Author: Anu Nair

ടെൽഅവീവ് : ഹിസ്ബുള്ള കമാൻഡർ അബു അലി റിദയെ വധിച്ച് ഇസ്രായേൽ . തെക്കൻ ലെബനനിലെ ബരാചിറ്റിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് അബു അലി റിദ കൊല്ലപ്പെട്ടത് . ഒക്ടോബർ ഏഴിന് ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തിൽ പങ്കാളിയായ പലസ്തീൻ ഇസ്ലാമിക് ജിഹാദ് സംഘടനയിലെ ഭീകരനേയും ഇസ്രായേൽ പ്രതിരോധ സേന വധിച്ചു . പലസ്തീൻ ഇസ്ലാമിക് ജിഹാദിന്റെ രഹസ്യാന്വേഷണ വിഭാഗ അംഗമായ  അഹമ്മദ് അൽ ദാലുവിനെയാണ് വ്യോമസേന വധിച്ചത്. ലെബനനിലെ ഇസ്രായേലിനെതിരെ തുടർച്ചയായ ആക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്ന ഭീകരനാണ് റിദ. കഴിഞ്ഞ ദിവസം ഇസ്രായേൽ പ്രതിരോധ സേനയിലെ അംഗങ്ങളെ ലക്ഷ്യമിട്ട് സ്ഥാപിച്ച കുഴിബോംബുകൾ കണ്ടെത്തി തിരിച്ചറിഞ്ഞ് നശിപ്പിച്ചിരുന്നു. പിന്നാലെ മേഖലയിൽ നടത്തിയ പരിശോധനയിൽ കൂടുതൽ ഭീകരരെ കണ്ടെത്തുകയും ആയുധങ്ങൾ നശിപ്പിക്കുകയുമായിരുന്നു. ബറാചത്ത് മേഖലയിൽ റോക്കറ്റ് ആക്രമണങ്ങൾ അടക്കം നടത്തുന്നത് റിദയുടെ നേതൃത്വത്തിലായിരുന്നു. ലെബനനിൽ പലയിടങ്ങളിലും സൈന്യം തിരച്ചിൽ തുടരുകയാണ്. ഹിസ്ബുള്ളയുടെ അടിസ്ഥാന സൗകര്യ കേന്ദ്രങ്ങൾ ഉൾപ്പെടെ തകർത്താണ് സൈന്യം മുന്നോട്ട് പോകുന്നത്. തിരച്ചിൽ…

Read More

മുംബൈ ; അഞ്ച് കോടി രൂപ നൽകണമെന്നാവശ്യപ്പെട്ട് നടൻ സൽമാൻ ഖാനെ വിളിച്ച യുവാവ് അറസ്റ്റിൽ . വിക്രം എന്ന 33 കാരൻ കർണാടകയിൽ നിന്നാണ് അറസ്റ്റിലായത് . കൂടുതൽ അന്വേഷണത്തിനായി ഇയാളെ മുംബൈയിലേയ്ക്ക് കൊണ്ടുവരുമെന്നാണ് റിപ്പോർട്ട് . മുംബൈ പോലീസ് കൺ ട്രോൾ റൂമിലാണ് ഭീഷണി സന്ദേശം ലഭിച്ചത് . താൻ ലോറൻ ബിഷ്ണോയിയുടെ സഹോദരനാണെന്ന് പറഞ്ഞായിരുന്നു ഭീഷണിപ്പെടുത്തിയത് .കൃഷ്ണമൃഗത്തെ വേട്ടയാടിയതിന് സൽമാൻ മാപ്പ് പറയണമെന്നും അല്ലെങ്കിൽ അഞ്ച് കോടി രൂപ നൽകണമെന്നും വിക്രം ഭീഷണിപ്പെടുത്തി. പണം നൽകാൻ തയ്യാറായില്ലെങ്കിൽ സൽമാന്റെ ജീവൻ തന്നെ അപകടത്തിലാകുമെന്നും വിക്രം ഭീഷണിപ്പെടുത്തി. കഴിഞ്ഞ മാസവും സൽമാൻ ഖാന് ഇത്തരത്തിൽ ഭീഷണി സന്ദേശം വന്നിരുന്നു .വധഭീഷണി മുഴക്കിയവർ രണ്ട് കോടി രൂപയാണ് ആവശ്യപ്പെട്ടത് .ഈ കേസിൽ ബാന്ദ്ര ഈസ്റ്റ് സ്വദേശിയായ അസം മുഹമ്മദ് മുസ്തഫ പിടിയിലായിരുന്നു. ലോറൻസ് ബിഷ്ണോയിയുമായുള്ള തർക്കം പരിഹരിക്കാൻ അഞ്ച് കോടി ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ ഒക്ടോബർ 17 നും സൽമാന് ഭീഷണി…

