Author: Anu Nair

കൊച്ചി : ശബരിമല സ്വർണ്ണ മോഷണ കേസിൽ നടൻ ജയറാം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ഹാജരായി. കടവന്ത്രയിലെ ഓഫീസിലാണ് നടൻ ഹാജരായത്. തനിക്ക് പറയാനുള്ളത് മുഴുവൻ ഇഡിയോട് പറയുമെന്ന് ജയറാം മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച നടന് ഇഡി നോട്ടീസ് അയച്ചിരുന്നു. “ഭഗവാൻ അയ്യപ്പൻ വഞ്ചകരെ വെറുതെ വിടില്ല, കേസിൽ ഉൾപ്പെട്ട എല്ലാവരും പിടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. സംഭവങ്ങൾക്ക് പിന്നിലെ സത്യം പുറത്തുവരണം. 50 വർഷമായി ഞാൻ ശബരിമലയിൽ മുടങ്ങാതെ ദർശനം നടത്തുന്നു. ഉണ്ണികൃഷ്ണൻ പോറ്റി വന്നപ്പോൾ ഒരു ഭക്തനെന്ന നിലയിൽ മാത്രമാണ് സൗകര്യങ്ങൾ ഒരുക്കിയത്. അതിനപ്പുറം, പോറ്റിയുമായി എനിക്ക് ബന്ധമില്ല. ശബരിമലയിൽ മാത്രമല്ല, അതിഥിയായി നിരവധി ക്ഷേത്രങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ശബരിമല കേസിലെ സത്യം പുറത്തുവരണം,” ജയറാം പറഞ്ഞു. പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റി അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയ ശബരിമല ശ്രീകോവിലിന്റെ ഫ്രെയിം ചെന്നൈയിലെ ജയറാമിന്റെ വീട്ടിലേക്ക് കൊണ്ടുവന്ന് പൂജ നടത്തിയിരുന്നു . ജയറാമിന് പോറ്റിയുമായി ദീർഘകാല…

Read More

ന്യൂഡൽഹി : ഇന്ത്യയിലെ മുസ്ലീങ്ങൾ സുരക്ഷിതരാണെന്നും അവരുടെ വിശ്വാസം അനുഷ്ഠിക്കുന്നതിനോ സ്ഥാപനങ്ങൾ നടത്തുന്നതിനോ ബുദ്ധിമുട്ടുകൾ നേരിടുന്നില്ലെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ . രാജ്യത്തുടനീളമുള്ള പള്ളികൾ, മദ്രസകൾ, അറബിക് കോളേജുകൾ എന്നിവ സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട ശേഷം ദേശീയ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുമായുള്ള തന്റെ ആശയവിനിമയം സമഗ്ര വികസനത്തിലും ക്ഷേമത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ സമാധാനം നിലനിർത്തുന്നതിന് പ്രധാനമന്ത്രിയുടെ നയതന്ത്ര സംരംഭങ്ങളെ കാന്തപുരം അഭിനന്ദിക്കുകയും ചെയ്തു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചതായും കൂടുതൽ കോളേജുകളുടെയും അനുബന്ധ സൗകര്യങ്ങളുടെയും ആവശ്യകത വ്യക്തമാക്കിയതായും കാന്തപുരം പറഞ്ഞു. ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ, ആശുപത്രികൾ, മെച്ചപ്പെട്ട മെഡിക്കൽ സേവനങ്ങൾ എന്നിവയെക്കുറിച്ചുള്ള ആശങ്കകളും അദ്ദേഹം ഉന്നയിച്ചു. പ്രധാനമന്ത്രി അനുകൂലമായാണ് പ്രതികരിച്ചത്. കേന്ദ്രം അതിന്റെ പരിധിയിൽ നിന്ന് സാധ്യമായതെല്ലാം ചെയ്യുമെന്ന്…

