- മിഡ്ലാൻഡ്സ് ജയിലിലെ അന്തേവാസിയുടെ മരണം; അന്വേഷണം ആരംഭിച്ചു
- കാട്ടു തീ സാധ്യത; ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
- പുതുതായി 400 ഓളം തൊഴിലവസരങ്ങൾ; പ്രഖ്യാപനവുമായി മന്ന
- യുവതിയെ ക്രൂരമായി ആക്രമിച്ച സംഭവം; പ്രതികളെ റിമാൻഡ് ചെയ്തു
- ഈസ്റ്റർ വെള്ളത്തിലാകുമോ?; അയർലൻഡിൽ വാരാന്ത്യം അതിശക്തമായ കാറ്റ്
- എല്ലാവർക്കും ജോലി, 3000 രൂപ പെൻഷൻ , സൗജന്യ ബിരുദ വിദ്യാഭ്യാസം ; വമ്പൻ പ്രഖ്യാപനങ്ങളുമായി എൽ ഡി എഫ് പ്രകടന പത്രിക
- കശ്മീരിലേയ്ക്ക് കടക്കാൻ ശ്രമിച്ച 14 ബംഗ്ലാദേശികളെ പിടികൂടി ആർ പി എഫ്
- അഴീക്കോട് എൽഡിഎഫ് സ്ഥാനാർത്ഥിയ്ക്കായി വോട്ട് അഭ്യർത്ഥിച്ച് നിഖില വിമൽ
Author: Anu Nair
കാനഡയിലെ ഖാലിസ്ഥാനികൾ ഇന്ത്യയ്‌ക്കെതിരായ അക്രമം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആദ്യമായി സമ്മതിച്ച് കനേഡിയൻ രഹസ്യാന്വേഷണ ഏജൻസികൾ . ഖാലിസ്ഥാനികളും പാകിസ്ഥാനികളും ഇന്ത്യയിൽ അക്രമം സൃഷ്ടിക്കാൻ കനേഡിയൻ മണ്ണ് ഉപയോഗിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. ജി7 ഉച്ചകോടിക്കിടെ കാനഡയുടെ പുതിയ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയം ചർച്ച ചെയ്തു. കൂടിക്കാഴ്ചയ്ക്ക് തൊട്ടടുത്ത ദിവസം പുറത്തുവന്ന ഇന്റലിജൻസ് റിപ്പോർട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള സംഘർഷഭരിതമായ ബന്ധത്തിന് വീണ്ടും തിരികൊളുത്തി. കാനഡയിലെ പാകിസ്ഥാൻ ഇടപെടലിലേക്കും ഇത് വെളിച്ചം വീശുന്നു. 1980-കൾ മുതൽ കാനഡയിലെ ഖാലിസ്ഥാനി തീവ്രവാദികൾ ഇന്ത്യയിലെ പഞ്ചാബിൽ ഒരു പ്രത്യേക ഖാലിസ്ഥാൻ രാഷ്ട്രം സൃഷ്ടിക്കുന്നതിനായി അക്രമാസക്തമായ പ്രവർത്തനങ്ങൾ നടത്തിവരികയാണെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് വ്യക്തമായി പറയുന്നു. ഈ തീവ്രവാദികൾ കാനഡയെ അവരുടെ പ്രവർത്തന കേന്ദ്രമാക്കി മാറ്റി. അവിടെ നിന്നാണ് അവർ അക്രമം പ്രോത്സാഹിപ്പിക്കുന്നത്, ഫണ്ട് സ്വരൂപിക്കുന്നത്, ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നത്.കാനഡയുടെ ദേശീയ സുരക്ഷയ്ക്കും ഇന്ത്യയുടെ താൽപ്പര്യങ്ങൾക്കും ഭീഷണിയാണെന്ന് ഇന്റലിജൻസ് റിപ്പോർട്ട് വ്യക്തമാക്കിയിട്ടുണ്ട്. ഖലിസ്ഥാനെ സമാധാനപരമായി…
തിരുവനന്തപുരം ; രാജ്ഭവനിൽ ഭാരതാംബ ഛായാചിത്രം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം. സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് പുരസ്കാരദാന പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വെച്ചതിൽ പ്രതിഷേധിച്ച് മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയി. അദ്ദേഹം എത്തിയപ്പോഴേക്കും