- സാങ്കേതിക തകരാർ പരിഹരിച്ചു; ട്രെയിൻ സേവനങ്ങൾ സാധാരണ നിലയിൽ
- വടക്കൻ അയർലൻഡിൽ വ്യാപക പരിശോധന; കണ്ടെത്തിയത് 9 കഞ്ചാവ് വളർത്തൽ കേന്ദ്രങ്ങൾ
- കൊടും ചൂടിന്റെ ആ ദിനം ഇന്ന്; ജാഗ്രത വേണം
- എന് ശേഷാദ്രിനാഥന് തെരഞ്ഞെടുപ്പ് കമ്മീഷണറാകും; ഗവര്ണറോട് ശുപാര്ശ ചെയ്ത് മന്ത്രിസഭ
- ദിലീപ് ചിത്രം ‘നീക്കം’ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
- ശബ്ദവും വെളിച്ചവും കൂട്ടാൻ പാടില്ല, സുരക്ഷയ്ക്ക് ഭീഷണിയാകുന്ന മോഡിഫിക്കേഷൻ വേണ്ട ; സി പി ജോൺ
- പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കില്ല ; പ്രതിപക്ഷം അടിസ്ഥാനരഹിതമായ കഥകൾ പ്രചരിപ്പിക്കുന്നു ; വി ഡി സതീശൻ
- അടിയന്തിര സാഹചര്യങ്ങളിൽ കാത്തിരിക്കേണ്ടിവരുന്നത് മണിക്കൂറുകൾ; ആംബുലൻസ് സേവനം വൈകുന്നു
Author: Anu Nair
തിരുവനന്തപുരം: ഹൈക്കോടതിയിലെ ദേവസ്വം ബോർഡുകളുടെ പ്രത്യേക ഗവൺമെന്റ് പ്ലീഡറായി നിയമിതനായ അഡ്വ. കെ.ബി. പ്രദീപ് രാജിവച്ചു. മുഖ്യമന്ത്രി വിഡി സതീശന്റെ നിർദേശത്തെ തുടർന്നാണ് രാജി. നിയമനം വിവാദമായതിനെ തുടർന്നാണ് നടപടി. ശബരിമല സ്വർണ്ണ മോഷണക്കേസിൽ പ്രതിയായ സ്മാർട്ട് ക്രിയേഷൻസിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത് പ്രദീപായിരുന്നു. പ്രദീപിനെ സർക്കാർ പ്ലീഡറായി നിയമിച്ചതിൽ എസ്.ഐ.ടി ആശങ്ക പ്രകടിപ്പിച്ചിരുന്നു. അന്വേഷണത്തിന്റെ വിശദാംശങ്ങൾ ചോരുമെന്ന് ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു . ഇതുസംബന്ധിച്ച് എസ്.ഐ.ടി ശബരിമല സ്പെഷ്യൽ കമ്മീഷണറെയും സമീപിച്ചിരുന്നു. സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയെ ഇക്കാര്യം അറിയിക്കാൻ ഒരുങ്ങുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. ഹൈക്കോടതിയിലെ ദേവസ്വങ്ങളുമായി ബന്ധപ്പെട്ട കേസുകളിലാണ് പ്രദീപ് പ്രധാനമായും ഹാജരായത്. മുൻകാല അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് പ്ലീഡർമാർക്ക് ചുമതലകൾ നൽകുന്നത്. സ്വർണ്ണ മോഷണ കേസിന്റെ പ്രാരംഭ ഘട്ടത്തിൽ, പങ്കജ് ഭണ്ഡാരിക്കും സ്മാർട്ട് ക്രിയേഷൻസിനും വേണ്ടി മാധ്യമങ്ങളോട് സംസാരിച്ചത് കെ.ബി. പ്രദീപായിരുന്നു. 2019-ൽ ദ്വാരപാലക വിഗ്രഹങ്ങളിൽ സ്വർണം പൂശിയ സ്മാർട്ട് ക്രിയേഷൻസിന്റെ ഉടമയും സിഇഒയുമായ പങ്കജ് ഭണ്ഡാരി കേസിൽ…
തിരുവനന്തപുരം ; ഇന്ത്യൻ നാവികരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അമേരിക്കയോട് കേന്ദ്ര സർക്കാർ ആവശ്യപ്പെടണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സ്വന്തം പൗരന്മാരുടെ ജീവൻ നഷ്ടപ്പെടുമ്പോഴും അമേരിക്കയോടുള്ള ലജ്ജാകരമായ വിധേയത്വം അവസാനിപ്പിച്ച് കൂടുതൽ നിശിതമായ വിമർശനത്തിനോ കർശനമായ നടപടികൾക്കോ കേന്ദ്ര സർക്കാർ ഇനിയും തയ്യാറായിട്ടില്ല. ഈ വിഷയത്തിലുള്ള പ്രതികരണം കേവലമൊരു പ്രതിഷേധത്തിൽ മാത്രം ഒതുങ്ങാൻ പാടില്ലെന്നും പിണറായി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…. ഒമാൻ ഉൾക്കടലിൽ അമേരിക്കൻ സൈന്യം നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം വേദനിപ്പിക്കുന്നതാണ്. അതിനു ശേഷവും ഇന്ത്യൻ ജീവനക്കാരുള്ള മറ്റൊരു കപ്പൽ സമാനമായ രീതിയിൽ അമേരിക്കൻ സൈന്യത്താൽ ആക്രമിക്കപ്പെട്ടു. സ്വന്തം പൗരന്മാരുടെ ജീവൻ നഷ്ടപ്പെടുമ്പോഴും അമേരിക്കയോടുള്ള ലജ്ജാകരമായ വിധേയത്വം അവസാനിപ്പിച്ച് കൂടുതൽ നിശിതമായ വിമർശനത്തിനോ കർശനമായ നടപടികൾക്കോ കേന്ദ്ര സർക്കാർ ഇനിയും തയ്യാറായിട്ടില്ല. ഈ വിഷയത്തിലുള്ള പ്രതികരണം കേവലമൊരു പ്രതിഷേധത്തിൽ മാത്രം ഒതുങ്ങാൻ പാടില്ല. ഇന്ത്യൻ നാവികരുടെ…
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷയിൽ സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി . പരീക്ഷ നീതിയുക്തവും സുരക്ഷിതവും ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങൾക്കനുസൃതവുമാക്കുന്നതിനാണ് മാറ്റങ്ങൾ വരുത്തിയതെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു. ജൂൺ 21 ന് നടക്കുന്ന നീറ്റ് പരീക്ഷ മുതൽ പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. പുതിയ മാറ്റങ്ങൾ അനുസരിച്ച്, പരീക്ഷയുടെ ദൈർഘ്യം 195 മിനിറ്റായി പരിഷ്കരിച്ചു. പരീക്ഷ ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 5:15 വരെ പുതുതായി ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ചോദ്യപേപ്പർ ബുക്ക്‌ലെറ്റിൽ റഫ് വർക്കിന് നൽകിയ പേപ്പറുകളുടെ എണ്ണം വർദ്ധിപ്പിച്ചു. നേരത്തെ, ഇത് രണ്ട് പേജുകളായിരുന്നു, ഇപ്പോൾ അത് നാലാക്കി. കൂടാതെ, ബുക്ക്‌ലെറ്റിന്റെ അവസാന പേജുകളിലെ റഫ് വർക്ക് പേജും മാറ്റി. ഇനി മുതൽ, നിർദ്ദേശങ്ങൾ നൽകുന്ന പേജിന് ശേഷം രണ്ട് റഫ് വർക്ക് പേജുകൾ ഉണ്ടാകും. ശേഷിക്കുന്ന രണ്ട് പേജുകൾ ചോദ്യപേപ്പറിന്റെ അവസാനമായിരിക്കും. ഹാജർ ഷീറ്റിലും ഇൻവിജിലേഷൻ നടപടിക്രമങ്ങളിലും ഒപ്പിടുന്നത് പരീക്ഷയ്ക്ക് മുമ്പ് തന്നെയാകും.പരീക്ഷാ പ്രക്രിയ കൂടുതൽ…
ന്യൂഡൽഹി : നെസ്‌ലെ ഇന്ത്യ, കെഎഫ്‌സി, ഫ്ലിപ്കാർട്ട്, ഭക്ഷ്യ ബ്രാൻഡായ ഓപ്പൺ സീക്രട്ട് എന്നിവയ്ക്ക് കീടനാശിനി , മലിനീകരണം മുതൽ മോശം ശുചിത്വ നിലവാരം വരെയുള്ള ആരോപണങ്ങളിൽ നോട്ടീസ് . വ്യാപകമായി ഉപഭോക്തൃ പരാതികൾ ഉയർന്നതിനെ തുടർന്നാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ അന്വേഷണം ആരംഭിച്ചത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ബന്ധപ്പെട്ട കമ്പനികളിൽ നിന്ന് വിശദമായ പ്രതികരണങ്ങൾ തേടിയിട്ടുണ്ടെന്നും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) അറിയിച്ചു. നോട്ടീസുകൾ വസ്തുതാന്വേഷണത്തിന്റെ ഭാഗമാണെന്നും കുറ്റബോധമോ തെറ്റോ സൂചിപ്പിക്കുന്നില്ലെന്നും