- ഈസ്റ്റർ അവധി; നാലര ലക്ഷം യാത്രികരെ പ്രതീക്ഷിച്ച് ഡബ്ലിൻ വിമാനത്താവളം
- ‘വരാനിരിക്കുന്നത് അത്ര നല്ല നാളുകൾ ആയിരിക്കില്ല‘: ആഗോള ഊർജ്ജ പ്രതിസന്ധിയിൽ മുന്നറിയിപ്പുമായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി
- അർമാഗിലെ വാഹനാപകടം; 90 കാരി മരിച്ചു
- ട്വന്റി 20 പരമ്പര; ജൂലൈയിൽ ഇന്ത്യൻ ടീം സിംബാബ്വെയിലേക്ക്
- കടലിൽ വീണവരുടെ മൃതദേഹങ്ങൾ കണ്ടെത്തി
- റോറി ഒ ഹാൻലോണിന്റെ വിയോഗം; അനുശോചിച്ച് മീഹോൾ മാർട്ടിൻ
- ‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി
- വാണിജ്യ എൽപിജിക്ക് വില കൂട്ടി, സിലിണ്ടർ വില 2000 കടന്നു
Author: Anu Nair
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന കോൺസുലാർ സഹായ കേസുകൾ 22% വർദ്ധിച്ചതായി വിദേശകാര്യ മന്ത്രി സൈമൺ ഹാരിസ് . സഹായത്തിനായി വകുപ്പിനെ ബന്ധപ്പെടുന്ന ആളുകളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അയർലണ്ടിന്റെ എംബസികളോ കോൺസുലേറ്റുകളോ വിദേശത്തുള്ള പൗരന്മാർക്ക് കോൺസുലാർ സഹായം നൽകുന്നു, പ്രത്യേകിച്ച് അറസ്റ്റ്, അപകടങ്ങൾ അല്ലെങ്കിൽ നഷ്ടപ്പെട്ട പാസ്‌പോർട്ടുകൾ പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ.വിദേശ യാത്ര ചെയ്യുമ്പോൾ സുരക്ഷിതമായ കാര്യങ്ങളിൽ ബോധവത്ക്കരണം സൃഷ്ടിക്കാൻ യുവാക്കൾക്കായി വകുപ്പ് ഒരു സംരംഭവും ആരംഭിച്ചു.യുണൈറ്റഡ് സ്റ്റേറ്റ്സ് സന്ദർശിക്കുന്ന ഐറിഷ് പൗരന്മാർക്കുള്ള യാത്രാ ഉപദേശവും ഉദ്യോഗസ്ഥർ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. “യുണൈറ്റഡ് സ്റ്റേറ്റ്സിൽ മുമ്പ് ഉണ്ടായിട്ടുള്ള ശിക്ഷകൾ, നിങ്ങളുടെ താമസത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ, പരിശോധനയില്ലാതെ പ്രവേശനം, അല്ലെങ്കിൽ യാത്രയ്ക്കിടെ അൽപ്പം കൂടുതൽ സമയം താമസിക്കൽ എന്നിവ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും,” വകുപ്പ് വെബ്‌സൈറ്റിൽ പറയുന്നു. യുഎസിലേക്കുള്ള പ്രവേശന സമയത്ത് അധികാരികൾക്ക് ഫോണുകൾ, കമ്പ്യൂട്ടറുകൾ അല്ലെങ്കിൽ ടാബ്‌ലെറ്റുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ…
