- ക്ലോണ്ടാൽക്കിനിൽ ഉണ്ടായ അക്രമസംഭവം; മൂന്ന് പേർ അറസ്റ്റിൽ
- മാധ്യമസ്ഥാപനത്തിൽ പരിശോധന; ലഹരി പിടിച്ചെടുത്തു
- ഇയോവിൻ ചുഴലിക്കാറ്റ് വില്ലനായി; ഇഎസ്ബിയുടെ ലാഭത്തിൽ ഇടിവ്
- ഒലെക്സാണ്ടർ ഷിവ്റ്റ്സ്കിയുടെ മൃതദേഹം സംസ്കരിച്ചു
- കോർക്കിൽ വാഹനാപകടം; 70 കാരൻ മരിച്ചു
- മുള്ളൻ പന്നിയെ തല്ലിക്കൊന്ന സംഭവം; വനം വകുപ്പിന് മുന്നിൽ കീഴടങ്ങി സിപിഎം നേതാവ് വെള്ളനാട് ശശി
- മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ
- ഇന്ത്യയുടെ യുദ്ധവിമാനവികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത് ; സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് ഭാരതം
Author: Anu Nair
ന്യൂഡൽഹി : വയറിൽ നിന്ന് തൂങ്ങിയ കാലുകളുമായി ജനിച്ച 17 കാരനിൽ വിജയകരമായി ശസ്ത്രക്രിയ നടത്തി പുതിയ നേട്ടവുമായി ഡൽഹി എയിംസ് . ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിൽ നിന്നുള്ള കുട്ടിയുടെ വയറിൽ നിന്ന് വളർന്ന് വന്ന കാലുകളാണ് അതി സങ്കീർണ്ണമായ ചികിത്സയിലൂടെ മാറ്റിയത് . കുട്ടിയ്ക്ക് സാധാരണ നിലയിൽ രണ്ട് കാലുകൾ ഉണ്ടായിരുന്നെങ്കിലും പൊക്കിളിനോട് ചേർന്ന് മറ്റ് രണ്ട് കാലുകൾ കൂടി അധികമായി ഉണ്ടായിരുന്നു .ജനനം മുതൽ ഈ അപൂർവ അവസ്ഥയുമായി ജീവിച്ചിരുന്ന കുട്ടിയ്ക്ക് കഠിനമായ വയറുവേദനയും അനുഭവപ്പെട്ടിരുന്നു.ഡോ അസൂരി കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. അപൂർണ്ണ പരാദ ഇരട്ട എന്ന അവസ്ഥയായിരുന്നു കുട്ടിയ്ക്ക് ഉണ്ടായിരുന്നത് . അതായത് മാതാവ് ഇരട്ടക്കുട്ടികളെ ഗർഭം ധരിച്ചെങ്കിലും അതിൽ ഒന്നിന്റെ ശരീരം പൂർണ്ണമായും വളർച്ച പ്രാപിക്കാത്ത അവസ്ഥ. ഈ പൂർണ്ണമായി വളരാത്ത ശരീരഭാഗങ്ങൾ പൂർണ്ണവളർച്ചയെത്തിയ കുഞ്ഞിന്റെ ശരീരത്തിൽ പറ്റിപ്പിടിക്കുകയും വളരുകയും ചെയ്തു .മെഡിക്കൽ ചരിത്രത്തിൽ ഇത്തരത്തിൽ 40 കേസുകൾ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ.…
റായ്പൂർ : റായ്പൂരിലെ കോൺഗ്രസ് ആസ്ഥാനമായ രാജീവ് ഭവനിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘം റെയ്ഡ് നടത്തി. ഛത്തീസ്ഗഡിലെ രാജീവ് ഭവന് ആരാണ് ധനസഹായം നൽകിയത് എന്നതടക്കമുള്ള കാര്യങ്ങളിലാണ് അന്വേഷണം . ഇതുമായി ബന്ധപ്പെട്ട് ഇഡി ഉദ്യോഗസ്ഥർ കോൺഗ്രസ് ഇൻചാർജ് ജനറൽ സെക്രട്ടറി മൽകിത് സിംഗ് ഗൈഡുവിനോട് സംസാരിക്കുകയും സമൻസ് കൈമാറുകയും ചെയ്തു. “അഴിമതി പണം നിക്ഷേപിക്കുന്നിടത്ത് ഇഡി റെയ്ഡ് നടത്തി. ആരും നിയമത്തേക്കാൾ വലുതല്ല.”