- ബാറ്റിംഗ് വെടിക്കെട്ട്; വാംഖഡെയിൽ മുംബൈയെ വീഴ്ത്തി ബംഗലൂരു
- നെയ്യാറ്റിൻകര വാഴും കണ്ണാ… മാർത്താണ്ഡ വർമയുടെ ജീവൻ രക്ഷിച്ച ഉണ്ണിക്കണ്ണൻ ഇതാണ്
- പരാതികളിൽ അന്വേഷണം ആരംഭിച്ചു; പ്രതിഷേധക്കാർക്കെതിരെ നിലപാട് കടുപ്പിച്ച് പോലീസ്
- വിശ്വാസക്കുറവ് നികത്താൻ അമേരിക്കയ്ക്ക് കഴിയുന്നില്ല ; പാകിസ്ഥാൻ മികച്ച മധ്യസ്ഥൻ : ഇറാനിയൻ സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്
- ഷോപ്പിന് സമീപം പബ്ബ്; നിർണായക ചുവടുവയ്പ്പുമായി ലിഡിൽ
- പതിയിരുന്ന് ആക്രമിച്ചു; പോലീസുകാർക്കെതിരെ പ്രതിഷേധക്കാർ
- ഭരണവിരുദ്ധ വികാരമില്ല ; തൊണ്ണൂറിലേറെ സീറ്റ് നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് എംവി ഗോവിന്ദൻ
- കൊളറൈനിൽ വെടിവയ്പ്പ്
Author: Suneesh
കൊച്ചി: മന്ത്രി സജി ചെറിയാൻ മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗത്തിൽ ഭരണഘടനയെ അധിക്ഷേപിച്ച് നടത്തിയ പരാമർശങ്ങളുമായി ബന്ധപ്പെട്ട ഹർജിയിൽ തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. സജി ചെറിയാന് ക്ലീന്‍ചീറ്റ് നല്‍കിക്കൊണ്ടുള്ള പൊലീസ് റിപ്പോര്‍ട്ട് കോടതി തള്ളി. പൊലീസ് റിപ്പോര്‍ട്ട് അംഗീകരിച്ച മജിസ്‌ട്രേറ്റ് കോടതി വിധിയും ഹൈക്കോടതി റദ്ദാക്കി. കേസില്‍ പുനരന്വേഷണം വേണം. ക്രൈംബ്രാഞ്ചിലെ വിശ്വസ്തതയുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷണം നടത്തണമെന്നും ഹൈക്കോടതി ഡിജിപിക്ക് നിർദ്ദേശം നൽകി. സജി ചെറിയാന്റെ ഭരണതലത്തിലെ സ്വാധീനം മൂലം അന്വേഷണം അവസാനിപ്പിച്ചെന്നും, പൊലീസ് റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്നുമായിരുന്നു അഭിഭാഷകനായ ഹർജിക്കാരന്റെ ആവശ്യം. ഇതിന്മേൽ കേസ് ഡയറിയും പ്രസംഗത്തിന്റെ വിശദമായ രൂപവും പരിശോധിച്ച ശേഷമാണ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിധി പ്രസ്താവിച്ചത്. സജി ചെറിയാന്റെ പരാമര്‍ശത്തില്‍ പ്രഥമദൃഷ്ട്യാ അവഹേളനമുണ്ടെന്നും കോടതി നിരീക്ഷിച്ചു. സജി ചെറിയാന്റെ പ്രസംഗത്തിലെ വിവാദ ഭാഗങ്ങൾ: ‘മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മളെല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ…
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായ മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും എൻഡിഎ സർക്കാർ രൂപീകരിക്കുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. മഹാരാഷ്ട്രയിൽ എൻഡിഎ നേതൃത്വത്തിലുള്ള മഹായുതി സർക്കാർ ഭരണം നിലനിർത്തുമ്പോൾ, ഝാർഖണ്ഡിൽ ഇൻഡിയ സഖ്യത്തിൽ നിന്നും എൻഡിഎ സഖ്യം അധികാരം പിടിച്ചെടുക്കുമെന്നും പ്രമുഖ എക്സിറ്റ് പോളുകൾ പ്രവചിക്കുന്നു. മഹാരാഷ്ട്രയിൽ എൻഡി സർക്കാർ അധികാരം നിലനിർത്തുമെങ്കിലും മഹാവികാസ് അഘാഡി മികച്ച പ്രകടനം കാഴ്ചവെക്കും. എന്നാൽ 288 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിലേക്ക് എത്താൻ അവർക്ക് സാധിക്കില്ല. പി- മാർക്ക് എക്സിറ്റ് പോൾ പ്രകാരം മഹായുതി സഖ്യം 137 മുതൽ 157 സീറ്റുകൾ നേടുമ്പോൾ, മഹാവികാസ് അഘാഡി സഖ്യത്തിന് 126 മുതൽ 147 സീറ്റുകൾ വരെ ലഭിക്കും. മറ്റുള്ളവർ 2 മുതൽ 8 സീറ്റുകൾ വരെ നേടും. മാട്രീസ് എക്സിറ്റ് പോൾ 150 മുതൽ 170 വരെ സീറ്റുകൾ മഹായുതി സഖ്യത്തിന് പ്രവചിക്കുമ്പോൾ, മഹാവികാസ് അഘാഡിക്ക് 110 മുതൽ 130 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. മറ്റുള്ളവർക്ക് 8 മുതൽ…
കോഴിക്കോട്: ഗുരുതരമായ മസ്തിഷ്കരോഗം ബാധിച്ച് എത്തിയ യുവതി മന:ശാസ്ത്ര ചികിത്സയെ തുടർന്ന് മരിച്ചു എന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പേരാമ്പ്ര കൂത്താളി സ്വദേശിനി രജനി മരിച്ച സംഭവത്തിലാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് കേസെടുത്തത്. സംഭവത്തിൽ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമർപ്പിക്കണമെന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനോട് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. നവംബര്‍ നാലിനാണ് മൂന്ന് കുട്ടികളുടെ അമ്മയായ രജനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. കൃത്യമായി രോഗ നിര്‍ണയം നടത്താതെ ചികിത്സ നല്‍കിയതാണ് മരണത്തിനിടയാക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഗില്ലന്‍ബാരി സിന്‍ഡ്രോം എന്ന ഗുരുതരമായ മസ്തിഷ്ക രോഗമാണ് രജനിക്ക് ഉണ്ടായിരുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് നാല് ദിവസങ്ങൾക്ക് ശേഷമാണ് രോഗം കണ്ടുപിടിച്ചത്. അതുവരെ മന:ശാസ്ത്ര ചികിത്സ തുടർന്നു. അപ്പോഴേക്കും ന്യൂമോണിയ ബാധിക്കുകയും വൃക്കകളുടെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തു. പിന്നീട് നില വഷളാവുകയും മരിക്കുകയുമായിരുന്നുവെന്ന് ഭർത്താവ്…
സുനീഷ് വി ശശിധരൻ അർജുൻ അശോകനെ കേന്ദ്ര കഥാപാത്രമാക്കി, അഭിലാഷ് പിള്ളയുടെ രചനയിൽ നവാഗതനായ വിഷ്ണു വിനയ് സംവിധാനം ചെയ്ത ഇമോഷണൽ ത്രില്ലർ ചിത്രമാണ് ആനന്ദ് ശ്രീബാല. ഒറ്റ വാചകത്തിൽ പറഞ്ഞാൽ, മികച്ച പ്രകടനങ്ങൾ കൊണ്ടും മടുപ്പിക്കാത്ത മേക്കിംഗ് കൊണ്ടും തിയേറ്റർ കാഴ്ച ആവശ്യപ്പെടുന്ന ഒരു ഡീസന്റ് ഇമോഷണൽ ത്രില്ലറാണ് ചിത്രം. ത്രില്ലർ സിനിമകൾക്ക് പഞ്ഞമില്ലാത്ത ഈ കാലത്ത്, രസച്ചരട് മുറിയാതെ വൈകാരിക മുഹൂർത്തങ്ങളെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ചിത്രത്തെ വേറിട്ട് നിർത്തുന്നത്. കൊച്ചിയിലെ പ്രമുഖമായ ലോ കോളേജിൽ നിന്നും നിയമവിദ്യാർത്ഥിനിയെ കാണാതാകുന്നതും തുടർന്ന് നടക്കുന്ന