ഗാസയിൽ ഇസ്രായേൽ വംശഹത്യ നടത്തുകയാണെന്ന് ഐറിഷ് ഉപപ്രധാനമന്ത്രിയും, വിദേശകാര്യമന്ത്രിയുമായ സൈമൺ ഹാരിസ്. ഗാസമുനമ്പിൽ നിന്ന് പാലസ്തീനികളെ പുറത്താക്കുകയാണ് ഇസ്രായേലിന്റെ ലക്ഷ്യമെന്നും, ഗാസയിൽ തുടർച്ചയായി ഇസ്രായേൽ തെറ്റുകൾ ചെയ്തുവരികയാണെന്നും ഹാരിസ് പറഞ്ഞു. ഇതില്‍ നിന്നും ഇസ്രായേലിനെ പിന്തിരിപ്പിക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ മറ്റ് രാജ്യങ്ങള്‍ ചെയ്തിട്ടില്ലെന്നും, പലസ്തീനിന്റെ മണ്ണില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവരുന്ന ഇസ്രായേലി സ്ഥാപനങ്ങളുമായുള്ള എല്ലാ വ്യാപാരങ്ങളും അവസാനിപ്പിക്കാന്‍ ബില്‍ പാസാക്കുന്നതിനെ പറ്റി ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പലസ്തീനിലുള്ളവര്‍ക്ക് അടിസ്ഥാനമായ സഹായങ്ങള്‍ പോലും എത്തിച്ച് നല്‍കുന്നതില്‍ സങ്കീര്‍ണ്ണത സൃഷ്ടിക്കുന്ന ഇസ്രായേല്‍ സര്‍ക്കാരിന്റെ ചെയ്തികള്‍ നികൃഷ്ടമാണെന്നും ഹാരിസ് വിമര്‍ശിച്ചു. പലസ്തീനികളെ ഗാസ മുനമ്പില്‍ നിന്നും പുറത്താക്കി മറ്റെവിടേക്കെങ്കിലും എത്തിക്കുകയാണ് ഇസ്രായേല്‍ ഉദ്ദേശിക്കുന്നത്. രണ്ട് രാജ്യങ്ങള്‍ രൂപീകരിച്ചാല്‍ പ്രശ്‌നം പരിഹരിക്കാമെന്നത് നിലവില്‍ സാധ്യമല്ലെന്ന തരത്തിലായി മാറിയിരിക്കുന്നുവെന്നും ഹാരിസ് പറഞ്ഞു. പുനഃപരിശോധന നടക്കുന്നതിനാല്‍ EU-Israel Association Agreement നിര്‍ത്തിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10000 റണ്‍സ് നേട്ടം കൈവരിക്കുന്ന ആദ്യ അയർലാൻഡ് താരമായി പോള്‍ സ്റ്റിര്‍ലിങ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലാണ് അദ്ദേഹം ഈ നേട്ടത്തിന് ഉടമയായത്. പത്ത് വർഷത്തിലേറെയായി ഐറിഷ് ബാറ്റിങ് നിരയുടെ നെടുംതൂണാണ് സ്റ്റിര്‍ലിങ്. 37-ാം റണ്‍സ് എടുത്തപ്പോഴാണ് വലംകൈയന്‍ ഓപ്പണർ ഈ നാഴികക്കല്ല് പിന്നിട്ടത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,000 റണ്‍സ് പിന്നിടുന്ന 97-ാമത്തെ ക്രിക്കറ്റ് കളിക്കാരനാണ് അദ്ദേഹം. മത്സരത്തിൽ 54 റണ്‍സിന് അദ്ദേഹം പുറത്തായി. അദ്ദേഹത്തിന്റെ 57-ാം അന്താരാഷ്ട്ര അര്‍ധ സെഞ്ച്വറിയായിരുന്നു ഇത്. അയര്‍ലന്‍ഡിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ രണ്ടാമത്തേത് ആന്‍ഡ്രൂ ബാല്‍ബിര്‍ണിയാണ്. 2011 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ തകര്‍പ്പന്‍ സെഞ്ച്വറിക്ക് പേരുകേട്ട കെവിന്‍ ഒ’ബ്രയാന്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തും മറ്റൊരു ഐറിഷ് ഇതിഹാസം വില്യം പോര്‍ട്ടര്‍ഫീല്‍ഡ് 5,480 റണ്‍സുമായി നാലാം സ്ഥാനത്തും തുടരുന്നു. യുവതാരം ഹാരി ടെക്ടര്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്
