Author: Anu Nair

ഡബ്ലിൻ : 18 വയസ്സിന് താഴെയുള്ളവർക്ക് സൺബെഡുകൾ ഉപയോഗിക്കാൻ അനുവദിക്കുന്ന “റോഗ് ഓപ്പറേറ്റർമാർ”ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യം . കർശനമായ നിയന്ത്രണങ്ങൾ വേണമെന്ന ആവശ്യവുമായി ഡബ്ലിൻ വെസ്റ്റ് ആന്റു കൗൺസിലർ എല്ലെൻ ട്രോയ് ആണ് മുന്നോട്ട് വന്നത്. 18 വയസ്സിന് താഴെയുള്ളവർക്ക് സൺബെഡുകൾ നിയമവിരുദ്ധമാണ്. എന്നാൽ ചില റോഗ് ഓപ്പറേറ്റർമാർ അവ ലഭ്യമാക്കുന്നുണ്ടെന്നും ട്രോയ് പറഞ്ഞു. ഗുണദോഷങ്ങളെക്കുറിച്ച് മുതിർന്നവർക്ക് സ്വയം തീരുമാനമെടുക്കാം, പക്ഷേ യുവാക്കൾക്ക് അവ വളരെ അപകടകരമാകുമെന്ന് ട്രോയ് പറഞ്ഞു. ” ഇത് വളരെ വളരെ അപകടകരമാണ്. മെലനോമകളുടെയും നോൺ-മെലനോമ സ്കിൻ ക്യാൻസറുകളുടെയും വളർച്ചയിൽ അൾട്രാവയലറ്റ് രശ്മി നിർണായക പങ്ക് വഹിക്കുന്നു, സൺബെഡുകൾ ചർമ്മത്തിന് വളരെ ദോഷം ചെയ്യും.ചില റോഗ് ഓപ്പറേറ്റർമാർ കുട്ടികളെ അവ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി സൗജന്യ സെഷനുകൾ വരെ നൽകുന്നുണ്ട് “ ട്രോയ് പറഞ്ഞു.

Read More

ഡബ്ലിൻ : ബെൽഫാസ്റ്റിന് സമീപം ബസും കാറും ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച 23 കാരി മരിച്ചു . ന്യൂടൗണബെ ഏരിയയിൽ നിന്നുള്ള ക്ലോഡിയ ജാസിക് ആണ് മരിച്ചത്. ബസ് ഡ്രൈവർക്കും പരിക്കുകക്കുണ്ടെന്നും ഗുരുതരമല്ലെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെ 8 മണിയോടെ ടെമ്പിൾപാട്രിക്കിലെ ബാലിറോബിൻ റോഡിലാണ് അപകടം നടന്നത്.അപകടത്തെ തുടർന്ന് റോഡ് അല്പസമയം അടച്ചിട്ടിരുന്നു. അപകടം കണ്ടവരോ പോലീസ് അന്വേഷണത്തിന് സഹായകമാകുന്ന ഡിജിറ്റൽ ദൃശ്യങ്ങൾ ഉള്ളവരോ ഫെബ്രുവരി 14 ലെ റഫറൻസ് നമ്പർ 341 ഉദ്ധരിച്ച് 101 എന്ന നമ്പറിൽ കൊളിഷൻ ഇൻവെസ്റ്റിഗേഷൻ യൂണിറ്റുമായി ബന്ധപ്പെടണമെന്ന് ഗാർഡ അഭ്യർത്ഥിച്ചു.