റെഗുലേറ്റർ വ്യക്തമാക്കി. ഔദ്യോഗിക ചാനലുകൾ വഴി സമർപ്പിക്കുന്ന ഔപചാരിക പരാതികളെ മാത്രം പരിഗണിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വരുന്ന പരാതികളും പരിഗണിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മാഗി നൂഡിൽസ്, ആന്ധ്രാപ്രദേശിലെ കെഎഫ്‌സി ഔട്ട്‌ലെറ്റ്, ഫ്ലിപ്കാർട്ട് മിനിറ്റ്സ് വഴി വിതരണം ചെയ്യുന്ന ഓപ്പൺ സീക്രട്ട് ഉൽപ്പന്നം എന്നിവയ്ക്കെതിരെയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പരാതികൾ ഉയർന്നത്.…
തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജ് വിദ്യാർത്ഥിനികൾക്കായി പ്രഖ്യാപിച്ച ഇന്ദിര ഗ്യാരന്റി പദ്ധതി ഈ അധ്യയന വർഷത്തിൽ നടപ്പിലാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ . അർഹതയുള്ള പെൺകുട്ടികൾക്ക് പ്രതിമാസം ₹1,000 നൽകുന്ന പദ്ധതിയുടെ പ്രാഥമിക നടപടികൾ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ തെരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിച്ച അഞ്ച് ഗ്യാരന്റികളും നടപ്പിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ് . ഇതിന്റെ ഭാഗമായാണ്, ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പെൺകുട്ടികൾക്കായി സാമ്പത്തിക സഹായ പദ്ധതി അവതരിപ്പിക്കുന്നത്. സംസ്ഥാനത്ത് നാല് വർഷത്തെ ബിരുദ പരിപാടി നടപ്പിലാക്കുന്നതിലെ പോരായ്മകൾ ഉണ്ടെന്നും‘ അദ്ദേഹം പറഞ്ഞു. മതിയായ തയ്യാറെടുപ്പില്ലാതെ പദ്ധതി നടപ്പിലാക്കിയതായും ഇത് സർവകലാശാലകൾക്കും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചതായും ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഈ ആശങ്കകൾ കണക്കിലെടുത്ത്, നാല് വർഷത്തെ ബിരുദ പരിപാടി പരിശോധിക്കാൻ ഒരു പ്രത്യേക സമിതി രൂപീകരിക്കും. .കമ്മിറ്റിയുടെ ശുപാർശകൾ പരിഗണിച്ച് കോഴ്‌സ് ഘടനയിൽ ആവശ്യമായ ഭേദഗതികൾ വരുത്താനാണ്…
കൊൽക്കത്ത : മമത ബാനർജിക്കെതിരെ കേസ്. കൊൽക്കത്തയിലെ തെരഞ്ഞെടുപ്പ് റാലിയിൽ വർഗീയ പരാമർശം നടത്തിയെന്ന കേസിൽ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. വിവിധ വിഭാഗങ്ങൾക്കിടയിൽ ഭീതിയും അസ്വസ്ഥയും ഉണ്ടാക്കാൻ മമതയുടെ പ്രസംഗം കാരണമായെന്നാണ് പരാതി. കൊൽക്കത്ത സ്വദേശിയായ തുഷാർ കാന്തി ദാസാണ് പരാതി നൽകിയിരിക്കുന്നത്. മെയ് 20 ന് സൗത്ത് കൊൽക്കത്തയിലെ നേതാജി നഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കൊൽക്കത്തയിലെ മെട്രോ ചാനലിന് മുന്നിലുള്ള എസ്പ്ലനേഡിൽ നടന്ന യോഗത്തിൽ സമാധാനം തകർക്കാനും, സംസ്ഥാനത്തിന്റെ ജനാധിപത്യ ഘടനയെ ഭീഷണിപ്പെടുത്താനും ഉദ്ദേശിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന പ്രസംഗം മമത നടത്തിയതായി പറയുന്നു. തെരഞ്ഞെടുപ്പിന് പിന്നാലേ കൊൽക്കത്തയിലും , ബംഗാളിലെ പല ഭാഗങ്ങളും അക്രമങ്ങൾ ഉണ്ടായതും ഈ പ്രസംഗത്തിന്റെ അനന്തരഫലമാണെന്നാണ് പരാതിയിൽ പറയുന്നത്.എന്നാൽ എഫ്‌ഐആറിനെ “രാഷ്ട്രീയ പ്രേരിത”മെന്നാണ് തൃണമൂൽ കോൺഗ്രസ് വിശേഷിപ്പിച്ചിരിക്കുന്നത്.
