Author: Anu Nair

കൊച്ചി : ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്ത വൈസ് ചാൻസലർമാർ ഗണവേഷം കെട്ടി കുറുവടിയും കൊണ്ട് ആർഎസ്എസ് ശാഖകളിൽ ഗണഗീതം പാടി ശിഷ്ടകാലം ജീവിക്കേണ്ടി വരുമെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ. മോഹൻ ഭാഗവതിന് മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുക എന്നതല്ല ഉന്നത പൈതൃകം പേറുന്ന സർവകലാശാലകളുടെ തലപ്പത്തിരിക്കാനുള്ള യോഗ്യത. മികച്ച അക്കാദമിക് പാരമ്പര്യവും മതനിരപേക്ഷ ബോധവും ജനാധിപത്യ വിശ്വാസവും ഭരണഘടനയോടുള്ള കൂറുമാണ് അതിന്റെ ആധാരശില എന്ന് ഓർക്കേണ്ടവർ ഓർക്കണം. ആർഎസ്എസിന് കുഴലൂതുന്ന ഒരു സംസ്കാരത്തെ വളരാനോ വളർത്താനോ ഈ നാട് അനുവദിക്കില്ലെന്നും വേണുഗോപാൽ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം… അക്കാദമിക് മികവും മതനിരപേക്ഷ ബോധ്യവും ജനാധിപത്യ സ്വഭാവവുമുള്ള കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആർഎസ്എസിന്റെ കൂടാരത്തിലേക്ക് പറിച്ചുനടാൻ ശ്രമം തുടങ്ങിയിട്ട് കാലം കുറേയായി. ഇതിനായി ആർഎസ്എസ് മേധാവിക്ക് മുന്നിൽ ചൂട്ടുപിടിച്ച് വഴി കാണിച്ചുകൊടുക്കുന്നത്, അതേ ഉന്നത വിദ്യാഭ്യാസ മേഖലയെ നിഷ്പക്ഷ, മതേതര നിലപാടിലേക്ക് നയിക്കേണ്ടവർ തന്നെയാണെന്നത്…

Read More

കോഴിക്കോട്: സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം . കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന ഏഴ് വയസ്സുകാരൻ മലപ്പുറം കോഡൂർ സ്വദേശിയായ രണ്ടാം ക്ലാസ് വിദ്യാർഥി ആർജവാണ് മരിച്ചത്. ഇതോടെ ഈ വർഷം ഷിഗെല്ല ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. ജൂൺ 12 നാണ് കടുത്ത പനിയും വയറിളക്കവും ബാധിച്ച് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ആദ്യഘട്ടത്തിൽ മഞ്ചേരി മെഡിക്കൽ കോളേജിലാണ് ചികിത്സ നടത്തിയത്. അവസ്ഥ മോശമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു. ഇന്നലെ കോഴിക്കോട് ജില്ലയിൽ മാത്രം രണ്ട് പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കുന്ദമംഗലം സ്വദേശിയായ ഒരു വയസുകാരനും, പയ്യോളി സ്വദേശിയായ ഒൻപത് വയസുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്.അതേസമയം, സംസ്ഥാനത്ത് ഷിഗെല്ല കേസുകൾ വർദ്ധിച്ചുവരികയാണ്. ഈ വർഷം ഇതുവരെ 135 പേരിൽ ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 68 കേസുകൾ കോഴിക്കോടാണ്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത നാലു മരണങ്ങളിൽ 3 എണ്ണവും കോഴിക്കോട് ജില്ലയിലാണ്.

