- ലെറ്റർകെന്നിയിൽ ഇ- സ്കൂട്ടറുകൾ പിടിച്ചെടുത്തു
- ഡബ്ലിനിലെ പുതിയ ജിഎഎ പരിശീലന കേന്ദ്രം; അനുമതി നൽകി ആസൂത്രണ കമ്മീഷൻ
- യുവതിയെ പീഡിപ്പിച്ച കേസ്; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
- മൈക്കിൾ ഗെയ്നിന്റെ കൊലപാതം; 50 കാരൻ കസ്റ്റഡിയിൽ തുടരുന്നു
- മോദിയുടെ സന്ദർശനത്തിന് മുന്നോടി ; അമേരിക്ക ഇസ്രായേലിൽ 11 F-22 റാപ്റ്റർ യുദ്ധവിമാനങ്ങൾ വിന്യസിച്ചു
- ഡൊണഗലിനെ നടുക്കി വാഹനാപകടം; രണ്ട് മരണം
- സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്പ് അയർലൻഡിൽ
- കുടുംബജീവിതം തകർക്കുമെന്ന് ഭീഷണി ; സുധബേബിയെ കൊലപ്പെടുത്തിയത് ആസൂത്രിതമല്ലെന്ന് ഷാജി
Author: Anu Nair
3500 കിലോ മീറ്റർ സ്ട്രൈക് ദൂരപരിധിയുള്ള , ആണവ വാഹക ശേഷിയുള്ള കെ 4 മിസൈൽ പരീക്ഷിച്ച് ഇന്ത്യ .ഇന്ത്യയുടെ രണ്ടാമത്തെ ആണവ മിസൈൽ അന്തർവാഹിനിയായ ഐഎൻഎസ് അരിഘട്ടിൽ നിന്നാണ് ആണവശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചത് . വിശാഖപട്ടണത്ത് ബംഗാൾ ഉൾക്കടലിലായിരുന്നു പരീക്ഷണം ഓഗസ്റ്റ് 29-നാണ് ഐഎൻഎസ് അരിഘട്ട് കമ്മീഷൻ ചെയ്തത്. ആദ്യത്തെ ആണവ മിസൈൽ അന്തർവാഹിനിയായ അരിഹന്തിൽ നിന്ന് വ്യത്യസ്തമായി കെ-4 മിസൈലുകളാണ് ഇതിൽ ഉപയോഗിക്കുന്നത്. ഓഗസ്റ്റിൽ ഇന്ത്യൻ നാവികസേനയിലേക്ക് കമ്മീഷൻ ചെയ്ത ഐഎൻഎസ് അരിഘട്ടിൽ നിന്നുള്ള കെ-4 മിസൈലിന്റെ ആദ്യ പരീക്ഷണമായിരുന്നു ഇത്. ഇന്തോ-പസഫിക് സമുദ്ര മേഖലയിലെ 750 കിലോമീറ്റർ ദൂരപരിധിയിൽ നിരീക്ഷണത്തിന് ഐഎൻഎസ് അരിഘട്ട് ഉപയോഗപ്പെടുത്തും. മാസങ്ങളോളം വെള്ളത്തിനടിയിൽ തുടരാനും ഇതിന് സാധിക്കും.
ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് നൽകുന്ന പുതപ്പുകൾ കഴുകാറുണ്ടോ എന്ന ചോദ്യത്തിനു കൃത്യമായി മറുപടി നൽകി മന്ത്രി അശ്വിനി വൈഷ്ണവ്. കോൺഗ്രസ് എം പി കുൽദീപ് ഇൻദോറയുടെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. അടിസ്ഥാന ശുചിത്വ മാനദണ്ഡം പാലിക്കുന്ന കിടക്കകൾക്കായ് യാത്രക്കാർ പണം നൽകിയിട്ടും റെയിൽവേ പുതപ്പുകൾ കഴുകാറുണ്ടോ എന്നായിരുന്നു എം പി യുടെ ചോദ്യം.അതിന് യാത്രക്കാർക്ക് നൽകുന്ന പുതപ്പുകൾ മാസത്തിൽ ഒരു തവണ കഴുകുമെന്ന് മന്ത്രി മറുപടി നൽകി. ക്വിൽറ്റ് കവറായി ഒരു ബെഡ് ഷീറ്റ് അധികം ബെഡ് റോൾ കിറ്റിൽ നൽകാറുണ്ടെന്നും മന്ത്രി പറഞ്ഞു.ഇന്ത്യൻ റെയിൽവേ ഉപയോഗിക്കുന്ന ഷീറ്റുകൾ ഭാരം കുറഞ്ഞതും, ഉപയോഗിക്കാനും കഴുകാനും എളുപ്പം ഉള്ളതുമാണ്.യാത്രക്കാരുടെ സുരക്ഷയും,സൗകര്യവും കണക്കിലെടുത്ത് ബി ഐ എസ് മാനദണ്ഡം അടക്കം പാലിച്ചാണ് ഇവ കഴുകുന്നത്. കഴുകിയ ബ്ലാങ്കറ്റുകളുടെ ഗുണനിലവാരം പരിശോധിക്കാൻ വൈറ്റോ മീറ്ററുകളുമുണ്ട് – അദ്ദേഹം പറഞ്ഞു
ആലപ്പുഴ : നവജാത ശിശുവിന് ഗുരുതര വൈകല്യമുണ്ടായ . സംഭവത്തിൽ നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തു. ഗർഭകാലത്തെ സ്കാനിംഗിൽ വൈകല്യം തിരിച്ചറിയാത്തതിനാലാണ് നടപടി. ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ ഡോ. ഷേർലി, ഡോ. പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കുമെതിരെയാണ് കേസെടുത്തത്.ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്.ഗുരുതര വൈകല്യങ്ങളാണ് നവജാത ശിശുവിന് ഉള്ളത്.സംഭവത്തിൽ കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. കുഞ്ഞിൻ്റെ കണ്ണും, ചെവിയും യഥാസ്ഥാനത്തല്ല, വായ തുറക്കുന്നില്ല, മലർത്തി കിടത്തിയാൽ നാക്ക് ഉള്ളിലേക്ക് പോകും , കാലിനും ,കൈയ്ക്കും വളവുണ്ട് . ഗർഭകാലത്ത് പലതവണ നടത്തിയെങ്കിലും സ്കാനിംഗിൽ ഡോക്ടർമാർ വൈകല്യം തിരിച്ചറിഞ്ഞില്ലെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി. ഓരോ മാസവും സ്കാനിംഗ് നടത്തുമ്പോൾ കുഞ്ഞിന് കുഴപ്പമൊന്നുമില്ലെന്നും റെസ്റ്റ് എടുക്കണമെന്ന് മാത്രമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നത്. ഏഴാം മാസത്തെ സ്കാനിംഗിൽ കുഞ്ഞിന് ഫ്ലൂയിഡ് കൂടുതലാണെന്ന് പറഞ്ഞു. അഡ്മിറ്റായി മൂന്നാമത്തെ ദിവസം കുഞ്ഞിന് ഹൃദയമിടിപ്പ് കുറവാണെന്ന് ചൂണ്ടിക്കാട്ടി വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിടെ…
