തിരുവനന്തപുരം: കേരള ലോട്ടറി വകുപ്പിന്റെ തിരുവോണം ബമ്പർ ടിക്കറ്റ് വിൽപ്പന 70 ലക്ഷം കവിഞ്ഞു. നറുക്കെടുപ്പിന് ഏഴ് ദിവസം മാത്രം ശേഷിക്കെയാണ് 70,74,550 ടിക്കറ്റുകൾ വിറ്റത് . അച്ചടിച്ച ആകെ 75 ലക്ഷം ടിക്കറ്റുകളിൽ 4,25,450 ടിക്കറ്റുകൾ ഇനിയും വിറ്റു തീർന്നിട്ടില്ല. ലോട്ടറി വിൽപ്പനയുടെ സുഗമമായ നടത്തിപ്പിനായി, സാധാരണയായി അവധി ദിവസമായ നാളെയും ജില്ലാ, ഉപജില്ലാ ലോട്ടറി ഓഫീസുകൾ തുറന്നിരിക്കും.
ഏറ്റവും കൂടുതൽ വിൽപ്പന പാലക്കാട്ടാണ് റിപ്പോർട്ട് ചെയ്തത്. 13,66,260 ടിക്കറ്റുകൾ ഇവിടെ വിറ്റു. 2024 ലും ഏറ്റവും കൂടുതൽ ടിക്കറ്റ് വിൽപ്പന നടന്നത് പാലക്കാടാണ്. ഓണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപയാണ്. രണ്ടാം സമ്മാനം 20 പേർക്ക് ഒരു കോടി രൂപ വീതവും, മൂന്നാം സമ്മാനം 20 പേർക്ക് 50 ലക്ഷം രൂപ വീതവും, നാലാം സമ്മാനം 10 പരമ്പരകൾക്ക് 5 ലക്ഷം രൂപ വീതവും, അഞ്ചാം സമ്മാനം 10 പരമ്പരകൾക്ക് 2 ലക്ഷം രൂപ വീതവുമാണ്. ഇതിനുപുറമെ, 5,000 രൂപ മുതൽ 500 രൂപ വരെയുള്ള സമ്മാനങ്ങളും നൽകുന്നു. 500 രൂപ വിലയുള്ള ഈ വർഷത്തെ തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ് 27 ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും

