Author: Anu Nair

ന്യൂഡൽഹി : ട്രിനിഡാഡ് ആൻഡ് ടൊബാഗോയ്ക്ക് അമൂല്യ വസ്തുക്കൾ സമ്മാനമായി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി . അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പകർപ്പും സരയു നദിയിൽ നിന്നുള്ള പുണ്യജലവുമാണ് ട്രിനിഡാഡ് ആൻഡ് ടൊബാഗോയ്ക്ക് നരേന്ദ്രമോദി നൽകിയ സമ്മാനം . ഇന്ത്യയിലെ മഹത്തായ രാമക്ഷേത്ര നിർമ്മാണത്തിനായി കരീബിയൻ ജനത പുണ്യജലം അയച്ചിരുന്നു. ഇന്ന് അതേ ബഹുമാനത്തോടെ അയോദ്ധ്യക്ഷേത്രത്തിന്റെ പകർപ്പിനൊപ്പം സരയൂ നദിയിലെ പുണ്യജലം നൽകിയിരിക്കുകയാണ് മോദി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ എത്തിയപ്പോൾ ഇന്ത്യൻ പ്രവാസികളുടെ ഒരു വലിയ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. കരീബിയൻ രാജ്യത്തേയ്ക്കുള്ള തന്റെ ആദ്യ സന്ദർശനത്തിൽ വമ്പൻ വരവേൽപ്പാണ് മോദിയ്ക്ക് ലഭിച്ചത് . രാജ്യത്തെ ഇന്ത്യൻ സമൂഹത്തിന്റെ ആഴമായ വിശ്വാസത്തെ പ്രധാനമന്ത്രി പ്രശംസിക്കുകയും അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിൽ അവരുടെ സംഭാവനകളെ അനുസ്മരിക്കുകയും ചെയ്തു. “ശ്രീരാമനിലുള്ള നിങ്ങളുടെ ആഴമായ വിശ്വാസത്തെക്കുറിച്ച് എനിക്കറിയാം. രാമചരിതമാനസത്തിൽ പറഞ്ഞിട്ടുണ്ട്, ശ്രീരാമന്റെ പുണ്യനഗരം വളരെ മനോഹരമാണെന്നും അതിന്റെ മഹത്വം ലോകമെമ്പാടും വാഴ്ത്തപ്പെടുന്നു. 500 വർഷങ്ങൾക്ക്…

Read More

കൊച്ചി: നയതന്ത്ര സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സന്ദീപ് നായർക്ക് ഹൃദയാഘാതം . അദ്ദേഹത്തെ എറണാകുളം ലിസി ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരു സ്വർണ്ണക്കടത്ത് കേസിൽ സന്ദീപിനെ കോടതി കുറ്റവിമുക്തനാക്കി വിധി പറഞ്ഞതിനു പിന്നാലെയാണ് സംഭവം . സന്ദീപ് ഭാര്യയോടും ബന്ധുവിനോടും ഒപ്പം തിരുവനന്തപുരത്തേക്ക് പോകാൻ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലേക്ക് പോകാൻ തുടങ്ങുകയായിരുന്നു. പരിശോധനയിൽ നാല് ബ്ലോക്കുകൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആൻജിയോഗ്രാം ചെയ്തു. സന്ദീപ് നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ് സ്വപ്ന സുരേഷ്, പി.എസ്. സരിത്ത് എന്നിവർക്കൊപ്പം നയതന്ത്ര സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികളിൽ ഒരാളാണ് സന്ദീപ് നായർ. കേസിൽ ഒന്നര വർഷത്തോളം കോഫെപോസ പ്രതിരോധ തടങ്കലിൽ കഴിഞ്ഞിരുന്ന സന്ദീപ് 2021 ഒക്ടോബറിൽ ജയിൽ മോചിതനായി. നയതന്ത്ര സ്വർണ്ണക്കടത്ത് കേസിൽ ഒളിവിലായിരുന്ന സ്വപ്നയെയും സന്ദീപിനെയും 2020 ജൂലൈ 11 ന് ബെംഗളൂരുവിൽ നിന്ന് എൻഐഎ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. തൊട്ടുപിന്നാലെ, കസ്റ്റംസ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവയുടെ അന്വേഷണ സംഘങ്ങൾ സന്ദീപിന്റെ അറസ്റ്റ്…

