Author: Anu Nair

പത്തനംതിട്ട : വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച അലിൻ ഷെറിൻ എബ്രഹാമിന്റെ ഭൗതികശരീരം നെടുങ്ങാടപ്പള്ളിയിലെ വീട്ടിൽ എത്തിച്ചു. ഇന്ന് രാവിലെ 7 മണിക്ക് മല്ലപ്പള്ളിയിലെ ജോർജ്ജ് മാത്തൻ ആശുപത്രി ചാപ്പലിൽ പ്രാർത്ഥനകൾ ആരംഭിച്ചു. ആശുപത്രിയിലെ പൊതുദർശനത്തിന് ശേഷം, മൃതദേഹം രാവിലെ 8 മണിക്കാണ് നെടുങ്ങാടപ്പള്ളിയിലെ വീട്ടിലേക്ക് എത്തിച്ചത്. വീട്ടിൽ പ്രാർത്ഥനകൾക്ക് ശേഷമാണ് പൊതുദർശനം. ഉച്ചയ്ക്ക് 2 മണി വരെ വീട്ടിൽ പൊതുദർശനം ഉണ്ടായിരിക്കും. അതിനുശേഷം പ്രാർത്ഥനാ ശുശ്രൂഷകൾ ആരംഭിക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് മൃതദേഹം നെടുങ്ങാടപ്പള്ളിയിലെ സെന്റ് തോമസ് പള്ളിയിലേക്ക് കൊണ്ടുപോകും. വൈകുന്നേരം 4 മണിക്ക് പള്ളിയിലെ പ്രാർത്ഥനകൾക്ക് ശേഷം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. മന്ത്രിമാർ ഉൾപ്പെടെ നിരവധി പേർ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കും. ഫെബ്രുവരി 5 ന് കോട്ടയത്ത് ഉണ്ടായ വാഹനാപകടത്തിലാണ് അലിൻ ഷെറിൻ എബ്രഹാമിന് ഗുരുതരമായി പരിക്കേറ്റത് . അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. പിന്നാലെ ഹൃദയ വാൽവ്, കരൾ, വൃക്കകൾ, കണ്ണുകൾ എന്നിവ ദാനം…

Read More

കോഴിക്കോട്: ടൗണ്‍ സ്റ്റേഷനിലെ എസ്‌ഐ ഷാഫിക്ക് കുത്തേറ്റു.കുത്തിയ വെസ്റ്റ്ഹില്‍ സ്വദേശി പ്രമോദ് പിടിയിലായി.ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്. ടൗണ്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ വെച്ചാണ് എസ്‌ഐയെ പ്രമോദ് കുത്തിയത്.സ്റ്റേഷന് സമീപത്തെ ഹോട്ടലില്‍ ചായ കുടിക്കാന്‍ എത്തിയതായിരുന്നു എസ് ഐ. ഈ സമയം ഹോട്ടലിലെ സപ്ലൈയറും പ്രതിയായ പ്രമോദും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി.വാക്കുതര്‍ക്കം കടുത്തതോടെ പ്രമോദിനോട് ശബ്ദമുയര്‍ത്തി സംസാരിക്കരുതെന്ന് എസ്‌ഐ ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ പ്രമോദ് എസ്‌ഐയോട് തട്ടിക്കയറി. ഇയാളെ പിടിച്ചുമാറ്റാന്‍ എസ്‌ഐ ശ്രമിക്കുകയും പിന്നീട് പുറത്തേക്ക് ഇറങ്ങുകയും ചെയ്തു. അപ്പോഴാണ് പ്രമോദ് പിന്നിലൂടെ വന്ന് കുത്തിയത്. എസ് ഐയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എസ് ഐയുടെ പരിക്ക് ഗരുതരമല്ലെന്നാണ് അറിയുന്നത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ ചേര്‍ന്നാണ് പിടികൂടിയത്.

