Author: Anu Nair

ഇസ്ലാമാബാദ് : ഇന്ത്യൻ വ്യോമസേന തകർത്ത ഭീകര സംഘടന ലഷ്കർ-ഇ-ത്വയ്ബയുടെ ആസ്ഥാനമായ മർകസ് തായ്ബ പുനർനിർമ്മിക്കാൻ നീക്കം . ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി മെയ് 7 നാണ് ഇന്ത്യൻ മർകസ് തായ്ബയിൽ ആക്രമണം നടത്തിയത് . കഴിഞ്ഞ 25 വർഷമായി തീവ്രവാദികളെ പരിശീലിപ്പിക്കുന്നതിനും അവർക്ക് താമസസൗകര്യം നൽകുന്നതിനും ആയുധങ്ങൾ സൂക്ഷിക്കുന്നതിനും ഉപയോഗിച്ചിരുന്ന മർകസ് തായ്ബ സമുച്ചയത്തിലെ മൂന്ന് കെട്ടിടങ്ങൾക്ക് നേരെയാണ് ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തിയത്. ലഷ്‌കറിന്റെ ഉന്നത കമാൻഡർമാരുടെ താമസത്തിനും തീവ്രവാദികൾക്ക് പരിശീലനം നൽകുന്നതിനും ഉപയോഗിച്ചിരുന്ന രണ്ട് കെട്ടിടങ്ങൾ അടക്കം മൂന്ന് കെട്ടിടങ്ങളും 70 ശതമാനം തകർന്നിരുന്നു. എന്നാൽ ഇപ്പോൾ തകർന്ന ഈ ആസ്ഥാനം പുനർനിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ് . ഇതിനായി ഓഗസ്റ്റ് 18 മുതൽ ജെസിബിയുടെ സഹായത്തോടെ മൂന്ന് കെട്ടിടങ്ങളും പൊളിച്ചുമാറ്റുന്ന ജോലികൾ ലഷ്‌കർ-ഇ-ത്വയ്ബ ആരംഭിച്ചു. ‘ഉം ഉൽ ഖുറ’ എന്ന് പേരിട്ടിരിക്കുന്ന മഞ്ഞ നിറത്തിലുള്ള കെട്ടിടമാണ് പുനർനിർമ്മാണത്തിനായി ജെസിബിയുടെ സഹായത്തോടെ പൂർണ്ണമായും പൊളിച്ചുമാറ്റിയിരിക്കുന്നത് . ഇതിനുപുറമെ, ലഷ്കർ-ഇ-ത്വയ്ബ…

Read More

കൊൽക്കത്ത : ജന്മദിനഘോഷത്തിനിടെ 20 കാരിയെ സുഹൃത്തുക്കൾ കൂട്ടബലാത്സംഗം ചെയ്തതായി പരാതി . കൊൽക്കത്തയിലെ റീജന്റ് പാർക്ക് ഏരിയയിലാണ് സംഭവം. പ്രതികളായ ചന്ദൻ മല്ലിക്, ദ്വിപ് (ദീപ്) ബിശ്വാസ് എന്നിവർ ഒളിവിലാണ് . സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാസങ്ങൾക്ക് മുൻപാണ് യുവതി ചന്ദൻ മല്ലിക്കിനെ കണ്ടുമുട്ടിയത് . സൗത്ത് കൊൽക്കത്ത പൂജാ കമ്മിറ്റിയുടെ തലവനായി സ്വയം പരിചയപ്പെടുത്തിയ മല്ലിക് പിന്നീട് ദ്വിപിന് യുവതിയെ പരിചയപ്പെടുത്തി. കമ്മിറ്റിയിൽ പങ്കെടുക്കണമെന്ന് ഇരുവരും പറയുകയും ചെയ്തു . മൂവരും ഇടയ്ക്കിടെ സംസാരിക്കാനും തുടങ്ങിയിരുന്നു . സംഭവദിവസം രാത്രി, പ്രതികൾ യുവതിയെ റീജന്റ് പാർക്ക് പ്രദേശത്തെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി. അവിടെ ഭക്ഷണം കഴിച്ച ശേഷം യുവതി പോകാൻ ശ്രമിച്ചപ്പോൾ, വാതിൽ പൂട്ടി, ആക്രമിച്ച്, പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പറയുന്നത് . പിറ്റേന്ന് രാവിലെയാണ് യുവതി ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെട്ട് വീട്ടിലേക്ക് എത്തിയത്. തുടർന്ന് ഹരിദേവ്പൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഈ വർഷം ജൂണിൽ, സൗത്ത് കൽക്കട്ട…

