രാജ്യത്തെ തന്ത്രപ്രധാനമായ ബന്ദർ അബ്ബാസ് ഷാഹിദ് രാജീ തുറമുഖത്തുണ്ടായ സ്ഫോടനത്തിൽ വിറച്ച് ഇറാൻ .ശക്തമായ സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെടുകയും 500 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റെഡ് ക്രസൻ്റ് സൊസൈറ്റിയുടെ റിലീഫ് ആൻഡ് റെസ്ക്യൂ ഓർഗനൈസേഷൻ്റെ തലവൻ ബാബക് മഹ്മൂദി പറഞ്ഞു.
പലരുടെയും നില അതീവഗുരുതരമായതിനാൽ മരണസംഖ്യ ഉയർന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇന്ധനടാങ്കറോ രാസവസ്തുക്കൾ നിറച്ച കണ്ടെയ്നറോ പൊട്ടിത്തെറിച്ചതാകാമെന്നാണ് കരുതുന്നത്. എന്നാൽ, ഇറാൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഇറാൻ പ്രസിഡൻ്റ് ഉത്തരവിട്ടു
സ്ഫോടന കാരണം അന്വേഷിക്കുന്നുവെന്നും യാഥാർത്ഥ്യം ഉടൻ തന്നെ കണ്ടെത്തുമെന്നും ഇറാൻ വ്യക്തമാക്കി.ഇറാനും അമേരിക്കയും തമ്മിലുള്ള ആണവ ചർച്ചകളുടെ മൂന്നാം ഘട്ടം അമേരിക്കയിൽ ആരംഭിക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തെ തുടർന്ന് ബന്ദർ അബ്ബാസ് തുറമുഖം താൽക്കാലികമായി അടച്ചിട്ടു. സ്ഫോടനത്തിൽ പ്രദേശത്തെ നിരവധി കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.