ഭാരതാംബ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം ചടങ്ങ് ആരംഭിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യ തന്റെ രാജ്യമാണെന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചത്. ‘ നോട്ടീസിൽ ഭാരതാംബയ്ക്ക് ആദരവ് അർപ്പിക്കുന്നതിനെക്കുറിച്ച് പരാമർശിച്ചിട്ടില്ല. ഞാൻ അവിടെ എത്തിയപ്പോൾ ചിത്രത്തിന് പുഷ്പാർച്ചന നടത്തുന്നത് കണ്ടു. ഗവർണർ വളരെ ധിക്കാരപരമായ നിലപാടാണ് സ്വീകരിച്ചത്. അദ്ദേഹം രാജ്ഭവനെ സ്വന്തം രാഷ്ട്രീയ കേന്ദ്രമാക്കി മാറ്റി,’ മന്ത്രി വിമർശിച്ചു. ഭാരതാംബ ചിത്രം സ്ഥാപിക്കില്ലെന്ന് രാജ്ഭവൻ മന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു. അതിനു ശേഷമാണ് ശിവൻകുട്ടി ചടങ്ങിൽ പങ്കെടുത്തതെന്നും റിപ്പോർട്ടുണ്ട് എന്നാൽ, മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും രാജ്ഭവനിൽ നടക്കുന്ന പരിപാടിയിൽ നിന്ന് ഭാരതാംബ ചിത്രം നീക്കം ചെയ്യുമെന്ന് ആർക്കും ഉറപ്പ് നൽകിയിട്ടില്ലെന്നും രാജ്ഭവൻ വ്യക്തമാക്കി. പരിസ്ഥിതി ദിന ചടങ്ങിൽ ഭാരതാംബ…
വാഷിംഗ്ടൺ ; ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, മിഡിൽ ഈസ്റ്റിൽ സൈനിക സാന്നിധ്യം വർദ്ധിപ്പിച്ച് അമേരിക്ക . ഇറാനിയൻ ആക്രമണങ്ങളിൽ നിന്ന് ഇസ്രായേലിനെ സംരക്ഷിക്കുന്നതിനും മേഖലയിലെ അമേരിക്കൻ സേനയെ സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ നീക്കം. “നമ്മുടെ ജനങ്ങൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കുന്നതിനാണ്” ഈ നീക്കങ്ങൾ നടത്തിയതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കി .പെന്റഗൺ കൂടുതൽ യുദ്ധവിമാനങ്ങളും അയച്ചു . ടാങ്കറുകളിൽ ഇന്ധനം നിറച്ചു, തന്ത്രപ്രധാനമായ സ്ഥലങ്ങളിലേക്ക് യുദ്ധക്കപ്പലുകളും വിന്യസിച്ചു. “ഇറാന്റെ ആകാശത്തിന്റെ പൂർണവുമായ നിയന്ത്രണം ഇപ്പോൾ നമുക്കുണ്ട്,” എന്നാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിൽ പ്രഖ്യാപിച്ചത് . ഇറാനിയൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചിട്ടില്ലെന്നും ഇസ്രായേലിനെ ഭീഷണിപ്പെടുത്തുന്ന ഇറാനിയൻ മിസൈലുകളെ തടയുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കങ്ങളെന്നും യുഎസ് ഉദ്യോഗസ്ഥർ പറയുന്നു. സമീപ ദിവസങ്ങളിൽ യുഎസ് കൂടുതൽ സൈനികരെ മിഡിൽ ഈസ്റ്റിലേക്ക് നീക്കിക്കൊണ്ടിരിക്കുകയാണ്. മൂന്നാമത്തെ നാവിക ഡിസ്ട്രോയർ കിഴക്കൻ മെഡിറ്ററേനിയൻ കടലിൽ പ്രവേശിച്ചു, മറ്റൊരു വിമാനവാഹിനിക്കപ്പൽ സംഘം അറേബ്യൻ കടലിലേക്ക് പോകുകയാണെന്നും…
