- പ്രതിഷേധക്കാരെ ഒഴിപ്പിച്ചു; ഒ കോണൽ സ്ട്രീറ്റ് ഇന്ന് തുറക്കും
- പ്രതിഷേധമെന്ന പേരിൽ അനധികൃതമായി സംഘടിച്ചു; കോർക്കിൽ അഞ്ച് പേർ അറസ്റ്റിൽ
- ഇന്ധന വില വർധനവ്; 505 മില്യൺ യൂറോയുടെ പാക്കേജ് പ്രഖ്യാപിച്ച് ഐറിഷ് സർക്കാർ
- റോസ്ലെയർ യൂറോപോർട്ടിലെ സമരം പിൻവലിച്ചു
- ബാറ്റിംഗ് വെടിക്കെട്ട്; വാംഖഡെയിൽ മുംബൈയെ വീഴ്ത്തി ബംഗലൂരു
- നെയ്യാറ്റിൻകര വാഴും കണ്ണാ… മാർത്താണ്ഡ വർമയുടെ ജീവൻ രക്ഷിച്ച ഉണ്ണിക്കണ്ണൻ ഇതാണ്
- പരാതികളിൽ അന്വേഷണം ആരംഭിച്ചു; പ്രതിഷേധക്കാർക്കെതിരെ നിലപാട് കടുപ്പിച്ച് പോലീസ്
- വിശ്വാസക്കുറവ് നികത്താൻ അമേരിക്കയ്ക്ക് കഴിയുന്നില്ല ; പാകിസ്ഥാൻ മികച്ച മധ്യസ്ഥൻ : ഇറാനിയൻ സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്
Author: Suneesh
ബംഗലൂരു: കന്നഡ നടി ശോഭിത ശിവണ്ണയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗച്ചിബൗളിയിലെ കൊന്ദാപൂരിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കേസെടുത്ത പോലീസ്, മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ഗാന്ധി ഹോസ്പിറ്റലിൽ എത്തിച്ചു. ഹാസനിലെ സകലേഷ്പൂർ സ്വദേശിനിയായ ശോഭിത, എറടൊണ്ടാല മൂറു, എടിഎം, ഒൻഡു കതേ ഹേളുവാ, ജാക്ക്പോട്ട്, അപാർട്ട്മെന്റ് ടു മർഡർ, വന്ദന തുടങ്ങിയ സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം വിവാഹിതയായ ശേഷം ഹൈദരാബാദിലായിരുന്നു താമസം. വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്നും ഇടവേളയെടുത്ത ശോഭിത സാമൂഹിക മാദ്ധ്യമങ്ങളിൽ സജീവമായിരുന്നു. ശനിയാഴ്ച രാത്രിയായിരിക്കം മരണം സംഭവിച്ചത് എന്നാണ് പ്രാഥമിക നിഗമനം. മരണത്തിന് മണിക്കൂറുകൾക്ക് മുൻപും അവർ സാമൂഹിക മാദ്ധ്യമങ്ങളിൽ സംവദിച്ചിരുന്നു എന്നത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. സിനിമാ സീരിയൽ രംഗത്തെ നിരവധി പേർ ശോഭിതയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
ന്യൂഡൽഹി: നവംബറിലെ ജി എസ് ടി വരുമാനത്തിൽ 8.5 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തിയതായി ധനകാര്യ മന്ത്രാലയം. കഴിഞ്ഞ നവംബറിൽ 1.68 ലക്ഷം കോടിയായിരുന്ന ജി എസ് ടി വരുമാനം ഈ നവംബറിൽ 1.82 ലക്ഷം കോടിയായാണ് ഉയർന്നിരിക്കുന്നത്. കേന്ദ്ര ജി എസ് ടി വരുമാനം 34,141 കോടി രൂപയും സംസ്ഥാന ജി എസ് ടി വരുമാനം 43,047 കോടി രൂപയും സംയുക്ത ജി എസ് ടി വരുമാനം 91,828 കോടി രൂപയും സെസ് 13,253 കോടി രൂപയുമാണ്. നവംബറിൽ ആഭ്യന്തര ഉത്പാദനത്തിൽ നിന്നുമുള്ള ജി എസ് ടി 9.4 ശതമാനം ഉയർന്ന് 1.40 ലക്ഷം കോടിയിലും ഇറക്കുമതി തീരുവയിൽ നിന്നുമുള്ള വരുമാനം 6 ശതമാനം ഉയർന്ന് 42,591 കോടിയിലുമെത്തി. അതേസമയം സംസ്ഥാനങ്ങൾക്കുള്ള വിഹിതം 19,259 കോടിയാണ് കഴിഞ്ഞ മാസം നൽകിയത്. കഴിഞ്ഞ വർഷം ഇതേ സമയത്തെ റീഫണ്ടിൽ നിന്നും 8.9 ശതമാനം കുറവാണ് ഇത്. മൊത്തം ജി എസ് ടി വരുമാനം…