എന്നാണ് ഇതിനെ പറ്റി, സംസ്ഥാന ആഭ്യന്തര മന്ത്രി വിജയ് ശർമ്മ പറഞ്ഞത്. സുക്മയിലും കോണ്ടയിലും രാജീവ് ഭവന്റെ നിർമ്മാണത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. കോൺഗ്രസ് ജനറൽ സെക്രട്ടറിയുടെ ചുമതല വഹിച്ചിട്ടുള്ളവരെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. മുൻ എക്സൈസ് മന്ത്രി കവാസി ലഖ്മയുടെ വീട്ടിലും ഇഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. അദ്ദേഹത്തിൽ നിന്ന് ചില നിർണ്ണായക രേഖകൾ കണ്ടെത്തിയതായി പറയപ്പെടുന്നു. കോൺഗ്രസ് ഭവന്റെ നിർമ്മാണത്തിനുള്ള പണമിടപാടുകളെക്കുറിച്ചാണ് ഈ രേഖകളിൽ പരാമർശിച്ചിരിക്കുന്നത്. മദ്യക്കമ്പനിയിൽ നിന്നുള്ള പണം കെട്ടിട നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ടെന്ന് ഇഡി…
ഇസ്ലാമാബാദ് : ഇന്ത്യയെ പരാജയപ്പെടുത്തുമെന്ന് പ്രതിജ്ഞയെടുത്ത് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് . അല്ലെങ്കിൽ തന്റെ പേര് മാറ്റുമെന്നാണ് ഷെഹ്ബാസിന്റെ വെല്ലുവിളി . ബിസിനസ് മാഗസിൻ ഫോർബ്‌സ് അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ , ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സമ്പന്ന രാജ്യമായി റാങ്ക് ചെയ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന . ‘ ഞാൻ നവാസ് ഷെരീഫിന്റെ ആരാധകനാണ്, അദ്ദേഹത്തിന്റെ പാത പിന്തുടരും. എന്റെ ജീവിതത്തെക്കൊണ്ട് ഞാൻ സത്യം ചെയ്യുന്നു, അത് അവനാൽ അനുഗ്രഹിക്കപ്പെട്ടതാണ്. ശരീരത്തിൽ ശക്തിയുള്ളിടത്തോളം കാലം പോരാടും . ഇന്ത്യയെ വീഴ്ത്തും , പാകിസ്ഥാനെ ഇന്ത്യയേക്കാൾ മികച്ച രാജ്യമാക്കി മാറ്റിയില്ലെങ്കിൽ എന്റെ പേര് മാറ്റും. ‘ ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.
കൊച്ചി : താപനില ഉയർന്നതോടെ വടക്കൻ കേരളത്തിലെ രണ്ട് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകൾക്കാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയത്. ഉഷ്ണ തരംഗ സാദ്ധ്യത കണക്കിലെടുത്ത് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട് . രണ്ട് മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും എന്നാണ് ഐ എം ഡി മുന്നറിയിപ്പ് . വടക്കൻ കേരളത്തിലാണ് ചൂട് കൂടുതൽ ഉയരാൻ സാദ്ധ്യതയെന്നും മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂർ എയർപോർട്ടിൽ രേഖപ്പെടുത്തിയ താപനില 40.4°c ആണ്. ഫെബ്രുവരിയിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയായിരുന്നു ഇത് .
