Author: Anu Nair

ലക്നൗ : അയോദ്ധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയുടെ ഒന്നാം വാർഷികാഘോഷം ആരംഭിച്ചു. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പരിപാടി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു. രാംലല്ലയ്ക്ക് ആരതി നടത്തി അന്നദാനം ആരംഭിച്ചു . യജ്ഞശാലയിൽ ഹവനം അടക്കമുള്ള ചടങ്ങുകളും നടത്തി. . 56 തരം വഴിപാടുകളാണ് രാംലല്ലയ്ക്കായി ഒരുക്കിയിരിക്കുന്നത്. ശുക്ല യജുർവേദത്തിലെ 1975 മന്ത്രങ്ങളാൽ അഗ്നിദേവന് വഴിപാടുകൾ അർപ്പിക്കും. 11 വൈദിക ആചാര്യന്മാർ മൂന്ന് ദിവസം ഈ ചടങ്ങ് പൂർത്തിയാക്കും. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള ഹിന്ദുപണ്ഡിതന്മാരും സന്യാസിമാരും അയോധ്യയിൽ എത്തിച്ചേർന്നു. ട്രസ്റ്റും ജില്ലാ ഭരണകൂടവും പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. സംഗീത-കലാ രംഗത്തെ പ്രമുഖർക്കും ക്ഷണമുണ്ട്. 50 ക്വിൻ്റലിലധികം പൂക്കൾ കൊണ്ട് ക്ഷേത്ര സമുച്ചയം അലങ്കരിച്ചിട്ടുണ്ട്. വിഐപി ഗേറ്റ് നമ്പർ 11 ഉൾപ്പെടെയുള്ള മറ്റ് പ്രവേശന കവാടങ്ങളിലും വലിയ അലങ്കാരങ്ങളുണ്ട്. പ്രത്യേക വിളക്കുകൾ എല്ലായിടത്തും സ്ഥാപിക്കാൻ നഗരസഭ നിർദേശം നൽകിയിട്ടുണ്ട്. പോലീസും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.വനിതകൾ ഉൾപ്പെടെ വൻ പൊലീസ്…

Read More

ഇസ്ലാമാബാദ് ; ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തി പെണ്മക്കൾ . പാകിസ്ഥാനിലെ ലാഹോറിലാണ് സംഭവം . ലാഹോറിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള ഗുജ്രൻവാലയിൽ താമസിച്ചിരുന്ന അലി അക്ബർ ആണ് കൊല്ലപ്പെട്ടത് .സംഭവത്തിൽ അലിയുടെ 12ഉം 15ഉം വയസ്സുള്ള പെൺമക്കളെ പൊലീസ് പിടികൂടി. അലിഅക്ബർ മൂന്ന് തവണ വിവാഹം കഴിച്ചിരുന്നു. ഈ മൂന്ന് ഭാര്യമാരിലായി പത്ത് കുട്ടികളുണ്ട്. അക്ബറിൻ്റെ ആദ്യ ഭാര്യ മരിച്ചിരുന്നു. മറ്റ് ഭാര്യമാരും കുട്ടികളും വാടക വീട്ടിലാണ് താമസിച്ചിരുന്നത്. രണ്ടാം ഭാര്യയിലെ മക്കളെയാണ് ഇയാൾ പീഡിപ്പിച്ചിരുന്നത് . ഒരു വർഷമായി മൂത്ത കുട്ടിയെ ഇയാൾ പീഡിപ്പിക്കാറുണ്ടായിരുന്നു. രണ്ടാമത്തെ മകളെ രണ്ട് തവണ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഈ വിവരങ്ങൾ അറിഞ്ഞിട്ടും ഇയാളെ തടയാൻ ഭാര്യമാർ ശ്രമിച്ചതുമില്ല. അലി അക്ബർ രാത്രി ഉറങ്ങിക്കിടക്കവേ ബൈക്കിൽ നിന്ന് പെട്രോൾ എടുത്ത് പിതാവിന്റെ ശരീരത്തിൽ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. രണ്ട് പെൺകുട്ടികളെയും കസ്റ്റഡിയിലെടുത്തപ്പോൾ, ലൈംഗികാതിക്രമത്തിൽ മനം നൊന്താണ് കൊലപാതകം…