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി എണ്ണ കമ്പനികൾ. 19 കിലോഗ്രാം എൽപിജി സിലിണ്ടറിന് ഏകദേശം 18 രൂപയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഡൽഹിയിൽ 19 കിലോഗ്രാം എൽപിജി സിലിണ്ടറിൻ്റെ വില 1818.50 രൂപയായി. നേരത്തേ ഇത് 1802 രൂപയായിരുന്നു. നവംബർ ഒന്നാം തീയതിയും സിലിണ്ടറിൻ്റെ വില വർധിപ്പിച്ചിരുന്നു. കൊൽക്കത്തയിൽ വാണിജ്യ സിലിണ്ടർ വില 1927 രൂപയാണ്. നേരത്തേ ഇത് 1911.50 രൂപയായിരുന്നു. മുംബൈൽ സിലിണ്ടറിന്റെ വില 1754.50 രൂപയായിരുന്നു. ഇത് ഇപ്പോൾ 1771 രൂപയായി ഉയർന്നു. ചെന്നൈയിൽ 1964.50 രൂപയിൽ നിന്നും 1980.50 രൂപയായാണ് വില ഉയർന്നിരിക്കുന്നത്. അതേസമയം, ഗാർഹിക പാചക വാതക സിലിണ്ടറിൻ്റെ വില ഇത്തവണയും മാറ്റമില്ലാതെ തുടരുകയാണ്. 2024 ഓഗസ്റ്റ് 1 മുതൽ ഡൽഹിയിൽ 803 രൂപ, കൊൽക്കത്തയിൽ 829 രൂപ, മുംബൈയിൽ 802.50 രൂപ, ചെന്നൈയിൽ 818.50 രൂപ എന്നിങ്ങനെയാണ് ഗാർഹിക പാചക വാതകത്തിന്റെ വില.
ന്യൂഡൽഹി: പ്രണയബന്ധത്തിൽ നിന്ന് പിന്മാറുന്നത് ആത്മഹത്യാ പ്രേരണയായി കരുതാനാകില്ലെന്ന് സുപ്രീം കോടതി. അസംതൃപ്തമായ ബന്ധത്തിൽ നിന്ന് എപ്പോൾ വേണമെങ്കിലും പുറത്തുവരാൻ ആർക്കും അവകാശമുണ്ട്. എന്നാൽ പ്രണയബന്ധത്തിൽ നിന്നും പിന്മാറിയ ശേഷം ഏതെങ്കിലും തരത്തിൽ ഉപദ്രവിക്കുന്നത് കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി. പ്രണയബന്ധത്തിൽ നിന്ന് പിന്മാറുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് നിരീക്ഷിച്ച കോടതി, കമറുദ്ദീൻ ദസ്തഗീർ സനാദി എന്ന വ്യക്തിയെ കുറ്റവിമുക്തനാക്കി. ഇയാൾക്കെതിരെ വഞ്ചന, ആത്മഹത്യാ പ്രേരണ, ബലാത്സംഗം എന്നീ കുറ്റകൃത്യങ്ങൾക്ക് കർണാടക ഹൈക്കോടതി വിധിച്ച ശിക്ഷയും സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസ് പങ്കജ് മിത്തൽ, ജസ്റ്റിസ് ഉജ്ജൽ ഭുയാൻ എന്നിവർ അടങ്ങുന്ന ബെഞ്ചിന്റേതാണ് നടപടി. നേരത്തേ, സനാദിയെ വിചാരണ കോടതി വെറുതെ വിട്ടിരുന്നു. എന്നാൽ കീഴ്ക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് കർണാടക സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. അപ്പീൽ സ്വീകരിച്ച കർണാടക ഹൈക്കോടതി, വഞ്ചന, ആത്മഹത്യാ പ്രേരണ എന്നിവ പ്രതി ചെയ്തതായി കണ്ടെത്തുകയും ഇയാൾക്ക് അഞ്ച് വർഷം തടവും 25,000 രൂപ പിഴയും ശിക്ഷയായി…
ഹൈദരാബാദ്: തെലങ്കാനയിലെ മുളുഗു ജില്ലയിൽ പോലീസുമായി നടന്ന ഏറ്റുമുട്ടലിൽ 7 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. മുളുഗു ജില്ലയിലെ ഏതൂർനഗരം വനമേഖലയിൽ വെച്ചായിരുന്നു ഏറ്റുമുട്ടൽ. പ്രദേശത്ത് കൂടുതൽ മാവോയിസ്റ്റുകൾ ഒളിഞ്ഞിരിക്കുന്നതായി പോലീസ് സംശയിക്കുന്നുണ്ട്. ഒളിഞ്ഞിരിക്കുന്നവർക്കായി തിരച്ചിൽ ഊർജ്ജിതമാണെന്ന് മുളുഗു എസ്പി ശബരീഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിൽ തെലങ്കാനയിൽ പോലീസുമായി നടന്ന ഏറ്റുമുട്ടലിൽ 6 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. തെലങ്കാനയിലെ ഭദ്രാദ്രി കോതഗുഡെം ജില്ലയിലെ മോത്തെ ഗ്രാമത്തിന് സമീപമുള്ള വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ. മേഖലയിൽ പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്നും എകെ 47, റൈഫിളുകൾ, പിസ്റ്റലുകൾ, ഗ്രനേഡുകൾ, മാഗസീനുകൾ എന്നിവയും പോലീസ് കണ്ടെടുത്തിരുന്നു.
