- ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുൽ
- അയർലൻഡും ബ്രിട്ടനും ഒന്നിച്ച് നിൽക്കണം; ഉച്ചകോടിയിൽ നേതാക്കൾ
- നഴ്സിനെ പീഡിപ്പിച്ച സംഭവം; ഡോക്ടർക്ക് തടവ്
- 170 ദിവസത്തെ ജയിൽവാസത്തിന് ശേഷം സോനം വാങ്ചുക്ക് ജയിൽ മോചിതനാകുന്നു ; ഉത്തരവിറക്കി കേന്ദ്ര സർക്കാർ
- അയർലൻഡിൽ വളത്തിന്റെ വില ഉയരുന്നു; ഒരാഴ്ചകൊണ്ട് വർധനവ് 20 ശതമാനത്തോളം
- നിലപാട് മാറ്റമല്ല , ശബരിമലയിൽ വിശ്വാസികളുടെ താൽപ്പര്യങ്ങൾ പരിരക്ഷിച്ച് മുന്നോട്ട് പോകണമെന്നാണ് സർക്കാർ നിലപാട് ; വി എൻ വാസവൻ
- സിനിമയിൽ വന്ന എത്രയോ പേർ സെക്സ് റാക്കറ്റിൽ എത്തപ്പെട്ടു ; എത്രയോ ആൺകുട്ടികളെയും, പെൺകുട്ടികളെയും ദുരുപയോഗം ചെയ്ത ശേഷം വലിച്ചെറിഞ്ഞു
- കോർക്കിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; അന്വേഷണം ആരംഭിച്ച് പോലീസ്
Author: sreejithakvijayan
ഡബ്ലിൻ: വാടകയ്ക്ക് പകരമായി ലൈംഗികബന്ധത്തിലേർപ്പെടുന്നത് നിരോധിക്കുന്നതിനുള്ള നിയമനിർമ്മാണവുമായി ബന്ധപ്പെട്ട ബില്ല് ഇന്ന് മന്ത്രിസഭ പരിഗണിക്കും. നിയമത്തിന്റെ കരട് രൂപ രേഖ ഉടൻ തയ്യാറാക്കാൻ നിയമമന്ത്രി ജിം ഒ കെല്ലഗൻ ഇന്ന് സർക്കാരിനോട് ആവശ്യപ്പെടും. വാടകയ്ക്ക് പകരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുന്ന വീട്ടുടമകൾക്ക് കർശന ശിക്ഷകൾ വ്യവസ്ഥചെയ്യുന്നതാണ് നിയമം. പുതിയ ക്രിമിനൽ നിയമ- സിവിൽ നിയമ ( മറ്റ് വ്യവസ്ഥകൾ) ബിൽ 2025 ന്റെ ഭാഗമായിട്ടാണ് പുതിയ നിയമം രാജ്യത്ത് കൊണ്ടുവരുന്നത്. നിയമം പാസാകുന്നതോടെ വാടകയ്ക്ക് പകരമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രീതി പൂർണമായി ഇല്ലാതാകും. വാടക നൽകാൻ കഴിയാത്തതിന്റെ പേരിൽ സ്ത്രീകളും പെൺകുട്ടികളും വ്യാപകമായി ലൈംഗിക ചൂഷണത്തിന് ഇരയാകുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. കുറ്റകൃത്യത്തിന് 5,000 യൂറോ പിഴവരെ നിയമം വ്യവസ്ഥ ചെയ്യുന്നു.
