- ആരോഗ്യത്തെ കുറിച്ച് അവബോധമില്ല : കുട്ടികൾ ഓരോ നാല് മിനിറ്റിലും കാണുന്നത് ജങ്ക് ഫുഡ് പോസ്റ്റുകൾ
- മഴയും, മഞ്ഞും ; അയർലൻഡിൽ വീണ്ടും മഴയ്ക്ക് സാധ്യതയെന്ന് മെറ്റ് ഐറാൻ
- വാട്ടർഫോർഡ് മുതൽ ഡബ്ലിൻ വരെയുള്ള റെയിൽ യാത്രകളുടെ എണ്ണം റെക്കോർഡിലേയ്ക്ക് ; 1.92 ദശലക്ഷം കടന്നു
- പുതിയ ദേശീയ സമുദ്ര സുരക്ഷാ പദ്ധതിയ്ക്ക് സർക്കാരിന്റെ അനുമതി തേടും
- അറസ്റ്റ് ചെയ്ത ഗാർഡയെ ആറ് മീറ്ററോളം വലിച്ചിഴച്ചു ; യാത്രക്കാരന് അഞ്ച് വർഷത്തെ ശിക്ഷ
- വിന്റർ ഒളിമ്പിക്സിൽ മത്സരിച്ച് മടങ്ങിയെത്തിയ ഐറിഷ് താരങ്ങൾക്ക് ഡബ്ലിനിൽ ഗംഭീര സ്വീകരണം
- വാടക വീടുകളുടെ ലഭ്യത കുറയുന്നു ; നിരക്കുകൾ 4.4 ശതമാനം വർദ്ധിച്ചു
- സർക്കാരിൽ നിന്ന് ഒരു ഗുണഫലവും ലഭിക്കാത്തവർക്ക് വരെ സന്ദേശം ; മുഖ്യമന്ത്രിയുടെ ഓഫിസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം
Author: Anu Nair
ബെംഗളൂരു : രജിസ്റ്റർ ചെയ്യില്ലെന്ന് ആർ എസ് എസ് നിലപാടെടുത്താൽ അതിനെ നേരിടാൻ കോൺഗ്രസ് നിയമം കൊണ്ടുവരുമെന്ന് കർണാടക ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാർഗെ . സംഭാവനകൾ സ്വീകരിക്കുന്നുണ്ടെങ്കിലും ആർഎസ്‌എസ് പ്രസക്തമായ നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടില്ലെന്ന പ്രസ്താവന പ്രിയങ്ക് ആവർത്തിച്ചു. “നിയമപ്രകാരം, സംഭാവന സ്വീകരിക്കുന്ന സംഘടനകൾ രജിസ്റ്റർ ചെയ്യണം. ഏതെങ്കിലും സംഘടന രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചാൽ അത് നിയമവിരുദ്ധമാണ്. അത്തരമൊരു സംഘടന നടത്താൻ ആർക്കെങ്കിലും അനുവാദമുണ്ടോ? ആർഎസ്‌എസ് രജിസ്റ്റർ ചെയ്യില്ലെന്ന് പ്രഖ്യാപിച്ചാൽ, അത് പരിഹരിക്കാൻ സർക്കാർ നിയമം കൊണ്ടുവരും . അവർക്ക് എന്ത് നേട്ടമാണ് സംരക്ഷിക്കപ്പെടുന്നത്? ഞാൻ ആർ എസ് എസിനെ ചോദ്യം ചെയ്താൽ, മറ്റുള്ളവർ എന്തിന് പ്രതികരിക്കണം? ബിജെപി അവരുടെ വക്താവാണോ? അവർ രാഷ്ട്രനിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നുവെന്ന് അവർ അവകാശപ്പെടുന്നു. രാഷ്ട്രനിർമ്മാണത്തിന് യോഗ്യത നേടുന്ന 10 പ്രവർത്തനങ്ങൾ അവർ പട്ടികപ്പെടുത്തട്ടെ. രാഷ്ട്രനിർമ്മാണത്തിനായി ഓരോ കുടുംബവും മൂന്ന് കുട്ടികളെ ജനിപ്പിക്കണമെന്ന് ആർഎസ്‌എസ് പറയുന്നു. പക്ഷേ ആർഎസ്‌എസ് നേതാക്കൾ ബാച്ചിലർമാരായിരിക്കുന്നത് എന്തുകൊണ്ടാണ്.…