ന്യൂഡൽഹി: ഭീകരതയെ ചെറുക്കുന്നതിൽ ഇന്ത്യയുടെ ശ്രമങ്ങൾക്ക് പിന്തുണ അറിയിച്ച് ജപ്പാനും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും . ഭീകരതയെ വളർത്തുന്നതിൽ പാകിസ്ഥാന്റെ പങ്ക് തുറന്നുകാട്ടുക എന്ന ലക്ഷ്യത്തോടെ ജപ്പാനും യുഎഇയും സന്ദർശിച്ച സർവകക്ഷി ഇന്ത്യൻ പ്രതിനിധി സംഘവുമായുള്ള ചർച്ചയിലാണ് ഇരു രാജ്യങ്ങളും പിന്തുണ അറിയിച്ചത്. ഇന്ത്യയുടെ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് ജപ്പാൻ പിന്തുണ അറിയിച്ചതായി സഞ്ജയ് ഝാ പറഞ്ഞു. ടോക്കിയോയിലെ ഗാന്ധി സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം പ്രതിനിധി സംഘം ജാപ്പനീസ് വിദേശകാര്യ മന്ത്രി തകേഷി ഇവായയുമായും മുൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗയുമായും കൂടിക്കാഴ്ച നടത്തി. ഓപ്പറേഷൻ സിന്ദൂർ ഉത്തരവാദിത്തമുള്ളതും ഉചിതവുമായ നടപടിയാണെന്ന് ജാപ്പനീസ് നയതന്ത്ര വിദഗ്ധൻ സറ്റോരു നാഗാവോ അഭിപ്രായപ്പെട്ടു. പഹൽഗാം ആക്രമണത്തെ ഹീനമായ പ്രവൃത്തിയായി അദ്ദേഹം വിശേഷിപ്പിക്കുകയും തീവ്രവാദത്തിനുള്ള പാകിസ്ഥാൻ തുടർച്ചയായി പിന്തുണയ്ക്കുന്നത് സ്വയം വിനാശകരമാണെന്ന് വിമർശിക്കുകയും ചെയ്തു. ജപ്പാനിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് ടോക്കിയോ വിമാനത്താവളത്തിൽ പ്രതിനിധി സംഘത്തെ സ്വീകരിച്ചു. ബ്രിജ് ലാൽ, പ്രദാൻ ബറുവ, അപരാജിത സാരംഗി,…
ഭീകരർക്കെതിരെ നടപടി എടുക്കാൻ പാകിസ്ഥാനോട് പറഞ്ഞു കൊടുക്കണം ; തുർക്കിയ്ക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യ
ന്യൂഡൽഹി : പാകിസ്ഥാനെ പിന്തുണച്ച തുർക്കിക്കെതിരെ രോഷം പ്രകടിപ്പിച്ച് ഇന്ത്യ. അതിർത്തി കടന്നുള്ള ഭീകരതയെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കാനും ഇസ്ലാമാബാദ് വർഷങ്ങളായി സംരക്ഷിക്കുന്ന തീവ്രവാദ ആവാസവ്യവസ്ഥയ്‌ക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും തുർക്കി പാകിസ്ഥാനോട് ശക്തമായി ആവശ്യപ്പെടുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരമായി അതിർത്തി കടന്ന് തീവ്രവാദ ലോഞ്ച് പാഡുകൾക്കെതിരെ ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചിരുന്നു. ഇതിൽ തുർക്കി പാകിസ്ഥാന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന. പരസ്പരമുള്ള ആശങ്കകളോടുള്ള പരസ്പര സംവേദനക്ഷമതയിൽ അധിഷ്ഠിതമായിരിക്കണം ഉഭയകക്ഷി ബന്ധങ്ങൾ . തീവ്രവാദത്തിൽ പാകിസ്ഥാന്റെ പങ്കിനെക്കുറിച്ചുള്ള തുർക്കിയുടെ നിലപാട് അവരുടെ നയതന്ത്ര ബന്ധങ്ങളിൽ നിർണായക ഘടകമായി ഇന്ത്യ കാണുന്നു. തുർക്കി ഗ്രൗണ്ട്-ഹാൻഡ്‌ലിംഗ് കമ്പനിയായ സെലിബിയുടെ സുരക്ഷാ അനുമതി റദ്ദാക്കാനുള്ള സമീപകാല തീരുമാനത്തെക്കുറിച്ച്, ന്യൂഡൽഹിയിലെ തുർക്കി എംബസിയുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്. സിവിൽ കമ്മീഷൻ സ്വതന്ത്രമായി എടുത്ത തീരുമാനമാണീത്…
ഇസ്ലാമാബാദ് : പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ 100 വർഷം പഴക്കമുള്ള ശിവക്ഷേത്രം നിയമവിരുദ്ധമായി അക്രമികൾ കൈവശപ്പെടുത്തിയതായി ഹിന്ദുക്കൾ. ടാൻഡോ ജാം പട്ടണത്തിനടുത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൈവശപ്പെടുത്തിയശേഷം, ഈ ഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിച്ചു. വ്യാഴാഴ്ച സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഇതുമായി ബന്ധപ്പെട്ട ഹിന്ദു വിശ്വാസികളുടെ പ്രതിനിധി പങ്ക് വച്ചിരുന്നു. വീഡിയോയിൽ, അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തണമെന്ന് അദ്ദേഹം പാകിസ്ഥാൻ സർക്കാരിനോട് ആവശ്യപ്പെടുന്നു. “ഈ ക്ഷേത്രത്തിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. അക്രമികൾ ഇത് പിടിച്ചെടുത്ത് ക്ഷേത്രത്തിന് ചുറ്റുമുള്ള ഭൂമിയിൽ അനധികൃത നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ, ശിവക്ഷേത്രത്തിലേക്കുള്ള റോഡും പ്രവേശന കവാടവും തടസ്സപ്പെടുത്തിയിട്ടുണ്ട്.”പാകിസ്ഥാനിലെ ഹിന്ദു സമൂഹത്തെ പ്രതിനിധീകരിക്കുന്ന ദാരാവർ ഇത്തേഹാദ് പാകിസ്ഥാൻ എന്ന സംഘടനയുടെ തലവൻ ശിവ കച്ചി പറഞ്ഞു. കറാച്ചിയിൽ നിന്ന് ഏകദേശം 185 കിലോമീറ്റർ അകലെ ടാൻഡോ ജാം പട്ടണത്തിനടുത്തുള്ള മൂസ ഖാതിയാൻ ഗ്രാമത്തിലാണ് ഈ സ്ഥലം. ശിവക്ഷേത്രത്തിന്റെ നടത്തിപ്പിനും ക്ഷേത്രത്തിന് ചുറ്റുമുള്ള ഏകദേശം നാല് ഏക്കർ ഭൂമിയുടെ…
