തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രി എത്തിയപ്പോൾ ബൂത്തിൽ വോട്ടർമാരുടെ നീണ്ട നിരയുണ്ടായിരുന്നു. ‘ ഈ തിരഞ്ഞെടുപ്പ് കേരളത്തിന്റെ ഭാവിയെക്കുറിച്ചാണെന്നും വികസിത കേരളത്തിന് കൂടുതൽ ആക്കം നൽകാൻ എൽഡിഎഫിന് മാത്രമേ കഴിയൂ എന്നും. ‘ വോട്ടെടുപ്പിന് ശേഷം ബൂത്തിന് പുറത്ത് മാധ്യമങ്ങളെ അഭിസംബോധന ചെകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
കഠിനമായ വെല്ലുവിളികൾക്കിടയിലും, കഴിഞ്ഞ 10 വർഷത്തെ എൽഡിഎഫിന്റെ ട്രാക്ക് റെക്കോർഡ് മികച്ചതാണ്. മുൻ ഭരണവും പൊതുജനങ്ങൾ മറന്നിട്ടില്ല. എൽഡിഎഫ് ഇല്ലെങ്കിൽ സംസ്ഥാനത്തെ വികസനത്തിന്റെ വേഗത നിലയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി തൃശൂരിലെ ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വോട്ട് രേഖപ്പെടുത്താൻ എത്തി. പോളിംഗ് സ്റ്റേഷനിൽ അദ്ദേഹം ബിജെപി പ്രവർത്തകരെയും കണ്ടു സംസാരിച്ചു. കോൺഗ്രസ് ജനറൽ സെക്രട്ടറിയും എംപിയുമായ കെ.സി. വേണുഗോപാൽ അമ്പലപ്പുഴയിലെ പോളിംഗ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തി.
കോൺഗ്രസ് രാജ്യസഭാ എംപി ജെ.ബി. മേത്തർ കേരളത്തിലെ ആലുവ നിയമസഭാ മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി. “ഞാൻ എന്റെ വോട്ട് രേഖപ്പെടുത്തി. കേരളത്തിൽ യുഡിഎഫ് സർക്കാർ രൂപീകരിക്കുമെന്നും 100 സീറ്റുകൾ നേടുമെന്നും കേരളത്തിലെ ജനങ്ങൾ തീരുമാനിച്ചു.”- അദ്ദേഹം പറഞ്ഞു. ജവഹർ നഗർ എൽ പി സ്കൂളിലെ ബൂത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വോട്ട് രേഖപ്പെടുത്തിയത്.
നേമം മണ്ഡലത്തിലെ മുടവൻമുഗൾ സ്കൂൾ ബൂത്ത് 36ൽ എത്തിയാണ് മോഹൻലാൽ വോട്ട് രേഖപ്പെടുത്തിയത് .‘ ഞാൻ എന്റെ കടമ ചെയ്തു . ഇനി നിങ്ങളുടെ ഊഴമാണെന്ന് ‘ മോഹൻലാൽ ഫേസ്ബുക്കിൽ കുറിയ്ക്കുകയും ചെയ്തു.