കൊച്ചി: പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ വിമാനത്താവളത്തിൽ നിന്ന് പിടികൂടി എൻ ഐ എ . മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീൻകുട്ടിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ചാണ് എൻ ഐ എ പിടികൂടിയത്. ആയുധ പരിശീലന കേസിലാണ് അറസ്റ്റ്. മൊയ്തീൻകുട്ടി 2022 മുതൽ ഒളിവിൽ ആയിരുന്നു. പിഎഫ്ഐ നിരോധവുമായി ബന്ധപ്പെട്ട് എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ പിടികിട്ടാപ്പുള്ളിയായിരുന്നു മൊയ്തീൻകുട്ടി. പ്രതിയെ റിമാൻഡ് ചെയ്തു. മൊയ്തീൻകുട്ടിയെ കുറിച്ച് വിവരങ്ങൾ കൈമാറുന്നവർക്ക് 7 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലക്കെത്തുന്ന ഭക്തര്‍ക്കായി പ്രത്യേക സര്‍വീസുകളും അധിക സ്റ്റോപ്പുകളും അടക്കം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി ദക്ഷിണ റെയില്‍വേ. എറണാകുളം ജംഗ്ഷന്‍- തിരുവനന്തപുരം സെന്‍ട്രല്‍, തിരുവനന്തപുരം സെന്‍ട്രല്‍- നാഗര്‍കോവില്‍ ജംഗ്ഷന്‍ എന്നീ റൂട്ടുകളില്‍ അധിക ട്രെയിന്‍ സര്‍വീസുകള്‍ നടത്തും. മാര്‍ച്ച് 3ന് കൊല്ലത്തേക്കുള്ള ട്രെയിനുകള്‍ ഒന്ന് മുതല്‍ നാല് വരെയുള്ള പ്ലാറ്റ്ഫോമുകളില്‍ നിന്നായിരിക്കും പുറപ്പെടുക. നാഗര്‍കോവിലിലേക്കുള്ള ട്രെയിനുകള്‍ അഞ്ചാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്നും പുറപ്പെടും. ടിക്കറ്റ് ബുക്കിംഗ് എളുപ്പമാക്കുന്നതിന് പ്രവേശന, എക്‌സിറ്റ് പോയിന്റുകളില്‍ അധിക ടിക്കറ്റ് കൗണ്ടറുകള്‍ തുറക്കും. തിരുവനന്തപുരം സെന്‍ട്രലിലെ പ്ലാറ്റ്ഫോമുകളില്‍ റിസര്‍വ് ചെയ്യാത്ത ടിക്കറ്റിംഗ് സിസ്റ്റം (യുടിഎസ്) , യുടിഎസ് ഓണ്‍-മൊബൈല്‍ ക്യൂ ആര്‍ കോഡ് കൗണ്ടറുകള്‍ എന്നിവ സജ്ജമാക്കും. റെയില്‍വേ പൊലീസ് , ലോക്കല്‍ പോലീസ്, മറ്റ് അധികാരികള്‍ എന്നിവയുമായി ചേര്‍ന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കും. പ്രധാന സ്ഥലങ്ങളില്‍ മെഡിക്കല്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന പ്രത്യേക ടീമുകളും ഉണ്ടാകും.