Read More

ലക്നൗ : സംഭാൽ കലാപം പുനരന്വേഷിക്കാൻ തീരുമാനിച്ച് യുപി സർക്കാർ . 1978-ൽ നടന്ന കലാപത്തെക്കുറിച്ചുള്ള വിവരങ്ങൾ യോഗി ആദിത്യനാഥ് സർക്കാർ തേടി. 47 വർഷങ്ങൾക്ക് മുമ്പ്, മാർച്ച് 29 നാണ് കലാപം ആരംഭിച്ചത്. 184 പേർ കൊല്ലപ്പെട്ടു. ഏകദേശം 30 ദിവസത്തേക്ക് കർഫ്യൂവും ഏർപ്പെടുത്തിയിരുന്നു. അന്വേഷണത്തിന് നേതൃത്വം നൽകാൻ അഡീഷണൽ പോലീസ് സൂപ്രണ്ടിനെ നിയോഗിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയിൽ നിന്ന് പൊലീസിന് ലഭിച്ചു. 1978 ലെ കലാപത്തെക്കുറിച്ച് ലഭ്യമായ എല്ലാ വിവരങ്ങളും ലഭ്യമാക്കണമെന്ന് അതിൽ പറയുന്നു. 2025 ജനുവരി 8 ന് മൊറാദാബാദ് കമ്മീഷണർ ആഞ്ജനേയ സിംഗ്, ഈ കലാപവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈമാറാൻ സാംഭാൽ ജില്ലാ മജിസ്‌ട്രേറ്റ് ഡോ. രാജേന്ദ്ര പെൻസിയയോട് ആവശ്യപ്പെട്ടു. ആഞ്ജനേയ സിംഗ് ഇതുമായി ബന്ധപ്പെട്ട് യോഗവും വിളിച്ചിട്ടുണ്ട്.

Read More

കോഴിക്കോട് : കോഴിക്കോട് നിന്നും കാണാതായ വ്യവസായി മാമിയുടെ ഡ്രൈവറെയും ഭാര്യയേയും കാണാനില്ലെന്ന് പരാതി. ഡ്രൈവര്‍ രജിത് കുമാറിനേയും ഭാര്യ തുഷാരയേയും കാണാനില്ലെന്ന് കാണിച്ച് തുഷാരയുടെ സഹോദരന്‍ സുമല്‍ജിത്താണ് നടക്കാവ് പോലീസില്‍ പരാതി നല്‍കിയത്. കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ്റ്റാന്റിന് സമീപത്തെ ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്ന ഇരുവരും വ്യാഴാഴ്ച ഇവിടെനിന്നും മടങ്ങിയ ശേഷം കാണാനില്ലെന്നാണ് പരാതി. മാമി തിരോധാനക്കേസില്‍ രജിത് കുമാറിനേ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.നടക്കാവ് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരും ഒരു ഓട്ടോറിക്ഷയിൽ കയറി പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ ഓട്ടോറിക്ഷ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. 2023 ആഗസ്ത് 22നാണ് മാമിയെ കാണാതാകുന്നത്. വീട്ടില്‍ നിന്നും ഇറങ്ങിയെ മാമിയെ പിന്നീട് കാണാതാവുകയായിരുന്നു. അത്തോളി തലക്കളത്തൂരിലാണ് അവസാനത്തെ ലൊക്കേഷന്‍ കണ്ടെത്തിയത്. ഇതിനു ശേഷം ഫോണില്‍ ബന്ധപ്പെടാനായിരുന്നില്ല. കേസില്‍ ഇതുവരെ 180ഓളം പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പോലീസിന് ഏറെ തലവേദന സൃഷ്ടിച്ച കേസുകളിലൊന്നാണ് മാമി…