ഡബ്ലിൻ: മൈൻഡിന്റെ ( മലയാളി ഇന്ത്യൻസ് അയർലന്റ് ) മൈൻഡ് മെഗാ മേള ഈ മാസം അവസാനം. മെയ് 31 ന് നടക്കുന്ന പരിപാടിയിൽ മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ കുഞ്ചാക്കോ ബോബൻ മുഖ്യതിഥിയായി എത്തും. ഡബ്ലിനിലെ അൽസാ സ്‌പോർട് സെന്ററിലാണ് പരിപാടികൾ നടക്കുന്നത്. മെഗാമേളയ്ക്കായുള്ള ഒരുക്കൾക്ക് ഇതിനോടകം തന്നെ മലയാളി സമൂഹം ആരംഭം കുറിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബനൊപ്പം സ്റ്റാർ പെർഫോമർ ലക്ഷ്മി ജയനും വേദിയെ ഇളക്കിമറിയ്ക്കാൻ എത്തും. സംഗീത പ്രേമികൾക്കായി ഡി.ജെ ദർശൻ നയിക്കുന്ന സംഗീത നിശയും ഉണ്ട്. ഇൻഡോർ ഔട്ട് ഡോർ മത്സരങ്ങൾ മെഗാമേളയുടെ മുഖ്യആകർഷണം ആണ്. വടംവലിയുടെയും മറ്റ് രണ്ട് ഇൻഡോർ ഗെയിമുകളുടെയും രജിസ്‌ട്രേഷൻ ആരംഭിച്ചു. റൂബിക്‌സ് ക്യൂബ്, ചെസ്സ്, ക്യാരംസ് തുടങ്ങി നിരവധി മത്സരങ്ങൾ മൈൻഡ് മെഗാ മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്നു. അൽസാ സ്‌പോർട് സെന്ററിൽ വാഹന ബുക്കിംഗും ആരംഭിച്ചുകഴിഞ്ഞു. മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും പാർക്കിംഗ് സ്ലോട്ട് ബുക്ക് ചെയ്യുന്നതിനും http://www.mindireland.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
ഡബ്ലിൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര യുദ്ധം അയർലന്റിലെ ഉപഭോക്താക്കളിൽ കടുത്ത ആശങ്കയും ഭയവും ഉളവാക്കിയതായി റിപ്പോർട്ടുകൾ. ക്രെഡിറ്റ് യൂണിയൻ കൺസ്യൂമർ സെന്റിമെന്റ് ഇൻഡക്‌സ് ആണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. അയർലന്റിലെ സാമ്പത്തിക മാറ്റങ്ങളെക്കാൾ ഉപഭോക്താക്കളുടെ വികാരത്തെ ട്രംപിന്റെ താരിഫ് പ്രഖ്യാപനം സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് സിയുസിഎസ്‌ഐ വ്യക്തമാക്കുന്നത്. അവശ്യസാധനങ്ങളുടെ വില വർദ്ധനവിനെ തുടർന്ന് ആളുകൾ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇതോടൊപ്പം ഭാവിയിൽ സ്ഥിതി ഇതിലും മോശമായേക്കാമെന്ന ഭയവും ഇവരെ അലട്ടുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് എക്കോണമിസ്റ്റ് ആയ ഓസ്റ്റിൻ ഹ്യൂഗ്‌സ് അഭിപ്രായപ്പെടുന്നു.
കോർക്ക് സിറ്റി: കോർക്കിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. പ്രതിയെ പിടികൂടാൻ പൊതുജന സഹായം തേടിയിരിക്കുകയാണ് പോലീസ്. കഴിഞ്ഞ വർഷം മാർച്ച് 29 ന് ആയിരുന്നു മക്രൂമിൽവച്ച് പെൺകുട്ടിയ്ക്ക് നേരെ അതിക്രമം ഉണ്ടായത്. ഹോട്ടലിലെ ജിമ്മിലേക്ക് പോകുകയായിരുന്നു പെൺകുട്ടി. ഇവിടേയ്ക്ക് പെൺകുട്ടിയെ പിന്തുടർന്ന് എത്തിയ പ്രതിയ ഹോട്ടലിൽവച്ച് ആക്രമിക്കുകയായിരുന്നു. പെൺകുട്ടി ബഹളംവച്ചതോടെ പ്രതി രക്ഷപ്പെട്ടു. പ്രദേശത്തെ ക്യാമറ ഉൾപ്പെടെ പരിശോധിച്ചെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. കറുത്ത ഹുഡി ധരിച്ച് തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ എത്തിയായിരുന്നു പ്രതി കൃത്യം നടത്തിയത്. ദീർഘനാൾ നടത്തിയ അന്വേഷണത്തിലും ഫലം കാണാതെ വന്നതോടെ പോലീസ് പൊതുജനത്തിന്റെ സഹായം തേടുകയായിരുന്നു. പ്രതിയെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ 1800 40 50 60, 02620590 ഈ നമ്പറുകളിലോ അടുത്ത പോലീസ് സ്‌റ്റേഷനിലോ വിവരം അറിയിക്കണം എന്നാണ് നിർദ്ദേശം.