Read More

ഡബ്ലിൻ ; കഴിഞ്ഞ രണ്ട് വർഷത്തിനിടെ അയർലൻഡിലേക്കുള്ള യാത്രയ്ക്കായി അപേക്ഷിച്ച ഏകദേശം 63,000 പേർക്ക് വിസ നിഷേധിക്കപ്പെട്ടു. നീതിന്യായ വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2024 ലും 2025 ലും 321,000 ൽ അധികം വിസ അപേക്ഷകൾ അനുവദിച്ചു. 2025 ൽ, ഇന്ത്യയിൽ നിന്നുള്ള 72,137 പേരുടെ കാര്യത്തിൽ വിസ തീരുമാനങ്ങൾ എടുത്തു. ആകെ അപേക്ഷകളിൽ 92.4 ശതമാനം അനുവദിച്ചു. കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ബുറുണ്ടിയിൽ നിന്നുള്ള അപേക്ഷകളിൽ 8.1 ശതമാനം ആളുകൾക്ക് – ആകെ 11 പേർക്ക് – മാത്രമേ വിസ അനുവദിച്ചുള്ളൂ.കഴിഞ്ഞ വർഷം ബിസിനസ്, ജോലി അല്ലെങ്കിൽ വിനോദത്തിനായി 205,000 ൽ അധികം വിസ അപേക്ഷകൾ ലഭിച്ചു. ഏകദേശം 195,000 കേസുകളിൽ തീരുമാനങ്ങൾ എടുത്തു. 161,084 കേസുകളിൽ വിസ അംഗീകരിച്ചപ്പോൾ 34,089 അപേക്ഷകൾ നിരസിക്കപ്പെട്ടു . കൃത്രിമം കാണിച്ച പാസ്‌പോർട്ടുകൾ , മുമ്പ് വിസ കാലാവധി കഴിഞ്ഞിട്ടും താമസിച്ചിരുന്ന കേസുകൾ എന്നിവയിൽ ഉദ്യോഗസ്ഥർ അതീവജാഗ്രത പാലിക്കുന്നുണ്ട്.നീതിന്യായ വകുപ്പിന്റെ ഡാറ്റയുടെ…

Read More

കോട്ടയം ; ജീവന്റെ തുടിപ്പ് നാലുപേർക്ക് പകർന്നു നൽകി കേരളത്തിന്റെ കുഞ്ഞുമാലാഖ ആലിൻ ഷെറിൻ മടങ്ങി . നെടുങ്ങാടപ്പള്ളി സിഎസ്ഐ സെന്റ് തോമസ് പള്ളിയിൽ പ്രാർത്ഥനകൾക്ക് ശേഷം ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്ക്കാര ചടങ്ങുകൾ. ഫെബ്രുവരി 13 ന് വാഹനാപകത്തിൽ ഗുരുതര പരിക്കേറ്റ ആലിൻ ഷെറിൻ അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു . മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനു പിന്നാലെ ഹൃദയ വാൽവ്, കരൾ, വൃക്കകൾ, കണ്ണുകൾ എന്നിവ ദാനം ചെയ്തു. ഇന്ന് രാവിലെ 7 മണിക്ക് മല്ലപ്പള്ളിയിലെ ജോർജ്ജ് മാത്തൻ ആശുപത്രി ചാപ്പലിൽ ആലിന്റെ പ്രാർത്ഥനാ ചടങ്ങുകൾ ആരംഭിച്ചു. ആശുപത്രിയിൽ പൊതുദർശനത്തിന് ശേഷം, രാവിലെ 8 മണിക്ക് ആലിന്റെ മൃതദേഹം നെടുങ്ങാടപ്പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. വീടിനുള്ളിലെ പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം പൊതുദർശനം ആരംഭിച്ചു. മന്ത്രിമാരായ വാസവൻ, സജി ചെറിയാന്‍, വീണാ ജോര്‍ജ് ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി. അവയവദാനത്തിന് ആദ്യം സമ്മതം നൽകിയത് അലിൻ്റെ അച്ഛൻ അരുൺ ആയിരുന്നു. ഷെറിനോട് ഇക്കാര്യം…

