Author: Anu Nair

തിരുവനന്തപുരം: വർദ്ധിപ്പിച്ച ട്രെയിൻ സർവീസുകളുടെയും വിപുലീകരിച്ച റെയിൽവേ അടിസ്ഥാന സൗകര്യങ്ങളുടെയും നേട്ടം കേരളത്തിന് ഉടൻ ലഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് . സംസ്ഥാനത്തിന്റെ റെയിൽ ശേഷി വർദ്ധിപ്പിക്കുമെന്ന് വ്യക്തമാക്കിയ അശ്വിനി വൈഷ്ണവ്, കേരളത്തിന്റെ സാംസ്കാരിക സ്വത്വം നിലനിർത്തിക്കൊണ്ട് റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നുംകൂട്ടിച്ചേർത്തു. വന്ദേ ഭാരത് ട്രെയിൻ സർവീസുകൾ കേരളം ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. മംഗലാപുരം–കാസർകോട്–ഷൊർണൂർ പാതയെ നാലുവരി പാതയാക്കി മാറ്റാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഷൊർണൂർ–എറണാകുളം ഭാഗം മൂന്ന് വരി പാതയാക്കി ഉയർത്തുന്നതും പരിഗണനയിലുണ്ട്. ദീർഘകാലമായി നിർദ്ദേശിക്കപ്പെട്ടിരുന്ന അങ്കമാലി–ശബരിമല പാത പരിഗണനയിലുണ്ടേന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിച്ച അശ്വിനി വൈഷ്ണവ്, കേരളത്തിലെ മൂന്നാമത്തെയും നാലാമത്തെയും റെയിൽവേ ലൈനുകളുടെ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചതായും വെളിപ്പെടുത്തി. അങ്കമാലി–എരുമേലി പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ നിരവധി പ്രധാന പദ്ധതികൾ യോഗത്തിൽ ചർച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു. കേരളത്തിന് അനുവദിച്ച…

Read More

ചെന്നൈ : തമിഴ്നാട്ടിൽ അറസ്റ്റിലായ ഭീകരൻ അബൂബക്കർ സിദ്ധിഖി വിവാദമതപ്രഭാഷകൻ സക്കീർ നായിക്കിന്റെ അനുയായിയാണെന്ന് പൊലീസ് . ഈ അറസ്റ്റ് വലിയ വിജയമാണെന്ന് വിശേഷിപ്പിച്ച ആന്ധ്രാപ്രദേശ് പോലീസ് പിടിയിലായത് വമ്പൻ മീനാണെന്നും പറഞ്ഞു. ‘ അബൂബക്കർ സിദ്ദിഖി തന്റെ തീവ്ര പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കുന്നവരെ ബോംബ് നിർമ്മാണം പഠിപ്പിച്ചിരുന്നു ഇതിനുപുറമെ, തീവ്ര മതപ്രഭാഷകനുമായ സാക്കിർ നായിക്കിന്റെ സ്വാധീനവും സിദ്ദിഖിയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.‘ – പൊലീസ് പറഞ്ഞു. “ഞങ്ങൾ പിടികൂടിയ ഈ വ്യക്തി (സിദ്ദിഖ്) ഞങ്ങൾ വിചാരിച്ചതിലും വലിയ മത്സ്യമാണ്. ഈ വ്യക്തി രാജ്യമെമ്പാടും സഞ്ചരിച്ചിട്ടുണ്ട്. അയാൾ ഇടയ്ക്കിടെ ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാറുണ്ടായിരുന്നു” ഡിഐജി പ്രവീൺ പറഞ്ഞു. അടുത്തിടെ തമിഴ്നാട്ടിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) അന്നമയ ജില്ലയിലെ റായച്ചോട്ടിയിൽ നിന്നാണ് സിദ്ദിഖിനെയും കൂട്ടാളി മുഹമ്മദ് അലിയെയും അറസ്റ്റ് ചെയ്തത്. “സിദ്ദിഖിനെ സാക്കിർ നായിക്കിന്റെ പ്രത്യയശാസ്ത്രം സ്വാധീനിച്ചിട്ടുണ്ട്. പരിശീലനം ലഭിച്ച ഒരു വിദഗ്ദ്ധനാണ് സിദ്ദിഖ്. ഇംപ്രൊവൈസ്ഡ് സ്‌ഫോടകവസ്തുക്കൾ (ഐഇഡി), ഇലക്ട്രോണിക് ഉപകരണങ്ങൾ, ടൈമർ…