മാഞ്ചസ്റ്റർ: വേൾഡ് മലയാളി കൗൺസിലിന്റെ യൂറോപ്പ് റീജിയൻ സമ്മേളനം നടന്നു. മെയ് 2,3,4 തിയതികളിൽ മാഞ്ചസ്റ്ററിന് അടുത്തുള്ള സ്‌റ്റോക്ഓൺട്രെൻഡിലെ സ്‌റേറാൺ ക്രൗൺ ഹോട്ടൽ ഓഡിറ്റോറിയത്തിൽ ആയിരുന്നു ത്രിദിന പരിപാടി നടന്നത്. ജനസാന്നിദ്ധ്യം കൊണ്ട് പരിപാടി ലോകശ്രദ്ധ നേടി. ചടങ്ങിൽ ഡബ്ല്യുഎംസി യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി തടത്തിൽ അദ്ധ്യക്ഷത വഹിച്ച് മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് ജോളി എം പടയാട്ടിൽ സ്വാഗതം പറഞ്ഞു. സെക്രട്ടറി ബാബു തോട്ടപ്പള്ളി നന്ദി പറഞ്ഞു. സോഷ്യൽ മീഡിയ അവാർഡിന് ആനന്ദ് ടിവി എംഡി എസ് ശ്രീകുമാർ അർഹനായി. അദ്ദേഹത്തിന് വേദിയിൽവച്ച് പുരസ്‌കാരം കൈമാറി. സാമൂഹ്യ പ്രവർത്തകൻ റോയി ജോസഫ് മാൻവെട്ടത്തിന് സാമൂഹ്യ പ്രതിബദ്ധത അവാർഡും നൽകി. കലാ, സാംസ്‌കാരിക, നടക രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള പുരസ്‌കാരത്തിന് രാജു കുന്നക്കാട്ട് (അയർലന്റ്) അർഹനായി.
ഡബ്ലിൻ: രാജ്യത്തെ ജയിലുകളിൽ തടവുകാരുടെ എണ്ണം വർദ്ധിക്കുന്നു. നിലവിൽ 5,287 തടവ് പുള്ളികളാണ് ഡബ്ലിനിലെ വിവിധ ജയിലുകളിൽ കഴിയുന്നത്. തടവുകാരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നത് അധികൃതരിൽ ആശങ്കയുളവാക്കിയിട്ടുണ്ട്. 4,631 ആണ് ജയിലുകളുടെ കപ്പാസിറ്റി. എന്നാൽ ഈ വർഷം മാർച്ച് വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ 600 ഓളം പേരെ അധികമായി ഇവിടെ പാർപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാകും. ഡബ്ലിനിലെ ജയിലിൽ പാർപ്പിച്ചിട്ടുള്ള 900 ലധികം പേർ റിമാൻഡ് പ്രതികളാണ്. തടവ് പുള്ളികളുടെ എണ്ണം വർദ്ധിക്കുന്നത് ജയിലിനുള്ളിൽ അക്രമ സംഭവങ്ങൾക്ക് കാരണമാകുമെന്നാണ് അധികൃതർ ആശങ്കപ്പെടുന്നത്. 2009 ൽ അയർലന്റിലെ ജയിലുകളിൽ 13,500 പേർ ഉണ്ടായിരുന്നു. അന്ന് തടവുകാർ പരസ്പരം ഏറ്റുമുട്ടിയ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. സമാന സാഹചര്യം വീണ്ടും ഉണ്ടാകുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. തടവുകാരുടെ എണ്ണം വർദ്ധിക്കുന്നത് പോലീസുകാർക്കും ബുദ്ധിമുട്ടാണ്.
