- എസ് ഡി പി ഐ നേതാവ് ഫൈസിയുടെ അറസ്റ്റിനെ സ്വാഗതം ചെയ്യാന് തന്റേടമുണ്ടോ ? വെല്ലുവിളിച്ച് പി സി ജോർജ്
- രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി യു എ ഇ
- സമൻസ് അയച്ചിട്ടും കോടതിയിൽ എത്തിയില്ല : രാഹുലിന് പിഴ ചുമത്തി കോടതി
- ചെങ്കൊടി ഉയർന്നു; സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കം
- ‘അവകാശ പോരാട്ടങ്ങളിൽ അദ്ധ്യാപകർ ആശാ വർക്കർമാർക്കൊപ്പം’: പിന്തുണ പ്രഖ്യാപിച്ച് ദേശീയ അദ്ധ്യാപക പരിഷത്ത്
- എസ് ഡി പി ഐ ഭീകരസംഘടന; തിരഞ്ഞെടുപ്പിൽ പിന്തുണ തേടിയവർ പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപി
- 20 ഭാര്യമാരും, 104 കുട്ടികളും , 144 പേരക്കുട്ടികളും ; ഈ ഗ്രാമമാണ് ഇദ്ദേഹത്തിന്റെ കുടുംബം
- കുഴഞ്ഞു വീണുള്ള മരണങ്ങൾക്ക് മുൻപ് ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ
Author: Anu Nair
ചെന്നൈ : നടനും സംവിധായകനുമായ ചാരുഹാസൻ ആശുപത്രിയിൽ. ദീപാവലി ആഘോഷങ്ങൾക്കിടെ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും , ശസ്ത്രക്രിയ നടത്തിയതായും മകളും നടിയുമായ സുഹാസിനി ഹാസൻ അറിയിച്ചു. ഇത്തവണ ദീപാവലി ആഘോഷങ്ങൾ നടന്നത് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലായിരുന്നുവെന്ന് കാട്ടി പിതാവിനൊപ്പം ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങളും സുഹാസിനി സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നതിന് മുമ്പായി എന്താണ് പറയാനുള്ളതെന്ന് പിതാവിനോട് ചോദിക്കുന്ന വീഡിയോയും സുഹാസിനി പങ്കുവച്ചിരുന്നു. തന്റെ ഭാര്യയ്ക്കുള്ള മറുപടിയാണ് ചാരുഹാസൻ വീഡിയോയിലൂടെ നൽകിയത്. ‘ ഞാൻ സുഖമായി ഇരിക്കുന്നു. ശസ്ത്രക്രിയ്ക്ക് വിധേയനാകാൻ ഞാൻ തയ്യാറാണ്. ഞാൻ തിരിച്ചു വരും.”- ചാരുഹാസൻ പറഞ്ഞു. ഇതിനു പിന്നാലെ സുഹാസിനി പങ്കുവച്ച മറ്റൊരു ചിത്രത്തിൽ ശസ്ത്രക്രിയ വിജയകരമായി നടന്നെന്നും പിതാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും കുറിച്ചു. സിനിമാ താരങ്ങളായ ആർ മാധവൻ, ഖുഷ്ബു സുന്ദർ തുടങ്ങി നിരവധി താരങ്ങൾ ആശംസ അറിയിച്ച് എത്തിയിരുന്നു . നടൻ കമൽഹാസന്റെ സഹോദരനാണ് ചാരുഹാസൻ .
പ്രശസ്ത സിനിമ -നാടക നടൻ ടിപി കുഞ്ഞിക്കണ്ണൻ അന്തരിച്ചു . ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാസർകോട് ചെറുവത്തൂർ സ്വദേശിയാണ്. കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസുകൊട് ‘ എന്ന സിനിമയിൽ കുഞ്ഞിക്കണ്ണൻ ചെയ്ത പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ.പി. പ്രേമൻ എന്ന വേഷം ഏറെ ശ്രദ്ധേയമായിരുന്നു. പിഡബ്യൂഡി എഞ്ചിനീയറായിരുന്ന കുഞ്ഞിക്കണ്ണൻ നാടകവേദിയിൽ നിന്നാണ് സിനിമയിൽ എത്തിയത്.ഭാര്യ ; ജാനകി . മക്കൾ ; ശ്രീജയ, ശ്രീകല, ശ്രീപ്രിയ.