കൊച്ചി: നടനും സംവിധായകനുമായ ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന ‘പൊൻമാൻ’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സജിൻ ഗോപു, ലിജിമോൾ ജോസ്, ആനന്ദ് മന്മഥൻ, ദീപക് പറമ്പൊൾ, രാജേഷ് ശർമ്മ,സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു ,മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് എഴുതുന്നത്. ജി ആർ ഇന്ദുഗോപൻ്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിട്ടുള്ളത്. സാനു ജോൺ വർഗീസ് ഛായാഗ്രഹണം നിർവഹിക്കുന്നു. സുഹൈൽ കോയ എഴുതിയ വരികൾക്ക് ജസ്റ്റിൻ വർഗീസ് സംഗീതം…
കൊച്ചി: മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം വിഷ്ണു ശശി ശങ്കർ, അഭിലാഷ് പിള്ള, രഞ്ജിൻ രാജ് ടീം ഒരുമിക്കുന്ന സുമതി വളവ്‘ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പാലക്കാട് ആരംഭിച്ചു. പ്രസേനൻ എം എൽ എ യും ചിത്രത്തിലെ താരങ്ങളും ചേർന്ന് ഭദ്രദീപം കൊളുത്തിയാണ് ചിത്രീകരണം ആരംഭിച്ചത്. ആനന്ദ് ശ്രീബാലയുടെ സൂപ്പർ ഹിറ്റ് വിജയത്തിന് ശേഷം അഭിലാഷ് പിള്ള തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ രഞ്ജിൻ രാജ് ആണ്. മുരളി കുന്നുംപുറത്തിന്റെ വാട്ടർമാൻ ഫിലിംസാണ് ചിത്രത്തിന്റെ നിർമ്മാണ പങ്കാളി. വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ മാളികപ്പുറം ഒരുക്കിയ സംവിധായകനും തിരക്കഥാകൃത്തും മ്യൂസിക് ഡയറക്ടറും വീണ്ടും ഒരുമിക്കുമ്പോൾ പ്രേക്ഷകന്റെ പ്രതീക്ഷയും ഉയരുകയാണ്. അർജുൻ അശോകൻ, ബാലു വർഗീസ്, സൈജു കുറുപ്പ്, ഗോകുൽ സുരേഷ്, മാളവിക മനോജ്, ശ്രീപത് യാൻ, ദേവനന്ദ, സിദ്ധാർഥ് ഭരതൻ, മനോജ്.കെ.യു, നന്ദു, ശ്രാവൺ മുകേഷ്, ബോബി കുര്യൻ, ജസ്‌ന ജയദീഷ്, ജയകൃഷ്ണൻ, ഗോപികാ അനിൽ, ശിവദ, ജൂഹി…
വയനാട്, പാലക്കാട് ഉപതിരഞ്ഞെടുപ്പ് വിജയങ്ങൾക്കിടയിലും കോൺഗ്രസിന് തിരിച്ചടിയായി മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം. മുതിർന്ന നേതാവ് രമേശ് ചെന്നിത്തല നേരിട്ട് തിരഞ്ഞെടുപ്പ് ചുമതല വഹിച്ച മഹാരാഷ്ട്രയിൽ കോൺഗ്രസിന്റെ വോട്ട് വിഹിതം ചരിത്രത്തിൽ ആദ്യമായി 20 ശതമാനത്തിൽ താഴെ പോയി. ബിജെപി നേതൃത്വം നൽകുന്ന മഹായുതി സഖ്യം 49 ശതമാനം വോട്ട് വിഹിതത്തോടെ 288ൽ 230 സീറ്റുകളോടെ അധികാരത്തിലെത്തിയപ്പോൾ, കോൺഗ്രസ് കൂടി ഭാഗമായ മഹാ വികാസ് അഘാഡിക്ക് കിട്ടിയത് 35.3 ശതമാനം വോട്ട് വിഹിതവും 46 സീറ്റുകളും മാത്രമാണ്. ബിജെപി ഒറ്റയ്ക്ക് 132 സീറ്റുകൾ പിടിച്ചപ്പോൾ കോൺഗ്രസിന് ഒറ്റയ്ക്ക് കിട്ടിയത് വെറും 16 സീറ്റുകളും. കേരളത്തിൽ രമേശ് ചെന്നിത്തല മുന്നിൽ നിന്ന് നയിച്ച 2020 തദ്ദേശ തിരഞ്ഞെടുപ്പിലും 2021 നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് കനത്ത തിരിച്ചടി നേരിട്ടു. ഇതോടെ പാർട്ടിയിൽ ഏറെക്കുറെ അപ്രസക്തനായ ചെന്നിത്തല, മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് തോൽവിയോടെ കൂടുതൽ ഒറ്റപ്പെടുകയാണ്. 2021ൽ കേരളത്തിൽ കോൺഗ്രസ് വിജയിച്ചിരുന്നുവെങ്കിൽ മുഖ്യമന്ത്രി സ്ഥാനം ചെന്നിത്തലയ്ക്ക് അനായാസം ലഭിക്കുമായിരുന്നു.…