Read More

ധാക്ക ; ഇന്ത്യയുമായുള്ള ബംഗ്ലാദേശിന്റെ ബന്ധം ഒരു പ്രത്യേക വിഷയത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി . ബംഗ്ലാദേശിൽ അടുത്തിടെ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ പാർട്ടി ഇന്ന് പുതിയ സർക്കാർ രൂപീകരിക്കാൻ ഒരുങ്ങുന്നതിനിടെയാണ് പ്രസ്താവന പുറത്ത് വന്നത് . ഏതെങ്കിലും ഒരു വിഷയം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്ന് കരുതിന്നില്ലെന്നാണ് മുതിർന്ന ബിഎൻപി നേതാവും ജനറൽ സെക്രട്ടറിയുമായ മിർസ ഫഖ്രുൽ ഇസ്ലാം ആലംഗീർ വ്യക്തമാക്കിയിരിക്കുന്നത് . പുറത്താക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ ഉണ്ടെങ്കിലും, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ അത് പ്രതികൂലമായി ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ധാക്കയിലെ ഗുൽഷനിലുള്ള പാർട്ടി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മിർസ ഫഖ്രുൽ ഇസ്ലാം ആലംഗീർ . അടുത്ത ബിഎൻപി സർക്കാർ ഇന്ത്യയുമായുള്ള വികസന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുകയും ബംഗ്ലാദേശിന് ഗുണം ചെയ്യുന്ന പദ്ധതികൾ ത്വരിതപ്പെടുത്തുകയും ചെയ്യുമെന്നും ആലംഗീർ പറഞ്ഞു. ‘ ഷെയ്ഖ് ഹസീനയ്‌ക്കെതിരെ ഗുരുതരമായ മനുഷ്യാവകാശ…

Read More

ഇസ്ലാമാബാദ് : 2026 ലെ ടി20 ലോകകപ്പിലെ 27-ാമത് മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ 61 റൺസിനാണ് പരാജയപ്പെടുത്തിയത് . ഇപ്പോഴിതാ പാകിസ്ഥാന്റെ വമ്പൻ തോൽവിയുടെ പ്രത്യാഘാതങ്ങൾ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മാത്രം ഒതുങ്ങുന്നില്ല . മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ഇതിഹാസങ്ങൾ അവരുടെ ടീമിന്റെ തയ്യാറെടുപ്പുകളെയും മുഴുവൻ സജ്ജീകരണത്തെയും ചോദ്യം ചെയ്യുമ്പോൾ, പാകിസ്ഥാൻ ഫീൽഡ് മാർഷൽ അസിം മുനീർ ചോദ്യം ഉന്നയിക്കുന്നത് പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയോടാണെന്നാണ് സൂചന . അസിം മുനീർ മൊഹ്‌സിൻ നഖ്‌വിയോട് കടുത്ത ദേഷ്യത്തിലാണെന്നും പാകിസ്ഥാനിലെ ആളുകൾ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുന്നുണ്ടെന്നുമാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് അസിം മുനീർ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന് സന്ദേശം അയച്ചതായും സൂചനകളുണ്ട് . പിസിബി സാഹചര്യം മോശമായി കൈകാര്യം ചെയ്തതിനെയും, ടീമിന്റെ അപര്യാപ്തമായ തയ്യാറെടുപ്പുകളെയും, അനാവശ്യ പ്രസ്താവനകളെയും വിമർശിക്കുന്ന സന്ദേശമാണിത്. ടി20 ലോകകപ്പിൽ ഇന്ത്യയുമായി കളിക്കാൻ പാകിസ്ഥാൻ ആദ്യം വിസമ്മതിച്ചിരുന്നു. പക്ഷേ പിന്നീട് ഐസിസിയുടെ കർശന നിലപാട് കാരണമാണ് കളിക്കാൻ സമ്മതിച്ചത്. അന്ന്…

Read More

കൊല്ലം: നിലമേലിൽ ഒരു കുടുംബത്തിലെ രണ്ട് പേർ ഭക്ഷ്യവിഷബാധയെ തുടർന്ന് മരിച്ചു. നിലമേലിൽ റഷീദ ബീവി (58), മരുമകൻ ഷാജി (42) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം വിഴിഞ്ഞത്ത് മുഹ്‌യിദ്ദീൻ ജുമാ മസ്ജിദിന് സമീപമുള്ള അസ്മക് ഹോട്ടലിൽ നിന്ന് ഇന്നലെ രാത്രി 9:30 ഓടെ ഭക്ഷണം കഴിച്ചവരാണിവർ. മീൻ മുട്ട, കൊഞ്ച്, കണവാ തോരൻ, അപ്പം, പൊറോട്ട എന്നിവയാണ് കഴിച്ചതെന്ന് ഇവരുടെ ബന്ധു നവാസ് പറയുന്നത്. കഴിച്ച് നിലമേൽ വരെ എത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു . ഇവരിൽ നാലുപേരെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് ഷാജിയും, റഷീദാബീവിയും മരിച്ചത്. ഒരാളുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലും മറ്റൊരാളിന്റേത് പാരിപ്പള്ളി മെഡിക്കൽ കോളേജിലും സൂക്ഷിച്ചിരിക്കുകയാണ്. ഷാജിയുടെ ഭാര്യ സജിമോൾ (39) പാരിപ്പള്ളി ആശുപത്രിയിൽ ചികിത്സയിലാണ്. അവർക്കൊപ്പം രണ്ട് കുട്ടികൾ ഉണ്ടായിരുന്നുവെങ്കിലും അവർക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല.അതേസമയം, മരണകാരണം ഭക്ഷ്യവിഷബാധയാണോ എന്ന് ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ സ്ഥിരീകരിക്കാൻ കഴിയൂ എന്ന് പോലീസ് പറഞ്ഞു. സംഭവത്തെ…