Read More

മലപ്പുറം: കാളികാവിൽ നരഭോജി കടുവയെ പിടികൂടി .വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ 53-ാം ദിവസമാണ് കടുവ കുടുങ്ങിയത് . മെയ് 15 നാണ് കടുവ ചോക്കാട് പഞ്ചായത്തിലെ കല്ലമൂലയിൽ ഗഫൂറിനെ ആക്രമിച്ചു കൊന്ന് ഭക്ഷിച്ചത്. സുഹൃത്തായ അബ്ദുൾ സമദിന്റെ മുന്നിൽ വച്ചാണ് ഗഫൂറിനെ കടുവ പിടികൂടിയത്. സമീപകാലത്തെ ഏറ്റവും വലിയ കടുവ ദൗത്യമെന്നാണ് അധികൃതർ ഇതിനെ വിശേഷിപ്പിച്ചത്. മെയ് മാസത്തിലാണ് കടുവയെ പിടിക്കാൻ കൂട് സജ്ജമാക്കിയത്. കേരള എസ്റ്റേറ്റ് സി-1 ഡിവിഷനിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കടുവയെ തിരയുന്നതിനും ഒരു കൂട് സ്ഥാപിക്കുന്നതിനുമായി 20 അംഗങ്ങൾ വീതമുള്ള മൂന്ന് ആർ‌ആർ‌ടി ടീമുകളെ പ്രദേശത്ത് വിന്യസിച്ചു. ലൈവ് സ്ട്രീമിംഗ് ക്യാമറകൾ, ഡ്രോണുകൾ, മൂന്ന് കൂടുകൾ എന്നിവ പ്രദേശത്ത് സജ്ജീകരിച്ചു. രണ്ട് കുങ്കി ആനകളും മൂന്ന് വെറ്ററിനറി ഡോക്ടർമാരും ദൗത്യത്തിന്റെ ഭാഗമായിരുന്നു.

Read More

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ വീട് സന്ദർശിച്ച് ആരോഗ്യമന്ത്രി വീണ ജോർജ് . ബിന്ദുവിന്റെ കുടുംബത്തെ മന്ത്രി ആശ്വസിപ്പിച്ചു. ബിന്ദുവിന്റെ കുടുംബത്തോടൊപ്പമാണ് സർക്കാർ എന്നും മുഖ്യമന്ത്രി ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം അത് പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. ഉചിതമായ തീരുമാനങ്ങൾ എടുക്കും. കുടുംബം ആവശ്യപ്പെടുന്ന എല്ലാ ആവശ്യങ്ങളിലും തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. തന്റെ മകൾക്കും മകനും സ്ഥിരമായ ജോലി നൽകണമെന്ന് ബിന്ദുവിന്റെ ഭർത്താവ് വിശുഥൻ മന്ത്രി വീണ ജോർജിനോട് അഭ്യർത്ഥിച്ചു. മുഖ്യമന്ത്രിയോട് ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും ഉചിതമായ തീരുമാനം എടുക്കുമെന്നും മന്ത്രി മറുപടി നൽകി. ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ടെന്നും തിങ്കളാഴ്ച തന്നെ ചികിത്സ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തുമെന്നും മന്ത്രി അറിയിച്ചു. തലയോലപ്പറമ്പിലെ ബിന്ദുവിന്റെ വീട് മന്ത്രി വി എൻ വാസവൻ കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. ധനസഹായമായി 50,000 രൂപ കൈമാറി. ബിന്ദുവിന്റെ മകളുടെ ശസ്ത്രക്രിയ അടുത്ത ദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