Read More

ചരിത്രപരമായ വസ്തുക്കളും ക്രിക്കറ്റ് താരങ്ങളുമായി ബന്ധപ്പെട്ട വസ്തുക്കളും മറ്റും ലേലം ചെയ്യുന്നത് പലപ്പോഴും കാണാറുണ്ട്. ലേലം ചെയ്ത സാധനങ്ങൾ ലക്ഷങ്ങളും കോടികളും നൽകി വാങ്ങുന്നവരും കുറവല്ല. അടുത്തിടെ ഇത്തരത്തിൽ നടന്ന ഒരു ലേലമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നടന്നത്. ഈ ലേലത്തിൽ നൂറ് രൂപയുടെ ഇന്ത്യൻ കറൻസി വിറ്റുപോയത് ഒന്നും രണ്ടുമല്ല 56 ലക്ഷം രൂപയ്ക്കാണ് . 1950-കളിൽ ഹജ്ജിനായി ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ തീർത്ഥാടകർക്കായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പ്രത്യേകമായി ഇറക്കിയതാണ് ഈ 100 രൂപ നോട്ട് . സാധാരണ ഇന്ത്യന്‍ കറന്‍സി ഉപയോഗിച്ച് അനധികൃതമായി സ്വര്‍ണം വാങ്ങുന്നത് തടയുകയായിരുന്നു ഈ നോട്ടുകളുടെ ലക്ഷ്യം. എച്ച്എ 078400 എന്ന സീരിസിലുള്ള നോട്ടാണ് അരക്കോടിയിലധികം രൂപയ്ക്ക് ലേലത്തില്‍ പോയത്.സാധാരണ ഇന്ത്യൻ നോട്ടുകളിൽ നിന്ന് വ്യത്യസ്തമായ നിറത്തിലായിരുന്നു ഈ നോട്ടുകൾ. യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ തുടങ്ങിയ ചില ഗൾഫ് രാജ്യങ്ങളിൽ ഈ…

Read More

ലക്നൗ : ആത്മീയതയും ഭാരതീയ സംസ്‌കാരവും ലോകത്തിന് മുന്നിൽ പ്രചരിപ്പിക്കുന്ന ഒന്നാണ് പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേള . രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രശസ്തരായ നിരവധി പേരാണ് പുണ്യസ്നാനത്തിനായി മഹാകുംഭമേളയിൽ പങ്കെടുക്കാൻ എത്തുന്നത്. ഇപ്പോഴിതാ ആപ്പിൾ മുൻ സിഇഒ സ്റ്റീവ് ജോബ്സിന്റെ ഭാര്യയും അമേരിക്കൻ ശതകോടീശ്വരിയുമായ ലോറീൻ പവൽ ജോബ്‌സും മഹാകുംഭമേളയിൽ പങ്കെടുക്കാൻ എത്തുമെന്നാണ് സൂചന. പൗഷ് പൂർണിമയിലെ ആദ്യ സ്നാനത്തിൽ പങ്കെടുക്കാനാണ് ലോറീൻ എത്തുന്നത്. മഹാകുംഭത്തിൻ്റെ ഉദ്ഘാടന ദിവസം തന്നെ ലോറീൻ എത്തും. നിരഞ്ജനി അഖാരയിലെ ആചാര്യ മഹാമണ്ഡലേശ്വര് സ്വാമി കൈലാസാനന്ദിൻ്റെ ക്യാമ്പിലാണ് ലോറീന് താമസിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. ജനുവരി 29 വരെ അവരുടെ ക്യാമ്പിൽ താമസിച്ച് സനാതന ധർമ്മത്തെ പറ്റി പഠനങ്ങൾ നടത്തും. ജനുവരി 19 മുതൽ കൈലാസാനന്ദിൻ്റെ ക്യാമ്പിൽ ആരംഭിക്കുന്ന കഥയുടെ ആദ്യ അവതാരക കൂടിയാണ് അവർ. ഇവരെ കൂടാതെ ഇൻഫോസിസ് ഫൗണ്ടേഷൻ സ്ഥാപകൻ നാരായണമൂർത്തിയുടെ ഭാര്യയും പ്രശസ്ത സാമൂഹിക പ്രവർത്തകയുമായ സുധാമൂർത്തി, സാവിത്രി ജിൻഡാൽ ,…