കൊൽക്കത്ത : ബംഗാൾ ഉൾക്കടലിൽ ഭൂചലനം . 51 തീവ്രതയിലാണ് ഭൂചലനം അനുഭവപ്പെട്ടത് . കൊൽക്കത്തയിലും, ബംഗാളിലെ മറ്റ് ഭാഗങ്ങളിലും ഒഡീഷയിലെ പുരിയ്ക്ക് സമീപവും ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. പുലർച്ചെ ആറ് മണിയോടെയാണ് ഭൂചലനമുണ്ടായതെന്ന് നാഷനൽ സെന്റർ ഫോർ സീസ്മോളജി റിപ്പോർട്ട് ചെയ്തു. ബംഗാൾ ഉൾക്കടലിൽ 91 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത് . കൊൽക്കത്തയിലും , സമീപ പ്രദേശത്തും ആളുകൾക്കിടയിൽ ചെറിയ ഭീതി പരത്തിയെങ്കിലും ആളപായമോ, നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
മുംബൈ : ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാനെ തകർത്തെറിഞ്ഞതിനു പിന്നാലെ ആഘോഷത്തിമിർപ്പില്ലായിരുന്നു രാജ്യം . പടക്കം പൊട്ടിച്ചും, വന്ദേ മാതരം മുഴക്കിയും, നൃത്തം ചെയ്തുമാണ് പലരും ഇന്ത്യയുടെ വിജയം ആഘോഷിച്ചത്. എന്നാൽ പാകിസ്ഥാന്റെ പരാജയത്തിൽ മനം നൊന്ത ചിലരും ഇന്ത്യയിൽ ഉണ്ടായിരുന്നു. മഹാരാഷ്ട്ര കൊങ്കണിലെ മാൽവാനിൽ ക്രിക്കറ്റ് മത്സരത്തിന് ശേഷം, തീവ്ര ഇസ്ലാമിസ്റ്റായ യുവാവ് ഇന്ത്യയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ചിരുന്നു. ഒപ്പം പാകിസ്ഥാന് സിന്ദാബാദ് മുഴക്കുകയും ചെയ്തു.സംഭവം വിവാദമായതോടെ യുവാവിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന എംഎൽഎ നിലേഷ് റാണെ രംഗത്തെത്തി . തുടർന്ന് മാൽവാൻ മുനിസിപ്പൽ കൗൺസിൽ ഭരണകൂടം യുവാവിന്റെ കട ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി . നിലേഷ് റാണെ യുവാവിനെതിരെ സ്വീകരിച്ച നടപടിയുടെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്ക് വയ്ക്കുകയും ചെയ്തു. “ഇന്നലെ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് ശേഷം, മാൽവാനിലെ ഒരു മുസ്ലീം കുടിയേറ്റ സ്ക്രാപ്പ് വ്യാപാരി ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചു. ഒരു നടപടി എന്ന നിലയിൽ,…
ന്യൂഡല്‍ഹി: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ 19-ാം ഗഡുവായ 22,000 കോടി രൂപ രാജ്യത്തെ 10 കോടി കര്‍ഷകര്‍ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി കൈമാറി. ഇതോടെ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകര്‍ക്കു കൊടുത്തതു മൂന്നര ലക്ഷം കോടി രൂപയായി. പിഎം-കിസാന്‍ പദ്ധതി ആറു വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ ഇന്നലെ ബിഹാര്‍ ഭഗല്‍പൂരിലെ ചടങ്ങിലാണ് പ്രധാനമന്ത്രി പദ്ധതിയുടെ 19-ാം ഗഡു വിതരണം ചെയ്തത്. 