ന്യൂഡൽഹി : മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാർത്ഥിത്വത്തിനുള്ള നാമനിർദ്ദേശം തള്ളിയത് ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജൻ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. തിരഞ്ഞെടുപ്പ് പ്രക്രിയയെ കോടതികൾക്ക് തടസ്സപ്പെടുത്താൻ കഴിയില്ലെന്നും അതിനുള്ള പ്രതിവിധി തിരഞ്ഞെടുപ്പ് കമ്മീഷനെ തന്നെ സമീപിക്കുകയാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് നടത്തുന്നതിനിടയിലുള്ള ജുഡീഷ്യൽ ഇടപെടലിനെ നിയമപരമായി തടയുന്ന നിയമവ്യവസ്ഥയാണിതെന്നും ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, അതുൽ എസ് ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു. മീനാക്ഷി നടരാജനെതിരെ നിലനിൽക്കുന്ന ക്രിമിനൽകേസ് സത്യവാങ്മൂലത്തിൽ വെളിപ്പെടുത്താത്തതിനാലാണ് നാമനിർദ്ദേശം റിട്ടേണിംഗ് ഓഫീസർ നിരസിച്ചത്. എന്നാൽ നീതിയുക്തവും സുതാര്യവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കാനാണ് ഹർജി നൽകിയതെന്നും, തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ലെന്നുമാണ് മീനാക്ഷി നടരാജനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി വാദിച്ചത്. തർക്കത്തിന് അടിസ്ഥാനമായ പരാതി കേസിൽ ഒരു നടപടിയും സ്വീകരിക്കുകയോ കുറ്റപത്രം സമർപ്പിക്കുകയോ ചെയ്തിട്ടില്ലാത്തതിനാൽ നാമനിർദ്ദേശം നിരസിക്കുന്നത് നിയമവിരുദ്ധമാണെന്നും അദ്ദേഹം വാദിച്ചു. എന്നാൽ നാമനിർദേശ പത്രിക തള്ളിയ…
കോഴിക്കോട് ; പയ്യോളിയിൽ മൂന്ന് വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. പയ്യോളി മുൻസിപ്പാലിറ്റിയിലെ തച്ചൻ കുന്നിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. പനിയും, മറ്റ് ലക്ഷണങ്ങളും ഉള്ളാ കുട്ടി വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരിശോധനഫലം പുറത്ത് വന്നപ്പോഴാണ് കുട്ടിയ്ക്ക് ഷിഗെല്ലയാണെന്ന് വ്യക്തമായത്. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.വീട്ടിലെ മറ്റ് അംഗങ്ങൾക്ക് രോഗബാധയില്ല. പ്രദേശത്തെ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി. കോഴിക്കോട് ഇതുവരെ 12 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന 43 കാരന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. രോഗബാധിതനുമായി ബന്ധപ്പെട്ട 77 പേരുടെ കോൺടാക്റ്റ് ലിസ്റ്റ് അധികൃതർ തയ്യാറാക്കിയിട്ടുണ്ട്. കോൺടാക്റ്റ് ലിസ്റ്റിൽ 58 ആരോഗ്യ പ്രവർത്തകരും 14 കുടുംബാംഗങ്ങളും ഉൾപ്പെടുന്നു. ഇവരിൽ 13 പേരെ ഹൈ റിസ്ക് പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവർ ക്വാറന്റീനിലാണ്. രോഗബാധിതന്റെ നീക്കങ്ങൾ വിശദീകരിക്കുന്ന റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. അണുബാധയുടെ രണ്ട് സാധ്യതയുള്ള ഉറവിടങ്ങൾ ഉദ്യോഗസ്ഥർ നിലവിൽ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.…