Read More

മുംബൈ ; നടൻ സെയ്ഫ് അലിഖാന് തിരിച്ചടി. 15,000 കോടി രൂപ വിലമതിക്കുന്ന തന്റെ പൂർവ്വിക സ്വത്തുക്കളെ “ശത്രു സ്വത്ത്” ആയി തരംതിരിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് നൽകിയ ഹർജി മധ്യപ്രദേശ് ഹൈക്കോടതി തള്ളി. സെയ്ഫ്, അമ്മ ഷർമിള ടാഗോർ, സഹോദരിമാരായ സോഹ, സബ അലി ഖാൻ എന്നിവരെ എസ്റ്റേറ്റിന്റെ നിയമാനുസൃത അവകാശികളായി അംഗീകരിച്ച 2000-ലെ വിചാരണ കോടതി വിധി ഇതോടെ റദ്ദാക്കപ്പെട്ടു. നവാബ് ഹമീദുള്ള ഖാന്റെ മറ്റ് പിൻഗാമികൾ സെയ്ഫിന്റെ മുതുമുത്തശ്ശിയും നവാബിന്റെ മകളുമായ സാജിദ സുൽത്താന് അനന്തരാവകാശം നൽകിയ മുൻ വിധിക്കെതിരെ കോടതിയിൽ അപ്പീൽ നൽകിയിരുന്നു . പകരം സ്വത്ത് വിതരണം മുസ്ലീം വ്യക്തിനിയമത്തിന് അനുസൃതമായിരിക്കണമെന്നും അപ്പീലുകളിൽ വാദിച്ചു.അതിനാൽ, ഒരു വർഷത്തിനുള്ളിൽ നടപടികൾ പുനരാരംഭിച്ച് കേസ് പൂർത്തിയാക്കാൻ ഹൈക്കോടതി വിചാരണ കോടതിയോട് നിർദ്ദേശിച്ചു. മധ്യപ്രദേശിലെ ഭോപ്പാലിൽ നവാബുമാരുടെ ഉടമസ്ഥതയിലുള്ള സ്വത്തും ഒരു കൊട്ടാരവുമുണ്ട്. കഴിഞ്ഞ ഇരുപത് വർഷമായി ഈ കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് നിയമപോരാട്ടം നടക്കുന്നുണ്ട്. സെയ്ഫ്…

Read More

തിരുവനന്തപുരം: പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയ കേസിൽ അറസ്റ്റിലായ ഹരിയാന വ്ലോഗർ ജ്യോതി മൽഹോത്ര സംസ്ഥാന സർക്കാരിന്റെ ക്ഷണപ്രകാരം കേരളത്തിലെത്തിയതിന്റെ തെളിവുകൾ പുറത്ത് . ടൂറിസം വകുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി ജ്യോതി മൽഹോത്ര കേരളത്തിലെത്തിയതായി തെളിയിക്കുന്ന വിവരാവകാശ രേഖകളാണ് പുറത്തുവന്നത് . സോഷ്യൽ മീഡിയ സ്വാധീനമുള്ളവരെ ഉപയോഗിച്ച് ടൂറിസം വകുപ്പ് പ്രമോട്ട് ചെയ്തവരുടെ പട്ടികയിൽ ജ്യോതി മൽഹോത്രയും ഉൾപ്പെടുന്നു. ജ്യോതി മൽഹോത്ര കേരള സർക്കാരിന്റെ ചെലവിൽ കണ്ണൂർ, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, മൂന്നാർ എന്നിവിടങ്ങളിൽ യാത്ര ചെയ്തു. 2024 ജനുവരി മുതൽ 2025 മെയ് വരെ ടൂറിസം വകുപ്പിനായി പ്രമോട്ട് ചെയ്ത വ്ലോഗർമാരുടെ പട്ടികയിലാണ് ജ്യോതിയുടെ പേരും ഉൾപ്പെടുന്നത് . 33 കാരിയായ ജ്യോതി മുമ്പ് പലതവണ പാകിസ്ഥാൻ സന്ദർശിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. പാകിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗവുമായും അവർക്ക് ബന്ധമുണ്ടെന്ന് റിപ്പോർട്ടുണ്ട്. പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ജീവനക്കാരുമായും അവർക്ക് ബന്ധമുണ്ടായിരുന്നു. ഇതിനെത്തുടർന്ന് ഇന്ത്യ ഈ ഉദ്യോഗസ്ഥനെ പുറത്താക്കിയിരുന്നു . ജ്യോതിയുടെ യൂട്യൂബ് ചാനൽ ‘ട്രാവൽ…

