- ‘ജയ് ഹനുമാ’ന് തുടക്കം ; അഞ്ജനാദ്രി കുന്നിൽ പൂജയ്ക്കെത്തി ഋഷഭ് ഷെട്ടി
- ഡൊണാൾഡ് ട്രമ്പിന്റെ വസതിയിൽ വെടിവയ്പ് ; അക്രമിയെ സുരക്ഷാഭടന്മാർ വധിച്ചു
- കരളിന്റെ ആരോഗ്യം നിലനിർത്താൻ, ഈ പഴങ്ങൾ മുടങ്ങാതെ കഴിക്കാം
- ഡിഎംകെ കോട്ട , പെരമ്പൂരിൽ മത്സരിക്കാൻ വിജയ്; പ്രമേയം പാസാക്കി തമിഴക വെട്രി കഴകം
- കരുവന്നൂർ ബാങ്ക് ഭരണസമിതി സിപിഎമ്മിന് ; 13 അംഗങ്ങളും എൽഡിഎഫ്
- ഓൾ അയർലൻഡ് സീറോ- മലബാർ ബൈബിൾ ക്വിസ്; ഫൈനൽ ശനിയാഴ്ച
- അർമാഗിൽ കത്തിക്കുത്ത്; യുവതി അറസ്റ്റിൽ
- ജെയ്ഷെ മുഹമ്മദിന്റെ മോസ്റ്റ് വാണ്ടഡ് ഭീകരൻ സൈഫുള്ള അടക്കം മൂന്ന് തീവ്രവാദികളെ വധിച്ച് സൈന്യം
Author: Suneesh
കൊച്ചി: വഖഫ് അവകാശവാദമുന്നയിച്ചതോടെ വിവാദമായ ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകില്ലെന്ന് കേരള ഹൈക്കോടതി. വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല. ഇക്കാരണത്താൽ വഖഫ് ഭൂമി കൈവശം വച്ചുവെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസ് തള്ളുകയാണെന്നും കോടതി വ്യക്തമാക്കി. തങ്ങളുടെ ഭൂമി അന്യായമായി കൈവശം വെച്ചിരിക്കുന്നുവെന്ന് ആരോപിച്ച് കാലിക്കറ്റ് പോസ്റ്റല്‍ ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട്, മാരിക്കുന്ന് സബ് പോസ്റ്റ് മാസ്റ്റര്‍ എന്നിവര്‍ക്കെതിരെ വഖഫ് ബോർഡ് നൽകിയ പരാതിയനുസരിച്ച് രജിസ്റ്റർ ചെയ്ത കേസാണ് കോടതി റദ്ദാക്കിയത്. 1999 ൽ പ്രവർത്തനമാരംഭിച്ച പോസ്റ്റ് ഓഫീസ് വഖഫ് ഭൂമിയിലാണെന്നായിരുന്നു കേസ്. 2013ൽ യുപിഎ സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോസ്റ്റൽ ഉദ്യോഗസ്ഥരെ പ്രതിചേർത്ത് കേസെടുത്തത്. കോഴിക്കോട് കോടതിയിൽ കേസിൻ്റെ നടപടികൾ പുരോഗമിക്കുന്നതിനിടെ പ്രതിചേർക്കപ്പെട്ട പോസ്റ്റൽ ഉദ്യോഗസ്ഥർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ വഖഫ് ഭേദഗതി നിയമം അനുസരിച്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. നിയമം നിലവിൽ വന്ന കാലവും പോസ്റ്റൽ…
ന്യൂഡൽഹി: മണിപ്പൂരിലെ ജിരിബാമിൽ സി ആർ പി എഫുമായി ഉണ്ടായ ഏറ്റുമുട്ടലിൽ 11 പേർ കൊല്ലപ്പെട്ടു. വെടിവെപ്പിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റു. ജിരിബാമിൽ നേരത്തേ അക്രമാസക്തരായ കലാപകാരികൾ നിരവധി കടകൾക്ക് തീവെച്ചിരുന്നു. തുടർന്ന് ഉച്ചയ്ക്ക് 2.30ഓടെ ബോറോബെക്ര പോലീസ് സ്റ്റേഷന് നേർക്ക് നിരവധി തവണ വെടിയുതിർത്ത അക്രമികൾ ജാക്കുരാദോർ കരോംഗിലും കടന്ന് നാശം വിതച്ചു. പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പ് ആക്രമിക്കാൻ തയ്യാറായി സംഘം നീങ്ങിയതോടെയാണ് സി ആർ പി എഫ് ഇടപെടൽ ഉണ്ടായത്. കഴിഞ്ഞ ജൂൺ മാസത്തിൽ, ഒരിടവേളക്ക് ശേഷം