- പിരിച്ചുവിടൽ ആരംഭിച്ച് മെറ്റ
- ഇലക്ട്രിക് ബൈക്കുകൾ പിടികൂടി
- ‘ ഇത് തിരിച്ചടി ‘; പാലുത്പന്നങ്ങളുടെ വില കുറച്ചതിനെതിരെ ക്ഷീര കർഷകർ
- വാടക വർധിപ്പിക്കാനുള്ള തീരുമാനം; ഡബ്ലിൻ സിറ്റി കൗൺസിലിനെതിരെ പ്രതിഷേധം
- ഇൻഷൂറൻസ് രേഖകൾ ഹാജരാക്കാനായില്ല; മുടങ്ങിയത് 1200 ലധികം ടെസ്റ്റുകൾ
- ഹാശാ ആഴ്ച ശുശ്രൂഷകൾ 29 മുതൽ
- ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു
- അയർലൻഡിൽ മഴ; പ്രളയത്തിന് സാധ്യത
Author: Anu Nair
ആലപ്പുഴ : ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പൊങ്കാലയോട് അനുബന്ധിച്ച് ഡിസംബര്‍ 13ന് കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും. സംസ്ഥാനത്തെ പ്രധാന ഡിപ്പോകളില്‍ നിന്നും ക്ഷേത്രത്തിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നുണ്ട്. വിവിധ സര്‍ക്കാര്‍ ഏജന്‍സികളെ ഏകോപിപ്പിച്ചുകൊണ്ട് ആലപ്പുഴ ,പത്തനംതിട്ട ജില്ലാ കളക്ടര്‍മാര്‍ അവലോകനയോഗം ചേര്‍ന്നു. തമിഴ്‌നാട് , കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി ഭക്തരാണ് ചക്കുളത്തുകാവില്‍ പൊങ്കാല അര്‍പ്പിക്കാന്‍ എത്തുന്നത്. ഭക്തജനങ്ങളെ വരവേല്‍ക്കുന്നതിനും പൊങ്കാലയുടെ സുഗമായ നടത്തിപ്പിനും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുളളതെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.
കൊച്ചി : അനധികൃത ഫ്ലക്സ് ബോര്‍ഡുകള്‍ നീക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമർശനം . എത്ര ബോര്‍ഡുകള്‍ നീക്കം ചെയ്‌തെന്ന കണക്കുകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം തേടിയ സര്‍ക്കാര്‍ നടപടിയില്‍ സിംഗിള്‍ ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തി. രാഷ്ടീയ പാര്‍ട്ടികളുടെ ബോര്‍ഡുകള്‍ നീക്കം ചെയ്തതിന്റെ കണക്കുകള്‍ പ്രത്യേകം വേണമെന്ന് ആവശ്യപ്പെട്ട കോടതി എത്ര രൂപ പിഴ ഈടാക്കിയെന്ന് അറിയിക്കണമെന്നും പറഞ്ഞു. രാഷ്ട്രീയക്കാരുടെ മുഖം ബോര്‍ഡുകളിലില്ലാതായാല്‍ നിരത്തുകള്‍ മലീമസമാക്കുന്ന നടപടിയില്‍ മാറ്റം വരുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുളള ബോര്‍ഡുകള്‍ ഇത്തരത്തില്‍ അനധികൃതമായി സ്ഥാപിക്കില്ലെന്ന് ഉത്തരവിറക്കാന്‍ കഴിയുമോ എന്നും കോടതി ചോദിച്ചു. ബോര്‍ഡുകള്‍ നീക്കാന്‍ ധൈര്യം വേണമെന്ന് സര്‍ക്കാരിനോട് പറഞ്ഞ കോടതി കേസ് പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി.
