- പിന്മാറാതെ സമരക്കാർ; ഗ്രാമങ്ങളിലെ തെരുവുകളിൽ പ്രതിഷേധം തുടരുന്നു
- അയർലൻഡിനെ കൈവിട്ട് അധ്യാപകർ; ഇഷ്ടം വിദേശ രാജ്യങ്ങളോട്
- ‘സ്വര്‍ണക്കള്ളന്‍’ എന്ന് അടിക്കുറിപ്പെഴുതി മുഖ്യമന്ത്രിയുടെ ഫോട്ടോ പ്രചരിപ്പിച്ചു ; കണ്ണൂര്‍ സ്വദേശിയായ 19-കാരനെതിരെ കേസ്
- റയാൻഎയറിനെക്കുറിച്ച് ലഭിച്ചത് 600 നടുത്ത് പരാതികൾ; പട്ടികയിൽ രണ്ടാമതായി റാത്ത്വുഡ്
- സഭയുടെ കാര്യങ്ങൾ മാത്രം നോക്കിയാൽ മതി ; രാഷ്ട്രീയത്തിൽ മാർപ്പാപ്പ ഇടപെടേണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ്
- എം.കെ. റാം പ്രശ്നക്കാരൻ , പതിവായി മോശം ഭാഷ ഉപയോഗിക്കാറുണ്ട് ; വെളിപ്പെടുത്തലുകളുമായി നിതിന്റെ സഹപാഠികൾ
- ഇന്ധനവിലയ്ക്കെതിരായ പ്രതിഷേധം; പ്രതിപക്ഷത്തെ വിമർശിച്ച് പ്രധാനമന്ത്രി
- 3 ദശലക്ഷം മുതൽ 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ ; ഇറാനിൽ താൽക്കാലിക വിവാഹങ്ങൾ വർധിക്കുന്നു
Author: Anu Nair
വ്യക്തിപരമായ ജീവിതത്തിൽ തകർന്ന് നിൽക്കുന്ന ആളാണ് താനെന്ന് നടൻ വിനായകൻ . വീട്ടിൽ തന്നെ ഇരിക്കുന്നതാണ് നല്ലതെന്നും എവിടെയും പോകരുതെന്നും മരണം വരെ പരിഹരിക്കപ്പെടാത്ത നിരവധി കേസുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘എന്റെ യഥാർത്ഥ ജീവിതം തകർന്നു. ഞാൻ ഇപ്പോൾ 100 ശതമാനം നടനാണ്. ഞാൻ ഒരു സെലിബ്രിറ്റിയും പൊതുപ്രവർത്തകനുമാണ്. പക്ഷേ വ്യക്തിപരമായി, ഞാൻ തകർന്നിരിക്കുന്നു. എനിക്ക് ഒന്നും ഡീൽ ചെയ്യാൻ പറ്റുന്നില്ല. എന്റെ പെരുമാറ്റം മാറിയിട്ടില്ല. എനിക്ക് പഴയ പെരുമാറ്റം തന്നെയാണ്. പക്ഷേ ആളുകൾ എന്നെ കാണുന്ന രീതി മാറിയിരിക്കുന്നു. അപ്പോൾ വീട്ടിൽ തന്നെ ഇരിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ, പ്രശ്‌നങ്ങളുണ്ടാകും. എനിക്ക് ഉറപ്പുണ്ട്. മരണം വരെ പരിഹരിക്കപ്പെടാത്ത നിരവധി കേസുകളുണ്ട്. ഞാൻ മാറിനിൽക്കണം. അല്ലെങ്കിൽ, ഞാൻ മരിക്കേണ്ടിവരും, അല്ലെങ്കിൽ കൂടുതൽ കേസുകൾ വരും. മാറി നിൽക്കുന്നുവെന്നേയുള്ളൂ. മുറിയിൽ നിന്ന് പുറത്തു പോകരുത്. അറുപത് വർഷത്തെ ഒരു പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്.…
ആലപ്പുഴ: ചേർത്തല തണ്ണീർമുക്കം വാറനാട് സ്വദേശിയായ 10 വയസ്സുകാരന് അമീബിക് മെനിംഗോഎൻസെഫലൈറ്റിസ് സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടി അപകടനില തരണം ചെയ്തതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. മാതാപിതാക്കൾക്കൊപ്പം വിദേശത്തായിരുന്ന കുട്ടി രണ്ട് മാസം മുൻപാണ് നാട്ടിലെത്തിയത് . പിന്നീട് പള്ളിപ്പുറത്തുള്ള അമ്മയുടെ വീട്ടിലും വാറനാട്ടുള്ള വീട്ടിലുമാണ് താമസിച്ചത്. അസ്വസ്ഥത അനുഭവപ്പെട്ട കുട്ടിയെ ആദ്യം ഒരു സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കുട്ടി