പത്തനംതിട്ട ; മകളെ കൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. അഞ്ച് വയസുള്ള മകളെ കനാലിൽ എറിഞ്ഞു കൊല്ലാൻ ശ്രമിച്ച കൂടൽ സ്വദേശി ഷിജു എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം ഭാര്യയുമായി വഴക്കുണ്ടായതിനു പിന്നാലെയാണ് സംഭവം. വീട്ടില്‍ ഭാര്യയുമായി വഴക്കുണ്ടാക്കി തന്റെ അഞ്ചുവയസ്സുള്ള മകളെയും കൊണ്ട് മരിക്കാന്‍ പോവുകയാണ് എന്നു പറഞ്ഞ് പുറത്തേക്ക് പോയി വീടിനു സമീപത്തുള്ള കനാലിലേക്ക് കുട്ടിയെ വലിച്ചെറിയുകയായിരുന്നു. കുട്ടിയെ നാട്ടുകാർ ചേർന്ന് രക്ഷിച്ചു. കുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്നാണ് ഷിജുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഷിജുവിനെ റിമാൻഡ് ചെയ്തു. ഇവരുടേത് രണ്ടാം വിവാഹമാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.
തിരുവനന്തപുരം: കേരളത്തിൽ എവിടെയും മാസപ്പിറവി കാണാൻ കഴിയാത്തതിനാൽ വ്യാഴാഴ്ച മുതൽ റംസാൻ വ്രതം ആരംഭിക്കും. ശഅബാൻ 29 ആയിരുന്നെങ്കിലും സംസ്ഥാനത്ത് എവിടെയും ചന്ദ്രനെ കാണാൻ കഴിഞ്ഞില്ല. ശഅബാൻ 30 ബുധനാഴ്ച അവസാനിക്കുമെന്നും വ്യാഴാഴ്ച റംസാൻ ആദ്യ ദിവസമായിരിക്കുമെന്നും ഖാസിമാർ തീരുമാനിച്ചിരുന്നു. വ്യാഴാഴ്ച വ്രതം ആരംഭിക്കുമെന്ന് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളും പാളയം ഇമാം ഡോ. പി. വി. ഷുഹൈബ് മൗലവിയും പ്രഖ്യാപിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സംയുക്ത മഹല്ല് ഖാസിമാരായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പ്രതിനിധി സി. മുഹമ്മദ് ഫൈസി, സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി തുടങ്ങിയവരാണ് റമസാൻ വ്രതാരംഭം വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് അറിയിച്ചത്.
ന്യൂഡൽഹി ; എവറസ്റ്റ് കൊടുമുടിയുടെ ഉയരത്തിലേക്ക് പറക്കാൻ കഴിയുന്ന ലോകത്തിലെ ആദ്യത്തെ ഹെലികോപ്റ്റർ സംയുക്തമായി നിർമ്മിക്കാൻ കൈകോർത്ത് ഇന്ത്യയും ഫ്രാൻസും . ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായുള്ള സംയുക്ത പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ഏറ്റവും പഴയ തന്ത്രപരമായ പങ്കാളികളിൽ ഒന്നാണ് ഫ്രാൻസ് എന്നും മോദി പറഞ്ഞു. ‘ ഈ തന്ത്രപരമായ പങ്കാളിത്തത്തിന് അഭൂതപൂർവമായ ആഴവും ഊർജ്ജവും ഞങ്ങൾ നൽകിയിട്ടുണ്ട്. എവറസ്റ്റ് കൊടുമുടിയുടെ ഉയരത്തിലേക്ക് പറക്കാൻ കഴിയുന്ന ലോകത്തിലെ ആദ്യത്തെ ഹെലികോപ്റ്റർ ഇന്ത്യയും ഫ്രാൻസും സംയുക്തമായി നിർമ്മിക്കുമെന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ഞങ്ങൾ അത് ലോകമെമ്പാടും കയറ്റുമതി ചെയ്യും. ഇന്ത്യയ്ക്കും ഫ്രാൻസിനും ഇടയിൽ അതിർത്തികളില്ല. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഞങ്ങൾ EU-മായി ഒരു സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ചു. ഈ സ്വതന്ത്ര വ്യാപാര കരാർ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ബന്ധത്തിന് അഭൂതപൂർവമായ ആക്കം കൂട്ടും. നവീകരണം ഒറ്റപ്പെട്ടതല്ല, സഹകരണത്തിലൂടെയാണ് സംഭവിക്കുന്നത്. എല്ലാ മേഖലകളിലും നവീകരണം ഉണ്ടാകും . നമ്മുടെ വിദ്യാർത്ഥികളുടെയും…