ലക്നൗ : പാകിസ്ഥാൻ ചാരൻ മുഹമ്മദ് തുഫൈലിനെ അറസ്റ്റ് ചെയ്ത് എടിഎസ് . ജയ്ത്പുര പോലീസ് സ്റ്റേഷൻ പരിധിയിലെ ദോഷിപുര പ്രദേശത്ത് നിന്നാണ് വാരണാസി എടിഎസ് സംഘം മുഹമ്മദ് തുഫൈലിനെ അറസ്റ്റ് ചെയ്തത്. പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യ നഫീസയുമായി തുഫൈൽ നിരവധി മാസങ്ങളായി ഫേസ്ബുക്ക് വഴി പ്രധാനപ്പെട്ട വിവരങ്ങൾ പങ്കുവെച്ചിരുന്നു. ഇതുകൂടാതെ, നിരോധിത ഭീകര സംഘടനയായ ‘തെഹ്‌രീക്-ഇ-ലബ്ബൈക്കിന്റെ’ നേതാവ് മൗലാന ഷാദ് റിസ്‌വിയുമൊത്തുള്ള വീഡിയോകൾ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വഴി അയാൾ പങ്കിടാറുണ്ടായിരുന്നു. 600-ലധികം പാകിസ്ഥാൻ നമ്പരിൽ മുഹമ്മദ് തുഫൈൽ ബന്ധപ്പെട്ടിരുന്നു. ഇയാളുടെ മൊബൈലിൽ നിന്ന് ഈ നമ്പറുകളും കണ്ടെത്തിയിട്ടുണ്ട്. ‘ഗസ്വാ-ഇ-ഹിന്ദ്’ നടപ്പിലാക്കുന്നതിനെക്കുറിച്ചും, ബാബറി മസ്ജിദിനു വേണ്ടി പ്രതികാരം ചെയ്യുന്നതിനെക്കുറിച്ചും, ഇന്ത്യയിൽ ശരിയത്ത് നിയമം നടപ്പിലാക്കുന്നതിനെക്കുറിച്ചും തുഫൈൽ സന്ദേശങ്ങൾ അയയ്ക്കാറുണ്ടായിരുന്നു . ഇന്ത്യയിലെയും വാരണാസിയിലെയും നിരവധി പ്രധാന സ്ഥലങ്ങളുടെ ഫോട്ടോകളും അവയുമായി ബന്ധപ്പെട്ട വിവരങ്ങളും പാകിസ്ഥാനിലേക്ക് അയച്ചു. രാജ്ഘട്ട്, നമോ ഘട്ട്, ജ്ഞാനവാപി, കാശിയിലെ റെയിൽവേ സ്റ്റേഷൻ, ഡൽഹിയിലെ ചെങ്കോട്ട, ജുമാമസ്ജിദ്,…
ന്യൂഡൽഹി ; പാക് ഭീകരത ലോകരാജ്യങ്ങൾക്ക് മുന്നിൽ തുറന്ന് കാട്ടാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തെ പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ആനന്ദ് ശർമ്മ . ശശി തരൂരിന് ശേഷം മോദി സർക്കാരിനെ പ്രശംസിക്കുന്ന രണ്ടാമത്തെ കോൺഗ്രസ് നേതാവാണ് ആനന്ദ് ശർമ്മ. ‘ സുപ്രധാന നീക്കം ‘ എന്നാണ് ആനന്ദ് ശർമ്മ ഈ മോദി സർക്കാരിന്റെ ഈ നയതന്ത്ര ഇടപെടലിനെ വിശേഷിപ്പിച്ചത്. ഭീകരതയ്‌ക്കെതിരായ സർക്കാരിന്റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു . ഈ തീരുമാനത്തിലൂടെ പാകിസ്ഥാനെക്കുറിച്ചുള്ള സത്യം ലോകത്തിന് മുന്നിൽ വെളിപ്പെടും.-അദ്ദേഹം പറഞ്ഞു . വരും ദിവസങ്ങളിൽ ദക്ഷിണാഫ്രിക്ക, ഈജിപ്ത്, ഖത്തർ, എത്യോപ്യ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന എംപിമാരുടെ സംഘത്തിൽ ആനന്ദ് ശർമ്മയും ഉൾപ്പെടുന്നു. “ഇന്ത്യ രക്തം ചൊരിഞ്ഞു. ഞങ്ങൾ വലിയ വില നൽകി. ഞങ്ങളുടെ പ്രതികരണങ്ങളിൽ ഞങ്ങൾ സംയമനം പാലിച്ചു. വളരെ കുറച്ച് രാജ്യങ്ങൾക്ക് മാത്രമേ കഴിയുമായിരുന്നുള്ളൂ… പ്രതികാരം ചെയ്യേണ്ട സമയമായിരുന്നു അത്, പക്ഷേ അത് അളന്നു, അത് കാലിബ്രേറ്റ്…
