- വെന്തുരുകി കേരളം : രണ്ട് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്
- ബംഗാൾ ഉൾക്കടലിൽ ഭൂചലനം ; പ്രകമ്പനം കൊൽക്കത്തയിലും
- ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ജയിച്ചതിന് പിന്നാലെ ‘ പാകിസ്ഥാൻ സിന്ദാബാദ് ‘ മുഴക്കി ; യുവാവിന്റെ കടയ്ക്ക് നേരെ ബുൾഡോസർ നടപടി
- കിസാന്‍ സമ്മാന്‍ നിധി ; കര്‍ഷകര്‍ക്കു മോദി സർക്കാർ നൽകിയത് മൂന്നര ലക്ഷം കോടി രൂപ
- ആരോഗ്യകരമായ ഇന്ത്യ ആരംഭിക്കുന്നത് ശ്രദ്ധാപൂർവ്വമായ തെരഞ്ഞെടുപ്പുകളിലൂടെ : മോദിയ്ക്ക് നന്ദി പറഞ്ഞ് മോഹൻലാൽ
- പെണ്മക്കൾക്ക് മൊബൈൽ ഫോൺ വിലക്കിയിട്ടുണ്ട് : ടി വി കാണാനും അനുവദിക്കില്ല ; ഷഹീദ് അഫ്രീദി
- സി എ ജി റിപ്പോർട്ട് പുറത്ത് വിട്ട് ബിജെപി : ഡൽഹി നിയമസഭയിൽ കയ്യാങ്കളി : 12 ആപ്പ് എം എൽ എ മാർക്ക് സസ്പെൻഷൻ
- കൊതുകിനെ തുരത്താം , ഇതൊന്നു പരീക്ഷിച്ചു നോക്കൂ
Author: Anu Nair
100 മില്ലിഗ്രാം സ്വർണ്ണത്തിൽ മിനിയേച്ചർ ശിവലിംഗം ഒരുക്കി യുവാവ്. കർണാടക കാക്കിനാഡ തുനി പട്ടണത്തിൽ നിന്നുള്ള കോടേശ്വര റാവു എന്ന സ്വർണ്ണത്തൊഴിലാളിയാണ് തന്റെ കരവിരുതിൽ അത്ഭുത ശിവലിംഗം നിർമ്മിച്ചത് . കാർത്തിക മാസത്തിൽ എന്തെങ്കിലും, പ്രത്യേകമായി ചെയ്യണമെന്ന് തോന്നിയിരുന്നു. തുടർന്നാണ് 100മില്ലിഗ്രാം സ്വർണ്ണത്തിൽ ഈ ശിവലിംഗം ഒരുക്കിയതെന്ന് കോടേശ്വര റാവു പറയുന്നു.മൂന്ന് മണിക്കൂർ കൊണ്ടാണ് ഈ നിർമ്മാണം പൂർത്തിയാക്കിയതെന്നും അദ്ദേഹം പറയുന്നു.മൂന്ന് വർഷമായി തന്റെ മനസിൽ ഉണ്ടായിരുന്ന രൂപമാണ് സ്വർണ്ണത്തിൽ നിർമ്മിച്ചെടുത്തത് . തന്റെ കഴിവിനൊപ്പം ഭക്തിയും ചേർന്നപ്പോഴാണ് ഇത് സാദ്ധ്യമായതെന്നും കോടേശ്വര റാവു പറഞ്ഞു. ഏറ്റവും ചെറിയ വലിപ്പത്തിലാണ് ശിവലിംഗത്തെയും , നാഗത്തെയും കൊത്തിയൊരുക്കിയിരിക്കുന്നത് . തന്റെ സ്വപ്നം സഫലമായതിന്റെ സന്തോഷത്തിലാണ് ഇന്ന് കോടേശ്വര റാവു .
