Author: Anu Nair

ധാക്ക : രാജ്യത്ത് ഐക്യം നിലനിർത്തണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച് ബിഎൻപി ചെയർമാൻ താരിഖ് റഹ്മാൻ . ബംഗ്ലാദേശ് തിരഞ്ഞെടുപ്പിലെ വൻ വിജയത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു താരിഖ് റഹ്മാൻ . “ഈ വിജയം ബംഗ്ലാദേശിന്റേതാണ്. ഈ വിജയം ജനാധിപത്യത്തിന്റേതാണ്. ഈ വിജയം ജനാധിപത്യത്തിൽ പ്രതീക്ഷയർപ്പിക്കുകയും അതിനായി ത്യാഗം ചെയ്യുകയും ചെയ്തവർക്കുള്ളതാണ്. ഇന്ന് മുതൽ നാമെല്ലാവരും സ്വതന്ത്രരാണ്, അവകാശങ്ങളുടെ യഥാർത്ഥ അർത്ഥം പുനഃസ്ഥാപിക്കപ്പെട്ടിരിക്കുന്നു.” അദ്ദേഹം പറഞ്ഞു. “നിങ്ങളുടെ മനസ്സോടെയുള്ള പങ്കാളിത്തത്തോടെ, ഒന്നര പതിറ്റാണ്ടിലേറെക്കാലത്തിനുശേഷം രാജ്യം നേരിട്ടുള്ള വോട്ടെടുപ്പിലൂടെ ഒരു പാർലമെന്റും സർക്കാരും പുനഃസ്ഥാപിക്കുകയാണ്. ഒരു ദുഷ്ടശക്തിക്കും സ്വേച്ഛാധിപത്യം പുനഃസ്ഥാപിക്കാൻ കഴിയാത്തവിധം നാം ഐക്യത്തോടെ നിലകൊള്ളണം, രാഷ്ട്രം ആർക്കും കീഴടങ്ങാതെയിരിക്കണം. ബംഗ്ലാദേശിലെ ജനങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. എല്ലാ തടസ്സങ്ങളെയും മറികടന്ന് നിങ്ങൾ രാജ്യത്ത് ജനാധിപത്യം സ്ഥാപിച്ചു. സുരക്ഷിതമായ ഒരു ബംഗ്ലാദേശ് കെട്ടിപ്പടുക്കുന്നതിന് എല്ലാവരുടെയും സഹകരണം ആവശ്യമാണ്. ഇത്തവണ, രാജ്യം പുനർനിർമ്മിക്കുന്നതിൽ എല്ലാവരും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണം. ഒരു കാരണവശാലും ആരോടും അനീതി കാണിക്കാൻ…

Read More

ലക്നൗ : ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായം ‘ പുൽവാമ ഭീകരാക്രമണം .‘ മാതൃരാജ്യത്തെ നെഞ്ചോട് ചേർത്ത് സ്നേഹിച്ച 40 വീരസൈനികരെ നഷ്ടപ്പെട്ട വേദനയുടെ ഓർമ്മയിലാണ് ഇന്ന് ഭാരതം. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലെ ത്രിപാഠി കുടുംബത്തിനും ഈ ദിനം ഏറെ വേദന നിറഞ്ഞതാണ് . മഹാരാജ്ഗഞ്ചിന്റെ മകൻ കോൺസ്റ്റബിൾ പങ്കജ് ത്രിപാഠിയും വീരമൃത്യു വരിച്ച സൈനികരിൽ ഒരാളാണ്. അന്ന് പങ്കജിന്റെ ഭൗതികശരീരം ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞ് വീട്ടിലേക്ക് എത്തിച്ചപ്പോൾ അദ്ദേഹത്തിനായി കാത്തിരുന്നത്, 3 വയസ്സുള്ള മകനും, ഭാര്യയും, മാതാപിതാക്കളുമായിരുന്നു . മൂന്ന് മാസം ഗർഭിണിയായിരുന്നു അന്ന് പങ്കജിന്റെ ഭാര്യ.മകന്റെ വേർപാടിന്റെ ദുഃഖം താങ്ങാനാവാതെ അമ്മ ഒരു വർഷത്തിനുശേഷം മരണപ്പെട്ടു. ഗ്രാമത്തിൽ പങ്കജിന്റെ പേരിൽ സ്മാരകം, കളിസ്ഥലം, അമൃത് സരോവർ എന്നിവയും നിർമ്മിച്ചിട്ടുണ്ട്. ‘ കുട്ടിക്കാലം മുതൽ സൈന്യത്തിൽ ചേരണമെന്ന് സ്വപ്നം കണ്ടിരുന്നതിനാൽ വീട്ടിലെല്ലാവർക്കും പങ്കജ് അഭിമാനമായിരുന്നു. ഞങ്ങളുടെ മുത്തച്ഛനും സൈന്യത്തിലായിരുന്നു, അദ്ദേഹത്തെയും അദ്ദേഹത്തിന്റെ യൂണിഫോമും കണ്ടപ്പോഴാണ് എന്റെ സഹോദരന് സൈന്യത്തിൽ ചേരാനുള്ള സ്വപ്നം…