താമസിച്ചിരുന്ന തണ്ണീർമുക്കത്തും പള്ളിപ്പുറത്തും പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അമീബ നെയ്ഗ്ലേരിയ ഫൗളേരി തലച്ചോറിനെ ബാധിക്കുമ്പോൾ ഉണ്ടാകുന്ന ഒരു രോഗമാണ് അമീബ എൻസെഫലൈറ്റിസ്. ‘തലച്ചോറ് തിന്നുന്ന അമീബ’ എന്നറിയപ്പെടുന്ന അമീബയാണ് ഇവയിൽ ഏറ്റവും അപകടകാരി. ഇത് തലച്ചോറിനെ വേഗത്തിൽ നശിപ്പിക്കുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങുകയോ നീന്തുകയോ ചെയ്യുന്നവരെയാണ് സാധാരണയായി ഈ രോഗം…
ന്യൂഡൽഹി : മതപരമായ പീഡനങ്ങളിൽ നിന്നും അക്രമങ്ങളിൽ നിന്നും രക്ഷപ്പെട്ട് ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലെത്തിയ 12 ഹിന്ദു അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകി മോദി സർക്കാർ . വീടും, സമ്പാദ്യവും ഉപേക്ഷിച്ച് ജീവനും കൊണ്ട് രക്ഷപെട്ട് വന്നവർക്കാണ് ഇന്ത്യ അഭയം നൽകിയത് . തങ്ങളെ സംബന്ധിച്ചിടത്തോളം, പതിറ്റാണ്ടുകളുടെ അനിശ്ചിതത്വത്തിന്റെ അവസാനവും എപ്പോഴും തങ്ങളുടെ മാതൃരാജ്യമായി കണക്കാക്കുന്ന രാജ്യത്ത് സുരക്ഷിതവും കൂടുതൽ സുസ്ഥിരവുമായ ഒരു ഭാവിയുടെ തുടക്കവുമാണ് ഇതെന്ന് അവർ പറയുന്നു. ഇന്ത്യ തങ്ങളുടെ സുരക്ഷിത ഭവനമാണെന്ന് വിശ്വസിച്ച് വീടില്ലാതെ, ഭൂമിയില്ലാതെ, രേഖകളൊന്നുമില്ലാതെ അതിർത്തി കടന്ന കുടുംബങ്ങളാണിവർ.കഴിഞ്ഞ രണ്ട് മാസമായി, നാദിയ, കൂച്ച് ബെഹാർ തുടങ്ങിയ ജില്ലകളിലെ CAA പിന്തുണാ കേന്ദ്രങ്ങൾ വഴി അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നുണ്ടായിരുന്നു. വളരെക്കാലമായി അരക്ഷിതാവസ്ഥയിൽ കഴിയുന്ന മതുവ, താക്കുർബാരി സമുദായങ്ങളിൽ നിന്നുള്ള കുടുംബങ്ങളും ഇതിൽ ഉൾപ്പെടുന്നു. ‘ ഞങ്ങളിൽ പലരും കിഴക്കൻ ബംഗാൾ വിട്ടത് ധരിച്ചിരുന്ന വസ്ത്രങ്ങൾ മാത്രം ധരിച്ചാണ്, അവരുടെ മതം, സംസ്കാരം, സ്വത്വം എന്നിവ…
തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് വീണ്ടും ബോംബ് ഭീഷണി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഇമെയിലിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. പാളയത്തെ സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയ്ക്കും സമാനമായ ഭീഷണി സന്ദേശം ലഭിച്ചു. ബോംബ് സ്ക്വാഡ് സംഘങ്ങൾ സ്ഥലത്തെത്തി പരിശോധനകൾ നടത്തിവരികയാണ്. ഇക്കുറി വസ്തുവകകള്‍ക്ക് നാശനഷ്ടം വരുത്താനാണ് ഉദ്ദേശിക്കുന്നതെന്നും അതുകൊണ്ട് എത്രയും പെട്ടെന്ന് ആളുകളെ ഒഴിപ്പിക്കണമെന്നും മെയിലിലുണ്ട്. ഇരട്ടസ്‌ഫോടനത്തിന്റെ പ്രഭാവം അരക്കിലോമീറ്ററോളം ഉണ്ടാകുമെന്നും സന്ദേശത്തിലുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, പോലീസിനും ബോംബ് സ്ക്വാഡ് സംഘങ്ങൾക്കും ഇത്തരം ഭീഷണി സന്ദേശങ്ങൾ ആവർത്തിച്ച് ലഭിക്കുന്നുണ്ട്. നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും, ഈ ഭീഷണികൾക്ക് പിന്നിൽ ആരാണെന്ന് പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
