- 12 വയസ്സുകാരിയെ ലൈംഗികമായി ചൂഷണംചെയ്തു; സിപിഐ നേതാവിനെതിരേ പോക്സോ കേസ്
- ഗോവ നിശാക്ലബ് തീപിടിത്തം: ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം; മരിച്ചവർക്ക് രണ്ട് ലക്ഷം; പരിക്കേറ്റവർക്ക് അരലക്ഷം
- ഓഫ്ലേയിൽ വീടിന് തീപിടിച്ചു
- ‘പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്’; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ
- മഴയ്ക്ക് സാധ്യത; വടക്കൻ അയർലൻഡിൽ മുന്നറിയിപ്പ്
- ക്രിസ്തുമസിനെ വരവേറ്റ് ഡബ്ലിൻ; ഹെൻറി സ്ട്രീറ്റ്, മേരി സ്ട്രീറ്റ് മാർക്കറ്റുകൾ തുറന്നു
- ബാബറി മസ്ജിദിന്റെ പേരിൽ തെലങ്കാനയി സ്മാരകം ; പ്രഖ്യാപനവുമായി തെഹ്രീക് മുസ്ലീം ഷബ്ബാൻ പ്രസിഡന്റ് മുഷ്താഖ് മാലിക്
- എൻഡോമെട്രിയോസിസ് ചികിത്സയ്ക്ക് കൂടുതൽ പിന്തുണ ആവശ്യം; ഡബ്ലിനിൽ പ്രതിഷേധം
Author: admin
തൃശൂർ: ഏറെക്കുറെ അടഞ്ഞ അദ്ധ്യായമെന്ന് സംസ്ഥാന സർക്കാർ തന്നെ കരുതിയിരുന്ന കെ റെയിൽ പദ്ധതിയിൽ അനുകൂല നിലപാടുമായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സാങ്കേതിക പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ കെ റെയിലിൽ തുടർ നടപടികൾക്ക് കേന്ദ്രം സന്നദ്ധമാണ്. കേന്ദ്ര സർക്കാർ ഫെഡറലിസത്തിൽ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അങ്കമാലി എരുമേലി ശബരി പാതയ്ക്കും കേന്ദ്രം പ്രതിജ്ഞാബദ്ധമാണ്. മഹാരാഷ്ട്രയിൽ നടപ്പാക്കിയ മാതൃകയിൽ അങ്കമാലി എരുമേലി ശബരി പാത നടപ്പാക്കാനാണ് ശ്രമിക്കുന്നത്. എറണാകുളം – ഷൊർണൂർ പാത ഒഴികെ മുഴുവൻ മേഖലകളിലും സാങ്കേതിക നിലവാരം വർധിപ്പിക്കാൻ ശ്രമം നടന്നുവെന്നും കേന്ദ്ര മന്ത്രി തൃശൂരിൽ പറഞ്ഞു. അതേസമയം, എറണാകുളം കോട്ടയം തിരുവനന്തപുരം മൂന്ന് വരി പാതയ്ക്ക് 14% ഭൂമി മാത്രമാണ് സംസ്ഥാനം ഏറ്റെടുത്ത് നൽകിയതെന്ന് കേന്ദ്ര മന്ത്രി കുറ്റപ്പെടുത്തി. കേരളത്തിന് കൂടുതൽ മെമു അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്രത്തിൽ നിന്നും അനുകൂല നിലപാട് ലഭിച്ചതോടെ, സംസ്ഥാനം കെ റെയിലിനായി പുതിയ പദ്ധതി പരിഷ്കരണങ്ങളുമായി രംഗത്ത് വരുമോ…
കൊച്ചി: ഉപചാരപൂർവ്വം ഗുണ്ട ജയന് ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള‘ യുടെ ടൈറ്റിൽ പോസ്റ്റർ റിലീസായി. രഞ്ജിത്ത് സജീവ്, ജോണി ആന്റണി, ഇന്ദ്രൻസ്, മനോജ് കെ ജയൻ, ഡോക്ടർ റോണി, മനോജ് കെ യു, സംഗീത, മീര വാസുദേവ്, മഞ്ജു പിള്ള, സാരംഗി ശ്യാം, തുടങ്ങിയവർക്കൊപ്പം അൽഫോൻസ് പുത്രനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ്, പൂയപ്പള്ളി ഫിലിംസ് എന്നിവയുടെ ബാനറിൽ ആൻ, സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സിനോജ് പി അയ്യപ്പൻ നിർവഹിക്കുന്നു. മൈക്ക്, ഖൽബ്, ഗോളം എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ശബരീഷ് വർമ്മ എഴുതിയ വരികൾക്ക് രാജേഷ് മുരുകേശൻ (നേരം,പ്രേമം ഫെയിം) സംഗീതം പകരുന്നു. എഡിറ്റർ-അരുൺ വൈഗ, ലൈൻ പ്രൊഡ്യൂസർ-ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ-റിനി ദിവാകർ, കല-സുനിൽ കുമരൻ,…
