Author: Anu Nair

ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഷാങ്ഹായ് സഹകരണ സംഘടന . ഭീകരതയെക്കുറിച്ചുള്ള “ഇരട്ടനിലപാടുകൾ” സ്വീകാര്യമല്ലെന്ന് ഷാങ്ഹായ് സഹകരണ സംഘടന അംഗരാജ്യങ്ങൾ ഒരേ സ്വരത്തിൽ പറയണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിന് പിന്നാലെയാണ് പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഷാങ്ഹായി സഹകരണ പ്രഖ്യാപനം. ഇന്ത്യയുടെ നിലപാടിന് അംഗീകാരമാണിത്. ഉച്ചകോടി പ്രഖ്യാപനത്തിൽ ഇന്ത്യയുടെ നിലപാട് പ്രതിധ്വനിക്കുകയും ചെയ്തു. നയതന്ത്രപരമായി, ഇത് ഇന്ത്യയ്ക്ക് വലിയ വിജയമാണ്. ഇന്ത്യൻ മണ്ണിലെ ഭീകരതയെ വളരെക്കാലമായി പിന്തുണച്ചിരുന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനിടെയാണ് പഹൽഗാം ഭീകരാക്രമണത്തെ കുറിച്ചുള്ള പരാമർശം. പഹൽഗാമിൽ 26 നിരപരാധികളുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ അംഗരാജ്യങ്ങൾ ശക്തമായി അപലപിച്ചു. കൂടാതെ “മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് സഹതാപവും അനുശോചനവും” അറിയിച്ചു. അത്തരം ആക്രമണങ്ങളുടെ കുറ്റവാളികളെയും സംഘാടകരെയും സ്പോൺസർമാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് അംഗരാജ്യങ്ങൾ പറഞ്ഞു. ഭീകര, വിഘടനവാദ, തീവ്രവാദ ഗ്രൂപ്പുകളെ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കാനുള്ള ശ്രമങ്ങൾ സ്വീകാര്യമല്ലെന്നും അംഗരാജ്യങ്ങൾ വ്യക്തമാക്കി . എല്ലാ രൂപങ്ങളിലുമുള്ള ഭീകരതയെ എസ്‌സി‌ഒ…

Read More

ന്യൂഡൽഹി : ഇന്ത്യൻ ജനതയുടെ ചെലവിൽ ബ്രാഹ്മണർ ലാഭം കൊയ്യുകയാണെന്ന വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോയുടെ പ്രസ്താവനയെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ഉദിത് രാജ് . നവാരോ പറഞ്ഞത് “വസ്തുതാപരമായി ശരിയാണ്” എന്നാണ് ഉദിത് രാജിന്റെ വാദം. റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങലുകളിൽ നിന്ന് ലാഭം നേടുന്നത് ഉയർന്ന ജാതിക്കാരായ ബിസിനസുകാർ മാത്രമാണെന്നും മുൻ കോൺഗ്രസ് എംപിയും ദളിത് നേതാവുമായ ഉദിത് രാജ് ആരോപിച്ചു. “റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങലുകളിൽ നിന്ന് ബ്രാഹ്മണർ നേട്ടം കൈവരിക്കുന്നുണ്ടെന്ന പീറ്റർ നവാരോയുടെ പരാമർശത്തോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു. ഇന്ത്യയിലെ കോർപ്പറേറ്റ് സ്ഥാപനങ്ങൾ പ്രധാനമായും നടത്തുന്നത് ഉയർന്ന ജാതിക്കാരാണെന്നത് ശരിയാണ്. അവർ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുകയും, ശുദ്ധീകരിക്കുകയും, വളരെ ഉയർന്ന വിലയ്ക്ക് വിൽക്കുകയും ചെയ്യുന്നു. സാധാരണ ഇന്ത്യക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല,” ഉദിത് രാജ് പറഞ്ഞു. “വിവേചനം കാരണം രാജ്യത്തെ പിന്നാക്ക ജാതിക്കാർക്കും ദലിതർക്കും അടുത്ത 100 വർഷത്തിനുള്ളിൽ കോർപ്പറേറ്റ് സ്ഥാപനങ്ങൾ…