ഹൈദരാബാദ്: സയീദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20യിൽ കരുത്തരായ മുംബൈക്കെതിരെ കേരളത്തിന് തകർപ്പൻ ജയം. ബാറ്റിംഗ് പറുദീസയായ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം 43 റൺസിനാണ് മുംബൈയെ വീഴ്ത്തിയത്. നിശ്ചിത ഓവറുകളിൽ 5ന് 234 എന്ന പടുകൂറ്റൻ ടോട്ടൽ പടുത്തുയർത്തിയ കേരളത്തിനെതിരെ മുംബൈയുടെ പോരാട്ടം 9 വിക്കറ്റ് നഷ്ടത്തിൽ 191 റൺസിൽ അവസാനിച്ചു. 49 പന്തിൽ 99 റൺസുമായി പുറത്താകാതെ നിന്ന സൽമാൻ നിസാറും 48 പന്തിൽ 87 റൺസ് അടിച്ചുകൂട്ടിയ ഓപ്പണർ രോഹൻ കുന്നുമ്മലും ചേർന്ന് മൂന്നാം വിക്കറ്റിൽ 140 റൺസ് പടുത്തുയർത്തിയതാണ് മത്സരത്തിൽ നിർണായകമായത്. ഓപ്പണറായി ഇറങ്ങിയ ക്യാപ്ടൻ സഞ്ജു സാംസൺ 4 റൺസുമായി മടങ്ങിയത് കേരളത്തിന് തിർച്ചടിയായി. എന്നാൽ, 5 ഫോറും 8 സിക്സുകളും അടിച്ചു കൂട്ടിയ നിസാറും 5 ഫോറും 7 സിക്സുകളും അടിച്ചു കൂട്ടിയ കുന്നുമ്മലും ചേർന്ന് കേരളത്തെ മത്സരത്തിലേക്ക് ശക്തമായി തിരികെ കൊണ്ടുവരികയായിരുന്നു.…
ന്യൂഡൽഹി: പാലക്കാട് ആർ എസ് എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ജാമ്യം നൽകിയ കേരള ഹൈക്കോടതി വിധിയ്ക്കെതിരെ നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി. കേസിലെ എല്ലാ പ്രതികൾക്കും ജാമ്യം നൽകിയതിൽ ഹൈക്കോടതിയ്ക്ക് പിഴവ് പറ്റിയതായി സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കേസിൽ ഓരോ പ്രതികളുടെയും പങ്ക് പ്രത്യേകം പരിശോധിക്കണം. ഇത് ചെയ്യാതെയാണ് ഹൈക്കോടതി ജാമ്യം നൽകിയതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. തുടർന്ന് പ്രതികൾക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. കേസിൽ അറസ്റ്റിലായ 17 പോപ്പുലർ ഫ്രണ്ടുകാർക്ക് ജാമ്യം നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ ലഭിച്ച ഹർജിയിൽ ആണ് സുപ്രീംകോടതിയുടെ നിർണായ ഇടപെടൽ. ശ്രീനിവാസൻ കൊലക്കേസിൽ എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഉസ്മാൻ, സാദിഖ് അഹമ്മദ്, ഷിഹാസ്, മുജാബ്, നെജിമോൻ, സൈനുദ്ദീൻ, സി.ടി സുലൈമാൻ, രാഗം അലി ഫയാസ്, അക്ബർ അലി, നിഷാദ്, റഷീദ് കെ.ടി, സെയ്ദാലി എന്നിവർക്കാണ് ഹൈക്കോടതി കഴിഞ്ഞ ജൂൺ മാസത്തിൽ ജാമ്യം നൽകിയത്. പ്രതികൾക്ക് ജാമ്യം…
Subscribe to Updates
Get the latest creative news from FooBar about art, design and business.