Read More

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ ലൈംഗികാതിക്രമത്തിന് ഇരയായ മൂന്ന് വയസ്സുകാരി മരിച്ചു. സംഭവത്തിൽ ബീഹാറിൽ നിന്നുള്ള ഒരു കുടിയേറ്റ തൊഴിലാളിയെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ബീഹാറിൽ നിന്നുള്ള തൊഴിലാളികളുടെ കുട്ടിയാണ് മരിച്ചത്. കുടുംബം ഗുമ്മിഡിപൂണ്ടിയിലെ സിപ്‌കോട്ട് വ്യാവസായിക മേഖലയിലാണ് താമസിച്ചിരുന്നത്. ഇന്നലെയാണ് കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ ഇന്ന് മരണം സംഭവിച്ചു. പ്രതിക്ക് കുട്ടിയെ അറിയാമായിരുന്നുവെന്നും ബിസ്‌ക്കറ്റ് നൽകി പ്രലോഭിപ്പിച്ചതായും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതിയെ നാട്ടുകാരാണ് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. കുറ്റകൃത്യത്തിൽ ഒന്നിലധികം പേർ പങ്കെടുത്തിട്ടുണ്ടെന്ന വാദങ്ങൾ പോലീസ് തള്ളിക്കളഞ്ഞു. “ഇത് കൂട്ടബലാത്സംഗ കേസല്ല. ഒരാൾ മാത്രമേ ഉൾപ്പെട്ടിട്ടുള്ളൂ,” എന്നും പൊലീസ് വ്യക്തമാക്കി. പോക്സോ നിയമപ്രകാരമാണ് പോലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. കുട്ടിയുടെ മരണത്തോടെ, കൊലപാതകക്കുറ്റം കൂടി ചേർക്കാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ അടുത്തിടെ വർദ്ധിച്ചുവരികയാണ് . അധികാരമേറ്റതിന് തൊട്ടുപിന്നാലെ,…

Read More

വാഷിംഗ്ടൺ : യുഎസും ഇറാനും തമ്മിലുള്ള സമാധാന കരാറിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം ഒടുവിൽ അവസാനിക്കുന്നു . ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസമാണ് ഇറാനുമായുള്ള സമാധാന കരാർ പ്രഖ്യാപിച്ചത് . പ്രതിനിധികളിൽ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ്, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി, സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് എന്നിവർ ഉൾപ്പെടും. കരാറിന്റെ നിബന്ധനകളെക്കുറിച്ചുള്ള വിശദാംശങ്ങളും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ഇറാന്റെ മെഹർ ന്യൂസ് ഏജൻസിയാണ് യുഎസും ഇറാനും തമ്മിലുള്ള 14 പോയിന്റ് ധാരണാപത്രത്തിന്റെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചത് . 60 ദിവസത്തെ ചർച്ചാ കാലയളവിൽ മരവിപ്പിച്ച ഇറാനിയൻ ആസ്തികളിൽ 24 ബില്യൺ ഡോളർ വിട്ടുകൊടുക്കണമെന്ന ആവശ്യം ഇതിൽ ഉൾപ്പെടുന്നു. യുഎസ്-ഇറാൻ കരാറിൽ മൂന്ന് ഘട്ടങ്ങളുണ്ടാകും: 1. എല്ലാ മേഖലകളിലും ശത്രുത ഉടൻ അവസാനിപ്പിക്കും.ഇറാനിൽ ഏർപ്പെടുത്തിയ നാവിക ഉപരോധം പിൻവലിക്കും ഹോർമുസ് കടലിടുക്ക് ഭാഗികമായി തുറക്കും. 2. കരാറിൽ ഒപ്പ് വച്ച് 30 ദിവസത്തിനുള്ളിൽ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറക്കും. മരവിപ്പിച്ച…