കൊല്ലം: രാജ്യത്തെ ആദ്യത്തെ 24×7 ഓൺലൈൻ കോടതി ബുധനാഴ്ച കൊല്ലത്ത് പ്രവർത്തിച്ച് തുടങ്ങും. കൊല്ലത്തെ മൂന്ന് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളിലെയും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെയും ചെക്ക് ബൗൺസ് കേസുകൾ ഇവിടെയാണ് പരിഗണിക്കുക. ഒരു മജിസ്ട്രേറ്റും മൂന്ന് കോടതി ജീവനക്കാരുമാണ് ഇവിടെ ഉള്ളത്. 24 മണിക്കൂറും കേസ് ഫയൽ ചെയ്യാവുന്ന രാജ്യത്തെ ആദ്യ കോടതിയാണിത്. ഓൺലൈനായി തന്നെ കേസിന്റെ എല്ലാ നടപടികളും പൂർത്തിയാക്കാം. ഏത് സമയത്തും എവിടെ ഇരുന്നും കോടതി നടപടിക്രമങ്ങളിൽ ഓൺലൈനായി പങ്കെടുക്കാം. കക്ഷികളോ, അഭിഭാഷകരോ നേരിട്ട് വരാതെ ഓൺലൈനായി വാദവും, വിചാരണയും നടക്കുന്ന രീതിയിലാണ് കോടതി സജ്ജീകരിച്ചിരിക്കുന്നത്. പ്രത്യേകം തയ്യാറാക്കിയ വെബ്സൈറ്റ് വഴിയാണ് കേസ് രജിസ്റ്റർ ചെയ്യേണ്ടത്. കക്ഷികളും ജാമ്യക്കാരും ഓൺലൈനായി ജാമ്യമെടുക്കാനാകും . രേഖകൾ അപ്‍ലോഡ് ചെയ്താൽ മാത്രം മതി. പ്രതികൾക്കുള്ള സമൻസ് പൊലീസ് സ്റ്റേഷനുകളിലേക്ക് അയയ്ക്കുന്നതും ഓൺലൈനായാണ്. ഫീസ് ഇ-പെയ്‌മെന്റ് വഴി അടയ്ക്കാം.കേസിന്റെ നടപടികൾ ആർക്കും പരിശോധിക്കുകയുമാകാം.
വാഷിംഗ്ടൺ : ബംഗ്ലാദേശിലെ ചിറ്റഗോങ്ങിൽ സമാധാനപരമായി പ്രതിഷേധം നടത്തിയ ഹിന്ദുക്കൾക്കെതിരെ ആക്രമണം അഴിച്ചുവിട്ടതിനെ വിമർശിച്ച് അമേരിക്ക . സമാധാനപരമായി നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളെ അടിച്ചമർത്താനുള്ള ബംഗ്ലാദേശിന്റെ ശ്രമങ്ങൾ അംഗീകരിക്കാനാകുന്നതല്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു . ഇത് സംഘർഷങ്ങൾ വർദ്ധിപ്പിക്കും. ഇത്തരം ആക്രമണങ്ങൾ അവസാനിപ്പിക്കാനുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും മാത്യു മില്ലർ പറഞ്ഞു. സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശങ്ങളെ യുഎസ് എല്ലാക്കാലവും പിന്തുണയ്ക്കുമെന്നും, എന്നാൽ അക്രമാസക്തമായ അടിച്ചമർത്താൻ ശ്രമിച്ചാൽ അതിനെ ശക്തമായ എതിർക്കുമെന്നും മാത്യു മില്ലർ പറഞ്ഞു. സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശത്തെ ഞങ്ങൾ പിന്തുണയ്ക്കുന്നു , അതിൽ ഒരു സർക്കാരും ഇടപെടരുത്. ഞങ്ങൾ ലോകമെമ്പാടുമുള്ള രാജ്യങ്ങളോട് പറയുന്ന രീതിയിൽ ബംഗ്ലാദേശിനോടും നയം വ്യക്തമാക്കിയിട്ടുണ്ട്.- മാത്യു മില്ലർ പറഞ്ഞു. ഇസ്‌കോണിനെ വിമർശിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധിച്ചവരാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിനെതിരെ ഇന്ത്യയും രംഗത്ത് വന്നിരുന്നു. ഹിന്ദുക്കൾ ആക്രമിക്കപ്പെട്ടതിന് പുറമെ സ്വത്തുവകകൾ കൊള്ളയടിക്കുകയും വ്യാപാരസ്ഥാപനങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്തതായി വിദേശകാര്യമന്ത്രാലയം…