ടെഹ്രാൻ: കർശനമായ മതനിയമങ്ങൾ നിലനിൽക്കുന്ന ഇറാനിലെ സ്ത്രീകളുടെ വസ്ത്രധാരണ നിയമത്തിനെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി വിദ്യാർത്ഥിനി. ടെഹ്‌റാന്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സര്‍വകലാശാല ക്യാമ്പസില്‍ ശനിയാഴ്ചയാണ് പെൺകുട്ടി മേൽക്കുപ്പായങ്ങൾ ഊരിയെറിഞ്ഞ് പ്രതിഷേധിച്ചത്. അടിവസ്ത്രം മാത്രം ധരിച്ച് നിൽക്കുന്ന പെൺകുട്ടിയുടെ വീഡിയോയാണ് ഇന്ന് ലോകത്താകമാനം സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. അഹു ദര്യായി എന്ന വിദ്യാർത്ഥിനിയാണ് വ്യത്യസ്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത് എന്നാണ് വിവരം. 2022ൽ പൊതുഇടത്ത് പ്രത്യക്ഷപ്പെട്ടപ്പോൾ ശിരോവസ്ത്രം നീങ്ങി എന്ന് ആരോപിച്ച് മാഹ്സാ അമീനി എന്ന കുർദിഷ് വനിതയെ ഇറാൻ പോലീസിലെ സദാചാര സംരക്ഷണ വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവർ കൊല്ലപ്പെട്ടിരുന്നു. പോലീസ് മർദ്ദനത്തിനും ക്രൂര പീഡനങ്ങൾക്കും ഇരയായാണ് ഇവർ കൊല്ലപ്പെട്ടതെന്ന് ആരോപിച്ച് ഇറാനിൽ ആരംഭിച്ച ഹിജാബ് ബഹിഷ്കരണ പ്രക്ഷോഭം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതേസമയം, മേൽക്കുപ്പായങ്ങൾ ഊരിയെറിഞ്ഞ് പ്രതിഷേധിച്ച പെൺകുട്ടി മാനസിക രോഗിയാണ് എന്നാണ് ഇറാൻ പോലീസ് നൽകുന്ന വിശദീകരണം. പെൺകുട്ടിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത് പോലീസ് തടഞ്ഞിരിക്കുകയാണ്. പെൺകുട്ടിയെ…
മുംബൈ: സ്പിന്നർമാരുടെ തേരോട്ടം കണ്ട മൂന്നാം ടെസ്റ്റിൽ രവീന്ദ്ര ജഡേജയുടെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ ന്യൂസിലൻഡിനെ രണ്ടാം ഇന്നിംഗ്സിൽ പ്രതിരോധത്തിലാക്കി ഇന്ത്യ. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ 9 വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് എന്ന നിലയിലാണ് സന്ദർശകർ. ആദ്യ ഇന്നിംഗ്സിൽ 5 വിക്കറ്റ് പ്രകടനം നടത്തിയ ജഡേജ രണ്ടാം ഇന്നിംഗ്സിൽ 4 കിവി വിക്കറ്റുകൾ പിഴുതു. അശ്വിൻ 3 വിക്കറ്റുമായി ഉറച്ച പിന്തുണ നൽകിയപ്പോൾ വാഷിംഗ്ടൺ സുന്ദറിനും ആകാശ്ദീപിനും ഓരോ വിക്കറ്റ് ലഭിച്ചു. അവസാന വിക്കറ്റ് മാത്രം കൈയ്യിലിരിക്കെ ന്യൂസിലൻഡ് ഇപ്പോഴും 143 റൺസിന് മുന്നിലാണ്. നേരത്തേ കിവീസ് സ്പിന്നർ അജാസ് പട്ടേലിന് മുന്നിൽ ഇന്ത്യൻ താരങ്ങൾ കവാത്ത് മറന്നപ്പോൾ, അർദ്ധ സെഞ്ച്വറികളുമായി പൊരുതിയ ശുഭ്മാൻ ഗില്ലും ഋഷഭ് പന്തുമാണ് ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ ലീഡിലേക്ക് എത്തിച്ചത്. 60 റൺസുമായി പന്ത് മടങ്ങിയപ്പോൾ സെഞ്ച്വറിക്ക് 10 റൺസ് അകലെ അജാസ് പട്ടേലിന്റെ പന്തിൽ ഡാരിൽ മിച്ചലിന് ക്യാച്ച്…
