ലക്നൗ : മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ, കഴിഞ്ഞ എട്ട് വർഷമായി, കുറ്റകൃത്യങ്ങൾക്കും കുറ്റവാളികൾക്കുമെതിരെ യുപി പോലീസ് തുടർച്ചയായി നടപടി സ്വീകരിച്ചുവരികയാണ്. 2017 മുതൽ സംസ്ഥാനത്ത് 30,000-ത്തിലധികം കുറ്റവാളികളെ യുപി പോലീസ് എൻ കൗണ്ടർ വഴി പിടികൂടിയിട്ടുണ്ട് .9,000-ത്തിലധികം കുറ്റവാളികൾക്ക് കാലിൽ ഏറ്റുമുട്ടലിൽ വെടിയേറ്റു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരം കുറ്റവാളികളെ പിടികൂടാൻ തുടർച്ചയായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ഡിജിപി രാജീവ് കൃഷ്ണ പറഞ്ഞു. കഴിഞ്ഞ എട്ട് വർഷത്തിനിടെ കുറ്റവാളികളെ പിടികൂടാൻ യുപി പോലീസ് 14,973 എൻ കണ്ടർ നടത്തി . 30,694 കുറ്റവാളികളെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചു. 238 കുറ്റവാളികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ എൻ കണ്ടർ നടന്നത് മീററ്റ് മേഖലയിലാണ്. ഇവിടെ പോലീസ് 7,969 കുറ്റവാളികളെ അറസ്റ്റ് ചെയ്തു, 2,911 പേർക്ക് പരിക്കേറ്റു. അതുപോലെ, ആഗ്ര മേഖലയിൽ 5,529 കുറ്റവാളികളെ അറസ്റ്റ് ചെയ്തു, 741 പേർക്ക് പരിക്കേറ്റു. ബറേലി മേഖലയിൽ 4,383 കുറ്റവാളികളെ പിടികൂടി, 921 പേർക്ക് പരിക്കേറ്റു. ഇതിനുപുറമെ, വാരണാസി മേഖലയിൽ 2029 കുറ്റവാളികളെ അറസ്റ്റ് ചെയ്തു, 620 പേർക്ക് പരിക്കേറ്റു.
ഉത്തർപ്രദേശിന്റെ അധികാരമേറ്റയുടനെ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാനത്ത് നിയമവാഴ്ച സ്ഥാപിക്കുമെന്നും കുറ്റവാളികളെ നശിപ്പിക്കുമെന്നും ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു. ഉത്തർപ്രദേശിൽ കുറ്റവാളികൾക്ക് സ്ഥാനമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വ്യക്തമായ മുന്നറിയിപ്പ്.

