- ഇന്ധനവില വർധനവ്; പ്രതിഷേധിക്കാൻ ലോറി ഉടമകൾ
- യുദ്ധമുറകൾ സങ്കീർണ്ണമാകുന്നു ; ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യ
- കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ ഷാജി വി ജോസഫ് ബിജെപിയിൽ
- സോഷ്യല് പോലീസിങ് സംവിധാനം മുതൽ ക്ഷേമ പെന്ഷന് 2500 രൂപ വരെ : നടപ്പായോ എൽ ഡി എഫ് വാഗ്ദാനങ്ങൾ ?
- ബെസ്ബറോയിലെ അപ്പാർട്ട്മെന്റ് നിർമ്മാണം; പ്രതിഷേധം
- കുമ്മനം രാജശേഖരൻ ആറന്മുളയിൽ ; റോബിൻ കുണ്ടറയിൽ ; രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി
- ലിമെറിക്കിൽ വീണ്ടും ആക്രമണം; 20 കാരന് പരിക്ക്
- കുഞ്ഞൂഞ്ഞേ …. ഏത് പാതിരാത്രിയും പുതുപ്പള്ളിക്കാർ നീട്ടി വിളിയ്ക്കും , പാറിപ്പറന്ന മുടിയുമായി ഇറങ്ങി വരും നായകൻ
Author: sreejithakvijayan
ലണ്ടൻ: ജിഎഎ ( ഗാലിക് അത്ലറ്റിക് അസോസിയേഷൻ) ഉദ്യോഗസ്ഥൻ സീൻ ബ്രൗണിന്റെ കൊലപാതകത്തിൽ പൊതു അന്വേഷണം വേണമെന്ന ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ബ്രിട്ടീഷ് സർക്കാർ. ബെൽഫാസ്റ്റ് അപ്പീൽ കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് ബ്രിട്ടീഷ് സർക്കാരിന്റെ പ്രതികരണം. വെള്ളിയാഴ്ച ആയിരുന്നു ബ്രിട്ടീഷ് സർക്കാർ പൊതു അന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് ഐറിഷ് കോടതി ശരിവച്ചത്. 1997 ലാണ് സീൻ ബ്രൗൺ കൊല്ലപ്പെട്ടത്. നാല് ആഴ്ചയ്ക്ക് ശേഷം പൊതു അന്വേഷണം നടത്തണം എന്നാണ് ഐറിഷ് കോടതിയുടെ നിർദ്ദേശം. പൊതു അന്വേഷണം നടത്താത്തതിൽ കോടതി നേരത്തെ തന്നെ ബ്രിട്ടീഷ് സർക്കാരിന് നേരെ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി ഉത്തരവ് ശരിവച്ചത്.
ഡബ്ലിൻ: ഷാനൻ വിമാനത്താവളത്തിലേക്ക് വാഹനം ഓടിച്ചു കയറ്റിയ സംഭവത്തിൽ പിടിയിലായത് പാലസ്തീൻ അനുകൂലികൾ. അറസ്റ്റിലായ മൂന്ന് പേരും പാലസ്തീൻ അനുകൂല പ്രവർത്തകർ ആണന്ന് പാലസ്തീൻ ആക്ഷൻ ഐർ ഗ്രൂപ്പ് വ്യക്തമാക്കി. വ്യാഴാഴ്ചയാണ് ഷാനൻ വിമാനത്താവളത്തിലേക്ക് മൂന്നംഗ സംഘം വാഹനം ഓടിച്ച് കയറ്റിയത്. മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 1984 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിന്റെ സെക്ഷൻ നാല് പ്രകാരം കോ ക്ലെയറിലെ പോലീസ് സ്‌റ്റേഷനിലാണ് ഇവരെ തടങ്കലിൽ പാർപ്പിച്ചിരുന്നത്.
ഡബ്ലിൻ: റോഡ് അപകടങ്ങളിൽ എസ്‌യുവി പോലുള്ള വലിയ വാഹനങ്ങളാണ് കൂടുതൽ നാശനഷ്ടങ്ങൾ സൃഷ്ടിക്കുന്നത് എന്ന് റോഡ് പോലീസിംഗ് യൂണിറ്റ് മേധാവി. അതുകൊണ്ട് തന്നെ വലിയ വാഹനങ്ങളുമായി യാത്ര ചെയ്യുന്ന ഡ്രൈവർമാർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മേധാവി ജെയ്ൻ ഹംഫ്രീസ് പറഞ്ഞു. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ജെയ്ൻ ഹംഫ്രീസിന്റെ നിർദ്ദേശം. റോഡുകളിൽ ചെറിയ കാറുകൾ ഇടിച്ച് ഉണ്ടാകുന്ന അപകടങ്ങളെക്കാൾ വലിയ നാശനഷ്ടമാണ് വലിയ വാഹനങ്ങൾ ഉണ്ടാക്കുന്നത് എന്നാണ് ബ്രിട്ടണിൽ നടന്ന പഠനം വ്യക്തമാക്കുന്നത്. വഴിയിലൂടെ പോകുന്നവരെ സാധാരണ കാറും എസ് യുവി പോലുള്ള വലിയ വാഹനങ്ങളും ഇടിയ്ക്കുമ്പോൾ ഉണ്ടാകുന്ന നാശനഷ്ടം വ്യത്യാസപ്പെട്ടിരിക്കുന്നു. വലിയ വാഹനങ്ങൾ ഇടിച്ചാൽ മരണത്തിനുള്ള സാദ്ധ്യത 44 ശതമാനം കൂടുതലാണ്. കുട്ടികളെ ഇടിച്ചാൽ അവർ മരിക്കാനുള്ള സാദ്ധ്യത 82 ശതമാനം കൂടുതൽ ആണെന്നും ജെയ്ൻ ഹംഫ്രീസ് വ്യക്തമാക്കി. വാരാന്ത്യ ബാങ്ക് അവധിയുടെ പശ്ചാത്തലത്തിൽ കൂടിയാണ് നിർദ്ദേശം.
ഡബ്ലിൻ: ബിസിനസ് യാത്രകളുടെ പ്രധാന ലക്ഷ്യസ്ഥാനമായി അയർലന്റിനെ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളുമായി സർക്കാർ. ഇതിനായി കർമ്മ പദ്ധതി ആവിഷ്‌കരിച്ചു. ബിസിനസ് ഇവന്റ്‌സ് 2030 എന്ന പേരിലാണ് പുതിയ കർമ്മ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ അയർലന്റിന്റെ സമ്പദ്‌വ്യവസ്ഥയിൽ വലിയ മാറ്റം ഉണ്ടാകും. അയർലന്റിനെ കോർപ്പറേറ്റ് ഇവന്റുകളുടെയും ബിസിനസ് യാത്രകളുടെയും ലക്ഷ്യസ്ഥാനമാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഇതിനായി വിവിധ മേഖലകളുടെയും, വ്യവസായ പ്രമുഖരുടെയും സ്ഥാപനങ്ങളുടെയും സഹകരണം ഉണ്ടാകും. സർക്കാരിന് ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന മേഖലകളിൽ ഒന്നാണ് ഇത്. 290 മില്യൺ യൂറോ ആണ് ഈ മേഖലയിൽ നിന്നും സർക്കാരിന് വരുമാനമായി ലഭിക്കുന്നത്. ഇതിന് പുറമേ 22,000 തൊഴിൽ അവസരങ്ങളും ഈ മേഖല മുന്നോട്ട് വയ്ക്കുന്നു.
ഡബ്ലിൻ: പെരെഗ്രിൻ ഫാൽക്കണുകളെ നിരീക്ഷിക്കാൻ നോർതേൺ അയർലന്റിൽ ഡ്രോണുകൾ വിന്യസിക്കും. ഇവയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഡ്രോണുകൾ വിന്യസിച്ച് നിരീക്ഷിക്കുന്നത്. വടക്കൻ മേഖലയിൽ പെരെഗ്രിൻ ഫാൽക്കണെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ വർദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പോലീസ് സർവ്വീസ് ഓഫ് നോർതേൺ അയർലന്റ് നടപടി സ്വീകരിക്കുന്നത്. വിഷം നൽകിയും വെടിവച്ചും , കെണിവച്ചും ഈ പക്ഷികളെ ആളുകൾ കൊല്ലുന്നുണ്ട്. മുട്ടകൾ മോഷ്ടിക്കുന്ന സംഭവങ്ങളും വർദ്ധിക്കുന്നുണ്ട്. ഇതേ തുടർന്നാണ് ഇവയെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. ഡ്രോണുകൾ ഉപയോഗിച്ച് ഇവയുടെ കൂടുകളും പ്രജനന മേഖലകളും പോലീസ് നിരീക്ഷിക്കും. ഓപ്പറേഷൻ റാപ്റ്റർ- പെരെഗ്രിൻ വാച്ച് എന്നാണ് ഈ പദ്ധതിയ്ക്ക് നൽകിയിരിക്കുന്ന പേര്.