കോഴിക്കോട് ; വിവാദമായ പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതി മർദ്ദനമേറ്റ് വീണ്ടും ആശുപത്രിയിൽ പന്തീരങ്കാവ് തെക്കേ വള്ളിക്കുന്ന് സ്വദേശി രാഹുലിന്റെ ഭാര്യ നീമ (26) നെയാണ് ഭർതൃവീട്ടിൽ നിന്ന് പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. യുവതിയെ ആശുപത്രിയിൽ എത്തിച്ച ശേഷം മുങ്ങിയ ഭർത്താവ് രാഹുലിന് പാലാഴിയിൽ നിന്ന് പോലീസ് പിടികൂടി. “മീൻകറിക്ക് പുളിയില്ല” എന്നതായിരുന്നു പുതിയ പ്രശ്നത്തിന് തുടക്കമിട്ടതെന്ന് യുവതി നൽകിയ മൊഴിയിൽ പറയുന്നു. ഞായറാഴ്ചയായിരുന്നു മർദ്ദനം നടന്നത്. തിങ്കഴാഴ്ച വീണ്ടും മർദ്ദിച്ചു. ചുണ്ടിനും ഇടത്തേ കണ്ണിനും പരിക്കുണ്ടെന്നാണ് യുവതിയെ ചികിത്സിച്ച ഡോക്ടർമാർ സ്ഥിരീകരിച്ചു. എറണാകുളത്ത് നിന്ന് മാതാപിതാക്കൾ എത്തിയാൽ നാട്ടിലേയ്ക്ക് പോകാൻ സൗകര്യം നൽകണമെന്നും യുവതി ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. പിന്നാലെ യുവതി ഭർത്താവിനെതിരെ പരാതി നൽകുകയായിരുന്നു. കസ്റ്റഡിയിലായ രാഹുലിനെതിരെ വധശ്രമത്തിനടക്കമാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. നേരത്തെയും നീമ ഭർത്താവിനെതിരെ പരാതിനൽകിയിരുന്നു . പിന്നീട് പരാതി പിൻവലിച്ചു . സ്വന്തം വീട്ടുകാരാണ് ഭർത്താവിനെതിരെ മൊഴി നൽകാൻ പറഞ്ഞതെന്നും…
കൊച്ചി: എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് കുടുംബം. പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും കുടുംബം, നൽകിയ ഹർജിയിൽ പറയുന്നു സമർപ്പിച്ചു. സിപിഎം നേതാവ് പ്രതിയായ കേസിൽ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ലെന്നും അതിനാൽ സിബിഐ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ എത്തിക്കുമെന്ന് സർക്കാർ ആവർത്തിച്ച് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് യാതൊരു നീക്കുപോക്കും ഇല്ലാത്ത സാഹചര്യമാണ്.നവീൻ ബാബുവിന്റെ മരണം ആത്മഹത്യയാണെന്ന് പൊലീസ് ആദ്യമേ തീരുമാനിക്കുകയും ആ നിഗമനത്തിലേക്ക് എത്തിക്കുന്ന രീതിയിൽ അന്വേഷണം നടത്തുകയുമാണ് ചെയ്തത്. അതേസമയം നവീൻ ബാബുവിന്റെ മരണത്തിന്റെ തെളിവുകൾ സംരക്ഷിക്കണമെന്നും , കളക്ടറുടെയും , പമ്പിന് അനുമതി തേടിയ പ്രശാന്തന്റെയും ഫോൺ കോൾ , ലൊക്കേഷൻ വിവരങ്ങൾ സംരക്ഷിക്കണമെന്നും കുടുംബത്തിന്റെ അഭിഭാഷകൻ തലശേരി കോടതിയിൽ ആവശ്യം ഉന്നയിച്ചിരുന്നു . അന്വേഷണത്തെ തടസപ്പെടുത്തുകയല്ല , മറിച്ച് അന്വേഷണത്തിന് ഉപകാരപ്പെടും വിധം…