കോഴിക്കോട്: ജയലക്ഷ്മി സിൽക്സിൽ വൻ തീപിടുത്തം . പാളയത്തെ ഷോറൂമിലാണ് അഗ്നിബാധ . പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം തീ കെട്ടിടത്തിന്റെ മുകളിലത്തെ നിലകളിലേക്ക് അതിവേഗം പടരുകയാണ് . മൂന്നാമത്തെയും നാലാമത്തെയും നിലകളെ തീ വിഴുങ്ങിയ നിലയിലാണ് . പ്രദേശം പുക നിറഞ്ഞ അവസ്ഥയിലാണ്. ഫയർ ഫോഴ്സും, നാട്ടുകാരും സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. നിലവിൽ, ഫയർ ആൻഡ് റെസ്ക്യൂ സർവീസസിന്റെ നാല് യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട് . വൈകുന്നേരം 6 മണിക്ക് ശേഷമാണ് തീപിടുത്തമുണ്ടായതെന്ന് ജീവനക്കാർ പറഞ്ഞു. സംഭവത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. അപകടമുണ്ടായ ഉടനെ ജീവനക്കാരെയും വസ്ത്രം വാങ്ങാനെത്തിയവരെയും പുറത്തേക്ക് എത്തിച്ചു. 2023ലും ജയലക്ഷ്‌മി സിൽക്സിൽ തീപിടിത്തമുണ്ടായിരുന്നു. കോടികളുടെ നാശനഷ്ടമാണ് അന്നുണ്ടായത്.കരിപ്പൂർ വിമാനത്താവളത്തിൽനിന്നും തീ അണയ്ക്കാനുള്ള അത്യാധുനിക ഫയർ എന്‍ജിനുകള്‍ അപകട സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
ചെന്നൈ : കോയമ്പത്തൂരിലെ സദ്ഗുരുവിന്റെ ഇഷ യോഗ സെന്ററിൽ നടന്ന മഹാശിവരാത്രി ആഘോഷങ്ങളിൽ പങ്കെടുത്ത് നടി തമന്ന ഭാട്ടിയ . തന്റെ ആത്മീയാനുഭവത്തിന്റെ നേർക്കാഴ്ചകൾ താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ആദിയോഗിയുടെ പ്രാർത്ഥനകൾക്ക് നടുവിൽ ധ്യാനം, സംഗീതം, നൃത്തം, ഭക്തി എന്നിവയിൽ മുഴുകിയിരിക്കുന്ന ആയിരക്കണക്കിന് ഭക്തർക്കൊപ്പം തമന്നയും രാത്രി മുഴുവൻ നീണ്ടുനിന്ന പ്രാർത്ഥനയിലും , ചടങ്ങുകളിലും പങ്കെടുത്തു. ഇൻസ്റ്റാഗ്രാമിൽ ഫോട്ടോകളും, വീഡിയോകളും പങ്ക് വച്ച് ആഘോഷത്തിന്റെ സത്ത വിവരിക്കുന്ന ഹൃദയസ്പർശിയായ കുറിപ്പ് തമന്ന സോഷ്യൽ മീഡിയയിൽ പങ്ക് വച്ചു . “ഇഷയിലെ മഹാ ശിവരാത്രി നിശബ്ദമല്ല. ഇതൊരു രാത്രി മുഴുവൻ നീണ്ടുനിന്ന ജാഗരണമാണ്. അകലെ ഡ്രംസ് മുഴങ്ങുന്നു. മന്ത്രത്തിൽ ഉയരുന്ന ശബ്ദങ്ങൾ. തങ്ങളുടെ കലയെ സേവയായി അർപ്പിക്കുന്ന കലാകാരന്മാർ. പ്രാർത്ഥനയുടെ അതേ ഭക്തിയോടെ അന്നദാനം നടത്തുന്നു. ആയിരക്കണക്കിന് ആളുകൾ ഉണർന്നിരിക്കുന്നു . നിർബന്ധം കൊണ്ടല്ല, പങ്കാളിത്തം കൊണ്ടാണിത്. സജീവമാണ് ഇവിടം. നടരാജനായ ശിവൻ – പ്രപഞ്ച നർത്തകൻ, അസ്തിത്വം തന്നെ…