Read More

തുടർച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ പേരിൽ വിമർശനങ്ങൾ ഉയരുന്നതിനിടെ ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജിവച്ചു. ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയെ പ്രക്ഷുബ്ധമായ സമയത്ത് നേതൃത്വ പോരാട്ടത്തിലേക്ക് തള്ളിവിടുന്നതാണ് അദ്ദേഹത്തിന്റെ രാജി എന്നാണ് റിപ്പോർട്ട്. “ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഞാൻ രാജിവയ്ക്കാൻ തീരുമാനിച്ചു,” ഇഷിബ പത്രസമ്മേളനത്തിൽ പറഞ്ഞു. “ഒരു പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങൾ നടപ്പിലാക്കാൻ ഞാൻ സെക്രട്ടറി ജനറൽ മോറിയാമയോട് പറഞ്ഞിട്ടുണ്ട്… പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയ അദ്ദേഹം ആരംഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ഒക്ടോബറിൽ അധികാരമേറ്റ 68 കാരനായ ഷിഗെരു ഇഷിബ ആഴ്ചകളോളം രാജിവയ്ക്കാനുള്ള ആവശ്യങ്ങളെ പുറം തള്ളിയിരുന്നു. ജപ്പാൻ “വലിയ വെല്ലുവിളികൾ” നേരിടുന്ന സമയത്ത് – യുഎസ് താരിഫുകൾ, വിലക്കയറ്റം, അരി നയ പരിഷ്കാരങ്ങൾ, വർദ്ധിച്ചുവരുന്ന പ്രാദേശിക സംഘർഷങ്ങൾ എന്നിവയുൾപ്പെടെ ഉണ്ടാകുന്ന സമയത്ത് രാജിവയ്ക്കുന്നത് രാഷ്ട്രീയ ശൂന്യത സൃഷ്ടിക്കുമെന്ന് രാഷ്ട്രീയ വിദഗ്ധരും മുന്നറിയിപ്പ് നൽകി. എന്നാൽ തുടർച്ചയായ തിരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് ശേഷം…

Read More

ധർമ്മസ്ഥല: ധർമ്മസ്ഥലയിൽ നടന്നതായി ആരോപിക്കപ്പെടുന്ന മരണങ്ങളുമായി ബന്ധപ്പെട്ട വിവാദ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ, കർണാടകയിലെ ലോറി ഉടമയും തടി വ്യാപാരിയുമായ കോഴിക്കോട് സ്വദേശി മനാഫിനെതിരെ ഉഡുപ്പി പോലീസ് കേസെടുത്തു. സോഷ്യൽ മീഡിയയിൽ അനാവശ്യ പോസ്റ്റുകൾ സൃഷ്ടിച്ച് മതവിദ്വേഷം വളർത്തുക, വ്യാജ രേഖകൾ ചമയ്ക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. തിങ്കളാഴ്ച ബെൽത്തങ്ങാടിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ ജിതേന്ദ്ര കുമാർ ദയാമയുടെ മുമ്പാകെ മനാഫ് ഹാജരാകാനാണ് സാധ്യത. യൂട്യൂബ് ചാനലിലൂടെ ഉന്നയിച്ച ആരോപണങ്ങളിൽ തെളിവുകൾ ഹാജരാക്കാനും മനാഫിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ധർമ്മസ്ഥലയിലെ ദുരൂഹ മരണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ രൂപീകരിച്ച ആക്ഷൻ കമ്മിറ്റിയുടെ പശ്ചാത്തലത്തിൽ അന്വേഷണം വിപുലീകരിക്കാൻ എസ്‌ഐടി പദ്ധതിയിടുന്നുണ്ട് . അതിനു പിന്നാലെയാണ് മനാഫിനെ ചോദ്യം ചെയ്യുക. എസ്‌ഐടിക്ക് മുന്നിൽ ഹാജരായി തെളിവ് നൽകുമെന്ന് മനാഫ് പറഞ്ഞു. സത്യം തെളിയിക്കാനുള്ള അവസരമായാണ് നോട്ടീസിനെ കാണുന്നത്. വാർത്തയുമായി ബന്ധപ്പെട്ട ഒരു വീഡിയോ ലൈക്ക് ചെയ്തതിന് എനിക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു. എന്റെ ജീവന് ഭീഷണിയുണ്ട്. ചിലർ മനഃപൂർവ്വം…