കൊല്ലം : കരിങ്ങാലി വെള്ളകുപ്പി കാണുമ്പോൾ ബിയറാണെന്നു തോന്നുന്നവരുടെ മനോനില പരിശോധിക്കണമെന്ന് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം . സിപിഎം കൊല്ലം ജില്ലാ സമ്മേളന വേദിയിൽ ചില്ലു കുപ്പിയിൽ വെള്ളം നൽകിയത് ചർച്ചയായതോടെ വെള്ളം പ്ലാസ്റ്റിക് കുപ്പികളിലേയ്ക്ക് മാറ്റിയിരുന്നു. അതിനു പിന്നാലെയാണ് ചിന്തയുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘ ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച്, ഹരിത രാഷ്ട്രീയത്തിൻ്റെ മാതൃകാ പാഠങ്ങൾ പകർത്തിയാണ് പാർട്ടിയുടെ സമ്മേളനങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്. അതിൻ്റെ ഭാഗമായാണ് പ്ലാസ്റ്റിക്ക് കുപ്പിവെള്ളം ഉപേക്ഷിച്ച് പുനരുപയോഗിക്കാൻ കഴിയുന്ന കുപ്പിയിൽ കരിങ്ങാലി കുടിവെള്ളം സമ്മേളന നഗരിയിൽ വിതരണം ചെയ്തത്. ഇതിൻ്റെ ചിത്രങ്ങൾ ബിയർ കുപ്പിയാണ് എന്ന മട്ടിലാണ് സോഷ്യൽ മീഡിയയിൽ ഇടതുപക്ഷ ‘ നന്നാക്കികൾ’ പ്രചരിപ്പിക്കുന്നത്. ‘ എന്നാണ് ചിന്ത ഫേസ്ബുക്കിൽ കുറിച്ചത് . ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം …. കരിങ്ങാലി വെള്ളകുപ്പി കാണുമ്പോൾ ബിയറാണെന്നു തോന്നുന്നവരുടെ മനോനില പരിശോധിക്കണം. സിപിഎം കൊല്ലം ജില്ലാ സമ്മേളനം വളരെ മാതൃകാപരമായ രീതിയിൽ ആണ് സംഘടിപ്പിപ്പെടുന്നതു.…
ന്യൂഡൽഹി : ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശി ദിനത്തിലെ ഉദയാസ്തമന പൂജകൾ മാറ്റിയ നടപടിയിൽ ദേവസ്വം ഭരണസമിതിക്ക് നോട്ടീസയച്ച് സുപ്രീംകോടതി. ആചാരങ്ങൾ അതേപടി തുടരേണ്ടതായിരുന്നുവെന്ന് നിരീക്ഷിച്ച സുപ്രീംകോടതി പൂജാ പട്ടിക അതേപടി തുടരണമെന്നും നിർദേശിച്ചു. വൃശ്ചികമാസത്തിലെ ഏകാദശിക്കാണ് ഉദയാസ്തമന പൂജകൾ നടക്കാറുള്ളത്. അത് തുലാമാസത്തിലേക്ക് ദേവസ്വം ഭരണസമിതി മാറ്റിയിരുന്നു. ഇത് ആചാരങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തന്ത്രികുടുംബം സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. വർഷങ്ങളായി തുടരുന്ന ആചാരങ്ങൾ അതേപടി തുടരേണ്ടതായിരുന്നുവെന്നും ഗുരുവായൂർ ക്ഷേത്ര വെബ്സൈറ്റിൽ പ്രസിദ്ധികരിച്ചിരിക്കുന്ന പൂജാ പട്ടിക അതേപടി തുടരണമെന്നും ജസ്റ്റിസ് ജെ. കെ മഹേശ്വരി അധ്യക്ഷയായ ബെഞ്ച് നിർദേശിക്കുകയായിരുന്നു. ആചാരങ്ങൾ മാറ്റുന്നത് ദേവഹിതത്തിനെതിരാകുമെന്ന് ചൂണ്ടിക്കാട്ടി പുഴക്കര ചേന്നാസ് ഇല്ലത്തെ അംഗങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഉദയാസ്തമന പൂജ മാറ്റുന്നത് ക്ഷേത്രത്തിന്റെ ചൈതന്യത്തെ ബാധിക്കുമെന്നും അഭിഭാഷകൻ എ കാർത്തിക് മുഖേനെ ഫയൽ ചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടി. പൂജ മാറ്റണമെങ്കിൽ അഷ്ടമംഗല്യ പ്രശ്‌നം വയ്ക്കണമെന്നും ഹർജിക്കാർ ആവശ്യപെടുന്നു. ഏകാദശി ദിവസം വ്രതം നോറ്റ് പതിനായിരക്കണക്കിന്…
