Author: Anu Nair

ശ്രീനഗർ : പഹൽഗാം ഭീകരാക്രമണം കണ്ട് ഭയക്കരുതെന്നും ജമ്മു കശ്മീരിലേക്ക് വരണമെന്നും വിനോദസഞ്ചാരികളോട് ആവശ്യപ്പെട്ട് നാഷണൽ കോൺഫറൻസ് (എൻസി) മേധാവി ഫാറൂഖ് അബ്ദുള്ള . മാധ്യമങ്ങളോട് സംസാരിക്കവെ, ഈ സംഭവങ്ങൾ പ്രാദേശിക സമ്പദ്‌വ്യവസ്ഥയിലും ടൂറിസത്തെ ആശ്രയിക്കുന്ന നിവാസികളുടെ ഉപജീവനമാർഗ്ഗത്തിലും ചെലുത്തുന്ന സ്വാധീനവും അബ്ദുള്ള ചൂണ്ടിക്കാട്ടി. ‘ഈ വർഷം ലക്ഷക്കണക്കിന് ആളുകൾ വരുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, നിർഭാഗ്യവശാൽ നിരപരാധികളെ കൊന്നൊടുക്കിയവർക്ക് അത് ആ ടാക്സി ഡ്രൈവർമാർ, ഹോട്ടൽ ഉടമകൾ, പോണി ഉടമകൾ എന്നിവർക്ക് ഉണ്ടാക്കുന്ന ആഘാതം മനസ്സിലായില്ല, ദൈവം നൽകിയ സൗന്ദര്യം ഞങ്ങൾ വിൽക്കുകയും ഉപജീവനമാർഗം കണ്ടെത്തുകയും ചെയ്യുന്നു. സംഭവിച്ചതിൽ ഞങ്ങൾ വളരെ ഖേദിക്കുന്നു. ദയവായി തിരിച്ചുവരൂ, ഞങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുന്നു.‘ അദ്ദേഹം പറഞ്ഞു. നിങ്ങൾ ഇവിടെ വരണം, കാരണം ഭോലെനാഥും നിങ്ങൾക്കായി കാത്തിരിക്കുന്നു. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ തുടർച്ചയായ പോരാട്ടം ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ അയച്ച സർവകക്ഷി പ്രതിനിധി പ്രതിനിധികൾ സമാധാന സന്ദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Read More

ന്യൂഡൽഹി ; രാജ്യതലസ്ഥാനത്ത് 27 വർഷത്തിനുശേഷമാണ് ബിജെപി അധികാരത്തിൽ വരുന്നത് .57.65 കോടി രൂപയാണ് ബിജെപി ഡൽഹി തിരഞ്ഞെടുപ്പിനായി ചെലവഴിച്ചതെന്നാണ് . തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത് . അതേസമയം, അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട ആം ആദ്മി പാർട്ടി ഈ കാര്യത്തിൽ ബിജെപിയേക്കാൾ ഒട്ടും പിന്നിലല്ലായിരുന്നു. 2025 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപി 14.51 കോടി രൂപ ചെലവഴിച്ചു. സ്ഥാനാർത്ഥികൾക്കായി കോൺഗ്രസും ധാരാളം പണം ചെലവഴിച്ചു. ഡൽഹി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ആകെ 46.19 കോടി രൂപ ചെലവഴിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ബിജെപിയുടെ ചെലവ് റിപ്പോർട്ട് അനുസരിച്ച്, തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പാർട്ടിയുടെ കേന്ദ്ര ആസ്ഥാനത്ത് 87.79 കോടി രൂപ ലഭിച്ചു. ബിജെപി ചെലവഴിച്ച 57.65 കോടി രൂപയിൽ 39.15 കോടി രൂപ പാർട്ടി പ്രചാരണത്തിനും 18.51 കോടി രൂപ പാർട്ടി സ്ഥാനാർത്ഥികൾക്കുമായി ചെലവഴിച്ചു. അതേസമയം, പത്ത് വർഷത്തെ ഭരണത്തിന് ശേഷം അധികാരത്തിൽ നിന്ന് പുറത്തായ ആം ആദ്മി പാർട്ടിക്ക് തിരഞ്ഞെടുപ്പ് സമയത്ത്…