കലാപം വീണ്ടും ആളിപ്പടർന്നപ്പോൾ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായ മേഖലയായിരുന്നു. ബോറോബെക്ര പോലീസ് സ്റ്റേഷൻ പരിധി. കഴിഞ്ഞയാഴ്ച സൈറോൺ ഹമാർ ഗ്രാമത്തിൽ ആയുധധാരികളായ അക്രമികൾ 31 വയസ്സുകാരിയെ കൊലപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് പ്രദേശത്ത് സംഘർഷം നിലനിൽക്കുകയായിരുന്നുവെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പരിശീലകനുമായ സഞ്ജയ് ബാംഗറുടെ മകൻ ആര്യൻ ബാംഗർ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറി. ആര്യൻ തന്നെയാണ് ഇക്കാര്യം സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്. 2023 മുതൽ ഹോർമോൺ ചികിത്സയിലായിരുന്നു. 23 വർഷത്തെ തയ്യാറെടുപ്പിന്റെ ഫലമായിരുന്നു ലിംഗമാറ്റമെന്ന് അനായ പറഞ്ഞു. നിലവിൽ യുകെയിൽ ക്രിക്കറ്റ് പരിശീലിക്കുന്ന അനായ, മുൻ ഇന്ത്യൻ ക്യാപ്ടന്മാരായ എം എസ് ധോണിക്കും വിരാട് കോഹ്ലിക്കും ഒപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. ഒരു ട്രാൻസ്ജെൻഡർ സ്ത്രീ എന്ന നിലയിൽ ക്രിക്കറ്റിലുള്ള തന്റെ വളർച്ച കഠിനാദ്ധ്വാനത്തിന്റെയും ത്യാഗങ്ങളുടേതുമായിരുന്നു. പലപ്പോഴും മറ്റുള്ളവരുടെ മുൻവിധികൾക്കും പരിഹാസങ്ങൾക്കും ഇരയാകേണ്ടി വന്നിട്ടുണ്ടെന്നും സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ അനായ വ്യക്തമാക്കുന്നു. ട്രാൻസ്ജെൻഡർ വനിതകളെ വനിതാ ക്രിക്കറ്റിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് അടുത്തയിടെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഐസിസിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡും രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിൽ അനായ ബാംഗറുടെ വീഡിയോ സാമൂഹിക…
പോർട്ട് എലിസബത്ത്: ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 3 വിക്കറ്റ് ജയം. തുടർച്ചയായ രണ്ടാം മത്സരത്തിലും ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക, ഇന്ത്യയെ 20 ഓവറിൽ 6ന് 124 എന്ന ചെറിയ സ്കോറിൽ ഒതുക്കി. മറുപടി ബാറ്റിംഗിൽ ആതിഥേയർ 19 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. വ്യക്തമായ ഗെയിം പ്ലാനോടെ പന്തെറിഞ്ഞ ദക്ഷിണാഫ്രിക്കൻ ബൗളർമാർ, ആദ്യ മത്സരത്തിൽ തങ്ങൾക്കും ജയത്തിനുമിടയിൽ നിലയുറപ്പിച്ച സഞ്ജു സാംസണെ ആദ്യം തന്നെ പൂജ്യനാക്കി മടക്കി. ശേഷിച്ച ഇന്ത്യൻ ബാറ്റ്സ്മാന്മാർ കഴിഞ്ഞ മത്സരത്തിലേത് പോലെ നിലയുറപ്പിക്കാതെ മടങ്ങിയതോടെ, അവർക്ക് കാര്യങ്ങൾക്ക് എളുപ്പമായി. നിയന്ത്രിച്ച് പന്തെറിഞ്ഞ ദക്ഷിണാഫ്രിക്കൻ ബൗളർമാർ 7ൽ കുറഞ്ഞ ഇക്കോണമി റേറ്റ് നിലനിർത്തിയപ്പോൾ, ഇന്ത്യക്ക് മുന്നിൽ എല്ലാ വഴികളും അടഞ്ഞു. 39 റൺസെടുത്ത ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. മറുപടി ബാറ്റിംഗിൽ കരുതലോടെ കളിച്ച പ്രോട്ടീസ് ബാറ്റ്സ്മാന്മാർ സാഹസങ്ങൾക്ക് കാര്യമായി മുതിർന്നില്ല. എന്നാൽ വരുൺ ചക്രവർത്തിയുടെ…