Read More

ബെംഗളൂരു : ചലച്ചിത്ര സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ രഞ്ജിത്തിനെതിരായ ലൈംഗികപീഡന കേസ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. 2012ല്‍ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള താജ് ഹോട്ടലില്‍ വച്ച് രഞ്ജിത്ത് പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്ന് ആരോപിച്ച് ഒരു നടനെന്ന് അവകാശപ്പെട്ട യുവാവാണ് പരാതി നല്‍കിയത്. ഹൈക്കോടതി നേരത്തെ ഈ കേസില്‍ അന്വേഷണം സ്റ്റേ ചെയ്തിരുന്നു. കേസ് തുടരാന്‍ വ്യക്തമായ കാരണമൊന്നുമില്ലെന്ന് ജസ്റ്റിസ് എസ്.ആര്‍. കൃഷ്ണകുമാര്‍ വിലയിരുത്തി. വിമാനത്താവളത്തിനടുത്തുള്ള താജ് ഹോട്ടല്‍ 2012 ല്‍ തുറന്നിരുന്നില്ലെന്നും 2016 ലാണ് അത് ആരംഭിച്ചതെന്നും രഞ്ജിത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രഭുലിംഗ് നവദ്ഗി കോടതിയെ അറിയിച്ചു. പ്രകൃതിവിരുദ്ധ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 377 പ്രകാരവും സ്വകാര്യതാ ലംഘനവുമായി ബന്ധപ്പെട്ട ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ സെക്ഷന്‍ 66E പ്രകാരവുമാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്.

Read More

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് . ആന്തരിക പരിക്കുകൾ മൂലമാണ് ബിന്ദു മരിച്ചതെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഭാരമുള്ള വസ്തുക്കൾ ശരീരത്തിൽ വീണ് ആന്തരിക പരിക്കുകൾ ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. കോൺക്രീറ്റ് തൂണുകൾ വീണ് ബിന്ദുവിന്റെ തലയോട്ടി തകർന്നതായി ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. മുഖത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു. തലയോട്ടി തകർന്നതായും വാരിയെല്ലുകൾ തകർന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി ശ്വാസംമുട്ടിയാണ് ബിന്ദു മരിച്ചതെന്ന് വാദമുണ്ടായിരുന്നു. ഈ വാദങ്ങളെ നിരാകരിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നത്. എന്നാൽ, അവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുക്കുമ്പോൾ ബിന്ദുവിന് ശ്വാസതടസം ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ബിന്ദുവിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടിൽ നടന്നു. മകൻ നവനീത് അന്ത്യകർമങ്ങൾ നിർവഹിച്ചു. വലിരു ജനക്കൂട്ടമാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. രാവിലെ 10 മണിയോടെ ബിന്ദുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ള നേതാക്കളും വലിയൊരു…

Read More

കണ്ണൂർ : ബിജെപി യുവമോർച്ച അംഗം പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി അബ്ദുൾ റഹ്മാനെ എൻഐഎ അറസ്റ്റ് ചെയ്തു. പോപ്പുലർ ഫ്രണ്ട് ഭീകരനായ പ്രതിയെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് എൻഐഎ സംഘം അറസ്റ്റ് ചെയ്തത്. രണ്ട് വർഷത്തോളം ഒളിവിൽ കഴിയുകയായിരുന്നു അബ്ദുൾ റഹ്മാൻ . ഖത്തറിൽ നിന്ന് എത്തിയപ്പോഴാണ് വിമാനത്താവളത്തിൽ വെച്ച് തന്നെ അറസ്റ്റ് ചെയ്തത്. അബ്ദുൾ റഹ്മാനെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് ഏജൻസി നാലു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു . എന്നിട്ടും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.എൻ‌ഐ‌എ ക്യാഷ് റിവാർഡ് പ്രഖ്യാപിച്ച ആറ് പ്രതികളിൽ ഒരാളാണ് അബ്ദുൾ റഹ്മാൻ. 2022 ജൂലൈ 26 ന് ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലെ ബെല്ലാരെ ഗ്രാമത്തിൽ വച്ചാണ് പ്രവീൺ നെട്ടാരുവിനെ പോപ്പുലർ ഫ്രണ്ട് ഭീകരർ കൊലപ്പെടുത്തിയത്. ഭീകരതയും വർഗീയ കലാപവും പ്രചരിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി പിഎഫ്ഐ പ്രവർത്തകർ നടത്തിയ കൊലപാതകമാണിതെന്ന് ആരോപിക്കപ്പെടുന്നു.