ന്യൂഡൽഹി: വായുമലിനീകരണത്തിൽ വലയുന്ന ഡൽഹിയിൽ പുതിയ നിർദേശങ്ങളുമായി സുപ്രീം കോടതി. എല്ലാ ഓഫ് ലൈൻ ക്ലാസുകളും നിർത്തണമെന്നും എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസുകൾ നൽകണമെന്നും കോടതി നിർദേശിച്ചു. ജി ആർ പി നിയന്ത്രണങ്ങൾ തുടരണമെന്നും കോടതി നിർദേശിച്ചു . 10, 12 ക്ലാസുകളെ ഓൺലൈൻ ക്ലാസിൽ നിന്ന് ഒഴിവാക്കിയ ഡൽഹി സർക്കാർ നടപടിയെയും സുപ്രീംകോടതി വിമർശിച്ചു. വായുമലീനികരണം ഗുരുതരമായപ്പോൾ 6 മുതൽ 9 വരെ ക്ലാസിൽ പഠിക്കുന്നവർക്കും 11-ാം ക്ലാസുകാർക്കും ഓൺലൈനാക്കിയിരുന്നു . ഇതിൽ നിന്ന് 10, 12 ക്ലാസുകാരെ ഇതിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനെതിരെ നേരത്തെ വിമർശനം ഉയർന്നിരുന്നു. വായുമലിനീകരണം എല്ലാവരെയും ഒരുപോലെ ബാധിക്കുമെന്നിരിക്കെ ഈ കുട്ടികളെ മാത്രം ഒഴിവാക്കിയതിന്റെ കാരണവും ജനങ്ങൾ ആരാഞ്ഞു. വായുമലിനീകരണം മൂലമുള്ള പ്രയാസങ്ങൾ ഇവരെയും ബാധിക്കുമെന്ന് കണ്ട് സർക്കാർ ഉത്തരവിൽ കോടതി ഇടപെടുകയായിരുന്നു. ഇവർക്കും ഓൺലൈൻ ക്ലാസ് നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇതോടെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിദ്യാർത്ഥികൾ സ്കൂളിലേക്ക് വരേണ്ടതില്ലെന്നാണ് സർക്കാർ…
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകള്‍ പുനര്‍വിഭജിച്ചുള്ള കരടു വിജ്ഞാപനം പുറപ്പെടുവിച്ചു. പട്ടികയില്‍ പുതുതായി ഗ്രാമപഞ്ചായത്തുകളില്‍ 1,375 വാര്‍ഡുകളും മുനിസിപ്പാലിറ്റിയില്‍ 128 വാര്‍ഡുകളും ഏഴ് കോര്‍പറേഷന്‍ വാര്‍ഡുകളുമാണ് ഉള്‍പ്പെട്ടത്.നിര്‍ദിഷ്ട വാര്‍ഡിന്റെ അതിര്‍ത്തികളും ജനസംഖ്യയും ഭൂപടവും ആണ് കരട് വിജ്ഞാപനത്തോടൊപ്പമുള്ളത്. ജില കളക്ടർമാർ നൽകിയ കരട് നിർദേശങ്ങൾ പരിശോധിച്ച് പ്രസിദ്ദീകരിക്കുന്നതി് ഡീലിമിറ്റേഷൻ കമ്മീഷണൻ യോഗം അനുമതി നൽകിയിട്ടുണ്ട്. സംസ്ഥാനതലത്തില്‍ അംഗീകാരമുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും കരട് വിജ്ഞാപനത്തിന്റെ മൂന്ന് പകര്‍പ്പുകള്‍ വീതം സൗജന്യമായി ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറി നല്‍കും.ആവശ്യമുണ്ടെങ്കിൽ പരാതിക്കാരെ കമ്മീഷൻ നേരിട്ട് കണ്ട് പരാതികളിൽ തീർപ്പുണ്ടാക്കും. കരട് വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഉള്ളവർക്ക് ഡിലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറി, ജില്ലാ കളക്ടര്‍ എന്നിവർക്ക് നേരിട്ടോ രജിസ്‌റ്റേര്‍ഡ് തപാലിലോ ഡിസംബര്‍ മൂന്നു വരെ പരാതികൾ സമര്‍പ്പിക്കാം.