Read More

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള വാർത്തകൾ തെറ്റാണെന്നും വേദനാജനകമാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ്. സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച അഭ്യൂഹങ്ങൾ വർദ്ധിച്ചതിന് പിന്നിൽ വ്യാജ പ്രചാരണമാണെന്ന് ദേവസ്വം ബോർഡ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്. “നന്ദഗോവിന്ദം ഭജൻസ് ഗ്രൂപ്പിന് പണം നൽകിയതായി ബോർഡ് ഓഡിറ്റ് റിപ്പോർട്ട് പറയുന്നത് വസ്തുതാപരമായി തെറ്റാണ്. ഇവന്റ് മാനേജ്‌മെന്റ് ഏജൻസി ദേവസ്വം ബോർഡിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിന് സമർപ്പിച്ച പ്രസ്താവനയിൽ അബദ്ധത്തിൽ സംഭവിച്ച ഒരു പിശകാണ് തെറ്റിദ്ധാരണയിലേക്ക് നയിച്ചത്. അയ്യപ്പ സംഗമം ആസൂത്രണം ചെയ്യുന്നതിന്റെ ആദ്യ ദിവസങ്ങളിൽ ഒരു ഭജന നടത്താൻ നിർദ്ദേശമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി സംഗീതജ്ഞൻ ഇഷാൻ ദേവിനെ സമീപിച്ചു. 25 ലധികം കലാകാരന്മാരും 10 ലധികം സാങ്കേതിക വിദഗ്ധരും ഉൾപ്പെടെ 35 പേർ പങ്കെടുത്ത മികച്ച സംഗീത നിശ സംഘം അവതരിപ്പിച്ചു. വിവിധ ട്രൂപ്പുകളെ ഏകോപിപ്പിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്രൂപ്പിന്റെ അഞ്ച് ദിവസത്തെ താമസം, ഭക്ഷണം, റിഹേഴ്‌സലുകൾ എന്നിവയുടെ ചെലവ് , മുഖ്യമന്ത്രിക്ക് കിടക്ക വാങ്ങാൻ…