2.41 കോടി സ്ത്രീ കര്‍ഷകര്‍ ഉള്‍പ്പെടെ 9.8 കോടിയിലധികം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം നല്കിയത്. ഒക്ടോബറില്‍ 18-ാം ഗഡുവായി 9.4 കോടി കര്‍ഷകര്‍ക്ക് 20,000 കോടി രൂപ നല്കിയിരുന്നു. രണ്ടായിരം വീതമുള്ള മൂന്നു ഗഡുക്കളായി വര്‍ഷം 6000 രൂപയാണ് കേന്ദ്രം കര്‍ഷകരുടെ അക്കൗണ്ടുകളിലേക്കു നേരിട്ടെത്തിക്കുന്നത്. പ്രധാനമന്ത്രി എക്‌സിലൂടെ രാജ്യത്തെ കര്‍ഷകര്‍ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്നു. പിഎം-കിസാന്റെ ആറു വര്‍ഷം പൂര്‍ത്തിയാക്കിയതിനു രാജ്യമെമ്പാടുമുള്ള കര്‍ഷക സഹോദരീ സഹോദരന്മാര്‍ക്കു ഞാന്‍ അഭിനന്ദനങ്ങള്‍ നേരുന്നു. ഇതുവരെ ഏകദേശം 3.5 ലക്ഷം കോടി രൂപ…
തിരുവനന്തപുരം: അമിതവണ്ണത്തിനെതിരായ പോരാട്ടത്തിന് നേതൃത്വം നൽകുന്നതിനും നാമനിർദ്ദേശം നൽകിയതിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് നടൻ മോഹൻ ലാൽ. ആരോഗ്യകരമായ ഒരു ഇന്ത്യ ആരംഭിക്കുന്നത് ശ്രദ്ധാപൂർവ്വമായ തെരഞ്ഞെടുപ്പുകളിലൂടെയാണ്, കൂടാതെ അധിക ഭക്ഷ്യ എണ്ണ ഉപഭോഗം കുറയ്ക്കുന്നത് ശരിയായ ദിശയിലുള്ള അർത്ഥവത്തായ ഒരു ചുവടുവയ്പ്പാണ് – മോഹൻ ലാൽ എക്സിൽ കുറിച്ചു. ഈ ദൗത്യത്തിൽ കൈകോർക്കാൻ പത്ത് പേരെകൂടി മോഹൻലാൽ ക്ഷണിച്ചു. സൂപ്പര്‍ താരങ്ങളായ രജനികാന്ത്, മമ്മൂട്ടി, ചിരഞ്ജീവി, ഉണ്ണി മുകുന്ദന്‍, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ക്ക് പുറമേ സംവിധായകരായ പ്രിയദര്‍ശന്‍, മേജര്‍ രവി എന്നിവരെയാണ് മോഹന്‍ലാല്‍ ക്ഷണിച്ചത്. ഒരുമിച്ച്, കൂടുതൽ ആരോഗ്യകരവും ആരോഗ്യകരവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കാം. നമ്മുടെ ആരോഗ്യത്തെ മെച്ചപ്പെടുത്താനുള്ള ഏത് ശ്രമവും ഉദ്യമവും സ്വാഗതാര്‍ഹമാണ്. ആരോഗ്യമാണ് ജീവിത സൗഖ്യത്തിന്റെ അടിസ്ഥാനം. അമിത വണ്ണത്തിനെതിരായ പ്രധാനമന്ത്രിയുടെ പ്രചാരണത്തിന്റെ ഭാഗമാവുന്നതില്‍ ആരോഗ്യത്തെ ഉപവസിക്കുന്ന എനിക്ക് ഏറെ സന്തോഷമുണ്ട്. നിയന്ത്രണത്തോടെയും ആത്മസംയമനത്തോടെയും ജീവിച്ചാല്‍ ശരീരത്തെ ദുര്‍മേദസില്‍…