Read More

അടുത്തിടെ, എച്ച്എസ്ബിസി ചൈനയും ഹുറുൺ എഡ്യൂക്കേഷനും ചേർന്നാണ് ‘2025 ലെ മികച്ച സ്കൂളുകൾ’ എന്ന റിപ്പോർട്ട് പുറത്തിറക്കിയത് . ലോകത്തിലെ ഏറ്റവും മികച്ച സ്കൂളുകളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ഒരു സ്കൂൾ ഇപ്പോൾ ഇടം നേടിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച സ്കൂളുകളുടെ പട്ടികയിൽ ഇടം നേടിയ ഒരേയൊരു സ്കൂൾ ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂൾ (DAIS) ആണ്. നിത അംബാനിയുടെ ഉടമസ്ഥതയിലുള്ള ഈ സ്കൂൾ, യുഎസിനും യുകെയ്ക്കും പുറത്തുള്ള മികച്ച സ്കൂളുകളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തും യുഎസിലെയും യുകെയിലെയും സ്കൂളുകൾ ഉൾപ്പെടുത്തിയാൽ 77-ാം സ്ഥാനത്തും ആണ്. റിപ്പോർട്ടിൽ ആകെ 122 ഡേ സ്കൂളുകൾ ഉൾപ്പെടുന്നു . ഇതിൽ ഏറ്റവും കൂടുതൽ എണ്ണം യുഎസിലാണ് , 58 സ്കൂളുകൾ. ബ്രിട്ടനിൽ നിന്ന് 47 ഉം, ചൈനയിൽ നിന്ന് 9 ഉം, സിംഗപ്പൂരിൽ നിന്നും ജപ്പാനിൽ നിന്നും 2 വീതവും. കാനഡ, ദക്ഷിണ കൊറിയ, ഇന്ത്യ, യുഎഇ എന്നിവിടങ്ങളിൽ നിന്ന് ഓരോ സ്കൂൾ വീതവും…

Read More

വയനാട് : ബത്തേരി സ്വദേശിയായ യുവാവിനെ ഇസ്രായേലിൽ മരിച്ച നിലയിൽ കണ്ടെത്തി. കെയർഗിവറായി ജോലി ചെയ്തിരുന്ന വയനാട്ടിലെ കോളിയാടി സ്വദേശിയായ ജിനേഷ് പി സുകുമാരനെയാണ് ജറുസലേമിലെ മെനസ്രത്ത് സിയോണിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജിനേഷ് ഒരു മാസം മുമ്പാണ് ജോലിക്കായി ഇസ്രായേലിൽ എത്തിയത് . താൻ പരിചരിച്ചുകൊണ്ടിരുന്ന വൃദ്ധയായ സ്ത്രീയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ജിനേഷ് ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ടുകൾ . വെള്ളിയാഴ്ച ഉച്ചയോടെയാണ് 80 വയസ്സുള്ള സ്ത്രീയെ ഒന്നിലധികം കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. ജിനേഷിനെ തൊട്ടടുത്ത മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിദേശത്തേക്ക് പോകുന്നതിന് മുമ്പ്, ജിനേഷ് കേരളത്തിൽ മെഡിക്കൽ റെപ്രസന്റേറ്റീവായി ജോലി ചെയ്തിരുന്നു