Read More

കൊച്ചി ; സംസ്ഥാന സ്കൂൾ കായികമേളയിലെ ഗെയിംസ് ഇനങ്ങളിലെ മത്സരങ്ങൾക്ക് ഇന്ന് തുടക്കം . ഫുട്ബോൾ, ഹാൻഡ് ബോൾ, ടെന്നീസ് , വോളിബീൾ മത്സരങ്ങളാണ് ഇന്ന് നടക്കുക. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്കുള്ള ഗെയിംസ് ഇനങ്ങളും ഇന്ന് ആരംഭിക്കും . എട്ട് ദിവസങ്ങൾ നീണ്ടു നിൽക്കുന്ന മേളയിൽ വ്യാഴാഴ്ച്ചയാണ് അത്ലറ്റിക് മത്സരങ്ങൾ ആരംഭിക്കുക . പ്രധാനവേദിയായ മഹാരാജാസ് കോളേജ് മൈതാനത്തിന് പുറമേ 16 വേദികളിലും മത്സരങ്ങൾ നടക്കും . നീന്തൽ മത്സരങ്ങൾ കോതമംഗകത്തും , ഇൻഡോർ മത്സരങ്ങൾ കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്ററിലും നടക്കും.കളമശേരിയിലും , ടൗൺഹാളിലു മത്സരങ്ങൾ നടക്കും.17 വേദികളിലായി 39 ഇനങ്ങളിലായി 2,400-ഓളം കുട്ടികൾ‌ മാറ്റുരയ്‌ക്കും. ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ പ്രധാന വേദിയായ എറണാകുളം മഹാരാജാസ് കോളേജ് ​ഗ്രൗണ്ടിൽ മേളയുടെ അംബാസഡർ പിആർ ശ്രീജേഷ്‌ ദീപശിഖ കൊളുത്തി. വി​ദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി, ഇൻക്ലൂസീവ് കായികതാരം എസ്. ശ്രീലക്ഷ്മി എന്നിവരും ഒപ്പം ചേർന്നും. ഒളിമ്പിക്സ് ഭാ​ഗ്യചിഹ്നത്തിന് സമാനമായി കായികമേളയുടെ…

Read More

സോൾ : വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി ഉത്തരകൊറിയ. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ഉത്തരകൊറിയ രണ്ടാമതും മിസൈൽ വിക്ഷേപണം നടത്തിയത്. ഉത്തരകൊറിയയുടെ കിഴക്കൻ തീരത്ത് ജപ്പാൻ കടലിലേക്കാണ് ഉത്തരകൊറിയ മിസൈൽ വിക്ഷേപണം നടത്തിയതെന്ന് സിയോൾ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു. വിക്ഷേപണം നടന്ന കാര്യം ജപ്പാനും സ്ഥിരീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് ആണ് ഇത് സംബന്ധിച്ചുള്ള പ്രസ്താവന പുറത്ത് വിട്ടത്. വ്യാഴാഴ്ച, ഏറ്റവും നൂതനവും ശക്തവുമായ ഖര ഇന്ധന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് പരീക്ഷിച്ചത് . റഷ്യയിലേക്ക് സൈനികരെ അയച്ചതിന് ശേഷം കിം ജോങ് ഉന്നിൻ്റെ ആദ്യ ആയുധ പരീക്ഷണമായിരുന്നു ആ വിക്ഷേപണം. റഷ്യയിലേക്ക് തങ്ങളുടെ സൈനികരെ അയച്ചുവെന്ന വിവരം ഉത്തരകൊറിയ സ്ഥിരീകരിച്ചതിന് പിന്നാലെ ഇവരെ തിരികെ വിളിക്കണമെന്ന് യുഎസ്, ദക്ഷിണ കൊറിയൻ പ്രതിരോധ മേധാവികൾ ആവശ്യം ഉന്നയിച്ചിരുന്നു. സൈന്യത്തെ പിൻവലിക്കണമെന്ന ആവശ്യം മുന്നോട്ട് വച്ച് മണിക്കൂറുകൾക്കുള്ളിലായിരുന്നു വിക്ഷേപണം. യുക്രെയ്‌നെതിരായ പോരാട്ടത്തിൽ റഷ്യൻ സൈന്യത്തിന്…