Read More

പത്തനംതിട്ട: ശബരിമല സ്വര്‍ണപ്പാളികളില്‍ ആസിഡ് സാന്നിധ്യം കണ്ടെത്തി.അപ്രൈസര്‍മാര്‍ പരിശോധനയ്ക്കായി പ്രയോഗിച്ചതാകാം ഇതെന്നാണ് കരുതുന്നത്.എന്നാല്‍ ആസിഡ് സാന്നിധ്യമുള്ള ഭാഗത്തിന് ക്രമേണ കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. സ്വര്‍ണക്കൊള്ള കേസ് അന്വേഷണത്തിനായി കഴിഞ്ഞ ദിവസവും സ്വര്‍ണപ്പാളികള്‍ ഇളക്കി പരിശോധിച്ചിരുന്നു. സാമ്പിളുകള്‍ ശേഖരിക്കാന്‍ കൂടി ആയിരുന്നു പരിശോധന.ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരും പരിശോധനയ്ക്കെത്തി. ഈ പരിശോധനയിലാണ് പാളികളുടെ ചില ഭാഗങ്ങളില്‍ ആസിഡ് സാന്നിധ്യം കണ്ടെത്തിയത്. സ്വര്‍ണത്തിന്റെ ഉള്‍പ്പെടെ പരിശുദ്ധി പരിശോധിക്കാനാണ് നൈട്രിക് ആസിഡ് ഉപയോഗിക്കുന്നത്. വിദഗ്ധര്‍ ദേവസ്വത്തെ ഇക്കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. ജാഗ്രത വേണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. സാമ്പിളുകള്‍ ജംഷഡ്പൂരിലെ ലാബിലേക്കാണ് പരിശോധനയ്ക്കായി അയച്ചത്. പരിശോധനാ ഫലം കേസില്‍ നിര്‍ണായകമാകമാണ്.

Read More

തൃശൂർ : ശിവരാത്രി ചടങ്ങിൽ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഔദ്യോഗിക വാഹനം എത്താത്തതിനെ തുടർന്ന് ഓട്ടോറിക്ഷയിൽ മടങ്ങി. ശിവരാത്രി മഹാപരിക്രമയാത്രയ്ക്കിടയിലാണ് സംഭവം. വടക്കുനാഥ ക്ഷേത്രത്തിന് സമീപമായിരുന്നു വാഹനം പാർക്ക് ചെയ്തിരുന്നത് . യാത്രയിൽ പങ്കെടുത്ത് മടങ്ങാൻ നിന്ന സുരേഷ് ഗോപിയ്ക്കരികിലേയ്ക്ക് വിചാരിച്ച സമയത്ത് ഔദ്യോഗിക വാഹനമെത്തിയില്ല. ഉടന്‍ ഓട്ടോസ്റ്റാന്റില്‍ നിന്ന് മന്ത്രി സുരേഷ് ഗോപി തന്നെ ഓട്ടോ കൈകാട്ടി വിളിക്കുകയും അതില്‍ കയറി രാമനിലയത്തിലേക്ക് മടങ്ങുകയുമായിരുന്നു. മന്ത്രി ഓട്ടോയിൽ കയറിയതിനു പിന്നാലെ ഗണ്മാൻ ഓട്ടോഡ്രൈവർക്കൊപ്പം മുന്നിലും ഇരുന്നു.മറ്റൊരു ബിജെപി നേതാവും സുരേഷ് ഗോപിയ്ക്കൊപ്പം ഓട്ടോയിൽ കയറി. ഓട്ടോ പുറപ്പെട്ട് ഏതാനും നിമിഷങ്ങൾക്കകം തന്നെ മന്ത്രിയുടെ ഔദ്യോഗിക വാഹനവുമെത്തി. സംഭവത്തില്‍ എന്തെങ്കിലും വിധത്തിലുള്ള സുരക്ഷാ വീഴ്ചയുണ്ടായോ എന്നതിലൂന്നി ചര്‍ച്ചകളും നടക്കുകയാണ്.സ്വരാജ് റൗണ്ട് മുതല്‍ രാമനിലയം വരെയാണ് കേന്ദ്രമന്ത്രിയുടെ ഓട്ടോറിക്ഷ സവാരി

