റെ ഏറ്റവും വിശ്വസ്ത സുഹൃത്തായതിൽ ഇന്ത്യ അഭിമാനിക്കുന്നു. പ്രതിസന്ധിയായാലും പകർച്ചവ്യാധിയായാലും, ഇന്ത്യ എല്ലായ്‌പ്പോഴും മാലിദ്വീപിനൊപ്പം നിലകൊണ്ടു.…
തിരുവനന്തപുരം: സ്കൂൾ സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട തീരുമാനവുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് മന്ത്രി വി. ശിവൻകുട്ടി . സ്കൂൾ മാനേജ്മെന്റുകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മിക്ക സംഘടനകളും സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തതായും മന്ത്രി പറഞ്ഞു. “സമയ മാറ്റവുമായി ബന്ധപ്പെട്ട് ചില പരാതികളും പ്രതിഷേധങ്ങളും ഉണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ മാനേജ്മെന്റ് അസോസിയേഷനുമായി ഒരു യോഗം വിളിച്ചു. എല്ലാവരുടെയും അഭിപ്രായം കേട്ടു. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് യോഗത്തിൽ സർക്കാർ വിശദീകരിച്ചു. ഭൂരിപക്ഷം പേരും തീരുമാനത്തെ സ്വാഗതം ചെയ്തു. ചിലർ വ്യത്യസ്ത അഭിപ്രായങ്ങൾ പങ്കുവെച്ചു. അതിന്റെ ബുദ്ധിമുട്ടുകൾ അവരെ അറിയിച്ചു. എന്തെങ്കിലും പരാതികളുണ്ടെങ്കിൽ, അടുത്ത അധ്യയന വർഷം അവ പരിശോധിക്കും,” മന്ത്രി പറഞ്ഞു. അതേസമയം, മന്ത്രിയുമായുള്ള ചർച്ചകളിൽ തൃപ്തിയുണ്ടെന്ന് സമസ്ത പ്രതികരിച്ചിരുന്നു. അടുത്ത അധ്യയന വർഷത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിന് ചർച്ചകൾ നടത്തുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി ഉമർ ഫൈസി മുക്കം പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പ് പ്രതീക്ഷ നൽകുന്നതാണെന്നും…
ഗുരുഗ്രാം : ഹരിയാനയിലെ ഗുരുഗ്രാമിൽ, അനധികൃതമായി കുടിയേറിയ ബംഗ്ലാദേശി കുടിയേറ്റക്കാർക്കെതിരെ നടപടി ആരംഭിച്ച് പോലീസ് . ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവനുസരിച്ച് ജില്ലാ ഭരണകൂടം നടപടിയെടുക്കുകയും 400 ഓളം ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. സംശയിക്കപ്പെടുന്ന 200-ലധികം ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാരെ കസ്റ്റഡിയിലെടുത്ത് തടങ്കൽ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. നുഴഞ്ഞുകയറ്റക്കാരെക്കുറിച്ച് ഗുരുഗ്രാമിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ, 10 പേർ ബംഗ്ലാദേശി പൗരന്മാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സെക്ടർ 10, സെക്ടർ 40, ബാദ്ഷാപൂർ, മനേസർ എന്നിവിടങ്ങളിൽ നാല് തടങ്കൽ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഈ സംശയിക്കപ്പെടുന്നവരെ താൽക്കാലികമായി പാർപ്പിച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് പിആർഒ സന്ദീപ് കുമാർ പറഞ്ഞു. വ്യാജ രേഖകൾ ഉപയോഗിച്ച് ഗുരുഗ്രാമിൽ താമസിക്കുന്ന ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാരാണിതെന്നും സന്ദീപ് കുമാർ പറഞ്ഞു. “രേഖ പരിശോധന ഭയന്ന്, നിരവധി അനധികൃത കുടിയേറ്റക്കാർ ഒളിവിൽ പോയിട്ടുണ്ട്. സാധുവായ രേഖകളില്ലാതെ അവർ ഗ്രാമപ്രദേശങ്ങളിലേക്കോ മറ്റ് നഗരങ്ങളിലേക്കോ മാറുകയാണ്. അവരിൽ ഭൂരിഭാഗവും മുമ്പ് ചേരികളിലും താൽക്കാലിക വാസസ്ഥലങ്ങളിലുമാണ് താമസിച്ചിരുന്നത്,” പോലീസ് പറഞ്ഞു.10…