ദുബായ്: പാകിസ്താൻ ആതിഥേയത്വം വഹിക്കുന്ന 2025 ചാമ്പ്യൻസ് ട്രോഫിയുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച ലാഹോറിൽ നടക്കാനിരുന്ന ഷെഡ്യൂൾ ലോഞ്ച്, അവസാന നിമിഷം മാറ്റിവെച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ഷെഡ്യൂൾ ലോഞ്ച് മാറ്റിവെക്കാനുള്ള ഐസിസിയുടെ നടപടി ഇന്ത്യയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന ആരോപണവുമായി മുതിർന്ന പാക് താരങ്ങളും പിസിബി അധികൃതരും രംഗത്ത് വന്നു. ടൂർണമെന്റ് പാകിസ്താനിലാണ് നടക്കുന്നതെങ്കിൽ ഇന്ത്യ പങ്കെടുക്കില്ല എന്ന് ബിസിസിഐ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഇന്ത്യ പങ്കെടുക്കുന്ന മത്സരങ്ങൾ പാകിസ്താന് പുറത്തെ മറ്റൊരു വേദിയിൽ നടത്തുക എന്ന ഫോർമുലയോട് ആഭിമുഖ്യമില്ലെങ്കിലും, ഇന്ത്യയെ പങ്കെടുപ്പിക്കാതെ ഒരു ഐസിസി ടൂർണമെന്റ് എന്നത് കടുത്ത സാമ്പത്തിക ബാദ്ധ്യത വരുത്തിവെക്കുമെന്നതിനാൽ, മനസ്സില്ലാ മനസ്സോടെയാണെങ്കിലും പാകിസ്താൻ ഇതിന് മൗനാനുവാദം നൽകിയിരുന്നു. ഇങ്ങനെ പ്രശ്നങ്ങൾ ഒരു പരിധിവരെ പരിഹരിക്കപ്പെട്ടു എന്ന് കരുതിയിരുന്നിടത്താണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെ ഞെട്ടിച്ചു കൊണ്ടുള്ള ഐസിസിയുടെ പുതിയ നടപടി. അതേസമയം, ചാമ്പ്യൻസ് ട്രോഫിയുടെ ഷെഡ്യൂൾ പുനക്രമീകരണം പൂർത്തിയാകാത്തതിനാലാകാം ലോഞ്ച് മാറ്റിവെച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് തങ്ങൾക്ക് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ്…
കൊച്ചി: ‘സൂഫിയും സുജാതയും’ ഫെയിം ദേവ് മോഹൻ, സോണ ഒലിക്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അർജ്ജുൻ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പരാക്രമം’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. മില്ലേന്നിയൽ ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ രഞ്ജി പണിക്കർ, ജിയോ ബേബി, സംഗീത മാധവൻ, സ്വപ്ന പിള്ള, രവി ഖേമു, സച്ചിൻ ലാൽ ഡി, കിരൺ പീതാംബരൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം “വാഴ”ഫെയിം സിജു സണ്ണി, ജോമോൻ ജ്യോതിർ, അമിത് മോഹൻ രാജേശ്വരി എന്നിവരും മുഖ്യ വേഷത്തിൽ അഭിനയിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഹാരിസ് ദേശം, ഛായാഗ്രഹണം -സാലു കെ തോമസ്, സംഗീതം-അനൂപ് നിരിച്ചൻ, ഗാനരചന-സുഹൈൽ എം കോയ, രഞ്ജിത്ത് ആർ നായർ, എഡിറ്റിംഗ്-കിരൺ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ, പ്രൊഡക്ഷൻ ഡിസൈനർ-ദിലീപ് നാഥ്, മേക്കപ്പ്-മുഹമ്മദ് അനീസ്, കോസ്റ്റ്യൂംസ്-ഇർഷാദ് ചെറുകുന്ന്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ-ഷെല്ലി ശ്രീസ്, സൗണ്ട് ഡിസൈൻ-സിങ്ക് സിനിമ, ആക്ഷൻ – ഫീനിക്‌സ് പ്രഭു, പി സി സ്റ്റണ്ട്സ്, അഷ്റഫ്…