Read More

ആലപ്പുഴ: പുന്നപ്രയില്‍ നാടിനെ നടുക്കി ക്രൂരപീഡനം.പതിനാല് വയസുകാരിയെ പിതാവും ബന്ധുക്കളും ചേര്‍ന്ന് നാല് വര്‍ഷത്തോളം പീഡിപ്പിച്ചു.സംഭവത്തില്‍ പിതാവടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി സുഹൃത്തിനോട് വിവരങ്ങള്‍ പറഞ്ഞതോടെയാണ് അതിക്രൂര പീഡനം പുറത്തറിഞ്ഞത്.പതിനാല് വയസുകാരിയെ എട്ടാം വയസില്‍ അമ്മയുടെ സഹോദരന്‍ പീഡിപ്പിച്ചിരുന്നു. പൊലീസ് പിടിയിലായ ഇയാള്‍ ജാമ്യത്തിലിറങ്ങി ജീവനൊടുക്കി. ഇതോടെ അമ്മ കുട്ടിയെ ഉപേക്ഷിച്ചു. പിന്നീട് കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി. 2022 ല്‍ കുട്ടിയെ പിതാവിന് കൈമാറിയപ്പോള്‍ അയാള്‍ കൂട്ടിക്കൊണ്ട് പോയത് സഹോദരിയുടെ വീട്ടിലേക്കാണ് . ഇവിടെ വച്ചാണ് വര്‍ഷങ്ങള്‍ നീണ്ട ലൈംഗിക വൈകൃതത്തിന് പിതാവ് മകളെ ഇരയാക്കിയത്.ഇതിനൊപ്പം പിതാവിന്റെ സഹോദരീ ഭര്‍ത്താവും പിതാവിന്റെ സഹോദരിയുടെ മകനും മറ്റൊരു ബന്ധുവും പീഡിപ്പിച്ചു. പിതാവിനൊപ്പം വീട്ടിലിരുന്ന് മദ്യപിച്ച ശേഷമായിരുന്നു ബന്ധു പീഡിപ്പിച്ചത്.പെണ്‍കുട്ടി സുഹൃത്തിനോട് കഴിഞ്ഞ ദിവസം പീഡനം വിവരം തുറന്നു പറഞ്ഞു. ഇതോടെയാണ് പൊലീസിലേക്ക് സംഭവമെത്തിയത്.കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം പിതാവ് ഉള്‍പ്പടെ നാല് പേര്‍ക്കെതിരെയാണ് പോക്‌സോ…

Read More

കോട്ടയം: സംസ്ഥാനത്ത് പാഠപുസ്തക വിതരണം നേരത്തെയാക്കുന്നതുമായി ബന്ധപ്പെട്ട വിവാദം അനാവശ്യമാണെന്ന് മന്ത്രി വി. ശിവൻകുട്ടി . പ്രതിപക്ഷ നേതാവ് വി. ഡി. സതീശനും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ഉന്നയിക്കുന്ന അവകാശവാദങ്ങൾ പൂർണ്ണമായും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. “ദോശ ഉണ്ടാക്കുന്നത് പോലെ” പാഠപുസ്തകങ്ങളും പാഠ്യപദ്ധതിയും എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയില്ല . അത്തരം കാര്യങ്ങൾ അന്തിമമാക്കുന്നതിന് മുമ്പ് സെമിനാറുകളും ചർച്ചകളും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഇതിന് പിന്നിൽ സങ്കീർണ്ണമായ നടപടിക്രമങ്ങളുണ്ട്. മുമ്പ് അത് അഭിനന്ദിച്ച പ്രതിപക്ഷ നേതാവ് ഇപ്പോൾ ഒന്നും ശരിയായി ചെയ്തിട്ടില്ലെന്ന് പറയുന്നു. അത് ഒരു പച്ചക്കള്ളമാണ്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 1 മുതൽ 10 ക്ലാസ് വരെ ആൾ പ്രൊമോഷനായിരുന്നുവെന്ന് രമേശ് ചെന്നിത്തല ഓർമ്മിക്കണം . ഇപ്പോൾ പരീക്ഷകൾ വിഷയാടിസ്ഥാനത്തിലുള്ള മെനു സംവിധാനത്തിലാണ് നടത്തുന്നത്. ഒരു വിദ്യാർത്ഥിക്ക് ഒരു വിഷയത്തിൽ കുറഞ്ഞ മാർക്ക് ലഭിച്ചാൽ, ആ വിഷയം വീണ്ടും പഠിപ്പിക്കുകയും വീണ്ടും പരീക്ഷ നടത്തുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി ഒരു…

Read More

മുംബൈ: വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിനുള്ളിൽ പാമ്പിനെ വിട്ട മഹാരാഷ്ട്ര സ്വദേശി പിടിയിൽ. നാസിക് സ്വദേശിയായ ജഗൻ അർജുൻ ഭലെ (37) നെയാണ് സെൻട്രൽ റെയിൽവേ ആർപിഎഫ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ഡിസംബർ 27 ന് മുംബൈ – സോളാപൂർ വന്ദേ ഭാരത് എക്സ്പ്രസിൽ (22225) ആണ് സംഭവം . കോച്ച് സി-16 ന്റെ ടോയ്‌ലറ്റിനുള്ളിലാണ് പാമ്പിനെ കണ്ടെത്തിയത്. അത് രക്ഷപ്പെടാതിരിക്കാൻ റെയിൽവേ അധികൃതർ ടോയ്‌ലറ്റ് പൂട്ടി കൺട്രോൾ റൂമിൽ അറിയിച്ചു. ഏകദേശം രണ്ടര അടി നീളമുള്ള പാമ്പിനെ സോളാപൂരിൽ പിടികൂടി. ആർപിഎഫിന്റെ വിശദമായ അന്വേഷണത്തിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്തു. . സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പോലീസ് പ്രതിയെ പിടികൂടിയത്.പ്രതിയെ കല്യാണിലെ റെയിൽവേ കോടതിയിൽ ഹാജരാക്കി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Read More

