Author: Anu Nair

തിരുവനന്തപുരം : വഞ്ചിയൂരിൽ ജൂനിയർ വനിതാ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെ തിരുവനന്തപുരം ബാർ അസോസിയേഷനിൽ നിന്ന് പുറത്താക്കി. യുവ അഭിഭാഷകയുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റു. ദാസിന്റെ ഓഫീസിലെ രണ്ട് ജൂനിയർ അഭിഭാഷകർ തമ്മിലുള്ള തർക്കം രൂക്ഷമായതിനെ തുടർന്നാണ് സംഭവം. വനിതാ അഭിഭാഷക ശ്യാമിലിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനിതാ അഭിഭാഷകയ്ക്ക് പൂർണ്ണ പിന്തുണ അറിയിച്ച് തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റ് പള്ളിച്ചൽ പ്രമോദ് രംഗത്തെത്തി . “ബെയ്‌ലിൻ ദാസ് ഉൾപ്പെട്ട ഇത്തരമൊരു സംഭവത്തെക്കുറിച്ച് അസോസിയേഷൻ കേൾക്കുന്നത് ഇതാദ്യമായാണ്, ഞങ്ങൾ ഉടനടി നടപടി സ്വീകരിച്ചു. ജൂനിയർ അഭിഭാഷകയോട് ഞങ്ങൾ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന സമയമുൾപ്പെടെ ഞങ്ങളുടെ അംഗങ്ങൾ അവർക്കൊപ്പമുണ്ടായിരുന്നു,” അദ്ദേഹം പറഞ്ഞു.അഭിഭാഷകൻ മോപ്സ്റ്റിക് കൊണ്ട് മർദ്ദിച്ചുവെന്ന് ശ്യാമിലി ആരോപിച്ചിരുന്നു

Read More

ന്യൂഡൽഹി ; പാകിസ്ഥാൻ ഹൈക്കമ്മീഷനിൽ ജോലി ചെയ്യുന്ന പാകിസ്ഥാൻ ഉദ്യോഗസ്ഥനെ ഔദ്യോഗിക നിലപാടിന് അനുസൃതമായി പ്രവർത്തിക്കാത്തതിന് ഇന്ത്യ പുറത്താക്കി. ഇന്ത്യ വിടാൻ ഉദ്യോഗസ്ഥന് 24 മണിക്കൂർ സമയം നൽകിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നാല് ദിവസത്തെ സൈനിക ഏറ്റുമുട്ടലിന് ശേഷം വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥന്റെ പ്രവർത്തനങ്ങളിൽ ഇന്ത്യ ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷണർക്ക് പ്രതിഷേധ കുറിപ്പും നൽകി. പാകിസ്ഥാൻ ഹൈക്കമ്മീഷനിൽ ജോലി ചെയ്യുന്ന പാകിസ്ഥാൻ ഉദ്യോഗസ്ഥരെ ഇന്ത്യ പേഴ്‌സണ നോൺ ഗ്രാറ്റ ആയി പ്രഖ്യാപിച്ചിരുന്നു. അതായത് അവർ ഇന്ത്യയിൽ തുടരാൻ യോഗ്യരല്ലെന്ന് സർക്കാർ കരുതുന്നു. ഇതുസംബന്ധിച്ച് ഇന്ത്യാ ഗവൺമെന്റ് പാകിസ്ഥാൻ ഹൈക്കമ്മീഷന്റെ ചാർജ്ഡ് അഫയേഴ്‌സിന് അറിയിപ്പും നൽകിയിട്ടുണ്ട്. ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം, ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യ പാകിസ്ഥാനിൽ സർജ്ജിക്കൽ സ്ട്രൈക്ക് നടത്തി ഭീകര ക്യാമ്പ് നശിപ്പിക്കുകയും പാകിസ്ഥാൻ സൈന്യത്തിന് ഉചിതമായ മറുപടി നൽകുകയും ചെയ്തു. പാകിസ്ഥാനിലെ…