നാഗർകോവിൽ : ക്രൈംബ്രാഞ്ച് എസ് ഐ എന്ന വ്യാജേന പോലീസ് യൂണിഫോം ധരിച്ച് നാഗർകോവിലിൽ എത്തിയ യുവതി അറസ്റ്റിൽ . തേനി പെരിയകുളം സ്വദേശി അഭിപ്രിയ എന്ന 34 കാരിയാണ് പിടിയിലായത് . ചെന്നൈയിലെ ക്രൈംബ്രാഞ്ച് എസ് ഐ ആണ് താനെന്നാണ് അഭിപ്രിയ പറഞ്ഞിരുന്നത് . പാർവതീപുരം സ്വദേശി വെങ്കിടേഷാണ് അഭിപ്രിയയ്ക്കെതിരെ പരാതി നൽകിയത് . നാഗർകോവിൽ വനിതാകോളേജിന്റെ അടുത്ത് വച്ച് പരിചയപ്പെട്ട ശേഷം വെങ്കിടേഷിന്റെ ഭാര്യയുടെ ബ്യൂട്ടിപാർലറിൽ എത്തിയ അഭിപ്രിയ ഫേഷ്യൽ ചെയ്ത ശേഷം പണം കടം പറഞ്ഞ് പോയി. സംശയം തോന്നിയ വെങ്കിടേഷ് വടശേരി പോലീസിനെ വിവരമറിയിച്ചു. ഇവർ മറ്റ് പലരെയും ഇത്തരത്തിൽ കബളിപ്പിച്ചതായും , കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു . 13 വർഷം മുൻപ് അഭിപ്രിയ 66 കാരനായ മുരുകനെ വിവാഹം കഴിച്ചിരുന്നു . എന്നാൽ പിന്നീട് അഭിപ്രായ വ്യത്യസത്തെ തുടർന്ന് മുരുകനുമായി വേർപിരിഞ്ഞു . ഈ ബന്ധത്തിൽ ഒരു മകനുമുണ്ട് . അടുത്തിടെ…
ധാക്ക : ബംഗ്ലാദേശിലേയ്ക്കുള്ള വൈദ്യുതി വിതരണം വെട്ടിക്കുറച്ച് അദാനി ഗ്രൂപ്പ് . 846 മില്യൺ അമേരിക്കൻ ഡോളർ കുടിശികയായതോടെയാണ് ഈ നീക്കം .അദാനി പവറിന്റെ ഉടമസ്ഥതയിലുള്ള അദാനി പവർ ജാർഖണ്ഡ് ലിമിറ്റഡാണ് ബംഗ്ലാദേശിലേയ്ക്കുള്ള വൈദ്യുതി വിതരണം വെട്ടിക്കുറച്ചത് .പവർ ഗ്രിഡ് ബംഗ്ലാദേശിന്റെ കണക്കനുസരിച്ച് വൈദ്യുതി ഉദ്പാദനം 1496 മെഗാവാട്ടിൽ നിന്ന് 700 മെഗാവാട്ടായി കുറഞ്ഞു. 1600 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് രാജ്യത്തുള്ളത് . ബംഗ്ലാദേശിലേയ്ക്കുള്ള വൈദ്യുതി വിതരണം വെട്ടിക്കുറയ്ക്കും മുൻപ് ബംഗ്ലാദേശിലെ പവർ ഡവലപ്പ്മെന്റ് ബോർഡിനോട് കുടിശിക തുക അടയ്ക്കാൻ അദാനി പവർ ജാർഖണ്ഡ് ലിമിറ്റഡ് ആവശ്യപ്പെട്ടിരുന്നു.ഇക്കാര്യം ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് ബംഗ്ലാദേശിലെ പവർ സെക്രട്ടറിക്ക് കത്തും നൽകിയിരുന്നു. ഒക്ടോബർ 31 ന് വൈദ്യുതി വിതരണം നിർത്തി വച്ച് പവർ പർച്ചേസ് എഗ്രിമെന്റ് പ്രകാരം നടപടികൾ സ്വീകരിക്കുമെന്നും അദാനി ഗ്രൂപ്പ് കത്തിൽ പറഞ്ഞിരുന്നു . സസ്പെൻഷൻ സമയപരിധി നേരത്തേ ഒക്ടോബർ 20 മുതൽ 30 വരെ നീട്ടിയും നൽകിയിരുന്നു. കോടീശ്വരനായ ഇന്ത്യൻ…