Read More

ന്യൂഡൽഹി : തിഹാർ ജയിലിൽ കഴിയുന്ന അധോലോക കുറ്റവാളി ഛോട്ടാ രാജനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. സൈനസ് പ്രശ്‌നമുണ്ടെന്നും , ഛോട്ടാ രാജന് ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ടെന്നും ജയിൽ അധികൃതർ അറിയിച്ചു. ഛോട്ടാ രാജൻ കുറച്ചു കാലമായി തിഹാർ ജയിലിലാണ്.ഛോട്ടാ രാജനെ 2015 ഒക്ടോബറിൽ ഇന്തോനേഷ്യൻ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ബാലിയിൽ നിന്ന് ഇന്ത്യയിലേക്ക് കൈമാറുകയും ചെയ്തു. പിടികിട്ടാപ്പുള്ളിയായ അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിൻ്റെ വലംകൈയെന്ന് കരുതപ്പെടുന്ന ഛോട്ടാ രാജൻ അറസ്റ്റിന് മുമ്പ് മൂന്ന് പതിറ്റാണ്ടോളം ഒളിവിലായിരുന്നു. 2001ൽ ഹോട്ടലുടമ ജയ ഷെട്ടിയെ കൊലപ്പെടുത്തിയ കേസിൽ മുംബൈയിലെ പ്രത്യേക കോടതി ഛോട്ടാ രാജന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.മുംബൈയിലെ ഗാംദേവിയിലെ ഗോൾഡൻ ക്രൗൺ ഹോട്ടലിൻ്റെ ഉടമ ജയ ഷെട്ടി, 2001 മെയ് 4 ന് ഹോട്ടലിൻ്റെ ഒന്നാം നിലയിലാണ് വെടിയേറ്റ് മരിച്ചത്. ഇതിന് പിന്നാലെ മുംബൈയിലെ ആറ് കേസുകളിലുൾപ്പെടെ ഏഴ് കേസുകളിൽ ഛോട്ടാ രാജൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ട് .…

Read More

സ്തനാർബുദത്തെ തുടർന്ന് ചികിത്സയിലുള്ള നടി ഹിനാഖാൻ എപ്പോഴും മറ്റുള്ളവർക്ക് പ്രചോദനമാകുന്ന പോസ്റ്റുകൾ സമൂഹമാദ്ധ്യമത്തിൽ പങ്ക് വയ്ക്കാറുണ്ട്. ഇപ്പോഴിതാ സോണി ടിവിയുടെ ‘ചാമ്പ്യൻ കാ താഷൻ’ എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ ഹിനാ ഖാൻ തന്റെ രോഗത്തെ പറ്റി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത് . “ഞാൻ ശസ്ത്രക്രിയയ്ക്ക് പോയപ്പോൾ. ഈ ശസ്ത്രക്രിയ 8 മണിക്കൂർ നീണ്ടുനിൽക്കുമെന്ന് ഡോക്ടർ എന്നോട് പറഞ്ഞു. എന്നാൽ ആ ശസ്ത്രക്രിയ 15 മണിക്കൂർ നീണ്ടുനിന്നു. അവർ എന്നെ പുറത്തേക്ക് കൊണ്ടുവന്നപ്പോൾ ഞാൻ കണ്ടത് എന്റെ പ്രിയപ്പെട്ട എല്ലാവരും എനിക്ക് വേണ്ടി പുറത്ത് നിൽക്കുന്നതാണ് . ഈ യാത്ര തീർച്ചയായും ബുദ്ധിമുട്ടാണെന്ന് എനിക്ക് മനസ്സിലായി. എന്നാൽ നമ്മളോട് പെരുമാറുന്നവർക്ക്, ശ്രദ്ധിക്കുന്നവർക്ക്, ഇത് നമ്മളേക്കാൾ ബുദ്ധിമുട്ടുള്ള യാത്രയാണ്. അങ്ങനെ ഞാൻ ക്യാൻസർ ബാധിതനാണെന്ന് അറിഞ്ഞപ്പോൾ, ഈ രോഗം സാധാരണ നിലയിലാക്കാമെന്ന് ഞാൻ കരുതി. എന്നെ പരിപാലിക്കുന്നവരുടെ ശക്തി ഞാനായിരിക്കും. എൻ്റെ കീമോതെറാപ്പി സമയത്ത് ഞാൻ ഷൂട്ട് ചെയ്തു, യാത്ര ചെയ്തു.…