ന്യൂഡൽഹി: ഛത്തീസ്ഗഡിൽ ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് നടത്തിയ റെയ്ഡിൽ വൻ ആയുധ ശേഖരം പിടിച്ചെടുത്തു. സുരക്ഷാ സേനയുടെ കണ്ണ് വെട്ടിച്ച് മാവോയിസ്റ്റുകൾ വനപ്രദേശങ്ങളിൽ ഒളിപ്പിച്ചതാണ് ഈ നൂതന ആയുധങ്ങൾ . കമാൻഡന്റ് ദുഷ്യന്ത് രാജ് ജയ്‌സ്വാളിന്റെയും സെക്കൻഡ്-ഇൻ-കമാൻഡ് ദീപക് സെംവാളിന്റെയും നേതൃത്വത്തിലുള്ള 57 അംഗ ഐടിബിപി സംഘമാണ് ഈ ഓപ്പറേഷൻ നടത്തിയത്. വനത്തിനുള്ളിലെ നാല് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നാണ് ആയുധങ്ങൾ കണ്ടെടുത്തത്. മാർച്ച് 31 നകം രാജ്യത്ത് നിന്ന് മാവോയിസ്റ്റ് സ്വാധീനം ഇല്ലാതാക്കുക എന്നതാണ് രാജ്യത്തിന്റെ ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ ദൗത്യത്തിന്റെ ഭാഗമായി ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിൽ തീവ്രമായ തിരച്ചിൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. നടന്നുകൊണ്ടിരിക്കുന്ന സുരക്ഷാ നീക്കങ്ങൾക്കിടയിൽ ഈ ആയുധങ്ങൾ പിടിച്ചെടുക്കുന്നത് തടയുന്നതിനാണ് ഒളിപ്പിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കാട്ടിൽ ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന കോമ്പിംഗ് ഓപ്പറേഷനുശേഷമാണ് നാരായൺപൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് ഐടിബിപിയുടെ 29 ബറ്റാലിയൻ ഈ ശേഖരം കണ്ടെടുത്തത്.

Read More

ഇസ്ലാമാബാദ് : ഇന്ത്യയുടെ ദേശീയ ഗാനം ‘ജന ഗണ മന’ ആലപിച്ചതിന്റെ പേരിൽ വിദ്യാർത്ഥികളെ പുറത്താക്കി പാക് സർവകലാശാല. പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ചർസദ്ദ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ബച്ച ഖാൻ സർവകലാശാലയിലെ ചില വിദ്യാർത്ഥികളാണ് സർവകലാശാലയിൽ സംഘടിപ്പിച്ച ആഘോഷപരിപാടിയിൽ ‘ജന ഗണ മന’ ആലപിച്ചത് . . വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ സർവകലാശാലയിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഫാർമസിസ്റ്റിന് പഠിക്കുന്ന നാല് വിദ്യാർത്ഥികൾ സംഗീത പരിപാടി നടത്തിയത്. മൂന്നാം വർഷ ഫാർമസി വിദ്യാർത്ഥിയായ ജിബ്രാൻ റിയാസ് ഇന്ത്യൻ ഗാനങ്ങളോടുള്ള തന്റെ ഇഷ്ടം പ്രകടിപ്പിക്കുകയും ഇന്ത്യയുടെ ദേശീയ ഗാനമായ ‘ജന ഗണ മന’ നെഞ്ചിൽ കൈവെച്ച് ആലപിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന ജിബ്രാന്റെ സുഹൃത്തും നാലാം വർഷ ഫാർമസി വിദ്യാർത്ഥിയുമായ സയ്യിദ് റിയാസും അഹമ്മദ് ജിബ്രാനെ പിന്തുണയ്ക്കുകയും നെഞ്ചിൽ കൈവെച്ച് ഇന്ത്യയുടെ ദേശീയഗാനം ആലപിക്കുകയും ചെയ്തു. അടുത്തു നിന്നവരും ആവേശത്തോടെ ജയഹേ ഏറ്റുവിളിക്കുന്നുണ്ടായിരുന്നു . യൂണിവേഴ്സിറ്റിയിലെ മറ്റ് വിദ്യാർത്ഥികൾ ഇതിന്റെ…