മുസാഫർനഗർ : ബീഹാറിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി. ഈസ്റ്റ് സെൻട്രൽ റെയിൽ വേയിലെ സോൻപൂർ ഡിവിഷനിലെ നാരായൺപൂർ അനന്ത് സ്റ്റേഷനിൽ ഷണ്ടിംഗിനിടെയാണ് നാല് വാഗണുകൾ പാളം തെറ്റിയത് . കാലിയായ വാഗണുകളാണ് അപകടത്തിൽപ്പെട്ടതെന്നും , ആർക്കും പരിക്കുകൾ ഇല്ലെന്നും റെയിൽ വേ അധികൃതർ വ്യക്തമാക്കി . അപകടം നടന്നയുടാൻ ഡിവിഷണൽ റെയിൽ വേ മാനേജർ വിവേക് ഭൂഷൻ സൂദ് അടക്കമുള്ളവർ സ്ഥലത്തെത്തി . സംഭവത്തെ തുടർന്ന് ചില ട്രെയിനുകൾ വഴി തിരിച്ചു വിട്ടു. ചില ട്രെയിനുകൾ മുസാഫർപൂർ, സമസ്തിപൂർ സ്റ്റേഷനുകളിൽ നിർത്തിയിട്ടു. അതേസമയം ട്രെയിൻ പാളം തെറ്റിയതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അടുത്തിടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ട്രെയിൻ അട്ടിമറിക്കാൻ ശ്രമം നടന്നതിനാൽ ഇതും ബോധപൂർവ്വം ഉണ്ടാക്കിയ അപകടമാണോയെന്നാണ് സംശയം . അടുത്തിടെ കാൺപൂർ , പാട്യാല തുടങ്ങി വിവിധ സ്ഥലങ്ങളിൽ ട്രാക്കുകളിൽ മരകഷ്ണങ്ങൾ , കൂറ്റൻ കല്ലുകൾ , ഇരുമ്പ് കമ്പികൾ എന്നിവ വച്ച് ട്രെയിൻ…
തിരുവനന്തപുരം : സംസ്ഥാനത്ത് എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു . എസ് എസ് എൽ സി പരീക്ഷകൾ മാർച്ച് മൂന്നിന് ആരംഭിക്കും . 26-)0 തീയതി വരെയാണ് പരീക്ഷ . രാവിലെ ഒൻപതരയ്ക്കാണ് പരീക്ഷകൾ ആരംഭിക്കുക . മോഡൽ പരീക്ഷകൾ ഫെബ്രുവരി 17 ന് ആരംഭിച്ച് 21 ന് പൂർത്തിയാകും . മൂല്യനിർണ്ണയം ഏപ്രിൽ 8 ന് തുടങ്ങി 28 ഓടെ പൂർത്തിയാക്കും . മേയ് മൂന്നാമത്തെ ആഴ്ച്ചയ്ക്ക് മുൻപ് ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. പ്ലസ് വൺ പരീക്ഷകൾ മാർച്ച് 6 ന് ആരംഭിച്ച് 29 ന് അവസാനിക്കും . പ്ലസ് ടു പരീക്ഷകൾ മൂർച്ച് മൂന്നു മുതൽ 26 വരെയാണ് നടക്കുക . വി എച്ച് എസ് സി പരീക്ഷകളും ഹയർസെക്കൻഡറി പരീക്ഷകൾക്കൊപ്പം നടക്കും . ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകളിലെ വർഷാന്ത്യ…
ദീപാവലി ദിനത്തിൽ ഇന്ത്യൻ കുടുംബങ്ങളിൽ നേരിട്ടെത്തി ദീപാവലി ആശംസകൾ കൈമാറി ബഹ്റൈൻ കിരീടാവകാശിയും , കുടുംബാംഗങ്ങളും . കിരീടാവകാശിയും, പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനെ പ്രതിനിധീകരിച്ചാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഇന്ത്യക്കാരായ നിരവധി പേരുടെ കുടുംബങ്ങളെ കാണാനെത്തിയത് . ബഹ്റൈനിലെ പ്രമുഖ ഇന്ത്യൻ വ്യവസായികളായ കവലാനി , താക്കർ, ബാബൂഭായ് കേവൽ റാം , മുൽജിമൽ, അസർപോട്ട, ഭാട്ടിയ കുടുംബങ്ങളെയാണ് കിരീടാവകാശി നേരിട്ട് കാണാനെത്തിയത് . മറ്റ് രാജകുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു. രാജ്യത്തിന്റെ ഐക്യവും , സ്നേഹവും നിലനിർത്തുന്നതിൽ ഇന്ത്യക്കാർക്ക് വളരെയേറെ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തെ സേവിക്കുന്നതിലും , പരസ്പര വിശ്വാസവും ,സഹകരണവും ഉറപ്പാക്കുന്നതിലും ഇന്ത്യക്കാർ വഹിക്കുന്ന സേവനത്തെയും അദ്ദേഹം പ്രശംസിച്ചു .എല്ലാ മതവിഭാഗങ്ങളോടും ഒരുപോലെ അനുകമ്പ കാട്ടുന്ന രാജ്യത്തിന്റെ നയവും , പ്രതിബദ്ധതയും അദ്ദേഹം ആവർത്തിച്ചു.പ്രവാസി സമൂഹത്തിന് എന്നും ശക്തമായ പിന്തുണ നൽകുന്ന ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാനും…