നടി സാമന്ത റൂത്ത് പ്രഭുവും കാമുകനും സംവിധായകനുമായ രാജ് നിദിമോരുവും വിവാഹിതരായതായി റിപ്പോർട്ട് . തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലുള്ള ഇഷ യോഗ സെന്ററിനുള്ളിലെ ലിങ് ഭൈരവി ക്ഷേത്രത്തിൽ വച്ച് വിവാഹം നടന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് .30 അതിഥികൾ മാത്രം പങ്കെടുത്ത ചടങ്ങിൽ ചുവന്ന പട്ട് അണിഞ്ഞാണ് സാമന്ത എത്തിയതെന്നും പറയുന്നു. അതേസമയം വിവാഹ കിംവദന്തികൾക്കിടയിൽ, രാജിന്റെ മുൻ ഭാര്യ ശ്യാമാലി ഡെ ഇൻസ്റ്റാഗ്രാം സ്റ്റോറീസിൽ “നിരാശരായ ആളുകൾ നിരാശരായ കാര്യങ്ങൾ ചെയ്യുന്നു” എന്ന കുറിപ്പ് പോസ്റ്റ് ചെയ്തു. ശ്യാമാലി ആരുടെയും പേര് പറഞ്ഞില്ലെങ്കിലും, സാമന്തയും രാജും വിവാഹിതരായെന്ന അഭ്യൂഹങ്ങൾക്കിടെയായിരുന്നു പോസ്റ്റ്. സമന്ത രാജുമായി ഡേറ്റിംഗ് നടത്തുന്നതായി വളരെക്കാലമായി അഭ്യൂഹമുണ്ടായിരുന്നു . ഇരുവരും മുമ്പ് ദി ഫാമിലി മാൻ സീസൺ 2, സിറ്റാഡൽ: ഹണി എന്നിവയിൽ ഒന്നിച്ച് പ്രവർത്തിച്ചിരുന്നു. അടുത്തിടെയാണ് സമാന്ത തന്റെ സോഷ്യൽ മീഡിയ പേജിൽ രാജുമൊത്തുള്ള ഫോട്ടോകൾ പങ്കിടാൻ തുടങ്ങിയത്. ഇരുവരും തിരുപ്പതിയിൽ ദർശനം നടത്തുന്നതിന്റെയും, യുഎസ് ടൂറിന്റെയും…
പാലക്കാട്: ലൈംഗിക പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കായി തിരച്ചിൽ തുടരുന്നു. രാഹുൽ സുഹൃത്തായ സിനിമാ നടിയുടെ ചുവന്ന പോളോ കാറിൽ രക്ഷപെട്ടതായാണ് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച് പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു. യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് രാഹുൽ ഒളിവിൽ പോയത്. പാലക്കാട് കണ്ണാടിയിൽ പ്രചാരണ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയ്ക്ക് യുവതി പരാതി നൽകിയ വിവരം രാഹുൽ അറിഞ്ഞത് . ഇവിടെ നിന്നാണ് രാഹുൽ ഒളിവിൽ പോയത് . ഇവിടുത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഇത് വ്യക്തമാണ്. ഈ കാർ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. പാലക്കാട് കുന്നത്തൂർമേട്ടിലുള്ള രാഹുലിന്റെ ഫ്ലാറ്റിൽ ഇന്നലെ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. എന്നാൽ, യുവതി എത്തിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയില്ല. ഇവിടെ കൊണ്ടുവന്ന ശേഷം ബലാത്സംഗം ചെയ്തതായി യുവതി മൊഴി നൽകിയിരുന്നു . തുടർന്നായിരുന്നു തിരച്ചിൽ. എന്നാൽ, സിസിടിവി ഡിവിആറിൽ ആ സമയത്തെ ദൃശ്യങ്ങൾ ഉണ്ടായിരുന്നില്ല. ഈ സിസിടിവി ദൃശ്യങ്ങൾ…