Read More

തൃശൂർ: പീച്ചി പോലീസ് ആക്രമണക്കേസിലെ പരാതിക്കാരെ ഹോട്ടൽ ജീവനക്കാർ കയ്യേറ്റം ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പാലക്കാട് വണ്ടാഴിയിലെ ദിനേശിനെയും അദ്ദേഹത്തിന്റെ അനന്തരവൻ ജിനേഷിനെയും ഹോട്ടൽ ജീവനക്കാർ മർദിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത് . പട്ടിക്കാട് ലാലിസ് ഹോട്ടലിലെ ജീവനക്കാരെ പീച്ചി പോലീസ് മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 2023 മെയ് 24 നാണ് സംഭവം. ഒന്നര വർഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് ഹോട്ടൽ ഉടമയ്ക്ക് പീച്ചി സ്റ്റേഷനിലെ അന്നത്തെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ബിരിയാണി കഴിക്കാൻ വന്ന ആളുകളുമായുള്ള തർക്കമാണ് പോലീസ് കേസിൽ അവസാനിച്ചത്. ഹോട്ടൽ ജീവനക്കാർ തന്നെ ആക്രമിച്ചതായി ദിനേശ് പോലീസിനെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന്, അന്നത്തെ എസ്എച്ച്ഒ പി എം രതീഷിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ മാനേജർ റോണി ജോണിയെയും ഡ്രൈവർ ലിതിൻ ഫിലിപ്പിനെയും മർദ്ദിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അറിഞ്ഞെത്തിയ ഔസേപ്പിന്റെ മകൻ പോൾ ജോസഫിനെയും എസ്എച്ച്ഒ ലോക്കപ്പിൽ അടച്ചു. പരാതി ഒത്തുതീർപ്പാക്കാനും നിർദ്ദേശിച്ചു. പരാതിക്കാരൻ 5 ലക്ഷം രൂപ…