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ആൺസുഹൃത്ത് സുകാന്ത് സുരേഷ് രാജസ്ഥാനിലെ ഉദയ്പൂരിൽ താമസിച്ചത് മറ്റൊരു സ്ത്രീയ്ക്കൊപ്പമെന്ന് കണ്ടെത്തി . രാജസ്ഥാനിലെ രണ്ട് ഹോട്ടലുകളിൽ ഒരു ദിവസം വീതം ഇരുവരും താമസിച്ചതിന്റെ വിവരങ്ങൾ പോലീസ് കണ്ടെടുത്തു.തെളിവുകൾ ശേഖരിക്കുന്നതിനായി പോലീസ് സുകാന്തിനെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി. സുകാന്ത് സ്ത്രീയുമായി സൗഹൃദത്തിലായിരുന്നുവെന്നും യാത്രകൾ അതിന്റെ ഭാഗമാണെന്നുമാണ് പോലീസിനോട് പറഞ്ഞത്. രാജസ്ഥാനിൽ നിന്ന് തെളിവുകൾ ശേഖരിച്ച ശേഷം അന്വേഷണ സംഘം ഇന്നലെ പ്രതിയുമായി തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ടു. സുകാന്തിനൊപ്പം തമിഴ്‌നാട്ടിലേക്കും പോയിരുന്നു എന്നാണ് യുവതിയുടെ മൊഴി. . തമിഴ്‌നാട്ടിൽ നിന്ന് തെളിവുകൾ ശേഖരിച്ച ശേഷം ജൂൺ 21 ന് സംഘം തിരുവനന്തപുരത്തേക്ക് മടങ്ങും. സുകാന്തിന്റെ പോലീസ് കസ്റ്റഡി കാലാവധി 21 ന് അവസാനിക്കുന്നതിനാൽ അന്ന് സുകാന്തിനെ കോടതിയിൽ ഹാജരാക്കും. ഇയാൾക്ക് മറ്റ് സ്ത്രീകളുമായുള്ള ബന്ധത്തെക്കുറിച്ചും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. മാർച്ച് 24 നാണ് തിരുവനന്തപുരത്തെ പേട്ട റെയിൽവേ ട്രാക്കിൽ പത്തനംതിട്ടയിൽ നിന്നുള്ള ഐബി ഉദ്യോഗസ്ഥ…
കണ്ണൂർ: പിണറായിയിലെ കായലോട് യുവതി ജീവനൊടുക്കിയ സംഭവത്തിൽ പിടിയിലായത് എസ്ഡിപിഐ പ്രവർത്തകർ . 40 കാരിയായ റസീനയെ ജൂൺ 17 നാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട് റഫ്‌നാസ്, മുബഷീർ, ഫൈസൽ എന്നിവരാണ് പിടിയിലായത്. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. റസീനയുടെ മുറിയിൽ നിന്ന് പോലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ അറസ്റ്റിലായ പ്രതികളെ കുറിച്ച് പരാമർശവുമുണ്ട് . തുടർന്നാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം, ഉച്ചകഴിഞ്ഞ് 3 മണിയോടെ, കായലോട് അച്ചങ്കര പള്ളിക്ക് സമീപം റസീന തന്റെ സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അറസ്റ്റിലായവർ ഉൾപ്പെടെയുള്ള സംഘം ഇവരെ ചോദ്യം ചെയ്തു. റസീനയെ വീട്ടിലേക്ക് അയച്ച ശേഷം, സുഹൃത്തിനെ അവർ ആക്രമിച്ചു, അടുത്തുള്ള പറമ്പിലേക്ക് കൊണ്ടുപോയി. യുവാവിനെ അഞ്ച് മണിക്കൂറോളം കസ്റ്റഡിയിലെടുത്ത സംഘം മൊബൈൽ ഫോണും ടാബും പിടിച്ചെടുത്ത് രാത്രി 8:30 ന് എസ്ഡിപിഐ ഓഫീസിലേക്ക് കൊണ്ടുപോയി. റസീനയുടെയും…