Read More

ന്യൂഡൽഹി ; ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള പ്രതിരോധ ചർച്ചകൾ ശക്തമാകുന്നതിനിടെ റഫാൽ യുദ്ധവിമാനങ്ങൾക്കായി ഇന്ത്യൻ എഞ്ചിൻ ലൈൻ സ്ഥാപിക്കുമെന്ന് ഫ്രഞ്ച് എയ്‌റോസ്‌പേസ് കമ്പനിയായ സഫ്രാൻ . ഡസ്സോൾട്ട് ഏവിയേഷന്റെ റാഫേൽ യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന M88 എഞ്ചിനുകൾ നിർമ്മിക്കുന്ന ഫ്രഞ്ച് എയ്‌റോസ്‌പേസ്, പ്രതിരോധ കമ്പനിയാണ് സഫ്രാൻ. ഇന്ത്യയിൽ ഒരു എഞ്ചിൻ അസംബ്ലി ലൈൻ സ്ഥാപിക്കാനുള്ള കമ്പനിയുടെ വാഗ്ദാനം ഇന്ത്യയെ സംബന്ധിച്ച് നിർണ്ണായകമാണ് . പ്രാദേശിക ഉൽപ്പാദനത്തിനും സാങ്കേതികവിദ്യ കൈമാറ്റത്തിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ ഇത് പിന്തുണയ്ക്കുന്നു. പതിറ്റാണ്ടുകളായി ഹെലികോപ്റ്റർ എഞ്ചിനുകളും മറ്റ് നിർണായക എയ്‌റോസ്‌പേസ് ഘടകങ്ങളും സഫ്രാൻ വിതരണം ചെയ്തിട്ടുണ്ട്. എഞ്ചിൻ ഭാഗങ്ങൾ നിർമ്മിക്കുന്നതിനും നൂതന എയ്‌റോസ്‌പേസ് പരിഹാരങ്ങളിൽ സഹകരിക്കുന്നതിനും ഇന്ത്യൻ കമ്പനികളുമായി സഫ്രാന് കരാറുകളുമുണ്ട്. ചില വ്യവസ്ഥകൾ പാലിക്കുകയാണെങ്കിൽ, ഡിആർഡിഒയുമായി സഹകരിച്ച് അടുത്ത തലമുറ ഫൈറ്റർ ജെറ്റ് എഞ്ചിനുകൾക്കായി പൂർണ്ണ സാങ്കേതികവിദ്യാ കൈമാറ്റത്തിനും സഫ്രാൻ തയ്യാറാണെന്ന് വ്യക്തമാക്കി കഴിഞ്ഞു.2030 ഓടെ ഇന്ത്യയിൽ വരുമാനം മൂന്നിരട്ടിയാക്കുക, ഇവിടെ സോഴ്‌സിംഗും ഉൽപ്പാദനവും വർദ്ധിപ്പിക്കുക എന്ന പദ്ധതിയുമായി…

Read More

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്ന് മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് കെ മുരളീധരൻ . ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് നേരത്തെ പറഞ്ഞിരുന്ന കെ. മുരളീധരൻ പെട്ടെന്ന് നിലപാട് മാറ്റുകയായിരുന്നു. തന്റെ തീരുമാനം കോൺഗ്രസ് നേതൃത്വത്തെ മുരളീധരൻ അറിയിച്ചിട്ടുണ്ട് . കെ. മുരളീധരൻ പഴയ കോട്ടയിലേക്ക് മടങ്ങാൻ പോകുന്നതോടെ, വട്ടിയൂർക്കാവിൽ ത്രികോണ മത്സരത്തിന് വേദിയൊരുങ്ങുമെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ്, കെപിസിസി നേതൃയോഗം 15 ന് രാവിലെ 10 മണിക്ക് എറണാകുളം ഡിസിസി ഓഫീസിൽ നടക്കുമെന്നാണ് റിപ്പോർട്ട്. അതിനുമുമ്പ്, സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കാൻ ശ്രമിക്കും. കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട ചർച്ചകളും നടന്നേക്കാം. രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, കെപിസിസി ഭാരവാഹികൾ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ഡിസിസി പ്രസിഡന്റുമാർ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുക്കും. പുതുയുഗ യാത്രയുടെ വിലയിരുത്തലും കെപിസിസി സംഘടിപ്പിക്കുന്ന ഗൃഹസന്ദർശന പരിപാടിയുടെ അവലോകനവും യോഗത്തിൽ ഉൾപ്പെടും.