Read More

ബാംഗ്ലൂർ : ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ ചുംബിക്കാൻ ശ്രമിച്ച സ്ത്രീയുടെ ദൃശ്യങ്ങൾ വൈറലാകുന്നു. ചന്ദ്രബാബു നായിഡു പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം .പൂച്ചെണ്ട് നൽകിയ ശേഷം ഇവർ നായിഡുവിനെ ചേർത്ത് പിടിച്ച് ചുംബിക്കാൻ ശ്രമിക്കുകയായിരുന്നു . എന്നാൽ ഉടൻ തന്നെ നായിഡു അവരെ തടഞ്ഞു . പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി അവരെ പിടിച്ചു മാറ്റുകയും ചെയ്തു. ദീർഘകാലം മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡുവിന് ഏറെ ആരാധകരാണ് ആന്ധ്രാപ്രദേശിൽ ഉള്ളത് . ഇസഡ് പ്ലസ് സുരക്ഷയും അദ്ദേഹത്തിനുണ്ട്. പരിപാടിയുടെ ഭാഗമായി നിരവധി ആരാധകരും, പാർട്ടി പ്രവർത്തകരും അദ്ദേഹത്തിനെ കാണാൻ എത്തിയിരുന്നു.വൻ സ്വീകരണമാണ് അദ്ദേഹത്തിനായി ഒരുക്കിയിരുന്നത് . സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്നാണ് സ്ത്രീ നായിഡുവിനരികിൽ എത്തിയത്. ‘ ഈ ദിവസം എനിക്ക് മറക്കാനാകില്ലെന്നും ടിവിയിൽ മാത്രം കണ്ടിരുന്ന മുഖ്യമന്ത്രിയെയാണ് നേരിൽ കണ്ടതെന്നുമാണ് ‘ ചുംബിക്കാൻ ശ്രമിച്ച സ്ത്രീ പറഞ്ഞത് . 2016 ൽ ബാംഗ്ലൂരിൽ നടന്ന പരിപാടിയ്ക്കിടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഇത്തരത്തിൽ ഒരു…

Read More

കൊച്ചി : സംവിധായകൻ ശ്രീകുമാർ മേനോനെതിരെ നടി മഞ്ജു വാരിയർ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി . ഒടിയൻ സിനിമയ്ക്ക് ശേഷമുള്ള സൈബർ ആക്രമണത്തിലായിരുന്നു പരാതി . സമൂഹ മാദ്ധ്യമത്തിലൂടെ അപവാദ പ്രചാരണം നടത്തിയെന്നായിരുന്നു ആരോപണം . തൃശൂർ ടൗൺ ഈസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർ നടപടികളാണ് കോടതി റദ്ദാക്കിയത് .കോടതി ആവശ്യപ്പെട്ടിട്ടും മഞ്ജുവാരിയർ 4 വർഷത്തോളം തന്റെ നിലപാട് വ്യക്തമാക്കിയിരുന്നില്ല . സമൂഹ മാദ്ധ്യമങ്ങൾ വഴി ശ്രീകുമാർ ദുഷ്പ്രചാരണം നടത്തിയെന്നും , തന്നെ മോശക്കാരിയാക്കാൻ ശ്രമം നടത്തിയെന്നുമാണ് മഞ്ജു മൊഴി നൽകിയത് . ശ്രീകുമാർ അപകടത്തിൽപ്പെടുത്തുമെന്ന് ഭയപ്പെടുന്നതായും മഞ്ജു ഡിജിപിയ്ക്ക് പരാതി നൽകിയിരുന്നു.താൻ ഒപ്പിട്ട് നൽകിയ ലെറ്റർ ഹെഡും , മറ്റ് രേഖകളും ദുരുപയോഗം ചെയ്യുന്നുവെന്നും മഞ്ജു പറഞ്ഞിരുന്നു.ഇതിന് മറുപടിയായി ശ്രീകുമാർ മേനോൻ ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു. ശ്രീകുമാർ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ഒടിയൻ എന്ന ചിത്രത്തിൽ മഞ്ജുവാരിയരായിരുന്നു നായിക.