കൊച്ചി: രാഷ്ട്രീയ വിവാദങ്ങൾ കൊടുമ്പിരി കൊള്ളുന്നതിനിടെ തന്റെ ഏറ്റവും പുതിയ ചിത്രം പെരുങ്കളിയാട്ടത്തിന്റെ റിലീസ് വിവരങ്ങൾ പുറത്തുവിട്ട് സൂപ്പർ സ്റ്റാർ സുരേഷ് ഗോപി. ഏറ്റവും മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിന് സുരേഷ് ഗോപിയെ അർഹനാക്കിയ ചിത്രമായിരുന്നു ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം. തെയ്യങ്ങളുടെ തന്നെ പശ്ചാത്തലത്തിൽ ജയരാജിനൊപ്പം സുരേഷ് ഗോപി വീണ്ടും കൈകോർക്കുന്ന ചിത്രമാണ് പെരുങ്കളിയാട്ടം. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പുറത്ത് വിട്ടിരിക്കുകയാണ് സുരേഷ് ഗോപി. മലബാറിലെ തെയ്യക്കാലത്തിന് തുടക്കം കുറിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ ആശംസകൾ അർപ്പിച്ച് തയ്യാറാക്കിയ വീഡിയോയിലൂടെയാണ് ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ താരം പങ്കുവെച്ചിരിക്കുന്നത്. എന്നെ കണ്ടാൽ നിങ്ങൾക്ക് മതിവരില്ല, നിങ്ങളെ കണ്ടാലോ എനിക്കും മതിവരില്ല എന്ന തെയ്യത്തിന്റെ വാചാല് പോലെ മതിവരാതെ കണ്ട് സ്വീകരിക്കുക പെരുങ്കളിയാട്ടം എന്ന അറിയിപ്പോടെയാണ് വിവരണത്തിന്റെ രൂപത്തിലുള്ള വീഡിയോ അവസാനിക്കുന്നത്. ഈ തെയ്യക്കാലത്ത് തന്നെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് വീഡിയോയിൽ വിശദമാക്കുന്നു.
ബംഗലൂരു: വഖഫ് ബോർഡ് നോട്ടീസ് നൽകിയ ഭൂമിയിൽ നിന്നും കർഷകർ ആരും തന്നെ കുടിയിറങ്ങേണ്ടി വരില്ലെന്ന് കർണാടക സർക്കാർ. അൻപത് വർഷങ്ങൾക്ക് മുൻപ് ഭൂമി വഖഫ് ബോർഡിന്റെ പേരിൽ രജിസ്റ്റർ ചെയ്തു എന്ന വാദത്തിന് നിയമത്തിന്റെ പിൻബലമില്ല. വഖഫ് രേഖകൾ റവന്യൂ രേഖകളുമായി ഒത്ത് പോകണം. അല്ലാത്ത പക്ഷം റവന്യൂ രേഖകൾക്ക് തന്നെയായിരിക്കും പ്രഥമ പരിഗണന നൽകുകയെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. വഖഫ് നിയമപ്രകാരം കർഷകർക്ക് നൽകിയ നോട്ടീസുകൾ ഉടൻ പിൻവലിക്കാനും അദ്ദേഹം ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകി. ഭൂമിയുടെ മേൽ തർക്കങ്ങൾ ഉണ്ടായാൽ റവന്യൂ രേഖകൾക്ക് തന്നെയായിരിക്കും പ്രഥമ പരിഗണനയെന്ന് കർണാടക ആഭ്യന്തര മന്ത്രി പരമേശ്വരയും വ്യക്തമാക്കി. അൻപത് വർഷങ്ങൾക്ക് മുൻപ് ചിലയിടങ്ങളിൽ തങ്ങളുടെ പേരിൽ ഭൂമി രജിസ്റ്റർ ചെയ്തിരുന്നു എന്നാണ് വഖഫ് ബോർഡിന്റെ അവകാശവാദം. ഇതിൻ പ്രകാരം ഭൂമി വിട്ട് ഒഴിഞ്ഞ് പോകാൻ ചില കർഷകർക്ക് അധികാരികൾ നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ ബിജെപി ശക്തമായ സമരപരിപാടികൾക്ക് ആഹ്വാനം…