സമാന്തരമായ രണ്ട് അന്വേഷണങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പെൺകുട്ടികളെ കാണാതാകുന്ന കേസുകളോട് വ്യവസ്ഥിതിയുടെ പ്രതികരണങ്ങളിലെ വൈകാരിക വ്യതിയാനങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്ന ചിത്രം, ത്രില്ലർ എലമെന്റ്സിനൊപ്പം കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങൾക്ക് കൂടി പ്രാധാന്യം നൽകുന്നു. സംഭവവികാസങ്ങളിലെ കാര്യകാരണങ്ങൾ പ്രേക്ഷകനുമായി സംവദിക്കുന്നതിൽ തിരക്കഥ എത്രത്തോളം വിജയിക്കുന്നുവോ, സിനിമ അത്രയും വിജയിക്കുന്നു എന്നതാണ് മലയാളത്തിലെ വിജയമായ സമകാലിക ത്രില്ലർ സിനിമകൾ…
കൊച്ചി: ജാഫർ ഇടുക്കി, നവാഗതനായ നഥാനിയേൽ, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധി അന്ന സംവിധാനം ചെയ്യുന്ന “പൊയ്യാമൊഴി” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ടിനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ നിർമിക്കുന്ന പൊയ്യാമൊഴിയുടെ തിരക്കഥ, സംഭാഷണം ശരത് ചന്ദ്രൻ എഴുതുന്നു. വിനോദ് ഇല്ലംപിള്ളി ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എം ആർ രേണുകുമാർ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. എഡിറ്റർ-അഖിൽ പ്രകാശ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഷിജി മാത്യു ചെറുകര, പ്രൊഡക്ഷൻ കൺട്രോളർ-സന്തോഷ് ചെറുപൊയ്ക, ആർട്ട് – നാഥൻ മണ്ണൂർ, കളറിസ്റ്റ്-ജയദേവ് തിരുവെയ്പ്പതി, സൗണ്ട് ഡിസൈൻ- തപസ് നായിക്, മേക്കപ്പ്-റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം-റോസ് റജിസ്, സ്റ്റിൽസ്-ജയപ്രകാശ്, പരസ്യകല-എം സി രഞ്ജിത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-റ്റൈറ്റസ് അലക്‌സാണ്ടർ, അസോസിയേറ്റ് ഡയറക്ടർ-റെന്നറ്റ്, ആക്ഷൻ-ആൽവിൻ അലക്സ്, അസിസ്റ്റന്റ് ഡയറക്ടർ- അഭിജിത് സൂര്യ, സുധി പാനൂർ, ഓഫീസ് നിർവഹണം-ഹരീഷ് എ വി, ഓൺലൈൻ മീഡിയ-മഞ്ജു ഗോപിനാഥ്. കൊടൈക്കനാൽ, വാഗമൺ, തൊടുപുഴ എന്നിവിടങ്ങളിലായിരുന്നു പൊയ്യാമൊഴി യുടെ ചിത്രീകരണം. പി…
കൊച്ചി: ആലപ്പുഴയുടെ വടക്കന്‍ മേഖലകളില്‍ രണ്ടാഴ്ചയോളമായി ഭീതി വിതയ്ക്കുകയും പിന്നീട് എറണാകുളം ജില്ലയിലേക്ക് കടന്ന് ജനങ്ങളുടെ ഉറക്കം കെടുത്തുകയും ചെയ്ത കുറുവ സംഘത്തിലേതെന്ന് സംശയിക്കുന്നവരെ നാടകീയമായി പോലീസ് പിടികൂടി. എറണാകുളം കുണ്ടന്നൂർ ഭാഗത്തുനിന്നും പിടിയിലായ സംഘത്തിലെ തമിഴ്നാട് സ്വദേശിയായ സന്തോഷ്, പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയെങ്കിലും നാല് മണിക്കൂറോളം നീണ്ടു നിന്ന തിരച്ചിലിനൊടുവിൽ വലയിലായി. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി കസ്റ്റഡിയിൽ നിന്ന് ചാടി പോവുകയായിരുന്നു സന്തോഷ്. ചാടിപ്പോയ ശേഷം സമീപത്തെ ചതുപ്പിൽ ഒളിച്ചിരിക്കുകയായിരുന്ന ഇയാളെ, പിന്നീട് കണ്ടെത്തുകയായിരുന്നു. പോലീസില്‍നിന്ന് രക്ഷപ്പെടുമ്പോള്‍ കൈയില്‍ വിലങ്ങുണ്ടായിരുന്നതിനാല്‍ ഇയാൾക്ക് അധികദൂരം പോകാൻ സാധിച്ചിരുന്നില്ല. വിശദമായ ചോദ്യംചെയ്യലിനായി പിന്നീട് ഇയാളെ ആലപ്പുഴയിലെ മണ്ണഞ്ചേരിയിലേക്ക് കൊണ്ടുപോയി. സന്തോഷിന്റെ ഭാര്യ ജ്യോതി, അമ്മ പൊന്നമ്മ എന്നിവരെയും മരട് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരാണ് സന്തോഷിനെ രക്ഷപ്പെടാൻ സഹായിച്ചതെന്ന് പോലീസ് പറഞ്ഞു. പൊലീസിനെ ആക്രമിച്ചാണ് സന്തോഷ് രക്ഷപ്പെട്ടത്. പിടിയിലാകുമ്പോൾ ഇയാളുടെ പക്കൽ ആയുധങ്ങൾ ഉണ്ടായിരുന്നു. സ്ത്രീകളോടൊപ്പം പ്രതി…
കൊച്ചി: ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്ന മലയാള സിനിമ, ഇപ്പോൾ ഇതാ മറ്റൊരു മാറ്റത്തിന് തുടക്കം കുറിക്കുകയാണ്. മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ്-ത്രിഡി, അനിമേഷൻ ആന്റ് ലൈവ് ആക്ഷൻ-ത്രിഡി സിനിമ പ്രദർശനത്തിനൊരുങ്ങുകയാണ്, ‘ലൗലി‘. സാൾട്ട് ആൻഡ് പെപ്പെർ, ടാ തടിയാ, ഇടുക്കി ഗോൾഡ്, മായാനദി എന്നീ സൂപ്പർഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തായ ദിലീഷ് കരുണാകരന്റെ (ദിലീഷ് നായർ) സംവിധാനത്തിൽ, സൂപ്പർ ഹിറ്റ് സംവിധായകനായ ആഷിഖ് അബുവിന്റെ ഛായാഗ്രഹണത്തിൽ ഒരുങ്ങുന്ന ‘ലൗലി‘, യുവതാരം മാത്യു തോമസിനൊപ്പം ഒരു അനിമേഷൻ ഈച്ചയും നായികയായി എത്തുന്ന ചിത്രമാണ്. അശ്വതി മനോഹരൻ, ഉണ്ണിമായ, മനോജ് കെ ജയൻ, ഡോക്ടർ അമർ രാമചന്ദ്രൻ, അരുൺ, ആഷ്‌ലി, പ്രശാന്ത് മുരളി, ഗംഗ, മീര, കെ പി ഏ സി ലീല എന്നിവർ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നേനി എന്റർടൈൻമെന്റ് സ് പ്രൈവറ്റ് ലിമിറ്റഡ്, വെസ്റ്റൻഘട്സ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ഡോക്ടർ അമർ രാമചന്ദ്രൻ, ശരണ്യ ദിലീഷ്, എന്നിവർ ചേർന്ന് നിർമിക്കുന്ന…
കൊല്ലം: 2024 നവംബർ 26 മുതൽ 30 വരെ കൊട്ടാരക്കരയിൽ നടക്കുന്ന കൊല്ലം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പന്തൽ കാൽ നാട്ട് കർമ്മം സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിർവ്വഹിച്ചു. കൊട്ടാരക്കര മുനിസിപ്പൽ ചെയർമാൻ രമേശിന്റെ അദ്ധ്യക്ഷതയിൽ നടന്ന പന്തൽ കാൽ നാട്ട് കർമ്മത്തിൽ കൊല്ലം ഡി ഡി ഇ ലാൽ സർ, വിവിധ അദ്ധ്യാപക സംഘടനാ നേതാക്കളായ പാറംകോട് ബിജു, നജീമുദ്ദീൻ, സജീവ്, എ ഷാനവാസ്, പരവൂർ സജീബ് , എസ് കെ ദിലീപ് കുമാർ , ബിനു പട്ടേരി, എ അനിൽകുമാർ, കിഷോർ, ജാസ്ക്കർ ഖാൻ തുടങ്ങിയവർ പങ്കെടുത്തു. കൊട്ടാരക്കര ഗവണ്മെന്റ് ജി എച്ച് എസ്സ് ആൻഡ് വി എച്ച് എസ്സ് എസ്സ് പ്രധാനവേദിയാക്കി കൊട്ടാരക്കരയിലെ വിവിധ സ്കൂളുകളിലെ 14 വേദികളിലായാണ് കലോത്സവം നടക്കുന്നത്.