ഡബ്ലിൻ: ദീപ ദിനമണി (38)യുടെ അപ്രതീക്ഷിത വിയോഗം ഉണ്ടാക്കിയ ദു:ഖത്തിൽ നിന്നും ഇനിയും മോചിതരാകാതെ കുടുംബം. ദീപയുടെ കൊലപാതകം കുടുംബത്തിനുണ്ടാക്കിയ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ലെന്ന് സഹോദരൻ ഉല്ലാസ് കോടതിയിൽ പറഞ്ഞു. 2023 ജൂലൈ 14 ന് ആയിരുന്നു ദീപ ദിനമണിയെ ഭർത്താവ് റെജിൻ രാജൻ കുത്തിക്കൊലപ്പെടുത്തിയത്. കേസിൽ റെജിൻ രാജിനെ ശിക്ഷിച്ചുകൊണ്ടുള്ള വിധിപ്രസ്താവന ഹിയറിംഗ് കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതിലായിരുന്നു ദീപയുടെ കൊലപാതകം ഉണ്ടാക്കിയ ദു:ഖത്തിൽ നിന്നും തങ്ങൾ മോചിതരായിട്ടില്ലെന്ന് ഉല്ലാസ് വ്യക്തമാക്കിയത്. കേസിൽ ജീവപര്യന്തം തടവ് ശിക്ഷയാണ് റെജിൻ രാജിന് സെൻട്രൽ ക്രിമിനൽ കോടതി വിധിച്ചത്. തന്റെ സഹോദരിമാത്രമല്ല, മറിച്ച് നല്ല സുഹൃത്ത് കൂടിയായിരുന്നു ദീപയെന്ന് ഉല്ലാസ് കോടതിയിൽ പറഞ്ഞു. അപ്രതീക്ഷിത സംഭവം രക്ഷിതാക്കളെ തകർത്തു. അവളില്ലാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പ്രയാസം തോന്നുന്നു. ദീപയുടെ ഒർമ്മകൾ ഇപ്പോഴും വേട്ടയാടുകയാണെന്നും ഉല്ലാസ് കോടതിയിൽ വ്യക്തമാക്കി.
ഡബ്ലിൻ: റൊമാനിയൻ സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷവിധിച്ച് കോടതി. 27 കാരിയായ ഗെയ്‌ല ഇബ്രാമിനെ കൊലപ്പെടുത്തിയ കേസിലാണ് 28 കാരനായ ഹബിബ് ഷാ ഷെമേലിന് ശിക്ഷവിധിച്ചത്. 2023 ഏപ്രിൽ നാലിനായിരുന്നു ഇബ്രാം കൊല്ലപ്പെട്ടത്. ബെൽഫാസ്റ്റ് ക്രൗൺ കോടതിയാണ് ശിക്ഷവിധിച്ചത്. വിചാരണ വേളയിൽ ഷെമേൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. അഫ്ഗാൻ സ്വദേശിയാണ് ഷെമേൽ.