Read More

കാൻസറിനെതിരായ പോരാട്ടത്തിൽ പുതിയ വഴിത്തിരിവുമായി റഷ്യ . കൊളോറെക്ടൽ കാൻസറിനുള്ള പുതുതായി വികസിപ്പിച്ചെടുത്ത വാക്സിൻ വർഷങ്ങളുടെ പ്രീക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയ ശേഷം “ഉപയോഗത്തിന് തയ്യാറാണ്” എന്ന് ഫെഡറൽ മെഡിക്കൽ ആൻഡ് ബയോളജിക്കൽ ഏജൻസി (FMBA) മേധാവി വെറോണിക്ക സ്ക്വോർട്ട്സോവ പറഞ്ഞു. “ഗവേഷണം നിരവധി വർഷങ്ങൾ നീണ്ടുനിന്നു, അവസാനത്തെ മൂന്ന് വർഷങ്ങൾ നിർബന്ധിത പ്രീക്ലിനിക്കൽ പഠനങ്ങൾക്കായി നീക്കിവച്ചിരുന്നു,” സ്ക്വോർട്ട്സോവ ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിൽ (EEF) പറഞ്ഞു. “വാക്സിൻ ഇപ്പോൾ ഉപയോഗത്തിന് തയ്യാറാണ്; ഞങ്ങൾ ഔദ്യോഗിക അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു. വാക്സിനുകളുടെ സുരക്ഷ മാത്രമല്ല, അതിന്റെ ഉയർന്ന ഫലപ്രാപ്തിയും പ്രീക്ലിനിക്കൽ ഡാറ്റ സ്ഥിരീകരിച്ചു.വാക്സിൻ രോഗ സവിശേഷതകളെ ആശ്രയിച്ച് ട്യൂമർ വലുപ്പം കുറയുകയും 60% മുതൽ 80% വരെ പുരോഗതി മന്ദഗതിയിലാക്കുകയും ചെയ്തുവെന്ന് ഗവേഷകർ റിപ്പോർട്ട് ചെയ്തു, അതോടൊപ്പം അതിജീവന നിരക്കും വർദ്ധിച്ചു. വാക്സിനിന്റെ ആദ്യ പതിപ്പ് കൊളോറെക്ടൽ കാൻസറിനെ ലക്ഷ്യം വച്ചുള്ളതാണ്. എന്നാൽ ഗ്ലിയോബ്ലാസ്റ്റോമയ്ക്കും ഒക്കുലാർ മെലനോമ ഉൾപ്പെടെയുള്ള ചില മെലനോമകൾക്കുമെതിരായ…

Read More

തിരുവനന്തപുരം: മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാവാത്മകമായ അഭിനയാവിഷ്‌കരങ്ങളിലൂടെ നമ്മളെയാകെ ആവേശം കൊള്ളിക്കുന്ന സര്‍ഗപ്രതിഭയാണ് മമ്മൂട്ടിയെന്ന് പിണറായി വിജയന്‍ പറഞ്ഞു. വൈവിധ്യമാര്‍ന്ന അനേകം കഥാപാത്രങ്ങളെ ഇനിയും അവതരിപ്പിക്കാനും അതുവഴി ചലച്ചിത്രലോകത്തെ മുന്നോട്ടു നയിക്കാനും അദ്ദേഹത്തിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം പിറന്നാള്‍ദിനത്തില്‍ എല്ലാവരോടും നന്ദി അറിയിച്ച് മമ്മൂട്ടിയും രംഗത്തെത്തി. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആറുമാസമായി താരം ചെന്നൈയില്‍ വിശ്രമത്തിലാണ്. താരം രോഗമുക്തനായി തിരിച്ചുവരുന്നതിന്റെ ആഹ്ലാദത്തിലാണ് പിറന്നാള്‍ ആഘോഷം. ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരുമടക്കം ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് നിരവധി പേരാണ് താനങ്ങളുടെ പ്രിയ താരത്തിന് ആശംസകള്‍ നേരുന്നത്. 1951 സെപ്റ്റംബര്‍ ഏഴിന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്ത് ജനിച്ച മുഹമ്മദ് കുട്ടിയെന്ന പൊടിമീശക്കാരന്‍ 1971 ഓഗസ്റ്റ് ആറിന് റിലീസ് ചെയ്ത ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയില്‍ മുഖം കാണിച്ചു. അന്നത്തെ സൂപ്പര്‍താരം സത്യന്‍ ആയിരുന്നു അനുഭവങ്ങള്‍ പാളിച്ചകളിലെ നടന്‍. സത്യന്റെ അവസാന…