Read More

സംഭാൽ: ഉത്തർപ്രദേശിലെ സംഭാലിൽ ഭക്തർ വളരെ ആവേശത്തോടെ മഹാശിവരാത്രി ആഘോഷിക്കുന്നു. ശിവഭക്തർ ശിവനെ പ്രീതിപ്പെടുത്തുന്നതിനായി നിരന്തരം ആരാധനയിൽ മുഴുകിയിരിക്കുന്നു. ഇതിനിടെ സംഭാലിൽ നിന്നുള്ള മുസ്ലീം യുവതി തമന്ന മാലികിന്റെ കൻവാർ യാത്രയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഹരിദ്വാറിൽ നിന്നാണ് തമന്നയുടെ കൻവാർ യാത്ര ആരംഭിച്ചത്. സംഭാലിൽ എത്തിയപ്പോൾ പോലീസും അധികൃതരും അവർക്ക് സുരക്ഷ ഒരുക്കി. നൂറുകണക്കിന് ശിവഭക്തർ അവരെ സ്വാഗതം ചെയ്തു. ബുർഖ ധരിച്ച് കൻവാർ യാത്ര നടത്തുന്ന തമന്നയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും ഇതിനോടകം വൈറലായി . അതേസമയം ബുർഖ ധരിച്ച് കൻവാർ ചുമന്നതിനെതിരെ മുസ്ലീം മത നേതാക്കളും തമന്നയ്ക്കെതിരെ രംഗത്തെത്തി.ഹരിദ്വാറിൽ നിന്ന് യാത്ര ആരംഭിച്ച തമന്ന മാലിക് ശനിയാഴ്ച സാംബാൽ ജില്ലാ അതിർത്തിയിൽ പ്രവേശിച്ചു. അസ്മോലി സിഒ കുൽദീപ് കുമാറും ഇൻസ്പെക്ടർ മോഹിത് ചൗധരിയും പുഷ്പവൃഷ്ടിയോടെ അവരെ സ്വീകരിച്ചു. മനോട്ട പോലീസ് തമന്ന മാലിക്കിന് സുരക്ഷാ കവചമൊരുക്കി. അസ്മോലി ബദൻപൂർ ബസേയ് ഗ്രാമത്തിൽ താമസിക്കുന്ന യാമിന്റെ മകൾ തമന്ന അതേ…

Read More

തൃശൂർ: ശബരിമല സ്ത്രീ പ്രവേശനത്തിൽ നിലപാട് വ്യക്തമാക്കാതെ സിപിഎം . കോടതി വിധി ആദ്യം വരട്ടെയെന്നും ഒന്നും ശാശ്വതമല്ലെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചത് .ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണിത്.വിശ്വാസികളോടാണ് ഞങ്ങൾക്ക് ഏറ്റവും വിശ്വസ്തതയെന്നും ഗോവിന്ദൻ പറഞ്ഞു. ‘സർക്കാർ തീരുമാനമെടുക്കണം. ഒന്നും ശാശ്വതമല്ല. സർക്കാർ കോടതിയിൽ അവരുടെ നിലപാട് അറിയിക്കും. വിശ്വാസികളുടെ നിലപാട് ഞങ്ങൾ സംരക്ഷിക്കും. അത് ജനാധിപത്യപരമായ ഉള്ളടക്കത്തെയും ശക്തിപ്പെടുത്തും. രണ്ടും വ്യത്യസ്തമാണ്. വിശ്വാസികളോടാണ് ഞങ്ങൾക്ക് ഏറ്റവും വിശ്വസ്തത. കോടതി അന്ന് പറഞ്ഞ നിലപാടാണ് ഞങ്ങൾ സ്വീകരിച്ചത്. അവരെ പ്രവേശിപ്പിക്കരുതെന്ന് പറയുന്നുണ്ടെങ്കിൽ, ആ നിലപാട് ഞങ്ങൾ അംഗീകരിക്കും. കോടതിയുടെ തീരുമാനം വരട്ടെ,’ എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. സ്ത്രീ പ്രവേശനം ഒരു വിവാദമാക്കി മാറ്റാൻ ആഗ്രഹിക്കുന്ന നിരവധി ശക്തികൾ കേരളത്തിൽ ഉണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു .…