Read More

ശ്രീനഗർ: പഹൽഗാം ആക്രമണത്തിന് പിന്നിൽ പ്രവർത്തിയ ഭീകര സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) തലവൻ ഷാഹിദ് കുട്ടായ് ഉൾപ്പെടെ മൂന്ന് ഭീകരർ ജമ്മു കശ്മീരിലെ ഷോപിയാനിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ‘ഓപ്പറേഷൻ കെല്ലർ’ എന്ന് പേരിട്ടിരിക്കുന്ന ഈ ഓപ്പറേഷൻ ഷോപിയാനിലെ കെല്ലർ പ്രദേശത്താണ് നടന്നത്. ഷാഹിദിനൊപ്പം, അദ്‌നാൻ ഷാഫി ദാർ, ഹാരിസ് നസീർ എന്നിവരെയും സുരക്ഷാ സേന വധിച്ചു. ഇരുവരും ലഷ്‌കർ-ഇ-തൊയ്ബ ഭീകരരാണെന്ന് തിരിച്ചറിഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെ സൂത്രധാരനാണ് ഷാഹിദ് കുട്ടായ് എന്ന് കരുതപ്പെടുന്നു . . ഇക്കാര്യത്തിൽ സുരക്ഷാ ഏജൻസികൾ വിശദമായ അന്വേഷണം ആരംഭിച്ചു. കെല്ലർ വനമേഖലയിൽ തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് ഇന്റലിജൻസ് വിവരങ്ങൾ ലഭിച്ചതിനെത്തുടർന്നാണ് സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചത് . ഓപ്പറേഷനിടെ, ഭീകരർ സേനയ്ക്ക് നേരെ വെടിയുതിർത്തു, പ്രത്യാക്രമണത്തിലാണ് മൂന്ന് ഭീകരരും കൊല്ലപ്പെട്ടത്. പഹൽഗാം ആക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ആദിൽ ഹുസൈൻ തോക്കർ, അലി ഭായ്, ഹാഷിം മൂസ എന്നിവരെ പിടികൂടുന്നതിലേക്ക് നയിക്കുന്ന വിവരങ്ങൾ…

Read More

തൃശൂർ: തൃശൂർ പൂരത്തിനിടെ ആനകളുടെ കണ്ണുകളിൽ ലേസർ ലൈറ്റുകൾ അടിച്ചതായി പരാതി. പൂരം മൈതാനത്ത് ലേസർ നിരോധിക്കണമെന്നും പാറമേക്കാവ് ദേവസ്വം ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടു. സംഭവത്തിൽ ചില സംഘടനകൾക്ക് പങ്കുണ്ടെന്ന് ദേവസ്വം സംശയിക്കുന്നുണ്ട്. ഇത് കാരണമാണ് പൂരത്തിനിടെ ആനകൾ ഓടിയതെന്നും ദേവസ്വം അധികൃതർ പറഞ്ഞു.ലേസർ അടിച്ചത് കാരണം ഭയന്നാണ് തിരുവമ്പാടി വിഭാഗത്തിന്റെ ആന ഓടിയത്. ആന ആരെയും ആക്രമിക്കുകയോ നാശനഷ്ടങ്ങളുണ്ടാക്കുകയോ ചെയ്തിട്ടില്ല. ക്ഷേത്ര ഘോഷയാത്രയ്ക്ക് ആനകളെ എതിർക്കുന്ന സംഘടനകളുടെ പങ്ക് അന്വേഷിക്കണം. തൃശൂർ പൂരത്തിൽ ലേസർ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് തെളിയിക്കുന്ന ഇൻസ്റ്റാഗ്രാം റീലുകൾക്കൊപ്പം പോലീസിൽ പരാതി നൽകുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. ഘോഷയാത്രയിൽ പങ്കെടുക്കുന്നതിനിടെ ഊട്ടോളി രാമൻ എന്ന ആന ഓടിയത് പരിഭ്രാന്തി സൃഷ്ടിച്ചു. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.

Read More

ചെന്നൈ: തമിഴ്‌നാട്ടിലെ വില്ലുപുരത്ത് നടന്ന ഒരു പരിപാടിക്കിടെ നടൻ വിശാൽ വേദിയിൽ കുഴഞ്ഞുവീണു. വില്ലുപുരത്ത് സംഘടിപ്പിച്ച മിസ് കൂവാഗം ട്രാൻസ്‌ജെൻഡർ സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് സംഭവം. നടൻ കുഴഞ്ഞുവീണത് ആരാധകരെ ആശങ്കയിലാക്കി. പരിപാടിയിലെ മുഖ്യാതിഥിയായിരുന്നു വിശാൽ. ഉടൻ തന്നെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. നടന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശുപത്രി അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് വിശാലിന്റെ മാനേജർ ഹരി കൃഷ്ണൻ പറഞ്ഞു. നടൻ രണ്ട് ദിവസത്തെ വിശ്രമത്തിലായിരിക്കും. നടന് കടുത്ത പനിയും ക്ഷീണവും ഉണ്ടായിരുന്നുവെന്നും ഭക്ഷണം ഒഴിവാക്കിയതാണ് കൂടുതൽ വഷളാകാൻ കാരണമെന്നും നടന്റെ മാനേജർ പറഞ്ഞു. ജനുവരിയിൽ അദ്ദേഹത്തിന് ഡെങ്കിപ്പനി ബാധിച്ചിരുന്നു, അതിനുശേഷം നടന് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. അടുത്തിടെ ‘മധ ഗജ രാജ’ എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്ക് നടൻ എത്തിയിരുന്നു.അന്ന് വളരെ ക്ഷീണിതനായി കാണപ്പെട്ട താരം ഒരു സഹായിയുടെ സഹായത്തോടെയാണ് വേദിയിലെത്തിയത്. മാത്രമല്ല, സംസാരിക്കുമ്പോൾ വിശാലിന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.