ന്യൂഡൽഹി : ബംഗ്ലാദേശിലെ പ്രമുഖ ഹിന്ദുനേതാവും, ഇസ്‌കോൺ സന്യാസിയുമായ ചിന്മയ് കൃഷ്ണദാസ് ബ്രഹ്‌മചാരിയെ അറസ്റ്റ് ചെയ്ത നീക്കത്തെ അപലപിച്ച് ഇന്ത്യ. ചിന്മയ് കൃഷ്ണ ദാസ് പ്രഭുവിനെ രാജ്യദ്രോഹക്കുറ്റമടക്കം ചുമത്തി അറസ്റ്റ് ചെയ്ത് ജാമ്യം നൽകാതെ ജയിലിലടച്ച സാഹചര്യത്തിലാണ് ഇന്ത്യയുടെ പ്രതികരണം. ഹിന്ദുക്കളുടെയും മറ്റെല്ലാ ന്യൂനപക്ഷങ്ങളുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ ബംഗ്ലാദേശ് സർക്കാരിനോട് ഇന്ത്യ അഭ്യർത്ഥിക്കുകയാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു . ബംഗ്ലാദേശിലെ മത ന്യൂനപക്ഷമായ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കണം. സമാധാനപരമായുള്ള അഭിപ്രായപ്രകടനം നടത്താനുള്ള അവകാശത്തിൽ കൈകടത്തരുത് . ന്യൂനപക്ഷ വിഭാഗക്കാരുടെ വീടുകളും, വ്യാപാര സ്ഥാപനങ്ങളും , ആരാധനാലയങ്ങളും നശിപ്പിക്കുന്നത് അംഗീകരിച്ച് നൽകാനാകില്ല. സമാധാനപരമായി സമ്മേളിക്കുന്നതിനും അഭിപ്രായപ്രകടനം നടത്തുന്നതിനുമുള്ള അവരുടെ അവകാശം നിഷേധിക്കരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ധാക്ക വിമാനത്താവളത്തിൽ നിന്നും ചിന്മയ് കൃഷ്ണദാസ് ബ്രഹ്‌മചാരിയെ അറസ്റ്റ് ചെയ്ത് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.സംഭവത്തിൽ ഇന്ത്യ ഇടപെടണമെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ച് ഇസ്‌കോൺ ആവശ്യപ്പെട്ടിരുന്നു. തങ്ങൾ ആര്യന്മാരാണെന്നും, ഈ…
ന്യൂഡൽഹി : ‘ഒരു രാജ്യം ഒരു സബ്സ്ക്രിപ്ഷൻ ‘ പദ്ധതിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി . വിവിധ ഗവേഷണ ലേഖനങ്ങളും ജേണലുകളും ഒരുകുടക്കീഴിൽ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണിത് . ലളിതവും ഉപയോക്തൃ സൗഹൃദവുമായ ഡിജിറ്റൽ പ്രക്രിയയിലൂടെയാണ് പദ്ധതി നടപ്പാക്കുക ഒരു രാജ്യം ഒരു സബ്സ്ക്രിപ്ഷനായി 6,000 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്. എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കേന്ദ്ര ഗവൺമെൻ്റിൻ്റെ ഗവേഷണ വികസന സ്ഥാപനങ്ങൾക്കും പദ്ധതി ഗുണകരമാകും. സ്വയംഭരണാധികാരമുള്ള അന്തർ സർവകലാശാലാ കേന്ദ്രമായ ഇൻഫർമേഷൻ ആൻഡ് ലൈബ്രറി നെറ്റ് വർക്ക് എന്ന കേന്ദ്ര ഏജൻസി ഏകോപിപ്പിക്കുന്ന ദേശീയ സബ്സ്ക്രിപ്ഷനിലൂടെയാണ് ജേണലുകളിലേക്കുള്ള പ്രവേശനം നൽകുക. 30 പ്രമുഖ അന്താരാഷ്ട്ര ജേണൽ പ്രസാധകരിൽ നിന്നായി 13,000 ഇ-ജേണലുകൾ ഇനി മുതൽ 6,300-ലധികം ഗവൺമെന്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കേന്ദ്ര ഗവൺമെൻ്റ് ഗവേഷണ-വികസന സ്ഥാപനങ്ങൾക്കും ലഭ്യമാകും.