കോഴിക്കോട് : വയനാട് ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ . വീട് വച്ച് നൽകാമെന്ന തങ്ങളുടെ വാഗ്ദാനത്തിൽ കേരളം ഇതുവരെ പ്രതികരിച്ചില്ലെന്നാണ് സിദ്ധരാമയ്യ കത്തിൽ പറയുന്നത് . 100 വീട് വച്ച് നൽകാമെന്ന് തങ്ങൾ പറഞ്ഞിരുന്നുവെന്നും , എന്നാൽ കേരള സർക്കാരിന്റെ ഭാഗത്ത് നിന്ന് മറുപടി ലഭിച്ചില്ലെന്നും സിദ്ധരാമയ്യ പറയുന്നു. കേരള – കർണാടക ചീഫ് സെക്രട്ടറി തലത്തിലും വിഷയം ചർച്ച ചെയ്തിരുന്നു . വാഗ്ദാനം നടപ്പാക്കാൻ തങ്ങൾ ഇപ്പോഴും തയ്യാറാണ് . കേരളത്തിന്റെ മറുപടി ലഭിക്കാത്തതാണ് വാഗ്ദാനം പാലിക്കാൻ തടസം . ഭൂമി വാങ്ങി വീട് വച്ച് ദുരന്തബാധിതർക്ക് നൽകാമെന്നും സിദ്ധരാമയ്യ കത്തിൽ പറയുന്നു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളം റിപ്പോർട്ട് നൽകിയത് വൈകിയാണെന്ന് നേരത്തെ അമിത് ഷായും വ്യക്തമാക്കിയിരുന്നു . അത് സത്യമാണെന്ന് തെളിയിക്കുന്നതാണ് സിദ്ധരാമയ്യയുടെ വാദം. വയനാട് ദുരന്തത്തിൽ സഹായം ആവശ്യപ്പെട്ട് കേരളം റിപ്പോർട്ട് നൽകിയത് നവംബർ 13 നാണെന്നും…
കൊച്ചി : ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി . ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. അന്തസ്സും അഭിമാനവും സ്ത്രീകൾക്കു മാത്രമല്ല, പുരുഷന്മാർക്കുമുണ്ട് . 40 ലേറെ സിനിമകൾ ചെയ്ത അറിയപ്പെടുന്ന സംവിധായകനാണ് ബാലചന്ദ്ര മേനോൻ. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചയാൾ. നടി ആരോപണത്തില്‍ പറയുന്ന സംഭവം നടന്നിട്ട് 17 വര്‍ഷമായെന്നും കോടതി ചൂണ്ടിക്കാട്ടി നേരത്തെ നവംബർ 21 വരെ ഇടക്കാല മുൻകൂർ ജാമ്യം അദ്ദേഹത്തിന് അനുവദിച്ചിരുന്നു. ഇതേ ഹർജിയിലാണ് ഇപ്പോൾ മുൻകൂർ ജാമ്യം അനുവദിച്ചത്.തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ബാലചന്ദ്ര മേനോൻ വാദിച്ചത്. സിനിമാ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വിളിച്ചുവരുത്തി ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്. ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് ബാലചന്ദ്രമേനോൻ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് നടിയുടെ ആരോപണം.