Read More

വാഷിംഗ്ടൺ : താരിഫുകൾ ഇല്ലെങ്കിൽ അമേരിക്ക പൂർണ്ണമായും തകരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ട്രംപ് ഭരണകൂടത്തിന്റെ കാലത്ത് ചുമത്തിയ മിക്ക താരിഫുകളും അതിന്റെ അധികാരപരിധി ലംഘിച്ചുവെന്ന് ഫെഡറൽ അപ്പീൽ കോടതി പ്രസ്താവിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന.താരിഫുകൾ ഇല്ലെങ്കിൽ രാജ്യം “പൂർണ്ണമായും നശിപ്പിക്കപ്പെടും, രാജ്യത്തിന്റെ സൈനിക ശക്തി തൽക്ഷണം ഇല്ലാതാക്കപ്പെടും “ എന്നാണ് ട്രമ്പിന്റെ അവകാശവാദം. വിധി പറഞ്ഞ ജഡ്ജിമാരെ “റാഡിക്കൽ ലെഫ്റ്റ് ഗ്രൂപ്പ് ജഡ്ജിമാർ” എന്ന് വിശേഷിപ്പിച്ച് സോഷ്യൽ മീഡിയയിൽ ട്രമ്പ് പോസ്റ്റും പങ്ക് വച്ചു . “താരിഫുകളും നമ്മൾ ഇതിനകം എടുത്തിട്ടുള്ള എല്ലാ ട്രില്യൺ ഡോളറുകളും ഇല്ലെങ്കിൽ, നമ്മുടെ രാജ്യം പൂർണ്ണമായും നശിപ്പിക്കപ്പെടും, നമ്മുടെ സൈനിക ശക്തി തൽക്ഷണം ഇല്ലാതാക്കപ്പെടും, റാഡിക്കൽ ലെഫ്റ്റ് ഗ്രൂപ്പ് ജഡ്ജിമാർ അത് കാര്യമാക്കിയില്ല, പക്ഷേ ഒബാമ നിയമിച്ച ഒരു ഡെമോക്രാറ്റ് നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ വോട്ട് ചെയ്തു. അദ്ദേഹത്തിന്റെ ധൈര്യത്തിന് ഞാൻ അദ്ദേഹത്തിന് നന്ദി പറയാൻ ആഗ്രഹിക്കുന്നു! അദ്ദേഹം യുഎസ്എയെ സ്നേഹിക്കുകയും…

Read More

കാബൂൾ : കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ 800-ലധികം പേർ കൊല്ലപ്പെട്ടു . 3000-ത്തിലധികം പേർക്ക് പരിക്ക് . റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം നൂർ ഗുൽ, സോക്കി, വാതപൂർ, മനോഗി, ചാപ്പ ദാര തുടങ്ങിയ ജില്ലകളെ ബാധിച്ചു. പാകിസ്ഥാനിലെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു . യുഎസ് ജിയോളജിക്കൽ സർവേ പ്രകാരം, പ്രാദേശിക സമയം രാത്രി 11.47 നാണ് ഭൂകമ്പം ഉണ്ടായത്. നൻഗർഹാർ പ്രവിശ്യയിലെ ജലാലാബാദിൽ നിന്ന് ഏകദേശം 27 കിലോമീറ്റർ വടക്കുകിഴക്കായി, 8 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവകേന്ദ്രം സ്ഥിതി ചെയ്യുന്നതെന്ന് മെഡിസ് റിപ്പോർട്ട് ചെയ്തു. തലസ്ഥാനമായ കാബൂൾ മുതൽ 370 കി.മീ. അകലത്തിലുള്ള പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്‌ലാമാബാദ് വരെ സെക്കൻഡുകളോളം കുലുങ്ങി. രാജ്യത്ത് വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരണസംഖ്യയും പരിക്കുകളും വളരെ ഉയർന്നതാണെന്നും രക്ഷാപ്രവർത്തകർക്ക് ദുരിതബാധിത പ്രദേശങ്ങളിൽ എത്താൻ ബുദ്ധിമുട്ടാണെന്നും ആരോഗ്യ മന്ത്രി ഷറഫത്ത് സമാന് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയതായും വിദൂര…