Read More

തിരുവനന്തപുരം: ശബരിമല കൊടിമര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ സിനിമാ പ്രവർത്തകരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. കൊടിമര നിർമ്മാണത്തിനായി സ്വർണം സംഭാവന ചെയ്ത സംവിധായകരായ ഷാജി കൈലാസ്, രഞ്ജി പണിക്കർ, നിർമ്മാതാവ് സുരേഷ് കുമാർ എന്നിവർ വിജിലൻസിന് മൊഴി നൽകിയിട്ടുണ്ട്. സ്വർണം സംഭാവന ചെയ്തതുമായി ബന്ധപ്പെട്ട് മൊഴി നൽകാൻ തയ്യാറാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും വിജിലൻസിനെ അറിയിച്ചിരുന്നു. സ്വർണം സംഭാവന ചെയ്ത 27 പേരുടെ മൊഴിയും വിജിലൻസ് രേഖപ്പെടുത്തുന്നുണ്ട്. 2017-ൽ കൊടിമര പുനർനിർമ്മാണത്തിനായി സ്വർണം സ്വീകരിച്ചതിൽ ഗുരുതരമായ നിയമലംഘനം നടന്നതായി ദേവസ്വം വിജിലൻസ് നേരത്തെ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സുരേഷ് ഗോപി, ഗോകുൽ സുരേഷ്, സുധീർ കരമന, രഞ്ജി പണിക്കർ, സുരേഷ് കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ, മുൻ അഡ്വക്കേറ്റ് കമ്മീഷണർ എഎസ്പി കുറുപ്പ് സമർപ്പിച്ച പട്ടികയിൽ സുരേഷ് ഗോപിയുടെ പേര് മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ. സുരേഷ് ഗോപി ഇതിൽ വിശദീകരണം നൽകിയിരുന്നു. വാജി വാഹനത്തിൽ സ്വർണ്ണം പതിച്ചത് താൻ…

Read More

ധാക്ക : ഫെബ്രുവരി 17 ന് ബംഗ്ലാദേശിന്റെ അടുത്ത പ്രധാനമന്ത്രിയായി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ചെയർമാൻ താരിഖ് റഹ്മാൻ സത്യപ്രതിജ്ഞ ചെയ്യും . ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം 13 രാജ്യങ്ങളിൽ നിന്നുള്ള തലവന്മാരെ ക്ഷണിച്ചിട്ടുണ്ട്.ബിഎൻപിയുടെ ഔപചാരികമായ തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്നതാണ് താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞ . ബംഗ്ലാദേശ് പാർലമെന്റ് ഹൗസിന്റെ സതേൺ പ്ലാസയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ . പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞയും നാളെ നടക്കും . താരിഖ് റഹ്മാന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എഎംഎം നാസിർ ഉദ്ദീൻ ആയിരിക്കും. ഫെബ്രുവരി 17 ബംഗ്ലാദേശിന് ഒരു “ചരിത്രപരമായ ദിനം” ആകുമെന്നാണ് ബിഎൻപി വക്താവ് വിശേഷിപ്പിച്ചത്. ഇന്ത്യയെ കൂടാതെ ചൈന, സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ, മലേഷ്യ, ബ്രൂണൈ, ശ്രീലങ്ക, നേപ്പാൾ, മാലിദ്വീപ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലെ തലവന്മാർക്കാണ് ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം. ഇന്ത്യ – ബംഗ്ലാദേശ് ബന്ധങ്ങളും…

Read More