ഡബ്ലിൻ: പതിറ്റാണ്ടുകൾ പഴക്കമുള്ള ചരക്ക് തീവണ്ടികളിൽ മാറ്റം കൊണ്ടുവരാൻ ഒരുങ്ങി ഐറിഷ് റെയിൽ. പഴക്കം ചെന്ന വാഗണുകൾ മാറ്റി പുതിയവ ആക്കാനാണ് തീരുമാനം. 50 വർഷക്കാലം പഴക്കമുള്ള വാഗണുകളിലാണ് മാറ്റം വരുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടം എന്നോണം 150 വാഗണുകൾക്കായുള്ള ഓർഡർ യു.കെ ആസ്ഥാനമായുള്ള ഡബ്ല്യു. എച്ച്. ഡാവിസ് എന്ന നിർമ്മാണ കമ്പനിയ്ക്ക് നൽകിയിട്ടുണ്ട്. 44 മില്യൺ യൂറോയ്ക്ക് ആണ് കമ്പനിയുമായി ഐറിഷ് റെയിൽ കരാറിൽ ഏർപ്പെട്ടിട്ടുള്ളത്. അടുത്ത വർഷം ഏപ്രിലോടെ ഇവയുടെ വിതരണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ ഭാരം വഹിക്കാൻ ശേഷിയുള്ള തരത്തിലാണ് പുതിയ വാഗണുകൾ. 20 ടൺവരെ ഭാരമുള്ള വാഗണുകൾക്ക് 62 മുതൽ 65 വരെ ഭാരമുള്ള ചരക്ക് വഹിക്കാൻ ശേഷിയുണ്ടാകും. നിലവിലെ വാഗണുകളുമായി താരതമ്യം ചെയ്യുമ്പോൾ ചരക്ക് വഹിക്കാനുള്ള പുതിയ വാഗണുകളുടെ ശേഷി 33 ശതമാനം ആണ്. പുതിയ വാഗണുകൾ വരുന്നതോട് കൂടി വണ്ടിയുടെ വേഗതയിലും മാറ്റം വരും. മണിക്കൂറിൽ 80 കിലോമീറ്റർ മുതൽ 110 കിലോമീറ്റർ…
ഡബ്ലിൻ: എല്ലാവരും രക്തസമ്മർദ്ദം പരിശോധിക്കണം എന്ന അഭ്യർത്ഥനയുമായി എഴുത്തുകാരൻ മാർട്ടി മൊറിസ്സി. ഹൃദയാഘാതത്തെ തുടർന്ന് രക്ഷിതാക്കൾ മരിച്ചതിന് പിന്നാലെയാണ് അഭ്യർത്ഥനയുമായി അദ്ദേഹം രംഗത്ത് എത്തിയത്. രക്തസമ്മർദത്തെ നിശബ്ദകൊലയാളി എന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇരുവരുടെയും മരണം ഹൃദയാരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ആണ് ഓർമ്മിപ്പിക്കുന്നത്. ചിലപ്പോഴെല്ലാം നമ്മുടെ ഭാഗത്ത് നിന്നും ശ്രദ്ധക്കുറവ് ഉണ്ടാകാം. എന്നാൽ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനം ആണ്. നിങ്ങളെ എന്തെല്ലാം ദോഷമായി ബാധിക്കുമെന്ന് നിങ്ങൾക്ക് മാത്രമേ അറിയൂ. നിങ്ങളുടെ ശരീരം എന്താണ് പറയുന്നത് എന്നത് നിങ്ങൾക്ക് മനസിലാക്കാൻ കഴിയണം. മത്സരത്തിൽ നമുക്ക് പല കാർഡുകളും ലഭിക്കും. അതിൽ ആദ്യത്തേത് യെല്ലോ കാർഡ് ആണ്. ആരോഗ്യത്തിൽ യെല്ലോ കാർഡ് ലഭിച്ചാൽ തീർച്ചയായും ശ്രദ്ധിക്കണം എന്നും അദ്ദേഹം വ്യക്തമാക്കി.