Read More

തിരുവനന്തപുരം : മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെ എസ് ആർ ടി സി ഡിപ്പോയിൽ വച്ച് പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനത്തിനോടനുബന്ധിച്ചായിരുന്നു സംഭവം. പദ്ധതിയുടെ ഭാഗമായി യൂത്ത് കോൺഗ്രസ് പായസവിതരണം നടത്തിയിരുന്നു.ഇത് ബസിനകത്ത് വിതരണം ചെയ്തിരുന്നു. ഈ ചൂടുള്ള പായസമാണ് മന്ത്രിയുടെ തലയിൽ വീണത്. മന്ത്രി ഭയന്ന് ചാടി എഴുന്നേൽക്കുന്നതിന്റെ അടക്കം ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പെട്ടെന്ന് തന്നെ ഒപ്പം ഉണ്ടായിരുന്നവർ ഷാളും മറ്റും ഉപയോഗിച്ച് മന്ത്രിയുടെ തലയും, മുഖവും വൃത്തിയാക്കി. തുടർന്ന് ചിന്നക്കട വരെ മാത്രം ബസിൽ സഞ്ചരിച്ച ശേഷം മന്ത്രി മടങ്ങി. അതേസമയം മന്ത്രിയ്ക്ക് നൽകാനായി ബസിനുള്ളിൽ പായസം എത്തിച്ചുവെന്നും, ബസിൽ തിക്കും തിരക്കും കൂടിയതോടെ പായസം നിറച്ച പാത്രം മന്ത്രിയുടെ തലയിലേയ്ക്ക് വീണതാണെന്നുമാണ് വിശദീകരണം. സംഭവം മനപൂർവ്വമല്ലെന്നും, ബസിലെ തിരക്ക് കാരണമാണെന്നുമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വിശദീകരണം .

Read More

തിരുവനന്തപുരം ; കെ എസ് ആർ ടി സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർമാർക്കും സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി പ്രവർത്തനം ആരംഭിച്ചു.തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വി ഡി സതീശൻ പരിപാടി ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാനത്തുടനീളമുള്ള കെഎസ്ആർടിസി ഡിപ്പോകളിൽ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശിക ഉദ്ഘാടനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി പ്രത്യേക “പ്രിയദർശിനി” സ്റ്റിക്കറുകൾ ഉപയോഗിച്ച് ബസുകളിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനവ്യാപകമായി 3,125 ഓർഡിനറി കെഎസ്ആർടിസി ബസുകളിലും ഈ ആനുകൂല്യം ലഭ്യമാണ്. പ്രിയദർശിനി സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന പദ്ധതിയാണെന്ന് ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി വ്യക്തമാക്കി. സ്ത്രീകൾക്ക് അന്തസ്സോടെയും ആത്മവിശ്വാസത്തോടെയും യാത്ര ചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സർക്കാർ അധികാരമേറ്റെടുത്ത് ഒരു മാസത്തിനുള്ളിൽ ഇന്ദിര ഗ്യാരന്റി വാഗ്ദാനം നടപ്പിലാക്കുന്നതിൽ അഭിമാനം ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. യാത്രക്കാരുടെ എണ്ണം നിർണ്ണയിക്കുന്നതിനും പദ്ധതിക്കായി സർക്കാരിൽ നിന്ന് കെഎസ്ആർടിസിക്ക് നൽകേണ്ട സബ്സിഡി കണക്കാക്കുന്നതിനും സ്ത്രീകൾക്ക് പ്രത്യേക ടിക്കറ്റുകൾ നൽകും. ഓർഡിനറി, സിറ്റി ഓർഡിനറി,…

Read More

തിരുവനന്തപുരം : മതമാണ് പ്രശ്നം എന്ന് പരസ്യമായി പ്രഖ്യാപിച്ച മുസ്ലിം ലീഗ് മന്ത്രിയുമായി അധികാരം പങ്കിട്ടുകൊണ്ടാണ് വിഡി സതീശൻ മതേതരത്വത്തെക്കുറിച്ച് പ്രസംഗിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ . ഭരണഘടനയും നിയമവാഴ്ചയും ഉയർത്തിപ്പിടിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രി, ആർ എസ് എസ് മേധാവി മോഹൻ ഭാഗവത് പങ്കെടുക്കുന്ന പൊതുപരിപാടിയുടെ ഭാഗമായതിന്റെ പേരിൽ വൈസ് ചാൻസലർമാരെ ഭീഷണിപ്പെടുത്തുന്നത് ജനാധിപത്യത്തിന് ഒട്ടും ചേർന്നതല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഭാരതത്തിൽ “ഇസ്‌ലാമിക് റിപ്പബ്ലിക്” സ്ഥാപിക്കണമെന്ന് പരസ്യമായി വാദിക്കുന്ന ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയ സംഘടനകളുടെ കാരുണ്യത്തിലാണ് സ്വന്തം സർക്കാർ അധികാരത്തിലേറിയതെന്ന കാര്യം സൗകര്യപൂർവ്വം മറന്നുകൊണ്ടാണ് വിഡി സതീശൻ സംസാരിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…. മുഖ്യമന്ത്രി V D Satheesan അറിയാൻ, നമുക്ക് കേരളത്തിലെ ജനങ്ങളോട് കാര്യങ്ങൾ തുറന്ന് സംസാരിക്കാം, തികച്ചും സത്യസന്ധമായിത്തന്നെ! ഭരണഘടനയ്ക്കും മതേതരത്വത്തിനും വിരുദ്ധമായി പ്രവർത്തിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയെ പോലുള്ള തീവ്രശക്തികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും, അവരുടെയും…