ഡബ്ലിൻ: അയർലന്റിൽ ശരീരംഭാരം കുറയ്ക്കുന്നതിനുള്ള വ്യാജ മരുന്നുകളുടെ അനധികൃത കടത്ത് വർദ്ധിച്ചതായി റിപ്പോർട്ട്. ഹെൽത്ത് പ്രൊഡക്റ്റ്‌സ് റെഗുലേറ്ററി അതോറിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ടത്. മുൻവർഷത്തെ അപേക്ഷിച്ച് ശരീരഭാരം കുറയ്ക്കുന്നതിനുള്ള വ്യാജമരുന്നിന്റെ കടത്ത് 14 ശതമാനം വർദ്ധിച്ചുവെന്നാണ് അതോറിറ്റി വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം ഒരു ദശലക്ഷത്തിലധികം വ്യാജമരുന്നാണ് അതോറിറ്റി പിടിച്ചെടുത്തത്. 2023നെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണ്. പിടിച്ചെടുക്കുന്നവയിൽ പകുതിയോളം അനബോളിക് സ്റ്റിറോയിഡുകൾ, മയക്കുമരുന്നുകൾ, ഉദ്ധാരണക്കുറവ് മരുന്നുകൾ എന്നിവയാണ്. 2022 ൽ വ്യാജ സെമാഗ്ലൂറ്റെഡിന്റെ 32 യൂണിറ്റുകൾ പിടിച്ചെടുത്തിരുന്നു. എന്നാൽ 2023 ൽ ഇത് 286 യൂണിറ്റ് ആയി തുടർന്നു. കഴിഞ്ഞ വർഷം 1,225 യൂണിറ്റ് ആണ് പിടിച്ചെടുത്തത്.
ഡബ്ലിൻ: അയർലന്റിന്റെ ജിഡിപിയിൽ വളർച്ചയുണ്ടായിയെന്ന ശുഭവാർത്ത പങ്കുവച്ച് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ( സിഎസ്ഒ). ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ വലിയ മാറ്റമാണ് ജിഡിപിയ്ക്ക് ഉണ്ടായിരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ആശങ്ക അകറ്റുന്നതാണ് സിഎസ്ഒ പുറത്തുവിട്ട കണക്കുകൾ. കഴിഞ്ഞ വർഷത്തെ അവസാനപാദവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം ഇതുവരെ 3.2 ശതമാനത്തിന്റെ വളർച്ചയാണ് ജിഡിപിയിൽ ഉണ്ടായിരിക്കുന്നത്. ബഹുരാഷ്ട്ര കമ്പനികളുടെ പ്രവർത്തന മികവ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ത്വരിതപ്പെടുത്തിയെന്നാണ് ഇത് നൽകുന്ന സൂചന. ആഭ്യന്തര മേഖലയുടെ ഉണർവും ജിഡിപിയുടെ വളർച്ച്ക്ക് കാരണം ആയിട്ടുണ്ട്. ബഹുരാഷ്ട്ര കമ്പനികളുടെ പ്രവർത്തനങ്ങളുടെ കുറവ് മുൻവർഷങ്ങളിൽ അയർലന്റിന്റെ സാമ്പത്തിക മേഖലയെ സാരമായി ബാധിച്ചിരുന്നു. 2023 ലും 2024 ലും ജിഡിപി കുറയാൻ ഇത് കാരണമായി. എന്നാൽ ഈ സാഹചര്യം ഇപ്പോൾ മാറിയെന്നാണ് കണക്കുകൾ നൽകുന്ന സൂചന. 2024 ലുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം ആദ്യപാദത്തിൽ 13.3 ശതമാനം സാമ്പത്തിക വളർച്ച അയർലന്റിന് ഉണ്ടായിട്ടുണ്ട്.
ഡബ്ലിൻ: ഡബ്ലിനിലെ സ്റ്റില്ല്‌ഗോർഗൻ ബിസിനസ് പാർക്കിലെ കെട്ടിടത്തിൽ തീപിടുത്തം. പ്രദേശത്ത് ഒഴിഞ്ഞു കിടന്നിരുന്ന വെയർ ഹൗസിൽ ആയിരുന്നു തീപിടിത്തം ഉണ്ടയത്. അഗ്നിശമനസേനയും പോലീസും എത്തി തീ നിയന്ത്രണ വിധേയം ആക്കി. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. വെയർ ഹൗസ് കെട്ടിടത്തിൽ നിന്നും തീയും പുകയും ഉയർന്നതോടെ വിവിരം ആളുകൾ അഗ്നിശമനസേനയെയും പോലീസിനെയും അറിയിക്കുകയായിരുന്നു. തീപിടുത്തത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