Read More

ലക്നൗ : പാകിസ്ഥാൻ പതാക വീശി പിന്തുണ നൽകുന്ന വീഡിയോ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റിൽ . ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. ഇന്ത്യ-പാകിസ്ഥാൻ സംഘർഷം ശമിക്കുന്നതിനിടെയാണ് മുഹമ്മദ് സാജിദ് എന്ന യുവാവ് പിടിയിലായത്. ചില യുവാക്കൾ പാകിസ്ഥാൻ പതാക വീശി പാകിസ്ഥാനെ പിന്തുണയ്ക്കുന്ന ഒരു വീഡിയോ മുഹമ്മദ് സാജിദ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റിന്റെ അടിക്കുറിപ്പ് ‘പാകിസ്ഥാൻ സിന്ദാബാദ്’ എന്നാണ്. ഹിന്ദു സംഘടനകൾ ഉൾപ്പെടെയുള്ള പ്രദേശത്തെ പൊതുജനങ്ങൾക്കിടയിൽ ഈ പോസ്റ്റ് രോഷത്തിന് കാരണമായി. സംഘടനയുടെ നേതാവ് ഹിമാൻഷു പട്ടേൽ സാജിദിനെതിരെ പോലീസിൽ പരാതി നൽകി. എന്നാൽ അതിനു പിന്നാലെ പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തതോടെ ഭയന്ന സാജിദ് പാകിസ്ഥാൻ സിന്ദാബാദിനു പകരം പാകിസ്ഥാൻ മൂർദാബാദും വിളിക്കാൻ ആരംഭിച്ചു . ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇതിൽ സാജിദ് കരയുകയും ‘പാകിസ്ഥാൻ മുർദാബാദ്’ എന്ന് വിളിക്കുകയും ചെയ്യുന്നത് കാണാം. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് നിരവധി പ്രകോപനപരമായ വീഡിയോകൾ കണ്ടെത്തിയിട്ടുണ്ട്.…

Read More

സോൻഭദ്ര: ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിനിടയിൽ, പാകിസ്ഥാൻ യൂട്യൂബറുടെ ആക്ഷേപകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കിട്ട മൂന്ന് യുവാക്കൾ അറസ്റ്റിൽ. അൻപാറ പോലീസ് സ്റ്റേഷൻ പ്രദേശത്തെ താമസക്കാരായ ഷബ്ബീർ അൻസാരി, ഇസ്ഹാർ, സുബൈർ അൻസാരി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചും ഇവർ ഫേസ്ബുക്കിൽ ആക്ഷേപകരമായ പോസ്റ്റുകൾ പങ്ക് വച്ചിരുന്നു.അൻപാറ നിവാസിയായ ബാൽ ഗോപാൽ ചൗരസ്യയാണ് ഇവർക്കെതിരെ അൻപാറ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.പോലീസ് മൂന്ന് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. പാകിസ്ഥാനെ പിന്തുണച്ചും, ഇന്ത്യയ്ക്കും, കേന്ദ്രസർക്കാരിനെതിരെയുമായിരുന്നു പോസ്റ്റുകൾ.പാകിസ്ഥാൻ യൂട്യൂബറുടെ വീഡിയോകൾ അവർ പ്രൊമോട്ട് ചെയ്തിട്ടുണ്ട്. വീഡിയോ എഡിറ്റ് ചെയ്തതും അന്വേഷിക്കുന്നുണ്ട് ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ടുകളും പരിശോധിച്ചുവരികയാണ്. ശത്രുരാജ്യത്തേക്ക് രഹസ്യ വിവരങ്ങൾ അയയ്ക്കുന്നതുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കുന്നുണ്ട്.