മുംബൈ : ആയിരം കോടിയുടെ തിളക്കവുമായി കുതിക്കുന്നതിനിടെ പുഷ്പ 2 യൂട്യൂബിലുമെത്തി . മിന്റുകുമാർ മിന്റുരാജ് എന്ന അക്കൗണ്ടിൽ നിന്നാണ് ചിത്രത്തിന്റെ ഹിന്ദിപതിപ്പ് അപ്ലോഡ് ചെയ്തത് . 25 ലക്ഷത്തോളം പേരാണ് ചിത്രം കണ്ടത്. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പരാതിയെ തുടർന്ന് വൈറലായ പതിപ്പ് നീക്കം ചെയ്തു . എന്നാൽ മറ്റ് നിരവധി അക്കൗണ്ടുകളിൽ ഇപ്പോഴും പുഷ്പ 2 ഉണ്ട് . പലരും കാണുകയും ചെയ്യുന്നുണ്ട്. എട്ട് മണിക്കൂർ മുൻപാണ് ഹിന്ദി പതിപ്പ് യൂട്യൂബിൽ എത്തിയത്. 922 കോടിയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള വേൾഡ് വൈഡ് കളക്ഷൻ . ഇതിൽ ഭൂരിഭാഗം നേടിയതും ഹിന്ദി വേർഷനിൽ നിന്നുമാണ്. ഇതിനിടെയാണ് ഹിന്ദിപതിപ്പ് യൂട്യൂബിൽ എത്തിയത് . അതേസമയം ചിത്രം ഇന്ന് തന്നെ ആയിരം കോടി കടക്കുമെന്നാണ് സൂചന . അതേസമയം കേരളത്തിൽ ചിത്രത്തിന് മോശം പ്രതികരണമാണ് ലഭിച്ചതെങ്കിലും ആൾ കേരള കളക്ഷൻ 14 കോടിയാണ്. തെലിങ്ക് ഡബ്ബ് ചിത്രം കേരളത്തിൽ നിന്ന് നേടുന്ന ആറാമത്തെ…
കൊച്ചി : പയ്യന്നൂരിലെ ലോഡ്ജിൽ യുവതിയെ നഗ്നയായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന്റെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു. ഇന്ത്യൻ വനിതകൾ സ്വയം നഗ്നയായി ആത്മഹത്യ ചെയ്യുമെന്ന് കരുതാനാകില്ലെന്നും അങ്ങനെ കണ്ടെത്തുന്നത് തന്നെ കൊലപാതക സൂചനയായതിനാൽ ആത്മഹത്യവാദം ദുർബലപ്പെടുത്തുന്നുവെന്നും വിലയിരുത്തിയാണ് ഉത്തരവ്. അഴീക്കൽ സ്വദേശിയ്ക്ക് തലശേരി അഡീ. സെഷൻസ് കോടതി നൽകിയ ശിക്ഷയാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി. പ്രദീപ്കുമാർ എന്നിവരടങ്ങുന്ന ഹൈക്കോടതി ഡിവിഷൻ ബഞ്ച് ശരിവെച്ചത്. ഗാർഹിക പീഡനക്കുറ്റം കോടതി ഒഴിവാക്കി . പ്രതിയുടെ അമ്മയെ വെറുതെ വിടുകയും ചെയ്തു . ഇരുവരും നൽകിയ അപ്പീലിലാണ് വിധി. സംശയം ഒരു രോഗമാണെന്നും , അത് മനുഷ്യനെ അന്ധനാക്കുമെന്നും ,അതിന്റെ പ്രത്യാഘ്യാതം ദുരന്തമാണെന്നും വിധി ന്യായത്തിനിടെ കോടതി ചൂണ്ടിക്കാട്ടി. 2010 ജനുവരി 22 നാണ് അഴീക്കൽ സ്വദേശി രമ്യയെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ഒപ്പമുണ്ടായിരുന്ന ഭർത്താവ് ഷമ്മികുമാറിനെയും, കുഞ്ഞിനെയും കാണാതായത് സംശയത്തിനിടയാക്കി. കൊലപാതക സൂചനകളുണ്ടെങ്കിലും ആത്മഹത്യയെന്ന വാദം…