Read More

പഞ്ചശീല തത്വത്തെ ഇരു രാജ്യങ്ങളും വിലമതിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് . പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തിയ ശേഷമായിരുന്നു ജിൻപിംഗിന്റെ പ്രസ്താവന . മുൻകാല പ്രശ്നങ്ങൾ പരിഹരിക്കാനും ഉഭയകക്ഷി വ്യാപാരവും പരസ്പര സഹകരണവും ശക്തിപ്പെടുത്താനും ഇരു രാജ്യങ്ങളും ശ്രമിക്കണമെന്നും ഷി ജിൻപിംഗ് പറഞ്ഞു. “70 വർഷങ്ങൾക്ക് മുമ്പ് ചൈനീസ്, ഇന്ത്യൻ നേതാക്കളുടെ പഴയ തലമുറ വാദിച്ച സമാധാനപരമായ സഹവർത്തിത്വത്തിന്റെ പഞ്ചശീലതത്വങ്ങൾ വിലമതിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. അതിർത്തി പ്രദേശങ്ങളിൽ സമാധാനവും ശാന്തിയും നിലനിർത്താൻ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കണം, അതിർത്തി പ്രശ്നം മൊത്തത്തിലുള്ള ചൈന-ഇന്ത്യ ബന്ധത്തെ ബാധിക്കാൻ അനുവദിക്കരുത്,” ചൈനീസ് പ്രസിഡന്റ് രാജ്യത്തിന്റെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ബഹുകക്ഷി സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെയും പൊതു താൽപ്പര്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെയും ആവശ്യകതയ്ക്കും ഷി ജിൻപിംഗ് ആഹ്വാനം ചെയ്തു.“നമ്മുടെ ചരിത്രപരമായ ഉത്തരവാദിത്തം സംയുക്തമായി പ്രകടിപ്പിക്കണം, ബഹുരാഷ്ട്രവാദം ഉയർത്തിപ്പിടിക്കണം, പ്രധാന അന്താരാഷ്ട്ര, പ്രാദേശിക വിഷയങ്ങളിൽ ആശയവിനിമയവും സഹകരണവും ശക്തിപ്പെടുത്തണം, അന്താരാഷ്ട്ര…