ന്യൂഡൽഹി : യുഎസ് പ്രസിഡന്റ് സ്ഥാനമൊഴിയാനിരിക്കുന്ന ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രസീലിലെ റിയോ ഡി ജനീറോയിൽ ജി20 ഉച്ചകോടിക്കായി എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച്ച . ‘ ഡിലൈറ്റ് ‘ എന്നാണ് മോദി ഈ കൂടിക്കാഴ്ച്ചയെ വിശേഷിപ്പിച്ചത്. ” റിയോ ഡി ജനീറോയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ ജോ ബൈഡനൊപ്പം. അദ്ദേഹത്തെ കണ്ടുമുട്ടുന്നത് എപ്പോഴും സന്തോഷമുള്ള കാര്യമാണ്” എന്ന അടിക്കുറിപ്പോടെയാണ് ബൈഡനോടൊപ്പമുള്ള ചിത്രം നരേന്ദ്രമോദി പങ്കുവച്ചിരിക്കുന്നത്. നിരവധി ലോകനേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് , സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ് എന്നിവരുമായി നടത്തിയ ആശയവിനിമയത്തിന്റെ ചിത്രങ്ങളും പ്രധാനമന്ത്രി പങ്കുവച്ചിട്ടുണ്ട്. ബ്രസീലിയൻ പ്രസിഡന്റ് ലുല. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. നരേന്ദ്രമോദിയെ കാണുന്നത് എപ്പോഴും സന്തോഷത്തിനിട നൽകുന്നുവെന്നാണ് മെലോണി സോഷ്യൽ മീഡിയയിൽ കുറിച്ചത്.ബ്രസീലിലേക്ക് പോകുന്നതിന് മുൻപ് പ്രധാനമന്ത്രി മോദി നൈജീരിയ സന്ദർശിച്ചിരുന്നു. ഗയാന കൂടി സന്ദർശിക്കുന്നതോടെ അദ്ദേഹത്തിന്റെ ത്രിരാഷ്ട്ര…
കാലിഫോർണിയ: കുപ്രസിദ്ധ അധോലോകനേതാവ് ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്ണോയ് അമേരിക്കയിൽ അറസ്റ്റിലായി . 50 കാരനായ അൻമോൽ കാലിഫോർണിയയിൽ നിന്നാണ് പിടിയിലായത്. ഈ മാസം ആദ്യം ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. 2022 ൽ പഞ്ചാബി ഗായകൻ സിദ്ധു മൂസേവാലയുടെ കൊലപാതകമുൾപ്പെടെ നിരവധികേസുകളിൽ പോലീസ് തേടുന്ന കുറ്റവാളിയാണ് അൻമോൽ. ബാബ സിദ്ധിഖി വധക്കേസിനും , നടൻ സൽമാൻ ഖാന്റെ വീടിന് പുറത്തുണ്ടായ വെടിവയ്പ്പിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് സൂചന .സൽമാൻ്റെ മുംബൈയിലുള്ള വീടിന് പുറത്ത് വെടിവെപ്പ് നടത്തിയതിന്റെ ഉത്തരവാദിത്തം അൻമോൽ ഏറ്റെടുത്തിരുന്നു. ഈ കേസിൽ അൻമോൽ ബിഷ്‌ണോയിക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട് സിദ്ധു മൂസെവാലയുടെ കൊലയ്ക്ക് പിന്നാലെയാണ് അൻമോൽ ഇന്ത്യ വിട്ടത്. . ഇന്റർപോൾ റെഡ് കോർണർ നോട്ടീസും ഇയാൾക്കെതിരെ പുറപ്പെടുവിച്ചിട്ടുണ്ട് . ഇയാളെ പറ്റി സൂചന നൽകുന്നവർക്ക് കണ്ടെത്തുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം എൻഐഎ പ്രഖ്യാപിച്ചിരുന്നു.
കൊട്ടാരക്കര : കൊട്ടാരക്കര -പുനലൂർ ദേശീയപാതയിൽ കോട്ടപ്പുറം ഭാഗത്ത് അമിത വേഗതയിലെത്തിയ കാർ ഇടിച്ചു കയറി കെ എസ് ആർ ടി സി ബസിന്റെ പിൻ ചക്രങ്ങൾ തെറിച്ചു പോയി. ആക്സിൽ ഉൾപ്പെടെ ഒടിഞ്ഞു . ഇന്ന് പുലർച്ചെ ഏഴ് മണിയോടെയായിരുന്നു അപകടം. ഇളമ്പൽ ഭാഗത്ത് നിന്ന് കൊട്ടാരക്കർ ഭാഗത്തേയ്ക്ക് വന്ന സ്കോർപിയോ കാർ പുനലൂരിലേയ്ക്ക് പോയ ബസിന്റെ പിൻ ചക്രത്തിന്റെ ഭാഗത്ത് ഇടിച്ച ശേഷം മറുഭാഗത്തേയ്ക്ക് മറിയുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ പിൻടയറുകൾ ഊരിത്തെറിച്ചു. പിറകുവശം റോഡിൽ ഇരുന്നാണ് ബസ് നിന്നത് . ബസിൽ യാത്രക്കാർ കുറവായിരുന്നു. കാർ ഡ്രൈവർ ഇളമ്പൽ സ്വദേശി ഹബേൽ നിസാരപരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി . കാറിന്റെ എയർബാഗ് കൃത്യമായി പ്രവർത്തിച്ചതുകൊണ്ട് മാത്രമാണ് വലിയ പരിക്കില്ലാതെ ഹബേൽ രക്ഷപെട്ടത് . കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം . കാറിന്റെ മുൻ വശം പൂർണ്ണമായും തകർന്നു.