Read More

ന്യൂഡൽഹി: പി എൻ ബി തട്ടിപ്പുകേസ് പ്രതി നീരവ് മോദിയുടെ ഇളയ സഹോദരൻ നേഹൽ മോദി യുഎസിൽ അറസ്റ്റിൽ. ഇന്ത്യയുടെ സംയുക്ത കൈമാറ്റ ഹർജിക്ക് മറുപടിയായാണ് അറസ്റ്റ്.എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും (ഇഡി) സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെയും (സിബിഐ) ഇടപെടലിനു പിന്നാലെയാണ് നേഹൽ പിടിയിലായത്. 46 വയസ്സുള്ള നേഹലിനെ വെള്ളിയാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. യുഎസ് അധികൃതർ ഇക്കാര്യം ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി . ജൂലൈ 17 ന് ജാമ്യം തേടുന്ന സമയത്ത് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും . യുഎസ് പ്രോസിക്യൂട്ടർമാർ നേഹലിന്റെ ജാമ്യത്തെ എതിർക്കുമെന്നാണ് സൂചന. 2002 ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) സെക്ഷൻ 3 പ്രകാരം കള്ളപ്പണം വെളുപ്പിക്കൽ കുറ്റം, ഇന്ത്യൻ പീനൽ കോഡിന്റെ (ഐപിസി) സെക്ഷൻ 120-ബി, 201 എന്നിവ പ്രകാരം ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നിവ നേഹലിനെതിരെ ചുമത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ് തട്ടിപ്പുകളിൽ ഒന്നായ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പിലെ…

Read More

തിരുവനന്തപുരം: കഴിഞ്ഞ 20 ദിവസമായി വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് എഫ്-35 യുദ്ധവിമാനത്തിന്റെ സാങ്കേതിക തകരാർ പരിഹരിക്കുന്നതിനായി ബ്രിട്ടീഷ് നാവിക സേനയിൽ നിന്നും യുഎസ് എയ്‌റോസ്‌പേസ് കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിൻ നിന്നുമുള്ള 40 അംഗ എഞ്ചിനീയർമാരുടെ സംഘം ശനിയാഴ്ച തിരുവനന്തപുരത്ത് എത്തും. നിലവിൽ, വിമാനത്തിന് സമീപം കുറച്ച് ബ്രിട്ടീഷ് നാവികസേനാംഗങ്ങൾ നിലയുറപ്പിച്ചിട്ടുണ്ട്, പക്ഷേ അവർക്ക് അതിലേക്ക് പ്രവേശിക്കാൻ അനുമതിയില്ല. ഇന്ധനക്കുറവും സാങ്കേതിക തകരാറും കാരണം ജൂൺ 14 നാണ് ജെറ്റ് അടിയന്തര ലാൻഡിംഗ് നടത്തിയത്. മൂന്ന് സാധ്യതകളാണ് സംഘം പരിഗണിക്കുന്നത് . വിമാനത്താവളത്തിലെ പാർക്കിംഗ് ബേയിൽ തന്നെ വിമാനം നന്നാക്കുക എന്നതിനാണ് മുൻ ഗണന . അറ്റകുറ്റപ്പണികൾക്കായി എയർ ഇന്ത്യയുടെ ഹാംഗറിലേക്ക് മാറ്റാനും ആലോചനയുണ്ട്. രണ്ടും സാധ്യമല്ലെങ്കിൽ, ചിറകുകൾ പൊളിച്ച് ഗ്ലോബ്മാസ്റ്റർ വിമാനം ഉപയോഗിച്ച് എയർലിഫ്റ്റ് ചെയ്യുക. വിമാനം എയർലിഫ്റ്റ് ചെയ്യണമെങ്കിൽ, വിമാനത്താവളത്തിൽ പാർക്കിംഗ്, കൈകാര്യം ചെയ്യൽ, ലാൻഡിംഗ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും ബ്രിട്ടീഷ് സേന വഹിക്കും 77 ടൺ വരെ…

Read More