Read More

മലപ്പുറം: നിപ്പ വൈറസ് സ്ഥിരീകരിച്ചതിനെത്തുടർന്ന്, മലപ്പുറം ജില്ലയിലെ 20 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. മക്കരപ്പറമ്പ, കൂട്ടിലങ്ങാടി, കുറുവ, മങ്കട എന്നീ പഞ്ചായത്തുകളാണ് കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്. മക്കരപ്പറമ്പിൽ 1 മുതൽ 13 വരെയുള്ള വാർഡുകൾ , കൂട്ടിലങ്ങാടിയിൽ 11, 15 വാർഡുകൾ , മങ്കടയിലെ വാർഡ് 14 , കുറുവയിലെ 2, 3, 5, 6 വാർഡുകൾ എന്നിവയാണ് കണ്ടെയ്ൻമെന്റ് സോണുകൾ . നിലവിൽ, 345 വ്യക്തികൾ നിപ വൈറസ് കോൺടാക്റ്റ് ലിസ്റ്റിലുണ്ട്. ഇതിൽ മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരും ഉൾപ്പെടുന്നു . ഇവരെല്ലാം ആരോഗ്യ പ്രവർത്തകരാണ്. മലപ്പുറം, പാലക്കാട് ജില്ലകളിലും നിപ്പ അണുബാധ സംശയിക്കപ്പെടുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മലപ്പുറം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ നടത്തിയ പ്രാഥമിക പരിശോധനകളിൽ നിപ്പ കണ്ടെത്തിയതിനെത്തുടർന്ന്, സ്ഥിരീകരണത്തിനായി സാമ്പിളുകൾ പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചു. പാലക്കാട് ചികിത്സയിലായിരുന്ന ഒരു രോഗിക്ക് നിപ്പ പോസിറ്റീവ് ആണെന്ന്…

Read More

കെർവില്ലെ: ടെക്സസിലുണ്ടായ മിന്നൽ പ്രളയത്തിൽ 24 മരണം .രാത്രിയിൽ പെയ്ത കനത്ത മഴയിൽ വീടുകളിലൂടെയും ക്യാമ്പ്‌സൈറ്റുകളിലൂടെയും കമ്മ്യൂണിറ്റികളിലൂടെയും ഗ്വാഡലൂപ്പ് നദി കരകവിഞ്ഞൊഴുകി.കെർ കൗണ്ടിയിലെ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ക്രിസ്ത്യൻ വേനൽക്കാല ക്യാമ്പായ ക്യാമ്പ് മിസ്റ്റിക്കിൽ നിന്നുള്ള 25 ലധികം പെൺകുട്ടികളെ കാണാതായി. ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ, നൂറുകണക്കിന് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ അടിയന്തര സേവനങ്ങൾ എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇതുവരെ 230-ലധികം പേരെ രക്ഷപ്പെടുത്തി . 167 പേരെ വ്യോമമാർഗമാണ് രക്ഷപ്പെടുത്തിയത്. പ്രദേശത്ത് പ്രളയമുന്നറിയിപ്പ് സംവിധാനം ഇല്ലായിരുന്നുവെന്ന് പ്രാദേശിക ഭരണകൂടം വ്യക്തമാക്കി. സംഭവത്തെ തുടർന്ന് ടെക്സസിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ റദ്ദാക്കി. 45 മിനിട്ട് കൊണ്ട് ഗ്വാഡുലുപ് നദിയിലെ ജലനിരപ്പ് 26 അടിയായി ഉയർന്നുവെന്ന് ടെക്സാസ് ലഫ്റ്റനന്റ് ഗവർണർ ഡാൻ പാട്രിക് പറഞ്ഞു. ടെക്സസിന്റെ പടിഞ്ഞാറും, മധ്യഭാഗത്തും വീണ്ടും പ്രളയമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

Read More

ലക്നൗ : അയോദ്ധ്യയിൽ എൻ എസ് ജി കേന്ദ്രം സ്ഥാപിക്കുന്നു. ഇന്ത്യയിലെ വളരെ സെൻസിറ്റീവ് പ്രദേശമായ രാമജന്മഭൂമിയുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എൻ‌എസ്‌ജി കേന്ദ്രം സ്ഥാപിക്കുന്നത്. ഇതിനായി അയോധ്യയിൽ എട്ട് ഏക്കർ ഭൂമി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് 99 വർഷത്തെ പാട്ടത്തിന് നൽകാനുള്ള നിർദ്ദേശത്തിന് ഉത്തർപ്രദേശ് സർക്കാർ അംഗീകാരം നൽകി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം . അയോധ്യയിലെ പർഗാന-ഹവേലി ആവധിലാണ് ഈ ഭൂമി സ്ഥിതി ചെയ്യുന്നത് . ഏതെങ്കിലും തരത്തിലുള്ള ഭീഷണി ഉണ്ടായാൽ എലൈറ്റ് എൻ‌എസ്‌ജി കമാൻഡോകളെ വിന്യസിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള തന്ത്രപ്രധാനമായ സ്ഥലമായ ഗൗര ബാരിക്ക് കന്റോൺമെന്റ് ഏരിയയ്ക്ക് കീഴിലാണ് ഇത്. അടുത്തിടെ പല തവണ പാക് ഭീകരരിൽ നിന്നടക്കം അയോധ്യ രാമക്ഷേത്രത്തിന് കടുത്ത ഭീഷണികൾ ഉണ്ടായിരുന്നു . ഈ സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി എൻ എസ് ജി കേന്ദ്രം സ്ഥാപിക്കുന്നത്. അയോധ്യ സദർ തഹ്‌സിലിലെ ഗൗര ബാരിക് കന്റോൺമെന്റ് പ്രദേശത്തുള്ള ഭൂമി…