വാഷിംഗ്ടൺ : കഴിവുള്ള ഇന്ത്യക്കാരിൽ നിന്ന് അമേരിക്കയ്ക്ക് വളരെയധികം നേട്ടമുണ്ടായിട്ടുണ്ടെന്ന് ടെസ്‌ല സിഇഒ എലോൺ മസ്‌ക് . യുഎസിൽ എച്ച്-1ബി വിസകളെച്ചൊല്ലി നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾക്കിടെയാണ് മസ്കിന്റെ ഈ പ്രസ്താവന നടത്തി. ആഗോള കമ്പനികളിലെ ഉന്നത സ്ഥാനങ്ങളിൽ ഇന്ത്യൻ വംശജരായ ആളുകളുടെ സാന്നിധ്യത്തെക്കുറിച്ചും എലോൺ മസ്‌ക് പരാമർശിച്ചു. “പാശ്ചാത്യ കമ്പനികളിലെ ഞങ്ങളുടെ എല്ലാ സിഇഒമാരും ഇന്ത്യൻ വംശജരാണ്” സെറോദയുടെ സഹസ്ഥാപകനായ നിഖിൽ കാമത്തുമായുള്ള പോഡ്‌കാസ്റ്റിൽ മസ്‌ക് പറഞ്ഞു. “ലോകമെമ്പാടുമുള്ള ബുദ്ധിമാനായ ആളുകളെ അമേരിക്ക വളരെക്കാലമായി ആകർഷിച്ചിട്ടുണ്ട്, ഇത് ഇന്ത്യയിൻ നിന്നുള്ള കുടിയേറ്റത്തിനും കാരണമായി. അമേരിക്കയിലേക്ക് വന്ന കഴിവുള്ള ഇന്ത്യക്കാരിൽ നിന്ന് അമേരിക്കയ്ക്ക് ധാരാളം നേട്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഞാൻ കരുതുന്നു.” മസ്ക് പറഞ്ഞു. എന്നാൽ എച്ച്-1ബി വിസകളോടുള്ള ഡൊണാൾഡ് ട്രംപിന്റെ സമീപനത്തെ വൈറ്റ് ഹൗസ് ന്യായീകരിച്ചു. ഈ വിഷയത്തിൽ പ്രസിഡന്റിന്റെ സമീപനം സന്തുലിതവും സാമാന്യബുദ്ധിയെ അടിസ്ഥാനമാക്കിയുള്ളതുമാണെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു. വിദേശ തൊഴിലാളികളെ തുടക്കത്തിൽ മാത്രമേ വരാൻ ട്രംപ് അനുവദിക്കൂ എന്നും, അങ്ങനെ…
തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ടിന്റെ സാമ്പത്തിക ഇടപാടുകളിൽ മുഖ്യമന്ത്രി പിണറായി വിജയനും, താനും ഉൾപ്പെടെ നിരവധി പേർക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ലഭിച്ചതായി മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് . ഇഡിയുടെ പതിവ് സ്റ്റേജ് ഷോയാണിതെന്നും എല്ലാ തിരഞ്ഞെടുപ്പ് സീസണിലും ഇത് പ്രത്യക്ഷപ്പെടുന്നുണ്ടെന്നും തോമസ് ഐസക് പറഞ്ഞു. ഇഡി ബിജെപിക്കും യുഡിഎഫിനും വേണ്ടി പ്രചാരണം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘മസാല ബോണ്ട് ഇടപാടുകൾ എല്ലാ നിയമങ്ങളും പാലിച്ചായിരുന്നു. എല്ലാം വ്യക്തമാക്കിയതിനുശേഷവും അവർ വീണ്ടും നോട്ടീസ് അയയ്ക്കുന്നു. ഇഡി കുടുംബത്തിന്റെ അക്കൗണ്ടുകൾ പോലും പരിശോധിച്ചു. പതിനായിരക്കണക്കിന് കോടി രൂപയുടെ ഇടപാട് നടത്തുന്ന സ്ഥാപനമല്ലേ കിഫ്ബി? ഇത്രയും പണം ഇടപാട് നടത്തുന്ന ഒരു സ്ഥാപനത്തിൽ എന്തെങ്കിലും കണ്ടെത്തുമെന്ന് ഇഡിയും ബിജെപിയും കരുതുന്നു. അതുകൊണ്ടാണ് അനാവശ്യ ചോദ്യങ്ങൾ ചോദിച്ച് അവർ നോട്ടീസ് അയയ്ക്കുന്നത്. ഇതുവരെ, അന്വേഷണത്തിനായി ഇ.ഡി. ഓഫീസിൽ ഹാജരാകാനായിരുന്നു നോട്ടീസ്. എന്റെ മാത്രമല്ല, എന്റെ കുടുംബത്തിന്റെയും ബാങ്ക് രേഖകൾ സഹിതം ഹാജരാകാനായിരുന്നു ആദ്യ…