Read More

ന്യൂഡൽഹി : ഇന്ത്യയ്ക്കെതിരെയുള്ള ആക്രമണം എന്ന പേരിൽ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ വ്യാജ ചിത്രം സമ്മാനിച്ചതിനെ പരിഹസിച്ച് അസദുദ്ദീൻ ഒവൈസി . ചൈനീസ് റോക്കറ്റ് ലോഞ്ചിന്റെ ചിത്രമാണ് അസീം മുനീർ എഡിറ്റ് ചെയ്ത് പ്രധാനമന്ത്രിയ്ക്ക് സമ്മാനിച്ചത്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെയും സൈനിക മേധാവി അസിം മുനീറിനെയും “മണ്ടൻ തമാശക്കാർ” എന്നാണ് അസദുദ്ദീൻ ഒവൈസി പരിഹസിച്ചത്. “ഈ മണ്ടൻ തമാശക്കാർ ഇന്ത്യയുമായി മത്സരിക്കാൻ ആഗ്രഹിക്കുന്നു. 2019 ലെ ചൈനീസ് സൈനിക പരേഡിന്റെ ഒരു ഫോട്ടോ നൽകി അത് ഇന്ത്യയ്‌ക്കെതിരായ വിജയമാണെന്ന് അവർ അവകാശപ്പെട്ടു. ഇതിൽ പാകിസ്ഥാൻ പങ്കാളിയാണ്. അവർക്ക് ശരിയായ ഒരു ഫോട്ടോ പോലും സമ്മാനമായി നൽകാൻ കഴിയില്ല,” കുവൈറ്റിലെ ഇന്ത്യൻ സമൂഹവുമായുള്ള സംവാദത്തിനിടെ ഒവൈസി പറഞ്ഞു. പകർത്താൻ പോലും ബുദ്ധി വേണം അതും അവർക്കില്ലെന്ന് ഒവൈസി പറയുന്നു.

Read More

ദുബായ്: വൻ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഹീര ഗ്രൂപ്പിന്റെ സ്ഥാപകയായ നൗഹേര ഷെയ്ക്ക് അറസ്റ്റിൽ. ആയിരക്കണക്കിന് നിക്ഷേപകരെ, പ്രത്യേകിച്ച് നിരവധി മലയാളികളെ കബളിപ്പിച്ചതായാണ് റിപ്പോർട്ട്. ഏകദേശം 5,600 കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്ന് അധികൃതർ കണക്കാക്കുന്നു. തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും പ്രവാസികളാണ് . 2018 മുതലുള്ള തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് നൗഹേരക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഫരീദാബാദിലെ സൂരജ്കുണ്ഡ് പ്രദേശത്തുകൂടി സഞ്ചരിക്കുന്നതിനിടെ ഹൈദരാബാദ് സെൻട്രൽ ക്രൈം സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഇന്നലെ വൈകുന്നേരം നൗഹേര ഷെയ്ക്കിനെ കസ്റ്റഡിയിലെടുത്തത്. നൗഹേരയെ ഹൈദരാബാദിലേക്ക് കൊണ്ടുവന്ന് കോടതിയിൽ ഹാജരാക്കുമെന്ന് സെൻട്രൽ ക്രൈം സ്റ്റേഷൻ ഡെപ്യൂട്ടി കമ്മീഷണർ ശ്വേത പറഞ്ഞു. 2024 ൽ സുപ്രീം കോടതി അവരുടെ ജാമ്യം റദ്ദാക്കുകയും കീഴടങ്ങാൻ ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാൽ കോടതിയുടെ നിർദ്ദേശം നൗഹേര അവഗണിച്ചു . ഹീര ടെക്സ്റ്റൈൽസ്, ഹീര ഗോൾഡ്, ഹീര ഫുഡെക്സ് തുടങ്ങിയ ബിസിനസുകളിലൂടെ, 36% വരെ പ്രതിമാസ വരുമാനം വാഗ്ദാനം ചെയ്ത് നൗഹേര ഷെയ്ക് നിക്ഷേപകരെ വഞ്ചിച്ചതായാണ് കേസ്.…