സിനിമാലോകം മുഴുവൻ ആകാംക്ഷയോടെ പുഷ്പ 2 ട്രെയിലർ പുറത്ത് . ഡിസംബർ അഞ്ചിനാണ് തിയേറ്ററുകളെ കിടിലം കൊള്ളിക്കാൻ പുഷ്പരാജ് എത്തുന്നത്.ഇന്ന് വൈകിട്ട് പട്‌നയിലെ ഗാന്ധി മൈതാനിയിൽ ജനസാഗരത്തിനിടയിലാണ് ആഘോഷമായി ട്രെയിലർ ലോഞ്ച് നടന്നത്.ഇതിനോടകം 8 മില്യണിലധികം ആളുകളാണ് സമൂഹമാദ്ധ്യമങ്ങൾ വഴി ട്രെയിലർ കണ്ടത്. രണ്ടാം ഭാഗത്തിൽ സമാനതകളില്ലാത്ത ദൃശ്യാനുഭവം ആയിരിക്കും പ്രേക്ഷകർക്ക് മുന്നിൽ സംവിധായകൻ സുകുമാറും, അല്ലു അർജ്ജുനും എത്തിക്കുക. ചിത്രം ഇതിനകം 1000 കോടിയുടെ പ്രീ റിലീസ് ബിസിനസ് നേടിക്കഴിഞ്ഞു. ചന്ദനക്കടത്തുകാരനായ പുഷ്പരാജിന്റെയും പൊലീസുകാരനായ ഭൻവർ സിംഗിന്റെയും മാസ് പ്രകടനം ചിത്രത്തിലുടനീളമുണ്ടാകുമെന്ന് ട്രെയിലർ വ്യക്തമാക്കുന്നു. സുകുമാർ സംവിധാനം ചെയ്ത ‘ പുഷ്പ ദി റൈസ് ‘ ആദ്യഭാഗം രണ്ട് ദേശീയ പുരസ്ക്കാരങ്ങളും, 7 സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങളും നേടിയിരുന്നു. തെലുങ്ക്, കന്നട, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ സിനിമ തീയേറ്ററുകളിലെത്തും. 600 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ തിയേറ്റർ അവകാശം വിറ്റഴിച്ചത്. E4 എന്റർടൈൻമെന്റ്‌സാണ് ചിത്രം കേരളത്തിൽ എത്തിക്കുക. 24 മണിക്കൂറും…
‘ നാനും റൗഡി താൻ ‘ സിനിമയിലെ ദൃശ്യങ്ങൾ നയൻ താരയുടെ ഡോക്യുമെൻ്ററിയിൽ നീക്കം ചെയ്യണമെന്ന തീരുമാനത്തിൽ ഉറച്ച് ധനുഷ് . ദിവസങ്ങളുടെ മൗനത്തിന് ശേഷമാണ് നയൻതാരയ്ക്ക് ധനുഷിന്റെ മറുപടി. അഭിഭാഷകൻ മുഖനേയാണ് ധനുഷ് രംഗത്തെത്തിയിരിക്കുന്നത്. ഉള്ളടക്കം 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്തില്ലെങ്കിൽ നയൻ താരയ്ക്കും , നെറ്റ് ഫ്ലിക്സിനുമെതിരെ 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്ന് ധനുഷിൻ്റെ അഭിഭാഷകൻ പ്രസ്താവനയിൽ പറയുന്നു. ഫോണുകളിൽ ചിത്രീകരിച്ച ലൊക്കേഷനിലെ ദൃശ്യങ്ങളാണെന്ന നയൻതാരയുടെ വാദം അടിസ്ഥാന രഹിതമാണെന്നാണ് ധനുഷിൻ്റെ അഭിഭാഷകൻ പറയുന്നത് . സിനിമ ലൊക്കേഷനിലെ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ധനുഷ് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. വിവാദത്തിനടിസ്ഥാനമായ സിനിമയുടെ നിർമ്മാതാവ് ധനുഷാണ്. അതിന്റെ ഉടമസ്ഥാവകാശവും ധനുഷിനാണ്. അതിനാൽ നയൻതാര പറയുന്നത് അടിസ്ഥാന രഹിതമാണെന്നും അഭിഭാഷകൻ പറഞ്ഞു. നാനും റൗഡി താൻ എന്ന സിനിമയിൽ വെച്ചാണ് നയൻതാരയും വിഘ്നേഷും പ്രണയത്തിലായത്. പിന്നാലെ ചില അണിയറ ദൃശ്യങ്ങൾ ഉൾപ്പെടുത്തി ഡോക്യുമെൻററി പുറത്തിറക്കിയെങ്കിലും ധനുഷ് മൂന്നു സെക്കൻറ് ദൃശ്യങ്ങൾക്ക് പത്തു…
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.