കോർക്ക്: മോട്ടോർ റേസിംഗിനിടെ അപകടത്തിൽ മരിച്ച 13കാരിയുടെ പേര് പുറത്തുവിട്ട് അധികൃതർ. ലോറൻ ഒബ്രിയാൻ എന്നാണ് പെൺകുട്ടിയുടെ പേര് എന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്ചയാണ് മത്സരത്തിൽ പങ്കെടുക്കുന്നതിനിടെ പെൺകുട്ടി അപകടത്തിൽ മരിച്ചത്. ഓട്ടോഗ്രാസ് റേസിംഗ് ക്ലബ്ബ് സംഘടിപ്പിച്ച പരിപാടിയ്ക്കിടെ ആയിരുന്നു അപകടം. ഹീറ്റ്‌സ് മത്സരത്തിനിടെ ആയിരുന്നു സംഭവം. നിയന്ത്രണംവിട്ട കാർ ബാരിയറിലേക്ക് ഇടിച്ച് കയറി അപകടം സംഭവിക്കുകയായിരുന്നു. ഉടനെ തന്നെ പോലീസ് എത്തി പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മാക്രൂം സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് പെൺകുട്ടി.
ഡബ്ലിൻ: ഓൺ വീഡിയോ ചാറ്റിംഗ് സേവനമായ സ്‌കൈപ്പിന് തിരശ്ശീലയിട്ട് മൈക്രോസോഫ്റ്റ്. ഇന്ന് മുതൽ സ്‌കൈപ്പിന്റെ സേവനം അവസാനിപ്പിക്കുകയാണെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സേവനം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചിരുന്നു. നൂതന സോഷ്യൽ മീഡിയ സേവനങ്ങളിലേക്ക് മൈക്രോസോഫ്റ്റ് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് സ്‌കൈപ്പിന്റെ സേവനം നിർത്തലാക്കുന്നത്. ഉടൻ തന്നെ സ്‌കൈപ്പിന്റെ സേവനം നിർത്തലാക്കുമെന്ന് കമ്പനി ഫെബ്രുവരിയിൽ സൂചന നൽകിയെങ്കിലും മറ്റ് വിവരങ്ങൾ കൂടുതലായി പുറത്തുവിട്ടിരുന്നില്ല. മൈക്രോ സോഫ്റ്റിന്റെ ടീംസ് ആരംഭിച്ചതിന് ശേഷം സ്‌കൈപ്പ് ഉപേക്ഷിച്ച് ആളുകൾ ഇതിലേക്ക് ചേക്കേറുകയാണ്. സ്‌കൈപ്പ് നിർത്തലാക്കുന്നതോടെ ടീംസിലേക്ക് കൂടുതൽ ശ്രദ്ധപതിപ്പിക്കുകയും കമ്പനിയുടെ ലക്ഷ്യമാണ്. 2003 ൽ ആണ് സ്‌കൈപ്പ് സേവനം ആരംഭിച്ചത്. സ്‌കാൻഡിനേവിയക്കാരായ നിക്ലാസ് സെൻസ്‌ട്രോമും ജാനസ് ഫ്രൈസും ചേർന്നാണ് സ്‌കൈപ്പ് സ്ഥാപിച്ചത്. പിന്നീട് 2005ൽ ഇവരിൽ നിന്നും ഈബേ ഇത് വാങ്ങി. 2009 ൽ ഈബേ ഇത് മൈക്രോസോഫ്റ്റിന് വിൽക്കുകയായിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