Read More

കൊച്ചി: മുംബൈ വിമാനത്താവളത്തില്‍ തന്നെ തടഞ്ഞു വച്ചിരിക്കുന്നുവെന്ന് സംവിധായകൻ സനല്‍ കുമാർ ശശിധരൻ. കൊച്ചി പോലീസ് പുറപ്പെടുവിച്ച ലുക്ക്‌ഔട്ട് നോട്ടീസ് പ്രകാരമാണ് ഈ നടപടിയെന്നാണ് അദ്ദേഹം പറഞ്ഞു. നടി മഞ്ജു വാര്യർ നല്‍കിയ പരാതിയില്‍ സനില്‍കുമാറിനെതിരെ കൊച്ചി പോലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ആ ലുക്ക് ഔട്ട് നോട്ടീസ് പ്രകാരമാണ് ഈ നടപടിയെന്നാണ് സനല്‍കുമാർ പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സനല്‍കുമാർ ശശിധരൻ താൻ കസ്റ്റഡിയിലാണെന്ന വിവരം പുറത്തുവിട്ടത്. 2022-ല്‍ തനിക്കെതിരെ എടുത്ത കേസില്‍ ഇതുവരെ അന്വേഷണം നടന്നിട്ടില്ലെന്നും മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ഡിസംബറില്‍ മഞ്ജു വാര്യർ തന്റെയും മകളുടെയും ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞതിന്റെ ശബ്ദരേഖ പുറത്തുവിട്ടപ്പോള്‍, അത് ജനങ്ങളിലേക്ക് എത്തുന്നത് തടയാൻ ശ്രമം നടന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read More

ചെന്നൈ: ബസിൽ വെച്ച് സഹയാത്രികയുടെ സ്വർണ്ണ മാല മോഷ്ടിച്ചതിന് പഞ്ചായത്ത് പ്രസിഡന്റിനെ അറസ്റ്റ് ചെയ്തു. ചെന്നൈയിലെ കോയമ്പേടിലാണ് സംഭവം. തിരുപ്പത്തൂരിലെ നരിയമ്പട്ട് പഞ്ചായത്ത് പ്രസിഡന്റും ഡിഎംകെ വനിതാ വിഭാഗം നേതാവുമായ ഭാരതി (56) ആണ് അറസ്റ്റിലായത് . കാഞ്ചീപുരത്ത് വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത ശേഷം ബസിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് നെൽകുന്ദ്രം സ്വദേശിനിയായ വരലക്ഷ്മിയുടെ നാല് പവൻ തൂക്കം വരുന്ന സ്വർണ്ണ മാല കാണാതായത് . കോയമ്പേട് ബസ് സ്റ്റാൻഡിൽ ഇറങ്ങിയ വരലക്ഷ്മി തന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് തന്റെ കൈവശമുണ്ടായിരുന്ന ചെയിൻ നഷ്ടപ്പെട്ടതായി മനസ്സിലാക്കിയത്. തുടർന്ന് അവർ കോയമ്പേട് പോലീസിൽ പരാതി നൽകി. പോലീസ് നെൽകുന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഭാരതിയാണ് മാല മോഷ്ടിച്ചതെന്ന് പോലീസ് കണ്ടെത്തിയത് .

Read More

ഗുവാഹത്തി: ഹിമാചൽ പ്രദേശിലെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് അഞ്ച് കോടി സംഭാവന നൽകി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . വെള്ളപ്പൊക്ക ബാധിത സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനാണ് ഈ സംഭാവന . “ഹിമാചൽ പ്രദേശിലെ വിനാശകരമായ വെള്ളപ്പൊക്കം വളരെയധികം ജീവനും സ്വത്തിനും നഷ്ടം വരുത്തി. ദുഃഖിതരായ കുടുംബങ്ങൾക്ക് എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും ദുരിതബാധിതർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു. അസം ജനതയുടെ പേരിൽ, ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി ഞങ്ങൾ 5 കോടി രൂപ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നു.” – ഹിമന്ത ബിശ്വ ശർമ്മ എക്സിൽ കുറിച്ചു. മഴക്കാലത്ത് ഹിമാചൽ പ്രദേശിൽ ഗുരുതരമായ തടസ്സങ്ങൾ നേരിടാറുണ്ട്. നൂറുകണക്കിന് റോഡുകൾ, വൈദ്യുതി ട്രാൻസ്ഫോർമറുകൾ, ജലവിതരണ പദ്ധതികൾ എന്നിവയെ മഴ സാരമായി ബാധിച്ചു. ഹിമാചൽ പ്രദേശ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ (SEOC) റിപ്പോർട്ട്…

Read More