ഇസ്ലാമാബാദ് : തന്റെ പെണ്മക്കൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റനും ഓൾറൗണ്ടറുമായ ഷാഹിദ് അഫ്രീദി. കുട്ടികൾ ടിവി കാണാതിരിക്കാനായി താൻ ടിവി എറിഞ്ഞു പൊട്ടിച്ചതായും അഫ്രീദി ഒരു അഭിമുഖത്തിൽ പറഞ്ഞു. ഷാഹിദ് അഫ്രീദിക്ക് അഞ്ച് പെൺമക്കളാണ് ഉള്ളത് . അദ്ദേഹത്തിന്റെ രണ്ട് മൂത്ത പെൺമക്കൾ വിവാഹിതരുമാണ്. ധാരാളം പണമുണ്ടെങ്കിലും വിവാഹത്തിന് മുമ്പ് പെൺമക്കൾക്ക് മൊബൈൽ ഫോൺ വാങ്ങി നൽകിയിട്ടില്ലെന്ന് ഷഹീദ് അഫ്രീദി പറഞ്ഞു. ‘വിവാഹശേഷം ഞാൻ എന്റെ പെൺമക്കൾക്ക് മൊബൈൽ ഫോണുകൾ നൽകിയിട്ടുണ്ട്. നാമെല്ലാവരും നമ്മുടെ കുട്ടികളെ സ്നേഹിക്കുന്നു, പക്ഷേ നിങ്ങൾ അവരെ നല്ല പോലെ നോക്കണം. ഇക്കാലത്ത് കണ്ണടച്ച് ഇരിക്കേണ്ട സമയമല്ല. നിങ്ങളുടെ കുട്ടികളെ ശ്രദ്ധിക്കുക. 16 മുതൽ 21 വയസ്സ് വരെയുള്ള പ്രായം വളരെ അപകടകരമായ പ്രായമാണ്. ഈ സമയത്ത് കുട്ടികളെ നിരീക്ഷിക്കേണ്ടത് ആവശ്യമാണ്. നിങ്ങളുടെ കുട്ടികളെ ടിക് ടോക്കിന്റെ ലോകത്തുനിന്ന് യഥാർത്ഥ ലോകത്തേക്ക് കൊണ്ടുവരിക.’കുട്ടികളെ സോഷ്യൽ മീഡിയയിൽ നിന്ന് അകറ്റി നിർത്തുക.’ നിങ്ങളുടെ…
ന്യൂഡൽഹി: മദ്യനയ അഴിമതിയെക്കുറിച്ചുള്ള ഓഡിറ്ററുടെ റിപ്പോർട്ട് സമർപ്പിച്ചതിനെത്തുടർന്ന് ഡൽഹി നിയമസഭയിൽ കൈയ്യാങ്കളി . ബിജെപി അംഗങ്ങളുമായി ഏറ്റുമുട്ടി സഭയിൽ ബഹളമുണ്ടാക്കിയ മുൻ മുഖ്യമന്ത്രി അതിഷി ഉൾപ്പെടെ പന്ത്രണ്ട് പ്രതിപക്ഷ എംഎൽഎമാരെ ഡൽഹി നിയമസഭയിൽ നിന്ന് ഇന്നത്തേക്ക് സസ്പെൻഡ് ചെയ്തു. മുതിർന്ന എഎപി നേതാവ് ഗോപാൽ റായിയെയും നിയമസഭയിൽ നിന്ന് പുറത്താക്കി. എഎപി അഴിമതി നടത്തിയെന്ന് ആരോപിച്ച ഒരു ഡസനിലധികം റിപ്പോർട്ടുകളിൽ ഒന്നാണ് ഇന്ന് രാവിലെ മേശപ്പുറത്ത് വച്ച കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ അഥവാ സിഎജി റിപ്പോർട്ട്. കെജ്രിവാൾ താമസിച്ചിരുന്ന ശീഷ്മഹൽ’ അഴിമതിയെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെജ്‌രിവാൾ താമസിച്ചിരുന്ന ബംഗ്ലാവ് പുതുക്കിപ്പണിയാൻ നികുതി പണം ഉപയോഗിച്ചതായാണ് ആരോപണം . ലെഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന നിയമസഭയെ അഭിസംബോധന ചെയ്തതോടെയാണ് ഇന്ന് സഭയിൽ ബഹളം ആരംഭിച്ചത്. അതിഷിയുടെ നേതൃത്വത്തിൽ പുറത്താക്കപ്പെട്ട എംഎൽഎമാർ ഡൽഹി നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധം നടത്താനും ശ്രമിച്ചു. പ്ലക്കാർഡുകൾ വീശിയും പുതിയ ബിജെപി സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