Read More

മനുഷ്യ അസ്ഥികൾ കൊണ്ട് നിർമ്മിച്ച മാരകമായ പുതിയ സിന്തറ്റിക് മയക്കുമരുന്ന് കടത്തിയ 21 കാരി പിടിയിൽ . യുകെയിലെ മുൻ ഫ്ലൈറ്റ് അറ്റൻഡന്റ് ഷാർലറ്റ് മെയ് ലീയാണ് കൊളംബോയിലെ ബന്ദാരനായകെ വിമാനത്താവളത്തിൽ അറസ്റ്റിലായത്. ശ്രീലങ്കയിൽ 25 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത് . പശ്ചിമാഫ്രിക്കയിൽ നിർമ്മിക്കുന്ന പുതിയ മയക്കുമരുന്നായ “കുഷ്” നിറച്ച സ്യൂട്ട്കേസുകളാണ് പിടികൂടിയത്. ഈ മാരകമായ ലഹരി ഉപയോഗിച്ച് സിയറ ലിയോണിൽ മാത്രം 12 ഓളം പേരാണ് കൊല്ലപ്പെട്ടത് . ബിബിസിയുടെ റിപ്പോർട്ട് പ്രകാരം, 3.3 മില്യൺ ഡോളർ (ഏകദേശം 28 കോടി രൂപ) വിലമതിക്കുന്ന മയക്കുമരുന്ന് ശേഖരമാണിത് . എന്നാൽ ഇത് തന്റെ സ്യൂട്ട്കേസുകളിൽ വന്നത് എങ്ങനെയെന്ന് അറിയില്ലെന്നാണ് ലീ പറയുന്നത് . കൊളംബോയ്ക്ക് വടക്കുള്ള ഒരു ജയിലിലാണ് ലീ ഇപ്പോൾ കഴിയുന്നത്. കൊളംബോയിലെ ബന്ദാരനായകെ വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വേട്ടയാണിതെന്ന് ശ്രീലങ്കൻ കസ്റ്റംസ് നാർക്കോട്ടിക് കൺട്രോൾ യൂണിറ്റിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

Read More

ധാക്ക : 1,500 ഓളം പേരെ കൊലപ്പെടുത്തിയ ബംഗ്ലാദേശിലെ ഇസ്ലാമിക നേതാവ് എ.ടി.എം. അസ്ഹറുൽ ഇസ്ലാമിന്റെ വധശിക്ഷ ഇളവ് ചെയ്ത് സുപ്രീം കോടതി . ജമാഅത്തെ ഇസ്ലാമിയുടെ മുതിർന്ന നേതാവാണ് അസ്ഹറുൽ ഇസ്ലാം. 2014 ലാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. എന്നാൽ ഇപ്പോൾ മറ്റ് കേസുകളിൽ അറസ്റ്റ് ചെയ്തിട്ടില്ലെങ്കിൽ, ഉടൻ തന്നെ അസ്ഹറുൽ ഇസ്ലാമിനെ മോചിപ്പിക്കണമെന്നാണ് കോടതി നിർദേശം. 1971-ലെ വിമോചന യുദ്ധത്തിൽ രംഗ്പൂരിൽ 1,500 സാധാരണക്കാരെ കൊലപ്പെടുത്തിയെന്നാണ് അസ്ഹറുൾ ഇസ്ലാമിനെതിരെയുള്ള കുറ്റം. ഇസ്ലാമിക് സ്റ്റുഡന്റ്സ് ഫെഡറേഷന്റെ രംഗ്പൂർ ജില്ലാ യൂണിറ്റിന്റെ പ്രസിഡന്റും അൽ ബദർ ഫോഴ്‌സിന്റെ തലവനുമായിരുന്നു ഇസ്ലാം . പാകിസ്ഥാൻ ഇന്റലിജൻസ് രേഖകൾ പോലും ആ വംശഹത്യയിൽ ഇസ്ലാമിന്റെ നേരിട്ടുള്ള പങ്ക് വെളിപ്പെടുത്തുന്നുണ്ട്. ബംഗ്ലാദേശ് അവാമി ലീഗും കോടതി തീരുമാനത്തെ അപലപിച്ചു . ഏകദേശം 1500 കൊലപാതകങ്ങൾ മാത്രമല്ല, നിരവധി ബലാത്സംഗ, കവർച്ച കേസുകളും ഇയാൾക്കെതിരെയുണ്ട്.