ലക്നൗ : യുപിയിലെ സംഭാലിൽ ഉണ്ടായ സംഘർഷത്തിൽ ഒരാൾ കൂടി മരിച്ചു . ഇതോടെ മരിച്ചവരുടെ എണ്ണം നാലായി . സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 25 പേർ അറസ്റ്റിലായിട്ടുണ്ട്. ഏഴ് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭാൽ എംപിയും എസ്പി നേതാവുമായ സിയാവൂർ റഹ്മാൻ ബാർഖും എം എൽ എയുമായ ഇഖ്ഹാൽ മഹ്മൂദിന്റെ മകൻ നവാബ് സുഹൈൽ ഇഖ്ബാലും കേസിൽ പ്രതികളാണ്. 400 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് . കോടതി ഉത്തരവുപ്രകാരം സർവേ നടത്തിയ സംഭാൽ ഷാഹി ജുമുഅ മസ്ജിദിന്റെ പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചു . 24 മണിക്കൂർ നേരത്തേക്ക് ഇന്റർനെറ്റ് സേവനം നിർത്തലാക്കിയിരുന്നു.1529-ൽ മുഗൾ ചക്രവർത്തി ബാബർ ക്ഷേത്രം തകർത്ത ഹരിഹർ മസ്ജിദിന് മുകളിലാണ് മസ്ജിദ് നിർമ്മിച്ചിരിക്കുന്നതെന്ന് കാട്ടി അഭിഭാഷകനായ വിഷ്ണു ശങ്കർ ജെയിനാണ് കോടതിയിൽ ഹർജി നൽകിയത് . തുടർന്നാണ് കോടതി സർവേയ്ക്ക് ഉത്തരവിട്ടത്. കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷൻ ഞായറാഴ്ച സർവേ നടപടികൾ ആരംഭിച്ചതോടെയാണ് ജനക്കൂട്ടം അക്രമാസക്തരായത്.…
ചെന്നൈ: റിസർവ്വ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറിലെ ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് രാവിലെ അദ്ദേഹത്തെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . നിലവിൽ അദ്ദേഹത്തെ ആരോഗ്യ നില തൃപ്തികരമാണ്. ആരോഗ്യനില സംബന്ധിച്ച് ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്നും ആർബിഐ വക്താവ് അറിയിച്ചു. കടുത്ത നെഞ്ചരിച്ചൽ അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും , ഉച്ചയോടെ ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷയെന്നും ആർബിഐ വക്താവ് പറഞ്ഞു.
ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ അനുയായികളും, പോലീസും തമ്മിലുള്ള ഏറ്റുമുട്ടലിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥന്മരാണ് ആക്രമണത്തിൽ മരിച്ചതെന്നാണ് വിവരം. ഇമ്രാന്റെ മോചനം ആവശ്യപ്പെട്ടാണ് പാകിസ്താനിൽ പ്രതിഷേധം നടക്കുന്നത് . പാകിസ്താനിൽ പലയിടങ്ങളിലും ഇന്റർനെറ്റ് സേവനങ്ങളടക്കം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ് . നിരവധി വാഹങ്ങളും ഇമ്രാന്റെ പാർട്ടിയായ തെഹ്രീകെ ഇൻസാഫ് അനുയായികൾ കത്തിച്ചു . ഇമ്രാൻ അനുയായികൾ വിവിധ നഗരങ്ങളിൽ നിന്നായി ഇസ്ലാമാബാദിലേക്ക് പ്രതിഷേധവുമായി എത്തിക്കൊണ്ടിരിക്കുകയാണ്.പാർലമെന്റിന് സമീപം ഒത്തുകൂടാൻ തെഹ്രീരികെ ഇൻസാഫ് പാർട്ടി നേതാക്കൾ അനുയായികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. തെഹ്രീകെ ഇൻസാഫ് അനുയായികൾ ഇസ്ലാമാബാദിലേക്ക് വലിയ ബോട്ടുകളിലായി പുഴ കടന്ന് എത്തുന്നതിന്റെ ദൃശ്യങ്ങളടക്കം സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.ഷിപ്പിംഗ് കണ്ടെയ്നറുകൾ ,ബാരിക്കേഡുകൾ എന്നിവ വച്ച് പ്രതിഷേധക്കാരെ തടയാൻ ശ്രമിച്ചെങ്കിലും നിഷ്‌പ്രയാസം അവയെ എല്ലാം പ്രതിഷേധക്കാർ തകർത്തു പിടിഐ പതാകകളുമായി നൂറ് കണക്കിന് ബോട്ടുകളാണ് മേഖലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. പ്രതിഷേധക്കാരെ നേരിടാൻ സൈന്യം കണ്ണീർ വാതകവും ഗ്രനേഡുകളും ഉപയോഗിക്കുന്നുണ്ട് .…
Subscribe to Updates
Get the latest creative news from FooBar about art, design and business.