ന്യൂഡൽഹി : ദിവസങ്ങൾക്ക് മുൻപാണ് ഇന്ത്യൻ ആർമി ഡോഗായിരുന്ന ‘ ഫാന്റം ‘ കശ്മീരിൽ ഭീകരരുടെ വെടിയേറ്റ് വീരമൃത്യു വരിച്ചത് . സൈനിക വാഹനത്തിന് നേരെ ആക്രമണം നടത്തിയ ഭീകരരെ തേടിയുള്ള അന്വേഷണത്തിനിടെയാണ് ഫാന്റത്തിന് വെടിയേറ്റത് . അഭിവാദ്യം അർപ്പിച്ച് ഇന്ത്യൻ ആർമി പങ്ക് വച്ച കുറിപ്പിൽ ഫാന്റത്തിന്റെ ധീരതയേയും, വീരത്തെയും പ്രശംസിച്ചിരുന്നു . കരുത്തരായ നമ്മുടെ സൈനികർക്കൊപ്പം അതിവേഗമേറിയ , ശൗര്യമേറിയ നായ്ക്കൾ കൂടിയായാൽ ഭീകരർക്ക് അത് കനത്ത തിരിച്ചടി തന്നെയാകും . ഇന്ത്യൻ സൈന്യത്തിൽ വിവിധ ഇനം നായ്ക്കളെ ഭീകരരെ കണ്ടെത്താനും മറ്റുമായി നിയോഗിക്കാറുണ്ട് . ഇതിനായി നായ്ക്കളെ തെരഞ്ഞെടുക്കുമ്പോൾ പല കാര്യങ്ങളും പരിഗണിക്കാറുമുണ്ട് . അവയുടെ ബുദ്ധിശക്തി, ചടുലത , ആളുകളുമായി ഇടപഴകാനുള്ള കഴിവ് ഇവയൊക്കെ നോക്കിയാണ് ഇന്ത്യൻ ആർമിയിൽ നായ്ക്കളെ നിയോഗിക്കുന്നത് . ജർമ്മൻ ഷെപ്പേർഡ്, ലാബ്രഡോർ , ബെൽജിയൻ ഷെപ്പേർഡ് , ഗ്രേറ്റ് സ്വിസ് മൗണ്ടൻ നായ്ക്കൾ എന്നിവയൊക്കെ ഇന്ത്യൻ സൈന്യത്തിനൊപ്പം പ്രവർത്തിക്കുന്നുണ്ട്. ഇത്…
ആകാശത്ത് മിന്നിത്തെളിയുന്ന മത്താപ്പൂക്കളും , വർണങ്ങൾ വാരിവിതറുന്ന പൂത്തിരികളും ഒക്കെയുണ്ടെങ്കിലും ദീപാവലി ആഘോഷമാകാൻ പടക്കം കൂടിയേ തീരൂ . അത് തമിഴർക്കായാലും , മലയാളിയ്ക്കായാലും ഇനി കന്നഡക്കാർക്കായാലും . പടക്ക വിപണിയിൽ എന്നും താരം ശിവകാശി പടക്കങ്ങൾ തന്നെ . ഇക്കുറി 6000 കോടിയുടെ പടക്ക വിൽപ്പനയാണ് ശിവകാശിയിൽ ദീപാവാലിയോടനുബന്ധിച്ച് നടന്നത് . 1150 പടക്കശാലകളിലെ നാലു ലക്ഷത്തോളം തൊഴിലാളികളുടെ ശ്രമമാണിതിന് പിന്നിൽ . തമിഴ്നാട്ടിലെ പടക്ക നിർമ്മാതാക്കളുടെ സംഘടനയാണ് ഈ കണക്കുകൾ പുറത്ത് വിട്ടത് . ദീപാവലിയ്ക്ക് ഒരു മാസം മുൻപേ ശിവകാശിയിൽ പടക്ക വിൽപ്പന ആരംഭിക്കും . ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്നതിൽ 70 ശതമാനവും ശിവകാശിയിൽ നിന്നുള്ളവയാണ്. എന്നാൽ ഇത്തവണ ശിവകാശിയിൽ പടക്ക നിർമ്മാണം 30 ശതമാനത്തോളം കുറവായിരുന്നു . പടക്ക നിർമ്മാണത്തിലെ പ്രധാന ഘടകമായ ബേരിയം നൈട്രൈറ്റിന് സുപ്രീം കോടതി നിയന്ത്രണം ഏർപ്പെടുത്തിയതാണ് ഇതിന് പ്രധാന കാരണം . വായുമലിനീകരണം ഉണ്ടാക്കുന്നതിൽ പടക്കനിർമ്മാണങ്ങളിലെ ബേരിയം നൈട്രേറ്റും ,അലൂമിനിയം പൗഡറും…
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.