Read More

ദെയ്ർ അൽ-ബലാഹ് : ഹമാസിന്റെ സായുധ വിഭാഗത്തിന്റെ വക്താവായ അബു ഒബൈദയെ വധിച്ച് ഇസ്രായേൽ സൈന്യം . ഗാസയിലെ ഏറ്റവും ജനസാന്ദ്രതയുള്ള ചില പ്രദേശങ്ങളിൽ വർദ്ധിച്ചുവരുന്ന ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ രാജ്യത്തിന്റെ സുരക്ഷാ മന്ത്രിസഭ യോഗം ചേർന്നപ്പോഴാണ് ഇസ്രായേൽ ഇക്കാര്യം പുറത്ത് വിട്ടത്. ഹമാസിന്റെ ഖസ്സാം ബ്രിഗേഡുകളെ പ്രതിനിധീകരിക്കുന്ന വക്താവായിരുന്നു അബു ഒബൈദയെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് പറഞ്ഞു . അതേസമയം ഇക്കാര്യത്തിൽ ഹമാസ് പ്രതികരിച്ചിട്ടില്ല. ഇസ്രായേൽ പുതിയ ആക്രമണത്തിന്റെ പ്രാരംഭ ഘട്ടങ്ങൾ ആരംഭിച്ച് ഗാസ നഗരത്തെ യുദ്ധ മേഖലയായി പ്രഖ്യാപിച്ചതിന് ശേഷമാണ് അബു ഒബൈദയുടെ അവസാന പ്രസ്താവന പുറത്തിറക്കിയത്. ജീവിച്ചിരിക്കുന്ന ബന്ദികളെ സംരക്ഷിക്കാൻ തീവ്രവാദികൾ പരമാവധി ശ്രമിക്കുമെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയിൽ പറഞ്ഞിരുന്നു. മാത്രമല്ല മരിച്ച ബന്ദികളുടെ അവശിഷ്ടങ്ങൾ “എന്നെന്നേക്കുമായി അപ്രത്യക്ഷമാകും” എന്നും അദ്ദേഹം പറഞ്ഞിരുന്നു. ബന്ദികളെ കാണിക്കുന്ന വീഡിയോകളും യുദ്ധത്തിന് കാരണമായ ഹമാസ് നേതൃത്വത്തിലുള്ള ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടതിന് പിന്നിൽ അബു ഒബൈദയാണെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു.…

Read More

ഐറിഷ് റിപ്പബ്ലിക്കൻ ആർമിയായ ഐആർഎ ആയുധം താഴെ വച്ചിട്ട് മുപ്പത്തിയൊന്ന് വർഷങ്ങൾ . അയർലൻഡുമായി വീണ്ടും ഒന്നിക്കാൻ ശ്രമിച്ച റിപ്പബ്ലിക്കൻമാരും വടക്കൻ അയർലൻഡിനെ ബ്രിട്ടീഷ് കിരീടത്തിന് കീഴിൽ നിലനിർത്തുന്നതിനെ പിന്തുണച്ച യൂണിയനിസ്റ്റുകളും തമ്മിലുള്ള ദീർഘകാല വിഭാഗീയ സംഘർഷത്തിന് അറുതി വന്നത് 1994 ഓഗസ്റ്റ് 31 നാണ്. 1998 ഏപ്രിൽ 10 ന് ഗുഡ് ഫ്രൈഡേ കരാർ എന്നറിയപ്പെടുന്ന ബെൽഫാസ്റ്റ് ഉടമ്പടിയിൽ ഒപ്പുവെക്കുന്നതിലേക്കും തുടർന്ന്, ഒരു ജനകീയ റഫറണ്ടത്തിന് ശേഷം, പ്രാദേശിക നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പുകളിലേക്കും,എക്സിക്യൂട്ടീവിനെ സ്ഥാപിക്കുന്നതിലേക്കും നയിച്ച സമാധാന പ്രക്രിയയിലെ നിർണായക ചുവടുവയ്പ്പായാണ് ഈ വെടിനിർത്തലിനെ കാണുന്നത് . വർഷങ്ങളുടെ അക്രമത്തിന് ശേഷമാണ് ഈ ഉടമ്പടി ഉണ്ടായത്. ഡെറി നഗരത്തിൽ, ബ്രിട്ടീഷ് സൈന്യം അഹിംസാത്മക പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത ജനക്കൂട്ടത്തിന് നേരെ വെടിയുതിർത്തത് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു.13 പേർ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്നുള്ള വടക്കൻ അയർലണ്ടിന്റെ സ്വാതന്ത്ര്യത്തെച്ചൊല്ലിയുള്ള സംഘർഷം, 1969 മുതൽ 3,600-ലധികം മരണങ്ങൾക്ക് കാരണമായിരുന്നു.