ന്യൂഡൽഹി : ലയണൽ മെസ്സി ഉൾപ്പെടുന്ന അർജന്റീന ദേശീയ ഫുട്ബോൾ ടീം ഇന്ത്യയിലേക്ക് വരുന്നു. സെലിബ്രിറ്റി ഫുട്ബോൾ മത്സരങ്ങളുടെ ഭാഗമായാണ് പങ്കെടുക്കാനാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. ഡിസംബർ 13 മുതൽ 15 വരെ നടക്കുന്ന ഗോട്ട് കപ്പിന്റെ ഭാഗമായി അദ്ദേഹം രാജ്യത്തെ മൂന്ന് നഗരങ്ങൾ സന്ദർശിക്കും. കൊൽക്കത്ത, ഡൽഹി, മുംബൈ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക. എന്നാൽ, മെസിയുടെ യാത്രയിൽ ഫുട്ബോൾ മത്സരം ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ . പകരം, ഗോട്ട് കപ്പ് കാണാനാണ് അദ്ദേഹം എത്തുന്നത്.എന്നാൽ, ഇതു സംബന്ധിച്ച് മെസ്സിയോ അർജന്റീന ഫുട്ബോൾ അസോസിയേഷനോ ഔദ്യോഗികമായി വിശദീകരണമൊന്നും നൽകിയിട്ടില്ല. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ മെസ്സി ആദരാഞ്ജലി അർപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുക്കും. ഡൽഹിയിൽ എത്തുമ്പോൾ മെസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും, സച്ചിനെയും കാണുമെന്നും റിപ്പോർട്ടുണ്ട്. മെസ്സിയുടെ യാത്രാ പരിപാടിയിൽ കേരളം ഇല്ലെന്നാണ് റിപ്പോർട്ടുകൾ.അതേസമയം, ഒരു വർഷത്തിലേറെയായി കേരളം അർജന്റീനയുടെ സൗഹൃദ മത്സരത്തിന് വേദി ഒരുക്കാൻ…
പാലക്കാട്: മണ്ണാർക്കാട് ആരോഗ്യ കേന്ദ്രത്തിൽ നിന്ന് നൽകിയ പാരസെറ്റമോളിൽ ഇരുമ്പ് കഷണം കണ്ടെത്തി. മണ്ണാർക്കാട് മുനിസിപ്പാലിറ്റി പബ്ലിക് ഹെൽത്ത് സെന്ററിലാണ് സംഭവം . മണ്ണാർക്കാട് സ്വദേശി ആസിഫിന്റെ മകന് വാങ്ങിയ മരുന്നിൽ നിന്നാണ് ഇരുമ്പ് കഷണം കണ്ടെത്തിയത്. ടാബ്‌ലെറ്റ് പൊട്ടിച്ച് മകന് നൽകുമ്പോഴാണ് ഇരുമ്പ് കഷണം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മരുന്ന് കമ്പനിക്കെതിരെ ആരോഗ്യ വകുപ്പിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം. സംഭവത്തിൽ നഗരസഭയും പരാതി നൽകും. മരുന്ന് കമ്പനിക്കെതിരെ ആരോഗ്യ വകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് ചെയർമാൻ സി മുഹമ്മദ് ബഷീർ പറഞ്ഞു.
മലയാള സിനിമാ മേഖലയിൽ താൻ നേരിട്ട വിവേചനത്തെയും ട്രോളുകളെയും കുറിച്ച് നടി അനുപമ പരമേശ്വരൻ നടത്തിയ തുറന്നുപറച്ചിലിന് പിന്തുണ അറിയിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ് തന്നെ പരിഹസിച്ചതായും, മലയാള സമൂഹത്തിനുള്ളിൽ വ്യാപകമായ ഓൺലൈൻ ട്രോളിനും താൻ ഇരയായിട്ടുണ്ടെന്നും അനുപമ അടുത്തിടെ പറഞ്ഞിരുന്നു. “അനുപമ ഹൃദയത്തിൽ നിന്നാണ് സംസാരിച്ചത്… ഇതുപോലൊന്ന് സംഭവിക്കുന്നത് ഇതാദ്യമല്ല. സത്യം എനിക്കറിയാം — സിമ്രാൻ മലയാള സിനിമ അവഗണിക്കുകയും ഉപേക്ഷിക്കുകയും ചെയ്ത ഒരു നടിയായിരുന്നു. എന്നാൽ പിന്നീട്, മലയാള സിനിമകളിൽ നായികയായി അഭിനയിക്കാൻ ആഗ്രഹിച്ച് അവരുടെ പിന്നാലെ പോയ മുൻനിര സംവിധായകരെ എനിക്ക് വ്യക്തിപരമായി അറിയാം.അസിൻ, നയൻതാര — ഇവരെല്ലാം ഒന്നിലധികം ഭാഷകളിൽ ആരാധകരുള്ള മുൻനിര നായികമാരായി വളർന്നു. അനുപമയുടെ ജീവിതത്തിലും ഇതുതന്നെ സംഭവിക്കും. ഇതാണ് നമ്മൾ കർമ്മം എന്ന് വിളിക്കുന്നത്. അത് സംഭവിക്കും. എന്റെ പ്രാർത്ഥനകൾ അവർക്കൊപ്പമുണ്ട്.” – സുരേഷ് ഗോപി പറഞ്ഞു. “ജാനകിയുടെ ശബ്ദം ഉടൻ തന്നെ സമൂഹത്തിൽ ശക്തമായി…