കൊച്ചി : സർക്കാർ നടത്തുന്ന നവ കേരള സർവേ ഹൈക്കോടതി റദ്ദാക്കി. സർവേ നിയമവിരുദ്ധമാണെന്നും സാമ്പത്തിക അനുമതി ലഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. സർവേയ്ക്ക് ബജറ്റിൽ ഒരു വിഹിതവും വകയിരുത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പൊതു ട്രഷറിയിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് സർവേ നടത്തുന്നതിനെതിരെ കെഎസ്‌യു ഹർജി നൽകിയിരുന്നു. ഈ ഹർജിയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. പൊതു ട്രഷറിയിൽ നിന്ന് 20 കോടി രൂപ ചെലവഴിച്ച് പാർട്ടി കേഡർമാരെ ഉൾപ്പെടുത്തി നടത്തിയ സർവേ നിയമവിരുദ്ധവും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതുമാണെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജിയിൽ ആരോപിച്ചു. ഹർജിയിലെ വാദം കേട്ട ശേഷമാണ് കോടതി നടപടി സ്വീകരിച്ചത്. കെഎസ്‌യു സമർപ്പിച്ച ഹർജികളിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കക്ഷി ചേർക്കാൻ കോടതി ഉത്തരവിട്ടിരുന്നു. ‘നവ കേരള സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാം’ ഒരു സർവേയല്ലെന്നും ക്ഷേമ-വികസന പ്രവർത്തനങ്ങൾക്കായി പൊതുജനങ്ങളിൽ നിന്നുള്ള വിവരശേഖരണം…
ഗുവാഹത്തി : മിയ മുസ്ലീങ്ങളെ ലക്ഷ്യമിട്ട് നടത്തിയ വിദ്വേഷ പ്രസംഗത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്‌ക്കെതിരെ എഫ് ഐ ആർ(എഫ്‌ഐആർ) രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി തള്ളി. പകരം, ഗുവാഹത്തി ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി ഹർജിക്കാരോട് നിർദ്ദേശിക്കുകയും വിഷയം മുൻഗണനാക്രമത്തിൽ കേൾക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.സിപിഎമ്മും, സിപിഐ നേതാവ് ആനിരാജയുമാണ് ഹർജി നൽകിയത് എന്നാൽ ഭരണഘടനാ ഹൈക്കോടതികൾക്ക് ഇത്തരം പരാതികൾ കൈകാര്യം ചെയ്യാൻ പൂർണ്ണ അധികാരമുണ്ടെന്നും അവ മറികടക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകരുതെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പ്രസ്താവിച്ചു. കേസ് മറ്റൊരു ഹൈക്കോടതിയിലേക്ക് മാറ്റണമെന്ന ഹർജിയും കോടതി നിരസിച്ചു, വ്യവഹാരികൾ “സൗകര്യപ്രദമായ ഫോറം ഷോപ്പിംഗ്” എന്ന് വിശേഷിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് അഭിപ്രായപ്പെട്ടു. “എവിടെ തിരഞ്ഞെടുപ്പ് വന്നാലും ഈ കോടതി ഒരു രാഷ്ട്രീയ യുദ്ധക്കളമായി മാറുന്നു” എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹൈക്കോടതികളുടെ അധികാരത്തെ ദുർബലപ്പെടുത്തരുത്, എല്ലാ കാര്യങ്ങളും സുപ്രീം കോടതിയിൽ എത്തുന്നത് ഇപ്പോൾ ഒരു പ്രവണതയായി…
Subscribe to Updates
Get the latest creative news from FooBar about art, design and business.