ഡർബൻ: ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. സഞ്ജു സാംസണിന്റെ ഗംഭീര സെഞ്ച്വറിയുടെ കരുത്തിൽ, 61 റൺസിനാണ് ഇന്ത്യ പ്രോട്ടീസിനെ കീഴ്പ്പെടുത്തിയത്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ആതിഥേയരുടെ പോരാട്ടം 17.5 ഓവറിൽ 141 റൺസിൽ അവസാനിച്ചു. ഇന്ത്യൻ നിരയിൽ സഞ്ജു സാംസണൊഴികെ മറ്റാർക്കും മികച്ച സ്കോർ കണ്ടെത്താൻ സാധിച്ചില്ല. തുടക്കത്തിലേ 7 റൺസെടുത്ത ഓപ്പണിംഗ് പങ്കാളി അഭിഷേക് ശർമ്മയെ നഷ്ടമായെങ്കിലും, ദക്ഷിണാഫ്രിക്കയുടെ നിരുത്തരവാദപരമായ ബൗളിംഗ് മുതലെടുത്ത സഞ്ജു, രണ്ടാം വിക്കറ്റിൽ ക്യാപ്ടൻ സൂര്യകുമാർ യാദവിനെയും മൂന്നാം വിക്കറ്റിൽ തിലക് വർമ്മയെയും കൂട്ടുപിടിച്ച് സ്കോർ ഉയർത്തി. സൂര്യകുമാർ 21 റൺസും തിലക് വർമ്മ 18 പന്തിൽ 33 റൺസുമെടുത്ത് മടങ്ങി. പതിനാറാമത്തെ ഓവറിൽ സഞ്ജു മടങ്ങുമ്പോൾ ഇന്ത്യൻ സ്കോർ 4ന് 175 എന്ന നിലയിലായിരുന്നു. എന്നാൽ ദക്ഷിണാഫ്രിക്കൻ ബൗളർമാർ അവസാന ഓവറുകളിൽ…
വാഷിംഗ്ടൺ ഡിസി: വൈറ്റ് ഹൗസിലേക്ക് സർവ്വപ്രതാപങ്ങളോടെയുള്ള ഡോണൾഡ് ട്രമ്പിന്റെ രണ്ടാം വരവ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് അത്ര നല്ല സൂചനകളല്ല നൽകുന്നത്. നേരെ മറിച്ച്, അമേരിക്കയുമായും സഖ്യകക്ഷികളുമായുമുള്ള ബന്ധം മെച്ചപ്പെടുത്താൻ കാത്തിരിക്കുന്ന ഇന്ത്യക്ക് ഇത് ശുഭസൂചനയാണ്. കാനഡയുടെ കയറ്റുമതിയിൽ 75 ശതമാനവും പോകുന്നത് അമേരിക്കയിലേക്കാണ്. അമേരിക്കയുമായി നിലനിൽക്കുന്ന വ്യാപാര തർക്കങ്ങൾ വഷളാകാതെ നോക്കാൻ ട്രൂഡോയ്ക്ക് സാധിച്ചില്ലെങ്കിൽ കാനഡയെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയായിരിക്കും. കാനഡയിൽ ജസ്റ്റിൻ ട്രൂഡോയ്ക്കെതിരെ കടുത്ത ഭരണവിരുദ്ധ വികാരമാണ് നിലവിലുള്ളത്. സാമ്പത്തിക വളർച്ച പിന്നോട്ടാകുന്നതും ദൈനംദിന ജീവിത ചിലവുകളിലെ വർദ്ധനയും പ്രതിസന്ധികളാണ്. ചൈനയുമായും ഇന്ത്യയുമായും ഒരേ സമയം തർക്കത്തിലാണ് എന്നതും ട്രൂഡോ സർക്കാരിന്റെ പരാജയമായാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ഇന്ത്യയാകട്ടെ, യുക്രെയ്ൻ യുദ്ധത്തിലടക്കം സ്വീകരിച്ച നിലപാടുകൾ അമേരിക്കയെയും സഖ്യകക്ഷികളെയും പിണക്കാത്ത തരത്തിലുള്ളതാണ്. യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ പുടിനോട് ആവർത്തിച്ച് ആവശ്യപ്പെടുന്നതും അമേരിക്ക സ്വാഗതം ചെയ്യുന്നു. അമേരിക്കയിലെയും കാനഡയിലെയും ഖാലിസ്ഥാൻവാദികളോട് ഇന്ത്യ സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടും ശ്രദ്ധേയമാണ്. ഇസ്രയേൽ, ഹമാസ്…