തിരുവനന്തപുരം: സൈബര്‍ അധിക്ഷേപ പരാതിയില്‍ രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതികരണവുമായി യുവനടി റിനി ആന്‍ ജോര്‍ജ്. തനിക്കെതിരേയും വളരെ മോശമായി സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ച ആളാണ് രാഹുല്‍ ഈശ്വറെന്നും നിരന്തരമായി സ്ത്രീകളെ അധിക്ഷേപിക്കുന്ന ഇയാളെ വെറുതെ വിട്ടയയ്ക്കരുതെന്നും റിനി പറഞ്ഞു. ലൈംഗിക അതിക്രമത്തിന് ഇരയായ സ്ത്രീകള്‍ ഇനി പരാതിയുമായി മുന്നോട്ട് വരാതിരിക്കാനാണ് രാഹുല്‍ ഈശ്വറിനെപ്പോലുള്ളവര്‍ സൈബര്‍ അധിക്ഷേപം നടത്തുന്നതെന്നും റിനി കൂട്ടിച്ചേര്‍ത്തു. അതിക്രമത്തിന് ശേഷം ഒരുപാട് പ്രതിസന്ധികള്‍ അതിജീവിച്ചാണ് പരാതിയുമായി ഇരകള്‍ മുന്നോട്ടുവരുന്നത്.ചില സൈബര്‍ ഗ്രൂപ്പുകളില്‍ വ്യാപകമായ അധിക്ഷേപം നടക്കുന്നുണ്ട്.ഇനി സ്ത്രീകളില്‍ ചിലരുടെ പരാതികള്‍ വ്യാജമാണെങ്കില്‍ തന്നെ അത് തീരുമാനിക്കേണ്ടത് കോടതിയാണെന്നും രാഹുല്‍ ഈശ്വറല്ലെന്നും റിനി പ്രതികരിച്ചു. രാഹുല്‍ ഈശ്വറിനെതിരെ താന്‍ പരാതി നല്‍കിയിട്ടും ആ കേസില്‍ ഒന്നും സംഭവിക്കാത്തതില്‍ തനിക്ക് പ്രതിഷേധമുണ്ട്. അതിക്രമത്തിന് ഇരയായ സ്ത്രീകളെ തിരിച്ചറിയാന്‍ പാകത്തില്‍ വെളിപ്പെടുത്തല്‍ പാടില്ലെന്ന നിയമം പോലും രാഹുല്‍ ഈശ്വര്‍ കാറ്റില്‍പ്പറത്തി. തന്നെ നിരന്തരം തേജോവധം ചെയ്ത അയാള്‍ ഇപ്പോള്‍ അതിക്രമത്തിന്…
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ യുവതിയെ അപമാനിച്ചതുമായി ബന്ധപ്പെട്ട് ആക്ടിവിസ്റ്റ് രാഹുൽ ഈശ്വർ അറസ്റ്റിൽ. യുവതി നൽകിയ പരാതിയിലാണ് നടപടി. . ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് രാഹുലിനെ സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. ലൈംഗികാതിക്രമത്തിന് പരാതി നൽകിയ തനിക്കെതിരെ സൈബർ ആക്രമണങ്ങൾ നടക്കുന്നതായി കാണിച്ച് യുവതി ഇന്നലെ പോലീസിൽ പരാതി നൽകിയിരുന്നു ചോദ്യം ചെയ്യലിനായി എആർ ക്യാമ്പിലേക്ക് വിളിപ്പിച്ച ശേഷമാണ് , രാഹുൽ ഈശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ശേഷം, അദ്ദേഹത്തെ സൈബർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. രാഹുൽ ഈശ്വർ ഉൾപ്പെടെ നാല് പേർ നടത്തിയ പോസ്റ്റുകളുടെ വിശദാംശങ്ങൾ യുവതി സമർപ്പിച്ചു. കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരുടെയും തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന മറ്റ് രണ്ട് സ്ത്രീകളുടെയും പോസ്റ്റുകൾ ഇതിൽ ഉൾപ്പെടുന്നു. സോഷ്യൽ മീഡിയ വഴി യുവതിയെ അപമാനിച്ചവർക്കെതിരെ നടപടി സ്വീകരിക്കാനും പ്രത്യേക അന്വേഷണം നടത്താനും അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. യുവതി പരാതിയുമായി എത്തിയതിനെ തുടർന്ന് തിരുവനന്തപുരം…
Subscribe to Updates
Get the latest creative news from FooBar about art, design and business.