മലപ്പുറം : ഓപ്പറേഷൻ സിന്ദൂറിനെതിരെയും, ഇന്ത്യൻ സൈന്യത്തിനെതിരെയും സോഷ്യൽ മീഡിയയിൽ കമന്റിട്ടയാൾ അറസ്റ്റിൽ . മലപ്പുറം സ്വദേശിയായ മുഹമ്മദ് നസിമാണ് പിടിയിലായത് . ഇടുക്കി സൈബർ പോലീസാണ് പ്രതിയെ പിടികൂടിയത് . ‘അങ്ങോട്ട് കേറി ചൊറിഞ്ഞിട്ടല്ലേ ഇങ്ങോട്ട് കിട്ടുന്നതെന്നും , ചൊറിച്ചിലിന് തിരിച്ചു കിട്ടി എന്ന് വിചാരിച്ചു ആഘോഷിക്കൂ ‘ എന്നുമായിരുന്നു കമന്റ്. യുവമോർച്ച പ്രവർത്തകൻ അഭിജിത്ത് ജിജി നൽകിയ പരാതിയിലാണ് നടപടി.ഭാരതീയ നിയമ സംഹിതയിലെയും കേരളാ പൊലീസ് ആക്ടിലെയും വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.
ന്യൂഡൽഹി: പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്രയുടെ വാട്ട്‌സ്ആപ്പ് ചാറ്റുകൾ പുറത്തുവന്നു. ഐഎസ്‌ഐ ഉദ്യോഗസ്ഥനായ അലി ഹസനുമായുള്ള ചാറ്റുകളാണ് എൻഐഎ കണ്ടെത്തിയത്. ചാറ്റുകളിൽ, താൻ പാകിസ്ഥാനിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ജ്യോതി പറയുന്നു. പാകിസ്ഥാൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനായ ഡാനിഷിനെ വിവാഹം കഴിച്ചുവെന്ന വാർത്തകൾക്കിടയിലാണ് ചാറ്റുകൾ പുറത്തുവന്നത്. രഹസ്യ വിവരങ്ങൾ കൈമാറാൻ ജ്യോതിയും അലി ഹസനും കോഡ് ഭാഷ ഉപയോഗിച്ചു. അതേസമയം ‘പാകിസ്ഥാനിലെ ആളുകളിൽ നിന്ന് ധാരാളം സ്നേഹം ലഭിച്ചു’; എന്ന് ജ്യോതി-മൽഹോത്ര ചോദ്യം ചെയ്യലിൽ സമ്മതിച്ചു ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയിൽ ഏർപ്പെടുത്തിയ ബ്ലാക്ക്‌ഔട്ടിനെക്കുറിച്ചുള്ള വിവരങ്ങളും ജ്യോതി പാകിസ്ഥാന് നൽകി. ഓപ്പറേഷൻ സിന്ദൂർ നടക്കുമ്പോൾ ജ്യോതി ഡാനിഷുമായി ബന്ധപ്പെട്ടിരുന്നു എന്നതിന് തെളിവുകൾ എൻഐഎ കണ്ടെത്തി. എന്നാൽ, മാർച്ചിനുശേഷം ഡാനിഷുമായുള്ള ചാറ്റുകൾ ജ്യോതി ഡിലീറ്റ് ചെയ്തിരുന്നു . ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനുമായി താൻ പതിവായി സംസാരിച്ചിരുന്നതായി ചോദ്യം ചെയ്യലിൽ ജ്യോതി സമ്മതിച്ചിരുന്നു. 2023-ൽ പാകിസ്ഥാനിലേക്ക് പോകാനുള്ള വിസയ്ക്ക്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