ബംഗലൂരു: നടൻ സൽമാൻ ഖാനെതിരെ വധഭീഷണി മുഴക്കിയ ബിക്കാറാം എന്നയാൾ നേരത്തേ കർണാടകയിൽ അറസ്റ്റിലായിരുന്നു. കുപ്രസിദ്ധ അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ എന്ന് അവകാശവാദം ഉന്നയിക്കുന്ന ഇയാളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി മുംബൈ ഭീകരവിരുദ്ധ സ്ക്വാഡിന് കൈമാറി. രാജസ്ഥാനിലെ ജലോർ സ്വദേശിയായ ബിക്കാറാം ജോലി അന്വേഷിച്ചാണ് കർണാടകയിലെ ഹവേരിയിൽ എത്തിയത്. ഇയാളെ വാടക മുറിയിൽ നിന്നാണ് പിടികൂടിയതെന്ന് കർണാടക പോലീസ് അറിയിച്ചു. നിർമ്മാണ തൊഴിലാളിയായ ഇയാൾക്കെതിരെ മുംബൈ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. മാസങ്ങൾക്ക് മുൻപാണ് ബിക്കാറാം കർണാടകയിൽ എത്തിയത്. ഒന്നര മാസം മുൻപാണ് ഇയാൾ ഹവേരിയിൽ എത്തിച്ചേർന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. ഗായകൻ സിദ്ധു മൂസാവാലയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന കുപ്രസിദ്ധ കുറ്റവാളിയാണ് ലോറൻസ് ബിഷ്ണോയ്. തങ്ങളുടെ സമുദായം വിശുദ്ധമായി കരുതുന്ന കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ സൽമാൻ ഖാനെ ഏത് വിധേനെയും വകവരുത്തുമെന്ന് ഇയാൾ പല തവണ ഭീഷണി മുഴക്കിയിരുന്നു.
ഷാർജ: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാന് തകർപ്പൻ ജയം. ഷാർജാ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 92 റൺസിനാണ് അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശിനെ തറപറ്റിച്ചത്. 6.3 ഓവറിൽ 26 റൺസ് മാത്രം വഴങ്ങി 6 ബംഗ്ലാദേശ് വിക്കറ്റുകൾ പിഴുത യുവ സ്പിന്നർ അള്ളാ മുഹമ്മദ് ഗസൻഫാർ ആണ് അഫ്ഗാനിസ്ഥാന്റെ വിജയശിൽപ്പി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാൻ 49.4 ഓവറിൽ 235 റൺസിന് പുറത്തായി. ഇരുപതാമത്തെ ഓവറിൽ 5 വിക്കറ്റിന് 71 റൺസ് എന്ന നിലയിൽ പരുങ്ങിയ അഫ്ഗാനിസ്ഥാനെ ആറാം വിക്കറ്റിൽ ഒരുമിച്ച ക്യാപ്ടൻ ഹസ്മത്തുള്ള ഷഹീദിയും മുഹമ്മദ് നബിയും ചേർന്നാണ് കരകയറ്റിയത്. ഇരുവരും ചേർന്ന് 104 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. നിലയുറപ്പിച്ച ശേഷം ആഞ്ഞടിച്ച നബി 79 പന്തിൽ 84 റൺസ് നേടി. ഷഹീദി 52 റൺസും നേടി. ബംഗ്ലാദേശിന് വേണ്ടി പേസർമാരായ ടസ്കിൻ അഹമ്മദും മുസ്താഫിസുർ റഹ്മാനും 4 വിക്കറ്റുകൾ വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിൽ ആത്മവിശ്വാസത്തോടെ…
Subscribe to Updates
Get the latest creative news from FooBar about art, design and business.