Read More

തിരുവനന്തപുരം : പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം വിയോഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഹെലികോപ്റ്റർ മുഖേന അവയവങ്ങൾ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനാണ് ആദ്യം ആലോചിച്ചതെങ്കിലും രാത്രിയിൽ സിവിൽ ഏവിയേഷൻ ഹെലികോപ്റ്റർ ഉപയോഗിക്കാൻ അനുവാദമില്ലാത്തതിനാൽ റോഡ് മാർഗം കൊണ്ട് വരാൻ തിരുമാനിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറയുന്നു . അതേറ്റവും വേഗത്തിൽ എത്തിക്കാൻ ആവശ്യമായ തയ്യാറെടുപ്പുകൾ എടുത്ത് യാത്ര സുഗമമാക്കിയ പോലീസിനേയും അതിനോട് സഹകരിച്ച ജനങ്ങളേയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഇന്നലെ തന്നെ കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകേണ്ടതുള്ളത് കൊണ്ട് പോസ്റ്റ്മോർട്ടം നടപടികൾ രാത്രി തന്നെ കോട്ടയം മെഡിക്കൽ കോളേജിൽ നടത്താനുള്ള പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയതായി മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ …. കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം എന്ന കുരുന്നിന്റെ വിയോഗം ഏറെ വേദനയുളവാക്കുന്നതാണ്. എത്രയും പ്രിയപ്പെട്ട കുഞ്ഞ് വേർപിരിഞ്ഞതിന്റെ തീരാനോവിനിടയിലും അവളുടെ അവയവങ്ങൾ…

Read More

ന്യൂഡൽഹി: ശബരിമല സ്ത്രീ പ്രവേശന ഹർജികൾ തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ കോടതി ലിസ്റ്റ് ചെയ്യാൻ തുടങ്ങി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. 2019-ലാണ് സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം സുപ്രീം കോടതി അവസാനമായി പരിഗണിച്ചത്. ആറ് വർഷത്തിന് ശേഷം കേസ് ഇപ്പോൾ വീണ്ടും പരിഗണിക്കുകയാണ്. ഒമ്പത് ജഡ്ജിമാരുടെ ബെഞ്ച് കേസ് എപ്പോൾ കേൾക്കാൻ തുടങ്ങുമെന്ന് സുപ്രീം കോടതി തിങ്കളാഴ്ച അറിയിക്കും. 2019-ൽ ഒമ്പത് ജഡ്ജിമാരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത് . അന്നുണ്ടായിരുന്ന ജഡ്ജിമാരിൽ നിലവിലുള്ള ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മാത്രമാണ് അവശേഷിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഹർജികൾ പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഹർജികൾ പരിഗണിക്കുമ്പോൾ കേരള സർക്കാർ നിലപാട് വ്യക്തമാക്കേണ്ടിവരും. നേരത്തെ, സ്ത്രീ പ്രവേശനത്തിന് അനുകൂലമായ നിലപാട് സംസ്ഥാന സർക്കാർ സ്വീകരിച്ചിരുന്നു. 2018 സെപ്റ്റംബർ 28 ന് ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീം…

Read More

തിരുവനന്തപുരം: വാഹനാപകടത്തിൽ മരിച്ച പത്ത് മാസം പ്രായമുള്ള അലിൻ ഷെറിന്റെ കരൾ ആറ് മാസം പ്രായമുള്ള കുഞ്ഞിലേക്ക് വിജയകരമായി മാറ്റിവച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തിരുവനന്തപുരത്തെ കിംസ് ഹെൽത്ത് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ .അലിൻ ഷെറിന്റെ അവയവങ്ങൾ വഹിച്ചുകൊണ്ടുള്ള ആംബുലൻസ് ഇന്നലെയാണ് തിരുവനന്തപുരത്തേക്ക് എത്തിയത്. പൊലീസ് ഇതിനായി ഗ്രീൻ കോറിഡോർ ഒരുക്കിയിരുന്നു. ഇന്നലെ രാത്രി 10:30 ന് ആരംഭിച്ച ശസ്ത്രക്രിയ ഇന്ന് രാവിലെ 6:00 ന് പൂർത്തിയായി. മാറ്റിവച്ച കരളുമായി ബന്ധപ്പെട്ട ഉപാപചയ ഘടകങ്ങളിൽ നല്ല പുരോഗതിയുണ്ടെന്ന് ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ശസ്ത്രക്രിയ വലിയ വിജയമായിരുന്നുവെന്നും കുട്ടി നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ പറഞ്ഞു. കേരളത്തിലെ അവയവദാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ദാതാവാണ് പത്ത് മാസം പ്രായമുള്ള അലിൻ ഷെറിൻ. നെയ്യാറ്റിൻകര സ്വദേശികളായ ദമ്പതികളുടെ ആറ് മാസം പ്രായമുള്ള മകൾക്കാണ് കരൾ ലഭിച്ചത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ കരൾ സ്വീകർത്താക്കളിൽ ഒരാളാണ് ഈ കുഞ്ഞ്. ബിലിയറി അട്രീസിയ…

Read More