Read More

ന്യൂഡൽഹി : രാജ്യത്തിന് നൊമ്പരമായി ഇന്ന് പുൽവാമ ഭീകരാക്രമണത്തിന്റെ ഏഴാം വാർഷികം . വീരമൃത്യു വരിച്ച 40 സൈനികരുടെ സ്മരണയ്ക്ക് മുന്നിൽ രാജ്യം ആദരവ് അർപ്പിക്കുന്നു. ജെയ്‌ഷെ-ഇ-മുഹമ്മദ് ഭീകരൻ അദീൽ അഹമ്മദ് ദാർ ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് 2,500-ലധികം സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) ഉദ്യോഗസ്ഥരുമായി സഞ്ചരിച്ച 78 വാഹനങ്ങളുടെ വാഹനവ്യൂഹത്തെ ലക്ഷ്യമാക്കി സ്‌ഫോടകവസ്തുക്കൾ നിറച്ച കാർ ഇടിച്ചുകയറ്റുകയായിരുന്നു. ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപോറയ്ക്ക് സമീപമാണ് ആക്രമണം നടന്നത്. ചാവേർ ബോംബർ എത്തിയ കാറിൽ 80 കിലോഗ്രാം ആർഡിഎക്‌സും അമോണിയം നൈട്രേറ്റും ഉൾപ്പെടെ 300 കിലോഗ്രാം സ്‌ഫോടകവസ്തുക്കൾ ഉണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വൻ സ്‌ഫോടനത്തിൽ കാറും ബസും തിരിച്ചറിയാൻ കഴിയാത്തവിധം തകർന്നു. നൂറ് മീറ്ററോളം മൃതദേഹങ്ങൾ ചിതറിക്കിടക്കുകയായിരുന്നു. പിന്നാലെ വന്ന ബസുകൾക്കും കേടുപാടുകൾ സംഭവിച്ചു. ചാവേർ ബോംബർ ഇടിച്ച 76-ാം ബറ്റാലിയൻ ബസിൽ 40 പേരുണ്ടായിരുന്നു. മരിച്ചവരിൽ 82-ാം ബറ്റാലിയനിലെ ജവാൻ വസന്തകുമാർ എന്ന മലയാളി സൈനികനും ഉൾപ്പെടുന്നു.…

Read More

തിരുവനന്തപുരം: പത്ത് മാസം പ്രായമുള്ള അലിൻ ഷെറിൻ എബ്രഹാമിന്റെ അവയവങ്ങൾ വഹിച്ചുകൊണ്ടുള്ള ആംബുലൻസ് കൊച്ചിയിലെ അമൃത ആശുപത്രിയിൽ നിന്ന് തിരുവനന്തപുരത്തെത്തി. അവയവങ്ങൾ ആദ്യം കിംസ് ആശുപത്രിയിലേക്കും പിന്നീട് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലേക്കും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട എസ്എടി ആശുപത്രിയിലേക്കും കൊണ്ടുപോയി. കിംസ് ആശുപത്രിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിന് ആലിന്റെ കരൾ മാറ്റിവയ്ക്കും. എസ്എടി ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാർഡിൽ ചികിത്സയിൽ കഴിയുന്ന കുട്ടിക്ക് വൃക്ക മാറ്റിവയ്ക്കും. ഹൃദയ വാൽവ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന് കൈമാറും. പത്ത് മാസം പ്രായമുള്ള കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യുന്നത് സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ്. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്ത് എത്താൻ ആംബുലൻസിന് ഏകദേശം മൂന്നര മണിക്കൂർ എടുത്തു. ആംബുലൻസിന് കാലതാമസമില്ലാതെ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാൻ പോലീസ് ഗതാഗതം നിയന്ത്രിച്ചുകൊണ്ട് ഗ്രീൻ കോറിഡോർ ഒരുക്കിയിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറിയ ആലിന്റെ ഭൗതിക ശരീരത്തിന് ആദരം അര്‍പ്പിച്ച ശേഷമാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കള്‍ക്ക് കൈമാറിയത്.

Read More

ആലപ്പുഴ: എസ് ഡി കോളേജിലെ പരീക്ഷ നടത്തിപ്പില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഡോ പ്രഭാകരന്‍ നായര്‍. ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ കോളേജിലെ കുളം നികത്തലുമായി ബന്ധപ്പെട്ടാണെന്ന് കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഉത്തരക്കടലാസ് മൂല്യനിര്‍ണയം തുടങ്ങിയപ്പോള്‍ തന്നെ ചോദ്യപേപ്പറിന്റെ കോഡ് മാറിയത് തിരിച്ചറിഞ്ഞു. ആ വിവരം സര്‍വകലാശാലയെ അറിയിക്കുകയും ചെയ്തു. തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍വകലാശാലയാണ്. നാലാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ ഒന്നാം സെമസ്റ്റര്‍ പരീക്ഷാ ചോദ്യപേപ്പറാണ് മാറി നല്‍കിയത്. വീഴ്ചയുണ്ടായതോടെ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം കേരള സര്‍വകലാശാല തടഞ്ഞു. സപ്ലിമെന്ററി എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് റെഗുലര്‍ പരീക്ഷയുടെ ചോദ്യപേപ്പറും റെഗുലര്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് സപ്ലിമെന്ററി പരീക്ഷയുടെ ചോദ്യപേപ്പറുമാണ് നല്‍കിയത്. പരീക്ഷാഫലം തടഞ്ഞുവെച്ചതോടെയാണ് പിഴവ് കണ്ടെത്തിയത്.