Read More

മലപ്പുറം: മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടെ, നിലമ്പൂർ മുൻ എംഎൽഎ പി വി അൻവർ മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുമായി ചർച്ച നടത്തി. സ്ഥിതിഗതികൾ കുഞ്ഞാലിക്കുട്ടിയെ അറിയിച്ചതായി അൻവർ പറഞ്ഞു. “കുഞ്ഞാലിക്കുട്ടി എപ്പോഴും പോസിറ്റീവാണ്. അദ്ദേഹത്തിന് രാഷ്ട്രീയം അറിയാം, ഓരോ നീക്കവും കൃത്യതയോടെ ചെയ്യും. ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് തീരുമാനിക്കാൻ ഞാൻ രണ്ട് ദിവസം കൂടി കാത്തിരിക്കും.” അൻവർ പറഞ്ഞു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി വി അൻവർ മത്സരിക്കുമെന്ന് തൃണമൂൽ നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. അൻവറിന്റെ ആവശ്യത്തിൽ തീരുമാനമെടുക്കണമെന്നും അല്ലെങ്കിൽ ഉള്ളിൽ നിന്ന് തന്നെ മത്സരം നേരിടണമെന്നും തൃണമൂൽ യുഡിഎഫിനോട് ആവശ്യപ്പെട്ടു. തൃണമൂൽ കോൺഗ്രസ് യുഡിഎഫിന്റെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ട് അഞ്ച് മാസത്തിലേറെയായി. അതേസമയം, അൻവറിനെ യുഡിഎഫിൽ ഉൾപ്പെടുത്തുമെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ പറഞ്ഞു.

Read More

ന്യൂഡൽഹി : ഓപ്പറേഷൻ പുഷ്-ബാക്ക്’ പ്രകാരം 742 ബംഗ്ലാദേശി കുടിയേറ്റക്കാരെ മടക്കി അയച്ച് സുരക്ഷാസേന . ബംഗ്ലാദേശിലെ സിൽഹെറ്റ്, മെഹർപൂർ, മൗൽവിബസാർ എന്നിവിടങ്ങളിലെ അതിർത്തികളിലൂടെ ഇന്ത്യയിലേയ്ക്ക് കടക്കാൻ ശ്രമിച്ച ഇവരെ ബലം പ്രയോഗിച്ചും, വിരട്ടിയും മടക്കി അയക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ മെഹർപൂരിൽ അതിർത്തിയിലെത്തിയ 19 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ സുരക്ഷാസേന മടക്കി അയച്ചിരുന്നു . തുടർന്ന് ബോർഡർ ഗാർഡ് ബംഗ്ലാദേശ് താൽക്കാലിക അഭയകേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ശനിയാഴ്ച രാവിലെ സിൽഹെറ്റ് (32), മൗൽവിബസാർ (121) എന്നിവിടങ്ങളിലെ അതിർത്തികളിലൂടെ 153 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർ ഇന്ത്യയിലേയ്ക്ക് കടക്കാൻ ശ്രമിച്ചെങ്കിലും അവരെയും ബി‌എസ്‌എഫ് വിരട്ടിയോടിച്ചു. ‘ ശനിയാഴ്ച കനൈഘട്ട് അതിർത്തിയിലൂടെയുള്ള കടന്നുകയറ്റത്തിനുശേഷം, അതിർത്തിയിൽ ജാഗ്രത വർദ്ധിപ്പിച്ചു. എങ്കിലും, പുലർച്ചെ 2:00 നും രാവിലെ 8:30 നും ഇടയിൽ അതിർത്തിയിലെ അഞ്ച് പോയിന്റുകളിലൂടെ 153 പേർ ഇന്ത്യയിലേയ്ക്ക് കടക്കാൻ ശ്രമിച്ചു . ഇവരെയെല്ലാം അതിർത്തിയിൽ വച്ച് തന്നെ മടക്കി അയച്ചു ‘ ബി‌എസ്‌എഫ് വ്യക്തമാക്കി. ബംഗ്ലാദേശിലെ 11 ജില്ലകളിലായി…