Read More

ധാക്ക : ബംഗ്ലാദേശിൽ പുതിയ സർക്കാർ അധികാരമേൽക്കുന്നതിന് മുന്നോടിയായി ബംഗ്ലാദേശിന്റെ ഇടക്കാല സർക്കാർ മേധാവി മുഹമ്മദ് യൂനുസ് സ്ഥാനമൊഴിഞ്ഞു. കഴിഞ്ഞയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ബിഎൻപി നേടിയ വൻ വിജയത്തിന് അഭിനന്ദനം അറിയിച്ചതിന് ശേഷമാണ് രാജി വച്ച് യൂനുസ് ഔദ്യോഗികമായി താരിഖിന് അധികാരം കൈമാറിയത്. മുൻ ബംഗ്ലാദേശ് മുഖ്യമന്ത്രിയും അവാമി ലീഗ് മേധാവിയുമായ ഷെയ്ഖ് ഹസീനയെ പുറത്താക്കിയ ശേഷം രൂപീകരിച്ച ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായിരുന്നു മുഹമ്മദ് യൂനുസ്. ബംഗ്ലാദേശിന്റെ പതിമൂന്നാമത് പാർലമെന്റ് തിരഞ്ഞെടുപ്പിനെത്തുടർന്ന് തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് അധികാരം കൈമാറുന്നതിന് മുമ്പ് രാഷ്ട്രത്തോടുള്ള വിടവാങ്ങൽ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. “ഇന്ന് ഇടക്കാല സർക്കാർ അധികാരമൊഴിയുകയാണ്, പക്ഷേ ബംഗ്ലാദേശിൽ ആരംഭിച്ച മൗലികാവകാശങ്ങൾ, സംസാര സ്വാതന്ത്ര്യം, ജനാധിപത്യം എന്നിവയുടെ പ്രക്രിയ നിർത്തരുത് . “ പ്രസംഗത്തിൽ യൂനുസ് പറഞ്ഞു. 2024 ഓഗസ്റ്റിൽ ഷെയ്ഖ് ഹസീനയുടെ സർക്കാർ വീണപ്പോൾ യൂനുസ് അധികാരത്തിൽ വന്നത്.പ്രസംഗത്തിൽ യൂനുസ് സെവൻ സിസ്റ്റേഴ്‌സിനെക്കുറിച്ച് പരാമർശിച്ചു. നേപ്പാൾ, ഭൂട്ടാൻ, സെവൻ സിസ്റ്റേഴ്‌സ് എന്നിവ…

Read More

അയർലൻഡിൽ വരും ദിവസങ്ങളിലും മഴയും ശക്തമായ കാറ്റും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. എന്നാൽ പുതിയ ജാഗ്രതാ നിർദ്ദേശങ്ങളൊന്നും നിലവിൽ പുറപ്പെടുവിച്ചിട്ടില്ല . ഇന്ന് രാജ്യത്ത് പൊതുവെ വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. തിങ്കളാഴ്ച കാറ്റ് വീശാനും, ചാറ്റൽ മഴയ്ക്കും സാധ്യതയുണ്ട്. മഴ കുറയുന്നതോടെ വടക്കൻ പ്രദേശത്ത് നിന്നും വെയിൽ എത്തും. ഉയർന്ന താപനില 6 മുതൽ 10 ഡിഗ്രി സെഷ്യസ് വരെയായിരിക്കും, എന്നാൽ കാറ്റ് വടക്ക് ദിശയിലേക്ക് മാറുന്നതോടെ പിന്നീട് തണുപ്പ് കൂടും. വടക്കും പടിഞ്ഞാറും ഒറ്റപ്പെട്ട ചില മഴകൾ ഒഴികെ, തിങ്കളാഴ്ച രാത്രിയിൽ ഭൂരിഭാഗവും വരണ്ടതും തെളിഞ്ഞതുമായ കാലാവസ്ഥയായിരിക്കും, രാത്രിയിൽ കുറഞ്ഞ താപനില മൈനസ് 3-നും 1 ഡിഗ്രിക്കും ഇടയിലായിരിക്കും.ബുധനാഴ്ച കാലാവസ്ഥ വീണ്ടും അസ്ഥിരമാകുമെന്നും, ആകാശം മേഘാവൃതമായി അതിരാവിലെ പടിഞ്ഞാറൻ പ്രദേശത്ത് മഴ പെയ്യുമെന്നും നിരീക്ഷകർ അറിയിച്ചു. വൈകുന്നേരത്തോടെ മഴ വ്യാപകമാകും. ഉയർന്ന താപനില 4 മുതൽ 9 ഡിഗ്രി വരെയായിരിക്കും.