Read More

കോട്ടയം : വൈക്കത്ത് യുവാവ് ഭാര്യയേയും , ഭാര്യാമാതാവിനെയും വെട്ടിക്കൊന്നു.മറവന്തുരുത്ത് നിവാസികളായ ഗീത (58) മകൾ ശിവപ്രിയ എന്നിവരാണ് കൊല്ലപ്പെട്ടത് .ശിവപ്രിയയുടെ ഭർത്താവ് നിതീഷ് പോലീസിൽ കീഴടങ്ങി . കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.നിതീഷ് കൊല നടത്തുമ്പോൾ നാലു വയസുള്ള കുട്ടിയും വീട്ടിലുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ മകളെ സ്വന്തം വീട്ടിൽ ഏൽപ്പിച്ച ശേഷം നിതീഷ് പോലീസിൽ കീഴടങ്ങുകയായിരുന്നു. നിതീഷിന്റെ ശരീരത്തിലെ പരിക്കുകൾ കണ്ട് വീട്ടുകാർ കാര്യം തിരക്കിയപ്പോഴാണ് നിതീഷ് കൊലപാതക വിവരം അവരെ അറിയിച്ചത് . പിന്നാലെ സ്റ്റേഷനിലെത്തി കീഴടങ്ങി . ജില്ലാ പോലീസ് മേധാവി അടക്കമുള്ളവർ സ്ഥലത്തെത്തി . ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി . പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ നാളെ വീട്ടുകാർക്ക് വിട്ടു നൽകും .

Read More

കാസർകോട് : നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്ര കളിയാട്ടത്തിനിടെ ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ മരണം നാലായി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ് (19) ആണ് മരിച്ചത്. അതീവ ​ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ കഴിയുന്നതിനിടെയാണ് ഷിബിൻ മരണത്തിന് കീഴടങ്ങിയത്. 154 പേരാണ് പൊള്ളലേറ്റ് ചികിത്സ തേടിയത്. ഇവരിൽ 92 പേർ ചികിത്സയിൽ തുടരുകയാണ്. 28 പേർ ഐസിയുവിലാണ് . മൂന്ന് പേർ അതീവ​ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോർട്ട്. കേസിൽ ആദ്യ മൂന്ന് പ്രതികൾക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ്‌ ഉൾപ്പെടെയുള്ള പ്രതികൾക്കാണ് ഹോസ്ദുർഗ് കോടതി ജാമ്യം അനുവദിച്ചത്. ഇവർക്ക് നേരെ വധശ്രമത്തിനും സ്‌ഫോടകവസ്തു നിയമപ്രകാരമുള്ള വകുപ്പുകളും ഉൾപ്പെടെ ചുമത്തിയിരുന്നു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളിൽ അഞ്ച് പേർ ഇപ്പോഴും ഒളിവിലാണ്. തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോൾ, പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് തീപ്പൊരി വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു. ക്ഷേത്ര മതിലിനോട് ചേർന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ്…