കാസർകോട് : വീട്ടിനുള്ളിൽ ഉറങ്ങികിടക്കുകയായിരുന്ന 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 25 കാരി അറസ്റ്റിൽ. തളിപ്പറമ്പ് സ്വദേശി സ്നേഹ മെർലിനെതിരെയാണ് വീണ്ടും കേസ് . പോക്‌സോ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്താണ് സ്നേഹ. ഭയം കാരണം പെൺകുട്ടി ആരോടും സംഭവം പറഞ്ഞില്ല. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധ്യാപകർ വിവരം രക്ഷിതാക്കളെ അറിയിച്ചു. തുടർന്ന് നടന്ന കൗൺസിലിംഗിനിടെ കുട്ടി വിവരം തുറന്നു പറയുകയായിരുന്നു . സഹോദരങ്ങളായ ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ചതിന് ഉൾപ്പെടെ നാല് കേസുകളാണ് പ്രതിക്കെതിരെ ഉള്ളതെന്ന് പോലീസ് പറഞ്ഞു. ക്രിമിനൽ കേസിലും പ്രതിയാണ് സ്നേഹ . കഴിഞ്ഞ വർഷം 12 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിനാണ് സ്നേഹ അറസ്റ്റിലായത്. 15 വയസുള്ള ആൺകുട്ടിയെയും ലൈംഗികമായി ഉപയോഗിച്ച കേസിലെ പ്രതിയാണ് സ്നേഹ മെർലിൻ.
വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . യൂറോപ്പിലെ ഒത്തുതീർപ്പ് ചർച്ചകളിൽ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പങ്കെടുക്കുമെന്നും ട്രംപ് പറഞ്ഞു. ജോർജിയയിൽ നടന്ന റാലിയിലായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. എന്നാൽ, ഈ വിഷയത്തിൽ അമേരിക്കയുമായി ഒരു കരാറിലും എത്തിയിട്ടില്ലെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. ട്രംപിന്റെ വഞ്ചനാപരമായ നീക്കമാണിതെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി ‘ഇറാനുമായുള്ള യുദ്ധത്തിൽ ഒരു പ്രധാന കരാറിലെത്തി. ഒപ്പുവെച്ചാലുടൻ ഹോർമുസ് തുറക്കും. ഒപ്പുവയ്ക്കൽ ഈ ആഴ്ച യൂറോപ്പിൽ ആയിരിക്കും. കരാർ ഒപ്പിടുന്നതിൽ വാൻസ് പങ്കെടുക്കും. ഇതിന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമേനിയുടെ ഉത്തരം ‘അതെ’ ആണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,’ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, കരാറിന്റെ ഭൂരിഭാഗവും അന്തിമരൂപത്തിലാക്കിയിട്ടുണ്ടെങ്കിലും ചില വിഷയങ്ങളിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബാഗായ് പറഞ്ഞതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ‘ഈ വിഷയത്തിൽ ഞങ്ങൾ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. ഇത് വളരെ പ്രധാനപ്പെട്ട…
Subscribe to Updates
Get the latest creative news from FooBar about art, design and business.