കൊച്ചി: മതമൗലികവാദികളുടെ ഭീഷണികളെയും സൈബർ ആക്രമണങ്ങളെയും അതിജീവിച്ച ചിത്രം രാമനും കദീജയും പ്രേക്ഷകരിലേക്ക് എത്തുന്നു. ദിനേശ് പൂച്ചക്കാടാണ് ചിത്രത്തിൻ്റെ തിരക്കഥയും സംവിധാനം നിർവഹിച്ചിരിക്കുന്നത്. കാഞ്ഞങ്ങാട് ഫിലിംസിൻ്റെ ബാനറിൽ ബിനരാജ് കാഞ്ഞങ്ങാട്, സതീഷ് കാനായി എന്നിവർ ചേർന്നു നിർമ്മിച്ചിരിക്കുന്ന ചിത്രം സാമൂഹിക പ്രസക്തമായ വിഷയമാണ് കൈകാര്യം ചെയ്യുന്നത്. പൊതുനിരത്തുകളെ വീടാക്കി അന്തിയുറങ്ങുകയും ജീവിക്കുകയും ചെയ്യുന്ന നാടോടികളുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്. കേരളത്തിലെ വർത്തമാന സാഹചര്യത്തിൽ, ദുരഭിമാനപ്പോരിനിടയിൽ പെട്ടു പോകുന്ന യുവമിഥുനങ്ങളുടെ കഥ, ജീവിതഗന്ധിയായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. മതങ്ങളുടെ പേരിൽ മുതലെടുപ്പു നടത്തിപ്പോരുന്നവരുടെ ഇടയിൽ നിന്നും ശക്തമായ ഭീഷണികളാണ് തനിക്കു നേരിടേണ്ടി വന്നതെന്ന് സംവിധായകനായ ദിനേശ് പൂച്ചക്കാട് വ്യക്തമാക്കി. സാമൂഹികമാദ്ധ്യമങ്ങളിൽ ഏറെ ചർച്ചകൾക്ക് വഴി വെച്ച ചിത്രമാണ് രാമനും കദീജയും. സമൂഹത്തിൻ്റെ ജീർണ്ണതയുടെ ഒരു നേർക്കാഴ്ച്ച കൂടിയായിരിക്കും ചിത്രമെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. താരപ്പൊലിമയേക്കാളുപരി കെട്ടുറപ്പുള്ള കഥയുടെ പിൽബലമാണ് ചിത്രത്തിൻ്റെ അടിത്തറയെന്നും അവർ വ്യക്തമാക്കുന്നു. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ചിത്രീകരിക്കുന്ന…
തിരുവനന്തപുരം: സ്കൂൾ ക്ലാസുകളിൽ സ്ഥാനക്കയറ്റത്തിന് ഓരോ വിഷയങ്ങൾക്കും മിനിമം മാർക്ക് എന്ന സമ്പ്രദായം പുനസ്ഥാപിച്ച് സർക്കാർ. പുതിയ മാനദണ്ഡപ്രകാരമുള്ള കൊല്ലപ്പരീക്ഷ ഈ വർഷം തന്നെ നടപ്പാക്കും. എട്ടാം ക്ലാസ്സിലാണ് ഇത് നടപ്പിലാക്കുകയെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 2025-26 അദ്ധ്യയന വർഷം എട്ട്, ഒൻപത് ക്ലാസ്സുകളിലും 2026-27 അദ്ധ്യയന വർഷം എട്ട്, ഒൻപത്, പത്ത് ക്ലാസ്സുകളിലും മിനിമം മാർക്ക് രീതി നടപ്പിലാക്കും. മിനിമം മാർക്ക് സംബന്ധിച്ച് പൊതുവിദ്യാഭ്യസ കോൺക്ലേവിൽ ഉയർന്ന പ്രശ്നങ്ങൾ ഘട്ടം ഘട്ടമായി പരിഹരിക്കും. പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്താനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുള്ളതാണെന്നും മന്ത്രി പറഞ്ഞു. പൊതുപരീക്ഷയിൽ മിനിമം മാർക്ക് നടപ്പാക്കുന്നതിനും മെറിറ്റ് മാത്രം പരിഗണിക്കുന്നതിനുമായി മാനദണ്ഡങ്ങൾ പുറപ്പെടുവിക്കുന്നതിനും അനുമതി നൽകി സർക്കാർ ഉത്തരവ് തയ്യാറായിട്ടുണ്ട്. മിനിമം മാർക്ക് നേടാൻ കഴിയാത്തവർക്ക് പരിഹാരബോധവും പരീക്ഷയും നടത്തും. മിനിമം മാർക്ക് കർശനമാക്കുന്നതോടെ പഠനം ഊർജ്ജിതമാക്കാൻ വിദ്യാർത്ഥികളും പഠനനിലവാരം മെച്ചപ്പെടുത്താൻ അദ്ധ്യാപകരും രക്ഷിതാക്കളും ശ്രമിച്ച് വരുന്നതായും മന്ത്രി…