ജോഹന്നാസ്ബർഗ്: തുടർച്ചയായ രണ്ട് ഡക്കുകൾക്ക് ശേഷം സെഞ്ച്വറിയുമായി വീണ്ടും സഞ്ജു സാംസണിന്റെ രാജകീയ തിരിച്ചുവരവ്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ അവസാന ടി20 മത്സരത്തിൽ 56 പന്തിൽ 109 റൺസുമായി പുറത്താകാതെ നിന്ന സഞ്ജു സ്വന്തം പേരിൽ കുറിച്ചത് ക്രിക്കറ്റ് ചരിത്രത്തിലെ പുതിയ റെക്കോർഡാണ്. ഒരു കലണ്ടർ വർഷത്തിൽ 3 അന്താരാഷ്ട്ര ടി20 സെഞ്ച്വറികൾ നേടുന്ന ഒരേയൊരു താരമാണ് സഞ്ജു. ഈ വർഷത്തെ സഞ്ജുവിന്റെ ആദ്യ ടി20 സെഞ്ച്വറി ബംഗ്ലാദേശിനെതിരെ ആയിരുന്നു. തുടർന്ന് വന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ആദ്യ മത്സരത്തിലും ഇപ്പോൾ അവസാന മത്സരത്തിലും സഞ്ജു സെഞ്ച്വറി നേട്ടം ആവർത്തിച്ചു. ആറ് ബൗണ്ടറികളും ഒൻപത് സിക്സറുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. പ്രഹരശേഷി 194.64. മറുവശത്ത് തുടർച്ചയായ രണ്ടാം ടി20 സെഞ്ച്വറി നേടിയ തിലക് വർമ്മയ്ക്കൊപ്പം നന്നായി ആസ്വദിച്ച് കളിക്കുന്ന സഞ്ജുവിനെയാണ് ഇന്ന് വാണ്ടറേഴ്സ് കണ്ടത്. അന്താരാഷ്ട്ര ട്വന്റി 20യിൽ തുടർച്ചയായ രണ്ട് സെഞ്ച്വറികൾ നേടിയ തിലക് വർമ്മയും സഞ്ജുവിന് പിന്നാലെ റെക്കോർഡ് ബുക്കിൽ ഇടം…
പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. നട തുറന്ന ശേഷം ആഴിയിൽ അഗ്നിപകരും. പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരും ചുമതലയേൽക്കും. ഇത്തവണ് തീർഥാടകർക്ക് മൂന്ന് കേന്ദ്രങ്ങളിലാണ് സ്പോട്ട് ബുക്കിംഗിന് അവസരം ഒരുക്കിയിട്ടുള്ളത്. പമ്പയിലും എരുമേലിയിലും വണ്ടിപ്പെരിയാറിലുമാണ് ഭക്തര്‍ക്ക് സ്‌പോട്ട് ബുക്കിംഗ് നടത്താനുള്ള സൗകര്യമുള്ളത്. മണ്ഡലകാലത്തിനോട് അനുബന്ധിച്ച് വിപുലമായ സംവിധാനങ്ങള്‍ ആരോഗ്യ വകുപ്പ് സജ്ജമാക്കി വരുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ കോളജുകളിലേയും ഡോക്‌ടര്‍മാരെ കൂടാതെ വിദഗ്‌ധ സന്നദ്ധ ആരോഗ്യ പ്രവര്‍ത്തകരുടേയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമലയിൽ 13000 പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. 24 മണിക്കൂറും പമ്പയിലും നിലയ്ക്കലും ആശുപത്രി സേവനം ഉണ്ടാകും. 450 കെ എസ് ആർ ടി സി ബസുകൾ സർവീസ് നടത്തും . നിലയ്ക്കൽ – പമ്പ സർവീസിനായി 241 ബസുകൾ ഉണ്ടാകും. ഭക്തർക്ക്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