Read More

ന്യൂഡൽഹി : ദലൈലാമയുടെ അടുത്ത പിൻഗാമിയെ തങ്ങൾ അംഗീകരിക്കണമെന്ന ചൈനയുടെ വാദത്തെ എതിർത്ത് ഇന്ത്യ . ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമയ്ക്ക് മാത്രമേ തന്റെ പിൻഗാമിയെ തീരുമാനിക്കാൻ അധികാരമുള്ളൂ എന്ന് ഇന്ത്യ വ്യക്തമാക്കി . “ദലൈലാമയുടെ നിലപാട് ടിബറ്റുകാർക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ എല്ലാ അനുയായികൾക്കും അത്യധികം പ്രധാനമാണ്. തന്റെ പിൻഗാമിയെ തീരുമാനിക്കാൻ ദലൈലാമയ്ക്ക് അവകാശമുണ്ട്. മറ്റാർക്കും ആ അധികാരമില്ല” എന്ന് പറഞ്ഞുകൊണ്ട് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു പ്രസ്താവനയിൽ വ്യക്തമാക്കി. ദലൈലാമയുടെ 90-ാം ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ ഇന്ത്യൻ സർക്കാരിന്റെ പ്രതിനിധികളായി റിജിജുവും ജനതാദൾ (യുണൈറ്റഡ്) നേതാവ് ലല്ലൻ സിങ്ങും ധർമ്മശാല സന്ദർശിക്കും . “ഇത് തികച്ചും മതപരമായ ഒരു അവസരമാണ്. 600 വർഷം പഴക്കമുള്ള ദലൈലാമയുടെ സ്ഥാപനം അദ്ദേഹത്തിന്റെ മരണശേഷവും തുടരും.“ – റിജിജു പറഞ്ഞു 15-ാമത് ദലൈലാമയെ തിരഞ്ഞെടുക്കുന്നത് പൂർണ്ണമായും ദലൈലാമയുടെ ഔദ്യോഗിക ഓഫീസായ ഗാഡെൻ ഫോഡ്രാങ് ട്രസ്റ്റിന്റെ തീരുമാനമാണെന്ന് ദലൈലാമ ആവർത്തിച്ചതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പരാമർശം.ഹിമാചൽ…

Read More

ലക്നൗ : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം ആഗസ്റ്റിൽ തിയേറ്ററുകളിൽ എത്തും . ‘അജയ്- ദി അൺടോൾഡ് സ്റ്റോറി ഓഫ് എ യോഗി’ എന്ന ചിത്രം നേരത്തെ, യുപി മുഖ്യമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് ജൂണിൽ റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്.അജയ് സിംഗ് ബിഷ്ടിൽ നിന്ന് ഇന്ത്യയിലെ ശക്തനായ രാഷ്ട്രീയ നേതാവിലേക്കുള്ള യോഗിയുടെ യാത്ര രേഖപ്പെടുത്തുന്നതാണ് ചിത്രം. നടൻ അനന്ത് ജോഷിയാണ് യോഗി ആദിത്യനാഥിനെ അവതരിപ്പിക്കുക. പൂർണ്ണമായും കഥാപാത്രമായി മാറാൻ അനന്ത് തല മൊട്ടയടിച്ചു . അത് അത്ര എളുപ്പമല്ലായിരുന്നുവെന്ന് അനന്ത് തന്നെ പറയുന്നുണ്ട്. തന്റെ പരിവർത്തനം ശാരീരിക മാറ്റത്തിനപ്പുറമായിരുന്നുവെന്ന് അനന്ത് പറഞ്ഞു . “മുടി നഷ്ടപ്പെടുന്നത് വെറുമൊരു സൗന്ദര്യവർദ്ധക മാറ്റമായിരുന്നില്ല – അത് എന്റെ ഒരു ഭാഗം ഉപേക്ഷിക്കുകയായിരുന്നു. പക്ഷേ ഈ വേഷത്തിന് ആ ത്യാഗം ആവശ്യമായിരുന്നു. എനിക്ക് അത് വ്യാജമാക്കാൻ കഴിയില്ലെന്ന് എനിക്കറിയാമായിരുന്നു. ഞാൻ യോഗിയാകേണ്ടിവന്നു, അദ്ദേഹത്തെപ്പോലെ അഭിനയിക്കുകയല്ല. എനിക്ക് അങ്ങനെ ജീവിക്കേണ്ടിവന്നു “അനന്ത് പറഞ്ഞു . മഹാറാണി…

Read More