Read More

തിരുവനന്തപുരം:മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടര്‍ ചമഞ്ഞെത്തിയ യുവതി അറസ്റ്റില്‍. വെള്ളിയാഴ്ച രാവിലെയാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ സീനിയര്‍ റസിഡന്റ് ന്യൂറോ സര്‍ജനെന്ന് പറഞ്ഞ് യുവതി എത്തിയത്. സ്‌റ്റെതസ്‌കോപ്പ് ഉള്‍പ്പെടെ കയ്യിൽ ഉണ്ടായിരുന്നു. പെരുമാറ്റത്തില്‍ സംശയം തോന്നിയ സെക്യൂരിറ്റിക്കാര്‍ കാര്യം അധികൃതരെ അറിയിച്ചു. സിസിസിടി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇവര്‍ വേഷം മാറി മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ നിന്നും പുറത്തിറങ്ങി ഓട്ടോയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞു.പിന്നീട് മെഡിക്കല്‍ കോളേജ് പൊലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു.ഇവ എന്നാണ് പേരെന്ന് യുവതി പറഞ്ഞു. പെരുന്ന സ്വദേശിയാണെന്നും ഇപ്പോള്‍ പേരൂര്‍ക്കടയിലാണ് താമസിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു.ഭര്‍ത്താവ് ശ്രീചിത്രയിലാണ് ജോലി ചെയ്യുന്നതെന്നു ഇവര്‍ പറഞ്ഞെങ്കിലും അങ്ങനെ ഒരാളെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല.

Read More

പത്തനംതിട്ട: തിരുവല്ലയിലെ സ്പാ സെന്ററിൽ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഏഴാം പ്രതിയും അറസ്റ്റിലായി. മഞ്ചാടി ഷിന്റോ പി സണ്ണി (22) ആണ് ചങ്ങനാശേരിയിൽ നിന്ന് അറസ്റ്റിലായത്. ഒന്നാം പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് സണ്ണിയെ പറ്റി പോലീസിന് മനസ്സിലായത്. ഗുണ്ടകൾക്ക് പണം നൽകാത്തതിൽ പ്രതിഷേധിച്ച് സ്പാ ജീവനക്കാരിയെ ബലാത്സംഗം ചെയ്തെന്നാണ് പോലീസ് കേസ്. ഒളിവിൽ പോയ രണ്ട് പ്രതികൾ ബുധനാഴ്ച രാത്രി പോലീസിൽ കീഴടങ്ങിയിരുന്നു. ആയാപറമ്പ് കടത്ത് വീട്ടിൽ സാജൻ തോമസ് (23), മഞ്ചാടിയിൽ കിരൺ തോമസ് (22) എന്നിവരാണ് തിരുവല്ല സ്റ്റേഷനിൽ കീഴടങ്ങിയത്. ഇതോടെ കേസിലെ എല്ലാ പ്രതികളും അറസ്റ്റിലായി. സംഭവം ക്വട്ടേഷനല്ലെന്ന് പോലീസ് പറഞ്ഞു. കുട്ടപ്പുഴ സ്വദേശി സുബിൻ അലക്സാണ്ടർ ചാക്കോ (29), കുളക്കാട് സ്വദേശി മുപ്പിരി സ്വദേശി ബെർലിൻ ദാസ് (38), നിരണം സ്വദേശി കൊത്തേരിൽ സ്വദേശി വരുൺ കുമാർ (36), കോഴിക്കോട് ചുമത്ര സ്വദേശി പറമ്പിൽ ഹൗസിലെ പ്രശോഭ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഫെബ്രുവരി…

Read More