കൊച്ചി: കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ (കെഎഫ്പിഎ) തിരഞ്ഞെടുപ്പിലെ വിവാദങ്ങളെച്ചൊല്ലി ചലച്ചിത്ര നിർമ്മാതാക്കളായ സാന്ദ്ര തോമസും വിജയ് ബാബുവും സോഷ്യൽ മീഡിയയിൽ കൊമ്പുകോർക്കുന്നു. വിജയ് ബാബു കഴിഞ്ഞ ദിവസം സാന്ദ്ര തോമസിനെതിരെ തിരിഞ്ഞിരുന്നു.
നിയമം പരിശോധിക്കുന്നത് വിജയ്ബാബുവിന്റെ സർട്ടിഫിക്കറ്റ് അല്ല, മറിച്ച് അസോസിയേഷന്റെ ബെലോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആണ് നിയമത്തിന്റെ കണ്ണിൽ എങ്ങനെ എന്നുള്ളതാണ് എന്ന് വിജയ് ബാബു ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു. തുടർന്ന് സാന്ദ്ര തോമസിന് ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിക്കാനും യോഗ്യതയില്ലാത്ത തസ്തികകളിലേക്ക് മത്സരിക്കാനും കഴിയില്ല എന്നും വിജയ് ബാബു പറഞ്ഞു.
‘ Sandra തന്റെ സ്ഥാപനത്തെ പ്രതിനിധീകരിച്ച് അവൾ മത്സരിക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനത്തേക്ക് മാത്രമേ മത്സരിക്കാൻ കഴിയൂ. ആരാണ് അതിനെ എതിർക്കുന്നത്. അവൾക്കും എല്ലാവിധ ആശംസകളും നേരുന്നു. എനിക്കറിയാവുന്നിടത്തോളം സെൻസർ വ്യക്തികൾക്കല്ല, സ്ഥാപനത്തിനാണ്. കോടതി അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. കുറച്ചുകാലം ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിച്ച അവർ 2016 ൽ നിയമപരമായി രാജിവച്ചു (എല്ലാം കോടതി നോട്ടറി ചെയ്തു) അവരുടെ വിഹിതമോ അതിൽ കൂടുതലോ വാങ്ങിയ ശേഷം. 10 വർഷമായി ഫ്രൈഡേ ഫിലിം ഹൗസുമായി അവർക്ക് ഒരു ബന്ധവുമില്ല . കോടതി തീരുമാനിച്ചു. തീരുമാനത്തെ മാനിക്കുന്നു.‘ എന്നും വിജയ് ബാബു വ്യക്തമാക്കിയിരുന്നു. മാത്രമല്ല മനുഷ്യരേക്കാൾ വിശ്വാസയോഗ്യമായതുകൊണ്ട് തനിക്ക് മൃഗങ്ങളെയാണ് ഇഷ്ടമെന്നും വിജയ്ബാബു തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.
പാർട്ണർഷിപ്പ് പിരിഞ്ഞപ്പോൾ സാന്ദ്രയ്ക്ക് പകരം ഞാനൊരു പട്ടിക്കുട്ടിയെ ദത്തെടുത്തു.അതെ സാന്ദ്ര നീ പറഞ്ഞത് ശരിയാണ്. ഇത് നിന്നെക്കാൾ വിശ്വാസയോഗ്യമാണ്.സാന്ദ്രയുടെ പട്ടി ഷോയ്ക്ക് കൂടുതൽ ഉത്തരം പറയാൻ സമയമില്ല എനിക്ക് ഷൂട്ട് ഉണ്ട്. Bye – എന്നും വിജയ് ബാബു പറഞ്ഞു. ഇതിന് വിജയ് ബാബുവിനു പട്ടിയെ വിശ്വസിക്കാം , പട്ടി വിജയ് ബാബുവിനെ വിശ്വസിക്കുന്നതിലേയുള്ളൂ പേടി എന്ന് സാന്ദ്രയും മറുപടി നൽകി.