ന്യൂഡൽഹി : പ്രധാനമന്ത്രിയെ സന്ദർശിച്ച് ഹിന്ദിയിലെ പ്രമുഖ കപൂർ താരകുടുംബം . രാജ് കപൂർ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് മോദിയെ ക്ഷണിക്കാനായാണ് കപൂർ കുടുംബം എത്തിയത് . 1988-ൽ അന്തരിച്ച ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച വ്യക്തിത്വങ്ങളിലൊന്നായ രാജ് കപൂറിൻ്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമാണ് ഈ ഫെസ്റ്റിവൽ. ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ കരീന, സെയ്ഫ്, രൺബീർ കപൂർ, ആലിയ ഭട്ട്, നീതു കപൂർ, കരിഷ്മ കപൂർ എന്നിവരും മറ്റ് കുടുംബാംഗങ്ങളും പങ്കെടുത്തു. കപൂർ കുടുംബം പ്രധാനമന്ത്രിയെ കണ്ടതിൻ്റെ ചിത്രങ്ങൾ കരീന കപൂർ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചു.സെയ്ഫും രൺബീറും പ്രധാനമന്ത്രി മോദിയുമായി സംസാരിക്കുന്നതും ചിത്രങ്ങളിൽ കാണാം.കരീന തൻ്റെ മക്കളായ തൈമൂറിനും ജെഹിനും വേണ്ടി പ്രധാനമന്ത്രിയിൽ നിന്ന് ഓട്ടോഗ്രാഫ് ആവശ്യപ്പെടുകയും ചെയ്തു . “TIM AND J ” എന്നാണ് ഓട്ടോഗ്രാഫിൽ പ്രധാനമന്ത്രി എഴുതി നൽകിയത് . “ഞങ്ങളുടെ പിതാമഹനായ ഇതിഹാസനായ രാജ് കപൂറിൻ്റെ അസാധാരണ ജീവിതത്തെയും പാരമ്പര്യത്തെയും അനുസ്മരിക്കാൻ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ…
ന്യൂഡൽഹി ; സിറിയയിൽ നിന്ന് 75 ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ച് ഇന്ത്യ . ഇവരെ ലെബനനിലേക്കാണ് മാറ്റിയത്. അവരെ ഉടൻ തന്നെ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നാണ് സൂചന . സിറിയയിൽ നിന്ന് ഒഴിപ്പിച്ചവരിൽ ജമ്മു കശ്മീരിൽ നിന്നുള്ള 44 തീർഥാടകരും ഉൾപ്പെടുന്നു. എല്ലാ ഇന്ത്യൻ പൗരന്മാരും സുരക്ഷിതമായി ലെബനനിലെത്തിയെന്നും ലഭ്യമാകുന്ന വിമാനങ്ങളിൽ അവർ ഇന്ത്യയിലേക്ക് മടങ്ങുമെന്നുമാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കാണ് ഇന്ത്യാ ഗവൺമെൻ്റ് പ്രഥമ പരിഗണന നൽകുന്നതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സിറിയയിലെ ഇന്ത്യൻ പൗരന്മാരുടെ അഭ്യർത്ഥനയുടെയും സുരക്ഷാ സാഹചര്യം വിലയിരുത്തുന്നതിൻ്റെയും അടിസ്ഥാനത്തിൽ ഡമാസ്കസിലെയും ബെയ്‌റൂട്ടിലെയും ഇന്ത്യൻ എംബസികൾ ചേർന്നാണ് ഇന്ത്യക്കാരെ ഒഴിപ്പിച്ചത്. ഇന്ത്യൻ പതാകകളും കൈയ്യിലേന്തിയാണ് ഇവർ ലെബനിനിലേയ്ക്ക് പോയത് സിറിയയിൽ ശേഷിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ഡമാസ്‌കസിലെ ഇന്ത്യൻ എംബസിയുമായി അടിയന്തര ഹെൽപ്പ്‌ലൈൻ നമ്പറായ +963 993385973 (വാട്ട്‌സ്ആപ്പിലും) ബന്ധപ്പെടാമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു .
Subscribe to Updates
Get the latest creative news from FooBar about art, design and business.