Read More

ബെയ്റൂട്ട് : ബെയ്റൂട്ടിന്റെ തെക്കൻ മേഖലയിലെ ഹിസ്ബുള്ള ആസ്ഥാനം വ്യോമാക്രമണത്തിൽ തകർത്ത് ഇസ്രായേൽ . സ്ഫോടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമമായ എക്സിലൂടെ ഇസ്രായേൽ സൈന്യം പുറത്ത് വിട്ടു.ദാഹിയ മേഖലയിലെ കെട്ടിടം ഇസ്രായേൽ ആക്രമണത്തിൽ തകരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അപ്പാർട്ട്മെന്റിന്റെ സമീപമുള്ള റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുന്ന സമയത്തായിരുന്നു ആക്രമണം നടന്നത് . വാഹനങ്ങളിൽ ഏതെങ്കിലും അപകടത്തിൽപ്പെട്ടോ എന്ന കാര്യം വ്യക്തമല്ല.ആക്രമണത്തിന് പിന്നലെ കെട്ടിടത്തിൽ നിന്ന് പുകയും , പൊടിയും ഉയരുകയും റോഡിലാകെ അവശിഷ്ടങ്ങൾ നിറയുകയും ചെയ്തു.ഹിസ്ബുള്ള തങ്ങളുടെ ആസ്ഥാനമായി ഉപയോഗിച്ചിരുന്ന കെട്ടിടമാണിതെന്ന് ഇസ്രായേൽ വ്യോമസേന എക്സിൽ കുറിച്ചു. ഇസ്രായേൽ പൗരന്മാർക്കും, ഐഡിഎഫിനുമെതിരെ ഗൂഢാലോചനകൾ നടത്തുന്നതിനായി ഹിസ്ബുള്ള ഈ കേന്ദ്രം ഉപയോഗിച്ച് വരികയായിരുന്നു. ഞായറാഴ്ച്ച ഹിസ്ബുള്ള ഇസ്രായേലിനെതിരെ ആക്രമണം നടത്തിയെന്നും വ്യോമസേന വ്യക്തമാക്കിയിട്ടുണ്ട്. തുടർന്നാണ് ഇസ്രായേൽ പ്രത്യാക്രമണം നടത്തിയത്. ഇസ്രായേലിലെ ജനവാസകേന്ദ്രങ്ങളെ ഹിസ്ബുള്ള ലക്ഷ്യമിട്ടാൽ തെക്കൻ ബെയ്റൂട്ടിൽ ആക്രമണം നടത്തുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. https://twitter.com/i/status/2066113603548152059