ന്യൂഡൽഹി : ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന രണ്ടാമത്തെ വ്യക്തിയെന്ന ഇന്ദിരാഗാന്ധിയുടെ റെക്കോർഡ് മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . 2025 ജൂലൈ 25 ന് പ്രധാനമന്ത്രി മോദി 4,078 ദിവസം അധികാരത്തിൽ പൂർത്തിയാക്കി, 1966 ജനുവരി മുതൽ 1977 മാർച്ച് വരെ തുടർച്ചയായി 4,077 ദിവസം പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ റെക്കോർഡും മറികടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്രയിലെ ചരിത്രപരമായ അധ്യായമാണ് ഈ നേട്ടം. 2001 ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി ഇപ്പോൾ ഏകദേശം 24 വർഷമായി സംസ്ഥാന, ദേശീയ തലങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ നയിച്ചുവരുന്നു, മറ്റൊരു ഇന്ത്യൻ പ്രധാനമന്ത്രിക്കും നേടാനാകാത്ത നേട്ടമാണിത്. നിലവിൽ യുണൈറ്റഡ് കിംഗ്ഡം, മാലിദ്വീപ് സന്ദർശനത്തിലുള്ള നരേന്ദ്ര മോദി, 1947-ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനുശേഷം ജനിച്ച ആദ്യത്തെ പ്രധാനമന്ത്രി എന്ന അതുല്യമായ ബഹുമതിയും സ്വന്തമാക്കിയിട്ടുണ്ട് . ഹിന്ദി സംസാരിക്കാത്ത ഒരു സംസ്ഥാനത്ത് നിന്ന് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച വ്യക്തി എന്ന ബഹുമതിയും അദ്ദേഹത്തിനുണ്ട്.…
ഒരു കുട്ടി ജനിക്കുമ്പോൾ , ആളുകൾ ആദ്യം നോക്കുക കുഞ്ഞ് കാണാൻ ആരെ പോലെയാകും എന്നാണ്. കണ്ണുകൾ അച്ഛന്റെ പോലെയാണോ പുഞ്ചിരി അമ്മയുടെ പോലെയാണോ അതൊക്കെ ആളുകൾക്ക് കൗതുകമുള്ള കാര്യങ്ങളാണ്. എന്നാൽ കണ്ണും, കാതും മാത്രമല്ല, മുടിയും പാരമ്പര്യമായി ലഭിക്കുന്നതാണ് . എന്നാൽ ഇപ്പോഴിതാ പുതിയ പഠനമനുസരിച്ച് , കഷണ്ടിയും മുടി കൊഴിച്ചിലും കുട്ടിക്ക് അമ്മയിൽ നിന്ന് പാരമ്പര്യമായി ലഭിക്കാമെന്നാണ് റിപ്പോർട്ടുകൾ. അമ്മയുടെ കുടുംബത്തിലെ പുരുഷന്മാരിൽ കഷണ്ടി സാധാരണമാണെങ്കിൽ, മകനിൽ അതിനുള്ള സാധ്യത കൂടുതലായിരിക്കാം എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത് . പുരുഷന്മാരിലെ കഷണ്ടിയുമായി ബന്ധപ്പെട്ട നിരവധി ജീനുകൾ മാതൃഭാഗത്തുനിന്നുള്ള X ക്രോമസോമിൽ ഉണ്ടെന്ന് അടുത്തിടെ നടത്തിയ ജനിതക പഠനം കണ്ടെത്തി . ഇതിനർത്ഥം മുടിയുടെ ആരോഗ്യം ഭക്ഷണക്രമവുമായോ സമ്മർദ്ദവുമായോ മാത്രമല്ല, നിങ്ങളുടെ ഡിഎൻഎയുമായും , പ്രത്യേകിച്ച് നിങ്ങളുടെ അമ്മയിൽ നിന്ന് നിങ്ങൾക്ക് പാരമ്പര്യമായി ലഭിക്കുന്ന ജീനുകളുമായും ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് .അമ്മയിൽ നിന്ന് പാരമ്പര്യമായി ലഭിക്കുന്ന ജീനുകൾ മുടി വളർച്ചയെ ബാധിക്കും…
മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് ജയറാം. ജനപ്രിയ വേഷങ്ങളിലൂടെ ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയ താരത്തെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി മലയാള സിനിമകളിൽ കാണാറില്ലായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജയറാം മറ്റ് ദക്ഷിണേന്ത്യൻ സിനിമകളിൽ തിരക്കിലായിരുന്നു. ഇപ്പോഴിതാ, മകൻ കാളിദാസിനൊപ്പം ഒരു പുതിയ മലയാള സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് ജയറാം . അതേസമയം, ഇത്രയും കാലം മലയാള സിനിമകളിൽ അഭിനയിക്കാത്തതിന്റെ കാരണവും ജയറാം വെളിപ്പെടുത്തി. ‘ഞാൻ മലയാളത്തിൽ ഒരു സിനിമ അഭിനയിച്ചിട്ട് ഒന്നര വർഷത്തിലേറെയായി. ഞാൻ എന്താണ് മലയാള സിനിമകൾ ചെയ്യാത്തതെന്ന് ആളുകൾ എന്നോട് ചോദിക്കുന്നു. കാരണം മറ്റൊന്നുമല്ല, എനിക്ക് 100 ശതമാനം തൃപ്തികരമായ ഒരു തിരക്കഥ ലഭിക്കാത്തതാണ്. ആ ഇടവേളയിൽ, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിൽ അഭിനയിച്ചു. അതൊന്നും നായകനായല്ല . ഒരു നല്ല സിനിമയ്ക്കായി കാത്തിരിക്കുമ്പോഴാണ് ഇതെല്ലാം ചെയ്തത്. ഇപ്പോൾ കാളിദാസനൊപ്പം മലയാള സിനിമയിൽ അഭിനയിക്കാൻ പോകുന്നു . ജൂഡ് ആന്റണി കഥ പറഞ്ഞപ്പോൾ…
തിരുവനന്തപുരം : കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെടാനായി ഒന്നര മാസമായി പദ്ധതിയിടുന്നതായി സൗമ്യകൊലക്കേസ് പ്രതി ഗോവിന്ദചാമി. പോലീസ് ചോദ്യം ചെയ്യലിലാണ് ഗോവിന്ദച്ചാമി ഇക്കാര്യം വെളിപ്പെടുത്തിയത്. ജയിലിലെ കമ്പികൾ മുറിക്കാൻ ഏകദേശം ഒന്നര മാസമെടുത്തുവെന്നും ഗോവിന്ദച്ചാമി പറഞ്ഞു. കമ്പികൾ മുറിച്ചതിന്റെ പാടുകൾ പുറത്തു നിന്ന് കാണാതിരിക്കാൻ തുണികൊണ്ട് കെട്ടി . പാത്രങ്ങളും ഡ്രമ്മുകളും ഉപയോഗിച്ചാണ് ജയിൽ മതിൽ ചാടിയതെന്നും ഗോവിന്ദച്ചാമി വെളിപ്പെടുത്തിയിട്ടുണ്ട് . ജയിലിൽ നിന്ന് രക്ഷപ്പെട്ടതിന് ശേഷം ഗുരുവായൂരിലെത്തി മോഷണം നടത്തുക എന്നതായിരുന്നു ഗോവിന്ദച്ചാമിയുടെ പ്രാഥമിക ലക്ഷ്യം . മോഷ്ടിച്ച പണവുമായി മറ്റ് സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെടാൻ ഗോവിന്ദച്ചാമി പദ്ധതിയിട്ടിരുന്നുവെന്നും പോലീസ് പറയുന്നു. റെയിൽവേ സ്റ്റേഷൻ എവിടെയാണെന്ന് കൃത്യമായി അറിയാത്തതിനാലാണ് താൻ തളാപ്പിൽ എത്തിയതെന്ന് ഗോവിന്ദച്ചാമി മൊഴി നൽകിയിട്ടുണ്ട്. ഗോവിന്ദച്ചാമി ജയിലിന് പുറത്ത് ചിലരുമായി ബന്ധപ്പെട്ടിരുന്നതായും വെളിപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കും. ജയിൽ അധികൃതരുടെ ഭാഗത്തുനിന്നുള്ള സുരക്ഷാ വീഴ്ചകളും പോലീസ് പരിശോധിക്കുന്നുണ്ട്. കണ്ണൂർ അതീവ സുരക്ഷാ…