Read More

ഡബ്ലിൻ : നോർത്തേൺ അയർലൻഡ് ഡെറിയിലുള്ള വീട്ടിൽ നടന്ന വെടിവയ്പ്പിൽ കൂടുതൽ അന്വേഷണം ആരംഭിച്ച് പോലീസ്. വെള്ളിയാഴ്ച രാത്രിയാണ് നഗരത്തിലെ സെന്റ് ബ്രെക്കൻസ് പാർക്ക് പ്രദേശത്തെ വീടിന്റെ ലിവിങ് റൂമിലെ ജനാലയിലൂടെ അകത്തേയ്ക്ക് വെടിയുതിർത്തത്. ഈ സമയത്ത് താമസക്കാർ ആരും സ്ഥലത്ത് ഉണ്ടായിരുന്നില്ല. സംഭവം കണ്ടിട്ടുള്ളവരോ അന്വേഷണത്തിന് സഹായകമാകുന്ന തരത്തിൽ വീഡിയോ ദൃശ്യങ്ങൾ കൈവശമുള്ളവരോ ഉണ്ടെങ്കിൽ 1611 13/02/26 എന്ന റഫറൻസ് നമ്പർ വ്യക്തമാക്കി 101 എന്ന നമ്പറിൽ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാർഡ അറിയിച്ചു.PSNI വെബ്‌സൈറ്റ് വഴിയോ, ക്രൈംസ്റ്റോപ്പേഴ്‌സ് നമ്പറായ 0800 555 111-ലോ രഹസ്യമായി വിളിച്ച് വിവരങ്ങൾ നൽകുകയും ചെയ്യാം.

Read More

ഡബ്ലിൻ : അയർലൻഡ് മലയാളി സുബിൻ സ്റ്റീഫൻ അന്തരിച്ചു. ലൂക്കനിൽ താമസിച്ചിരുന്ന സുബിൻ ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത് . 48 വയസായിരുന്നു. എച്ച് എസ് ഇ യിൽ ഫിസിയോ തെറാപ്പിസ്റ്റ് ആയിരുന്നു. തിരുവനന്തപുരം സ്വദേശിയാണ്. ഭാര്യ: നാൻസി. ഒരു മകളുണ്ട്. സംസ്കാരം പിന്നീട്.

Read More

ജീവനക്കാരുടെ കുറവ് കാരണം വേനൽക്കാലത്ത് വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങളീൽ തടസ്സമുണ്ടാകാൻ സാധ്യതയുണ്ടെന്ന് എയർ ട്രാഫിക് കൺട്രോളർമാർ മുന്നറിയിപ്പ് നൽകി . ഡബ്ലിൻ വിമാനത്താവളത്തിൽ റൺവേ നിയന്ത്രണങ്ങളും കോർക്കിൽ രാത്രി മുഴുവൻ അടച്ചിടലും സമീപ ആഴ്ചകളിൽ ഉണ്ടായിട്ടുണ്ട്. ഓവർടൈം ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥയിലേയ്ക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും ഐറിഷ് എയർ ട്രാഫിക് കൺട്രോളേഴ്‌സ് അസോസിയേഷൻ പറഞ്ഞു.”എയർ ട്രാഫിക് കൺട്രോൾ റിക്രൂട്ട്മെന്റ് നടത്തിയിട്ടില്ല അല്ലെങ്കിൽ ആവശ്യമായ തലത്തിൽ റിക്രൂട്ട്മെന്റ് നടത്താൻ കഴിഞ്ഞിട്ടില്ല. വർഷാരംഭം മുതൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് “ ട്രാവൽ എക്സ്ട്രായുടെ എഡിറ്റർ ഇയോഗൻ കോറി പറഞ്ഞു.

Read More