Read More

പത്തനംതിട്ട : ശബരിമല സ്വർണ്ണമോഷണക്കേസിൽ പ്രത്യേക അന്വേഷണ സംഘം വിദഗ്ധ സംഘത്തോടൊപ്പം സന്നിധാനത്തെത്തി പരിശോധന ആരംഭിച്ചു. മുമ്പ് സാമ്പിളുകൾ പരിശോധിച്ചപ്പോൾ വിദഗ്ധരുടെ അഭാവം ഉണ്ടായെന്ന ആരോപണത്തെ തുടർന്നാണ് ഇപ്പോൾ ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ പരിശോധന നടക്കുന്നത്. മിഥുനമാസപൂജകൾക്കായി ക്ഷേത്രം തുറന്നതിനൊപ്പമാണ് പരിശോധനയും നടക്കുന്നത്. സന്നിധാനത്തെ പ്രഭാമണ്ഡലവും, കട്ടിളപ്പാളിയുടെ താഴത്തെ ഭാഗവും ഇളക്കിയാണ് സംഘം പരിശോധന നടത്തുന്നത് . ഇത്തവണ സാമ്പിൾ ശേഖരണം ഉണ്ടാവില്ലെന്നാണ് സൂചന. പകരം സ്വർണ്ണപ്പാളികൾ ഇളക്കി അവിടെവച്ച് തന്നെ വിദഗ്ധരുടെ സാന്നിധ്യത്തിൽ പരിശോധന പൂർത്തിയാക്കാനണ് എസ് ഐ ടി പദ്ധതിയിട്ടിരിക്കുന്നത്. ഹൈക്കോടതി നിർദേശപ്രകാരം കൂടുതൽ കൃത്യത ഉറപ്പ് വരുത്താണ് ഇത്തരത്തിലുള്ള പരിശോധന. മിഥുന മാസ പൂജകൾക്കായി അഞ്ച് മണിയോടെ നട തുറന്നതിനൊപ്പമാണ് പരിശോധനയും നടക്കുന്നത്. ക്ഷേത്രത്തിലെ പൂജകൾ കഴിയുന്നതിനൊപ്പം തന്നെ പരിശോധനയും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മറ്റൊരു അവസരത്തിൽ ഇത്തരം പരിശോധനകൾ നടത്താൻ പ്രായോഗിക ബുദ്ധിമുട്ട് ഉള്ളതിനാലാണ് നട തുറന്ന സമയം തന്നെ ഇതിനായി തെരഞ്ഞെടുത്തത്.മിഥുനമാസം 19 നാണ് പൂജ…

Read More

തിരുവനന്തപുരം : ഫാസിസ്റ്റ് അജണ്ടകൾക്ക് മുന്നിൽ അക്കാദമിക തലപ്പത്തിരിക്കുന്നവർ പുലർത്തേണ്ട മിനിമം നിഷ്പക്ഷത പോലും ലംഘിച്ച് മുട്ടുമടക്കുന്നത് ജനാധിപത്യ കേരളത്തിന് വലിയ അപമാനമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല . ആർ എസ് എസ് പരിപാടിയിൽ വി സിമാർക്കെതിരെ പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. ഗവർണ്ണറെ കരുവാക്കി കേരളത്തിന്റെ അക്കാദമിക മേഖലയെ കാവിവൽക്കരിക്കാൻ സംഘപരിവാർ നടത്തുന്ന ശ്രമങ്ങൾക്കെതിരെ കടുത്ത നിലപാടുമായി മുന്നോട്ടുപോകുമ്പോഴാണ് ഈ വിസിമാരുടെ ഭാഗത്തുനിന്ന് ഇത്തരം നീക്കങ്ങൾ ഉണ്ടായിരിക്കുന്നത് . കേരളീയ സമൂഹത്തോടും നമ്മുടെ അക്കാദമിക മേഖലയോടും വലിയ തെറ്റ് ചെയ്ത ഈ മൂന്ന് വിസിമാരും തങ്ങളുടെ പിഴവ് പരസ്യമായി ഏറ്റുപറയുകയും, ഭാവിയിൽ ഇത്തരം പരിപാടികളിൽ നിന്ന് പൂർണ്ണമായി വിട്ടുനിൽക്കുകയും വേണമെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം… ആർഎസ്എസിന്റെ 100-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെത്തിയ സർസംഘചാലക് മോഹൻ ഭാഗവതിന്റെ പരിപാടിയിൽ മൂന്ന് സർവ്വകലാശാലാ വിസിമാർ പങ്കെടുത്തത് അതീവ ഗുരുതരവും അക്ഷന്തവ്യവുമായ തെറ്റാണ്. ഗവർണ്ണറെ കരുവാക്കി…

Read More