ന്യൂഡൽഹി : ഡിജിറ്റൽ ഉള്ളടക്ക മാനദണ്ഡങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 25 OTT പ്ലാറ്റ്‌ഫോമുകളും ആപ്പുകളും നിരോധിക്കാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം . , ULLU, ALTT, Big Shots ആപ്പ്, Desiflix തുടങ്ങിയ 25 OTT പ്ലാറ്റ്‌ഫോമുകളും ആപ്പുകളുമാണ് നിരോധിക്കുക. ഇന്ത്യൻ സൈബർ നിയമങ്ങളുടെയും മാധ്യമ നിയന്ത്രണങ്ങളുടെയും ലംഘനമായി ലൈംഗികത പ്രകടമാക്കുന്നതും ആക്ഷേപകരവുമായ ഉള്ളടക്കം പ്രോത്സാഹിപ്പിക്കുന്നമാണ് ഈ പ്ലാറ്റ്‌ഫോമുകൾ എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. രാജ്യത്തുടനീളമുള്ള എല്ലാ ഇന്റർനെറ്റ് സേവന ദാതാക്കളോടും (ISP-കൾ) ഈ OTT ആപ്പുകളിലേക്കും വെബ്‌സൈറ്റുകളിലേക്കുമുള്ള ആക്‌സസ് തടയാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഒന്നിലധികം വ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് ഈ പ്ലാറ്റ്‌ഫോമുകൾ അനുചിതമായ പരസ്യങ്ങളും മറ്റ് നിയമവിരുദ്ധ ഉള്ളടക്കവും സംപ്രേഷണം ചെയ്തതായി റിപ്പോർട്ടുണ്ട്. ഡിജിറ്റൽ ഉള്ളടക്കം നിയന്ത്രിക്കുന്നതിനും എല്ലാ പ്രേക്ഷകർക്കും, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്തവർക്ക് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിനുമുള്ള സർക്കാർ ശ്രമത്തിന്റെ ഭാഗമായാണ് നടപടി.
ജീവിതത്തിലെ തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് പ്രേക്ഷകരുമായി പങ്ക് വച്ച് നടൻ ഫഹദ് ഫാസിൽ. എന്നെങ്കിലും അഭിനയം നിർത്തിയാൽ ബാഴ്‌സലോണയിൽ ഊബർ ഡ്രൈവറാകുക എന്ന തന്റെ ആഗ്രഹം ഇപ്പോഴും താൻ മുറുകെ പിടിക്കുന്നുവെന്നാണ് ഫഹദ് പറയുന്നത് . ദി ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ, സംസാരിക്കുകയായിരുന്നു ഫഹദ് . പ്രേക്ഷകർ തന്നെ സ്‌ക്രീനിൽ കണ്ട് മടുത്തു തുടങ്ങിയാൽ, താൻ ഈ ആശയം ഗൗരവമായി പരിഗണിക്കുമെന്നാണ് താരം പറയുന്നത് . പഴയ ആ സ്വപ്നം ഇപ്പോഴുമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഫഹദ്. “തീർച്ചയായും . സത്യം പറഞ്ഞാൽ, ഒരാളെ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിനേക്കാൾ മനോഹരമായി മറ്റൊന്നുമില്ല . ഒരാളുടെ യാത്രയുടെ ഭാഗമാകുന്നത്, മനോഹരമായ അനുഭവമാണ്. എനിക്ക് അവസരം ലഭിക്കുമ്പോഴെല്ലാം ഞാൻ അത് ചെയ്യുന്നു. ഇത് എന്റെ സമയമാണ്. ഇത് ഡ്രൈവിംഗിനെക്കുറിച്ച് മാത്രമല്ല. അത് ഗെയിമുകൾ കളിക്കുന്നതോ, സ്പോർട്സ് കാണുന്നതോ, ടിവി കാണുന്നതോ ആകട്ടെ, നിങ്ങൾ എപ്പോഴും നിങ്ങൾ ഇഷ്ടപ്പെടുന്ന കാര്യങ്ങളിൽ…
ബിദാർ: കർണാടകയിലെ ബിദാറിൽ സ്വകാര്യ സ്കൂളിലെ നഴ്സറിയിൽ പഠിക്കുന്ന നാലു വയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി. ബുധനാഴ്ച കുട്ടി സ്കൂളിൽ നിന്ന് വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ വനിതാ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പോക്സോ പ്രകാരം കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.പെൺകുട്ടിയെ നിലവിൽ ബിദാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (ബ്രിംസ്) ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