Read More

ഡബ്ലിനിലെ ടെംപിൾ ബാർ സ്‌ക്വയറിൽ ഇംഗ്ലീഷ് ടൂറിസ്റ്റിനെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതി പിടിയിൽ. ഓഗസ്റ്റ് 21 പുലർച്ചെ ആണ് 40-ലേറെ പ്രായമുള്ള ടൂറിസ്റ്റിനു നേരെ ആക്രമണം നടന്നത്. ഇദ്ദേഹം ഗുരുതര പരിക്കുകളോടെ ബ്യൂമണ്ട് ഹോസ്പിറ്റലിൽ ചികത്സയിലാണ്. ഇദ്ദേഹത്തിന് ശാസ്ത്രക്രിയ വേണ്ടി വന്നതായും ഗാർഡ അറിയിച്ചു. സംഭവത്തിൽ 20-ലേറെ പ്രായമുള്ള ഒരു ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ഇന്നലെ കോടതിയിൽ ഹാജരാക്കി.

Read More

ഡബ്ലിൻ നഗരമധ്യത്തിൽ നടന്ന ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.വെസ്റ്റ്മോർലാൻഡ് സ്ട്രീറ്റിൽ ഇന്ന് രാവിലെ 6.30 ഓടെയാണ് ആക്രമണമുണ്ടായത്. 40 വയസ്സ് പ്രായമുള്ള ആൾക്കാണ് പരിക്കേറ്റത് . സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില ഇപ്പോഴും ഗുരുതരമാണ്. സാങ്കേതിക പരിശോധന നടക്കുന്നതിനായി ഒ’കോണൽ ബ്രിഡ്ജിന്റെയും ഒ’കോണൽ സ്ട്രീറ്റിന്റെയും ഒരു ഭാഗം പൊലീസ് വളഞ്ഞിരിക്കുകയാണ്.വിഷയത്തിൽ അന്വേഷണം തുടരുകയാണെന്ന് ഗാർഡ വക്താവ് പറഞ്ഞു.

Read More

സോഷ്യൽ മീഡിയ ഭീമനായ ടിക് ടോക്കിന്റെ ഐറിഷ് വിഭാഗത്തിന് വൻ ലാഭക്കുതിപ്പ്. നികുതിക്ക് മുമ്പുള്ള ലാഭം 146.52 മില്യൺ ഡോളർ (€125.2 മില്യൺ) രേഖപ്പെടുത്തി. ടിക് ടോക്ക് ടെക്നോളജി ലിമിറ്റഡ് ഫയൽ ചെയ്ത പുതിയ അക്കൗണ്ടുകൾ കാണിക്കുന്നത്, വരുമാനം 32 ശതമാനം വർദ്ധിച്ച് 654.67 മില്യൺ ഡോളറിൽ നിന്ന് 862 മില്യൺ ഡോളറായി ഉയർന്നു എന്നാണ്. റെഗുലേറ്ററി അന്വേഷണങ്ങളിൽ നിന്നും നിയമനടപടികളിൽ നിന്നും ഉണ്ടാകാവുന്ന പിഴകൾക്കായി 1 ബില്യൺ ഡോളർ നീക്കിവച്ചതിനാൽ മുൻ വർഷം 1 ബില്യൺ ഡോളർ പ്രീ-ടാക്സ് നഷ്ടം നേരിട്ടതിന് ശേഷം കമ്പനി 146.5 മില്യൺ ഡോളർ പ്രീ-ടാക്സ് ലാഭം രേഖപ്പെടുത്തി. ഈ വർഷം മാർച്ചിൽ, ഡബ്ലിൻ ആസ്ഥാനമായുള്ള തങ്ങളുടെ 300 ജീവനക്കാരെ വരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി ടിക് ടോക് സർക്കാരിനെ അറിയിച്ചിരുന്നു. മെയ് മാസത്തിൽ, യൂറോപ്യൻ ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ ചൈനയിലേക്ക് മാറ്റുന്നതിൽ ഡാറ്റ സ്വകാര്യതാ നിയമങ്ങൾ ലംഘിച്ചതിന് ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻ (ഡിപിസി) ടിക് ടോക്ക്…

Read More