Read More

ഇന്ത്യൻ വ്യോമസേനയുടെ മിഗ് -29 യുദ്ധവിമാനം ആഗ്രയ്ക്ക് സമീപം തകർന്ന് വീണു . നിലത്ത് വീണ ഉടൻ വിമാനത്തിന് തീ പിടിച്ചു . വിമാനം തകർന്ന് വീഴും മുൻപ് പൈലറ്റ് ഉൾപ്പെടെ രണ്ട് പേരും സുരക്ഷിതരായി പുറത്തെത്തി . അപകടത്തെ കുറിച്ച് അന്വേഷിക്കുമെന്ന് വ്യോമസേന അറിയിച്ചു . പഞ്ചാബിലെ ആദം പൂരിൽ നിന്നാണ് പറന്നുയർന്ന വിമാനം പരിശീലനത്തിനായി ആഗ്രയിലേയ്ക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത് . ആഗ്രയിലെ സോംഗ്ര ഗ്രാമത്തിലാണ് വിമാനം തകർന്ന് വീണത് . അപകട വിവരം അറിഞ്ഞതോടെ ഉന്നത സൈനിക ഉദ്യോഗസ്ഥർ സ്ഥലത്തെത്തി . 1987 ലാണ് മിഗ് യുദ്ധവിമാനങ്ങൾ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായത് . ഈ വർഷം സെപ്റ്റംബറിലും മിഗ് വിമാനങ്ങളിലൊന്ന് രാജസ്ഥാനിൽ തകർന്ന് വീണിരുന്നു. സോവിയറ്റ് റഷ്യയിലാണ് മിഗ് വിമാനങ്ങൾ നിർമ്മിച്ചത് . ആധുനികവത്ക്കരിച്ച വിമാനമാണ് അപകടത്തിൽപ്പെട്ടതെന്നും സൂചനയുണ്ട് . അതേസമയം വിമാനം ജനവാസ മേഖലയിൽ വീഴാതിരുന്നത് ഏറെ ആശ്വാസകരമാണെന്ന് അധികൃതർ പറഞ്ഞു.

Read More

മല്ലിക സുകുമാരന്റെ പിറന്നാൾ ആഘോഷമാക്കി മക്കളായ ഇന്ദ്രജിത്തും, പൃഥ്വിരാജും . കുടുംബസമേതം അമ്മയുടെ പിറന്നാൾ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പൃഥ്വിരാജ് ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. കുടുംബത്തിലെ ഏറ്റവും ഇളയ അം​ഗത്തിന് പിറന്നാൾ ആശംസകളെന്നും എന്നും പതിനാറുകാരി ആയിരിക്കട്ടെയെന്നും പൃഥ്വിരാജ് ഫെയ്സ്ബുക്കിൽ കുറിച്ചു. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, പൂർണിമ, സുപ്രിയ എന്നിവർക്കും ചെറുമക്കളായ പ്രാർത്ഥന, നക്ഷത്ര, അലംകൃത എന്നിവർക്കുമൊപ്പമായിരുന്നു പിറന്നാളാഘോഷം. മക്കൾക്കും മരുമക്കൾക്കും ചെറുമക്കൾക്കും ഒപ്പമുള്ള ചിത്രങ്ങളും കേക്ക് മുറിക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിട്ടുണ്ട്. പോസ്റ്റിന് പിന്നാലെ മല്ലിക സുകുമാരന് ആശംസകൾ അറിയിച്ച് എത്തിയത് നിരവധി പേരാണ്. അമ്പതിലേറെ വർഷങ്ങളായി മലയാള സിനിമ രംഗത്ത് സജീവമാണ് മല്ലിക . 1974-ൽ ജി അരവിന്ദൻ സംവിധാനം ചെയ്ത ഉത്തരായനം എന്ന സിനിമയിലൂടെയാണ് മല്ലിക സുകുമാരൻ മലയാള സിനിമാ രം​ഗത്ത് അരങ്ങേറ്റം കുറിച്ചത്. മോഹമല്ലിക എന്നാണ് യഥാർത്ഥ പേര് . അമ്മക്കിളിക്കൂട്, തിരക്കഥ, ഇവർ വിവാഹിതരായാൽ, മദനോത്സവം തുടങ്ങീ 90-ലധികം സിനിമകളിൽ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. സ്വപ്നാടനം…

Read More