Read More

തിരുവനന്തപുരം : അന്യസംസ്ഥാന തൊഴിലാളികളെ ചേർത്ത് അയൽക്കൂട്ടം രൂപീകരിക്കാനുള്ള പദ്ധതിയുമായി സംസ്ഥാന സർക്കാർ . അന്യത്തൊഴിലാളികളുടെ വാസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് അയൽക്കൂട്ടങ്ങൾ രൂപീകരിക്കാനാണ് നിർദേശം . പഞ്ചായത്തിന്റെ നേതൃത്വത്തിൽ അന്യത്തൊഴിലാളികളുടെ വാസസ്ഥലം കേന്ദ്രീകരിച്ച് കുടുംബശ്രീ മിഷനു കീഴിൽ സ്പെഷ്യൽ അയൽക്കൂട്ടങ്ങൾ ഉണ്ടാക്കാൻ മാർഗരേഖയും തയ്യാറാക്കി. കേരളവുമായി അന്യസംസ്ഥാനത്തൊഴിലാളികളുടെ സാംസ്കാരിക ഏകോപനമാണ്‌ ലക്ഷ്യം. അയൽക്കൂട്ടങ്ങൾക്കുപുറമെ, കുടുംബശ്രീ മിഷന്റെ കീഴിലുള്ള ബാലസഭകളിൽ അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികളെക്കൂടി ഉൾപ്പെടുത്താനാണ് നിർദേശം. അവധിദിവസങ്ങളിൽ ചേരുന്ന ബാലസഭകൾ വഴി കലാകായിക സർഗാത്മകപ്രവർത്തനങ്ങൾ സംഘടിപ്പിച്ചും സാംസ്കാരികവിനിമയം സാധ്യമാക്കണം. ഇങ്ങനെ, ക്യാമ്പുകൾ കേന്ദ്രീകരിച്ചുള്ള അയൽക്കൂട്ടവും ബാലസഭകളും സംഘടിപ്പിക്കാൻ ബഹുഭാഷാ വൊളന്റിയർമാരുടെ സേവനവും ലഭ്യമാക്കും.

Read More

ന്യൂഡല്‍ഹി: കോവിഡ് കേസുകളുടെ വര്‍ദ്ധനയില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് . അണുബാധകളുടെ തീവ്രത പൊതുവെ നേരിയതാണെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. രാജീവ് ബെല്‍ പറഞ്ഞു. പടിഞ്ഞാറന്‍, തെക്കന്‍ പ്രദേശങ്ങളിലെ സാമ്പിളുകളുടെ ജീനോം സീക്വന്‍സിംഗ് പുതിയ വകഭേദങ്ങള്‍ ഗുരുതരമല്ലെന്നും ഒമിക്രോണ്‍ ഉപ വകഭേദങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ‘കൂടുതല്‍ വകഭേദങ്ങള്‍ ഉണ്ടോ എന്ന് ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ അറിയാന്‍ കഴിയും.മുമ്പ് രണ്ട് ദിവസത്തിനുള്ളില്‍ കോവിഡ് കേസുകള്‍ ഇരട്ടിയാകുന്നത് നമ്മള്‍ കണ്ടിരുന്നു, എന്നാല്‍ ഇത്തവണ വേഗത്തില്‍ വര്‍ദ്ധിക്കുന്നില്ല. എന്നാല്‍ കേസുകളില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും അദ്ധേഹം പറഞ്ഞു.

Read More