Read More

കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായ ഇന്ത്യൻ സൈനിക നടപടി ഓപ്പറേഷൻ സിന്ദൂരിനെ അവഹേളിച്ച സംഭവത്തിൽ നാഗ്പൂരിൽ അറസ്റ്റിലായ റെജാസ് എം ഷീബ സിദീഖിന്റെ (26) വീട്ടിൽ മഹാരാഷ്ട്ര പോലീസ് പരിശോധന നടത്തി. മെയ് 7-ന് മഹാരാഷ്ട്രയിലെ ലകദ്ഗഞ്ച് പോലീസ് റെജാസിനെ അറസ്റ്റ് ചെയ്തത് . മെയ് 13 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. മഹാരാഷ്ട്ര പോലീസ് സംഘവും തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഉദ്യോഗസ്ഥരും ഞായറാഴ്ച രാത്രി റെജാസിന്റെ എളമക്കരയിലെ വീട്ടിൽ എത്തിയാണ് പരിശോധന നടത്തിയത് . അന്വേഷണ സംഘം കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തു. വീട്ടിൽ നിന്ന് ഫോണുകളും മെമ്മറി കാർഡുകളും ഉൾപ്പെടെയുള്ള ഡിജിറ്റൽ ഗാഡ്‌ജെറ്റുകൾ പോലീസ് പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിലെ മാവോയിസ്റ്റ് വിരുദ്ധ നീക്കത്തെയും, ഓപ്പറേഷൻ സിന്ദൂരിനെയും ഓപ്പറേഷൻ കാഗാറിനെയും റെജാസ് അപലപിച്ചതായി മഹാരാഷ്ട്ര പോലീസ് പറഞ്ഞു. “കുട്ടികളെ ലക്ഷ്യം വയ്ക്കുന്നത് നീതിയാണോ??? ഇന്ത്യൻ ആർമി മുർദാബാദ്!!!” എന്ന് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ റെജാസ് ഇന്ത്യൻ…

Read More

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 9 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. അബുദാബിയിൽ നിന്ന് കൊണ്ടുവന്ന 18 കിലോ കഞ്ചാവ് എത്തിച്ചത് . സാധനങ്ങൾ സ്വീകരിക്കാൻ എത്തിയ കണ്ണൂർ മട്ടന്നൂർ സ്വദേശികളായ പ്രിഞ്ചിൽ (35), റോഷൻ ആർ ബാബു (33) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. രക്ഷപെട്ട യാത്രക്കാരനായി തെരച്ചിൽ ആരംഭിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ട്രോളി ബാഗിലാണ് കഞ്ചാവ് കൊണ്ടുവന്നത് അതേസമയം, കഞ്ചാവ് കടത്തിന് പുതിയ തന്ത്രം വികസിപ്പിച്ചെടുത്ത നാല് പശ്ചിമ ബംഗാൾ സ്വദേശികളെ നെടുമ്പാശ്ശേരിയിൽ നിന്ന് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. മുർഷിദാബാദ് സ്വദേശികളായ രാഖിബുൾ മൊല്ല (21), സിറാജുൽ മുൻഷി (30), റാബി (42), സൈഫുൾ ഷെയ്ഖ് (36) എന്നിവരെ റൂറൽ ജില്ലാ ഡാൻസാഫ് സംഘവും നെടുമ്പാശ്ശേരി പോലീസും ചേർന്നാണ് പിടികൂടിയത്. 200 സൈക്കിൾ പമ്പുകളിൽ നിറച്ച 24 കിലോ കഞ്ചാവാണ് ഇവരിൽ നിന്ന് കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച…

Read More

ഇടുക്കി: കനത്ത മഴയെ തുടർന്ന് കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ മൂന്നാർ ഗ്യാപ് റോഡ് അടച്ചു. കനത്ത മഴയെ തുടർന്ന് വലിയ പാറകൾ റോഡിലേക്ക് പതിച്ചതിനെ തുടർന്നാണ് ജില്ലാ കളക്ടർ യാത്രാ നിരോധനം ഏർപ്പെടുത്തിയത്.രണ്ട് മണിക്കൂറിലധികം തുടർച്ചയായ മഴയ്ക്ക് ശേഷം ഞായറാഴ്ച വൈകുന്നേരം 5 മണിയോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു ടൂറിസ്റ്റ് വാഹനം ഈ പ്രദേശത്തുകൂടി കടന്നുപോയതിന് തൊട്ടുപിന്നാലെയാണ് പാറക്കഷണങ്ങളും മണ്ണും ഗ്യാപ് റോഡിലേക്ക് ഇടിഞ്ഞുവീണത്. കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് അധികൃതർ സംശയിക്കുന്നു. ജില്ലയിലെ ഹൈറേഞ്ച് പ്രദേശങ്ങളിലൂടെ പോകുന്ന യാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ശാന്തൻപാറ, ദേവികുളം സ്റ്റേഷനുകളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കാൻ ശ്രമിച്ചു. ഏകദേശം ഒന്നര മണിക്കൂറോളം റോഡ് തടസ്സപ്പെട്ടു. നാട്ടുകാരുടെ സഹായത്തോടെ പോലീസ് ചെറിയ പാറക്കഷണങ്ങളും അവശിഷ്ടങ്ങളും നീക്കം ചെയ്ത് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. മൂന്നാറിൽ നിന്ന് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മൂന്ന് കൂറ്റൻ പാറക്കഷണങ്ങൾ നീക്കം ചെയ്തു. കൊച്ചി-ധനുഷ്കോടി…

Read More