വാഷിംഗ്ടൺ: ബംഗ്ലാദേശിലെ ഹൈന്ദവ, ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളെ അപലപിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ അടുത്ത സുഹൃത്താണെന്നും, അമേരിക്കയിൽ താൻ അധികാരത്തിലെത്തിയാൽ ഇന്ത്യയുമായി മികച്ച സഹകരണം ഉറപ്പ് നൽകുന്നുവെന്നും ട്രമ്പ് പറഞ്ഞു. ദീപാവലി ആശംസകൾ നേരുന്നതിനിടെയായിരുന്നു റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കൂടിയായ ട്രമ്പിന്റെ പ്രതികരണം. ബംഗ്ലാദേശിൽ കലാപകലുഷിതമായ അന്തരീക്ഷം തുടരുകയാണ്. ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസും പ്രസിഡന്റ് ജോ ബൈഡനും അമേരിക്കയിലെയും ലോകത്ത് എല്ലായിടത്തെയും ഹിന്ദുക്കളെ അവഗണിക്കുകയാണെന്നും ട്രമ്പ് കുറ്റപ്പെടുത്തി. ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗങ്ങളായ ഹിന്ദുക്കളും ക്രിസ്ത്യാനികളും വലിയ തോതിൽ ആക്രമണങ്ങൾക്ക് ഇരയാക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയുമാണ്. ഇതിനെ താൻ ശക്തമായി അപലപിക്കുകയാണെന്ന് അദ്ദേഹം സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചു. ബംഗ്ലാദേശ് കലാപത്തെ കുറിച്ച് ഇത് ആദ്യമായാണ് ഡൊണാൾഡ് ട്രമ്പ് പ്രതികരിച്ചിരിക്കുന്നത്. കലാപത്തിൽ നൂറു കണക്കിന് ഹിന്ദുക്കളും ക്രിസ്ത്യാനികളുമാണ് കൊല്ലപ്പെട്ടിരിക്കുന്നത്. തനിക്ക് അധികാരമുണ്ടായിരുന്നെങ്കിൽ ഒരിക്കലും ഇങ്ങനെ ഒരു സാഹചര്യം അനുവദിക്കില്ലായിരുന്നു. ഇസ്രയേൽ വിഷയത്തിലും യുക്രെയ്ൻ വിഷയത്തിലും…
തൃശൂർ: ഉപതിരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ചതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി കൊടകര കുഴൽപ്പണ വിവാദം. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കൊടകരയിൽ നിന്നും മോഷ്ടിക്കപ്പെട്ടത് ബിജെപിക്ക് വേണ്ടി എത്തിച്ച കുഴൽപ്പണം തന്നെയായിരുന്നു എന്ന ബിജെപി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി തിരൂർ സതീശിന്റെ പുതിയ വെളിപ്പെടുത്തലാണ് വിവാദം ചൂട് പിടിപ്പിച്ചിരിക്കുന്നത്. വിഷയത്തിൽ അന്വേഷണമുണ്ടാകുമെന്ന സിപിഎമ്മിന്റെ പ്രഖ്യാപനത്തിന് പിന്നാലെ, മുഖ്യമന്ത്രി ഡിജിപിയുമായി ആശയവിനിമയം നടത്തിയിരുന്നു. 2021 ഏപ്രിൽ 2ന് രാത്രി 11.00 മണിക്ക് തിരഞ്ഞെടുപ്പ് ഫണ്ട് ചാക്കിൽ കെട്ടി ബിജെപിയുടെ പ്രചാരണ സാമഗ്രികൾ എന്ന് പറഞ്ഞ് പാർട്ടി ജില്ലാ ഓഫീസിൽ എത്തിച്ചുവെന്നാണ് സതീശ് പറയുന്നത്. പണം കൊണ്ടുവന്നത് ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാറിന്റെ അറിവോടെയാണെന്നും കൂടുതൽ വെളിപ്പെടുത്തലുകൾ ഉടൻ ഉണ്ടാകുമെന്നും സതീശ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ തനിക്ക് ഭീഷണി സന്ദേശങ്ങൾ വന്നുവെന്ന സതീശിന്റെ പരാതി പരിഗണിച്ച്, ഇയാളുടെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. പണം കൊണ്ടുവന്നത് പാര്‍ട്ടി അനുഭാവിയും…
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.