Read More

സാധാരണ പട്ടിക്കുട്ടികളെയും, പൂച്ചക്കുഞ്ഞുങ്ങളെയുമൊക്കെ വിമാനത്തിൽ കടത്താൻ ശ്രമിക്കാറുണ്ട് . പലതിനും പിടി വീഴാറുമുണ്ട് . എന്നാൽ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ കനേഡിയൻ പൗരൻ ലഗേജിൽ കൊണ്ടുവന്നത് ഒന്നൊന്നര ഐറ്റമായിരുന്നു. നല്ല ഒന്നൊന്തരം ഒരു മുതല തല . . മുതലക്കുഞ്ഞിൻ്റെ തലയുമായി കാനഡയിലേക്ക് പോകാനൊരുങ്ങുകയായിരുന്നു കനേഡിയൻ പൗരൻ . പരിശോധനയ്ക്കിടെ കസ്റ്റംസ് സംഘം ഇയാളെ പിടികൂടി. പ്രതിക്കെതിരെ കസ്റ്റംസ് ഡിപ്പാർട്ട്‌മെൻ്റ് കള്ളക്കടത്തിന് കേസെടുത്ത് ചോദ്യം ചെയ്തു തുടങ്ങി.എയർ കാനഡ ഫ്‌ളൈറ്റ് നമ്പർ എസി-051ൽ കാനഡയിലേക്ക് പോകാനായിരുന്നു ശ്രമം. വിമാനത്തവാളത്തിലെ മൂന്നാം ടെർമിനലിൽ വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാളുടെ ബാഗിൽ നിന്നും മുതലയുടെ തല കണ്ടെത്തിയത്. ഇതിന് 777 ഗ്രാം ഭാരമുണ്ടായിരുന്നു. ലഗേജ് ബാഗിനുള്ളിൽ തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു മുതലയുടെ തല.മുതലയുടെ ഇനം പരിശോധിച്ചുവരികയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മുതലയുടെ തല അന്വേഷണത്തിനായി ഡെറാഡൂണിലേക്ക് അയച്ചിട്ടുണ്ട്

Read More

‘രാമായണം: ദി ലെജൻഡ് ഓഫ് പ്രിൻസ് റാം’ എന്നതിൻ്റെ പുതിയ ആനിമേഷൻ പതിപ്പ് രാജ്യത്തുടനീളം റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ഗീക്ക് പിക്‌ചേഴ്‌സ് നിർമ്മിച്ച ഈ ചിത്രം ജനുവരി 24 നാണ് തിയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ ട്രെയിലർ ഇന്ന് പുറത്തിറങ്ങും. 1993 ൽ നിർമ്മിച്ച ഈ ചിത്രം ജപ്പാനും ഇന്ത്യയും സംയുക്തമായി നിർമ്മിച്ചതാണ്. രാമായണ കഥയെ അടിസ്ഥാനമാക്കി യുഗോ സാക്കോ ആണ് ദി ലെജൻഡ് ഓഫ് പ്രിൻസ് റാം’ സംവിധാനം ചെയ്തത്. 24-ാമത് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിലാണ് ഈ ചിത്രം ആദ്യമായി ഇന്ത്യയിൽ റിലീസ് ചെയ്തത്. 1993-ലെ വാൻകൂവർ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ഇത് പ്രദർശിപ്പിച്ചിരുന്നു. 1990 കളുടെ അവസാനത്തിലാണ് ഈ ചിത്രത്തിൻ്റെ ഹിന്ദി ഡബ്ബ് പതിപ്പ് പുറത്തിറങ്ങിയത്. 2022ൽ പ്രധാനമന്ത്രി മോദി തൻ്റെ മൻ കി ബാത്തിൽ ഈ സിനിമ പരാമർശിച്ചിരുന്നു. ഇപ്പോഴിതാ പ്രധാനമന്ത്രിയോട് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാമായണ ടീം . ‘ നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ…

Read More