വാഷിംഗ്ടൺ : ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖൊമേനിയോട് കീഴടങ്ങാൻ നിർദേശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . പരമോന്നത നേതാവ് ഒളിവിൽ കഴിയുന്നത് എവിടെയാണെന്ന് അറിയാമെന്നും , ക്ഷമ നശിച്ചുവെന്നുമാണ് ട്രംപിനെ പോസ്റ്റ്. ഖമേനിയുടെ പേര് അദ്ദേഹം പരാമർശിച്ചിട്ടില്ലെങ്കിലും, ‘സുപ്രീം ലീഡർ’ എന്ന് എഴുതിയാണ് ട്രംപ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ, ‘സുപ്രീം ലീഡർ’ എന്ന് വിളിക്കപ്പെടുന്നയാൾ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ഞങ്ങൾക്ക് നന്നായി അറിയാമെന്നും ട്രംപ് പറഞ്ഞു. ‘ ഞങ്ങൾ അദ്ദേഹത്തെ കൊല്ലില്ല, അദ്ദേഹത്തിലേയ്ക്കെത്താൻ എളുപ്പമാണ് പക്ഷേ, സാധാരണക്കാർക്കോ സൈനികർക്കോ നേരെ മിസൈലുകൾ തൊടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണ്. ‘സുപ്രീം ലീഡർ’ നിരുപാധികം കീഴടങ്ങണം ‘ ട്രംപ് ആവശ്യപ്പെട്ടു. അതേസമയം, ഇസ്രായേലിന്റെയും അമേരിക്കയുടെയും പിന്തുണയോടെ, റെസ പഹ്‌ലവി ഇറാനിയൻ സിംഹാസനം ഏറ്റെടുക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി പറയപ്പെടുന്നു. നേരത്തെ ഇസ്രായേലിനെ പിന്തുണച്ച് റെസ പഹ്‌ലവി രംഗത്തെത്തിയിരുന്നു. ഇസ്രായേൽ ആക്രമണങ്ങൾക്കൊടുവിൽ ഇറാനിൽ പുതിയ മാറ്റങ്ങൾ ഉണ്ടാകുമെന്നും റെസ പഹ്‌ലവി…
ഇസ്രായേൽ-ഇറാൻ തുടർച്ചയായി മിസൈൽ ആക്രമണങ്ങൾ നടത്തുന്നതിനിടെ, ഇസ്രായേൽ ചാര ഏജൻസിയായ മൊസാദിന്റെ ആസ്ഥാനത്ത് തങ്ങൾ ആക്രമണം നടത്തിയതായി അവകാശപ്പെട്ട് ഇറാൻ . ഇറാൻ വിക്ഷേപിച്ച മിസൈലുകൾ അധിനിവേശ പലസ്തീൻ പ്രദേശങ്ങളിലെ വിവിധ സ്ഥലങ്ങളിൽ ആക്രമണം നടത്തിയതായി സ്റ്റേറ്റ് നിയന്ത്രിത ടെഹ്‌റാൻ ടൈംസ് റിപ്പോർട്ട് ചെയ്തു, ആക്രമണത്തിന് ശേഷം ഗ്ലിലോട്ടിലെ ഇസ്രായേൽ സൈനിക രഹസ്യാന്വേഷണ സമുച്ചയത്തിന്റെ ഭാഗമായ അമാൻ ലോജിസ്റ്റിക്സ് കേന്ദ്രം ഇപ്പോഴും കത്തുന്നതായി കാണിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. ഇറാൻ മൊസാദ് ആസ്ഥാനത്ത് ഇറാൻ ആക്രമണം നടത്തിയെന്ന അവകാശവാദം ഇറാനിയൻ സർക്കാർ ഉടമസ്ഥതയിലുള്ള പ്രസ് ടിവിയും ആവർത്തിച്ചു.അതേസമയം, ഇറാനിയൻ മിസൈലുകൾ അടുത്തുള്ള ഒരു ബസ് പാർക്കിംഗ് സ്ഥലത്ത് പതിച്ചതായും കാര്യമായ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും ഇസ്രായേൽ അധികൃതർ പറഞ്ഞു. മേഖലയിലെ സംഘർഷങ്ങൾ രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള മിസൈൽ ആക്രമണം അഞ്ചാം ദിവസവും തുടർന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
